കൊച്ചി: കൊച്ചിയില്‍ വീണ്ടും സൈബര്‍ തട്ടിപ്പ്. വീട്ടമ്മയില്‍ നിന്ന് 2 കോടി 88 ലക്ഷം രൂപ തട്ടിയതായി പരാതി. മട്ടാഞ്ചേരി സ്വദേശിനിക്കാണ് തപണം നഷ്ടമായത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലുള്പ്പെട്ടുവെന്ന് പറഞ്ഞാണ് തട്ടിപ്പിനിരയാക്കിയത്. വെര്‍ച്വല്‍ അറസ്റ്റ് ശേഷം ഇവരെ വെര്‍ച്വല്‍ കോടതിയിലും ഹാജരാക്കിയതായാണ് വിവരം. ഇവിടെ ജഡ്ജിയടക്കം സാക്ഷികളും ഉണ്ടായിരുന്നു. പണം നല്കിയാല് കേസില്‍ നിന്ന് ഒഴിവാക്കാമെന്ന് അറിയിച്ചാണ് സംഘം പണം തട്ടിയത്. അതേസമയം സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ പരാതിക്കാര്‍ തയാറായിട്ടില്ല. പണം നഷ്ടപ്പെട്ടതിന് പിന്നാലെ വീട്ടമ്മ പോലീസിനെ സമീപിക്കുകയായിരുന്നു. മട്ടാഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read MoreCategory: Today’S Special
കുതിച്ചുയർന്ന് പൊന്ന്… സ്വർണവില പവന് 80,000ന് അരികെ
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. പവന് 80,000 രൂപയ്ക്ക് അടുത്തേക്ക് സ്വർണവില കുതിക്കുകയാണ്. ഇന്ന് ഗ്രാമിന് 80 രൂപയും പവന് 640 രൂപയും വർധിച്ച് സർവകാല റിക്കാർഡിൽ തുടരുകയാണ്. ഇതോടെ സ്വർണവില ഗ്രാമിന് 9, 945 രൂപയും പവന് 79,560 രൂപയുമായി. 18 കാരറ്റ് സ്വർണം ഗ്രാമിന് 60 രൂപ വർധിച്ച് 8, 165 രൂപയായി. 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 6, 355 രൂപയാണ് വിപണി വില. അന്താരാഷ്ട്ര സ്വർണവില എക്കാലത്തെയും ഉയർന്ന റിക്കാർഡ് വില ആയ 3600 ഡോളറിലും രൂപയുടെ വിനിമയ നിരക്ക് 88 ഉം ആയി. 20 കാരറ്റ് സ്വർണക്കട്ടി ഒരു കിലോഗ്രാമിനെ ബാങ്ക് നിരക്ക് ഒരു കോടി 5 ലക്ഷം രൂപ ആയി. ഡോളറിനെ മറികടന്ന് സ്വർണം ഗ്ലോബൽ കറൻസിയായി മാറിയിട്ടുണ്ട്. ലോകത്തിൽ സംഭവിക്കുന്ന എല്ലാ മാറ്റങ്ങളും സ്വർണത്തിന് പോസിറ്റീവ്…
Read Moreമനസും വയറും നിറയ്ക്കാം… ഓണത്തിനായി വട്ടവട ചെയ്തത് 1,800 ഏക്കർ പച്ചക്കറി കൃഷി
