ദേശീയ ഗെയിംസിൽ ഇന്നലെ നീന്തൽക്കുളത്തിലും സൈക്ലിംഗ് ട്രാക്കിലും കേരളത്തിനു വെള്ളിത്തിളക്കം. 200 മീറ്റർ വ്യക്തിഗത മെഡ്ലെയിൽ സജൻ പ്രകാശും 15 കിലോമീറ്റർ സ്ക്രാച്ച് റോഡ് ഇവന്റിൽ അദ്വൈത് ശങ്കറുമാണ് മെഡൽ നേട്ടക്കാർ. ഇതോടെ ആറ് സ്വർണവും അഞ്ച് വെള്ളിയും നാല് വെങ്കലവും ഉൾപ്പെടെ 15 മെഡലുകൾ കേരളത്തിന്റെ അക്കൗണ്ടിലുണ്ട്. സർവീസസിനെ മറികടന്ന് 42 മെഡൽ നേട്ടവുമായി കർണാടക ഒന്നാമതെത്തി. 22 സ്വർണവും 10 വീതം വെള്ളിയും വെങ്കലവുമാണ് കർണാടകയ്ക്കുള്ളത്. രണ്ടാം സ്ഥാനത്തുള്ള സർവീസസിന് 19 സ്വർണവും 10 വെള്ളിയും ഒന്‍പതു വെങ്കലവും അടക്കം 38 മെഡലുകളുണ്ട്. കേരളം പോയിന്റ് പട്ടികയിൽ 11-ാമതാണ്. ബാസ്കറ്റിൽ ഇരട്ട ഫൈനൽ 3×3 ബാസ്കറ്റ്ബോളിൽ കേരളത്തിന്റെ പുരുഷ, വനിതാ ടീമുകൾ ഫൈനലിൽ പ്രവേശിച്ചു. മധ്യപ്രദേശിനെയാണ് വനിതകൾ പരാജയപ്പെടുത്തിയത്. സ്കോർ: 13-10. ഫൈനലിൽ തെലുങ്കാനയെ നേരിടും. സെമിയിൽ തമിഴ്നാടിനെ തോൽപ്പിച്ചാണ് പുരുഷ ടീം ഫൈനലിൽ…
Read MoreCategory: Sports
ദേശീയ ഗെയിംസ്; വോളിബോളിൽ സ്വർണവും വെള്ളിയും നേടി കേരള ടീം
ഡെറാഡൂണ്‍: അവഗണിച്ചവർക്കുത്തരമായി ദേശീയ ഗെയിംസ് വോളിബോളിൽ കേരളത്തിനായി മത്സരിച്ച ടീമുകൾ സ്വർണവും വെള്ളിയും കരസ്ഥമാക്കി. വനിതാ ടീം സ്വർണം നേടിയപ്പോൾ എതിരാളികളെ വിറപ്പിച്ച പുരുഷ ടീം വെള്ളിയിൽ പോരാട്ടം അവസാനിപ്പിച്ചു. വനിതാ ഫൈനലിൽ തമിഴ്നാടിനെ കേരളം തറപറ്റിച്ചു. സ്കോർ: 25-19, 22-25, 22-25, 25-14, 15-7. പുരുഷന്മാരുടെ ഫൈനലിൽ ആദ്യ രണ്ട് സെറ്റുകൾ എതിരാളികളായ സർവീസസ് നേടിയപ്പോൾ മൂന്നാം സെറ്റിലൂടെ കേരളം സ്വർണ പ്രതീക്ഷ നിലനിർത്തി. നാലാം സെറ്റിനായി പൊരുതിയെങ്കിലും അവസാന നിമിഷങ്ങളിലെ ചില പാളിച്ചകൾ തിരിച്ചടിയാകുകയായിരുന്നു. സ്കോർ: 20-25, 22-25, 25-19, 28-26. ഗൂജറാത്ത് ഗെയിംസിൽ പുരുഷ, വനിതാ ടീമുകൾ സ്വർണം നേടിയശേഷം ഇത്തവണയാണ് കേരളം ദേശീയ ഗെയിംസിൽ പങ്കെടുക്കുന്നത്. തർക്കങ്ങളെ തുടർന്ന് കഴിഞ്ഞ ഗോവ ദേശീയ ഗെയിംസിൽ കേരള ടീമുകൾക്കു പങ്കെടുക്കാനായില്ല. സ്പോർട്സ് കൗണ്‍സിലും കേരള ഒളിന്പ്കിസ് അസോസിയേഷനും തമ്മിലുണ്ടായ തർക്കത്തിൽ ഇത്തവണയും ദേശീയ…
Read Moreറിക്കാർഡ് അഭിഷേകം
