ഒളിന്പിക് സ്വർണ ജേതാവും വേഗതയുടെ പര്യായവുമായ ഉസൈൻ ബോൾട്ട് ഓസ്ട്രേലിയൻ ഫുട്ബോൾ ക്ലബ്ബിൽ ചേരാനൊരുങ്ങുന്നു. എ ലീഗിലെ സെൻട്രൽ കോസ്റ്റ് മറീനേഴ്സുമായി ജമൈക്കൻ സ്പ്രിന്റർ ട്രയലിനുള്ള കരാർ ആയതായാണ് സൂചന. ഇക്കാര്യം ക്ലബ്ബ് അധികൃതരാണ് അറിയിച്ചത്. ആറ് ആഴ്ചത്തേക്കാണ് ബോൾട്ട് ക്ലബ്ബിനൊപ്പം ഉണ്ടാകുക എന്നാണ് റിപ്പോർട്ട്. മുപ്പത്തിയൊന്നുകാരനായ ബോൾട്ട് അത് ലറ്റിക്സിൽനിന്ന് വിരമിച്ചശേഷം വിവിധ ഇടങ്ങളിൽ ഫുട്ബോൾ പരിശീലനത്തിൽ ഏർപ്പെട്ടത് വാർത്തയായിരുന്നു. ജർമൻ ക്ലബ്ബ് ബൊറൂസിയ ഡോട്ട്മുണ്ടിൽ അടക്കം ബോൾട്ട് പരിശീലനം നടത്തി. ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കടുത്ത ആരാധകനാണ് ബോൾട്ട്.
Read MoreCategory: Sports
വീരവിരാട്; ഇംഗ്ലണ്ട് പര്യടനത്തിൽ കോഹിലിക്ക് ഹാട്രിക്ക് റിക്കാർഡ്
ലീഡ്സ്: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി ഇംഗ്ലണ്ട് പര്യടനത്തിൽ റിക്കാർഡുകൾ കുറിക്കുന്നത് തുടരുന്നു. ഇതിനോടകം രണ്ട് റിക്കാർഡുകൾ സ്വന്തമാക്കിയ കോഹ്ലി ഇന്നലെ നടന്ന മൂന്നാം ഏകദിനത്തിൽ പര്യടനത്തിലെ ഹാട്രിക്ക് റിക്കാർഡ് പൂർത്തിയാക്കി. ക്യാപ്റ്റനായി വേഗത്തിൽ 3,000 റണ്‍സ് എന്ന റിക്കാർഡാണ് ഇന്നലെ ഇന്ത്യൻ താരം സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിലെ പത്താം ഓവറിൽ ഡേവിഡ് വില്ലിയുടെ പന്ത് തേർഡ്മാനിലേക്ക് തിരിച്ചുവിട്ട് സിംഗിൾ നേടി വിരാട് റിക്കാർഡ് ബുക്കിൽ ഇടംപിടിച്ചു. 49 ഇന്നിംഗ്സിൽനിന്നായിരുന്നു വിരാട് 3,000 റണ്‍സ് ക്യാപ്റ്റനായി നേടിയത്. ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്യേഴ്സിന്റെ റിക്കാർഡ് ഇതോടെ പഴങ്കഥയായി. 60 ഇന്നിംഗ്സിൽനിന്നാണ് ഡിവില്യേഴ്സ് 3,000 റണ്‍സ് ക്യാപ്റ്റനായിരിക്കേ നേടിയത്. ഇന്ത്യയുടെ മുൻ ക്യാപ്റ്റന്മാരായ എം.എസ്. ധോണി (70 ഇന്നിംഗ്സ്), സൗരവ് ഗാംഗുലി (74 ഇന്നിംഗ്സ്), ദക്ഷിണാഫ്രിക്കയുടെ ഗ്രെയിം സ്മിത്ത്, പാക്കിസ്ഥാന്റെ മിസ്ബ ഉൾ ഹക്ക് (ഇരുവരും 83…
Read Moreമൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് തോൽവി; ഇംഗ്ലണ്ടിന് പരമ്പര
