മോസ്കോ: ഫ്രാന്‍സ് ലോകകപ്പ് ഫുട്ബോളില്‍ ഒരിക്കല്‍ക്കൂടി ഇതിഹാസം രചിച്ചു. മഴ സന്തോഷക്കുടപിടിച്ച മോസ്കോ ലുഷ്നികി സ്റ്റേഡിയത്തിൽ ഫ്രഞ്ച് സംഘം ലോകചാന്പ്യന്മാരുടെ കിരീടം ചുണ്ടോടുചേർത്തു. ഫ്രാൻസിന്റെ രണ്ടാം ലോകകിരീടമാണിത്. 1998ൽ ചാന്പ്യന്മാരായ ഫ്രാൻസ് 2006ൽ ഫൈനലിൽ എത്തിയിരുന്നു. യൂറോപ്പിൽനിന്ന് ഒന്നിലധികം തവണ ലോക ചാന്പ്യന്മാരാകുന്ന മൂന്നാമത്തെ ടീമാണ് ഫ്രാൻസ് (ഇറ്റലി, ജർമനി എന്നിവ നാല് വീതം). റഷ്യ 2018 ലോകകപ്പില്‍ അപ്രതീക്ഷിത മുന്നേറ്റം നടത്തി ഫൈനല്‍ വരെയെത്തിയ ക്രൊയേഷ്യയെ 4-2ന് തോല്‍പ്പിച്ചാണ് ദിദിയെ ദെഷാംപ് പരിശീലിപ്പിച്ച ഫ്രഞ്ച് സംഘം കിരീടമുയര്‍ത്തിയത്. ഫ്രാന്‍സ് 1998ല്‍ കിരീടം നേടുമ്പോള്‍ ജനിച്ചിട്ടില്ലാത്ത കൈലിയന്‍ എംബാപ്പെ ഈ ലോകകപ്പില്‍ ഒരു ഗോളടിച്ച് ചരിത്രം കുറിച്ചു. സെല്‍ഫ് ഗോളിലൂടെയാണ് ഫ്രാന്‍സ് ആദ്യം മുന്നിലെത്തിയത്. ഇതിനു മറുപടിയും ക്രൊയേഷ്യ നല്കി. എന്നാല്‍, ആദ്യ പകുതി തീരുംമുമ്പ് ഫ്രാന്‍സ് പെനല്‍റ്റിയിലൂടെ ലീഡ് തിരിച്ചുപിടിച്ചു. രണ്ടാം പകുതിയില്‍ ക്രൊയേഷ്യ ഒരു…
Read MoreCategory: Sports
റൊണാൾഡോ, ഒലിവർ ഖാൻ, സിദാൻ, ഫോർലാൻ, മെസി… പട്ടികയിലേക്ക് ഇനി മോഡ്രിച്ചും
മോസ്കോ: കിരീടം നേടുന്ന ടീമിന് അധികം ലഭിച്ചിട്ടില്ലാത്ത ഗോൾഡൻ ബോൾ നേട്ടം..! ക്രൊയേഷ്യ പ്രാർഥിച്ചത് ഈ നേട്ടം ലഭിക്കരുതെന്നായിരുന്നു. പക്ഷേ, റഷ്യയും പതിവ് തെറ്റിച്ചില്ല, ലുഷ്നിക്കി സ്റ്റേഡിയത്തിൽ റഷ്യൻ കാർണിവലിനു തിരശീല വീഴുന്പോൾ ലോകകപ്പിലെ മികച്ച കളിക്കാരനു ലഭിക്കുന്ന സ്വർണപ്പന്ത് പോകുന്നത് ക്രൊയേഷ്യൻ നായകൻ ലൂക്ക മോഡ്രിച്ചിന്റെ ഷോക്കേസിലേക്ക്. ക്രൊയേഷ്യയെ ഫൈനൽ വരെയെത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത് നായകനും മധ്യനിരയിൽ കളി മെനയുന്നയാളുമായ ലൂക്ക മോഡ്രിച്ചായിരുന്നു. ഈ ടൂർണമെന്റ് മോഡ്രിച്ചിന് മികച്ചതായിരുന്നു. രണ്ടു ഗോൾ നേടുകയും ഒരു ഗോളിന് അസിസ്റ്റ് ചെയ്യുകയും ചെയ്തു. ഇപ്പോൾ കളിക്കുന്നവരിൽ ഏറ്റവും മികച്ച മിഡ്ഫീല്‍ഡ് ജനറലാണ് മോഡ്രിച്ച്. ഫ്രാൻസിന്റെ ആൻത്വാൻ ഗ്രീസ്മാനാണ് മോഡ്രിച്ചിനു നേട്ടത്തിൽ ഭീഷണി ഉയർത്തിയിരുന്നത്. സെറ്റ്പീസുകളിലെ വൈദഗ്ധ്യമായിരുന്നു ഗ്രീസ്മാന്റെ മാസ്റ്റർപീസ്. ഫൈനലിലെ ആദ്യ രണ്ടു ഗോളുകളിൽ പങ്ക് നേടി ഗ്രീസ്മാൻ സ്വർണപ്പന്ത് പ്രതീക്ഷ ഉയർത്തുകയും ചെയ്തു. എന്നാൽ ഫിഫ…
Read Moreതായ്ലൻഡ് ഓപ്പൺ: സിന്ധു സെമിയിൽ
