കാടിന്റെ പച്ചപ്പും മലയിടുക്കും… ആകാശത്തെ കവരാനൊരുങ്ങുന്ന തിരമാലകൾ… ഇങ്ങനെ താൻ കാണാത്ത ലോകത്തെ ചക്ര കസേരയിരുന്ന് സ്വന്തം വിരൽ തുന്പിൽ വർണങ്ങളാൽ വിരിയിക്കുന്പോൾ ശ്രീകണ്ഠപുരം കൊട്ടൂർവയലിലെ അഞ്ജലി സണ്ണി ഏറെ സന്തോഷവതിയാണ്. തന്നെപ്പോലെ വീൽചെയറിൽ കഴിയുന്നവർക്ക് തന്റെ ജീവിതത്തിലൂടെ പ്രതീക്ഷയുടെ ലോകം തുറന്ന് നൽകാൻ കഴിഞ്ഞല്ലോയെന്ന സന്തോഷം. നിറയെ കളികളും കുസൃതികളുമായി പറന്ന് നടക്കേണ്ട ഒന്‍പതാം വയസിലാണ് അഞ്ജലിയുടെ ജീവിതം ട്രാക്ക് മാറി ഓടാന്‍ തുടങ്ങുന്നത്. നടക്കുന്നന്പോഴും ഓടുന്പോഴും കാലിന് വേദനയായിരുന്നു തുടക്കം. അഞ്ചാം ക്ലാസ് എത്തിയതോടെ നടക്കാനും പടികള്‍ കയറാനും ഇറങ്ങാനും കഴിയാത്ത അവസ്ഥയിലേക്ക് എത്തി. ബുദ്ധിമുട്ട് കൂടിവന്നതോടെ ചികിത്സകളുടെയും പരിശോധനകളുടെയും കാലം തുടങ്ങി. ഒടുവില്‍ അഞ്ജലിക്ക് മസ്കുലാർ ഡിസ്ട്രോഫി എന്ന അസുഖമാണെന്ന് തിരിച്ചറിഞ്ഞു. ഒപ്പം രോഗം മാറാന്‍ സാധ്യത വിരളമാണെന്നും. അവിടെ നിന്നാണ് ഓടി നടന്നുള്ള കളിചിരികളില്ലാതെ വീല്‍ചെയറിലേക്ക് അഞ്ജലിയുടെ ജീവിതം മാറുന്നത്. സംഗീതത്തിൽ…
Read MoreCategory: Today’S Special
വ്രതപുണ്യത്തിന്റെ നാളുകള്‍ ഇവ ശ്രദ്ധിക്കുക: ആരോഗ്യകാര്യങ്ങളിലും ഭക്ഷണക്രമങ്ങളിലും കരുതൽ വേണം
നോമ്പിന്റെ വിശുദ്ധ കാലമാണ് തുടങ്ങിയിരിക്കുന്നത്. നോമ്പിന്റെ ആരംഭത്തോടെ വ്രതപുണ്യത്തിന്റെ നാളുകള്‍ സമാഗതമായി. മലബാറില്‍ നോമ്പുകാലം ഒരുപാട് പ്രത്യേകതകള്‍ നിറഞ്ഞതാണ്. കുറ്റിച്ചിറ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ രാത്രി കാല ഭക്ഷണങ്ങളും മറ്റും ഏറെ വൈവിധ്യം നിറഞ്ഞതാണ്. നോമ്പുകാലത്ത് ശരിക്കും ഒരു ഫുഡ് സ്ട്രീറ്റാണ് ഇവിടം. പല ഭാഗങ്ങളിലും ഇതു തന്നെയാണ് രീതി.പതിവുപോലെ ചൂടുകാലമാണ്. ആരോഗ്യകാര്യങ്ങളിലും ഭക്ഷണക്രമങ്ങളിലും നല്ല ശ്രദ്ധ വേണം. വേനല്‍ കടുക്കുന്നതും വേനല്‍മഴയുടെ കുറവും ചൂട് വര്‍ധിപ്പിക്കുകയാണ്. ചൂട് കൂടുന്ന കാലാവസ്ഥയായതിനാല്‍ ശരീരത്തിലെ ജലാംശം കുറയുന്നതിനും സാധ്യതയുണ്ട്.