ഇരട്ടഗോളുമായി ലുകാക്കു; കന്നിക്കാരായ പാനമയെ തകർത്തു ബെൽജിയം തുടങ്ങി

സോച്ചി: ആദ്യ പകുതിയിൽ പിടിച്ചുകെട്ടിയ കന്നിക്കാരായ പാനമയെ രണ്ടാം പകുതിയിൽ കരുത്തരായ ബെൽജിയം അടിച്ചുപറത്തി. ലോകകപ്പ് ഫുട്ബാളിലെ ഗ്രൂപ്പ് ജിയിലെ ആദ്യ മത്സരത്തിൽ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കായിരുന്നു ലോക മൂന്നാം റാങ്കുകാരായ ബെൽജിയത്തിന്‍റെ വിജയം. റൊമേലു ലുകാക്കു ഇരട്ട ഗോളുകളുമായി വരവറിയിച്ചപ്പോൾ മെർട്ടെൻസിന്‍റെ വകയായിരുന്നു ഒരു ഗോൾ. കരുത്തരായ ബെൽജിയത്തിനെതിരേ ആദ്യ പകുതിയിൽ പാനമ പിടിച്ചുനിന്നു. ഇടയ്ക്ക് ചില മുന്നേറ്റങ്ങൾ ഒഴിച്ചാൽ ഡിബ്രുയ്നെ-ലുകാക്കു-ഏഡൻ ഹസാർഡ് ത്രയത്തിന്‍റെ മുന്നേറ്റങ്ങൾ തടയുന്നതിലായിരുന്നു മറ്റു സമയങ്ങളിൽ പാനമയുടെ ശ്രദ്ധ. ഇതോടെ ആദ്യ പകുതിയിൽ ഗോൾ വഴങ്ങാതിരിക്കുന്നതിൽ പാനമ വിജയിച്ചു. രണ്ടാം പകുതിയിൽ പക്ഷേ കളിമാറി. 47-ാം മിനിറ്റിൽ ബെൽജിയം ലീഡ് നേടി. മെർട്ടെൻസാണ് ഒരു ഫുള്‍ വോളി ഗോളിലൂടെ ബെൽജിയത്തെ മുന്നിലെത്തിച്ചത്. 69-ാം മിനിറ്റിൽ, ഡിബ്രുയ്നെ-ലുകാക്കു-ഏഡൻ ഹസാർഡ് ത്രയത്തിന്‍റെ കൂട്ടായ മുന്നേറ്റത്തിനൊടുവിൽ ലുകാക്കു ഗോൾ കണ്ടെത്തി. ഓഫ്സൈഡ് കെണിയിൽനിന്നു പുറത്തുചാടിയായിരുന്നു ലുകാക്കുവിന്‍റെ…

Read More

കവാനിയുടെ മക്കള്‍ സലയുടെ ആരാധകര്‍!

ഫുട്‌ബോള്‍ മത്സരത്തിനുശേഷം കളിക്കാര്‍ ജഴ്‌സി പരസ്പരം കൈമാറുന്നത് സാധാരണമാണ്. അന്താരാഷ്‌ട്ര മത്സരങ്ങളിലാണ് ഇതു പതിവ്. പരസ്പരമുള്ള ബഹുമാനവും വംശീയപരമായി തങ്ങള്‍ തമ്മില്‍ വ്യത്യാസമില്ലെന്നും എല്ലാവരും ഒന്നാണെന്നും വ്യക്തമാക്കാനുമാണ് ജഴ്‌സി കൈമാറ്റംകൊണ്ട് അർഥമാക്കുന്നത്. റഷ്യന്‍ ലോകകപ്പിലും അതിനു മാറ്റമില്ല. ഗ്രൂപ്പ് എയില്‍ ഉറുഗ്വെയും ഈജിപ്തും ഏറ്റുമുട്ടിയ ശേഷം ജഴ്‌സി കൈമാറ്റം നടന്നു. ഈജിപ്ഷ്യന്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലയുടെ ജഴ്‌സി ഉറുഗ്വെയുടെ എഡിന്‍സണ്‍ കവാനി വാങ്ങി. കവാനിയില്‍നിന്നു തിരിച്ച് സലയും വാങ്ങി. ആ മത്സരത്തില്‍ സല കളിച്ചിരുന്നില്ല. തന്‍റെ മക്കള്‍ സലയുടെ ആരാധകരാണെന്നും അവർക്കുള്ള സമ്മാനമായാണ് ജഴ്‌സിയെന്നു ഉറുഗ്വെന്‍ സ്‌ട്രൈക്കര്‍ പറഞ്ഞു. മക്കൾക്ക് സലയുടെ കളിയാണ് തന്‍റേതിനേക്കാൾ ഇഷ്ടമെന്നും കവാനി കൂട്ടിച്ചേർത്തു. അതേസമയം, ഇന്ന് റഷ്യക്കെതിരേ സല ഇറങ്ങുമെന്ന് ഈജിപ്ത് ടീം വൃത്തങ്ങൾ സൂചിപ്പിച്ചു. പരിക്കേറ്റ് വിശ്രമത്തി ലുള്ള സല ഈജിപ്തിന്‍റെ ആദ്യ മത്സരത്തിൽ ഇറങ്ങിയിരുന്നില്ല.

