കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ കേരള ബ്ലാസ്റ്റേഴ്സിലെ തന്റെ ഓഹരികൾ കൈമാറിയതു സ്ഥിരീകരിച്ച് മുൻ ക്രിക്കറ്റ് താരം സച്ചിൻ തെണ്ടുൽക്കർ. ബ്ലാസ്റ്റേഴ്സ് ടീം ഇപ്പോൾ സുദൃഡമായ നിലയിലാണെന്നും ടീം ഇനിയും മുന്നേറുമെന്നും സച്ചിൻ പറഞ്ഞു. തന്റെ ഹൃദയം എന്നും ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ടാകുമെന്നും സച്ചിൻ കൂട്ടിച്ചേർത്തു. 20 ശതമാനം ഓഹരികളാണു സച്ചിന്റെ കൈവശമുണ്ടായിരുന്നത്. വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ യൂസഫ് അലി കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബ്ബ് ഉടമകളായ ബ്ലാസ്റ്റേഴ്സ് സ്പോർട് പ്രൈവറ്റ് ലിമിറ്ററിനെ ഏറ്റെടുത്തതായാണു റിപ്പോർട്ട്. ഗോൾ ഡോട്ട്കോമാണ് ഇതു സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ ഹൈദരാബാദ് ആസ്ഥാനമായ പ്രസാദ് ഗ്രൂപ്പാണ് ഫ്രാഞ്ചൈസിയുടെ 80 ശതമാനം ഓഹരികൾ കൈവശം വയ്ക്കുന്നത്. ലുലു ഗ്രൂപ്പ് ടീമിനെ ഏറ്റെടുക്കുന്നതുമായ ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കാൻ കഴിയില്ലെന്ന് ബ്ലാസ്റ്റേഴ്സ് സിഇഒ വരുണ്‍ ത്രിപുരനേനി പറഞ്ഞു. 2014ൽ ഐഎസ്എലിന്റെ ആദ്യ സീസണ് മുതൽ…
Read MoreCategory: Sports
ബോള്‍ട്ടിനെ പ്രതിരോധത്തില്‍ കളിപ്പിക്കൂ: ഡെല്‍ ബോസ്ക്
സിഡ്നി: പ്രഫഷണല്‍ ഫുട്ബോള്‍ താരമാകാന്‍ തയാറെടുക്കുന്ന ഉസൈന്‍ ബോള്‍ട്ടിനെ പ്രതിരോധത്തില്‍ കളിപ്പിക്കാന്‍ സ്പെയിനു 2010 ലോകകപ്പ് നേടിക്കൊടുത്ത പരിശീലകന് വിസെന്റെ ഡെല്‍ ബോസ്ക്. അത്ലറ്റിക്സില് ഇതിഹാസമായ ബോള്‍ട്ട് ഫുട്ബോളില്‍ തന്റെ കഴിവ് പ്രകടിപ്പിക്കാനിറങ്ങിയിരിക്കുകയാണ്. ബോള്‍ട്ടിന് ഫുട്ബോള്‍ പരിശീലനത്തിനായി ഓസ്ട്രേലിയന്‍ ക്ലബ് സെന്‍ട്രല്‍ കോസ്റ്റ് മറൈനേഴ്സ് അവസരം നല്‍കിയിട്ടുണ്ട്. ക്ലബ്ബിന്റെ കരാറിനായി എട്ട് തവണ ഒളിമ്പിക് ചാമ്പ്യനായ ബോള്‍ട്ട് കഠിനപരിശീലനത്തിലാണ്. കഴിഞ്ഞ മാസം താരത്തെ മറൈനേഴ്സിനൊപ്പം അരങ്ങേറ്റം കുറിച്ചിരുന്നു. ഒരു സൗഹൃദ മത്സരത്തില്‍ 20 മിനിറ്റ് ബോള്‍ട്ടിനെ ഇറക്കിയിരുന്നു. ഇടതുവിംഗിലാണ് കളിപ്പിച്ചത്. ബോള്‍ട്ടിന് മികച്ചൊരു ഫുട്ബോളറാകാന്‍ കഴിയുമെന്നും മുന്നില്‍ കളിക്കുന്നതിനേക്കാള്‍ നല്ലത് പ്രതിരോധത്തില്‍ കളിക്കുന്നതാണെന്നും ഡെല്‍ ബോസ്ക് ഉപദേശിച്ചു. പ്രതിരോധത്തിലാകുമ്പോള്‍ കളിക്കാന്‍ കൂടുതല്‍ സ്പെയ്സ് ലഭിക്കുമെന്നും എന്നാല്‍ ഇത് അത്ലറ്റിക്സില് 100, 60, 70 മീറ്റര്‍ ഓടുന്നതുപോലെയല്ലെന്നും അദ്ദേഹം പറഞ്ഞു.
Read Moreഐഎസ്എൽ: ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗി(ഐഎസ്എൽ)ന്റെ അഞ്ചാം സീസണ് മത്സരങ്ങൾക്കുള്ള ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു. മുൻകൂറായി ടിക്കറ്റ് വാങ്ങുന്നവരെ ലക്ഷ്യമിട്ട് പ്രത്യേക ഇളവുകളോടെയാണ് നിരക്കുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ടിക്കറ്റ് വില്പന ഇന്നലെ ആരംഭിച്ചു. ഈ മാസം 24 വരെ സൗത്ത്, നോർത്ത് ഗാലറി ടിക്കറ്റിനു 199 രൂപയാണു കുറഞ്ഞ നിരക്ക്. ഈസ്റ്റ്, വെസ്റ്റ് ഗാലറി ടിക്കറ്റിന് 249 രൂപയും എ, ഇ,സി ബ്ലോക്ക് ടിക്കറ്റുകൾക്ക് 449 രൂപയും ബി, ഡി ബ്ലോക്കുകളിലെ സീറ്റിന് 349 രൂപയുമാണ് നിരക്ക്. വിഐപി ടിക്കറ്റിന് 1,250 രൂപയാണ്. കൊച്ചിയിൽ നടക്കുന്ന എല്ലാ മത്സരങ്ങളുടെയും ടിക്കറ്റുകൾ 24ന് മുന്‍പ് തന്നെ ഓണ്‍ലൈനായി വാങ്ങാം. പേടിഎം, ഇൻസൈഡർ ഇൻ എന്നിവ വഴിയായിരിക്കും ഓണ്‍ലൈൻ ടിക്കറ്റ് വില്പന നടക്കുക. 24ന് ശേഷം സാധാരണ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിക്കും. ഈ ടിക്കറ്റുകൾക്ക് നിരക്കിളവ് ഉണ്ടായിരിക്കില്ല. ഓണ്‍ലൈനായി വാങ്ങുന്ന ടിക്കറ്റുകൾ മാറ്റുന്നതിനായി…
Read Moreസിംഹള കരുത്തിനെതിരേ ബംഗ്ലാ കടുവകൾ
ദുബായ്: ഏഷ്യകപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ ഇന്ന് ആരംഭിക്കും. ശ്രീലങ്കയുടെ ശക്തിയെ വെല്ലുവിളിക്കാനാണ് ബംഗ്ലാദേശ് ഇറങ്ങുന്നത്. ആദ്യ മത്സരത്തിനി റങ്ങുന്ന ശ്രീലങ്കയ്ക്കും ബംഗ്ലാദേശിനും പ്രധാന കളി ക്കാരുടെ പരിക്ക് തലവേദന യായിരിക്കുകയാണ്. ശ്രീലങ്കയെ ധനുഷ്ക ഗുണതിലകയുടെ പരിക്ക് വല്ലാതെ അലട്ടുന്നുണ്ട്. പുറം വേദനയെ തുടർന്ന് അദ്ദേഹം നാട്ടിലേക്കു മടങ്ങി. ശേഷൻ ജയസൂര്യ അദ്ദേഹത്തിനു പകരം ടീമിൽ ഇടം നേടി. ബംഗ്ലാദേശിനെയും പരിക്ക് അലട്ടുന്നുണ്ട്. ഒാൾറൗണ്ടർ ഷക്കീബ് അൽ ഹസൻ പരിക്കിന്റെ പിടിയിലാണ്. അദ്ദഹത്തിന് ഒരു സർജറി ആവശ്യമാണെന്നാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്. അദ്ദേഹത്തിന്റെ ഇടതു കൈയുടെ ചെറുവിരലിൽ പൊട്ടലുണ്ട്. ഓപ്പണർ തമീം ഇഖ്ബാൽ, സ്പിന്നർ നസ്മുൾ ഹുസൈൻ എന്നിവരും പരിക്കിലാണ്. ദുബായ് ഇന്റർനാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ്പ് എ മത്സരത്തില്‍ 18 ന് ഇന്ത്യ ഹോങ്കോംഗിനെ നേരിടും. 19 ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഏറ്റുമുട്ടും. ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം ക്യാപ്റ്റന്‍…