ലീഡ്സ്: ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇംഗ്ലണ്ടിന് എട്ടു വിക്കറ്റ് ജയം. ഇന്ത്യയുടെ 257 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 44.3 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു. ജോ റൂട്ടിന്റെ സെഞ്ചുറി പ്രകടനവും നായകൻ ഇയാൻ മോർഗന്റെ തകർപ്പൻ ബാറ്റിംഗുമാണ് ഇംഗ്ലണ്ടിന് ജയം അനായാസമാക്കിയത്. ഇതോടെ പരന്പര 2-1ന് ഇംഗ്ലണ്ട് സ്വന്തമാക്കി. ജോ റൂട്ട് 120 പന്തിൽ 100 റണ്‍സും ഇയാൻ മോർഗൻ 108 പന്തിൽ 88 റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു. ജെയിംസ് വിൻസ് 27 പന്തിൽ 27, ജോണി ബെയർസ്റ്റോ 13 പന്തിൽ 30 എന്നിവരുടെ വിക്കറ്റുകൾ മാത്രമാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. നേരത്തേ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ അന്പതോവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 256 റൺസാണ് എടുത്തത്. ആദില്‍ റഷീദാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്. മത്സരത്തില്‍ വിരാട് കോഹ്ലി(71) ഉള്‍പ്പെടെ മൂന്നു വിക്കറ്റുകളാണ്…
Read Moreഫിഫ ലോകകപ്പിൽ ഇവരാണു താരങ്ങൾ
21-ാം എഡിഷൻ ഫിഫ ലോകകപ്പ് കിരീടം ഫ്രാൻസ് ഉയർത്തി. ലോകോത്തര ഫുട്ബോൾതാരങ്ങളെല്ലാം അണിനിരന്ന 2018 ലോകകപ്പ് സമാപിച്ചപ്പോൾ താരങ്ങളായത് ലൂക്ക മോഡ്രിച്ച്, തിബോ കൂർട്ട്വാ, കൈലിയൻ എംബാപ്പെ, ഹാരി കെയ്ൻ എന്നിവരായിരുന്നു. ഫെയർ പ്ലേ അവാർഡ് സ്പെയിനും സ്വന്തമാക്കി. ഗോള്‍ഡന്‍ ബോള്‍-ലൂക്ക മോഡ്രിച്ച് ക്രൊയേഷ്യയെ ഫൈനല്‍ വരെയെത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച താരമാണ് നായകന് ലൂക്ക മോഡ്രിച്ച്. രണ്ടു ഗോളും ഒരു അസിസ്റ്റും മാത്രമാണുള്ളതെങ്കിലും മധ്യനിരയില്‍ മോഡ്രിച്ച് ചെയ്ത ജോലി നോക്കുമ്പോള്‍ ഗോളിന്റെ എണ്ണമോ അസിസ്റ്റോ എങ്ങുമെത്തില്ല. കളിയുടെ സ്വഭാവം അനുസരിച്ച് മത്സരത്തിന്റെ ഗതിതന്നെ മാറ്റാന്‍ കഴിവുള്ളതാരം. ടീമിനെ ഒത്തിണക്കത്തോടെ നയിക്കാന്‍ പ്രത്യേക കഴിവും മോഡ്രിച്ചിനുണ്ട്. എതിര് പ്രതിരോധം ചിന്നഭിന്നമാക്കാനുള്ള പ്രത്യേക വാസനയും താരത്തിനുണ്ട്. ഫൈനലില്‍ മോഡ്രിച്ചിന്റെ മധ്യനിരയിലെ നീക്കങ്ങളാണ് ക്രൊയേഷ്യക്ക് തുടക്കത്തില്‍ വേഗത്തിലുള്ള നീക്കങ്ങളുണ്ടാക്കിയത്. ഗോള്‍ഡന്‍ ഗ്ലൗ-തിബോ കൂര്ട്ട്വ ഗോള്‍ പോസ്റ്റിനു മുന്നില്‍ തിബോ കൂര്ട്ട്വ…
