കേരളത്തിലെ ട്രെയിന്‍ യാത്രക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിനായി “ഓപ്പറേഷന് രക്ഷിത’യുമായി പോലീസ്. കേരള റെയില്‍വേ പോലീസും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സും ആംഡ് പോലീസും സംയുക്തമായി നടത്തുന്ന ദൗത്യമാണിത്. സംസ്ഥാനത്തെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നടപടി. ഇതിന്റെ ഭാഗമായി ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും സ്റ്റേഷന് പരിസരങ്ങളിലും റെയില്‍വേ പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം വര്‍ധിപ്പിക്കുകയും പരിശോധന കര്‍ശനമാക്കുകയും ചെയ്യും. മദ്യപിച്ചോ മറ്റു ലഹരികള്‍ ഉപയോഗിച്ചോ റെയില്‍വേ സ്റ്റേഷന് കോമ്പൗണ്ടില്‍ പ്രവേശിക്കാന്‍ പാടില്ലെന്നും പിടിക്കപ്പെട്ടാല്‍ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. ട്രെയിനുകളില്‍ മദ്യമോ മറ്റു ലഹരിയോ ഉപയോഗിച്ച് സ്ത്രീകള്‍ക്കും മറ്റു സഹയാത്രികര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നതും കണക്കിലെടുത്താണ് “ഓപ്പറേഷന് രക്ഷിത’ നടപ്പിലാക്കിയിട്ടുള്ളത്
Read MoreCategory: Today’S Special
കൗതുകം ലേശം കൂടിപ്പോയി സാറേ, ക്ഷമിക്കണം… ഓണ്‍ലൈന്‍ ഗെയിം ‘പണി’ കൊടുത്തു: സ്വന്തം വീടിനു നേരേ വെടിയുതിര്‍ത്ത് പതിനാലുകാരൻ
ഓണ്‍ലൈന്‍ ഗെയിമിലെ ടാസ്ക് പ്രകാരം സ്വന്തം വീട്ടില്‍ എയര്‍ഗണ്‍കൊണ്ട് വെടിയുതിര്‍ത്ത പതിനാലുകാരന് കിട്ടിയത് എട്ടിന്റെ പണി. ഉപ്പള ദേശീയപാതയോരത്തെ പ്രവാസിയുടെ വീടിനു നേരെ അജ്ഞാതസംഘം വെടിയുതിര്‍ത്തെന്ന പരാതി വ്യാജമാണെന്നു പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. നവംബര്‍ എട്ടിനു വൈകുന്നേരം ആറോടെയായിരുന്നു കേസിനാസ്പദമായ സംഭവം. വെടിവയ്പില്‍ പ്രവാസിയുടെ വീടിന്റെ ബാല്‍ക്കണിയിലെ ഗ്ലാസ് തകരുകയായിരുന്നു. പതിനാലുകാരനായ മകന് മാത്രമാണ് ആ സമയത്ത് വീട്ടിലുണ്ടായിരുന്നത്. അമ്മയും മറ്റു രണ്ടു മക്കളും പുറത്തു