മുംബൈ: അഭിഷേക് ശർമ മിന്നൽ സെഞ്ചുറിയിലൂടെ റിക്കാർഡ് അഭിഷേകം നടത്തിയ മത്സരത്തിൽ ഇംഗ്ലണ്ടിനെ 150 റൺസിനു കീഴടക്കി ഇന്ത്യയുടെ സംഹാര താണ്ഡവം. അഞ്ചാം ട്വന്റി-20യിൽ ആധികാരിക ജയം നേടിയതോടെ പരന്പര 4-1ന് ഇന്ത്യ സ്വന്തമാക്കി. 54 പന്തിൽ 13 സിക്സും ഏഴു ഫോറും അടക്കം 135 റൺസാണ് അഭിഷേക് ശർമ അടിച്ചുകൂട്ടിയത്. 250 ആയിരുന്നു അഭിഷേകിന്റെ സ്ട്രൈക്ക് റേറ്റ്. ഏഴു പന്തിൽ രണ്ടു സിക്സും ഒരു ഫോറുമടക്കം 16 റൺസ് നേടിയ സഞ്ജു സാംസൺ ആയിരുന്നു ഇന്ത്യൻ ആക്രമണത്തിനു തുടക്കമിട്ടത്. മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് 10.3 ഓവറിൽ 97നു പുറത്തായി. മുഹമ്മദ് ഷമി മൂന്നും വരുൺ ചക്രവർത്തി, ശിവം ദുബെ, അഭിഷേക് ശർമ എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. അഭിഷേക് ശർമയാണ് പ്ലെയർ ഓഫ് ദ മാച്ച്. 17 പന്തിൽ 50 നേരിട്ട 17-ാം പന്തിൽ അഭിഷേക്…
Read Moreഐസിസി അണ്ടർ 19 വനിതാ ട്വന്റി-20 ലോകകപ്പ് ഇന്ത്യക്ക്
ക്വാലാലംപുർ: തുടർച്ചയായ രണ്ടാം വട്ടവും ഐസിസി അണ്ടർ 19 വനിതാ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് കിരീടം സ്വന്തമാക്കി ഇന്ത്യയുടെ കുമാരിമാർ. അണ്ടർ 19 ട്വന്റി-20 ലോകകപ്പിനു മറ്റൊരു അവകാശികൾ വേണ്ടെന്നുള്ള പ്രഘോഷണവുമായി ഇന്ത്യൻ സ്വീറ്റീസ് ക്വാലാലംപുരിൽ നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കൻ ടീമിനെ ഒന്‍പതു വിക്കറ്റിനു തകർത്തു. അതും 52 പന്ത് ബാക്കിനിൽക്കേയായിരുന്നു ഇന്ത്യയുടെ ജയം. 2023ൽ അരങ്ങേറിയ പ്രഥമ അണ്ടർ 19 ലോകകപ്പിൽ ഇംഗ്ലണ്ടിനെ കീഴടക്കിയായിരുന്നു ഇന്ത്യയുടെ കിരീടധാരണം. ഇത്തവണ ഇംഗ്ലണ്ടിനെ സെമിയിൽ കീഴടക്കിയാണ് ഇന്ത്യ ഫൈനലിലേക്കു മുന്നേറിയത്. യഥാർഥ ചാന്പ്യന്മാരുടെ കളിയാണ് ടൂർണമെന്റിൽ മുഴുനീളെ ഇന്ത്യൻ പെണ്‍കുട്ടികൾ കാഴ്ചവച്ചതെന്ന് പുരുഷ ഇതിഹാസ ക്രിക്കറ്റർ സച്ചിൻ തെണ്ടുൽക്കർ സോഷ്യൽ മീഡിയയിൽ കുറിച്ചു. 15 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് നേടുകയും 33 പന്തിൽ 44 റണ്‍സുമായി പുറത്താകാതെ നിൽക്കുയും ചെയ്ത ഇന്ത്യൻ ഓപ്പണർ ഗോങ്കഡി തൃഷയാണ് പ്ലെയർ…
Read Moreസിദ്ധാര്‍ഥ് കൃഷ്ണയും തീര്‍ഥ ജ്യോതിഷും ചാമ്പ്യന്മാര്
