യു സീദിസ് … 12-ാം വയസില്‍ ലോക ചാമ്പ്യന്‍!

സിംഗപ്പുര്‍: ലോക നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രനേട്ടം സ്വന്തമാക്കിയ ചൈനയുടെ 12കാരി യു സീദി. സ്‌കൂള്‍ വിദ്യാര്‍ഥിയായ യു സീദി, ലോക നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന റിക്കാര്‍ഡാണ് കുറിച്ചത്. വനിതകളുടെ 4×200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയില്‍ വെങ്കലം നേടിയ ചൈനീസ് ടീമിന്‍റെ ഭാഗമായി യു സീദി ചരിത്രത്താളില്‍ ഇടം നേടി. ഹീറ്റ്‌സില്‍ മാത്രമാണ് യു സീദി മത്സരിച്ചത്. 1986ല്‍ കാനഡയുടെ ആലിസണ്‍ ഹിംഗ്‌സണ്‍ 13-ാം വയസില്‍ വനിതകളുടെ 200 മീറ്റര്‍ ബ്രെസ്റ്റ് സ്‌ട്രോക്കില്‍ വെങ്കലം നേടിയതിന്‍റെ റിക്കാര്‍ഡ് ഇതോടെ പിന്തള്ളപ്പെട്ടു. ചൈനീസ് ദേശീയ ചാമ്പ്യന്‍ഷിപ്പിനിടെ എ സ്റ്റാന്‍ഡേര്‍ഡ് മാര്‍ക്ക് മറികടന്നതോടെയാണ് യു സീദി 2025 ലോക ചാമ്പ്യന്‍ഷിപ്പിനുള്ള യോഗ്യത സ്വന്തമാക്കിയത്. 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ, 200 മീറ്റര്‍ വ്യക്തിഗത മെഡ്‌ലെ, 400 മീറ്റര്‍ വ്യക്തിഗത മെഡ്‌ലെ ഇനങ്ങളിലും ഈ 12കാരി മത്സരിച്ചിരുന്നു. 200…

Read More

ടോട്ടന്‍ഹാമില്‍ സൂര്യാസ്തമയം

സീയൂള്‍: തികച്ചും അപ്രതീക്ഷിതമായി ദക്ഷിണകൊറിയന്‍ സൂപ്പര്‍ ഫുട്‌ബോളര്‍ സണ്‍ ഹ്യൂങ് മിന്‍ ഇംഗ്ലീഷ് ക്ലബ്ബായ ടോട്ടന്‍ഹാം ഹോട്ട്‌സ്പുറിനോടു വിടപറഞ്ഞു. 2025-26 സീസണ്‍ ആരംഭിക്കാനിരിക്കേയാണ് ടോട്ടന്‍ഹാം ഹോട്ട്‌സ്പുറിനോടു വിടപറയുന്നതായി സീയൂളില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സണ്‍ ഹ്യൂങ് മിന്‍ അറിയിച്ചത്. താരത്തിന്‍റെ 10 വര്‍ഷം നീണ്ട ടോട്ടന്‍ഹാം ജീവിതത്തിന് ഇതോടെ വിരാമമായി. ഇംഗ്ലീഷ് സംസാരിക്കാന്‍പോലും അറിയാതെയാണ് ടോട്ടന്‍ഹാമില്‍ 10 വര്‍ഷം മുമ്പെത്തിയതെന്നും ക്ലബ്ബിനോടു വിടപറയാനുള്ള സമയമായെന്നും സണ്‍ പറഞ്ഞു. ടോട്ടന്‍ഹാം വിടുന്നത് കരിയറിലെ ഏറ്റവും വിഷമകരമായ തീരുമാനമാണെന്നും അദ്ദേഹം കണ്ണീരോടെ വ്യക്തമാക്കി. 2015ല്‍ ജര്‍മന്‍ ക്ലബ്ബായ ബയെര്‍ ലെവര്‍കുസെന്നില്‍നിന്നായിരുന്നു സണ്‍ ടോട്ടന്‍ഹാമില്‍ എത്തിയത്. ഇംഗ്ലീഷ് ക്ലബ്ബിനായി 454 മത്സരങ്ങളില്‍ നിന്ന് 173 ഗോള്‍ നേടി, 101 അസിസ്റ്റ് നടത്തി. 2018-10 യുവേഫ ചാമ്പ്യന്‍സ് ലീഗ്, 2020-21 ഇംഗ്ലീഷ് ലീഗ് കപ്പ് ഫൈനലുകള്‍ കളിച്ചു. 2024-25 യൂറോപ്പ ലീഗാണ് സണ്ണിന്‍റെ സീനിയര്‍…