പോയിരിക്കുകയായിരുന്നു. സംഭവമറിഞ്ഞ് മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി. ഫോറന്‍സിക് വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ അഞ്ചു പെല്ലറ്റുകള്‍ ബാല്‍ക്കണിയില്‍നിന്നു കണ്ടെടുത്തു. വെള്ള നിറത്തിലുള്ള കാറിലെത്തിയ നാലംഗസംഘം വീടിനു നേരേ വെടിയുതിര്‍ക്കുകയായിരുന്നെന്നും ഉടന്‍തന്നെ അവര്‍ സ്ഥലംവിട്ടതായും പതിനാലുകാരൻ പോലീസിന് മൊഴിനല്‍കിയിരുന്നു. എന്നാല്‍, പ്രദേശത്തെ വിവിധ സിസിടിവി കാമറകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ അത്തരമൊരു കാര്‍ കണ്ടെത്താനായില്ല. സംശയം തോന്നിയ പോലീസ് സംഘം കുട്ടിയെ രക്ഷിതാക്കളുടെ…
Read Moreവീടിനുള്ളിൽ ഇൻഡോർ പ്ലാന്റ് അധികമായാൽ മാനസികസമ്മർദം കൂടുമെന്ന് ഗവേഷകർ
വീടിനുള്ളിൽ സസ്യങ്ങൾ (ഇൻഡോർ പ്ലാന്റുകൾ) വളർത്തുന്നത് മാനസികാവസ്ഥയെ മെച്ചപ്പെടുത്തുമെങ്കിലും ഒരു മുറിയിൽ ധാരാളം സസ്യങ്ങൾ വളർത്തന്നത് യഥാർഥത്തിൽ നമ്മെ സമ്മർദത്തിലാക്കുമെന്ന് പഠനം. വീടുകളിലെ സസ്യങ്ങളും പ്രകൃതിദത്തഘടകങ്ങളും മാനസികസമ്മർദം കുറയ്ക്കാൻ സഹായിക്കുമെന്ന് ഗവേഷകർ നേരത്തെ കണ്ടെത്തിയിട്ടുണ്ട്. ഇൻഡോർ പ്ലാന്റുകൾ മുറിക്കുള്ളിൽ വളർത്തുന്നതിനു പിന്നിൽ സ്ട്രസ് കുറയ്ക്കുക എന്ന ലക്ഷ്യവുമുണ്ട്. എന്നാൽ, മുറിക്കുള്ളിൽ ചെടികൾ ധാരാളമായി വളർത്തിയാൽ നെഗറ്റീവ് ഫലമായിരിക്കും സൃഷ്ടിക്കുക. അതായത് സ്ട്രസ് ഇരട്ടിയാകും! സ്റ്റാൻഫോർഡ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പുതിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ചട്ടിയിൽ നട്ടുപിടിപ്പിച്ച ചെടികളും ജനാലയിലൂടെയുള്ള കാഴ്ചയും ആളുകളെ കൂടുതൽ സന്തോഷത്തിലേക്കു നയിച്ചതായി ഫലങ്ങൾ കാണിച്ചു. എന്നാൽ സസ്യങ്ങളുടെ എണ്ണം വർധിച്ചപ്പോൾ. ഗവേഷണത്തിൽ പങ്കെടുത്തവർക്ക് കൂടുതൽ സമ്മർദം അനുഭവപ്പെടാൻ തുടങ്ങി. ഗവേഷണത്തിനു നേതൃത്വം കൊടുത്ത ഇവാ ബിയാഞ്ചി വിശദീകരിച്ചത് ഇങ്ങനെയാണ്: “മുറിയുടെ ഏകദേശം 60 ശതമാനം ഭാഗവും സസ്യങ്ങളാൽ നിറഞ്ഞിരിക്കുമ്പോഴാണ് പങ്കെടുക്കുന്നവരുടെ സമ്മർദനില…