തൊടുപുഴ: ഓണവിപണി ലക്ഷ്യമിട്ടു വട്ടവടയിൽ കൃഷി ചെയ്തത് 1,800 ഏക്കർ ശീതകാല പച്ചക്കറി. പ്രതികൂല കാലാവസ്ഥയും വന്യമൃഗശല്യവും ആദ്യം തിരിച്ചടിയായെങ്കിലും വില മെച്ചപ്പെട്ടതു കർഷകർക്കു നേട്ടമായി. വിളവെടുപ്പിന്റെ സമയമായപ്പോൾ കാലാവസ്ഥ അനുകൂലമായതാണ് കർഷകർക്കു മെച്ചപ്പെട്ട വില ലഭിക്കാൻ ഇടയാക്കിയത്. തമിഴ്നാട്ടിലേക്കും മറ്റു ജില്ലകളിലേക്കുമാണ് വട്ടവടയിൽ ഉത്പാദിപ്പിക്കുന്ന പച്ചക്കറി കൂടുതലായി കയറ്റി അയയ്ക്കുന്നത്. അവിടെനിന്ന് അതു കേരളത്തിലേക്ക് എത്തും. വട്ടവട പഞ്ചായത്തിലെ പ്രധാന കാർഷിക മേഖലകളായ വട്ടവട, കോവിലൂർ, ചിലന്തിയാർ, കടവരി, കൊട്ടക്കന്പൂർ തുടങ്ങിയ പ്രദേശങ്ങളിലാണ് ഓണത്തോടനുബന്ധിച്ചു പച്ചക്കറികളുടെ വിളവെടുപ്പ് നടന്നത്. കാരറ്റ്, കാബേജ്, ബട്ടർ ബീൻസ്, ഉരുളക്കിഴങ്ങ്, വെളുത്തുള്ളി, ബീൻസ് എന്നിവയുടെ വിളവെടുപ്പാണ് നിലവിൽ നടന്നത്. കനത്ത മഴയിൽ ആദ്യം നട്ട പച്ചക്കറിത്തൈകൾ വ്യാപകമായി നശിച്ചു നഷ്ടം വന്നെങ്കിലും ഓണസീസൺ കണക്കിലെടുത്തു വീണ്ടും കൃഷിയിറക്കി. പിന്നീട് കാലാവസ്ഥ അനുകൂലമായതോടെ മെച്ചപ്പെട്ട വിളവ് ലഭിച്ചു. ഹോർട്ടികോർപിന്റെ അനാസ്ഥവിഎഫ്പിസികെയിൽ അംഗങ്ങളായ…
Read Moreമലയാളി വരന് മ്യാൻമർ വധു; സഫലമായത് നാലുവർഷത്തെ നീണ്ടപ്രണയം
മാന്നാർ: മലയാളി വരൻ മ്യാൻമറിൽനിന്നുള്ള വധുവിന് വരണമാല്യം ചാർത്തിയപ്പോൾ സഫലമായത് ഏറെ നാളത്തെ പ്രണയം. മാന്നാർ കുട്ടംപേരൂർ സ്വദേശി സുധീഷിന് വധുവായത് മ്യാൻമ ർ സ്വദേശിനി വിന്നി. മാന്നാർ കുട്ടംപേരൂർ പുതുശേരത്ത് വീട്ടിൽ രാമചന്ദ്രൻപിള്ളയുടെയും സരസമ്മയുടെയും മകനായിരുന്നു വരൻ സുധീഷ്. മ്യാന്മർ സ്വദേശി യൂസോ വിനിന്റെയും ഡ്യൂ ക്യൂവിന്റെയും മകൾ വിന്നിയായിരുന്നു വധു. ഇവരുടെ വിവാഹം കുന്നത്തൂർ ശ്രീദുർഗ ഓഡിറ്റോറിയത്തിൽ നടന്നു. കഴിഞ്ഞ നാലുവർഷമായി ഇരുവരും പ്രണയത്തിലായിരുന്നു.ദുബായ് മാരിയറ്റ് ഹോട്ടൽ ജീവനക്കാരനാണ് സുധീഷ്, വിന്നി അക്വാർ ഹോട്ടൽ ജീവനക്കാരിയും. വിന്നിയുടെ മാതാപിതാക്കൾക്ക് കേരളത്തിൽ എത്തിച്ചേരാൻ കഴിഞ്ഞില്ല. മ്യാൻമറിൽ ബിസിനസ് കുടുംബമാണ് വിന്നിയുടേത്. മുതിർന്ന സഹോദരനും ഉണ്ട്. ദുബായിൽ നടക്കുന്ന റിസപ്ഷനിൽ ഇവർ എത്തിച്ചേരുമെന്ന് ദമ്പതികൾ അറിയിച്ചു. വധൂവരന്മാർ പന്ത്രണ്ടാം തീയതി തിരികെ ദുബായിയിലേക്കു പോകും.
