തിരുവനന്തപുരം: ദേശീയ അണ്ടർ-23 ട്വന്റി-20 ട്രോഫിക്കുള്ള കേരള വനിതാ ടീമിനെ ഓൾറൗണ്ടർ സി.എം.സി. നജ്ല നയിക്കും. കഴിഞ്ഞ മാസം നടന്ന സീനിയർ വനിതാ ഏകദിന ചാന്പ്യൻഷിപ്പിൽ നജ്ല മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. റുമേലി ധാർ ആണ് മുഖ്യപരിശീലക. ലീഗ് ഘട്ടത്തിൽ ഗ്രൂപ്പ് എ യിലാണ് കേരളം. അഞ്ചിന് മധ്യപ്രദേശിനെതിരേയാണ് കേരളത്തിന്റെ ആദ്യ മത്സരം. ടീം: സി.എം.സി. നജ്ല, അനന്യ കെ. പ്രദീപ്, എം.പി. വൈഷ്ണ, പി. അഖില, സൂര്യ സുകുമാർ, നിത്യ ലൂർദ്, പവിത്ര ആർ. നായർ, ഭദ്ര പരമേശ്വരൻ, സ്റ്റെഫി സ്റ്റാൻലി, എം. അബിന, ടി.പി. അജന്യ, എം.പി. അലീന, അലീന ഷിബു, എസ്. ശ്രുതി, എ.കെ. ഐശ്വര്യ, ദിയ ഗിരീഷ്, മാളവിക സാബു. അസിസ്റ്റന്റ് കോച്ച്: ഷബിൻ പാഷ.
Read MoreCategory: Sports
‘ഒളിന്പിക് മുത്തശി’ ഓർമയായി…
ബുഡാപെസ്റ്റ്: ലോകത്തിലെ ഏറ്റവും പ്രായമുള്ള ഒളിന്പിക് മെഡൽ ജേതാവായിരുന്ന ആഗ്നസ് കെലെറ്റി (103) അന്തരിച്ചു. ബുഡാപെസ്റ്റിലായിരുന്നു അന്ത്യം. ന്യൂമോണിയയെത്തുടർന്നു ഡിസംബർ 25 മുതൽ ആശുപത്രിയിലായിരുന്നു. ജിംനാസ്റ്റിക്സിൽ അഞ്ചു സ്വർണം ഉൾപ്പെടെ 10 ഒളിന്പിക് മെഡൽ നേടിയ താരമാണ് ആഗ്നസ്. 1952 ഹെൽസിങ്കി ഒളിന്പിക്സിൽ ഒരു സ്വർണം, ഒരു വെള്ളി, രണ്ടു വെങ്കലം എന്നിങ്ങനെയും 1956 മെൽബണ്‍ ഒളിന്പിക്സിൽ നാലു സ്വർണവും രണ്ടു വെള്ളിയും ആഗ്നസ് കെലെറ്റി സ്വന്തമാക്കി. 1956 മെൽബണ്‍ ഒളിന്പിക്സിൽ ഏറ്റവും കൂടുതൽ മെഡൽ (ആറ്) സ്വന്തമാക്കിയതിന്റെ റിക്കാർഡ് റഷ്യൻ ഇതിഹാസ ജിംനാസ്റ്റ് ലാറിസ ലാറ്റിനിനയ്ക്കൊപ്പം പങ്കിട്ടു. ഹിറ്റ്ലറിന്റെ ക്രൂരത അതിജീവിച്ചവൾ രണ്ടാം ലോക മഹായുദ്ധ കാലഘട്ടത്തിൽ ജൂതന്മാരെ കൊന്നൊടുക്കുന്ന ഹിറ്റ്ലറിന്റെ നാസി ക്രൂരതയെ അതിജീവിച്ചവളാണ് ആഗ്നസ്. ജൂതന്മാരെ ഉന്മൂലനം ചെയ്യാനുള്ള ഹിറ്റ്ലറിന്റെ ആഹ്വാനം അതിജീവിച്ച ഏറ്റവും ശ്രദ്ധേയയായ കായിക താരമാണ്.-Advertisement- 1941ൽ ഹംഗറിയിൽ ഒളിവിൽ…
Read Moreകായിക പുരസ്കാര പ്രഖ്യാപനത്തിൽ കേരളത്തിന് അഭിമാനം