Read Moreവിജയാഹ്ലാദത്തില്‍ മുഷ്ടി ചുരുട്ടി ഫ്രഞ്ച് പ്രസിഡന്റ് മക്രോൺ
ലുഷ്നികി സ്റ്റേഡിയത്തില്‍ ലോകകിരീടത്തിനായുള്ള പോരാട്ടത്തിനൊടുവില്‍ ക്രെയേഷ്യക്കെതിരെ വിജയിച്ച ഫ്രാന്‍സിന്റെ ആവേശം ആകാശം മുട്ടെ ഉയര്‍ന്നപ്പോള്‍ വിവിഐപി ഗാലറിയില്‍ നിന്ന് മുഷ്ടി ചുരുട്ടി അലറുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായി. വിജയത്തിനുശേഷം ഫ്രഞ്ച് ടീമിന്റെ ഡ്രസിംഗ് റൂമിലെത്തി കളിക്കാര്‍ക്കൊപ്പം അദ്ദേഹം ആഹ്ലാദം പങ്കുവച്ചു. മാത്രമല്ല, ടീമിന്റെ ഡിഫന്‍ഡര്‍ ബെഞ്ചമിന്‍ മെന്‍ഡി, മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബ എന്നിവര്‍ക്കൊപ്പം ‘ഡാബ് ഡാന്‍സി’’ന്റെ ചുവടും വെച്ചു. പഠനകാലത്ത് യൂണിവേഴ്സിറ്റി ടീമില്‍ അംഗമായിരുന്നു മക്രോൺ.
Read Moreവിംബിള്‍ഡണ്‍ നേടാൻ പ്രചോദനമായതു മകൻ: ജോക്കോവിച്ച്
ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് കിരീടം നേടുന്നതിന് തന്റെ മകനാണ് പ്രചോദനം നല്‍കിയതെന്ന് നൊവാക് ജോക്കോവിച്ച്. സെര്ബിയന്താരത്തിന്റെ നാലാം വിംബിള്‍ഡണ്‍ കിരീടമാണ്. ഇതോടെ ജോക്കോവിച്ചിന് 13 ഗ്രാന്സ്ലാം കിരീടങ്ങളായി. മൂന്നു വയസുകാരനായ മകന് സ്റ്റെഫാന്‍ അമ്മ യെലേനയ്ക്കൊപ്പം പ്ലെയേഴ്സ് ബോക്സിലിരുന്നാണ് മത്സരവും കിരീടസമർപ്പണചടങ്ങും കണ്ടത്. അഞ്ചു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കോര്‍ട്ടിന്റെ സമീപത്തിരുന്ന് മത്സരം കാണാനുള്ള അനുമതി ഓള് ഇംഗ്ലണ്ട് ക്ലബ് നല്‍കാറില്ല. 2016ല്‍ ഫ്രഞ്ച് ഓപ്പണ്‍ നേടിയശേഷം ജോക്കോവിച്ചിന്റെ ആദ്യ ഗ്രാന്സ്ലാം കിരീടമാണിത്. 2016 ല്‍ യുഎസ് ഓപ്പണ്‍ ഫൈനലിലെത്തിയശേഷമുള്ള ആദ്യ ഫൈനലുമായിരുന്നു. വിംബിള്‍ഡണ്‍ ജയത്തോടെ ജോക്കോവിച്ച് പതിനൊന്നു സ്ഥാനം മെച്ചപ്പെടുത്തി പത്താം റാങ്കിലെത്തി.