ഒരു പാട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ട കാലമാണ് നോമ്പുകാലം. അതുകൊണ്ടുതന്നെ ഭക്ഷണ ക്രമീകരണങ്ങളിലടക്കം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.കടുത്ത ചൂടുള്ള സമയമായതിനാല്‍ പലര്‍ക്കും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനായി നോമ്പ് കാലത്ത് കഴിക്കേണ്ട ഭക്ഷണസാധനങ്ങളുണ്ട്. നോമ്പ് എടുക്കുമ്പോള്‍ ശരീരത്തിനു ക്ഷീണം ഉണ്ടാകാതിരിക്കാനും ആരോഗ്യം നല്ല രീതിയില്‍ നിലനിര്‍ത്താനും ചില ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തണ…
Read Moreസ്ട്രോവച്ച് എത്ര വലിച്ചിട്ടും വരുന്നില്ല; ജ്യൂസ് പായ്ക്കറ്റിനുള്ളിൽ നോക്കിയപ്പോൾ ദാ ഇരിക്കുന്നൊരു കുഞ്ഞൻ ഒച്ച്
സൂപ്പർ മാർക്കറ്റിൽ നിന്ന് വാങ്ങിയ ‘മാസ’ ജ്യൂസ് പേപ്പർ പായ്ക്കിനുള്ളിൽ നിന്ന് ഒച്ചിനെ കിട്ടിയതായി പരാതി. വനിതാ ദിനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്ക് വിതരണം ചെയ്യാൻ സ്വകാര്യ ബാങ്ക് വാങ്ങിയ പായ്ക്കറ്റിലാണ് ഒച്ചിനെ ലഭിച്ചത്. ബാങ്ക് ജീവനക്കാരൻ കെ.ജെ. ലിജോ പോലീസിലും നഗരസഭാ ആരോഗ്യ വിഭാഗത്തിലും പരാതി നൽകി. ജ്യൂസ് കുടിച്ച് കൊണ്ടിരിക്കെ, വരാതായപ്പോൾ സ്ട്രോ പുറത്തേക്ക് എടുത്തപ്പോഴാണ് ഒച്ച് പുറത്തു ചാടിയതെന്ന് പരാതിയിൽ പറയുന്നു.
Read Moreഗ്രീഷ്മയുടെ കാമറയിൽ തെളിയുന്നത് പ്രഫഷണൽ ടച്ച്
നെടുങ്കണ്ടം: വനിതകൾ അധികം കടന്നുവരാത്ത രംഗത്ത് പ്രഫഷണൽ ടച്ച് പകർന്ന് പുതിയ പന്ഥാവ് വെട്ടിത്തുറക്കുകയാണ് നെടുങ്കണ്ടം കളരിക്കൽ ഹണി കോട്ടേജിലെ ഗ്രീഷ്മ ദാമോദരൻ. ജീൻസും ഷർട്ടും ധരിച്ച് കാമറയുമായി വേദികളിലും ആഘോഷങ്ങളിലും നിറസാന്നിധ്യമാണ് ഈ വനിത. ഗ്രീഷ്മയുടെ കാൻവാസിൽ തെളിയുന്നത് തനിമയും സ്വാഭാവികതയുമുള്ള ചിത്രങ്ങളാണ്. പുരുഷൻമാർ മാത്രം കൈകാര്യം ചെയ്യുന്ന ഇൻക്വസ്റ്റ് നടപടികളുടെ ചിത്രങ്ങൾ എടുക്കുന്നതിൽ പ്രത്യേക പ്രാവീണ്യമാണ് ഗ്രീഷ്മയ്ക്കുള്ളത്. മോർച്ചറിയിൽ മൃതദേഹങ്ങൾക്കരികിൽനിന്ന് കാമറ ക്ലിക്ക് ചെയ്യുന്പോൾ ഗ്രീഷ്മയുടെ കൈവിറയ്ക്കാറില്ല. 10 വർഷത്തിനിടെ നൂറിലധികം മൃതദേഹങ്ങളുടെ ഇൻക്വസ്റ്റ് ചിത്രങ്ങളും വീഡിയോകളും എടുത്തിട്ടുണ്ട്. അപ്രതീക്ഷിതമായാണ് ഇൻക്വസ്റ്റ് ഫോട്ടോ പകർത്താൻ ഗ്രീഷ്മ എത്തിയത്. ഒരു അസ്വാഭാവിക മരണത്തിന്റെ ചിത്രം എടുക്കാൻ പോലീസ് വിളിച്ചപ്പോൾ ഭർത്താവ് രാജേഷ് സ്ഥലത്തുണ്ടായിരുന്നില്ല. പകരം ഗ്രീഷ്മ ഈ ജോലി ഏറ്റെടുക്കുകയായിരുന്നു. പിന്നീട് പോലീസിന്റെ വിളി വന്നാൽ രാപകൽ ഭേദമില്ലാതെ ഗ്രീഷ്മ സ്പോട്ടിലെത്തും. വിവാദമായ നെടുങ്കണ്ടം കസ്റ്റഡി…
Read Moreഅഗ്നിരക്ഷാസേനയ്ക്ക് അഭിമാനമായി പെണ്‍കരുത്ത്
തൊടുപുഴ: ദുരന്തമുഖത്ത് രക്ഷകരാകുന്ന ഇടുക്കിയിലെ അഗ്നിരക്ഷാ സേനയുടെ പെണ്‍കരുത്താണ് ജിനുമോൾ, അഞ്ജു, ശ്രീലക്ഷ്മി, മെറിൻ എന്നിവർ. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായി അഗ്നിരക്ഷാസേനയിൽ ഫയർ വുമണ്‍മാരെ നിയമിക്കാൻ തീരുമാനിച്ചപ്പോൾ ആദ്യ ഘട്ടത്തിൽതന്നെ സേനയുടെ ഭാഗമായി തീർന്നവരാണ് ഇവർ. ഇടുക്കി ഫയർസ്റ്റേഷനിൽ ജോലി ചെയ്യുന്ന നാലു പേരും ഈ ജോലി സ്വയം തെരഞ്ഞെടുത്താണ് കർമരംഗത്തെത്തിയത്. ഇവരോടൊപ്പം അഞ്ചാമതായി അഞ്ജന കൂടി ഇടുക്കിയിൽ ജോലിയിൽ പ്രവേശിച്ചെങ്കിലും ഇപ്പോൾ ഫയർ അക്കാദമിയിൽ പരിശീലകയുടെ റോളിലാണ്. സംസ്ഥാനത്ത് 1963ൽ അഗ്നിരക്ഷാസേന രൂപീകൃതമായെങ്കിലും കഴിഞ്ഞ വർഷം മാത്രമാണ് സേനയ്ക്ക് കരുത്തു പകരാൻ വനിതാ ഫയർ ഓഫീസർമാർ എത്തിയത്. പോലീസ്, എക്സൈസ് തുടങ്ങിയ സേനാവിഭാഗങ്ങളിലെല്ലാം വനിതകളുണ്ടെങ്കിലും ഫയർ സർവീസിൽ പുരുഷൻമാർ മാത്രമാണ് സേവനം ചെയ്തിരുന്നത്. ഇതിനു വിരാമമിട്ടാണ് 82 വനിതകൾ കേരള ഫയർ ആന്‍ഡ് റെസ്ക്യു സർവീസസ് അക്കാദമിയിൽ ആദ്യഘട്ട പരിശീലനം വിജയകരമായി പൂർത്തിയാക്കി വിവിധ സ്റ്റേഷനുകളിലേക്ക്…
Read Moreകിടപ്പുരോഗികൾക്ക് സാന്ത്വന സ്പർശമായി സിസ്റ്റർ ലീന മരിയ