കായിക പുരസ്കാരങ്ങൾ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചപ്പോൾ കേരളത്തിന്റെ അഭിമാനമായത് ബാഡ്മിന്റണ്‍ കോച്ച് എസ്. മുരളീധരനും നീന്തൽ താരം സജൻ പ്രകാശും. ആജീവനാന്ത ദ്രോണാചാര്യക്കാണ് മുരളീധരൻ അർഹനായത്. അർജുന ലഭിച്ച 32 അംഗങ്ങളിലെ ഏക മലയാളിയാണ് സജൻ പ്രകാശ്. വലിയ ബഹുമതിയായാണ് ഈ നേട്ടത്തെ കാണുന്നത്. ബാഡ്മിന്റണിന്റെ പല മേഖലകളിൽ പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഒരു പരിശീലകൻ എന്നനിലയിൽ മാത്രല്ല, ഇന്റർനാഷണൽ അന്പയർ, റഫറി, ഇന്റർനാഷണൽ ഫെഡറേഷന്റെ ഒരു കോച്ച് എന്ന നിലയിലും പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും എസ്. മരുളീധരൻ പ്രതികരിച്ചു. ബാഡ്മിന്റണ്‍ വേൾഡ് ഫെഡറേഷന്റെ മെറിറ്റോറിയൽ സർവീസ് അവാർഡ്, 2018ൽ കേരള സർക്കാരിന്റെ ആജീവനാന്ത അവാർഡ് തുടങ്ങിയ പല പുരസ്കാരങ്ങളും മുരളീധരനെ മുന്‍പ് തേടിയെത്തിയിരുന്നു. പദുക്കോണ്‍ അടക്കം ശിഷ്യന്മാർ ഇന്ത്യൻ ബാഡ്മിന്റണ്‍ ഇതിഹാസങ്ങളായ പ്രകാശ് പദുക്കോണ്‍, പുല്ലേല ഗോപീചന്ദ്, മലയാളി ഡബിൾതാരം വി. ദിജു തുടങ്ങിയ വൻ താരനിരയെ പരിശീലിപ്പിച്ച…
Read Moreഅവസാന ടെസ്റ്റ് മത്സരം നാളെ സിഡ്നിയിൽ; ടീം ഇന്ത്യ വിമർശനങ്ങളുടെ മുൾമുനയിൽ
സിഡ്നി: രോഹിത് ശർമ, വിരാട് കോഹ്ലി, ഋഷഭ് പന്ത്, ഗൗതം ഗംഭീർ… ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മുതൽ പരിശീലകൻവരെ വിമർശനങ്ങളുടെ മുൾമുനയിലാണ്. മോശം ഷോട്ട് സെലക്ഷൻ, ടൈമിംഗ് ഇല്ലായ്മ, വിക്കറ്റ് കളഞ്ഞുകുളിക്കൽ, ക്ഷമയില്ലായ്മ എന്നിങ്ങനെ രോഹിത്തിനെയും കോഹ്ലിയെയും പന്തിനെയുമെല്ലാം വിമർശിക്കാൻ കാരണങ്ങൾ പലത്. ഓസ്ട്രേലിയയ്ക്കെതിരായ അഞ്ചു മത്സര ബോർഡർ-ഗാവസ്കർ ട്രോഫി ടെസ്റ്റ് ക്രിക്കറ്റിൽ ടീം ഇന്ത്യയുടെ ദയനീയ പ്രകടനമാണ് ഈ വിമർശനങ്ങൾക്കെല്ലാം കാരണം. ടീമിന്റെ മോശം പ്രകടനത്തിൽ പരസ്പരം പഴിചാരൽ ഉൾപ്പെടെയുള്ള സ്ഥിരം പരിപാടികളാണ് അരങ്ങേറുന്നത്. ചുരുക്കത്തിൽ ഇന്ത്യ ടീം ക്യാന്പിൽ ആകെ മൊത്തം അലന്പ് അവസ്ഥയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മതിയായെന്ന് ഗംഭീർ മെൽബണ്‍ ടെസ്റ്റ് സമനിലയിൽ എത്തിക്കാനുള്ള എല്ലാ സാധ്യതയും നഷ്ടപ്പെടുത്തിയാണ് ഇന്ത്യ തോൽവി വഴങ്ങിയത്. തോൽവിക്കുശേഷം മുഖ്യപരിശീലകൻ ഗൗതം ഗംഭീർ ഡ്രസിംഗ് റൂമിൽ മുഴുവൻ അംഗങ്ങളോടുമായി ഒരു കാര്യമാണ് പറഞ്ഞത്; “ബഹുത്ത് ഹോ…