ബാങ്കോക്ക്: ഇന്ത്യയുടെ പി.വി സിന്ധു തായ്ലൻഡ് ഓപ്പൺ സെമിയിൽ കടന്നു. മലേഷ്യയുടെ സോണിയ ചെയെ പരാജയപ്പെടുത്തിയാണ് സിന്ധു സെമിയിലേക്ക് മുന്നേറിയത്. നേരിട്ടുള്ള ഗെയിമുകൾക്ക് അനായാസമായിരുന്നു സിന്ധുവിന്റെ ജയം. സ്കോർ: 21-17, 21-13. 2011 ൽ ഏഷ്യ യൂത്ത് ചാമ്പ്യൻഷിപ്പിൽ സോണിയയിൽനിന്നേറ്റ പരാജയത്തിനുള്ള മധുരപ്രതികാരം കൂടിയായി സിന്ധുവിന് ഈ ജയം.
Read Moreമുഹമ്മദ് കൈഫ് ക്രിക്കറ്റിൽനിന്നും വിരമിച്ചു
ന്യൂഡൽഹി: മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് ക്രിക്കറ്റിൽനിന്നും വിരമിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽനിന്നും വിരമിക്കുകയാണെന്ന് കൈഫ് പറഞ്ഞു. പറക്കും ഫീൽഡിംഗിലൂടെ ആരാധകരെ സൃഷ്ടിച്ച കൈഫ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാഗമല്ലാതായിട്ട് 12 വർഷം പിന്നിട്ടു. മുപ്പത്തിയേഴുകാരനായ താരം ഇന്ത്യക്കായി 13 ടെസ്റ്റും 125 ഏകദിനങ്ങളും കളിച്ചു. ലോര്‍ഡ്സിൽ 2002 ലെ നാറ്റ്വെസ്റ്റ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ച 87 റണ്‍സ് പ്രകടനമാണ് കൈഫിന്റെ കരിയറിലെ മികച്ച പ്രകടനം.
Read Moreഖത്തർ ലോകകപ്പ് നവംബർ 21 മുതൽ
മോസ്കോ: 2022 ഖത്തർ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു. നവംബർ 21 മുതൽ ഡിസംബർ 18വരെയാണ് ലോകകപ്പ് നടക്കുകയെന്ന് ഫിഫ പ്രസിഡന്റ് ഇൻഫാന്റീനോ അറിയിച്ചു. നിലവിലെ 32 ടീമുകൾ എന്ന രീതിക്കു പകരം ടീമുകളുടെ പങ്കാളിത്തം 48 ആക്കുന്നതിനെക്കുറിച്ച് പിന്നീട് തീരുമാനിക്കുമെന്ന് ഫിഫ അറിയിച്ചു. അതേസമയം, തീയതി പ്രഖ്യാപനത്തിനെതിരേ യൂറോപ്യൻ ആരാധകർ രംഗത്തെത്തി. ഇതാദ്യമായാണ് നവംബർ-ഡിസംബർ മാസങ്ങളിൽ ലോകകപ്പ് നടക്കുന്നത്. സാധാരണ നിലയിൽ മെയ്- ജൂൺ മാസങ്ങളിലാണ് ലോകകപ്പ് നടക്കുക. ഖത്തറിലെ കാലാവസ്ഥ പരിഗണിച്ചാണ് തീയതികൾ മാറ്റിയത്.
Read Moreപെരിസിച്ചിനു പരുക്ക്; ഫൈനൽ നഷ്ടമായേക്കും
മോസ്കോ: ക്രൊയേഷ്യൻ വിംഗർ ഇവാൻ പെരിസിച്ചിന് ലോകകപ്പ് ഫൈനൽ കളിക്കാനായേക്കില്ലെന്ന് റിപ്പോർട്ട്. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനൽ മത്സരത്തിനിടെ തുടക്കേറ്റ പരുക്കാണ് കാരണം. മോസ്കോയിലെ ആശുപത്രിയിൽ അദ്ദേഹം ചികിത്സയ്ക്കു വിധേയനായി. ഞായറാഴ്ച നടക്കുന്ന ഫൈനലിനു മുൻപ് അദ്ദേഹം കായികക്ഷമ വീണ്ടെടുക്കുമോ എന്ന് ഡോക്ടർമാർക്ക് ഉറപ്പു പറയാൻ സാധിക്കുന്നില്ല. സെമി ഫൈനലിൽ ക്രൊയേഷ്യക്കായി ആദ്യ ഗോൾ നേടിയത് പെരിസിച്ച് ആയിരുന്നു.
