ദുബായ്: ഐസിസി 2024 ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്കാരം സ്വന്തമാക്കി ഇന്ത്യൻ താരങ്ങളായ ജസ്പ്രീത് ബുംറയും സ്മൃതി മന്ദാനയും. ഐസിസി വനിതാ ഏകദിന ക്രിക്കറ്റർ ഓഫ് ദ ഇയർ 2024 പുരസ്കാരമാണ് സ്മൃതി സ്വന്തമാക്കിയത്. സ്മൃതിയുടെ നാലാമത് ഐസിസി പുരസ്കാരമാണ്. 2018ലും വനിതാ ഏകദിന ക്രിക്കറ്റർ പുരസ്കാരം സ്മൃതിക്കു ലഭിച്ചിരുന്നു. 2018, 2021 വർഷങ്ങളിൽ വനിതാ ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്കാരവും ഇന്ത്യൻ താരത്തിനു ലഭിച്ചു. 2024ൽ 13 ഏകദിന ഇന്നിംഗ്സിൽനിന്ന് 747 റണ്‍സ് സ്മൃതി നേടി. 57.86 ആയിരുന്നു ശരാശരി, സ്ട്രൈക്ക് റേറ്റ് 95.15ഉം. 2024ൽ നാല് സെഞ്ചുറിയും സ്മൃതി നേടിയിരുന്നു. ജൂലൻ ഗോസ്വാമിക്കുശേഷം (2007) ഐസിസി പുരസ്കാരം നേടുന്ന ഏക ഇന്ത്യക്കാരിയാണ് സ്മൃതി. ബുംറ ആദ്യ ഏഷ്യൻ താരം ഐസിസി പുരുഷ ടെസ്റ്റ് ക്രിക്കറ്റർ ഓഫ് ദ ഇയർ 2024 പുരസ്കാരമാണ്…
Read MoreCategory: Sports
ഇന്ത്യൻ സൂപ്പർ ലീഗ്; ബ്ലാസ്റ്റേഴ്സ് തോറ്റു; പട്ടികയിൽ എട്ടാംസ്ഥാനത്ത്
കോൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്കു തോൽവി.എവേ പോരാട്ടത്തിൽ ഈസ്റ്റ് ബംഗാൾ ക്ലബ്ബിനോട് 2-1നായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തോൽവി. മലയാളി താരം വിഷ്ണുവിലൂടെ (20’) ഈസ്റ്റ് ബംഗാൾ ലീഡ് നേടി. ഹിജാസി മഹെർ (72’) ലീഡ് ഉയർത്തി. ഡാനിഷ് ഫറൂഖിന്റെ (84’) വകയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോൾ.18 മത്സരങ്ങളിൽനിന്ന് 21 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്തു തുടരുന്നു. 17 പോയിന്റുമായി ഈസ്റ്റ് ബംഗാൾ 11-ാമതാണ്.
Read Moreഐ ലീഗ് ഫുട്ബോൾ; ഗോകുലം കേരള എഫ്സിക്കു മിന്നും ജയം
കോഴിക്കോട്: ഐ ലീഗ് ഫുട്ബോളിൽ കേരളത്തിന്റെ സാന്നിധ്യമായ ഗോകുലം കേരള എഫ്സിക്കു മിന്നും ജയം. സ്വന്തം തട്ടകത്തിൽ ഗോളാറാട്ട് നടത്തിയ ഗോകുലം കേരള 6-2നു ഇന്റർ കാശിയെ തകർത്തു. ഗോകുലത്തിനു വേണ്ടി സിനിസ്ക സ്റ്റാനിസാവിച്ച് ഹാട്രിക്ക് സ്വന്തമാക്കി. 10, 30, 73 മിനിറ്റുകളിലായിരുന്നു സ്റ്റാനിസാവിച്ച് ഇന്റർ കാശിയുടെ വല കുലുക്കിയത്. നാച്ചൊ അബെലെഡൊ (45+2’, 90+5’), സെർജിയൊ ലാമാസ് (50’) എന്നിവരും ഗോകുലത്തിനായി ഗോൾ നേടി. ജയത്തോടെ 10 മത്സരങ്ങളിൽനിന്ന് 16 പോയിന്റുമായി ഗോകുലം നാലാം സ്ഥാനത്തേക്കുയർന്നു. 17 പോയിന്റുമായി ഇന്റർ കാശി മൂന്നാം സ്ഥാനത്തു തുടരുന്നു. 19 പോയിന്റുള്ള ചർച്ചിൽ ബ്രദേഴ്സാണ് ലീഗിന്റെ തലപ്പത്ത്.
