കണ്ണൂർ: കണ്ണൂർ സിറ്റി പോലീസ് പരിധിയിൽ നിന്നു വിരമിക്കുന്ന സബ് ഇൻസ്പെക്ടറെ വിളിക്കാതെ പോലീസ് സംഘടനയുടെ യാത്രയയപ്പ് ചടങ്ങ് പോലീസിൽ തന്നെ ചർച്ചയാകുന്നു. 32 വർഷത്തെ സേവനത്തിനുശേഷം കണ്ണൂർ സിറ്റി പോലീസ് പരിധിയിൽ നിന്ന് ഇന്ന് വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥനാണ് പോലീസ് സംഘടനകളിൽ നിന്ന് അപമാനം നേരിടേണ്ടിവന്നത്. നേരത്തെ നിശ്ചയിച്ച യാത്രയപ്പ് ചടങ്ങ് ഒരു പോലീസുകാരൻ മരിച്ചതിനെ തുടർന്ന് മറ്റൊരു ദിവസത്തേക്കു മാറ്റിവച്ചിരുന്നു. എന്നാൽ, മാറ്റിവച്ച തീയതിയൊന്നും യാത്രയയപ്പ് വാങ്ങേണ്ട ഉദ്യോഗസ്ഥനെ സംഘടനാഭാരവാഹികൾ അറിയിച്ചുമില്ല. ഇതിനിടയിൽ, ചടങ്ങ് ആരംഭിച്ചപ്പോഴാണ് ഉദ്യോഗസ്ഥനില്ലാത്ത കാര്യം ഭാരവാഹികൾ അറിഞ്ഞത്. വിളിച്ചു നോക്കുന്പോൾ ഉദ്യോഗസ്ഥനാകട്ടെ യൂത്ത് കോൺഗ്രസിന്റെ ഡിഎഫ്ഒ ഓഫീസ് മാർച്ചിന്റെ ഡ്യൂട്ടിയിലും. തത്കാലം പങ്കെടുക്കാൻ നിർവാഹമില്ലെന്ന് സബ് ഇൻസ്പെക്ടർ ഭാരവാഹികളെ അറിയിക്കുകയായിരുന്നു. റിട്ടയർമെന്റ് ചടങ്ങുകൾക്ക് ഈ പോലീസ് ഉദ്യോഗസ്ഥനിൽ നിന്നടക്കം 500 രൂപ പിരിവ് നടത്തുകയും ചെയ്തുവെന്നാണ് കൗതുകം. യാത്രയയപ്പ് ചടങ്ങ്…
Read MoreCategory: Today’S Special
മക്കളെ സ്കൂളിലയക്കാതെ കാടും നാടും മലയും കണ്ട് വളരാൻ പരിശീലിപ്പിച്ച് മാതാപിതാക്കൾ: വീഡിയോ കാണാം
വിദ്യാഭ്യാസം നേടുക എന്നത് ഒരുവന്റെ പ്രാഥമികമായ അവകാശമാണ്. ധാരാളം സ്കൂളുകൾ ഇന്ന് അനിദിനം വളരുകയാണ്. കുഞ്ഞ് ജനിക്കുന്പോൾ തന്നെ അവന്റെ വിദ്യാഭ്യാസത്തിനുള്ള സ്ഥാപനങ്ങൾ മാതാപിതാക്കൾ കണ്ടുവയ്ക്കാറുണ്ട്. ഏറ്റവും മികച്ച സ്കൂളിൽ തങ്ങളുടെ മക്കൾ പഠിക്കണമെന്നാണ് എല്ലാ അച്ഛനമ്മമാരും ആഗ്രഹിക്കുന്നതും. എന്നാൽ കോൽക്കത്തയിലെ ഈ ദന്പതികൾ അങ്ങനെ മനോഭാവം വച്ച് പുലർത്തുന്നവരല്ല. കുട്ടികളെ ഇവർ സ്കൂളിൽ അയക്കുന്നില്ല. പകരം പ്രകൃതിയെ സ്നേഹിക്കാനും ക്യാംപിനും ആർട് ഫെസ്റ്റിനുമൊക്കെ പങ്കെടുപ്പിക്കാനും യാത്രകൾ ചെയ്യിപ്പികകുകയുമാണ് ചെയ്യുന്നത്. അത്തരം രീതികളെ അൺസ്കൂളിംഗ് എന്നാണ് വിശേഷിപ്പിക്കുന്നത്. സ്കൂൾ വിദ്യാഭ്യാസം നൽകാതെ ബദൽ സ്കൂൾ രീതികളും ഹോം സ്കൂളിംഗ് രീതികളുമാണ് തങ്ങളുടെ മക്കൾക്ക് ഇവർ പ്രദാനം ചെയ്യുന്നത്. സ്കൂളിൽ പോകുന്ന കുട്ടികൾ പലവിധ സമ്മർദ്ദത്താൽ വലയുകയാണ്, അവർക്ക് വേണ്ടുന്ന കാര്യങ്ങളൊന്നും അവിടെ നിന്നും കിട്ടുന്നില്ല എന്നാണ് ഇവർ പറയുന്നത്. ആക്ടറും സോഷ്യൽ മീഡിയാ ഇൻഫ്ലുവൻസറുമായ ഷെനാസ് ട്രഷറിയാണ്…