Read Moreവിംബിൾഡണിൽ കെർബർ-സെറീന ഫൈനൽ
ലണ്ടൻ: ആംഗലിക് കെർബറിനു വിംബിൾഡൺ ഫൈനലിൽ അമേരിക്കയുടെ സെറീന വില്യംസ് എതിരാളി. രണ്ടാം സെമിയിൽ സെറീന ജർമനിയുടെ ജുലിയ ജോർജസിനെ പരാജയപ്പെടുത്തിയാണ് ഫൈനലിൽ കടന്നത്. നേരിട്ടുള്ള സെറ്റുകൾക്ക് അനായാസമായിരുന്നു സെറീനയുടെ വിജയം. സ്കോർ: 6-3, 6-3. 2016 വിംബിൾഡൺ ഫൈനലിന്റെ തനിയാവർത്തനമാണ് ഇത്തവണ. അന്ന് കെർബറെ പരാജയപ്പെടുത്തിയാണ് സെറീന കിരീടം ചൂടിയത്. അമ്മയായ ശേഷ മുള്ള ആദ്യ ഗ്രാൻഡ് സ്ലാം ഫൈനലിനാണ് സെറീന തയാറെടുക്കുന്നത്.
Read Moreചരിത്രത്തില്‍ കുൽദീപിന്റെ തിരുത്ത്; ആറു വിക്കറ്റ് നേടുന്ന ആദ്യ ഇടംകൈയൻ സ്പിന്നർ
ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരന്പരയിലെ ആദ്യ മത്സരത്തിൽ ആറു വിക്കറ്റ് പിഴുത കുൽദീപ് യാദവിന്റെ പ്രകടനം ഇടംപിടിച്ചത് റിക്കാർഡ് ബുക്കിൽ. ഏകദിന ക്രിക്കറ്റിൽ ആറു വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇടംകൈയൻ സ്പിന്നർ എന്ന നേട്ടമാണ് ചൈനമാൻ ബൗളറായ കുൽദീപ് സ്വന്തം പേരിലെഴുതിയത്. വെസ്റ്റ് ഇൻഡീസിനെതിരേ 32 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് നേടിയ ഓസ്ട്രേലിയൻ സ്പിന്നർ ബ്രാഡ് ഹോഗിന്റെ പേരിലായിരുന്നു ഇടംകൈയൻ സ്പിന്നറുടെ മികച്ച പ്രകടനത്തിന്റെ ഇതുവരെയുള്ള റിക്കാർഡ്. 2005-ൽ മെൽബണിലായിരുന്നു ഹോഗിന്റെ പ്രകടനം. ഈ റിക്കാർഡ് തിരുത്തിയ കുൽദീപ് 25 റണ്‍സ് വഴങ്ങി ആറു വിക്കറ്റ് സ്വന്തമാക്കി. ഇംഗ്ലണ്ടിൽ ഏകദിനത്തിൽ ഒരു സ്പിന്നറുടെ ഏറ്റവും മികച്ച പ്രകടനം കൂടിയാണിത്. 11 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് നേടിയ പാക്കിസ്ഥാൻ ഓൾറൗണ്ടർ ഷാഹിദ് അഫ്രീദിയായിരുന്നു ഈ റിക്കാർഡ് ഇതുവരെ കൈവശം വച്ചിരുന്നത്. കുൽദീപിന്റെ ഇന്നത്തെ പ്രകടനം…
Read Moreചിത്രത്തിലേ ഇല്ലാതിരുന്നവർ ചരിത്രം തിരുത്തുമോ?
