ഫുട്ബോൾ ഇതിഹാസങ്ങളായ അർജന്റീനയുടെയും ഡിയേഗോ മാറഡോണയുടെയും ബ്രസീലിന്റെ പെലെയുടെയും പ്രിയപ്പെട്ട ലോകകപ്പ് മുഹൂർത്തങ്ങൾ… 1982 ജൂണ്‍ 18 അർജന്റീന ഹംഗറിയെ 4-1നു തോൽപ്പിച്ച അന്നത്തെ മത്സരത്തിലായിരുന്നു മാറഡോണയുടെ ആദ്യ ലോകകപ്പ് ഗോൾ. ബെൽജിയത്തോട് ആദ്യമത്സരം തോറ്റ ശേഷമുള്ള ശക്തമായ തിരിച്ചുവരവ്. അമ്മ പ്രഭാത ഭക്ഷണം കിടക്കയിൽ എത്തിച്ചു തരുന്നതു പോലുള്ള ആഹ്ലാദാനുഭവം എന്നാണ് ആദ്യഗോളിനെ അദ്ദേഹം വിശേഷിപ്പിക്കുന്നത്. 1982 ജൂലൈ 2 അർജന്റീന ബ്രസീലിനോട് 1-3നു തോറ്റ മത്സരം. അന്ന് ബാറ്റിസ്റ്റയെ ചവിട്ടിയതിന് ചുവപ്പു കാർഡ് വാങ്ങി പുറത്തു പോയി മാറഡോണ. മത്സരത്തിൽ വ്യക്തമായ ലീഡ് നേടിയ ശേഷം ബ്രസീൽ താരങ്ങൾ പരിഹസിച്ചതാണ് തന്നെ പ്രകോപിപ്പിച്ചതെന്ന് അദ്ദേഹം അനുസ്മരിച്ചു. 1986 ജൂണ്‍ 22 അർജന്റീന ഇംഗ്ലണ്ടിനെ 2-1നു തോൽപ്പിച്ച മത്സരം. നൂറ്റാണ്ടിന്റെ ഗോൾ എന്നു വിശേഷിപ്പിക്കപ്പെട്ട ഗോൾ മാറഡോണയുടെ ബൂട്ടിൽനിന്നു പിറന്ന കളി. മധ്യവരയിൽനിന്ന് അത്രയധികം പേരെ…
Read MoreCategory: Sports
റഷ്യൻ കിക്കോഫ് നാളെ
വീണ്ടുമിതാ ലോക ഫുട്ബോൾ വേദിയുടെ പുൽമൈതാനത്ത് പന്തുരുളാൻ പോകുന്നു. ഈ ദിനം കൊഴിഞ്ഞാൽ നാളത്തെ പുലരി ലോകകപ്പിന്റെ ഉദയത്തിന്റെ വെളിച്ചം റഷ്യയിൽ വീശും. ആ വെളിച്ചത്തിൽ ലോകം ഒന്നാകും… 21-ാം ലോകകപ്പ് ഫുട്ബോളിന് നാളെ മോസ്കോയിൽ കിക്കോഫ്… ലോകകപ്പ് മാമാങ്കം ഏതു കോണിലാണെങ്കിലും ഭൂഗോളത്തിലെ വിവിധ സംസ്കാരങ്ങളുടെ സംഗമ വേദികൂടിയാകും അത്. ടീമുകളുടെയും താരങ്ങളുടെ യും കാൽപ്പന്തിന്റെയും ആരാധകർ അവിടേക്ക് ഒഴുകിയെത്തും. നിരവധി മനോഹര മുഹൂർത്തങ്ങളാണ് ഓരോ ലോകകപ്പും നൽകുന്നത്. ചിരിയും കണ്ണീരും വേദനയും എല്ലാമുണ്ടായിരുന്നു. 1970ൽ ബ്രസീലിന്റെ കാർലോസ് ആൽബർട്ടോ നേടിയ ഗോൾ- എക്കാലത്തെയും മികച്ച ടീം ഗോളെന്നു വിശേഷിപ്പിക്കാവുന്ന ഗോൾ. സ്വന്തം പകുതിയിൽനിന്നും തുടങ്ങിയ മുന്നേറ്റത്തിൽ പന്ത് പത്തുപേരുടെ കാൽ മറിഞ്ഞാണ് ആൽബർട്ടോയിലെത്തിയത്. പിന്നെ 1986ലെ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരേ അർജന്റീനയുടെ ഡിയേഗോ മാറഡോണയുടെ ദൈവത്തിന്റെ കൈ എന്നു വിശേഷിപ്പിക്കപ്പെട്ട ഗോൾ. ആ ഗോൾ ഉയർത്തിയ…