Read More

ഏകദിന റാങ്കിംഗ്: ഓസ്ട്രേലിയ 34 വർഷത്തെ ഏറ്റവും താഴ്ന്ന റാങ്കിൽ

ദുബായ്: ലോകകപ്പ് ചാന്പ്യൻമാരായ ഓസ്ട്രേലിയ ഐസിസി ഏകദിന റാങ്കിംഗിൽ 34 വർഷത്തെ ഏറ്റവും താഴ്ന്ന റാങ്കിംഗിൽ. പുതിയ റാങ്കിംഗിൽ ആറാം സ്ഥാനത്താണ് ഓസ്ട്രേലിയ. 1984ൽ-ൽ ആണ് ഇതിനു മുന്പ് ഓസ്ട്രേലിയ ആറാം സ്ഥാനത്തെത്തുന്നത്. ഓസ്ട്രേലിയ ആറാം സ്ഥാനത്തേക്കു താഴ്ന്നപ്പോൾ പാക്കിസ്ഥാൻ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. ഇംഗ്ലണ്ട്, ഇന്ത്യ, ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ് ടീമുകളാണ് ആദ്യ നാലു സ്ഥാനങ്ങളിൽ. ഇംഗ്ലണ്ടിനെതിരായ ഏകദിന പരന്പരയിലാണ് ഓസീസ് ഇപ്പോൾ പങ്കെടുക്കുന്നത്. അഞ്ചു മത്സരപരന്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിൽ ഓസീസ് പരാജയപ്പെട്ടു. ഇതാണ് ടീമിനെ റാങ്കിംഗിൽ പിന്നോട്ടടിച്ചത്.

Read More

ജർമനിക്കു തോൽവി, ബ്രസീലിനു സമനില

മോസ്കോ: നിലവിലെ ജേതാക്കളായ ജർമനിക്ക് ലോകകപ്പ് ഫുട്ബോൾ ആദ്യ മത്സരത്തിൽ ഞെട്ടിപ്പിക്കുന്ന തോൽവി. ഗ്രൂപ്പ് എഫിലെ പോരാട്ടത്തിൽ മെക്സിക്കോ 1-0ന് ജർമനിയെ അട്ടിമറിച്ചു. 35-ാം മിനിറ്റിൽ ഈർവിംഗ് ലൊസാനോയായിരുന്നു ജർമൻ വിധി നിർണയിച്ച ഗോൾ നേടിയത്. ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ജർമനി പരാജയപ്പെടുന്നത് 1982നുശേഷം ഇതാദ്യമാണ്. ഇന്നലെ നടന്ന അവസാന മത്സരത്തിൽ ബ്രസീലിനെ സ്വിറ്റ് സർലൻഡ് 1-1 സമനിലയിൽ കുടുക്കി. ഗ്രൂപ്പ് ഇയിലെ പോരാ ട്ടത്തിൽ 20-ാം മിനിറ്റിൽ ഫിലിപ്പെ കുടിഞ്ഞോയുടെ ലോംഗ്റേഞ്ച് ഷോട്ടിലൂടെ ബ്രസീൽ മുന്നിലെ ത്തി. ഒരു ഗോ ളിന്‍റെ കടവുമായി രണ്ടാം പകുതിയിൽ ഇറങ്ങിയ സ്വിറ്റ്സർലൻഡ് മികച്ച പ്രകടനം കാഴ്ചവച്ചു. 50-ാം മിനിറ്റിൽ ജെർദൻ ഷകീരി എടുത്ത കോർണ ർ കിക്കിൽനിന്ന് ഉജ്വല ഹെഡറി ലൂടെ സ്റ്റീവൻ സൂബർ സ്വിറ്റ്സർ ലൻഡിനു സമനില സമ്മാനിച്ചു. ജർമനിക്കെതിരേ ഇറങ്ങിയ മെക്സിക്കോ ക്യാപ്റ്റൻ…

