കീവ്: യൂറോപ്പിലെ മുടിചൂടാമന്നന്റെ കിരീടധാരണം ഇന്നു രാത്രി നടക്കും. യുവേഫ ചാന്പ്യൻസ് ലീഗ് ക്ലബ് ഫുട്ബോൾ കിരീടപോരാട്ടത്തിൽ സ്പാനിഷ് വന്പനായ റയൽ മാഡ്രിഡും ഇംഗ്ലീഷ് കരുത്തരായ ലിവർപൂളും നേർക്കുനേർ ഇറങ്ങുന്നു. ഇന്ത്യൻ സമയം രാത്രി 12.15നാണ് മത്സരം. ഹാട്രിക് കിരീടം പ്രതീക്ഷിച്ചാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റയൽ മാഡ്രിഡ് ഇറങ്ങുന്നത്. 2004-05നുശേഷം കിരീടത്തിൽ മുത്തമിടാമെന്ന പ്രതീക്ഷയിലാണ് മുഹമ്മദ് സലയുടെ സംഘമായ ലിവർപൂൾ എത്തുന്നത്. സിനദിൻ സിദാന്റെ ശിക്ഷണത്തിൽ സീസണിലെ ആദ്യ കിരീടമാണ് റയലിന്റെ ലക്ഷ്യം. ഗർഗൻ ക്ലോപിന്റെ ശിക്ഷണത്തിൽ ഇറങ്ങുന്ന ലിവർപൂളും സീസണിലെ കന്നിക്കിരീടംതന്നെയാണ് സ്വപ്നം കാണുന്നത്. 2017-18 സീസണ് ചാന്പ്യൻസ് ലീഗിൽ മികച്ച പോരാട്ടങ്ങൾ കാഴ്ചവച്ചുകൊണ്ടാണ് ഇരുടീമും ഫൈനലിലെത്തിയിരിക്കുന്നത്. സെമി ഫൈനലിൽ റയൽ ബയേണ്‍ മ്യൂണിക്കിനെ പരാജയപ്പെടുത്തിയപ്പോൾ ലിവർപൂൾ റോമയെ മറികടന്നു. റയലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലിവർപൂളിന്റെ മുഹമ്മദ് സലയും തമ്മിലുള്ള പോരാട്ടം കൂടിയാകുമിത്. ഈജിപ്ഷ്യൻ താരം…
Read MoreCategory: Sports
സൺറൈസേഴ്സ് ഫൈനലിൽ
കോൽക്കത്ത: ഐപിഎല്ലിലെ രണ്ടാം ക്വാളിഫയറിൽ കോൽക്കത്ത നൈറ്റ്റൈഡേഴ്സിനെ 13 റൺസിനു കീഴടക്കി ഹൈദരാബാദ് സണ്‍റൈസേഴ്സ് ഫൈനലിൽ. സ്കോർ: സൺറൈ സേഴ്സ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ട ത്തിൽ 174. നൈറ്റ് റൈഡേഴ്സ് 20 ഓവറിൽ ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 161. 10 പന്തിൽ 34 റൺസ് നേടി പുറത്താ കാതെനിൽക്കുകയും നാല് ഓവറിൽ 19 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തുക യും ചെയ്ത റഷീദ് ഖാനാണ് സൺറൈ സേഴ്സിന്റെ വിജയശിൽപ്പി. ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ സണ്റേസേഴ്സിനെ 174ൽ എത്തിച്ചത് അവസാന ഓവറുകളിൽ റഷീദ് ഖാൻ നടത്തിയ കടന്നാക്രമണമായിരുന്നു. ഓപ്പണർമാരായ വൃദ്ധിമൻ സാഹയും ശിഖർ ധവാനും ഭേദപ്പെട്ട തുടക്കമിട്ടു. 56 റണ്‍സാണ് ഈ സഖ്യത്തിൽ പിറന്നത്. 24 പന്തിൽ 34 റണ്‍സ് എടുത്ത ധവാനെ എട്ടാം ഓവറിന്റെ ആദ്യ പന്തിൽ കുൽദീപ് യാദവ് പുറത്താക്കി. നാലു…