Read Moreഎന്തുകൊണ്ട് അർജന്റീന…
ലോകത്തെ ഏറ്റവും വലിയ കായിക മേളകളിൽ ഒന്നായ ലോകകപ്പ് ഫുട്ബോൾ ആഘോഷങ്ങൾക്കായി ലോകം തയാറായിക്കഴിഞ്ഞു. കളിക്കാരെല്ലാം റഷ്യയിലെത്തിത്തുടങ്ങി, ആരാധകർ ബാഗുകൾ പായ്ക്ക് ചെയ്തുകഴിഞ്ഞു. എല്ലാവരും ഏറ്റവും മഹത്തരമായ ടൂർണമെന്റ് കാണുന്നതിനായി ഒരുങ്ങിക്കഴിഞ്ഞു. ആവേശകരവും ഒപ്പം സംഭവബഹുലവുമായി മത്സരങ്ങളുടെ ഒരു നിമിഷംപോലും നഷ്ടപ്പെടുത്താൻ ആർക്കും താത്പര്യമില്ല. ലോകകപ്പിന് അർജന്റീന യോഗ്യത നേടിയപ്പോൾമുതൽ ആരാധകർ പറഞ്ഞുതുടങ്ങി, ഈ ടീം ലോകകപ്പ് നേടും… ഇപ്പോഴല്ലെങ്കിൽ ഒരിക്കലുമില്ല… 2014 ലോകകപ്പിൽ ഫൈനലിലെത്തിയെങ്കിലും ജർമനിയോടു തോറ്റു. ഹൊർഹെ സാംപോളിയുടെ പരിശീലന മികവും ലയണൽ മെസിയുടെ നേതൃ ഗുണവുമെല്ലാം ചേർന്നപ്പോൾ അർജന്റീന യോഗ്യത നേടി. കഴിഞ്ഞ പ്രാവശ്യത്തെ കിരീട നഷ്ടം ഈ ലോകകപ്പിൽ തീർക്കാനാകും മെസിയും സംഘവും ലക്ഷ്യമിടുന്നത്. രണ്ട് തവണ ലോകകിരീടം ഉയർത്തിയ അർജന്റീന റഷ്യയിൽ ചരിത്രമാവർത്തിക്കുമെന്നാണ് ഏവരുടെയും പ്രതീക്ഷ. റൊസാരിയോയിലെ തെരുവിൽ പന്തുതട്ടാനാരംഭിച്ച് ലോകത്തിന്റെ നെറുകയിലെത്തിനിൽക്കുന്ന ലയണൽ മെസി കപ്പുമായി നാട്ടിൽപറന്നിറങ്ങുന്നതാണ് ഓരോ…
Read Moreഉദ്ഘാടനത്തിനു മാറ്റ് കൂട്ടാൻ ഇവർ
മോസ്കോ: ഫിഫ ലോകകപ്പിൽ റഷ്യയും സൗദി അറേബ്യയും കിക്കോഫ് ചെയ്യുന്നതിനു മുന്‍പ് മോസ്കോയിലെ ലുഷ്നികി സ്റ്റേഡിയത്തെ കോരിത്തരിപ്പിക്കാൻ മൂന്ന് അന്താരാഷ്ട്ര താരങ്ങൾ രംഗത്തുവരും. ലോകപ്രശസ്ത സംഗീതജ്ഞൻ റോബി വില്യംസ് സ്റ്റേഡിയത്തിലെയും ലോകം മുഴുവനുമുള്ള കാണികൾക്ക് ആവേശം നൽകും. വില്യംസിനൊപ്പം റഷ്യയുടെ സ്വന്തം ക്ലാസിക്കൽ ഗായിക അയിഡ ഗാരിഫുളിനയും ചേരുന്പോൾ സംഗീതം സ്റ്റേഡിയത്തെ കോരിത്തരിപ്പിക്കും. ഇവർക്കൊപ്പം വേദിയിൽ ബ്രസീലിന്റെ ലോകകപ്പ് ജേതാവ് റൊണാൾഡോയും എത്തും. പ്രത്യേക ഒരു പ്രകടനത്തിനായി റഷ്യയിലേക്കു തിരിച്ചുവരുന്നതിൽ സന്തോഷവും അതോടൊപ്പം ആവേശവും ഉണ്ടെന്ന് റോബി വില്യംസ് പറഞ്ഞു. തന്റെ കരിയറിൽ ഒത്തിരി പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. സ്റ്റേഡിയത്തിലെ 80,000ത്തിലധികം കാണികൾക്കു മുന്നിലും ലോകമെന്പാടുമുള്ള ആരാധകർക്കു മുന്നിലും ഫിഫ ലോകകപ്പ് ഉദ്ഘാടനം ചെയ്യുന്നതിനു മുന്‍പുള്ള പ്രകടനം തന്റെ ബാല്യകാല സ്വപ്നമാണമെന്നും ആഗോള സംഗീത പ്രതിഭ പറഞ്ഞു. ഈ പ്രകടനം കാണാനായി എല്ലാ ഫുട്ബോൾ ആരാധകരെയും ഒപ്പം സംഗീതപ്രേമികളെയും…