Read More

ജയമാഘോഷിച്ച് സെർബിയ

പ്രതിരോധത്തിലൂന്നിയ 4-2-3-1 ശൈലിയിലാണ് യൂറോപ്യൻ സംഘമായ സെർബിയ കളത്തിൽ ഇറങ്ങിയത്. അർജന്‍റീന, ക്രൊയേഷ്യ, നൈജീരിയ, പെറു, ഡെന്മാർക്ക്, ഈജിപ്ത്, മൊറോക്കോ, റഷ്യ എന്നിവ ഇതിനോടകം തങ്ങളുടെ ആദ്യ മത്സരങ്ങളിൽ ഉപയോഗിച്ചതും ഈ ശൈലിയായിരുന്നു. അർജന്‍റീനയെ സമനിലയിൽ കുടുക്കിയ ഐസ് ലൻഡ് (4-4-1-1), സ്പെയിനിനെ (4-3-3) കുടുക്കിയ പോർച്ചുഗൽ (4-4-2) എന്നിവയുടേതായിരുന്നു ശനിയാഴ്ചവരെയുള്ള വ്യത്യസ്തമായ മറ്റ് ശൈലികൾ. രണ്ട് ഹോൾഡിംഗ് മിഡ്ഫീൽഡർമാരായി സെർബിയൻ പരിശീലകൻ മ്ലാഡെൻ ക്രിസ്റ്റയിച്ച് ഇറക്കിയത് മിലിവോജെവിക്കിനെയും മാറ്റിച്ചിനെയുമായിരുന്നു. ഫാൾഡ് 9 ആയി മിത്രോവിക്കും അറ്റാക്കിംഗ് മിഡ്ഫീൽഡർമാരായി ജാജിക്, മിലിൻകോവിക് സേവിച്, ടാഡിക് എന്നിവരും ഇറങ്ങി. രണ്ട് വിംഗുകളിലൂടെയും ആക്രമിച്ച് കയറുന്ന 3-4-2-1 ശൈലിയിലാണ് കോസ്റ്റാറിക്കൻ പരിശീലകൻ ഓസ്കർ റാമിറസ് ടീമിനെ അണിനിരത്തിയത്. വിംഗർമാർ ആക്രമിച്ച് കയറുന്പോൾ ഡിഫൻഡർമാർ നിലയുറപ്പിക്കുന്ന ഈ ശൈലി 3-4-3ന്‍റെ വകഭേദമാണ്. വേഗക്കാരായ വിംഗർമാരാണ് ഈ ഫോർമേഷന്‍റെ ഫലപ്രാപ്തിക്കുവേണ്ടത്. കാൽവോ, ഗാംബൊവ…

Read More

സംവിധായകനും ഡെന്‍റിസ്റ്റുമുള്ള ടീം!