Read Moreഇന്ത്യ x ഇംഗ്ലണ്ട് രണ്ടാം ട്വന്റി-20 ഇന്ന് രാത്രി 7.00ന്
ചെന്നൈ: രണ്ടാം ജയത്തോടെ ട്വന്റി-20 ക്രിക്കറ്റ് പരന്പരയിൽ ലീഡുയർത്താൻ ഇന്ത്യൻ യുവനിര ഇന്ന് ഇംഗ്ലണ്ടിനെതിരേയിറങ്ങും. ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ രാത്രി ഏഴിനാണ് മത്സരം. ആദ്യമത്സരത്തിൽ ഇന്ത്യ ഓപ്പണർ അഭിഷേക് ശർമയുടെ അർധസെഞ്ചുറിയുടെയും മലയാളി താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് തുടക്കത്തിന്റെയും ബലത്തിൽ ഏഴ് വിക്കറ്റ് ജയം സ്വന്തമാക്കിയിരുന്നു. ഇംഗ്ലണ്ട് ഉയർത്തിയ 132 റണ്‍സ്, മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഓപ്പണിംഗിലെ സഞ്ജു- അഭിഷേക് ജോഡിയിലാണ് ഇന്ത്യൻ പ്രതീക്ഷ. സഞ്ജു-അഭിഷേക് ഓപ്പണിംഗ് കൂട്ടുകെട്ട് നൽകുന്ന മികച്ച അടിത്തറ പിന്നാലെ എത്തുന്ന മറ്റു ബാറ്റർമാർക്ക് ആത്മവിശ്വാസത്തോടെ തകർത്തടിക്കാനുള്ള അവസരവുമൊരുക്കുന്നു. ആദ്യമത്സരത്തിൽ സഞ്ജു സാംസണ് (26 റണ്‍സ്) വെടിക്കെട്ട് തുടക്കം നൽകിയപ്പോൾ സഹ ഓപ്പണർ അഭിഷേക് ശർമ (79 റണ്‍സ്) ടീമിനെ ജയത്തിലെത്തിച്ചു. ബൗളിംഗ് നിരയും ഫോമിലാണ്. വരുണ്‍ ചക്രവർത്തി മൂന്നും അർഷദീപ്, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ…
Read Moreചരിത്രനേട്ടം സ്വന്തമാക്കാൻ സാധിക്കാതെ ജോക്കോ സെമിയിൽ നിന്നു പിന്മാറി
മെൽബണ്‍: ചരിത്രനേട്ടം സ്വന്തമാക്കാൻ സാധിക്കാതെ സെർബിയയുടെ മിന്നും താരം നൊവാക് ജോക്കോവിച്ച് ഓസ്ട്രേലിയൻ ഓപ്പണ്‍ പുരുഷ സിംഗിൾസ് സെമിയിൽനിന്നു പിന്മാറി. 25-ാം ഗ്രാൻസ്ലാം കിരീടമെന്ന റിക്കാർഡ് നേട്ടം കൈയെത്തും ദൂരത്ത് നഷ്ടമാക്കിയാണ് മുപ്പത്തേഴുകാരനായ ജോക്കോ പരിക്കിനെത്തുടർന്ന് ടൂർണമെന്റിൽനിന്ന് പിന്മാറിയത്. ഇന്നലെ നടന്ന ആദ്യസെമിയിൽ രണ്ടാം സീഡ് അലക്സാണ്ടർ സ്വരേവുമായുള്ള മത്സരത്തിൽ ആദ്യസെറ്റ് നഷ്ടമായതോടെയാണ് ജോക്കോ മത്സരത്തിൽനിന്ന് പിൻമാറിയത്. ശക്തമായ പോരാട്ടത്തിനൊടുവിൽ ടൈബ്രേക്കറിലാണ് ജോക്കോ സെറ്റ് വിട്ടുകൊടുത്തത്. സ്കോർ: 6-7(5-7). ആരാധകരുടെ കൂവൽ അതേസമയം, ജോക്കോവിച്ചിന്റെ പിൻമാറ്റത്തെത്തുടർന്ന് ഒരുകൂട്ടം