Read More‘വിരമിക്കൽ തീരുമാനം ലോകകപ്പിനുശേഷം’
മോസ്കോ: വീണ്ടും വിരമിക്കൽ തീരുമാനം അറിയിച്ച് ലയണൽ മെസി. ലോകകപ്പിൽ അർജന്റീനയുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാകും തന്റെ ഭാവിയെന്ന് മെസി പറഞ്ഞു. ഞങ്ങൾ എത്ര മുന്നോട്ടു പോകുമെന്നതിലും എവിടെ അവസാനിപ്പിക്കുമെന്നതിന്റെ അടിസ്ഥാനത്തിലാകും വിരമിക്കലെന്ന് മെസി ഒരു സ്പാനിഷ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.2016ലെ കോപ്പ അമേരിക്ക ഫൈനലിൽ ചിലിയോട് പരാജയപ്പെട്ടശേഷം മെസി വിരമിച്ചതാണ്. മാധ്യമങ്ങളുടെയും സ്വന്തം നാട്ടുകാരുടെയും കുറ്റപ്പെടുത്തലുകളാണ് ആദ്യ വിരമിക്കൽ പ്രഖ്യാപനത്തിന് ഇടയാക്കിയതെന്ന് അന്ന് മെസി പറഞ്ഞിരുന്നു. തുടർച്ചയായ മൂന്നു ഫൈനൽ തോൽവികളാണ് മെസിയെ വിരമിക്കലിനു പ്രേരിപ്പിച്ചത്. എന്നാൽ, ലോകമെന്പാടുമുള്ള ആരാധകരുടെ അഭ്യർഥന മാനിച്ച് വിരമിക്കൽ വേണ്ടെന്നുവച്ചു തിരിച്ചെത്തിയ മെസി ടീമിനെ ലോകകപ്പ് യോഗ്യത ഘട്ടങ്ങളിൽ നയിച്ചു. താരത്തിന്റെ മികവിൽ യോഗ്യതയും നേടി. തുടർച്ചയായി മൂന്നു ഫൈനലുകളിൽ ഞങ്ങൾ തോറ്റു. ഇത് ഞങ്ങൾക്ക് മാധ്യമങ്ങളിലൂടെ സമ്മർദം ഉണ്ടാക്കിയിരിക്കുകയാണ്- മെസി പറഞ്ഞു. മൂന്നു ഫൈനലുകളിൽ എത്താൻ കഴിയുകയെന്നത് ചെറിയ…
Read Moreരാജ്യാന്തര റേറ്റിംഗ് ചെസ് മത്സരം 28 മുതൽ
കൊച്ചി: കുസാറ്റ് ചെസ് ക്ലബിന്റെ സഹകരണത്തോടെ കൊച്ചി സർവകലാശാല കായിക വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ 29-ാമത് കുസാറ്റ് രാജ്യാന്തര റേറ്റിംഗ് ചെസ് മത്സരം 28 മുതൽ ജൂലൈ ഒന്നു വരെ സർവകലാശാല സ്കൂൾ ഓഫ് എൻജിനിയറിംഗ് പ്ലേസ്മെന്റ് ഓഡിറ്റോറിയത്തിൽ നടക്കും. വിവിധ കാറ്റഗറികളിലായി 58 സമ്മാനങ്ങൾ നൽകുന്ന ടൂർണമെന്റിന്റെ മൊത്തം സമ്മാനത്തുക 250000 രൂപയാണ്. 1250 രൂപയാണ് എൻട്രി ഫീസ്. പങ്കെടുക്കാൻ താത്പര്യമുള്ളവർ 25ന് മുന്‍പ് പേര് രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക് 9447396758, 8943857644 എന്നീ നന്പറുകളിൽ ബന്ധപ്പെടണം.