ചെറുതോണി: മരണക്കിടക്കയിൽ കഴിയുന്ന ജീവിതങ്ങൾക്കു സാന്ത്വന സ്പർശമായി സിസ്റ്റർ ലീന മരിയ. തടിയന്പാട് കുതിരക്കല്ല് എസ്എബിഎസ് ജയ്മാതാ പ്രോവിൻസ് അംഗമായ സിസ്റ്റർ, വീടുകളിൽ കഴിയുന്ന കിടപ്പുരോഗികളെ പരിചരിക്കുന്നതിനായി പെയിൻ ആന്റ് പാലിയേറ്റീവ് കെയർ ശുശ്രൂഷയിലേക്ക് നിയോഗിക്കപ്പെടുകയായിരുന്നു. പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ലിറ്റിയുടെ നിർദേശപ്രകാരം എസ്എബിഎസ് സഭാ സമൂഹത്തിനു കീഴിലാരംഭിച്ച പാലിയേറ്റീവ് ശുശ്രൂഷയുടെ ചുമതല സിസ്റ്റർ ലീന ഏറ്റെടുത്തു. സിസ്റ്ററിനെ സഹായിക്കാൻ താങ്ങുംതണലുമായി നഴ്സുമാരായ സിസ്റ്റർ റോസിൻ മേലേട്ട്, സിസ്റ്റർ അപർണ മരിയ പുന്നപ്പാടിയിൽ എന്നിവരും ഒപ്പമുണ്ട്. ഇവരുടെ സേവനത്തിനായി വാഹനവും ഡ്രൈവറെയും വിട്ടുനൽകിയിട്ടുണ്ട്. ഇതോടെ ഇടുക്കി രൂപതയുടെ കീഴിൽ വരുന്ന മുഴുവൻ പ്രദേശങ്ങളിലും ഇവരുടെ സേവനം ലഭ്യമാക്കാനായി. സഹായിക്കാനാളില്ലാത്ത രോഗികളുടെ വീടും പരിസരവും ആവശ്യമെന്നു കണ്ടാൽ വൃത്തിയാക്കാനും ഇവർക്ക് മടിയില്ല. ഇതിനു പുറമേ അവരുടെ വസ്ത്രങ്ങളും കഴുകി നൽകും. മുടിയും നഖവും വെട്ടിയും മുഖം ഷേവ് ചെയ്തുമെല്ലാം…
Read Moreദുരിതങ്ങളെ പുല്ലുപോലെ നേരിട്ട് കുഞ്ഞമ്മ
കോട്ടയം: എഴുപതാം വയസിലും കൊടൂരാറ്റിലൂടെ വള്ളം തുഴഞ്ഞുപോയി തീരത്തുനിന്നു പുല്ലുചെത്തി വിറ്റു ജീവിതം കരുപ്പിടിപ്പിക്കുകയാണ് കുഞ്ഞമ്മ. ജീവിതത്തിലുണ്ടായ എല്ലാ പ്രതിസന്ധികളെയും തടസങ്ങളെയും തരണം ചെയ്തുള്ള തുഴച്ചില്‍ ഇപ്പോഴും തുടരുകയാണ്. ജീവിതപാതയിലെ ദുരിതങ്ങളെ പുല്ലുപോലെ നേരിട്ടാണ് കുഞ്ഞമ്മ ഇതുവരെയെത്തിയത്. കോട്ടയം കാരാപ്പുഴ പാറത്തറ കുഞ്ഞമ്മ (70) പുല്ലു വില്പന തുടങ്ങിയിട്ട് 15 വര്‍ഷം കഴിഞ്ഞു. കര്‍ഷക തൊഴിലാളിയായ കുഞ്ഞമ്മ മുടങ്ങാതെ പുല്ലുചെത്തി കെട്ടുകളാക്കി വില്‍ക്കുന്നു. ഇത്തരത്തില്‍ പുല്ല് വില്‍പ്പനയിലൂടെ കുഞ്ഞമ്മ ഒരു വള്ളം സ്വന്തമായി വാങ്ങി. ഇവര്‍ വള്ളത്തില്‍ വില്‍പ്പനയ്ക്കെത്തിക്കുന്ന പച്ചപ്പുല്ലിന് ആവശ്യക്കാരേറെയാണ്. വള്ളം വാങ്ങിയതിനു പിന്നിലൊരു കഥയുണ്ട്. 15 വര്‍ഷം മുമ്പ് നൂറു രൂപ വേതനത്തിന് ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍നിന്നു കുഞ്ഞമ്മയെ പിരിച്ചുവിട്ടു. ജീവിതത്തില്‍ ഒരാള്‍ക്കു മുന്നിലും തോല്ക്കാന് മനസില്ലാതെ പിറ്റേന്നു മുതല്‍ കൊടൂരാറിന്റെ തീരത്തും പാടശേഖരങ്ങളില്‍നിന്നും പുല്ലുചെത്തി വില്ക്കാന് തുടങ്ങി. ദിവസവും വരുമാനത്തിന്റെ ഒരു വിഹിതം…
