കോഴിക്കോട്: മെഡിക്കല്‍ വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത യുവാവ് യൂട്യൂബ് കണ്ടുപഠിച്ച് മറ്റാരുടെയും സഹായമില്ലാതെ വീട്ടില്‍വച്ച് ഭാര്യയുടെ കന്നിപ്രസവമെടുത്തു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. പക്ഷേ, പിന്നീട് ജനന സര്‍ട്ടിഫിക്കറ്റിനായി അധികൃതരെ സമീപിച്ചപ്പോൾ യുവാവ് വെട്ടിലായി. എവിടെ വച്ച്, എന്ന് പ്രസവം നടന്നുവെന്നു തെളിയിക്കാനുള്ള ആധികാരിക രേഖകള്‍ ഇല്ലാത്തതിനാല്‍ ആരോഗ്യ വകുപ്പ് ജനന സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചു. വീട്ടില്‍ വച്ചുള്ള പ്രസവം അപകടകരവും അതിസങ്കീര്ണവുമാകാന് സാധ്യതയുള്ളതിനാല്‍ ഇത്തരം വിഷയങ്ങളില്‍ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് തെറ്റായ പ്രവണതകള്‍ക്കു പ്രോത്സാഹനമാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്. ഒടുവില്‍ മനുഷ്യാവകാശ കമ്മീഷനു പരാതി നല്‍കിയിരിക്കുകയാണ് യുവാവ്. വിഷയം സംബന്ധിച്ചു മെഡിക്കല്‍ ഓഫീസര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. കോഴിക്കോട് പറയഞ്ചേരി സ്വദേശിയായ യുവാവാണ് 20 വയസുള്ള ഭാര്യയുടെ ആദ്യപ്രസവമെടുത്തത്. 2024 നവംബര്‍ രണ്ടിന് രാവിലെ 11ന് വീട്ടില്‍ വച്ചായിരുന്നു പ്രസവമെന്നു യുവാവ് പറയുന്നു. പെണ്‍കുഞ്ഞിനാണു യുവതി ജന്മം നല്‍കിയത്. പ്രസവശേഷമാണ്…
Read MoreCategory: Today’S Special
അതികഠിന പരിശീലനം വിനയായി: വനിതാ ബോഡിബിൽഡർക്ക് സംഭവിച്ച ദുരന്തം സോഷ്യൽ മീഡിയയിൽ ചർച്ച
ഒഹായോ(യുഎസ്): ശരീരസൗന്ദര്യം നിലനിർത്താൻ അതികഠിനമായ പരിശീലനരീതികൾ അവലംബിച്ച അമേരിക്കക്കാരിയായ യുവ ബോഡിബിൽഡിംഗ് താരത്തിനു ദാരുണാന്ത്യം. രൂക്ഷമായ നിർജ്ജലീകരണത്തെത്തുടർന്നുണ്ടായ ഹൃദയാഘാതമാണു ജോഡി വാൻസ് എന്ന 20കാരിയുടെ ജീവനെടുത്തത്. ഒഹായോയിൽ നടക്കുന്ന അർണോൾഡ് സ്പോർട്സ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിനിടെ അവശനിലയിലായ ജോഡി വാൻസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോച്ചിനെപോലും അറിയിക്കാതെ അതികഠിനവും അപകടകരവുമായ പരിശീലനരീതികളാണ് തന്റെ ശരീരസൗന്ദര്യം മെച്ചപ്പെടുത്താനായി ഇവർ പിന്തുടർന്നിരുന്നതെന്നു പറയുന്നു. ഉയർന്ന രക്തസമ്മർദം നിയന്ത്രിക്കാനായി ഉപയോഗിക്കുന്ന ചില മരുന്നുകളും ഇവർ നിയന്ത്രണമില്ലാതെ കഴിച്ചിരുന്നുവത്രെ. ശരീരത്തിൽനിന്ന് അമിതയളവിൽ ലവണാംശവും ജലവും പുറംതള്ളാനായി ഉപയോഗിച്ചിരുന്ന ചില രീതികളും മരുന്നുകളുമാണു ജോഡിയുടെ ആരോഗ്യസ്ഥിതിയെ ബാധിച്ചതെന്നാണു ഡോക്ടർമാർ വിശദീകരിക്കുന്നത്. തന്നെ അറിയിക്കാതെയാണു ജോഡി ഇത്തരം കാര്യങ്ങൾ ചെയ്തിരുന്നതെന്നും മരുന്നുകൾ കൂടാതെതന്നെ ബോഡി ബിൽഡിംഗിൽ തിളങ്ങാമായിരുന്നെന്നും അവളുടെ പരിശീലകൻ പറഞ്ഞു.
