മരിക്കാത്ത സ്നേഹം..! എട്ടു വർഷങ്ങൾക്കുശേഷവും മരിച്ചുപോയ ഭാര്യക്കുവേണ്ടി എന്നും പൂക്കൾ വാങ്ങി ഭർത്താവ്; ഓട്ടോ അലങ്കരിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ

വേർപിരിഞ്ഞുപോയ പ്രിയതമയോടുള്ള സ്നേഹവും ഓർമ്മകളും നെഞ്ചിലേറ്റി ജീവിക്കുന്ന ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ കഥ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഭാര്യ മരിച്ച് എട്ട് വർഷം പിന്നിട്ടിട്ടും, ദിനംപ്രതി അവൾക്കായി പൂക്കൾ വാങ്ങുകയും ഓട്ടോറിക്ഷയിൽ സൂക്ഷിച്ചിരിക്കുന്ന അവളുടെ ചിത്രത്തിൽ ചാർത്തുകയും ചെയ്യുന്നതാണ് ഈ വൃദ്ധന്‍റെ ജീവിതചര്യ.

സൂരജ് എസ്. കുറുപ്പ് എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവ് പങ്കുവെച്ച വീഡിയോയിലൂടെയാണ് പ്രണയത്തിന്റെ ഈ അപൂർവ്വ നിമിഷങ്ങൾ പുറത്തുവന്നത്. ഓട്ടോയുടെ മുൻവശത്ത് ഭംഗിയായി അലങ്കരിച്ചു വെച്ചിരിക്കുന്ന പൂക്കൾ കണ്ട് കൗതുകം തോന്നി ചോദിച്ചപ്പോഴാണ് ഡ്രൈവർ തന്റെ ഭാര്യയുടെ ചിത്രം കാണിച്ചുതന്നത്. എട്ട് വർഷം മുൻപാണ് തനിക്ക് അവളെ നഷ്ടപ്പെട്ടതെന്ന് അദ്ദേഹം മന്ദഹാസത്തോടെ ഓർത്തെടുത്തു.

മകനും മകളും ആറ് പേരക്കുട്ടികളും ഉൾപ്പെടുന്ന വലിയൊരു കുടുംബം അദ്ദേഹത്തിനുണ്ട്. വിശ്രമജീവിതം നയിക്കാൻ വീട്ടുകാർ ആവശ്യപ്പെടുന്നുണ്ടെങ്കിലും, വീട്ടിലിരുന്നാൽ പഴയ ഓർമ്മകൾ മനസ്സിനെ അലട്ടുമെന്നതിനാലാണ് ഇന്നും ഓട്ടോയുമായി തെരുവിലിറങ്ങുന്നതെന്ന് അദ്ദേഹം പറയുന്നു. യാത്രക്കാരുമായി സംസാരിക്കുന്നതും, എന്നും ഭാര്യയ്ക്കായി പൂക്കൾ വാങ്ങി ഓട്ടോയിൽ വെയ്ക്കുന്നതും മാത്രമാണ് ഇപ്പോൾ തനിക്ക് ആശ്വാസം നൽകുന്നതെന്ന് ഈ വൃദ്ധൻ കൂട്ടിച്ചേർത്തു.

ഓട്ടോ കഴുകി വൃത്തിയാക്കിയ ശേഷം പൂക്കൾ കൊണ്ട് അലങ്കരിക്കുന്നത് ഈ മുത്തശ്ശന്റെ ദിവസേനയുള്ള പതിവാണെന്ന് പ്രദേശവാസികളും സാക്ഷ്യപ്പെടുത്തുന്നു. മരണത്തിനുമപ്പുറം വളരുന്ന പവിത്രമായ പ്രണയത്തിന്റെ ഈ ദൃശ്യങ്ങൾ കണ്ട് നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിൽ വൈകാരികമായ കമന്‍റുകൾ രേഖപ്പെടുത്തുന്നത്.

 

 

 

Related posts

Leave a Comment