Read Moreതബലവാദനത്തിലെ രത്നസ്ത്രീ: ദക്ഷിണേന്ത്യയിലാകെ അറിയപ്പെടുന്ന വനിതാ ക്ലാസിക്കൽ തബലിസ്റ്റ്
വൈക്കം: സഹോദരന്റെ നാടോടിനൃത്തത്തിന് മിഴിവേകാൻ തബലയില്‍ വിരൽ പതിച്ചപ്പോൾ ആ നാദപ്രപഞ്ചത്തിന്റെ ഭാഗമാകാനാണ് തന്റെ നിയോഗമെന്ന് ആ കുരുന്ന് പെൺകുട്ടി അന്ന് അറിഞ്ഞുകാണില്ല. സംഗീതവും നൃത്തവും ജീവവായുവായ കുടുംബത്തിലെ ഇളമുറക്കാരിയായ അന്നത്തെ കുരുന്നു പെൺകുട്ടിയാണ് ഇന്ന് ദക്ഷിണേന്ത്യയിലാകെ അറിയപ്പെടുന്ന ആദ്യ വനിതാ ക്ലാസിക്കൽ തബലിസ്റ്റായി മാറിയ രത്നശ്രീ അയ്യർ. വൈക്കം തലയാഴത്തെ തമിഴ് ബ്രാഹ്മണസമൂഹത്തിലെ കളപ്പുരയ്ക്കൽ മഠത്തിലെ രാമചന്ദ്ര അയ്യരുടെയും സരോജയുടെയും ഏഴ് മക്കളിൽ ഇളയ മകളാണ് രത്നശ്രീ. അച്ഛനും അമ്മക്കുമൊപ്പം സഹോദരങ്ങളും പിന്തുണ നൽകിയതോടെ രത്നശ്രീക്ക് തബല ജീവിത താളമായി. രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദമുള്ള രത്നശ്രീക്ക് തബലയിൽ ഹിന്ദുസ്ഥാനി സ്റ്റൈലിൽ പ്രാവീണ്യമുണ്ട്. ചെറുപ്രായം മുതൽക്കേ സംഗീതം അലിഞ്ഞുചേർന്ന കുടുംബത്തിൽനിന്നു വാദ്യോപകരണങ്ങളുടെ ഈണം കേട്ടാണ് രത്നശ്രീക്ക് തബലയോട് അനുരാഗം തുടങ്ങിയത്. ഏഴാംക്ലാസിൽ പഠിക്കുമ്പോൾ ആകാശവാണിയിലൂടെ സാക്കിർഹുസൈന്റെ സോളോ കേൾക്കാനിടയായി. ഇതിൽനിന്നും പ്രചോദനം ഉൾക്കൊണ്ട് സ്കൂൾ യൂത്ത് ഫെസ്റ്റിവലിൽ…
Read Moreതിരുവസ്ത്ര ഡിസൈനിംഗിൽ കൈയൊപ്പ് ചാർത്തി റാണി ജയിംസ്
കാഞ്ഞിരപ്പള്ളി: വൈദികർക്കായുള്ള തിരുവസ്ത്ര ഡിസൈനിംഗിൽ കൈയൊപ്പ് ചാർത്തി ശ്രദ്ധേയയാവുകയാണ് വാഴൂർ സ്വദേശിനിയായ യുവസംരംഭക. സ്ത്രീകൾ അധികമൊന്നും കൈവയ്ക്കാത്ത മേഖലയിൽ വിജയക്കൊടി പാറിച്ചിരിക്കുന്നത് വാഴൂര്‍ ചെങ്കല്ലേല്‍ പള്ളി നാൽപതാംകളം റാണി ജയിംസാണ്. ലത്തീന്‍, സീറോ മലബാര്‍, യാക്കോബായ എന്നിങ്ങനെ ഏതു സഭകളിലെയും വൈദികര്ക്കാശ്യമായ തിരുവസ്ത്രങ്ങള്‍ ചെയ്തു നല്‍കും. എംഎസ്ഡബ്ല്യു ബിരുദം നേടിയതിനുശേഷം കൗണ്‍സലിംഗ് ഡിപ്ലോമ കോഴ്സ് ചെയ്യുന്നതിനിടയിലായിരുന്നു വിവാഹം. ഭര്‍ത്താവ് ജയിംസ് മെക്കാനിക്കല്‍ എൻജിനിയറായിരുന്നു. ബംഗളൂരുവില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിനൊപ്പം എത്തിയ റാണി അവരുടെ കമ്പനി സന്ദര്‍ശിക്കാന്‍ ഇടയായി. എംബ്രോയിഡറി ഡിസൈനിംഗിനുള്ള മെഷീനറികള്‍ വിദേശത്തുനിന്നും ഇറക്കുമതി ചെയ്ത് വില്‍പ്പന നടത്തിയിരുന്ന കമ്പനിയായിരുന്നു അത്. പഠനകാലത്ത് എപ്പോഴോ കൂട്ടുകാര്‍ക്കും മറ്റുമായി ചെറിയ തുന്നല്വര്ക്കുകളും പെയിന്റിംഗുമൊക്കെ ചെയ്തുനല്‍കിയിരുന്നു. ആ ഒരു താത്പര്യം ഉള്ളിലുണ്ടായിരുന്നതിനാല്‍ ഭര്‍ത്താവിന്റെ കമ്പനി സന്ദര്‍ശിച്ചതോടെ കംപ്യൂട്ടറൈസ്ഡ് ഡിസൈനിംഗ് പഠിക്കണമെന്ന ആഗ്രഹം റാണിക്കുണ്ടായി. അങ്ങനെ ഭര്‍ത്താവിന്റെ കമ്പനിയില്‍ പോയി പരിശീലനം…
Read Moreമാതാപിതാക്കളില്ലാത്ത 14കാരിയുടെ വിവാഹം നടത്തി: പുലിവാല് പിടിച്ച് ബന്ധുക്കൾ
മഹാരാഷ്ട്രയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിപ്പിച്ചതിനു ബന്ധുക്കൾക്കെതിരേ കേസ്. അഹല്യനഗർ ജില്ലയിലാണ് സംഭവം. 14കാരിയായ കുട്ടിയും 25കാരനും തമ്മിലുള്ള വിവാഹമാണു നടത്തിയത്. ജനുവരി ഒന്നിന് ഷെവ്ഗാവിലാണു വിവാഹം നടന്നതെന്ന് ചിക്കൽതാന പോലീസ് പറഞ്ഞു. പെൺകുട്ടി ദേവ്ലായ് പ്രദേശത്തുള്ള ഭർതൃവീട്ടിൽ താമസിക്കാൻ വിസമ്മതിക്കുകയും മാർച്ച് നാലിന് പോലീസിനെ സമീപിക്കുകയും ചെയ്തു. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ സഹായത്തോടെയാണു കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. തനിക്ക് മാതാപിതാക്കളില്ലെന്നും ബന്ധുക്കളാണ് 25 വയസുകാരനുമായി തന്റെ വിവാഹം നടത്തിയതെന്നും കുട്ടി മൊഴി നൽകി. ബന്ധുക്കൾക്കെതിരേ ശൈശവ വിവാഹ നിരോധന നിയമപ്രകാരവും ഭർത്താവിനെതിരേ ലൈംഗിക കുറ്റകൃത്യങ്ങളിൽനിന്നു കുട്ടികളെ സംരക്ഷിക്കൽ നിയമപ്രകാരവും കേസെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
Read More