ആരാധകർ കൂവി വിളിച്ചു. ടിക്കറ്റ് ചാർജ് മുതലായില്ലെന്ന ആക്ഷേപവും അവർ നടത്തി. ക്വാർട്ടറിൽ കാർലോസ് അൽകരാസുമായുള്ള മത്സരത്തിലാണ് ജോക്കോയ്ക്ക് പരിക്കേറ്റത്. കഴിഞ്ഞ രണ്ട് ദിവസവും അദ്ദേഹം പരിശീലനത്തിനിറങ്ങിയില്ല. പരിക്കുമായി മൂന്നു മണിക്കൂറോളം കളിക്കുന്നതിലും പിന്മാറുന്ന തീരുമാനമായിരുന്നു ശരിയെന്ന് സ്വരേവ് പ്രതികരിച്ചു. സിന്നർ x സ്വരേവ് ഓസ്ട്രേലിയൻ ഓപ്പണ്‍ പുരുഷ…
Read Moreകേരളത്തിന് 550 അംഗ സംഘം ; പി.എസ്. ജീന നയിക്കും
തിരുവനന്തപുരം: 38-ാമത് ദേശീയ ഗെയിംസിൽ കേരളത്തിന് 550 അംഗ സംഘം. ഇതിൽ 437 കായിക താരങ്ങളും 113 ഒഫീഷൽസുമാണുള്ളത്. 29 കായിക ഇനങ്ങളിലാണ് കേരളം മാറ്റുരയ്ക്കുക. 52 കായിക താരങ്ങളും13 ഒഫീഷൽസുമടങ്ങുന്ന അത്ലറ്റിക്സ് സംഘമാണ് അംഗ ബലത്തിൽ ഒന്നാമത്. അക്വാട്ടിക്സിൽ 43 താരങ്ങളും എട്ട് ഒഫീഷൽസും അണിനിരക്കും. ഉദ്ഘാടച്ചടങ്ങിലെ മാർച്ച് പാസ്റ്റിൽ കേരള സംഘത്തിന്റെ പതാകയേന്തുന്നത് അന്താരാഷ്ട്ര ബാസ്കറ്റ്ബോൾ താരം പി.എസ്. ജീനയാണ്. മുൻ അന്താരാഷ്ട്ര നീന്തൽ താരവും ഒളിന്പ്യനും അർജുന അവാർഡ് ജേതാവുമായ സെബാസ്റ്റ്യൻ സേവ്യറാണ് ദേശീയ ഗെയിംസിനുളള കേരള ടീമിന്റെ ചെഫ് ഡി മിഷൻ. സുഭാഷ് ജോർജ്, വിജു വർമ്മ, ആർ. പ്രസന്നകുമാർ എന്നിവർ ഡെപ്യൂട്ടി ചെഫ് ഡി മിഷൻസാണ്. ഗെയിംസിൽ മത്സരിക്കാനുള്ള കേരളത്തിന്റെ താരങ്ങളുടെ രജിസ്ട്രേഷൻ കേരള ഒളിന്പിക് അസോസിയേഷന്റെ നേതൃത്വത്തിൽ പൂർത്തിയാക്കി. ദേശീയ ഗെയിംസിനുള്ള കേരള ടീമിന്റെ യാത്ര, പരിശീലന ക്യാന്പ്,…
Read Moreദേശീയ ഗെയിംസിനുള്ള കേരളത്തിന്റെ ആദ്യ സംഘം ഡെറാഡൂണിലെത്തി
കൊച്ചി: ഉത്തരാഖണ്ഡിൽ നടക്കുന്ന 38-ാമത് ദേശീയ ഗെയിംസിനുള്ള കേരളത്തിന്റെ ആദ്യ സംഘം ഡെറാഡൂണിലെത്തി . നെടുന്പാശേരിയിൽ നിന്ന് ഇന്നലെ പുലർച്ചെ 5.45നുള്ള എയർ ഇന്ത്യ വിമാനത്തിൽ മൂന്ന് കളിക്കാരും രണ്ട് ഒഫീഷൽസുമടങ്ങുന്ന ട്രയാത്ലണ് സംഘമാണ് ദേശീയ ഗെയിംസിനായി ആദ്യം തിരിച്ചത്. ഇന്നലെ വൈകുന്നേരത്തോടെ ഈ സംഘം ഡെറാഡൂണിലെ ജോളി ഗ്രാൻഡ് എയർപോർട്ടിൽ വിമാനമിറങ്ങി. തുടർന്നു ട്രെയിൻ മാർഗം