Read Moreഇംഗ്ലീഷ്, സ്പാനിഷ് സ്വപ്നങ്ങൾ…
റഷ്യയിൽ ഇംഗ്ലീഷ്, സ്പാനിഷ് സ്വപ്നങ്ങൾക്ക് ചിറകു നല്‍കുക എന്ന ദൗത്യമാണ് പരിശീലകരായ ഗാരത്ത് സൗത്ത്ഗേറ്റിനും ജൂലൻ ലോപെടഹിക്കുമുള്ളത്. ക്ലബ് ഫുട്ബോളിലെ രണ്ട് പ്രമുഖ ലീഗുകളുടെ നാടാണ് ഇംഗ്ലണ്ടും സ്പെയിനും. ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ ശനിദശ മാറ്റാനുറച്ചാണ് പരിശീലകനായ സൗത്ത്ഗേറ്റ് തന്ത്രമൊരുക്കുന്നത്. കഴിഞ്ഞ ലോകകപ്പിലേറ്റ തിരിച്ചടിക്ക് കണക്കുതീർക്കുകയാണ് ലോപെടഹിയുടെ ശിക്ഷണത്തിലിറങ്ങുന്ന സ്പെയിനിന്റെ ലക്ഷ്യം. ഗാരത്ത് സൗത്ത്ഗേറ്റ് ലോകകപ്പ് ഫുട്ബോളിന്റെ ചരിത്രത്തിൽനിന്ന് അത്ര എളുപ്പത്തിലൊന്നും മാഞ്ഞു പോകാത്ത പേരാണ് ബോബി ചാൾട്ടന്റേത്. 1966 ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ കുന്തമുന. ലോകത്തെ എക്കാലത്തേയും മികച്ച മധ്യനിരക്കാരിൽ ഒരാൾ. ഇംഗ്ലണ്ട് ഒരിക്കൽ മാത്രമാണ് ലോകകപ്പ് നേടിയിട്ടുള്ളത്. 1966 ൽ ബോബി ചാൾട്ടന്റെ പ്രതാപകാലത്ത്. ഇംഗ്ലണ്ടിന്റെ ആ പ്രതാപകാലത്തെ പ്രകടനത്തെ ക്കുറിച്ച് എല്ലാ ദിവസവും തന്റെ ടീമിനെ ഒാർമിപ്പിക്കാറുണ്ട് പരിശീലകൻ സൗത്ത്ഗേറ്റ്. അദ്ദേഹത്തിനറിയാം തന്റെ ടീമിൽ പ്രതിഭയും യുവത്വവും നിറഞ്ഞ നിരവധി താരങ്ങളുണ്ടെന്ന്; പക്ഷേ, ഒാരോ ലോകകപ്പിലും…
Read Moreതായ്വാനിൽ നീതുവിനു വെള്ളി
തായ്പേയ്: തായ്വാൻ ഓപ്പണ്‍ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ മലയാളി താരം യു. നീതുവിന് വെള്ളി. 1500 മീറ്ററിലാണ് നീതു വെള്ളി കരസ്ഥമാക്കിയത്. ചങ്ങനാശേരി അസംപ്ഷൻ കോളജ് അവസാന വർഷം ഡിഗ്രി വിദ്യാർഥിയാണ്. 5,000 മീറ്ററിലും നീതു മത്സരിക്കുന്നുണ്ട്. 4:43.40 സെക്കൻഡിലാണ് നീതു 1,500 മീറ്റർ പൂർത്തിയാക്കിയത്. കഴിഞ്ഞ വർഷം കോഴിക്കോട് നടന്ന സംസ്ഥാന സ്കൂൾ ഗെയിംസിൽ 5000, 10000 മീറ്ററുകളിൽ റിക്കാർഡ് കുറിച്ചിരുന്നു. വിനയചന്ദ്രനാണ് നീതുവിന്റെ പരിശീലകൻ.
Read Moreലോയുടെ നിയമവും സാംപോളിയുടെ തന്ത്രവും…
റഷ്യൻ ലോകകപ്പിലേക്ക് ശേഷിക്കുന്നത് 20 ദിനങ്ങൾമാത്രം. കളത്തിലെ താരങ്ങൾക്കൊപ്പംതന്നെ പ്രഗത്ഭരാണ് തന്ത്രമൊരുക്കുന്ന പരിശീലകരും. ഫുട്ബോൾ തന്ത്രജ്ഞരുടെ തന്ത്രങ്ങൾക്കനുസരിച്ച് കളത്തിൽ ഉപയോഗിക്കാനുള്ള കരുക്കൾ മാത്രാണ് കളിക്കാർ. കളിക്കാരെ കളിപഠിപ്പിക്കുന്ന സൂപ്പർ തന്ത്രജ്ഞരിലെ പ്രധാനികളാണ് ജർമനിയുടെ ജോവാക്വിം ലോയും അർജന്റീനയുടെ ഹൊർഹെ സാംപോളിയും. ജോവക്വിം ലോ റഷ്യൻ ലോകകപ്പിലെ സൂപ്പർ പരിശീലകൻ ആരാണെന്നു ചോദിച്ചാൽ ആദ്യ പേരായി ജോവാക്വിം ലോയെ പറയാത്തവർ വിരളമായിരിക്കും. ജർമനിക്കു നാലാം ലോകകപ്പു നേടിക്കൊടുത്ത പരിശീലകൻ. ഏതൊരു പരിശീലകന്റെയും വലിയ ആഗ്രഹമാണ് വിജയം ശീലമാക്കിയ ഒരു ടീമിനെ വാർത്തെടുക്കുക എന്നത്. തുടക്കത്തിൽ പലപ്പോഴും തന്ത്രങ്ങൾ പരാജയപ്പെട്ടേക്കാം. പക്ഷേ, തുടർച്ചയായി കഠിനാധ്വാനം ചെയ്താൽ അത്തരമൊരു ടീമിനെ വാർത്തെടുക്കാൻ സാധിക്കും എന്നതിന് ഉത്തമ ഉദാഹരണമാണ് ജോവക്വിം ലോ. മിക്ക പരിശീലകർക്കും ഇതു സാധിച്ചെന്നു വരില്ല. കാരണം, രണ്ടോ മൂന്നോ പരാജയങ്ങളുടെ പേരിൽ ഫുട്ബോൾ ഫെഡറേഷനുകൾ കോച്ചിനെ മാറ്റിക്കളയും. ദുംഗയുടെയും…
Read Moreമോദിയെ വെല്ലുവിളിച്ച കോഹ്ലിക്ക് എട്ടിന്റെ പണി!
മുംബൈ: ശാരീരികക്ഷമത നിലനിർത്താനുള്ള സന്ദേശവുമായി സോഷ്യൽമീഡിയവഴി കേന്ദ്രകായികമന്ത്രി രാജ്യവർധൻ സിംഗ് റാത്തോഡ് ആരംഭിച്ച #HumFitTohIndiaFit കാന്പെയ്നിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് കിട്ടിയത് എട്ടിന്റെ പണി! ഇംഗ്ലീഷ് കൗണ്ടിയിൽ സറെയ്ക്കായി കളിക്കാൻ ഒരുങ്ങുകയായിരുന്നു കോഹ്ലിയുടെ കഴുത്ത് ഉളുക്കി. കഴുത്തിനു പരിക്കേറ്റതിനാൽ കോഹ്ലിക്ക് കൗണ്ടിയിൽ കളിക്കാൻ സാധിക്കില്ലെന്നും ചികിത്സ ആവശ്യമാണെന്നും ബിസിസിഐ അറിയിച്ചു. ഡിസ്ക് സ്ഥാനം തെറ്റിയെന്നായിരുന്നു ആദ്യംവന്ന വാർത്ത. എന്നാൽ, ഡിസ്കിനു കുഴപ്പമില്ലെന്നും കഴുത്തിനേറ്റ ഉളുക്കാണ് പ്രശ്നമെന്നും ബിസിസിഐ ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൗധരി പറഞ്ഞു. ബിസിസിഐയുടെ നേതൃത്വത്തിലാണ് ചികിത്സ നടത്തുക. ജൂണ്‍ 15ന് കോഹ്ലിയെ ഫിറ്റ്നസ് പരിശോധനയ്ക്ക് വിധേയനാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഐപിഎല്ലിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേ 17-ാം തീയതി നടന്ന മത്സരത്തിനിടെയാണ് കോഹ്ലിയുടെ കഴുത്തിനു പരിക്കേറ്റതെന്നാണ് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചത്. എന്നാൽ, ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുത്ത് മോദിയെ വെല്ലുവിളിച്ച് 20…