Read Moreഅവസാന സന്നാഹവും ജയിച്ച് ബ്രസീൽ
വിയന്ന: ഓസ്ട്രിയക്കെതിരായ സന്നാഹവും ജയിച്ച് ബ്രസീൽ ലോകകപ്പ് ഒരുക്കം പൂർത്തിയാക്കി. എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ഓസ്ട്രിയയെ ആണ് കാനറികൾ തകർത്തുവിട്ടത്. പരിക്കിൽനിന്ന് മോചിതനായി കളത്തിലെത്തിയ നെയ്മർ വീണ്ടും ഗോൾ നേടിയത് ബ്രസീലിനു ആത്മവിശ്വാസം വർധിപ്പിക്കുകയും ചെയ്തു. ഗബ്രിയേൽ ജീസസും ഫിലിപ്പി കുടിഞ്ഞോയുമാണ് നെയ്മറെ കൂടാതെ വലചലിപ്പിച്ചത്. ആദ്യ പകുതിയിൽ ജീസസിന്റെ (36) ഗോളിൽ ബ്രസീൽ ലീഡെടുത്തു. രണ്ടാം പകുതിയിൽ നെയ്മറും (63) കുടിഞ്ഞോയും (69) ഗോൾ പട്ടിക പൂർത്തിയാക്കി.
Read Moreനദാലിന് ഫ്രഞ്ച് ഓപ്പൺ കിരീടം
പാരീസ്: ലോക ഒന്നാം നമ്പർ റാഫേൽ നദാലിന് ഫ്രഞ്ച് ഓപ്പൺ കിരീടം. ഓസ്ട്രിയയുടെ ഡൊമനിക് തീമിനെ പരാജയപ്പെടുത്തിയാണ് നിലവിലെ ചാമ്പ്യൻ നദാൽ പാരീസിലെ തന്റെ 11 ാം കിരീടം സ്വന്തമാക്കിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു നദാലിന്റെ വിജയം. സ്കോർ: 6-4, 6-3, 6-2. ജയത്തോടെ സ്പാനിഷ് താരത്തിന്റെ ഗ്രാൻസ്ലാം കിരീടം നേട്ടം 17 ആയി. 20 കിരീടം നേടിയ സ്വിറ്റ്സർലൻഡിന്റെ റോജർ ഫെഡറർ ആണ് നദാലിനു മുന്നി ലുള്ളത്. ഒരു ഗ്രാൻഡ്ലാം കിരീടം 11 തവണ സ്വന്തമാക്കുന്ന രണ്ടാം താരമെന്ന റിക്കാർഡും നദാലിന്റെ പേരിലായി. നേരത്തെ 1960 മുതൽ 73 വരെയുള്ള കാലത്ത് മാർഗരെറ്റ് കോർട്ട് 11 ഓസ്ട്രേലിയൻ ഓപ്പൺ സ്വന്തമാക്കിയിട്ടുണ്ട്.