Read Moreആരും ഒന്നും കണ്ടില്ലല്ലോ അല്ലേ…. ഹൽദി ആഘോഷത്തിനെത്തി ലഡു മോഷ്ടിച്ച കള്ളനെ കണ്ട് അന്പരന്ന് ആളുകൾ;വൈറലായി വീഡിയോ
കുരങ്ങനെ ദൈവമായി കണ്ട് ആരാധിക്കുന്നവർ ധാരാളമുണ്ട്. അപ്രതീക്ഷിതമായി കുരങ്ങൻ നിങ്ങളുടെ മുൻപിൽ എത്തിയാൽ എന്തായിരിക്കും അവസ്ഥ. അത്തരമൊരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഘർ കേ കലേഷ് എന്ന എക്സ് അക്കൗണ്ടിലാണ് വീഡിയോ പങ്കുവച്ചത്. ഒരു വിവാഹത്തിന്റെ ആഘോഷങ്ങൾ ആണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. വിവാഹത്തിനു മുന്നോടിയായി ഹൽദി ആഘോഷമാണ് നടക്കുന്നത്. മഞ്ഞ നിറത്തിൽ വേദി മുഴുവൻ അലങ്കരിച്ചിരിക്കുന്നത് കാണാൻ സാധിക്കും. ചുറ്റും കൂടി നിൽക്കുന്നവരെല്ലാം മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്. എല്ലാവരും നല്ല ആഘോഷത്തിമിർപ്പിലാണ്. പെട്ടന്ന് അവിടേക്ക് അപ്രതീക്ഷിതമായി ഒരു അതിഥി എത്തി. അതൊരു കുരങ്ങനായിരുന്നു. കുരങ്ങനെത്തി അവിടെ വച്ചിരുന്ന പാത്രത്തിൽ നിന്ന് ലഡു എടുത്തുകൊണ്ട്പോകുന്നു. അത് കണ്ട എല്ലാവരും ആശ്ചര്യപ്പെടുന്നതുമാണ് വീഡിയോ. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. അവനും ഹൽദിക്കായി വന്നതാണ്. അവനും കഴിക്കട്ട ലഡു എന്നാണ് മിക്ക ആളുകളും…
Read Moreപുഴയിൽ യുവാവ് കുളിക്കാനിറങ്ങി: തൊട്ടടുത്ത നിമിഷം കണ്ട കാഴ്ച ഞെട്ടിപ്പിക്കുന്നത്; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഭാഗ്യം ചിലപ്പോൾ നമ്മെ തുണയ്ക്കുമെന്ന് പറയുന്നത് വെറുടെ അല്ലന്ന് തെളിയിക്കുന്ന ഒരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പുഴയിലിറങ്ങി കുളിക്കുന്ന യുവാവിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. വളരെ ആസ്വദിച്ചാണ് വെള്ളത്തിന്റെ കുളിരിൽ അയാൾ നിൽക്കുന്നത്. തൊട്ടടുത്തായി വള്ളത്തിൽ മറ്റൊരു യുവാവും ഉണ്ട്. ഇതെല്ലാംതന്നെ കാമറയിൽ പകർത്തുന്ന സുഹൃത്തും ഇവരോടൊപ്പം