ആലപ്പുഴ: റിലയന്‍സ് മാളില്‍നടന്ന അണ്ടര്‍-07 ജില്ലാ ചെസ് സെലക്ഷന് ചാമ്പ്യന്‍ഷിപ്പില്‍ ഓപ്പണ്‍ വിഭാഗത്തില്‍ സിദ്ധാര്‍ഥ് കൃഷ്ണയും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തീര്‍ഥ ജ്യോതിഷും ജേതാക്കളായി. മുഹമ്മദ് ഫൈസാന്‍ ഓപ്പണ്‍ വിഭാഗത്തിലും വേണിക വിശ്വനാഥ് പെണ്‍കുട്ടികളുടെ വിഭാഗത്തിലും രണ്ടാംസ്ഥാനം നേടി. ശ്രീലക്ഷ്മി എസ്. പിള്ള, സമൃധി സനോജ്, ഇതള്‍ സത്യ എന്നിവര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തിലും പ്രഭവ് എസ്. നായര്‍, വിനായക് മഹാദേവ്, അലി ഫര്ഹാന് ബിന്‍ ഫവാസ്, ജി.ജെ. ആരവ്, പാര്‍ഥിവ് ശ്രീനാഥ്, രാം ആനന്ദ്, അഥര്‍വ് വര്‍മ, ഇഷാന് എസ്. നാഥ് എന്നിവര്‍ ഓപ്പണ്‍ വിഭാഗത്തിലും സമ്മാനങ്ങള്‍ നേടി. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ രൂപീകരിച്ച ടെക്നിക്കല്‍ കമ്മിറ്റിയാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയവര്‍ സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ ആലപ്പുഴയെ പ്രതിനിധീകരിക്കും. ജില്ലാ ഓര്‍ഗനൈസിംഗ് ജോയിന്റ് കണ്‍വീനര്‍ അഡ്വ. മാര്ട്ടിന് ആന്റണി അധ്യക്ഷനായിരുന്നു. ജില്ലാ കണ്‍വീനര്‍ ബിബി സെബാസ്റ്റ്യന്‍…
Read Moreഅടിച്ച് കേറി വാ…അണ്ടർ19 വനിതാ ട്വന്റി20 ലോകകപ്പ്: കിരീടത്തിൽ മുത്തമിട്ട് ഇന്ത്യ
ക്വലാലംപുർ: അണ്ടർ 19 വനിതാ ട്വന്റി20 ലോകകപ്പ് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യ. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒൻപത് വിക്കറ്റിന് കീഴടക്കിയാണ് ഇന്ത്യ കിരീടം നിലനിർത്തിയത്. സ്കോർ: ദക്ഷിണാഫ്രിക്ക 82-10, ഇന്ത്യ 84-1. ദക്ഷിണാഫ്രിക്ക ഉയർത്തിയ 83 റണ്‍സ് വിജയലക്ഷ്യം 11.2 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടക്കുകയായിരുന്നു. ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണർ ഗോംഗാഡി തൃഷ ഒരുക്കിയത്. തൃഷ വെടിക്കെട്ട് പ്രകടനം കാഴ്ചവച്ചതോടെ ഇന്ത്യയുടെ വിജയം അനായാസമായി. ടീം സ്കോർ 36ൽ നിൽക്കേ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. ജി. കമാലിനി എട്ട് റണ്‍സെടുത്ത് പുറത്തായി. പിന്നാലെയിറങ്ങിയ സനിക ചാൽക്കെയും വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്തു. തൃഷ 33 പന്തിൽ 44 റണ്‍സും സനിക 22 പന്തിൽ 26 റണ്‍സുമെടുത്ത് പുറത്താവാതെ നിന്നു. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്കൻ ബാറ്റർമാർക്ക് ഇന്ത്യൻ ബൗളർമാരുടെ മുന്നിൽ പിടിച്ചു നിൽക്കാനായില്ല.…