Read Moreകാമുകിമാർ രണ്ട്..! ഇരുവരെയും വിവാഹം ചെയ്യാനൊരുങ്ങി റൊണാൾഡീഞ്ഞോ
റിയോ ഡി ഷാനെറോ: ഒരേസമയം രണ്ടു സ്ത്രീകളെ വിവാഹം ചെയ്യാനൊരുങ്ങി ബ്രസീലിയൻ മുൻ ഫുട്ബോൾ താരം റൊണാൾഡീഞ്ഞോ. ബിയാട്രിസ് സൂസ, പ്രിസില്ല കൊയ്ലോ എന്നിവരുമായാണ് ഓഗസ്റ്റിൽ റൊണാൾഡീഞ്ഞോയുടെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്. 2016-ലാണ് ബിയാട്രിസിനെ റൊണാൾഡീഞ്ഞോ ഡേറ്റ് ചെയ്തു തുടങ്ങുന്നത്. എന്നിരുന്നാലും പ്രിസില്ലയുമായി മുന്‍പുണ്ടായിരുന്ന ബന്ധം തുടരുകയും ചെയ്തു. പ്രിസില്ലയോടു വർഷങ്ങൾക്കു മുന്‍പുതന്നെ റൊണാൾഡീഞ്ഞോ വിവാഹാഭ്യർഥന നടത്തിയിരുന്നു. ഡിസംബർ മുതൽ പ്രിസില്ലയും ബിയാട്രിസും റൊണാൾഡീഞ്ഞോയ്ക്കൊപ്പം റിയോ ഡി ഷാനെറോയിലെ ബംഗ്ലാവിലാണു കഴിഞ്ഞിരുന്നത്. ഇവരെ രണ്ടു പേരെയും റൊണാൾഡീഞ്ഞോ ഉടൻ വിവാഹം ചെയ്യുമെന്ന് ബ്രസീലിലെ ഒ ഡിയ പത്രമാണു റിപ്പോർട്ട് ചെയ്തത്. മുൻ ലോക ഫുട്ബോളറായ റൊണാൾഡീഞ്ഞോ, ജനുവരിയിൽ പ്രിസില്ലയോടും ബിയാട്രിസിനോടും വീണ്ടും വിവാഹാഭ്യർഥന നടത്തിയെന്നും ഇരുവരെയും ഒരുമിച്ചു വിവാഹം ചെയ്യുമെന്നും ഒ ഡിയ റിപ്പോർട്ടിൽ പറയുന്നു. കൂടാതെ, ഭാര്യമാരാകുന്ന രണ്ടു യുവതികൾക്കും 1500 യൂറോ വീതം റൊണാൾഡീഞ്ഞോ നൽകുമെന്നും…
Read Moreഫ്രഞ്ച് ഓപ്പൺ: സെറീന ആദ്യ റൗണ്ടിൽ പ്ലിസ്കോവയെ നേരിടും
പാരീസ്: മുന്‍ ലോക ഒന്നാം നമ്പര്‍ സെറീന വില്യംസ് ഫ്രഞ്ച് ഓപ്പൺ ആദ്യ റൗണ്ടിൽ ചെക്ക് താരം ക്രിസ്റ്റിന പ്ലിസ്കോവയെ നേരിടും. പ്രസവാവധിക്കായി ടെന്നീസില്‍നിന്നു മാറിനിന്ന ശേഷമുള്ള സെറീനയുടെ ആദ്യ ഗ്രാൻഡ് സ്ലാം പോരാട്ടമാണ് പാരീസിൽ. ഈ മാസം 27 മുതല്‍ ജൂണ്‍ 10 വരെ റോളംഗ് ഗാരോ യിലെ ക്ലേ കോര്‍ട്ടില്‍ നടക്കുന്ന മത്സരത്തിൽ സെറീനയ്ക്കു പക്ഷെ സീഡിംഗ് ഇല്ല. സെറീന മൂന്നു തവണ റോളംഗ് ഗാരോയിൽ ചാമ്പ്യനായിട്ടുണ്ട്. 2017ല്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ജയത്തിനുശേഷം പ്രസവാവധിക്കായി ടെന്നീസില്‍നിന്നു മാറിനിന്ന സെറീന മാര്‍ച്ചിലാണ് കോര്‍ട്ടിലേക്കു മടങ്ങിയത്തിയത്. തി രിച്ചുവരവില് സെറീന ഇന്ത്യന്‍ വെല്‍സിലും മയാമിയിലും തുടക്കത്തിലേ പുറത്തായി. അതിനുശേഷം നടന്ന ക്ലേകോര്‍ട്ട് ടൂര്‍ണമെന്റുകളായ മാഡ്രിഡ്, റോം ഓ പ്പണുകളില്നിന്നു പിന്മാറുകയും ചെയ്തു. നിലവിലെ റാങ്കിംഗില്‍ 453-ാം സ്ഥാനത്താണ്, 23 ഗ്രാന്‍സ് സ്ലാം കിരീടങ്ങള്‍ നേടിയ അമേരിക്കന്‍ താരം.…