Read Moreഫിഫ 2018 ലോകകപ്പ് : നേട്ടങ്ങള്‍, കോട്ടങ്ങള്‍
കായിക ജ്വരമായി പടര്‍ന്നു പന്തലിച്ച ലോകകപ്പ് ഫുട്ബോള്‍ അവസാനിച്ചതിന്റെ ശാന്തതയിലാണ് റഷ്യ. 31 ദിവസത്തെ മാമാങ്കത്തിന് കൊടിയിറങ്ങിയതോടെ രാജ്യം പഴയ നിലയിലേക്കു മടങ്ങി വരികയാണ്. പക്ഷേ പുതിയ ഉണര്‍വോടെ. നഗരങ്ങളിലെയും തെരുവോരത്തെയും ആള്‍ത്തിരക്കും, ആട്ടവും പാട്ടും നൃത്തവുമൊക്കെ എങ്ങോ പോയി മറയുന്നു. ജനങ്ങള്‍ സ്വന്തം പ്രവൃത്തികളിലേക്ക് നീങ്ങിയതോടെ ഇവിടം ആളൊഴിഞ്ഞ ഉല്സവപ്പറമ്പുപോലെയായി. ഫിഫ ലോകകപ്പ് ഇരുപത്തിയൊന്നാം എഡിഷന്റെ മനോഹാരിതയില്‍ ആതിഥേയരായ റഷ്യയും അതിന്റെ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനും ലോകത്തിനുമുമ്പാകെ ഒന്നുകൂടി തലയുയര്‍ത്തി നില്ക്കുമ്പോള് നഷ്ടങ്ങളുടെ ലാഭങ്ങളുടെ കണക്കുകള്‍ എന്തൊക്കെയാവും. ആര്‍ക്കൊക്കെ, ആരൊക്കെ ഇതില്‍ വിതച്ചു കൊയ്തു എന്നൊരു തിരിഞ്ഞുനോട്ടം. കഴിഞ്ഞ എട്ടുകൊല്ലമായി(2010 മുതല്‍) മനസില്‍ കൊണ്ടു നടന്ന സുന്ദരസ്വപ്നങ്ങളും പ്രതീക്ഷകളും നന്നായി ലോകത്തിനു മുമ്പില്‍ അവതരിപ്പിച്ച്, അല്ല കാട്ടിക്കൊടുത്തതിന്റെ തികഞ്ഞ ചാരിതാര്‍ഥ്യത്തിലാണ് പ്രസിഡന്റ് പുടിന്. ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത വമ്പിച്ച ഒരു സന്നാഹത്തിന്റെ ആകെത്തുകയായി റഷ്യന്‍ ലോകകപ്പ്…
Read Moreലോകകപ്പ് വിജയാഘോഷം അതിരുവിട്ടു; ഫ്രാൻസിൽ ആരാധകരും പോലീസും ഏറ്റുമുട്ടി
പാരീസ്: ഫ്രാൻസ് ലോകകപ്പിൽ മുത്തമിട്ട രാവിൽ പാരീസിൽ ആരാധകരുടെ അതിരുവിട്ട ആഘോഷ പ്രകടനം. ചാംപ്സ് എലിസീസ് വീഥിയിൽ നടന്ന വിജയാഘോഷത്തിനിടെ മുപ്പതോളം യുവാക്കൾ കടകളിലേക്ക് അതിക്രമിച്ച് കയറി ചില്ലുകൾ അടിച്ചുതകർത്തു. അക്രമാസക്തരായ ചിലർ പോലീസിന് നേരെ കുപ്പികളും കസേരകളും വലിച്ചെറിഞ്ഞു. ഇതോടെ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. തെക്കൻനഗരമായ ലിയോണിലും പോലീസും നൂറോളം ആരാധകരും തമ്മിൽ ഏറ്റുമുട്ടി. സിറ്റി സെന്ററിൽ വലിയ സ്ക്രീനിൽ മത്സരം പ്രദർശിക്കുമ്പോളാണ് അക്രമമുണ്ടായത്. നൂറോളം