Read Moreറിക്കാർഡ് നേട്ടത്തിൽ ബുംറ
ദുബായ്: ഐസിസി ടെസ്റ്റ് ബൗളർമാരുടെ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തു തുടരുന്ന ഇന്ത്യയുടെ ജസ്പ്രീത് ബുംറ റിക്കാർഡ് നേട്ടത്തിൽ. ബൗളിംഗ് റാങ്കിംഗിൽ ഏറ്റവും ഉയർന്ന റേറ്റിംഗ് പോയിന്റ് നേടുന്ന ഇന്ത്യക്കാരൻ എന്ന റിക്കാർഡാണ് ബുംറ സ്വന്തമാക്കിയത്. ഇന്ത്യൻ മുൻതാരം ആർ. അശ്വിന്റെ പേരിലുണ്ടായിരുന്ന 904 റേറ്റിംഗ് പോയിന്റ് എന്ന റിക്കാർഡ് ബുംറ മറികടന്നു. ബുംറയുടെ റേറ്റിംഗ് 907 ആണ്. രണ്ടാം സ്ഥാനത്തുള്ള ഓസീസ് പേസർ ജോഷ് ഹെയ്സൽവുഡിനേക്കാൾ (843) 64 റേറ്റിംഗ് പോയിന്റ് മുന്നിലാണ് ബുംറ. ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസാണ് (837) മൂന്നാം സ്ഥാനത്ത്. ആദ്യ പത്ത് റാങ്കിലുള്ള ഏക ഇന്ത്യൻ ബൗളറാണ് ബുംറ. ഓസ്ട്രേലിയയ്ക്കെതിരായ പരന്പരയിൽ ഇതുവരെ 30 വിക്കറ്റ് ബുംറ നേടി. ജയ്സ്വാൾ നാലിൽ ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിംഗിൽ ഇന്ത്യയുടെ യശസ്വി ജയ്സ്വാൾ നാലാം സ്ഥാനത്തുണ്ട്. ആദ്യ പത്തിലുള്ള ഏക ഇന്ത്യൻ ബാറ്ററാണ് ജയ്സ്വാൾ.…
Read Moreകാൾസൻ, നിപോംനിഷി ചാന്പ്യൻസ്…
ന്യൂയോർക്ക്: 2024 ഫിഡെ ബ്ലിറ്റ്സ് ചെസ് ചാന്പ്യൻഷിപ്പിന്റെ ഓപ്പണ്‍ വിഭാഗത്തിൽ ഇരട്ട ചാന്പ്യന്മാർ. പുരുഷ വിഭാഗത്തിൽ ലോക ഒന്നാം നന്പറായ നോർവെയുടെ മാഗ്നസ് കാൾസൻ ബ്ലിറ്റ്സ് കിരീടം നിലനിർത്തി. റഷ്യയുടെ ഇയാൻ നിപോംനിഷിക്ക് ഒപ്പം കാൾസൻ 2024 ബ്ലിറ്റ്സ് ചാന്പ്യൻഷിപ്പ് പങ്കിട്ടു. സഡൻ ഡെത്ത് വരെ നീണ്ട ഫൈനൽ ഏഴ് റൗണ്ട് വരെ നീണ്ടു. സഡൻ ഡെത്ത് ഉൾപ്പെടെയുള്ള ഏഴു റൗണ്ടിനും ശേഷവും 3.5 പോയിന്റ് വീതവുമായി കാൾസനും നിപോംനിഷിയും തുല്യത പാലിച്ചതോടെയാണ് കിരീടം പങ്കിടാൻ തീരുമാനമായത്. നിലവിലെ ബ്ലിറ്റ്സ് ചാന്പ്യനായിരുന്നു കാൾസൻ. റാപ്പിഡ് ലോക ചാന്പ്യൻഷിപ്പിൽ ജീൻസ് ധരിച്ചെത്തിയതിനു പിഴയിട്ടതിൽ പ്രതിഷേധിച്ച് കാൾസൻ ടൂർണമെന്റ് ബഹിഷ്കരിച്ചിരുന്നു. ചരിത്രത്തിൽ ആദ്യം, കാരണം കാൾസൻ ഫിഡെ ചെസ് പോരാട്ട ചരിത്രത്തിൽ ആദ്യമായാണ് ഒരു ചാന്പ്യൻഷിപ്പ് രണ്ടു പേർ പങ്കിടുന്നത്. കിരീടം പങ്കിടുനുള്ള തീരുമാനം അതുകൊണ്ടുതന്നെ വിവാദം ക്ഷണിച്ചുവരുത്തി. അനിതരസാധാരണ…