Read Moreഎട്ടാമത് സാഫ് കപ്പിന് ഇന്ത്യ
ധാക്ക: എട്ടാമത് സാഫ് കപ്പ് ഫുട്ബോൾ കിരീട ത്തിനായി ഇന്ത്യ ഇന്നിറങ്ങും. ഇതുവരെ ഒരു കളിയും തോല്‍ക്കാതെ ഫൈനലിലെത്തിയ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ കിരീടത്തിനായി മാലദ്വീപുമായാണ് ഏറ്റുമുട്ടുന്നത്. 2018 സാഫ് കപ്പ് ഫുട്ബോളിന്റെ ഫൈനല്‍ പോരാട്ടത്തിന് ഇന്ന് ധാക്ക ബംഗബന്ധു സ്റ്റേഡിയമാണ് വേദിയാകുന്നത്. ഇന്ത്യ ഉള്‍പ്പെട്ട ഗ്രൂപ്പ് ബിയിലായിരുന്നു മാലദ്വീപും. ഒരാളൊഴികെ മറ്റുള്ളവരെല്ലാം 23 വയസില്‍ താഴെയുള്ള ഇന്ത്യന്‍ ടീമിന് കിരീടം നേടാനായാല്‍ ഫുട്ബോളില്‍ ഇന്ത്യയുടെ ഭാവി കൂടുതല്‍ ശോഭനമാകും. ഈ ടൂര്‍ണമെന്റില്‍ ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തില്‍ ശ്രീലങ്കയെയും മാലദ്വീപിനെയും പരാജയപ്പെടുത്തി. സെമി ഫൈനലില്‍ പാക്കിസ്ഥാനെ 3-1നാണ് തകര്‍ത്തത്. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ സാഫ് കപ്പ് 12-ാം പതിപ്പിലെ എട്ടാം കിരീടവും തുടര്‍ച്ചയായ രണ്ടാം കിരീവുമാണ് ലക്ഷ്യമിടുന്നത്. രണ്ടു തവണ ഇന്ത്യ തുടര്‍ച്ചയായി രണ്ടു പ്രാവശ്യം കപ്പ് നേടിയിട്ടുണ്ട്. മാലദ്വീപിന്റെ അഞ്ചാമത്തെ സാഫ് കപ്പ് ഫൈനലാണ്. 2009ലാണ്…
Read Moreനിലത്തുമാത്രമല്ല ബഹിരാകാശത്തും ബോൾട്ട് തന്നെ ഒന്നാമത്
പാരീസ്: ഭൂമിയിലെ വേഗമേറിയ മനുഷ്യൻ എന്ന ഖ്യാതിയുള്ള ഉസൈൻ ബോൾട്ടിന്റെ കിരീടത്തിൽ വീണ്ടുമൊരു പൊൻതൂവൽ കൂടി. കഴിഞ്ഞ ദിവസം പങ്കെടുത്ത ഒരു പ്രത്യേക ഓട്ടമത്സരത്തിലൂടെയാണ് ജമൈക്കൻ താരമായ ബോൾട്ട് റിക്കാർഡ് കുറിച്ചത്. ഗുരുത്വാകർഷണമില്ലാതെ പ്രത്യേകം തയാറാക്കിയ ട്രാക്കിൽ രണ്ടുപേരുടെയൊപ്പം ഓടിയാണ് അദ്ദേഹം അതിവേഗം ലക്ഷ്യസ്ഥാനത്തെത്തിയത്. മറ്റുള്ളവർക്ക് ലക്ഷ്യത്തിലെത്താൻ സാധിച്ചില്ല. ഷാംപെയ്ൻ ബ്രാൻഡ് ആയ മം ബഹിരാകാശ വിനോദസഞ്ചാരികൾക്കായി ഡിസൈൻ ചെയ്തിരിക്കുന്ന ഷാംപെയ്ൻ ബോട്ടിലിന്റെ പ്രചരണാർഥമായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
Read Moreകോഹ്ലിക്കും സംഘത്തിനും ഒമ്പത് ഇംഗ്ലീഷ് പാഠങ്ങള്‍