Read More

മെസി വരും: 14 വർഷങ്ങൾക്കു ശേഷം വീണ്ടും ഇന്ത്യയിൽ എത്തുന്നു

ന്യൂഡൽഹി: അർജന്‍റൈൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസി ഈ വർഷം ഡിസംബറിൽ ഇന്ത്യയിലെത്തുമെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. ഡിസംബർ 12 മുതൽ 15 വരെ മൂന്നു ദിവസങ്ങളിലായി കോൽക്കത്ത, അഹമ്മദാബാദ്, മുംബൈ, ന്യൂഡൽഹി എന്നിവിടങ്ങളിൽ സന്ദർശനം നടത്തുമെന്നാണ് റിപ്പോർട്ട്. ഡിസംബർ 12ന് രാത്രി 10നു കോൽക്കത്തയിൽ എത്തുന്ന താരം രണ്ട് പകലും ഒരു രാത്രിയുമടക്കം സന്ദർശന വേളയിലെ കൂടുതൽ സമയം വിവിധ പരിപാടികളിലായി അവിടെ ചിലവഴിക്കും. കോൽക്കത്തയിൽ ലോകകപ്പ് ജേതാവിന്‍റെ 70 അടി ഉയരമുള്ള പ്രതിമ അനാച്ഛാദനം, ‘ഗോട്ട് കപ്പ്’, കുട്ടികളുമായി മാസ്റ്റർ ക്ലാസ്, ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച തുടങ്ങിയവയാണ് താരത്തിന്‍റെ ഇന്ത്യൻ സന്ദർശന പദ്ധതി. 14 വർഷശേഷം 14 വർഷങ്ങൾക്കു ശേഷമാണ് താരം ഇന്ത്യയിലേക്ക് വീണ്ടുമെത്തുന്നത്. 2011ൽ കോൽക്കത്തയിൽ നടന്ന വെനസ്വേലയ്ക്കെതിരായ പ്രദർശന മത്സരത്തിൽ അർജന്‍റൈൻ ടീമിനൊപ്പം മെസി ഉണ്ടായിരുന്നു. 15ന് ഡൽഹിയിൽ…

Read More

ഓവലിൽ ‘തോര്‍പ്പി ഡേ’