ട്രയാത്ലണ് മത്സരവേദിയായ ഹൽദ്വാനിയിൽ എത്തിച്ചേർന്നു. രാവിലെ 8.25നു ന്യൂഡൽഹി വിമാനത്താവളത്തിലെത്തിയ സംഘത്തിന് ഉച്ചയ്ക്ക് 1.30നായിരുന്നു കണക്ഷൻ ഫ്ളൈറ്റ്. ഉച്ചയ്ക്കുശേഷം മൂന്നോടെ ഡെറാഡൂണിലെത്തിയ സംഘം രാത്രി 11.30ന് ട്രെയിൻ മാർഗം ഹൽദ്വാനിയിലേക്ക് പുറപ്പെട്ടു. ഹൽദ്വാനിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ 28, 29, 30 തീയതികളിലാണ് ട്രയാത്ലണ് മത്സരം. ആറ് കളിക്കാരാണ് കേരളത്തെ പ്രതിനിധീകരിക്കുന്നത്. ഇതിൽ വി.ബി. സേതു ലക്ഷ്മി, എം. സാന്ദ്രജ, ജെ.കെ. ഫ്രാൻസിസ് എന്നിവരും ടീം ഒഫീഷൽസായ പി.എസ്. പ്രസാദും…
Read Moreരഞ്ജിയിൽ വൻ പരാജയമായി രോഹിത്, ജയ്സ്വാൾ, ശുഭ്മാൻ ഗിൽ, ഋഷഭ് പന്ത്
ബംഗളൂരു/മുംബൈ: രഞ്ജി ട്രോഫിയിലേക്കുള്ള നിർബന്ധിത മടങ്ങിവരവിൽ ഇന്ത്യൻ സൂപ്പർ താരങ്ങൾ വൻ ഫ്ളോപ്പ്.രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റിൽ ഫോം കണ്ടെത്താൻ ഇന്ത്യൻ താരങ്ങൾക്കു സാധിക്കാത്ത പശ്ചാത്തലത്തിൽ ബിസിസിഐ സെൻട്രൽ കോണ്ട്രാക്റ്റ് കളിക്കാർക്ക് ആഭ്യന്തര മത്സരങ്ങൾ നിർബന്ധമാക്കി. അതോടെ നീണ്ട 10 വർഷത്തെ ഇടവേളയ്ക്കുശേഷം മുംബൈയുടെ രഞ്ജി ടീമിലേക്ക് രോഹിത് ശർമയും എട്ടു വർഷത്തിനുശേഷം ഡൽഹി ടീമിലേക്ക് ഋഷഭ് പന്തുമെല്ലാം തിരിച്ചെത്തി. എന്നാൽ, ഇന്നലെ ആരംഭിച്ച ആറാം റൗണ്ട് രഞ്ജി മത്സരങ്ങളിൽ സൂപ്പർ ബാറ്റർമാർ നിരാശപ്പെടുത്തി. അഞ്ചു വിക്കറ്റ് വീഴ്ത്തിയ സൗരാഷ്ട്രയുടെ രവീന്ദ്ര ജഡേജമാത്രമാണ് ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചത്. രോഹിത് 3, ജയ്സ്വാൾ 4 ഇന്ത്യൻ ഓപ്പണിംഗ് സഖ്യമായ രോഹിത് ശർമയും യശസ്വി ജയ്സ്വാളും മുംബൈക്കുവേണ്ടി ഇറങ്ങിയ മത്സരമായിരുന്നു ജമ്മു കാഷ്മീരിന് എതിരായത്. 19 പന്ത് നേരിട്ട രോഹിത് മൂന്നു റണ്‍സുമായി പുറത്ത്. എട്ടു പന്തിൽ നാലു റണ്‍സായിരുന്നു ജയ്സ്വാളിന്റെ…
Read Moreദേശീയ ഡ്രാഗണ്‍ ബോട്ട് ചാമ്പ്യന്‍ഷിപ്പ്; ഇരട്ട സ്വര്‍ണനേട്ടവുമായി പച്ച ലൂര്‍ദ്മാതാ ഹയര്‍ സെക്കൻഡറി സ്കൂള്‍