ഇംഗ്ലണ്ടിനോട് 1-4ന് ടെസ്റ്റ് പരമ്പര കൈവിട്ട് നാട്ടിലേക്ക് മടങ്ങിയ ലോക ഒന്നാം നമ്പര്‍ ടീമിന് പഠിക്കാന്‍ പാഠങ്ങളേറെ. രണ്ടാം ടെസ്റ്റ് ഒഴികെ എല്ലാ മത്സരങ്ങളിലും പൊരുതിയാണ് തോറ്റതെങ്കിലും തോല്‍വി വിജയത്തിനു പകരമാവില്ലെന്നത് വിസ്മരിക്കാനാവില്ല. വിദേശ പര്യടനത്തില്‍ ഒരിക്കല്‍ കൂടി തോല്‍വിയുടെ കയ്പുനീര് രുചിച്ച ഇന്ത്യക്ക് ഈ പരമ്പരയില്‍നിന്നു ധാരാളം പഠിക്കാനുണ്ട്. നിര്‍ബന്ധമായും കൂടുതല്‍ പരിശീലന മത്സരങ്ങള്‍ കളിക്കുക ഉപഭൂഖണ്ഡത്തിനു പുറത്ത് കളിക്കുമ്പോള്‍ തീര്‍ച്ചയായും കൂടുതല്‍ പരിശീലന മത്സരങ്ങള്‍ കളിക്കേണ്ടതിന്റെ ആവശ്യം ഇന്ത്യക്കുണ്ടെന്ന് മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഗാവസ്കര്‍ പറയുന്നു. ഇനി വിദേശ പര്യടനങ്ങള്‍ വരുമ്പോള്‍ ഇക്കാര്യം തീര്‍ച്ചയായും ബിസിസിഐയുടെ ഓര്‍മയില്‍ ഉണ്ടായിരിക്കണമെന്നും ഗാവസ്കര്‍ പറയുന്നു. സെലക്ടര്‍മാരും ടീം മാനേജ്മെന്റും യോജിപ്പിലെത്തണം സെലക്ടര്‍മാരും ടീം മാനേജ്മെന്റും യോജിപ്പിലെത്തേണ്ടത് അത്യാവശ്യമാണ്. ഇംഗ്ലണ്ടിനെതിരേ ട്രിപ്പിള്‍ സെഞ്ചുറി നേടിയിട്ടുള്ള കരുണ്‍ നായര്‍ക്ക് സെലക്ടര്‍മാരുടെ വിശ്വാസം ആര്‍ജിക്കാന്‍ കഴിഞ്ഞെങ്കിലും ടീം മാനേജ്മെന്റ് കരുണിനെ ടീമിനൊപ്പം…
Read Moreശ്രീകാന്ത് ക്വാര്‍ട്ടറില്‍; സിന്ധുവും പ്രണോയും പുറത്ത്
ടോക്കിയോ: ജപ്പാന് ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യക്കു നിരാശയുടെ ദിനം. പ്രധാനതാരം പി.വി. സിന്ധു രണ്ടാം റൗണ്ടില്‍ പുറത്തായി. എന്നാല്‍ കിഡംബി ശ്രീകാന്ത് ക്വാര്‍ട്ടര്‍ ഫൈനലെത്തിയത് ഇന്ത്യക്ക് ആശ്വാസമാകുന്നു. എച്ച്. എസ്. പ്രണോയിയും പുറത്തായി. ഉജ്വലമായി പോരാടിയ സിന്ധു നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് തോറ്റത്. ചൈനയുടെ ഗവോ ഫാങ്ജിയോട് 18-21, 19-21നാണ് സിന്ധുവിന്റെ തോല്‍വി. ഏകദേശം ഒരു വര്‍ഷത്തിനുശേഷമാണ് സിന്ധു ആദ്യ റൗണ്ടുകളില്‍ പുറത്താകുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഡെന്മാര്ക്ക് ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ ഇന്ത്യന്‍ താരം പുറത്തായിരുന്നു. മുന്‍ ലോക ഒന്നാം നമ്പര്‍ ശ്രീകാന്ത് അധികം വിയര്‍പ്പൊഴുക്കാതെയാണ് ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയത്. ഏഷ്യന്‍ ഗെയിംസില്‍ തന്നെ തോല്‍പ്പിച്ച ഹോങ്കോംഗിന്റെ വോംഗ് വിംഗ് കി വിന്‍സെന്റിനെ 21-15, 21-14നാണ് ശ്രീകാന്ത് തോല്‍പ്പിച്ചത്. ക്വാര്‍ട്ടറില്‍ ഇന്ത്യന്‍ താരം കൊറിയയുടെ ലീ ഡോംഗ് ക്യുനിനെ നേരിടും. പ്രണോയിയെ ഇന്തോനേഷ്യയുടെ ആന്റണി സിനിസുക ഗിന്റിഗാണ് പരാജയപ്പെടുത്തിയത്.…
Read Moreഇനി ഏഷ്യാ കപ്പ്