Read Moreവലിയ മനസാണ് നിങ്ങൾക്ക്… പഞ്ചായത്ത് മെമ്പറുടെ ഇടപെടലിൽ അനാഥന് ആധാർ കാർഡ് ; വാർധക്യ പെൻഷൻ അനുവധിച്ച് പാണാവള്ളി പഞ്ചായത്ത്; സന്തോഷത്തിൽ ബാലാജിയും
പൂച്ചാക്കൽ: പഞ്ചായത്തംഗത്തിന്റെ ഇടപെടലിൽ അനാഥന് ആധാറും പെൻഷനും ലഭിച്ചു. സംരക്ഷണത്തിന് ആരുമില്ലാതെ പൂച്ചാക്കൽ ടൗണിൽ അലഞ്ഞുതിരിയുന്ന ആളാണ് 75 വയസ് കഴിഞ്ഞ ബാലാജി. പകൽസമയങ്ങളിൽ പൂച്ചാക്കൽ യംഗ് മെൻസ് ലൈബ്രറിയിൽ കഴിഞ്ഞുകൂടുന്ന ബാലാജി രാത്രികാലങ്ങളിൽ അടഞ്ഞുകിടക്കുന്ന കടത്തിണ്ണകളിലാണ് അന്തിയുറങ്ങുന്നത്. ജീവിച്ചിരിക്കുന്നതിന് ആധികാരികരേഖകളില്ല, റേഷൻ കാർഡ്, ആധാർ, സ്കൂൾ രേഖകളോ വോട്ടേഴ്സ് ലിസ്റ്റിൽ പേരും ഇല്ല. കുടുംബവീട് വിറ്റ് ബന്ധുക്കൾ മറ്റ് സ്ഥലങ്ങളിലേക്ക് പോയതോടുകൂടി ബാലാജി തനിച്ചായി. ഉറ്റവരും ഉടയവരുമില്ലാതെ തെരുവിൽ അലഞ്ഞിരുന്ന ബാലാജിക്ക് പാണാവള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റായ കെ.ഇ. കുഞ്ഞുമോന്റെ ശ്രമഫലമായാണ് എഎവൈ റേഷൻ കാർഡും ആധാർകാർഡും ലഭ്യമായത്. കേരള സർക്കാർ ആവിഷ്കരിച്ച അതിദാരിദ്ര്യ നിർമാർജന പദ്ധതി അനുസരിച്ച് പാണാവള്ളി പഞ്ചായത്ത് തയാറാക്കിയ ലിസ്റ്റിൽ 12-ാം വാർഡിൽ നിന്നും ഉൾപ്പെട്ട ബാലാജിക്ക് രേഖകൾ ലഭിച്ചത്. തുടർന്ന് 2024 നവംമ്പർ മാസം മുതൽ പഞ്ചായത്തിൽനിന്നു വാർധക്യകാല പെൻഷനും…
Read Moreകാമുകനെ പ്രസവവേദന അനുഭവിപ്പിച്ച് യുവതി..! യുവാവ് ഗുരുതരാവസ്ഥയിൽ
വിവാഹത്തിനു മുന്‍പു പ്രസവവേദന അറിയണമെന്ന യുവതിയുടെ നിർബന്ധത്തെത്തുടർന്ന് തുടർച്ചയായി മൂന്നു മണിക്കൂർ നേരം വേദനയനുഭവിച്ച യുവാവിനെ ഒടുവിൽ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൈനയിലാണു വിചിത്രമായസംഭവം അരങ്ങേറിയത്. പ്രാദേശികമാധ്യമാണു വാർത്ത റിപ്പോർട്ട് ചെയ്തത്. വിവാഹശേഷം സ്ത്രീകള്‍ കടന്നുപോകുന്ന അവസ്ഥകളെക്കുറിച്ച് നവവരനു ധാരണയുണ്ടാകണമെന്നു യുവതിയുടെ അമ്മയും സഹോദരിയും നിർബന്ധം പിടിച്ചത്രെ! അങ്ങനെയാണ് യുവാവിനെ പ്രസവവേദന അനുഭവിപ്പിക്കാൻ സിമുലേഷൻ സെന്ററില്‍ എത്തിച്ചത്. മൂന്നു മണിക്കൂർ വൈദ്യുതി പ്രവാഹം കടത്തിവിട്ടായിരുന്നു യുവാവിനെ വേദനയനുഭവിപ്പിച്ചത്. സംഭവം കഴിഞ്ഞ് ഒരാഴ്ചയോളം കടുത്തവേദന അനുഭവപ്പെട്ട യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഒടുവില്‍ യുവാവിന്റെ ചെറുകുടലിന്റെ ഒരുഭാഗം നീക്കം ചെയ്യേണ്ടിയും വന്നു. വേദന സഹിക്കാനാവാതെ തന്റെ കാമുകൻ നിലവിളിച്ചതിനെക്കുറിച്ചെല്ലാം സോഷ്യല്‍ മീഡിയയില്‍ യുവതി പങ്കുവച്ചിട്ടുണ്ട്. യുവതിക്കെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. തങ്ങളുടെ മകന്റെ ജീവൻ അപകടത്തിലാക്കിയ യുവതിക്കെതിരേ യുവാവിന്റെ മാതാപിതാക്കൾ രംഗത്തെത്തുകയുംചെയ്തു.
Read Moreടാ ചാടല്ലെടാ പ്ലീസ്.. ചാടല്ലേടാ… ആ വിളി അവന്റെ മനസ് മാറ്റി; ട്രെയിനു മുന്നിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ രക്ഷപ്പെടുത്തി പോലീസുകാരന്
അതിവേഗതയില്‍ പാഞ്ഞടുത്തുകൊണ്ടിരുന്ന ട്രെയിനു മുന്നില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവിനെ യുവ പോലീസുകാരൻ സാഹസികമായി രക്ഷപ്പെടുത്തി. റെയിൽവേ പാളയത്തിൽനിന്ന യുവാവിനെ ഹരിപ്പാട് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ നിഷാദിന്റെ അലറിവിളിയാണ് രക്ഷപ്പെടുത്തിയത്. ഒരു യുവാവിനെ കാണാനില്ലെന്നു രാവിലെ സ്റ്റേഷനില്‍നിന്നു നിഷാദിനെ അറിയിച്ചു. യുവാവിന്റെ മൊബൈല്‍ ഫോണിന്റെ ലൊക്കേഷന്‍ നോക്കിയപ്പോള്‍ റെയില്‍വേ ട്രാക്കിന് അടുത്താണ് കാണിച്ചത്. ഉടന്‍ തന്നെ അങ്ങോട്ടേക്കു പോയി. ഗേറ്റ് കീപ്പറോട് അന്വേഷിച്ചപ്പോള്‍ ഒരു ട്രെയിന്‍ വരുന്നുണ്ടെന്നും എന്നാല്‍, ഹരിപ്പാട് സ്റ്റേഷന് കഴിഞ്ഞിട്ടില്ലെന്നും ഗേറ്റ് കീപ്പര്‍ പറഞ്ഞു. 200 മീറ്റര്‍ അകലെ ഒരാള്‍ റെയില്‍വേ ട്രാക്കില്‍ നില്ക്കുന്നതുപോലെ തോന്നുന്നതായി അദ്ദേഹം സൂചിപ്പിച്ചു. പെട്ടെന്ന് ഹരിപ്പാട് റെയില്‍വേ സ്റ്റേഷനില്‍ വിളിച്ച് സംഭവം അറിയിക്കുകയും ഏതാനും മിനിറ്റുകള്‍ ട്രെയിന്‍ സ്റ്റേഷനില്‍ പിടിച്ചിടാന്‍ കഴിയുമോ എന്ന് അന്വേഷിക്കുകയും ചെയ്തു. എന്നാല്‍, ട്രെയിന്‍ അടുത്ത് എത്താറായെന്നും ഇനി പിടിച്ചിടുക സാധ്യമല്ലെന്നും സ്റ്റേഷന്…