യുവാക്കൾ പോലീസ് വാഹനത്തിന് മുകളിൽ കയറി അതിരുവിട്ട ആഘോഷം നടത്തുകയായിരുന്നു. മാർസിലെയിൽ നടന്ന അക്രമവുമായി ബന്ധപ്പെട്ട് പത്ത് പേർ അറസ്റ്റിലായി. അക്രമത്തിൽ രണ്ടു സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. തെക്കുകിഴക്കൻ നഗരമായ അന്നെസിയിൽ വിജയാഘോഷത്തിനിടെ രണ്ടു പേർ അപകടത്തിൽപ്പെട്ടു. 2015ലെ ഭീകരാക്രമണത്തിന് ശേഷം കടുത്ത ജാഗ്രതയാണ് ഫ്രഞ്ച് സർക്കാർ പാലിക്കുന്നത്. ലോകകപ്പ് വിജയാഘോഷത്തിനിടെ അക്രമസംഭവങ്ങൾ നടക്കാനുള്ള സാധ്യത കണക്കിലെടുത്ത്…
Read Moreപെലെയ്ക്കുശേഷം എംബാപ്പെ..! ലോകകപ്പ് ഫൈനലിൽ ഗോൾ നേടുന്ന കൗമാരതാരം
മോസ്കോ: ലോകകപ്പ് ചരിത്രത്തിൽ പെലെയ്ക്കൊപ്പം തോൾചേർന്ന് ഫ്രാൻസിന്റെ പത്തൊന്പതുകാരൻ സൂപ്പർ താരം കൈലിയൻ എംബാപ്പെ.പ്രീക്വാർട്ടറിൽ അർജന്റീനയ്ക്കെതിരേ ഇരട്ട ഗോൾ നേടിക്കൊണ്ട് ഒരു മത്സരത്തിൽ രണ്ട് ഗോൾ നേടുന്ന കൗമാര താരമെന്ന റിക്കാർഡിൽ പെലെയ്ക്കൊപ്പമെത്തിയ എംബാപ്പെ, ക്രൊയേഷ്യക്കെതിരായ ഫൈനലിലും ലക്ഷ്യംകണ്ടു. അതോടെ മറ്റൊരു വിശേഷത്തിലും ഫ്രഞ്ച് താരം പെലെയുടെ ഒപ്പമെത്തി. ലോകകപ്പ് ഫൈനലിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത് താരമെന്ന റിക്കാർഡായിരുന്നു അത്. 1958 ലോകകപ്പ് ഫൈനലിലാണ് പെലെ ഇരട്ട ഗോൾ നേടിയത്. അന്ന് ഗോൾ നേടുന്പോൾ പതിനേഴു വയസായിരുന്നു പെലെയുടെ പ്രായം. ഇതിഹാസ താരങ്ങളായ ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ബാക്കിയാക്കിയ റിക്കാർഡാണ് എംബാപ്പെ സ്വന്തം പേരിൽ എഴുതിയത്.
Read Moreജോക്കോവിച്ചിനു കിരീടം
ലണ്ടൻ: സെർബിയയുടെ നൊവാക് ജോക്കോവിച്ച് വിംബിൾഡണ്‍ ഓപ്പണ്‍ ടെന്നീസ് കിരീടം സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയുടെ കെവിൻ ആൻഡേഴ്സണെ നേരിട്ടുള്ള സെറ്റുകൾക്കു കീഴടക്കിയാണ് ജോക്കോവിച്ച് കിരീടം നേടിയത്. സ്കോർ: 6-2, 6-2, 7-6(7-3). രണ്ട് വർഷത്തിനുള്ളിൽ ആദ്യമായാണ് സെർബ് താരം ഗ്രാൻസ്ലാം സ്വന്തമാക്കുന്നത്. ജോക്കോവിച്ചിന്റെ നാലാം വിംബിൾഡണ്‍ കിരീടമാണ് ഇത്.
Read More