മോസ്കോ: കപ്പടിക്കുമെന്ന് കട്ട പ്രതീക്ഷ ഉയർത്തിയ ബ്രസീലിന്റെ തോൽവിയിൽ മനംനൊന്ത കുഞ്ഞാരാധകൻ അർജന്റീന ആരാധകരുടെ ആക്രമണം ചെറുക്കുന്ന രസകരമായ വീഡിയോ അടുത്തിടെ വാട്സ്ആപ്പിൽ ലഭിച്ചു. നിങ്ങൾ എന്നെപ്പറഞ്ഞോ, ബ്രസീലിനെക്കുറിച്ച് എന്തിനാണ് പറയുന്നതെന്നാണ് എട്ടുവയസുപോലുമില്ലാത്ത ആരാധകൻ കരച്ചിലോടെ ചോദിക്കുന്നത്. റഷ്യയിൽ ലോകകപ്പ് ആരംഭിക്കുമ്പോൾ വമ്പൻ പേരുകാരായിരുന്നു കളം നിറഞ്ഞുനിന്നത്. ബ്രസീൽ, അർജന്റീന, സ്പെയിൻ, ജർമനി, പോർച്ചുഗൽ… മെസി, നെയ്മർ, റൊണാൾഡോ, സലാ.. എന്തെല്ലാം പ്രതീക്ഷകളായിരുന്നു. എന്നാൽ പന്ത് ഉരുണ്ടുതുടങ്ങിയതോടെ ഉള്ളിത്തൊലി പൊളിച്ചതുപോലെ വമ്പൻമാരുടെ വമ്പെല്ലാം അഴിഞ്ഞുവീണു. സെമിക്കുമുമ്പെ ഫ്ലക്സുകളെല്ലാം അഴിഞ്ഞു. മെസിയും നെയ്മറും റൊണാൾഡോയുമെല്ലാം കോഴിക്കൂടിന് അലങ്കാരമായി. കളി തുടങ്ങുമുമ്പ് ആരും പ്രതീക്ഷവയ്ക്കാതിരുന്ന, ക്രൊയേഷ്യ അരങ്ങുണർന്നതോടെ തങ്ങൾ എന്തിനാണ് റഷ്യയിൽ എത്തിയിരിക്കുന്നതെന്ന് തെളിയിച്ചു തുടങ്ങി. മെസിയുടെ അർജന്റീന ഉൾപ്പെട്ട ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി സെമിവരെ വേണമെങ്കിൽ വന്നേക്കുമെന്നായിരുന്നു പ്രവചനക്കാരുടെ ഒരു ഇത്. എന്നാൽ അർജന്റീനയെ ഗ്രൂപ്പിൽ എതിരില്ലാത്ത മൂന്നു…
Read Moreവല കാക്കാൻ മാൻസുകിച്ച്!
ഗോളടിക്കുന്ന ഗോളിമാരെ ഫുട്ബോൾ ലോകം കണ്ടിട്ടുണ്ട്. ബ്രസീലിന്റെ റോഹേരിയോ സെനി, പാരഗ്വേയുടെ ലൂയിസ് ചിലാവർട്ട്, മെക്സിക്കോയുടെ ഹൊർഹെ കാന്പസ്, ബൾഗേറിയയുടെ ദിമിതർ ഇവാൻകോവ്, കൊളംബിയയുടെ റെനെ ഹിഗ്വിറ്റ തുടങ്ങിയവരെല്ലാം ആ പട്ടികയിൽ ചരിത്രം കുറിച്ചവർ. എന്നാൽ, ഗോളടിച്ച് മാത്രം കണ്ടിട്ടുള്ള ക്രൊയേഷ്യയുടെ മാരിയോ മാൻസുകിച്ച് ഗ്ലൗസ് അണിഞ്ഞ് ഗോൾ വലയ്ക്കു മുന്നിൽ എത്തിയാൽ എങ്ങനെയിരിക്കും. ആ അപൂർവ കാഴ്ചയായിരുന്നു കഴിഞ്ഞ ദിവസം റഷ്യയിൽ കണ്ടത്. ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് സെമിപോരാട്ടത്തിനു മുന്‍പുള്ള പരിശീലന സമയത്തായിരുന്നു മാൻസുകിച്ച് ഗോൾ വലയ്ക്കു മുന്നിലെത്തിയത്. ക്രൊയേഷ്യക്ക് വലകാക്കാൻ രഹസ്യായുധം എന്ന രീതിയിലാണ് മാൻസുകിച്ചിന്റെ ചിത്രം ഉൾപ്പെടെ പ്രചരിക്കപ്പെട്ടത്. വെറുതേ ഗ്ലൗസ് അണിഞ്ഞെത്തുകമാത്രമല്ല ഈ സ്ട്രൈക്കർ ചെയ്തത്. ഉജ്വലമായ സേവുകളും നടത്തി. റഷ്യക്കെതിരായ ക്വാർട്ടർ പോരാട്ടത്തിനിടെ ക്രൊയേഷ്യയുടെ ഒന്നാം നന്പർ ഗോളിയായ സുബാസിച്ചിന് പരിക്കേറ്റിരുന്നു. മുപ്പത്തിരണ്ടുകാരനായ മാൻസുകിച്ച് 2007 മുതൽ ക്രൊയേഷ്യൻ ടീമിലുണ്ട്. 87…
Read More