ലണ്ടന്‍: ഇന്ത്യക്കെതിരായ അഞ്ചാം ടെസ്റ്റ് ക്രിക്കറ്റിന്‍റെ രണ്ടാംദിനമായ ഇന്നലെ ഇംഗ്ലീഷ് താരങ്ങളും ക്രിക്കറ്റ് കൂട്ടായ്മയും ‘തോര്‍പ്പി ഡേ’ ആചരിച്ചു. ഇംഗ്ലണ്ടിന്‍റെ മുന്‍ താരമായ, അകാലത്തില്‍പൊലിഞ്ഞ ഗ്രഹാം തോല്‍പ്പിന്‍റെ 56-ാം ജന്മദിനമായിരുന്നു ഇന്നലെ. തോര്‍പ്പിന്‍റെ കുടുംബവും സുഹൃത്തുക്കളും ദേശീയ ടീമും ‘തോര്‍പ്പിനായി ഒരു ദിനം/എ ഡേ ഫോര്‍ തോര്‍പ്പ്’ ആചരിച്ചു. ഓവല്‍ ടെസ്റ്റിന്‍റെ രണ്ടാംദിന മത്സരം ആരംഭിക്കുന്നതിനു മുമ്പ് ഇംഗ്ലീഷുകാർ‍ തോര്‍പ്പിനെ അനുസ്മരിച്ച് പ്രത്യേകമായി തയാറാക്കിയ ഹെഡ്ബാന്‍ഡ് അണിഞ്ഞു. 2024 ഓഗസ്റ്റ് 4നു ട്രെയിനിനു മുന്നില്‍ ജീവന്‍ഹോമിക്കുകയായിരുന്നു തോര്‍പ്പി എന്നറിയപ്പെട്ടിരുന്ന തോര്‍പ്പ്. ഇടംകൈ ബാറ്ററായ തോര്‍പ്പ്, 1993-2005 കാലഘട്ടത്തില്‍ ഇംഗ്ലണ്ടിനായി 100 ടെസ്റ്റും 82 ഏകദിനവും കളിച്ചു. ടെസ്റ്റില്‍ 6744 റണ്‍സും ഏകദിനത്തില്‍ 2380 റണ്‍സും നേടി.

Read More

ഖാലിദ് ആശാന്‍… ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്‍റെ മുഖ്യപരിശീലകനായി ഖാലിദ് ജമീല്‍ നിയമിതനായി

ന്യൂഡല്‍ഹി: കാത്തിരിപ്പുകള്‍ക്ക് അവസാനം, ബ്ലൂ ടൈഗേഴ്‌സ് എന്നറിയപ്പെടുന്ന ഇന്ത്യന്‍ പുരുഷ ഫുട്‌ബോള്‍ ടീമിനെ ഖാലിദ് ജമീല്‍ പരിശീലിപ്പിക്കും. കഴിഞ്ഞ മാസം മാനോലോ മാര്‍ക്വേസ് സ്ഥാനമൊഴിഞ്ഞതിനുശേഷം ഇന്ത്യന്‍ പുരുഷ ടീമിന് മുഖ്യപരിശീലകന്‍ ഇല്ലായിരുന്നു. മുന്‍ താരം ഐ.എം. വിജയന്‍ അടക്കമുള്ള സംഘം തെരഞ്ഞെടുത്ത അന്തിമ മൂന്നംഗ പട്ടികയില്‍നിന്നാണ് ഖാലിദ് ജമീലിനെ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) മുഖ്യപരിശീലകനാക്കിയത്. അന്തിമപട്ടികയിലുണ്ടായിരുന്ന, ഇന്ത്യയെ മുമ്പ് പരിശീലിപ്പിച്ചിട്ടുള്ള ഇംഗ്ലീഷുകാരനായ സ്റ്റീഫന്‍ കോണ്‍സ്റ്റന്‍റൈന്‍, സ്ലോവാക്യക്കാരനായ സ്റ്റെഫാന്‍ തര്‍കോവിച്ച് എന്നിവരെ പിന്തള്ളിയാണ് 48കാരനായ ഖാലിദ് ജമീല്‍ ഇന്ത്യന്‍ ടീമിന്‍റെ ആശാനായത്. 1998-2006 കാലഘട്ടത്തില്‍ ഇന്ത്യന്‍ ദേശീയ ടീം ജഴ്‌സിയില്‍ 40 മത്സരങ്ങള്‍ ഖാലിദ് കളിച്ചു, നാലു ഗോള്‍ സ്വന്തമാക്കി. ഐ.എം. വിജയന്‍റെ നേതൃത്വത്തിലുള്ള ടെക്‌നിക്കല്‍ കമ്മിറ്റി അന്തിമപട്ടിക പ്രഖ്യാപിച്ചത് ജൂലൈ 22നായിരുന്നു. ടീം ഡയറക്ടറായ സുബ്രതാ പാലുമായി ചര്‍ച്ച ചെയ്തശേഷമായിരുന്നു അത്. ഇന്ത്യന്‍ സാംസ്‌കാരികതയുമായി…