Read Moreഅണ്ടർ 19 വനിതാ ട്വന്റി20 ക്രിക്കറ്റ്; ഇന്ത്യ-ദക്ഷിണാഫ്രിക്ക ഫൈനൽ
ക്വലാലംപുർ: അണ്ടർ 19 വനിതാ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഫൈനൽ. നിലവിലെ ചാന്പ്യൻമാരായ ഇന്ത്യ സെമിയിൽ ഇംഗ്ലണ്ടിനെതിരേ ആധികാരിക ജയത്തോടെയാണു ഫൈനലിലെത്തിയത്. തീർത്തും ഏകപക്ഷീയമായി മാറിയ മത്സരത്തിൽ ഒൻപതു വിക്കറ്റിനാണ് ഇന്ത്യൻ ജയം. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 113 റണ്‍സ്. മറുപടി ബാറ്റിംഗിൽ ഒരിക്കൽക്കൂടി ഓപ്പണർമാർ തിളങ്ങിയതോടെ, 30 പന്തും ഒൻപതു വിക്കറ്റും ബാക്കിയാക്കി ഇന്ത്യ വിജയത്തിലെത്തി. നാളെ നടക്കുന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികൾ. ഓസ്ട്രേലിയയെ അഞ്ച് വിക്കറ്റിന് തകർത്താണ് ദക്ഷിണാഫ്രിക്ക ഫൈനലിൽ കടന്നത്. ആദ്യം ബാറ്റ് ചെയ്ത് ഓസ്ട്രേലിയ നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 105 റണ്‍സെടുത്തു. ദക്ഷിണാഫ്രിക്ക 11 പന്തും അഞ്ച് വിക്കറ്റും ബാക്കിയാക്കിയിരിക്കേ 106 റണ്‍സ് നേടി വിജയത്തിലെത്തി. ഓൾറൗണ്ട് ഇന്ത്യ ടൂർണമെന്റിൽ…
Read Moreഇന്ത്യ-ഇംഗ്ലണ്ട് ട്വന്റി 20 ; പരമ്പര ഇന്ത്യയ്ക്ക്
പൂന: ഇംഗ്ലണ്ടിനെതിരായ അഞ്ചു മത്സരങ്ങളുടെ ട്വന്റി 20 ക്രിക്കറ്റ് പരന്പര ഇന്ത്യക്ക്. പരന്പര 3-1ന് സ്വന്തമാക്കി. നാലാം ട്വന്റി 20യിൽ 15 റണ്‍സിന്റെ ജയമാണ് ഇന്ത്യ നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യേണ്ടിവന്ന ഇന്ത്യ 20 ഓവറിൽ ഒന്‍പത് വിക്കറ്റിന് 181 റണ്‍സ് നേടി. ഇംഗ്ലണ്ട് 19.4 ഓവറിൽ 166 റൺസിന് എല്ലാവരും പുറത്തായി. അഞ്ചു വിക്കറ്റിന് 79 എന്ന നിലയിൽ പരുങ്ങലിലായ ഇന്ത്യയെ ഇന്ത്യൻ ബാറ്റിംഗ് നിരയിൽ ഹാർദിക് പാണ്ഡ്യയും ശിവം ദുബെയും ചേർന്നാണ് മികച്ച സ്കോറി ലെത്തിച്ചത്. ദുബെയും (33 പന്തിൽ 53), പാണ്ഡ്യയു (30 പന്തിൽ 53). ആറാം വിക്കറ്റ് കൂട്ടുകെട്ടിൽ ഇരുവരും 87 റണ്‍സാണ് നേടിയത്. രണ്ടാം ഓവറിൽ തന്നെ പേസർ സഖീദ് മഹ് മൂദ് ഇന്ത്യയുടെ ടോപ് ഓർഡറിനെ തകർത്തു. ആ ഓവറിന്റെ ആദ്യ പന്തിൽ സഞ്ജുവിനെ (1) നഷ്ടമായി.…