Read Moreനിര്‍ധന കുടുംബങ്ങളില്‍ ഓണക്കോടിയും ഓണക്കിറ്റുമായി പതിനാലാം വർഷത്തിലും ഓണക്കിറ്റുമായി ജോഷി കന്യാക്കുഴി
രാജാക്കാട്: തുടര്‍ച്ചയായ പതിനാലാം വര്‍ഷവും നിര്‍ധന കുടുംബങ്ങളില്‍ ഓണക്കോടിയും ഓണക്കിറ്റും എത്തിച്ചുനല്‍കി പൊതുപ്രവര്‍ത്തകര്‍ നാടിന് മാതൃകയായി. കോണ്‍ഗ്രസ് രാജാക്കാട് മണ്ഡലം പ്രസിഡന്റ് ജോഷി കന്യാക്കുഴിയുടെ നേതൃത്വത്തിലാണ് കിടപ്പുരോഗികള്‍ക്കടക്കം ഓണക്കിറ്റും ഓണക്കോടിയും നല്‍കിയത്. 14വര്‍ഷം മുമ്പ് യൂത്ത് കോണ്‍ഗ്രസിന്റെ മണ്ഡലം പ്രസിഡന്റായിരിക്കുമ്പോഴാണ് ഓണക്കാലത്ത് ഓണക്കിറ്റ് നൽകിത്തുടങ്ങിയത്. പതിനാല് കുടുംബങ്ങളില്‍ സഹായമെത്തിച്ചായിരുന്നു തുടക്കം. ഇന്നത് 60ലേറെ കുടുംബങ്ങളിലേക്ക് എത്തുന്നുണ്ട്. വീടുകളില്‍ നേരിട്ടെത്തി ഓണക്കോടിയും കിറ്റുകളും വിതരണം നടത്തി. വ്യാപാരികളുടെയും മറ്റും സഹായത്തോടെയാണ് ഇത്തവണ ഓണക്കിറ്റും ഓണക്കോടിയും നൽകുന്നതെന്ന് ജോഷി പറഞ്ഞു. ജോഷിയോടൊപ്പം ജോയി തമ്പുഴ, അർജുൻ ഷിജു എന്നിവവരും ഉണ്ടായിരുന്നു.
Read Moreശിഷ്യർക്ക് ഓണസമ്മാനം ലിൻസി ടീച്ചറുടെ വക വീട്; വിദ്യാഭ്യാസത്തിനൊപ്പം വിദ്യാർഥികളുടെ ജീവിതനിലവാരവും മെച്ചപ്പെടണം
കട്ടപ്പന: മുരിക്കാട്ടുകുടി ഗവണ്മെന്റ് ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്രൈമറി വിഭാഗം അധ്യാപിക ലബ്ബക്കട കൊച്ചുപറന്പിൽ സെബാസ്റ്റ്യന്റെ ഭാര്യ ലിൻസി ജോർജ് ഈ വർഷത്തെ തിരുവോണ-അധ്യാപകദിനത്തിൽ സ്കൂളിലെ രണ്ടു വിദ്യാർഥികൾക്കായി നിർമിച്ച പുതിയ വീടിന്റെ താക്കോൽ സമ്മാനിക്കും. ഏഴരലക്ഷത്തിലധികം രൂപ ചെലവിൽ വിദ്യാർഥികൾക്കായി നിർമിച്ച വീടിന്റെ കൈമാറ്റം ഇന്ന് രാവിലെ എട്ടിന് കോഴിമലയിൽ നടക്കും. കാൻസർ ബാധിച്ച് മാതാവിനെ നഷ്ടപ്പെട്ട ആറ്, പത്ത് ക്ലാസുകളിലെ വിദ്യാർഥികൾ മാതൃസഹോദരിയുടെ സംരക്ഷണത്തിലാണ് കഴിഞ്ഞിരുന്നത്. പ്രായാധിക്യവും രോഗബാധിതനുമായ വല്യപ്പനും കിടപ്പുരോഗിയായ വല്യമ്മയ്ക്കുമൊപ്പംചോർന്നൊലിക്കുന്ന മണ്‍കട്ട വീട്ടിൽ കഴിയേണ്ടി വന്ന ഇവരുടെ ദുരവസ്ഥ അധ്യാപകരായ ടി.