Read More

ഉറങ്ങാതെ ലിയോൺ നീന്തിയെടുത്ത സ്വര്‍ണം

സിംഗപ്പുര്‍: 2025 ലോക അക്വാട്ടിക് ലോക ചാമ്പ്യന്‍ഷിപ്പില്‍ ഫ്രാന്‍സിന്‍റെ ലിയോണ്‍ മര്‍ച്ചന്‍ഡ് പുരുഷ വിഭാഗം 200 മീറ്റര്‍ മെഡ്‌ലെയില്‍ സ്വര്‍ണം നീന്തിയെടുത്തത് തലേരാത്രിയില്‍ ഉറക്കമിളച്ചതിന്‍റെ ക്ഷീണമില്ലാതെ. എന്നാല്‍, ഉറക്കമിളച്ചത് ഫൈനലിലെ പ്രകടനത്തില്‍ ബാധിച്ചു. 1:53.68 സെക്കന്‍ഡിലാണ് ഫ്രഞ്ച് താരം സ്വര്‍ണത്തിലേക്കു നീന്തിക്കയറിയത്. സെമിയില്‍ 1:52.69 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് ലോക റിക്കാര്‍ഡ് സ്വന്തമാക്കിയതിന്‍റെ ത്രില്ലിലായിരുന്നു ലിയോണ്‍. അതുകൊണ്ട് രാത്രിയില്‍ സുഖമായി ഉറങ്ങാന്‍ സാധിച്ചില്ലെന്ന് അദ്ദേഹം തന്നെയാണ് വെളിപ്പെടുത്തിയത്. 2011ല്‍ റയാന്‍ ലോച്ചെ കുറിച്ച 1:54.00 എന്ന റിക്കാര്‍ഡാണ് സെമിയില്‍ ലിയോണ്‍ തകര്‍ത്തത്. രണ്ടു വര്‍ഷം മുമ്പ് നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍, മൈക്കിള്‍ ഫെല്‍പ്‌സിന്‍റെ പേരില്‍ ദീര്‍ഘനാളായി തുടര്‍ന്ന 400 മീറ്റര്‍ മെഡ്‌ലെ റിക്കാര്‍ഡ് ലിയോണ്‍ തിരുത്തിയിരുന്നു. 2024 പാരീസ് ഒളിമ്പിക്‌സില്‍ നാലു സ്വര്‍ണവും ഒരു വെങ്കലവുമടക്കം അഞ്ച് മെഡല്‍ ഈ 23കാരന്‍ സ്വന്തമാക്കിയിരുന്നു.