Read Moreകുട്ടി മരിച്ചിട്ടും അമ്മ സന്തോഷവതി, ഫോണിൽ അയൽക്കാരിക്കൊപ്പമുള്ള വിഡിയോകളും ഫോട്ടോകളും; പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ ലെസ്ബിയൻ പങ്കാളികൾ പിടിയിൽ
ചെന്നൈ: അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ ഭാര്യയും ലെസ്ബിയൻ പങ്കാളിയും ചേർന്ന് കൊലപ്പെടുത്തിയെന്ന് ആരോപിച്ച് യുവതിയുടെ ഭർത്താവ്. സംഭവത്തിൽ യുവാവിന്റെ ഭാര്യ ഭാരതി, ലെസ്ബിയൻ പങ്കാളി സുമിത്ര എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഈമാസം അഞ്ചിന് കൃഷ്ണഗിരി ജില്ലയിലെ ചിന്നതി ഗ്രാമത്തിലായിരുന്നു സംഭവം. മുലപ്പാൽ കുടിക്കുന്നതിനിടെ ആൺകുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോൾ കുഞ്ഞു മരിച്ചെന്ന് വരുത്തിത്തീർത്തു. പിന്നീട്, കുഞ്ഞിന്റെ സംസ്കാരവും നടത്തി.തന്റെ മകനെ ഭാര്യ കൊലപ്പെടുത്തിയതാണെന്ന് സുരേഷ് പോലീസിൽ പരാതിപ്പെട്ടതോടെ ദാരുണമായ കൃത്യത്തിന്റെ ചുരുളഴിയുകയായിരുന്നു. ഭാരതിയുടെ ഫോൺ പരിശോധിച്ചപ്പോൾ പങ്കാളിയായ സുമിത്രയോടൊപ്പമുള്ള ഫോട്ടോഗ്രാഫുകളും കൊലപാതകം ആസൂത്രണം ചെയ്യുന്ന ശബ്ദസന്ദേശങ്ങളും കണ്ടെത്തി. തുടർന്ന് ഇവരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ മൂന്നു വർഷമായി ഭാരതിയും സുമിത്രയും ലെസ്ബിയൻ പങ്കാളികളായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇരുവർക്കും ഒന്നിച്ചിരിക്കാൻ കൂടുതൽ സമയം ലഭിക്കാതെ വന്നപ്പോൾ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു.
Read Moreസഹായി സുരേന്ദ്രന്റെ സഹായം തുടരുന്നു; കാരുണ്യ പ്രവർത്തനം രംഗത്ത് 15 വർഷം; നാട്ടിലെ എന്തുകാര്യത്തിനും മുൻപന്തിയിലെത്തുന്ന സഹായി…
നെടുങ്കണ്ടം: അശരണർക്ക് കൈത്താങ്ങായി പാന്പാടുംപാറ സ്വദേശി സുരേന്ദ്രൻ. 15 വർഷമായി ജീവകാരുണ്യപ്രവർത്തനങ്ങളിൽ മുൻപന്തിയിലാണ് ഇദ്ദേഹം. നാട്ടിൽ പ്രളയം, കോവിഡ് തുടങ്ങിയ ദുരന്തങ്ങൾ വന്നപ്പോൾ എല്ലായിടത്തും സഹായഹസ്തവുമായി എത്തിയത് സഹായി എന്നറിയപ്പെടുന്ന പാന്പാടുംപാറ അന്പലത്തുംകാലായിൽ സുരേന്ദ്രനായിരുന്നു. ആ പതിവു തെറ്റിക്കാതെ ഇപ്പോഴും നാട്ടിൽ എന്ത് ആവശ്യങ്ങൾ ഉണ്ടായാലും ആദ്യം ഓടിയെത്തുന്നത് സുരേന്ദ്രനാണ്. കോവിഡ് കാലത്ത് പാന്പാടുംപാറ പ്രദേശത്തെ മുഴുവൻ ആൾക്കാരെയും ടെസ്റ്റിനായി ആശുപത്രികളിൽ എത്തിക്കാനും ഗുരുതരാവസ്ഥയിലായവരെ മെഡിക്കൽ കോളജിൽ എത്തിക്കാനും സുരേന്ദ്രൻ നേതൃത്വം നൽകിയിരുന്നു. കോവിഡ് മൂലം മരണമടഞ്ഞവരെ സംസ്കരിക്കാനും സുരേന്ദ്രൻ മുൻകൈയെടുത്തിരുന്നു. പത്തനാപുരം ഗാന്ധിഭവനിലെ അശരണർക്കായി കഴിഞ്ഞദിവസം സുരേന്ദ്രൻ ശേഖരിച്ചത് 3000 പേർക്കുള്ള വസ്ത്രങ്ങളും ചെരിപ്പ് ഉൾപ്പെടെയുള്ള വസ്തുക്കളുമാണ്. വീട്ടുകാർ ഉപേക്ഷിച്ചവരും പ്രായമായവരും വിവിധ രോഗങ്ങളാൽ വലയുന്നവരുമാണ് ഗാന്ധിഭവനിലെ അന്തേവാസികൾ. ഇവർക്കായി കട്ടപ്പനയിലെ വിവിധ വസ്ത്രവ്യാപാര സ്ഥാപനങ്ങളിൽ നിന്നുമാണ് വസ്ത്രങ്ങൾ ശേഖരിച്ചത്. കുഞ്ഞുങ്ങൾ മുതൽ വിവിധ പ്രായങ്ങളിലുള്ള…
Read Moreപിള്ളേര് അല്ലെങ്കിലും പൊളിയല്ലേ… ദുരന്തങ്ങളിൽ രക്ഷാപ്രവർത്തനം സുഗമമാക്കാൻ എഐ റോബോട്ട്
മനുഷ്യനിർമിതവും അല്ലാത്തവയുമായ പ്രകൃതി ദുരന്തങ്ങളുണ്ടാകുന്പോൾ രക്ഷാപ്രവർത്തനങ്ങൾക്ക് ഏറെ സഹായകരമായ എഐ നിർമിത റോബോട്ടുകളെ അവതരിപ്പിച്ച് കാസർഗോഡ് ഇരയനി ജിവിഎച്ച്എസ്എസിലെ പ്ലസ് ടു വിദ്യാർഥികൾ. കെ. ശ്രീനന്ദും പി.ജി. അദ്വൈതുമാണ് ഡിസാസ്റ്റർ എയ്ഡ് റോബോട്ടുകൾക്ക് പിന്നിലെ ബുദ്ധികേന്ദ്രങ്ങൾ. മനുഷ്യനുകടന്നുചെല്ലാൻ കഴിയാത്ത ദുരന്തമുഖങ്ങളിൽ ഇവരുടെ ഡിസ് എയ്ഡ് ബോട്ട് വളരെ എളുപ്പത്തിൽച്ചെന്ന് മനുഷ്യസാനിധ്യം കണ്ടെത്തും. ചൂരൽമല, പെട്ടിമുടി ദുരന്തങ്ങളിൽ മരിച്ചവരുടെ മൃതദേഹങ്ങൾ കണ്ടെത്താനും തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്താനും ഏറെ പ്രയാസപ്പെട്ട സാഹചര്യത്തിലാണ് ഇത്തരത്തിലൊരു റോബോട്ടിനെ വികസിപ്പിക്കാൻ ഇരുവരും തീരുമാനിച്ചത്. ഏത് ഭൂതലപ്രദേശത്തും മനുഷ്യസാന്നിധ്യം, താപനില, ജലനിരപ്പ്, അന്തരീക്ഷത്തിലെ ഹ്യുമിഡിറ്റി, വാതകങ്ങളുടെ സാനിധ്യം എന്നിവ തിരിച്ചറിയാൻ കഴിയും എന്നതാണു പ്രത്യേകത. ഇതെല്ലാം ബ്ലൂടൂത്ത് കണക്ടിവിറ്റിയുടെയും വെബ്സൈറ്റിന്റെയും സഹായത്തോടെ സ്ക്രീനിൽ കാണാനും സാധിക്കും. എൻവിഡ ജെറ്റ്സണ്‍ നാനോ എന്ന സാങ്കേതിക വിദ്യയാണ് പ്രധാനമായും ഉപയോഗിച്ചിട്ടുള്ളത്. വിവരങ്ങൾ കൈമാറാൻ…
Read Moreഒക്ടോബറിൽ പാഴ്വസ്തുക്കൾ വിറ്റ് കേന്ദ്രം നേടിയത് 800 കോടി: ചന്ദ്രയാൻ-3 ദൗത്യത്തിന്റെ ബജറ്റ് മറികടന്നു
ന്യൂഡൽഹി: കഴിഞ്ഞ മാസം വലിയൊരു ശുചീകരണയജ്ഞത്തിലൂടെ പാഴ്വസ്തുക്കൾ വിറ്റ് കേന്ദ്രം നേടിയത് 800 കോടി രൂപയുടെ വരുമാനം. 84 മന്ത്രാലയങ്ങളിൽനിന്നുള്ള പാഴ്വസ്തുക്കളുടെ വിൽപ്പനയാണ് നടന്നത്. വിജയകരമായി ചന്ദ്രനിൽ ഇറങ്ങിയ ചന്ദ്രയാൻ-3 ദൗത്യത്തിന്റെ 615 കോടി രൂപയുടെ ബജറ്റിനേക്കാൾ കൂടുതൽ വരുമാനമാണ് നേടിയത്. ഒക്ടോബർ രണ്ടു മുതൽ 31 വരെയായിരുന്നു ഈ വർഷത്തെ കാന്പെയിൻ. ഇതിലൂടെ 232 ലക്ഷം ചതുരശ്ര അടി ഓഫീസ് സ്ഥലം ഒഴിവായി. ഏറ്റവും ഉയർന്ന കണക്കാണിത്. 29 ലക്ഷം ഭൗതിക ഫയലുകൾ നീക്കം ചെയ്തു. ഇതും ഉയർന്ന എണ്ണമാണ്. റിപ്പോർട്ടുകൾ പ്രകാരം ഡിപ്പാർട്ട്മെന്റ് ഓഫ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് ആൻഡ് പബ്ലിക് ഗ്രീവൻസസിന്റെ ഏകോപനത്തിൽ നടന്ന ഈ കാന്പയ്ന് ഏകദേശം 11.58 ലക്ഷം ഓഫീസ് സ്ഥലങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു. ഈ വർഷത്തെ കണക്കുകൂടി ചേർത്ത് 2021ൽ ആരംഭിച്ച വാർഷിക ശുചീകരണ യജ്ഞത്തിലൂടെ പാഴ്വസ്തുക്കളുടെ വിൽപ്പനയിൽ കേന്ദ്രം നേടിയ…
Read Moreഎന്തു സമ്മാനം വേണമെന്ന് മാതാപിതാക്കൾ, പൊതിച്ചോർ വേണമെന്ന് കുഞ്ഞാമി… പിറന്നാൾദിനത്തിൽ 101 പൊതിച്ചോറ് നൽകി ആമിമോൾ
പിറന്നാൾ ദിനത്തിൽ എന്തു സമ്മാനം വേണമെന്ന് മാതാപിതാക്കൾ ചോദിച്ചപ്പോൾ കുറെയധികം പൊതിച്ചോർ വേണമെന്ന് ആമിമോളുടെ ഉത്തരം. എരുമേലി ചേനപ്പാടി മൂഴിയാങ്കൽ ഷെഫീഖും ഭാര്യയും അങ്ങനെ അതിരാവിലെ മുതൽ തുടങ്ങിയ പൊതിച്ചോർ തയാറാക്കൽ അവസാനിച്ചത് 101 പൊതിയിൽ. ഇന്നലെ 12-ാം പിറന്നാൾദിനത്തിൽ ആമി മാത്രമല്ല മാതാപിതാക്കളും ഹൃദയം നിറയുന്ന സന്തോഷത്തിലായിരുന്നു. ഡിവൈഎഫ്ഐ എരുമേലി മേഖലാ കമ്മിറ്റിയാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആമിമോളുടെ സ്നേഹംനിറഞ്ഞ 101 ഭക്ഷണപ്പൊതികൾ വിതരണം ചെയ്തത്.