Read Moreലോക ബ്ലിറ്റ്സ് ചെസ് ചാന്പ്യൻഷിപ്പിൽ ഇന്ത്യയുടെ വൈശാലിക്കു വെങ്കലം
ന്യൂയോർക്ക്: 2024 കലണ്ടർ വർഷത്തിലെ കരുനീക്കത്തിൽ ലോകത്തിന്റെ നെറുകയിൽ ഇന്ത്യ. 2024 ചെസ് ഒളിന്പ്യാഡ്, 2024 ഫിഡെ ഓപ്പണ്‍ ലോക ചാന്പ്യൻഷിപ്പിൽ ഡി. ഗുകേഷിന്റെ കിരീടം, 2024 റാപ്പിഡ് വനിതാ വിഭാഗത്തിൽ കൊനേരു ഹംപിയുടെ ചാന്പ്യൻപട്ടം എന്നിവയ്ക്കുശേഷം ആർ. വൈശാലിയിലൂടെ മറ്റൊരു നേട്ടവും ഇന്ത്യയിലേക്ക്. 2024 ഫിഡെ ബ്ലിറ്റ്സ് ചാന്പ്യൻഷിപ്പിൽ വനിതാ വിഭാഗം വെങ്കലം ആർ. വൈശാലി സ്വന്തമാക്കി. 2024 ഫിഡെ റാപ്പിഡ് ചെസിൽ കൊനേരു ഹംപിയുടെ ചാന്പ്യൻപട്ടത്തിനു പിന്നാലെയാണ് ബ്ലിറ്റ്സിൽ വൈശാലിയുടെ വെങ്കലം. സൂപ്പർ വൈശാലി ക്വാർട്ടർ ഫൈനലിൽ ചൈനയുടെ സ്ഹു ജിനെറിനെ 2.5-1.5നു കീഴടക്കി വൈശാലി സെമിയിൽ പ്രവേശിച്ചു. സെമിയിലും ചൈനീസ് താരമായിരുന്നു എതിരാളി. ജു വെൻജുനോടുള്ള സെമി പോരാട്ടത്തിൽ 2.5-1.5നു വൈശാലി തോൽവി വഴങ്ങി. ഫൈനലിൽ വെന്നിക്കൊടി പാറിച്ചതും ജു വെൻജുനാണ്. സെമിയിൽ പ്രവേശിച്ചതോടെ വൈശാലി വെങ്കലത്തിന് അർഹയായി. പ്രഗ്യാനന്ദയുടെ സഹോദരിയാണ് ഇരുപത്തിമൂന്നുകാരിയായ…
Read Moreദേശീയ ഫെന്‍സിംഗ് ചാമ്പ്യന്‍ഷിപ്പ് 31 മുതല്‍ കണ്ണൂരിൽ
കണ്ണൂര്‍: മുപ്പത്തിയഞ്ചാമത് ദേശീയ ഫെൻസിംഗ് ചാന്പ്യൻഷിപ്പ് 31 മുതൽ ജനുവരി മൂന്നു വരെ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. 26 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ടീമുകളെ കൂടാതെ സർവീസ് ടീമുകളും പങ്കെടുക്കും. ചാന്പ്യൻഷിപ്പിൽ എഴുന്നൂറോളം കായികതാരങ്ങള്‍ പങ്കെടുക്കും. ഉത്തരാഖണ്ഡില്‍ നടക്കുന്ന ദേശീയ ഗെയിംസിലേക്കുള്ള സെലക്ഷൻ മത്സരം കൂടിയാണ് ചാന്പ്യൻഷിപ്പ്. ഒളിമ്പ്യന്‍ ഭവാനി ദേവി ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ ദേശീയ അന്തര്‍ദേശീയ താരങ്ങള്‍ മത്സരങ്ങളില്‍ പങ്കെടുക്കും.