Read More

എന്നേക്കാളും കഠിനമായ ദിനങ്ങള്‍ അദ്ദേഹത്തിനായിരുന്നു, പിന്തുണച്ചത് ബലോഗ്: ദിവ്യ

നാഗ്പുര്‍: ചരിത്രത്തില്‍ ആദ്യമായി ഒരു ഇന്ത്യന്‍ വനിത ഫിഡെ ലോകകപ്പ് ചെസ് കിരീടം നേടിയത് ദിവ്യ ദേശ്മുഖ് എന്ന 19കാരിയിലൂടെ. 2025 ഫിഡെ വനിതാ ലോകകപ്പില്‍ ജേതാവായതോടെ നാഗ്പുര്‍ സ്വദേശിയായ ദിവ്യ ചരിത്രത്താളില്‍ ഇടംപിടിച്ചു. സെമിയില്‍ ജയിച്ചതോടെ ആദ്യമായി ലോകകപ്പ് ഫൈനലില്‍ എത്തുന്ന ഇന്ത്യന്‍ വനിത എന്ന നേട്ടവും ദിവ്യ സ്വന്തമാക്കിയിരുന്നു. ടൈബ്രേക്കറില്‍ രണ്ടാം റൗണ്ട് വരെ നീണ്ട ഫൈനലില്‍, ഇന്ത്യക്കാരിയായ കൊനേരു ഹംപിയെ കീഴടക്കിയായിരുന്നു ദിവ്യ ലോകകപ്പ് സ്വന്തമാക്കിയത്. ഇന്ത്യക്കാരുടെ ഫൈനല്‍ അരങ്ങേറിയതും ചരിത്രത്തില്‍ ആദ്യം. നിരവധി റിക്കാര്‍ഡുകള്‍ തകര്‍ത്ത്, 2025 ഫിഡെ വനിതാ ലോകകപ്പ് ചെസ് കിരീടം സ്വന്തമാക്കിയതിന്‍റെ രഹസ്യങ്ങള്‍ ദിവ്യ ദേശ്മുഖ് വെളിപ്പെടുത്തി. ഹംഗേറിയന്‍ ഗ്രാന്‍ഡ്മാസ്റ്ററായ സിസബ ബലോഗാണ് ഫിഡെ 2025 ലോകകപ്പില്‍ തന്നെ ഏറ്റവും കൂടുതല്‍ സഹായിച്ചതെന്ന് ദിവ്യ പറഞ്ഞു. ഒപ്പം അഭിമന്യു പുരാണിക്കും തന്‍റെ ഭാഗത്തുണ്ടായിരുന്നതായി അവര്‍ കൂട്ടിച്ചേര്‍ത്തു. ടീം…

Read More

തകര്‍പ്പന്‍ തരുണ്‍

മക്കാവു: ടോപ് സീഡായ ഹോങ്കോംഗിന്‍റെ ലീ ച്യൂക്ക് യിയുവിനെ അട്ടിമറിച്ച് ഇന്ത്യയുടെ തരുണ്‍ മണ്ണേപ്പളി ക്വാര്‍ട്ടറില്‍. മക്കാവു ഓപ്പണ്‍ ബാഡ്മിന്‍റണ്‍ പുരുഷ സിംഗിള്‍സ് പ്രീക്വാര്‍ട്ടറിലാണ് തരുണിന്‍റെ തകര്‍പ്പന്‍ പ്രകടനം അരങ്ങേറിയത്. ടോപ് സീഡും ലോക 15-ാം നമ്പറുമായ ലീ ച്യൂക്ക് യിയുവിനെ ഒരു മണിക്കൂര്‍ നീണ്ട പോരാട്ടത്തിലൂടെയാണ് തരുണ്‍ തകര്‍ത്തത്. ആദ്യ ഗെയിം നഷ്ടപ്പെട്ടശേഷമായിരുന്നു ഉജ്വലമായ തിരിച്ചുവരവെന്നതും ശ്രദ്ധേയം. സ്‌കോര്‍: 19-21, 21-14, 22-20. ലോക 47-ാം നമ്പറായ തരുണ്‍ ഈ സീസണില്‍ ഇതു രണ്ടാം തവണയാണ് സൂപ്പര്‍ 300 ടൂര്‍ണമെന്‍റിന്‍റെ ക്വാര്‍ട്ടറില്‍ പ്രവേശിക്കുന്നത്. ഫെബ്രുവരിയില്‍ ജര്‍മന്‍ ഓപ്പണ്‍ ക്വാര്‍ട്ടറിലും പ്രവേശിച്ചിരുന്നു. മക്കാവു ക്വാര്‍ട്ടറില്‍ ചൈനയുടെ ഹു ഹെ അനാണ് തരുണിന്‍റെ എതിരാളി. രണ്ടാം സീഡായ ഇന്ത്യയുടെ ലക്ഷ്യ സെന്നും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഇന്തോനേഷ്യയുടെ ചിക്കോ ഔറ ദ്വി വാര്‍ഡോയോയെ ഒരു മണിക്കൂര്‍ ഏഴു മിനിറ്റ് നീണ്ട…