Read Moreയൂബര്‍ കപ്പ്: ഇന്ത്യ പുറത്ത്
ബാങ്കോക്ക്: യൂബര്‍ കപ്പ് ബാഡ്മിന്റണില്‍നിന്ന് ഇന്ത്യ പുറത്തായി. ഗ്രൂപ്പ് എയില്‍ ജപ്പാനോട് 5-0ന്റെ തോല്‍വിയാണ് ഇന്ത്യന്‍ ടീം നേരിട്ടത്. സിംഗിള്‍സില്‍ സൈന നെഹ്വാള് നാലു മാച്ച് പോയിന്റ് നഷ്ടമാക്കി തോല്‍വിയേറ്റുവാങ്ങി. പി.വി. സിന്ധു, അശ്വിനി പൊന്നപ്പ എന്നിവരില്ലാതെയാണ് ഇന്ത്യ ടൂര്‍ണമെന്റിലെത്തിയത്. ആദ്യ മത്സരത്തില്‍ ഇന്ത്യക്കു തോല്‍വിയായിരുന്നു. സൈന- അകാനെ യാമഗുച്ചി സിംഗിള്‍സില്‍ ഇന്ത്യന്‍ താരത്തിനു തോല്‍വി നേരിട്ടു. നിര്‍ണായമായ മൂന്നാം ഗെയിമില്‍ സൈന ലോക രണ്ടാം നമ്പർ താരത്തോടു വരുത്തിയ പിഴവുകളാണ് തോല്‍വിക്കിടയാക്കിയത്. നാലു മാച്ച് പോയിന്റുകള്‍ നഷ്ടമാക്കിയ സൈന 21-19, 9-21, 22-20ന് തോറ്റു. ഡബിള്‍സില്‍ സംയോജിത ഘോര്‍പടെ-പ്രജാക്ത സാവന്ത് സഖ്യം 21-15, 21-6ന് ലോക നാലാം നമ്പര്‍ അയാകാ തകഹാഷി-മിസാകി മറ്റ്സുടോമോ സഖ്യത്തോട് തോറ്റു. രണ്ടാം സിംഗിൾസില്‍ വൈഷ്ണവി റെഡ്ഢി ജാക്കയെ ലോക ചാമ്പ്യന്‍ നൊസോമി ഒകുഹാര 21-10, 21-13ന് പരാജയപ്പെടുത്തി. നാലാം മത്സരത്തില്‍…
Read Moreഅര്‍ജന്റീനയ്ക്കു തിരിച്ചടി; റൊമേരോ പുറത്ത്
ബുവനോസ് ആരീസ്: ലോകകപ്പ് മത്സരങ്ങള്‍ക്കായി അര്‍ജന്റീന റഷ്യയിലേക്കു തിരിക്കും മുമ്പ് ആദ്യ തിരിച്ചടി. ഒന്നാം നമ്പര്‍ ഗോള്‍കീപ്പര്‍ സെര്‍ജിയോ റൊമേരോ പരിക്കിനെത്തുടര്‍ന്ന് ലോകകപ്പ് ടീമില്‍നിന്നു പുറത്തായി. റൊമേരോയ്ക്കു മുട്ടിന് പരിക്കാണെന്ന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനാണ് അറിയിച്ചത്. ലോകകപ്പിനുള്ള തയാറെടുപ്പുകള്‍ക്കായി ബുവനോസ് ആരീസില്‍ നടത്തിയ പരിശീലനത്തിനിടെയാണ് അര്‍ജന്റീനയുടെ ഒന്നാം നമ്പര്‍ ഗോളിക്കു വലതു മുട്ടിനു പരിക്കേറ്റത്. അര്‍ജന്റീനയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ദേശീയമത്സരം കളിച്ച ഗോള്‍കീപ്പറാണ് റൊമേരോ. മുപ്പത്തിയൊന്നുകാരനായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം 83 തവണ ദേശീയകുപ്പായമിട്ടു. 2010, 2014 ലോകകപ്പിലും റൊമേരോയായിരുന്നു ഗോള്‍കീപ്പര്‍.
Read More