സി. വിജിയും ലിൻസി ജോർജും ഭവനസന്ദർശനത്തിനിടെ മനസിലാക്കി. ഇക്കാര്യം ലിൻസി അമേരിക്കയിലെ ചിക്കാഗോയിൽ താമസിക്കുന്ന വൈക്കം സ്വദേശികളായ റീത്ത ജോർജ്, ആന്റണി ജോർജ് ദന്പതികളെ അറിയിച്ചു. തുടർന്ന് ഇവരുടെ മകൾ എമി ജോർജിന്റെ സഹായത്താലാണ് വീടിന്റെ നിർമാണം…
Read Moreവിജയരാഘവന് അവാര്‍ഡുകളുടെ പൂക്കാലം, ആദരവുകളുടെ പെരുമഴക്കാലം; തനിക്ക് രാഷ്ട്രീയമില്ല, അയ്മനംകാരുടെ കുട്ടന്റെ രാഷ്ട്രീയം മറ്റൊന്ന്
നാല്പ്പതുകാരനായും എണ്പതുകാരനായും അനായാസം ഭാവവിസ്മയങ്ങള്‍ കാഴ്ചവയ്ക്കുന്ന കോട്ടയം അയ്മനംകാരുടെ കുട്ടന് എന്ന വിജയരാഘവന് ഈ ഓണം സ്പെഷലാണ്. ഇരുത്തം വന്ന അഭിനയ ചാരുതയില്‍ ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ സ്വന്തമാക്കിയ വിജയരാഘവന് അഭിനന്ദന പ്രവാഹം തുടരുകയാണ്. തൊടിയിലെ പൂക്കള്‍ പറിച്ചും വേലിയിലെ കായകള്‍ പറിച്ചും വീട്ടങ്കണത്തിലെ വിശ്വകേരള നാടകക്കളരിയില്‍ അച്ഛന് എന്‍.എന്‍. പിള്ളയെന്ന നടനകുലപതിക്കൊപ്പം അത്തംമുതല്‍ തിരുവോണംവരെ പൂക്കളമിട്ടിരുന്ന ബാല്യം മനസില്‍ ഊഞ്ഞാലാടുന്നുണ്ട്. അച്ഛന്, അപ്പച്ചി, പ്രതിഭാധനരായ നടീനടന്മാര് എന്നിവരൊക്കെ ആടിപ്പാടിയ അടിപൊളി ഓണങ്ങള്‍. പൊന്നോണവിശേഷങ്ങള് ദീപികയോട് വിജയരാഘവന് പങ്കുവയ്ക്കുന്നു. അച്ഛന് എന്ന വലിയ തണല്‍ എന്‍.എന്‍. പിള്ളയെന്ന കൂറ്റൻ ആല്‍മരത്തണലിലാണ് ഞാന്‍ വളര്‍ന്നത്. അച്ഛനും അപ്പച്ചിയും വേദികളില്‍നിന്നു വേദികളിലേക്ക് ഓടുന്ന കാലമാണ്. എത്ര തിരക്കുണ്ടെങ്കിലും അച്ഛനൊപ്പം ഓണം ആഘോഷിക്കുന്നതില്‍ വിട്ടുവീഴ്ചയുണ്ടായിട്ടില്ല. എന്നാല്‍ സിനിമയിലെത്തിയതോടെ പലപ്പോഴും ഷൂട്ടിംഗ് സെറ്റുകളിലായി ഓണം. ഷൂട്ടിംഗ് ഇല്ലെങ്കില്‍ കുടുംബത്തോടൊപ്പം കഴിയാനാണ് ആഗ്രഹം. ആ…
Read Moreവിദ്യാര്‍ഥികളുടെ തുടര്‍ പഠനം സുഗമമാക്കാന്‍ പഠന പിന്തുണാ പരിപാടി റെഡി !