Read Moreഇനി യാത്ര എന്തെളുപ്പം… എറണാകുളം-ബംഗളൂരു വന്ദേഭാരത് ഫ്ലാഗ് ഓഫ് ചെയ്തു
കൊച്ചി: കാത്തിരിപ്പിനൊടുവില്‍ എറണാകുളം-ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ട്രാക്കിലെത്തി. ഇന്നലെ രാവിലെ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍വീസ് ഫ്ലാഗ് ഓഫ് ചെയ്തു. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി വാരണാസിയില്നിന്നാണു രാജ്യത്തെ നാല് വന്ദേഭാരത് ട്രെയിനുകള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. 11 മുതല്‍ റഗുലര്‍ സര്‍വീസ് ആരംഭിക്കും. ഫ്ലാഗ് ഓഫിനു പിന്നാലെ നടന്ന ആദ്യയാത്രയില്‍ ജനപ്രതിനിധികള്‍, മാധ്യമ പ്രവര്‍ത്തകര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സേഴ്സ്, കെഎസ്ആര് ബംഗളൂരുവിലേക്കുള്ള പ്രത്യേക ക്ഷണിതാക്കള്‍ തുടങ്ങിയവര്‍ പങ്കുചേര്‍ന്നു. ബുധനാഴ്ച ഒഴികെ ആഴ്ചയില്‍ ആറു ദിവസമാണ് സര്‍വീസ്. ബംഗളൂരുവില്‍ നിന്ന് രാവിലെ 5.10ന് ആരംഭിക്കുന്ന സര്‍വീസ് ഉച്ചയ്ക്ക് 1.50 ന് എറണാകുളത്ത് എത്തിച്ചേരും. എറണാകുളത്തുനിന്ന് ഉച്ചകഴിഞ്ഞ് 2.20ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 11 ഓടെ ബംഗളൂരുവിലെത്തും. കേരളത്തില്‍ തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളിലാണു വന്ദേഭാരതിന് സ്റ്റോപ്പുകളുള്ളത്. എട്ടു മണിക്കൂര്‍…
Read Moreചെറിയൊരു കൈയബദ്ധം, നാറ്റിക്കരുത്… ഏത് പോലീസുകാരനും ഒരു അബദ്ധമൊക്കെപ്പറ്റും; ബൈക്കുകാരന് ട്രാഫിക് നിയമലംഘനത്തിനു പിഴയിട്ടത് 20.74 ലക്ഷം
ഏത് പോലീസിനും അബദ്ധം പറ്റുമെന്ന് നമ്മളൊക്കെ പറയാറുള്ളൊരു ചൊല്ലാണ്. എന്നാൽ അതിപ്പോൾ യാഥാർഥ്യമായെന്ന് തെളിയിക്കുന്നൊരു വാർത്തയാണ് സോഷ്യൽ മീഡിയിയൽ വൈറലാകുന്നത്. ട്രാഫിക് നിയമങ്ങൾ തെറ്റിച്ചാൽ തക്കതായ പിഴയും നമ്മൾ അടയ്ക്കേടി വരാറുണ്ട്. എന്നാൽ വന്ന പിഴ കണ്ട് കണ്ണ് തള്ളിയാൽ എങ്ങനിരിക്കും. അതാണ് സൈബറിടങ്ങളിലെ ചർച്ച. പിഴയിട്ടപ്പോൾ ചെറിയൊരു അബദ്ധം, ട്രാഫിക് നിയമലംഘനത്തിനു യുപിയിലെ ബൈക്കുകാരന് ഗാന്ധി കോളനി പോലീസ് പിഴയിട്ടത് 20.74 ലക്ഷം. മുസഫർനഗറിലെ അൻമോൽ സംഗലിനാണ് 20.74 ലക്ഷം പിഴയടയ്ക്കാൻ നോട്ടീസ് വന്നത്. ഹെൽമറ്റില്ലാതെ ബൈക്ക് ഓടിക്കൽ, ലൈസൻസ് ഇല്ല, വാഹനത്തിന് സർട്ടിഫിക്കറ്റുകൾ ഇല്ല തുടങ്ങി നിരവധി വകുപ്പുകൾ ചുമത്തിയിട്ടുണ്ടായിരുന്നു. എന്നാലും പിഴ ലക്ഷങ്ങൾ പിന്നിട്ടത് എങ്ങനെയെന്നത് സംബന്ധിച്ച് ആർക്കും ഒരു പിടിയും കിട്ടിയില്ല. ചലാന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത് വൈറലായി. ഇതോടെ സംഭവം അന്വേഷിച്ച് പോലീസ് തന്നെ രംഗത്തെത്തി. യഥാർഥത്തിൽ 4000 രൂപ…
Read More