Read Moreരഞ്ജി ട്രോഫിയിൽ കേരളം ക്വാർട്ടറിൽ ; സൽമാൻ നിസാർ പ്ലെയർ ഓഫ് ദ മാച്ച്
തിരുവനന്തപുരം: സൽമാൻ നിസാറിന്റെ ബാറ്റിംഗ് മികവും ജലജ് സക്സേനയുടെ ബൗളിംഗ് പാടവവും കേരളത്തിനു സമ്മാനിച്ചത് ഗംഭീര ജയം. രഞ്ജി ട്രോഫി ക്രിക്കറ്റ് എലൈറ്റ് ഗ്രൂപ്പ് സിയിൽ ബിഹാറിനെതിരേ ഇന്നിംഗ്സിനും 169 റണ്‍സിനുമാണ് കേരളം ജയം സ്വന്തമാക്കിയത്. ഇതോടെ കേരളം രഞ്ജി ട്രോഫിയിൽ ക്വാർട്ടറിൽ ഇടം പിടിച്ചു. ആറുവർഷത്തിനു ശേഷമാണു ക്വാർട്ടറിലെത്തുന്നത്. സ്കോർ: കേരളം ഒന്നാം ഇന്നിംഗ്സ് 351. ബിഹാർ ഒന്നാം ഇന്നിംഗ്സ് 23.2 ഓവറിൽ 64ന് ഓൾ ഒൗട്ട് , രണ്ടാം ഇന്നിംഗ്സ്: 41.1 ഓവറിൽ 118ന് ഓൾ ഔട്ട്. കേരളത്തിനു വേണ്ടി 150 റണ്‍സ് നേടിയ സൽമാൻ നിസാറാണ് പ്ലയർ ഓഫ് ദ മാച്ച്. രണ്ട് ഇന്നിംഗ്സുകളിലുമായി 10 വിക്കറ്റ് നേടിയ കേരളത്തിന്റെ അതിഥിതാരം ജലജ് സക്സേനയാണു ബൗളിംഗിൽ മികവ് കാട്ടിയത്. കേരളം ഒന്നാം ഇന്നിംഗ്സിൽ മുന്നോട്ടു വച്ച 351 റണ്‍സ് പിന്തുടർന്ന ബിഹാറിന് ആദ്യ…
Read Moreരഞ്ജിയിലും രക്ഷയില്ല! കോഹ്ലി ആറിനു പുറത്ത്
മുംബൈ: ആഭ്യന്തര ക്രിക്കറ്റിലൂടെ ബാറ്റിംഗ് ഫോം വീണ്ടെടുക്കാനുള്ള ഇന്ത്യൻ സൂപ്പർതാരം വിരാട് കോഹ്ലിയുടെ ശ്രമത്തിനു തിരിച്ചടി. കോഹ്ലി ആറു റൺസുമായി മടങ്ങി. രണ്ടാം ദിനം ഒരു വിക്കറ്റ് നഷ്ടത്തില്‍ 41 റണ്‍സെന്ന നിലയില്‍ ക്രീസിലിറങ്ങിയ ഡല്‍ഹിക്ക് 78 റൺസെടുത്തപ്പോഴേക്കും യാഷ് ദുള്ളിനെ (32) നഷ്ടമായി. ഇതോടെ ആരാധകർ കാത്തിരുന്ന നിമിഷമെത്തി. 13 വര്‍ഷത്തിനുശേഷം രഞ്ജി കുപ്പായത്തിലിറങ്ങിയ കോഹ്ലി ക്രീസിൽ. കിംഗിന്റെ ബാറ്റിംഗ് കാണാനായി ഡല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ പതിനായിരങ്ങളെ ആവേശത്തിരയിലാഴ്ത്തി ബൗണ്ടറിയോടെയാണ് താരം ഇന്നിംഗ്സ് ആരംഭിച്ചത്. എന്നാൽ സ്കോർ 86 റൺസിൽ നില്‍ക്കെ, 15 പന്തിൽ ആറു റൺസുമായി കോഹ്ലി മടങ്ങി. ഹിമാൻഷു സാംഗ്വാന്റെ പന്തിൽ ബൗൾഡാകുകയായിരുന്നു. പിന്നാലെ സനത് സാംഗ്വാനും (30) മടങ്ങിയതോടെ ഡൽഹി നാലിന് 97 റൺസെന്ന നിലയിൽ പരുങ്ങലിലായി. തുടർന്ന് ക്രീസിൽ ഒന്നിച്ച ക്യാപ്റ്റൻ ആയുഷ് ബദോനിയും സുമിത് മാഥുറും…
Read More