Read Moreഇന്ത്യക്കു കിരീടം
മുംബൈ: ഇന്റര്‍ കോണ്ടിനെന്റല് ഫുട്ബോള്‍ കിരീടം ഇന്ത്യക്ക്. ഇന്ത്യന്‍ കുപ്പായത്തില്‍ നൂറു മത്സരം കടന്നു പോരാടുന്ന ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഇന്നലെ രാത്രിയില്‍ ഫുട്ബോള്‍ പ്രേമികള്‍ക്ക് ഒരിക്കലും മറക്കാനാകാത്ത രാത്രിയാണ് സമ്മാനിച്ചത്. ആവേശകരമായ ഫൈനല്‍ പോരാട്ടത്തില്‍ കെനിയയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഇന്ത്യ തോല്‍പ്പിച്ചത്. രണ്ടും പിറന്നതു ഛേത്രിയുടെ ബൂട്ടില്‍ നിന്ന്. ടൂർണമെന്റിൽ എട്ട് ഗോളുമായി ഛേത്രി ടോപ് സ്കോററായി. ഇതോടെ ദേശീയ ടീമിനു വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന, നിലവില്‍ കളിക്കുന്ന, താരങ്ങളുടെ പട്ടികയില്‍ ഛേത്രിയും ഇടംപിടിച്ചു. അര്‍ജന്റീനയുടെ ലയണല്‍ മെസിക്കൊപ്പമാണു ഛേത്രി എത്തിയത്. 64 ഗോളുകളാണ് നിലവില്‍ ഛേത്രിയുടെ അക്കൗണ്ടിലുള്ളത്. പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പേരിലുള്ള 81 ഗോളുകളാണ് ഛേത്രിക്കു മുന്നിലുള്ളത്. നായകനൊപ്പം ഒരു സ്ട്രൈക്കറുടെയും ചുമതലയും പ്രകടമാക്കി സ്റ്റേഡിയം നിറഞ്ഞുള്ള കളിയായിരുന്നു ഛേത്രി പുറത്തെടുത്തത്. മികച്ച ഫോമില്‍ കളം നിറഞ്ഞുകളിച്ച താരം…
Read Moreപ്രഥമ ട്വന്റി20 ഏഷ്യാകപ്പ് വനിതാ കിരീടം: വാണത് ബംഗ്ലാദേശ്, വീണത് ഇന്ത്യ
ക്വലാലംപുർ: ബംഗ്ലാദേശ് വനിതകൾ ഇന്ത്യയെ അട്ടിമറിച്ച് പ്രഥമ ട്വന്റി20 ഏഷ്യാകപ്പ് കിരീടം സ്വന്തമാക്കി. ഫൈനലിൽ ഇന്ത്യയെ ബംഗ്ലാ പെൺകടുവകൾ മൂന്നു വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയർത്തിയ 112 റൺസ് വിജയലക്ഷ്യം അവസാന പന്തിൽ ബംഗ്ലാദേശ് മറികടന്നു. അവസാന ഓവറിൽ ഒമ്പത് റൺസായിരുന്നു ബംഗ്ലാദേശിനു വേണ്ടിയിരുന്നത്. കൗറിന്റെ ആദ്യത്തെ മൂന്നു പന്തിൽ ഒരു ഫോർ ഉൾപ്പെടെ ആറു റൺസ് ബംഗ്ലാദേശ് സ്വന്തമാക്കി. എന്നാൽ അടുത്ത രണ്ടു പന്തുകളിലും രണ്ടു വിക്കറ്റ് വീണതോടെ ഇന്ത്യ പ്രതീക്ഷയിലായി. അവസാന പന്തിൽ ബംഗ്ലാദേശിനു ജയിക്കാൻ രണ്ടു റൺസ്. ജഹാനാര ആലം ഇന്ത്യൻ പ്രതീക്ഷകളെ തല്ലിക്കെടുത്തി രണ്ടു റൺസ് ഓടിയെടുത്തു. ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ (56) അർധ സെഞ്ചുറിയുടെ മികവിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോർ സ്വന്തമാക്കിയത്. 42 പന്തിൽ ഏഴു ഫോർ ഉൾപ്പെടുന്നതായിരുന്നു കൗറിന്റെ ഇന്നിംഗ്സ്. ഇന്ത്യൻ നിരയിൽ ആർക്കും സിക്സർ നേടാനായില്ല. കൗർ…
Read More