Read More

സ്റ്റോക്‌സ്, ആര്‍ച്ചര്‍ ഇല്ല ; ഇംഗ്ലണ്ടിനെ ഒല്ലി പോപ്പ് നയിക്കും

ലണ്ടന്‍: ഇന്ത്യക്കെതിരേ ഇന്നാരംഭിക്കുന്ന അഞ്ചാം ടെസ്റ്റ് ക്രിക്കറ്റിനുള്ള ടീമിനെ ഇംഗ്ലണ്ട് ആന്‍ഡ് വെയ്‌ൽസ് ക്രിക്കറ്റ് ബോര്‍ഡ് (ഇസിബി) പ്രഖ്യാപിച്ചു. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ്, പേസര്‍ ജോഫ്ര ആര്‍ച്ചര്‍ എന്നിവരെ ഒഴിവാക്കിയതാണ് ശ്രദ്ധേയം. വലതു തോളിലെ പരിക്കിനെത്തുടര്‍ന്നാണ് സ്റ്റോക്‌സിനെ അഞ്ചാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനില്‍നിന്ന് ഒഴിവാക്കിയതെന്ന് ഇസിബി അറിയിച്ചു. സ്റ്റോക്‌സിനു പകരം ഒല്ലി പോപ്പാണ് ഇംഗ്ലണ്ടിനെ നയിക്കുക. നാലു മത്സരങ്ങളിലായി 140 ഓവര്‍ എറിഞ്ഞ സ്റ്റോക്‌സ് 17 വിക്കറ്റ് നേടിയിരുന്നു. ആന്‍ഡേഴ്‌സണ്‍ – തെണ്ടുല്‍ക്കര്‍ ട്രോഫി പരമ്പരയില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് സ്റ്റോക്‌സിനാണ്. രണ്ടു മത്സരം കളിച്ച ആര്‍ച്ചറിന് ഒമ്പത് വിക്കറ്റാണുള്ളത്. ഒരു സെഞ്ചുറി അടക്കം 304 റണ്‍സും സ്റ്റോക്‌സ് നേടിയിരുന്നു. നാലു മാറ്റങ്ങള്‍; സ്പിന്നര്‍ ഇല്ല നാലാം ടെസ്റ്റില്‍ കളിച്ച പ്ലേയിംഗ് ഇലവനില്‍ നാലു മാറ്റങ്ങളുമായാണ് ഓവല്‍ മത്സരത്തിനുള്ള 11 അംഗ സംഘത്തെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചത്.…

Read More

ലിയോണിനു‍ റിക്കാര്‍ഡ്

സിംഗപ്പുര്‍: 2025 ലോക അക്വാട്ടിക് ലോക ചാമ്പ്യന്‍ഷിപ്പില്‍ ഫ്രാന്‍സിന്‍റെ ലിയോണ്‍ മര്‍ച്ചന്‍ഡ് ലോക റിക്കാര്‍ഡ് കുറിച്ചു. പുരുഷ വിഭാഗം വ്യക്തിഗത മെഡ്‌ലെയില്‍ 1:52.69 സെക്കന്‍ഡില്‍ നീന്തിക്കയറിയാണ് ലിയോണ്‍ ലോക റിക്കാര്‍ഡ് സ്വന്തമാക്കിയത്. സെമി ഫൈനലിലായിരുന്നു ഈ 23കാരന്‍റെ റിക്കാര്‍ഡ് പ്രകടനം. 2011ല്‍ റയാന്‍ ലോച്ചെ കുറിച്ച 1:54.00 എന്ന റിക്കാര്‍ഡാണ് പിന്തള്ളപ്പെട്ടത്. 2024 പാരീസ് ഒളിമ്പിക്‌സില്‍ നാലു സ്വര്‍ണവും ഒരു വെങ്കലവും നേടിയ താരമാണ് ലിയോണ്‍. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇതിനോടകം അഞ്ച് സ്വര്‍ണവും ഒരു വെള്ളിയുമുണ്ട്.

Read More