ഡെന്മാർക്ക് ഫുട്ബോൾ ക്ലബ് റേൻഡേഴ്സിന്‍റെ ഒന്നാം നന്പർ ഗോൾകീപ്പറായ ഹാനെസ് ഹാൾഡോർസന്‍റെ സ്വപ്നമാണ് തന്‍റെ ടീം ഡാനിഷ് സൂപ്പർ ലീഗ് ചാന്പ്യന്മാരാകുന്നത്. അതു നടന്നില്ല. എന്നാൽ, ഹാൾഡോർസണെ ഐസ്‌ലൻഡിന്‍റെ ലോകകപ്പ് ടീമിൽ ഒന്നാം നന്പർ ഗോളിയായി പരിശീലകൻ ഹൈമിർ ഹാൾഗ്രിംസണ്‍ പ്രഖ്യാപിച്ചു. ലോകകപ്പിൽ ഐസ്‌ലൻഡ് ഉൾപ്പെട്ടതോ ഏറ്റവും കഠിനമായ ഗ്രൂപ്പെന്നു വിശേഷിപ്പിക്കുന്ന ഗ്രൂപ്പ് ഡിയിൽ അർജന്‍റീന, ക്രൊയേഷ്യ, നൈജീരിയ എന്നിവർക്കൊപ്പം. ഐസ്‌ലൻഡാണെങ്കിൽ ആദ്യമായി ലോകകപ്പിനെത്തിയ ടീം.  ഇതിനു മുന്പ് പ്രധാന ടൂർണമെന്‍റിൽ കളിച്ചത് 2016 ഫ്രാൻസ് യൂറോകപ്പിൽ. അന്ന് അരങ്ങേറ്റക്കാരുടെ യാതൊരു ആശങ്കയുമില്ലാതെ ക്വാർട്ടർ ഫൈനൽ വരെയെത്തി. അവിടെയും ഗോൾകീപ്പർ ഹാൾഡോർസണായിരുന്നു. ലോകകപ്പ് യോഗ്യതാ റൗണ്ടിലും മികച്ച പ്രകടനം. ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി നേരിട്ട് റഷ്യയിലേക്കു യോഗ്യത നേടുകയും ചെയ്തു. യോഗ്യതാ റൗണ്ടുകളിൽ ഐസ്‌ലൻഡിന്‍റെ വല കാത്തത് ഹാൾഡോർസണായിരുന്നു. യൂറോ കപ്പിലെയും ലോകകപ്പ് യോഗ്യതാ ഘട്ടങ്ങളിലെയും…

Read More

മാറഡോണ വംശീയ ആരോപണ കുരുക്കിൽ

മോസ്കോ: ലോകകപ്പ് മത്സരത്തിനിടെ അർജന്‍റൈൻ ഫുട്ബോൾ ഇതിഹാസം ഡിയേഗോ മാറഡോണ ദക്ഷിണ കൊറിയൻ ആരാധകർക്കു നേരേ വംശീയ അധിക്ഷേപം നടത്തിയെന്ന് ആരോപണം. മോസ്കോയിലെ സ്പാർടക് സ്റ്റേഡിയത്തിൽ അർജന്‍റീനയും ഐസ് ലൻഡും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സംഭവം. വംശീയ വിദ്വേഷപരമായ ആംഗ്യം കാണിച്ചെന്നാണ് മാറഡോണയ്ക്കെതിരായ ആരോപണം. മാധ്യമ പ്രവർത്തകൻ ജാക്വി ഓട്ട്‌ലിയാണ് സംഭവം സാക്ഷ്യപ്പെടുത്തുന്നത്. ഇതേപ്പറ്റി ഫിഫയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി ഒട്ട്‌ലി അറിയിച്ചെങ്കിലും ഫിഫ പ്രതികരിച്ചിട്ടില്ല. ജോസ് കുമ്പിളുവേലിൽ

Read More

വൈറലായി മെസി ഹെയർ കട്ട്

മോസ്കോ: ആരാധകർ താരങ്ങളുടെ നന്പറും അവരുടെ ഹെയർ കട്ടും അനുകരിക്കുന്നത് സർവസാധാരണം. എന്നാൽ, അതുക്കും മേലേയാണ് സെർബിയൻ ഹെയർ സ്റ്റൈലിസ്റ്റായ മരിയോ ഹ്വാല ആരാധകരുടെ തലമുടിയിൽ ചെയ്യുന്നത്. റൊണാൾഡോ, മെസി, നെയ്മർ… ഇഷ്ടതാരം ആരുമാകട്ടെ ഹ്വാല അവരെ അതേപടി നിങ്ങളുടെ തലമുടിയിൽ കൊത്തിവച്ചുതരും, ഒരു ശിൽപി ചെയ്യുന്ന അതേ കലാമികവോടെ… താരങ്ങളുടെ മുഖചിത്രം അതേപടി തലമുടിയിൽ കൊത്തിവയ്ക്കുന്ന ഹെയർ സ്റ്റൈലിസ്റ്റിനെ എല്ലായിടത്തും കാണാൻ കഴിയില്ല. ആധുനിക കലയായ ഹെയർ ടാറ്റൂവിലൂടെ വ്യത്യസ്ഥനായിരിക്കുകയാണ് മുപ്പത്തിയഞ്ചുകാരനായ ഹ്വാല. മെസി കട്ട് വന്നതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആരാധകരും ഹ്വാലയുടെ ഷോപ്പിൽ എത്തിത്തുടങ്ങി. തലയിൽ ചിത്രം വരയ്ക്കേണ്ടതിന്‍റെ പത്തു ദിവസം മുന്പ് ഹ്വാലയുടെ അടുത്തു വന്നു കാര്യങ്ങൾ പറയണം. പത്താം ദിവസം സലൂണിലെത്തിയാൽ തലയിൽ ഇഷ്ട താരത്തിന്‍റെ ചിത്രവുമായി മടങ്ങാം. 150 യൂറോ (12,000 രൂപ) ആണ് ഇതിനായി ഹ്വാല വാങ്ങുന്നത്. ഒരു…