ന്യൂഡല്‍ഹി: ക്രിക്കറ്റില്‍ ഏഷ്യയിലെ ശക്തിയാരെന്ന് അറിയുന്നതിനുള്ള പോരാട്ടം യുഎഇയില്‍ ശനിയാഴ്ച തുടങ്ങും. ആറു ടീമുകള്‍ മാറ്റുരയ്ക്കുന്ന പോരാട്ടത്തില്‍ ഓരോ ടീമും ഏഷ്യയിലെ കരുത്തരാരെന്നു തെളിയിക്കാനായിട്ടാണ് ഇറങ്ങുന്നത്. ഇന്ത്യ, പാക്കിസ്ഥാന്, ഹോങ്കോംഗ് ടീമുകള്‍ ഗ്രൂപ്പ് എയിലും ഗ്രൂപ്പ് ബിയില്‍ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് ടീമുകളുമാണ്. ഗ്രൂപ്പില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്നവര്‍ സൂപ്പര്‍ ഫോര്‍ ഘട്ടത്തില്‍ പോരാടും. ഈഘട്ടത്തില്‍ നാലു ടീമും ഏറ്റുമുട്ടും. ഇതില്‍ ആദ്യ സ്ഥാനത്തെത്തുന്ന രണ്ടു ടീമുകള്‍ ഫൈനലില്‍ പ്രവേശിക്കും. ഈ മാസം 28നാണ് ഫൈനല്‍. ബംഗ്ലാദേശ്-ശ്രീലങ്ക പോരാട്ടത്തോടെയാണ് ടൂര്‍ണമെന്റ് തുടങ്ങുന്നത്. ഏഷ്യാ കപ്പിന്റെ 14-ാം എഡിഷനാണ് യുഎഇയില്‍ നടക്കുന്നത്. ഏഷ്യ കപ്പ് ക്വാളിഫയറിലൂടെയാണ് ഹോങ്കോംഗിനു ഏഷ്യ കപ്പിനു യോഗ്യത ലഭിച്ചത്. യോഗ്യത നേടിയതോടെ ടൂര്‍ണമെന്റില്‍ ഹോങ്കോംഗിന്റെ മത്സരങ്ങള്‍ക്ക് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ഏകദിന പദവി നല്‍കുകയും ചെയ്തു. ഇത്തവണ ഇന്ത്യയിലാണ് ടൂര്‍ണമെന്റ് നടത്താന്‍ തീരുമാനിച്ചിരുന്നത്.…
Read Moreകോഹ്ലി ഒന്നാം സ്ഥാനത്ത് തുടരുന്നു
ദുബായ്: ഐസിസി ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ റാങ്കിംഗില്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ് ലി ഒന്നാം സ്ഥാനത്തു തുടരുന്നു. ഇംഗ്ലണ്ടിനെതിരേയുള്ള അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ 59.3 ശരാശരിയില്‍ 593 റണ്‍സ് കോഹ് ലി നേടിയിരുന്നു. പരമ്പരയില്‍ ഇന്ത്യ 1-4ന് പരാജയപ്പെട്ടിരുന്നു. ഓസ്ട്രേലിയന്‍ മുന്‍ നായകന് സ്റ്റീവ് സ്മിത്തുമായി ഒരു പോയിന്റ് വ്യത്യാസത്തിലാണ് കോഹ് ലി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ഇന്ത്യന്‍ നായകന് 930 പോയിന്റാണുള്ളത്. അഞ്ചാം ടെസ്റ്റില്‍ സെഞ്ചുറി നേടിയ ലോകേഷ് രാഹുലും ഋഷഭ് പന്തും റാങ്കിംഗ് മെച്ചപ്പെടുത്തി. രാഹുല്‍ 16 സ്ഥാനം മുന്നോട്ടുകയറി 19-ാം സ്ഥാനത്തെത്തിയപ്പോള്‍ പന്ത് 63 സ്ഥാനം മുന്നോട്ടുവന്ന് 111-ാം സ്ഥാനത്തെത്തി. അഞ്ചാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ പുറത്താകാതെ 86 റണ്‍സ് നേടിയ രവീന്ദ്ര ജഡേജ 58-ാം സ്ഥാനത്തും ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുമെത്തി. അവസാന ടെസ്റ്റോടെ ക്രിക്കറ്റില്‍നിന്നു വിരമിച്ച അലിസ്റ്റര്‍ കുക്ക്…
Read More