Read Moreനോട്ടറി പദവിയിലെത്തുന്ന രാജ്യത്തെ ആദ്യ സന്യാസിനിയായി സിസ്റ്റർ അഡ്വ. ഷീബ പോൾ
കൊച്ചി: രാജ്യത്ത് ആദ്യമായി നോട്ടറി പദവിയിലെത്തി ഒരു സന്യാസിനി. സിസ്റ്റേഴ്സ് ഓഫ് ഹോളി സ്പിരിറ്റ് സന്യാസിനിസഭാംഗം സിസ്റ്റർ അഡ്വ. ഷീബ പോൾ പാലാട്ടിയെയാണു കേന്ദ്രസർക്കാർ നോട്ടറിയായി നിയമിച്ചത്. നോട്ടറി തസ്തികയിലേക്കുള്ള പരീക്ഷയും ഇന്റർവ്യൂവും പൂർത്തിയാക്കിയ സിസ്റ്റർ ഷീബയ്ക്ക് കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച സർട്ടിഫിക്കറ്റുകൾ ലഭിച്ചു. മഹാരാഷ്ട്രയിൽനിന്നുള്ള പുതിയ നോട്ടറിമാരുടെ പേരുകളുമായി കേന്ദ്രസർക്കാർ പുറപ്പെടുവിച്ച പട്ടികയിലാണ് സിസ്റ്റർ ഷീബയും ഉൾപ്പെട്ടിട്ടുള്ളത്. 2013 മുതൽ മുംബൈയിൽ നിയമരംഗത്തുള്ള സിസ്റ്റർ ഷീബ പോൾ സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾക്കും നീതിക്കുമായി ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. മുംബൈയിലെ കുടുംബക്കോടതിയിലെത്തുന്ന നിസഹായരായ സ്ത്രീകൾക്ക് ആവശ്യമായ നിയമസഹായം ലഭ്യമാക്കുന്നതിലും സിസ്റ്റർ സജീവമായിരുന്നു. മലയാറ്റൂർ നീലീശ്വരം പാലാട്ടി പോൾ- ആനീസ് ദന്പതികളുടെ മകളായ സിസ്റ്റർ ഷീബ, ഹോളി സ്പിരിറ്റ് സന്യാസിനി സമൂഹത്തിന്റെ പൂനെ പ്രോവിൻസ് അംഗമാണ്. സിജോ പൈനാടത്ത്
Read Moreയുഎസിൽ ഗൃഹപ്രവേശന ചടങ്ങിൽ പശുവിനൊപ്പം ഫോട്ടോയെടുത്ത് ഇന്ത്യൻ കുടുംബം; നാണക്കേടെന്നു വിമർശനം
ഇന്ത്യയില്‍നിന്ന് അമേരിക്കയിലേക്കു കുടിയേറിയ കുടുംബം തങ്ങളുടെ പുതിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിനു പശുവിനെ എഴുന്നള്ളിക്കുകയും വീട്ടുകാരെല്ലാവരുമൊന്നിച്ച് പശുവിനൊപ്പം ഫോട്ടോയെടുക്കുകയും ചെയ്തത് സമൂഹമാധ്യമത്തിൽ വൈറലായി. യുഎസിൽ ഗോസംരക്ഷണത്തിനായി പ്രവർത്തിക്കുന്ന കാലിഫോർണിയ ബേ ഏരിയയിലെ ഗോശാലയായ ശ്രീ സുരഭി ഗോ ക്ഷേത്രയുടെ ഇന്‍സ്റ്റഗ്രാം പേജിലാണ് ഇതിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടത്. സമൂഹമാധ്യമങ്ങളിൽ വ്യാപകമായി വീഡിയോ പങ്കുവയ്ക്കപ്പെട്ടു. വീഡിയോയില്‍ പൂക്കൾകൊണ്ട് അലങ്കരിച്ച ഒരു വീട്ടിലേക്ക് പശുവുമായി ഒരാൾ കടന്നുവരുന്നു. പശുവിനെ വീടിനുള്ളിലേക്കു കയറ്റിയശേഷം കഴിക്കാനായി ഭക്ഷണം നല്‍കുകയും ചെയ്യുന്നു. അതിനിടെ ചില സ്ത്രീകൾ പശുവിന് ആരതിയും ഉഴിഞ്ഞു. ഏറ്റവും ഒടുവിൽ വീട്ടുകാരെല്ലാവരുമൊന്നിച്ച് പശുവിനൊപ്പം ഫോട്ടോയുമെടുത്തു. അമേരിക്കയിലെ ഇന്ത്യക്കാർക്ക് ലജ്ജയും നാണക്കേടും ഇതുണ്ടാക്കുമെന്ന് ഒരു കാഴ്ചക്കാരന് എഴുതിയപ്പോൾ പശുക്കളുടെ സാന്നിധ്യം പോസിറ്റീവ് എനർജി കൊണ്ടുവരുമെന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
Read Moreഷിനോജിന്റെ മനസ് തനിതങ്കം…!സ്വർണവില റെക്കോഡിൽ തുടരുമ്പോൾ കളഞ്ഞുകിട്ടി മാല ഉടമയ്ക്ക് നൽകി മാതൃകയായി യുവാവ്
വഴിയിൽനിന്നു കളഞ്ഞു കിട്ടിയ ഒന്നേകാൽ പവൻ തൂക്കമുള്ള സ്വർണമാല ഉടമയ്ക്കു കൈമാറി. കുമളി ഒന്നാം മൈൽ ഉള്ളാട്ടിൽ ബാങ്കിനു സമീപത്തുനിന്നും കുമളി ഒന്നാംമൈൽ സ്വദേശി തെങ്ങേലിമണ്ണിൽ ഷിനോജിനാണ് മാല കളഞ്ഞുകിട്ടിയത്. മാല കിട്ടിയവിവരം ഷിനോജ് ഉള്ളാട്ടിൽ ബാങ്കിലെ മാനേജർ ബൈജു സണ്ണിയെ അറിയിക്കുകയായിരുന്നു. ബൈജു സണ്ണി ഓണ്‍ ലൈൻ മാധ്യമങ്ങളിലൂടെ വിവരം പുറത്തറിയിച്ചതിനെത്തുടർന്ന് മാല നഷ്ടപ്പെട്ട കുട്ടിയുടെ പിതാവ് ജോബ് ഗോപുരത്തിങ്കൽ അടയാള സഹിതം ബന്ധപ്പെട്ട് കുമളി പോലീസ് സ്റ്റേഷനിൽ എത്തി സ്വർണമാല കൈപ്പറ്റി.
Read Moreഇരട്ട സഹോദരൻ ജോണ്സന് ഇരട്ടി ദുഃഖം നൽകി സൈമണ്‍ വിടപറഞ്ഞു
ജന്മംകൊണ്ടും കർമംകൊണ്ടും രൂപ-സ്വഭാവ സാദൃശ്യംകൊണ്ടും അഭേദ്യമായ ഹൃദയബന്ധത്തിൽ ജീവിച്ച കലയന്താനി പുളിക്കൽ വാഴക്കുന്നത്ത് വീട്ടിലെ ഇരട്ടസഹോദരൻമാരിൽ ഒരാളായ പി.