Read Moreസംസ്ഥാന കിഡ്സ് ബാസ്കറ്റ്ബോൾ ; ആലപ്പുഴ, കോഴിക്കോട് ജേതാക്കൾ
ആലപ്പുഴ: മൂന്നാമത് സംസ്ഥാന കിഡ്സ് ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ പെണ്‍കുട്ടികളുടെ വിഭാഗത്തിൽ ആലപ്പുഴയും ആണ്‍കുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോടും ജേതാക്കൾ. പെണ്‍കുട്ടികളുടെ ഫൈനലിൽ അലപ്പുഴ 39-31ന് എറണാകുളത്തെ പരാജയപ്പെടുത്തി. ആലപ്പുഴയ്ക്കുവേണ്ടി 15 പോയിന്റുമായി കീർത്തന പ്രസാദും 13 പോയിന്റുമായി അന്ന എൽസ ജോർജും വിജയത്തിന് പ്രധാന പങ്കുവഹിച്ചു. ആണ്‍കുട്ടികളുടെ ഫൈനലിൽ കോഴിക്കോട് 56-23ന് കോട്ടയത്തെ തോൽപ്പിച്ചു. 22 പോയിന്റുമായി ഹരിനന്ദ് കോഴിക്കോടിന്റെ ടോപ് സ്കോററായി. കോട്ടയം പെണ്‍കുട്ടികളും തിരുവനന്തപുരം ആൺകുട്ടികളും വെങ്കലം നേടി.
Read Moreസന്തോഷ് ട്രോഫി ഫുട്ബോൾ: കപ്പടിക്കാൻ കേരളം; ഫൈനൽ പോരാട്ടം രാത്രി 7.30ന്
ഹൈദരാബാദ്: ഇന്ത്യൻ ദേശീയ ഫുട്ബോളിൽ കരുത്തർ ആരെന്ന് ഇന്നറിയാം. 78-ാമത് സന്തോഷ് ട്രോഫിക്കായുള്ള കലാശപോരാട്ടത്തിൽ ഇന്ത്യൻ ഫുട്ബോളിലെ ശക്തി കേന്ദ്രങ്ങളായ കേരളവും പശ്ചിമ ബംഗാളും ഇന്ന് ഏറ്റുമുട്ടും. ഹൈദരാബാദിലെ ജിഎംസി ബാലയോഗി അത്ലറ്റിക് സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് ഫൈനൽ പോരാട്ടത്തിന്റെ കിക്കോഫ്. സന്തോഷ് ട്രോഫി ചരിത്രത്തിലെതന്നെ കേരളത്തിന്റെ ഏറ്റവും വലിയ വൈരികളാണ് പശ്ചിമ ബംഗാൾ. ദേശീയ ചാന്പ്യൻഷിപ്പിന്റെ പോരാട്ടത്തിൽ ഇരു സംസ്ഥാനങ്ങളും പുതുമുഖങ്ങളുമല്ല. ബംഗാളിന്റെ 47-ാമത്തെ ഫൈനലാണ്. കേരളത്തിന്റെ 16-ാമത്തെയും. ഈ ടൂർണമെന്റിൽ ഏറ്റവും മികച്ച ഫോമിലുള്ള ടീമുകളാണ് കേരളവും ബംഗാളും. പത്ത് കളിയിൽ ഒന്‍പത് മത്സരം വീതം ജയിച്ചപ്പോൾ ഒരു സമനില വീതവും നേടി. സന്തോഷ് ട്രോഫിയിലെ മുടിചൂടാമന്നന്മാരായ ബംഗാൾ 32 തവണ ജേതാക്കളായപ്പോൾ കേരളം ഏഴു തവണയും കിരീടമുയർത്തി.
Read More