കൊച്ചി: സ്കൂള്‍ വിദ്യാര്‍ഥികളുടെ തുടര്‍ പഠനം സുഗമമാക്കാന്‍ പഠന പിന്തുണാ പരിപാടിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. കുട്ടികളുടെ സമഗ്രമായ വികാസം ലക്ഷ്യമിട്ടാണ് വിദ്യാലയങ്ങളിലെ പഠനപ്രവര്‍ത്തനങ്ങളും അതിന്റെ വിലയിരുത്തല്‍ പ്രക്രിയയും രൂപപ്പെടുത്തിയിരിക്കുന്നത്. ക്ലാസ്മുറിക്കുള്ളിലും പുറത്തുമായി അനുഭവാധിഷ്ഠിതവും പ്രക്രിയാബന്ധിതവുമായ അറിവുനിര്മാണ പ്രക്രിയ നടക്കുന്ന വികാസപ്രദ വിലയിരുത്തലിന്റേയും (Formative Assessment) ആത്യന്തിക വിലയിരുത്തലിന്റേയും (Surmative Assessment) ഭാഗമായി വിലയിരുത്തി പഠനപിന്തുണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുമ്പോഴേ എല്ലാ പഠിതാക്കളെയും പാഠ്യ പദ്ധതി വിഭാവനം ചെയ്യുന്ന പഠനലക്ഷ്യങ്ങളിലേക്ക് എത്തിക്കാനാവൂ. അധ്യയനവര്‍ഷത്തില്‍ വിവിധ വിഷയങ്ങളില്‍ നേടേണ്ട പഠനലക്ഷ്യങ്ങള്‍ ആര്‍ജിക്കാതെ അടുത്ത ക്ലാസിലേക്ക് പ്രവേശനം ലഭിക്കുന്നത് പ്രസ്തുത ക്ലാസിലെ പഠനത്തിന് വിലങ്ങുതടിയാകുമെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ പദ്ധതി നടപ്പാക്കുന്നത്. അതത് ക്ലാസിലെ പഠനലക്ഷ്യങ്ങള്‍ കൃത്യമായി നേടിയെന്ന് ഉറപ്പുവരുത്തുകയും തുടര്‍പഠനം സുഗമമാക്കുകയും ചെയ്യുക എന്നത് ഓരോ വിദ്യാലയവും അധ്യാപകരും ഏറ്റെടുക്കണമെന്നാണ് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശത്തിലുള്ളത്. ഇതിനായി ഓരോ…
Read More‘ലൗദാത്തോ സി ഗ്രാമം’ കസ്തേൽ ഗണ്ടോൾഫോയിൽ സജ്ജം
വത്തിക്കാൻ സിറ്റി: മാർപാപ്പയുടെ വേനൽക്കാല വസതി സ്ഥിതിചെയ്യുന്ന കസ്തേൽ ഗണ്ടോൾഫോയിൽ ‘ലൗദാത്തോ സി’ ഗ്രാമം സജ്ജമായി. ഇതിന്റെ ആശീർവാദവും ഉദ്ഘാടനവും നാളെ ലെയോ പതിനാലാമൻ മാർപാപ്പ നിർവഹിക്കും. കാലാവസ്ഥാവ്യതിയാനത്തിന്റെ പരിണതഫലങ്ങൾ അനുഭവിക്കുന്ന ഈ കാലഘട്ടത്തിൽ പ്രകൃതിയെയും അതിന്റെ വിഭവങ്ങളെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മുൻനിർത്തി പഠനങ്ങൾക്കും ഗവേഷണങ്ങൾക്കുമായാണ് ‘ലൗദാത്തോ സി’ എന്ന ഫ്രാൻസിസ് മാർപാപ്പയുടെ ചാക്രികലേഖനം പ്രസിദ്ധീകരിച്ചതിന്റെ പത്താം വാർഷികത്തിൽ അതേ പേരിൽ പ്രത്യേകകേന്ദ്രം സജ്ജമാക്കിയിരിക്കുന്നത്. ചാക്രികലേഖനത്തിന്റെ പ്രതിപാദ്യ വിഷയങ്ങൾ ചൂണ്ടിക്കാട്ടി സൃഷ്ടിയോടുള്ള കരുതലും മനുഷ്യന്റെ അന്തസിനോടുള്ള ബഹുമാനവും ഇന്നത്തെ സമൂഹത്തിനു കാട്ടിക്കൊടുക്കുക, പ്രകൃതിസംരക്ഷണത്തിനുള്ള പരിശീലനം നൽകുക, പരസ്പര സഹകരണം ഉറപ്പുവരുത്തുക, പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുക എന്നീ ലക്ഷ്യങ്ങളോടെയാണു വത്തിക്കാൻ ‘ലൗദാത്തോ സി ഗ്രാമം’ ഒരുക്കിയിരിക്കുന്നത്. നൂറ്റാണ്ടുകളായി മാർപാപ്പമാരുടെ വേനൽക്കാലവസതിയാണു റോമിൽനിന്ന് 50 കിലോമീറ്റർ അകലെയുള്ള കസ്തേൽ ഗണ്ടോൾഫോ. സമൂഹത്തിൽ ഏറ്റവും ദുർബലമായവയെ വിശ്വാസത്തിൽ വേരുകൾ കണ്ടെത്തി പങ്കുവയ്ക്കുന്ന പ്രതിബദ്ധതയിലൂടെ…
Read Moreതിരുവോണത്തോണി ഇന്ന് ആറന്മുളയിലേക്ക്
ആറന്മുള: ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെ തിരുവോണ സദ്യയ്ക്കുള്ള വിഭവങ്ങളുമായി തോണിയാത്ര ഇന്ന്. ആറന്മുള ഉത്തൃട്ടാതി ജലോത്സവത്തിന്റെ ഐതിഹ്യം പേറുന്ന തോണിയാത്രയ്ക്കുള്ള ഒരുക്കങ്ങളായി. മഹാവിഷ്ണു ക്ഷേത്രക്കടവില്‍ നിന്ന് തോണി ഇന്നു വൈകുന്നേരം പുറപ്പെടും. മങ്ങാട്ട് ഇല്ലത്തെ അനൂപ് നാരായണന് ഭട്ടതിരിയാണ് ഇത്തവണ തോണി യാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്. യാത്രയ്ക്കായി ഭട്ടതിരി ജലമാര്‍ഗം ആറന്മുളയ്ക്കു യാത്രതിരിച്ചു. പരന്പരാഗത വഴിയിലൂടെ ഇന്നലെ ആറന്മുളയിലെത്തി. ഇന്നു രാവിലെ ആറന്മുളയില് നിന്നു പുറപ്പെട്ട് അയിരൂര്‍ പുതിയകാവ് ക്ഷേത്രത്തിലെ ദര്‍ശനത്തിനും ഉച്ചപൂജയ്ക്കുംശേഷം ഭട്ടതിരി കാട്ടൂരിലേക്ക് പുറപ്പെടും. കാട്ടൂര്‍ ക്ഷേത്രത്തിലെ ദീപാരാധനയ്ക്കുശേഷം മേല്‍ശാന്തി കൊളുത്തി നല്കുന്ന ദീപം മങ്ങാട്ട് ഭട്ടതിരി ഏറ്റുവാങ്ങി തോണിയില്‍ പ്രതിഷ്ഠിക്കും. കാട്ടൂര്‍ കരയിലെ നായര്‍ തറവാടുകളില്‍ നിന്നെത്തിക്കുന്ന വിഭവങ്ങള്‍ തോണിയില്‍ കയറ്റും. ഉരലില്‍ കുത്തിയെടുത്ത നെല്ലില്‍ നിന്നുള്ള അരിയാണ് തോണിയില്‍ കയറ്റുന്നത്. മറ്റു വിഭവങ്ങളും പ്രദേശവാസികള്‍ കൃഷി ചെയ്തു തയാറാക്കിയവയാണ്. പള്ളിയോടങ്ങളുടെ അകമ്പടിയോടെ…
Read More