ടി. സൈമൺ (85) ഇന്നലെ നിത്യതയിലേക്കു യാത്രയായപ്പോൾ ജോണ്സണ് അനുഭവിച്ചത് ഇരട്ടി ദുഃഖം. ഇരുവർക്കും ഒരേ മുഖഛായയായിരുന്നു. ഒരേനിറവും ഒരേ പൊക്കവും ഒരേ വണ്ണവും ഒരേ ശബ്ദവും. ഇരുവരും ധരിച്ചിരുന്ന വേഷവും സമാനം. സ്വഭാവത്തിന്റെയും ഇഷ്ടത്തിന്റെയും കാര്യം എടുത്താലും ഇരുവർക്കും സമാനഭാവം. ഒരേ വീട്ടിൽ ഇത്രനാളും ഒരുമിച്ചു താമസിച്ച ഇവർ യാത്ര ചെയ്തിരുന്നതുപോലും ഒന്നിച്ചായിരുന്നു. സ്നേഹവും കരുതലുമായിരുന്നു ഇവരുടെ കൈമുതൽ. ജോണ്‍സനോടു ചോദ്യം ചോദിച്ചാൽ സൈമണായിരിക്കും മറുപടി നൽകുക. ആരെങ്കിലും സംസാരിച്ചാൽ ചിരിച്ചുകൊണ്ടാകും മറുപടി. ഇരുവരും വിവാഹം കഴിച്ചതും ഒരേ മുഖഛായയുള്ള ഇരട്ടകളെയായിരുന്നു. ത്രേസ്യാമ്മയും റോസമ്മയും എന്ന പേരിലേ ഇവർക്ക് വ്യത്യാസമുണ്ടായിരുന്നുള്ളൂ. ചെറുപ്പം മുതലേ ഇരട്ടകളെ വിവാഹം ചെയ്യണമെന്നും ഒന്നിച്ചു താമസിക്കണമെന്നുമായിരുന്നു ഇവരുടെയും ആഗ്രഹം. ആ മോഹവും സഫലമായി.18…
Read Moreസ്വർണവും വെള്ളിയും പൂശിയ കൈപ്പിടിയിൽ നിറയെ കൊത്തുപണികൾ…. സെമിത്തേരിയിൽ മോതിരമിട്ട വാൾ! ഗവേഷകർക്കു കൗതുകം
ലണ്ടൻ: തെക്കുകിഴക്കൻ ഇംഗ്ലണ്ടിലെ ഒരു ആംഗ്ലോസാക്സൺ സെമിത്തേരിയിൽനിന്നു കണ്ടെത്തിയ അതിപുരാതനവാൾ ഗവേഷകർക്കു കൗതുകമായി! മധ്യകാലഘട്ടത്തിന്റെ (5-15 നൂറ്റാണ്ടുകൾ) തുടക്കത്തിൽ നിർമിച്ചെതെന്നു കരുതുന്ന ഈ വാളിലെ അലങ്കാരപ്പണികളാണു ശ്രദ്ധേയമായത്. സ്വർണവും വെള്ളിയും പൂശിയ വാളിന്റെ കൈപ്പിടിയിൽ നിറയെ കൊത്തുപണികളാണ്. കൈപ്പിടിയുടെ മുകൾഭാഗത്തുള്ള മോതിരമാണ് അതിനേക്കാൾ കൗതുകം. ബീവറിന്റെ രോമവും മരവും ചേർത്തുനിർമിച്ച വാളിന്റെ ഉറയും ഗവേഷകർ കണ്ടെത്തി. ഇതുപോലുള്ള വാളുകൾ വളരെ അപൂർവമാണെന്നു ഗവേഷകർ പറയുന്നു. ശവകുടീരത്തിൽ മൃതദേഹത്തോടു ചേർത്തുവച്ചനിലയിലായിരുന്നു വാൾ. രാജാവിൽനിന്നു സമ്മാനമായി ലഭിച്ച വാൾ മൃതദേഹത്തോടൊപ്പം ശവപ്പെട്ടിയിൽ വച്ചതാകാമെന്നു കരുതുന്നു. ഈ ശവക്കുഴിയിൽ സർപ്പത്തെ കൊത്തിവച്ച ഒരു സ്വർണ ലോക്കറ്റും ഉണ്ടായിരുന്നു. ഈ ലോക്കറ്റ് അടുത്തബന്ധമുള്ള സ്ത്രീയുടെ ’അമൂല്യസമ്മാനം’ ആയിരിക്കാമെന്നാണു നിഗമനം. 12 ശ്മശാനങ്ങൾ കുഴിച്ചപ്പോൾ മനോഹരമായി സജ്ജീകരിച്ച 200 ഓളം ശവകുടീരങ്ങളാണു ഗവേഷകർ കണ്ടെത്തിയത്. പുരുഷന്മാരുടെ ശവക്കുഴികളിൽ കുന്തങ്ങളും പരിചകളും പോലുള്ള വലിയ ആയുധങ്ങളാണു…
Read More