Read More

അഫ്ഗാൻ തിളക്കം

ബംഗളൂരു: അഫ്ഗാനിസ്ഥാൻ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു. ടെസ്റ്റ് ക്രിക്കറ്റിലെ 12-ാമത്തെ ടീമായി അഫ്ഗാനിസ്ഥാൻ ഇതോടെ മാറി. അഫ്ഗാനെതിരായ ഏക ടെസ്റ്റിന്‍റെ ഒന്നാം ദിവസത്തെ കളിനിർത്തുന്പോൾ ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ ആറു വിക്കറ്റിന് 347 റണ്‍സെടുത്തിട്ടുണ്ട്. ഹർദിക് പാണ്ഡ്യ (10 നോട്ടൗട്ട്), ആർ. അശ്വിൻ (ഏഴ് നോട്ടൗട്ട്) എന്നിവരാണ് ക്രീസിൽ. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർമാരായ ശിഖർ ധവാനും മുരളി വിജയും ചേർന്ന് ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ നേടിയത് 28.4 ഓവറിൽ 168 റണ്‍സ്. ധവാനാണ് കൂടുതൽ ആക്രമണകാരിയായത്. 96 പന്തിൽ 19 ഫോറിന്‍റെയും മൂന്നു സിക്സിന്‍റെയും അകന്പടിയിൽ 107 റണ്‍സ് എടുത്തു. യാമിൻ അഹമ്മദ്സായിക്കായിരുന്നു വിക്കറ്റ്. അങ്ങനെ യാമിൻ അഫ്ഗാനിസ്ഥാനുവേണ്ടി ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യ വിക്കറ്റ് നേടുന്ന ആദ്യ കളിക്കാരനായി. മുഹമ്മദ് നബി ക്യാച്ചെടുത്തു. 87 പന്തിൽ സെഞ്ചുറി തികച്ച ധവാൻ ഉച്ചഭക്ഷണത്തിനു…

Read More

മെസി ഇന്നിറങ്ങും; അര്‍ജന്‍റീന ഐസ്‌ലന്‍ഡിനെ നേരിടും

സോച്ചി: റഷ്യൻ ലോകകപ്പിലെ ആദ്യ പോരാട്ടത്തിന് അർജന്‍റീന ഇന്നിറങ്ങും. മരണ ഗ്രൂപ്പായ ഗ്രൂപ്പ് ഡിയിൽ കുഞ്ഞന്മാരായ ഐസ്‌ലന്‍ഡാണ് എതിരാളി. മോസ്‌കോയിലെ സ്പാര്‍ട് അരീന സ്റ്റേഡിയത്തിൽ ഇന്ന് വൈകുന്നേരം 6.30നാണ് മത്സരം. നായകനും സൂപ്പര്‍ സ്‌ട്രൈക്കറുമായ ലയണല്‍ മെസിയിലാണ് അർജന്‍റീനയുടെ എല്ലാ പ്രതീക്ഷകളും. ലോകകപ്പിനെത്തുന്നതില്‍ ഏറ്റവും മികച്ച ആക്രമണ നിരയുള്ള ടീമാണ് അർജന്‍റീന. ചിലിയെ കോപ്പ അമേരിക്ക ചാമ്പ്യന്മാരാക്കിയ സാംപോളിയുടെ തന്ത്രങ്ങളും അര്‍ജന്‍റീനയുടെ പ്രകടനത്തില്‍ നിര്‍ണായകമാകും. അതേസമയം, കരുത്തരായ അര്‍ജന്‍റീനയ്‌ക്കെതിരേ മികച്ച പ്രകടനമാണ് ഐസ്‌ലന്‍ഡിന്‍റെ ലക്ഷ്യം. ഒരു സമനിലയെങ്കിലും നേടാനായാല്‍ ടീമിന് തലയുയര്‍ത്തിനില്‍ക്കാം.

Read More