എടത്വ: പുന്നമടയില്‍ നടന്ന പതിനൊന്നാമത് ദേശീയ ഡ്രാഗണ്‍ ബോട്ട് ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട സ്വര്‍ണം നേട്ടവുമായി പച്ച-ചെക്കിടികാട് ലൂര്‍ദ് മാതാ ഹയര്‍ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥികളായ എസ്. അലന്, സോനാ മരിയ ദേവസ്യാ എന്നിവര്‍. എസ്. അലന് അഞ്ച് ഇനങ്ങളില്‍ 5 എണ്ണത്തിനും സ്വര്‍ണം കരസ്ഥമാക്കിയപ്പോള്‍ സോനാ മരിയ ദേവസ്യ അഞ്ച് ഇനങ്ങളില്‍ 4 സ്വര്‍ണവും ഒരു വെങ്കലവും കരസ്ഥമാക്കി. എസ്. അലന് ഹോങ്കോംഗില്‍ നടന്ന ഇന്റര്‍നാഷണല്‍ മത്സരത്തില്‍ സ്വര്‍ണം കരസ്ഥമാക്കിയിരുന്നു. കുട്ടനാടിനും സ്കൂളിനും അഭിമാന താരങ്ങളായി മാറിയ അലനേയും സോനയെയും മാനേജര്‍ ഫാ. ജോസഫ് ചൂളപ്പറമ്പില്‍, പ്രിന്‍സിപ്പല്‍ തോമസ്കുട്ടി മാത്യു ചീരംവേലി എന്നിവരുടെ നേതൃത്വത്തില്‍ സ്കൂളില്‍ സ്വീകരണം നല്കി. പുറക്കാട് ഷാജി ഭവനത്തില്‍ ഷാജി-റിനി ദമ്പതികളുടെ മകനാണ് അലന്, കരുമാടി മണിയംകേരിച്ചിറ ബിനു-ആശ ദമ്പതികളുടെ മകളാണ് സോന. ജൂലൈ 16 നു ജര്‍മ്മിനിയില്‍ നടക്കുന്ന…
Read Moreഓസ്ട്രേലിയൻ ഓപ്പണ്‍; സെമിയിലേക്ക് കുതിച്ച് ജോക്കോ
മെൽബണ്‍: മുപത്തേഴുകാരനായ ജോക്കോവിച്ചിനു മുന്നിൽ ഇരുപത്തൊന്നുകാരനായ കാർലോസ് അൽകരാസിനു പിടിച്ചുനിൽക്കാൻ സാധിച്ചില്ല. ഒരു സെറ്റ് നഷ്ടപ്പെട്ടെങ്കിലും ശക്തമായി തിരിച്ചെത്തി മെൽബണിലെ റോഡ് ലേവർ അരീനയിൽ വിന്റേജ് ജോക്കോ ജയം. ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസിൽ പുരുഷ സിംഗിൾസ് ക്വാർട്ടറിൽ സെർബിയയുടെ ഏഴാം സീഡ് നൊവാക് ജോക്കോവിച്ച് സ്പെയിനിന്റെ മൂന്നാം സീഡ് കാർലോസ് അൽകരാസിനെ തകർത്ത് സെമിയിലേക്കു മുന്നേറി. അൽകരാസിനെ നാല് സെറ്റ് നീണ്ട ശക്തമായ പോരാട്ടത്തിനൊടുവിലാണ് ജോക്കോ അടിയറവ് പറയിച്ചത്. സ്കോർ: 4-6, 6-4, 6-3, 6-4. ജോക്കോ @ 50 ഗ്രാൻസ്ലാമിൽ നൊവാക് ജോക്കോവിച്ചിന്റെ 50-ാം സെമി ഫൈനൽ പ്രവേശമാണ്. ഓസ്ട്രേലിയൻ ഓപ്പണ്‍ 10 തവണ സ്വന്തമാക്കിയ ജോക്കോവിച്ചിന്റെ 12-ാം ഓസ്ട്രേലിയൻ ഓപ്പണ്‍ സെമിയും. ജർമനിയുടെ അലക്സാണ്ടർ സ്വരേവാണ് സെമിയിൽ ജോക്കോയുടെ എതിരാളി. ലോക രണ്ടാം നന്പർ താരം ജർമനിയുടെ അലക്സാണ്ടർ സ്വരേവ് 12-ാം സീഡ് യുഎസ്എയുടെ…
Read More