ഉണ്ട്. വെള്ളത്തിലിറങ്ങി യുവാവ് കുളിക്കാനായി തുടങ്ങി. ആദ്യം കുറച്ച് ജലം കൈയിൽ എടുത്ത് തലയിൽ കൂടി ഒഴിക്കുന്നത് വീഡിയോയിൽ കാണാം. അതിനു ശേഷം തന്റെ സുഹൃത്തുക്കളോട് അദ്ദേഹം എന്തൊക്കെയോ സംസാരിക്കുന്നതും തീരെ വ്യക്തതയില്ലാതെ നമുക്ക് കേൾക്കാൻ സാധിക്കും. വെള്ളത്തിൽ ആദ്യം മുങ്ങിയശേഷം ഒന്നു നിവരുന്നത് കാണാൻ സാധിക്കും. പിന്നീട് അയാൾ വീണ്ടും മുങ്ങി നിവർന്നപ്പോൾ എന്തോ ഒന്ന് കാലിൽ തട്ടിയപോലെ തോന്നി. പെട്ടന്ന്തന്നെ അതെന്താണെന്ന് നോക്കിയ യുവാവ് ഞെട്ടിപ്പോയി. അതൊരു മുതല ആയിരുന്നു. ഭയന്നുപോയ യുവാവ്…
Read Moreസൗരനിയതാങ്കം നിർണയിച്ച മലയാളി വൈദികൻ: മതത്തെയും ശാസ്ത്രത്തെയും മനുഷ്യനന്മയ്ക്കുവേണ്ടി പരിഗണിച്ച ശാസ്ത്രജ്ഞൻ
കോട്ടയം: അമേരിക്കയിലെ മേരിലാൻഡിലുള്ള ഹെയ്തോർപിലെ അസെൻഷൻ പള്ളിയിൽ സേവനം ചെയ്ത ഒരു മലയാളി ഈശോസഭാ വൈദികൻ. അതേസമയം തന്നെ ഗോഡാർഡ് ബഹിരാകാശ സഞ്ചാരകേന്ദ്രത്തിൽ നാസയ്ക്കുവേണ്ടി ഗവേഷണ കാര്യങ്ങളിൽ മുഴുകിയ ഊർജശാസ്ത്രജ്ഞൻ. അതാണ് ഡോ. മാത്യു തെക്കേക്കര. മതത്തെയും ശാസ്ത്രത്തെയും മനുഷ്യനന്മയ്ക്കുവേണ്ടിയുള്ള ഒരു നാണയത്തിന്റെ രണ്ടുവശങ്ങളായി പരിഗണിച്ച ശാസ്ത്രജ്ഞൻ. ബഹിരാകാശ യാത്രകൾ മുതൽ വാർത്താവിനിമയവും കൃഷിയും കാലാവസ്ഥാ വ്യതിയാനവും വരെ മനുഷ്യജീവിതത്തിന്റെ വിവിധ തലങ്ങളെ നേരിട്ടോ അല്ലാതെയോ സ്പർശിക്കുന്ന വിവിധ ശാസ്ത്രരംഗങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് കാരണമായൊരു കണ്ടുപിടിത്തമാണ് ഈ മലയാളി ശാസ്ത്രജ്ഞനെ ആഗോള പ്രശസ്തനാക്കിയത്. സൗരനിയതാങ്കം (Solar constant) സുപ്രധാനമായ കണ്ടുപിടിത്തംസൂര്യനിൽനിന്നു ബഹിർഗമിക്കുന്ന ഊർജത്തിന്റെ അളവിനെ സംബന്ധിച്ച ഡോ. മാത്യു തെക്കേക്കരയുടെ സുപ്രധാനമായ കണ്ടുപിടിത്തം നിലവിലുണ്ടായിരുന്ന ശാസ്ത്രധാരണകളെ മാറ്റിമറിച്ചു. 1964ൽ ഡോ. തെക്കേക്കരയുടെ നേതൃത്വത്തിൽ ഒരു സംഘം ഗവേഷകർ ഒരു കൃത്രിമ സൗരാന്തരീക്ഷത്തിൽ സൗരോർജം അളക്കാനുള്ള ശ്രമമാരംഭിച്ചു. ഒരു…
Read Moreശ്യാമ സുന്ദര കേരകേദാര ഭൂമീ… മാന്യമായ ജീവിതം: കേരളം മുന്നിൽ
ന്യൂഡൽഹി: മാന്യമായ ജീവിതത്തിനുള്ള ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസനലക്ഷ്യങ്ങളിൽ (എസ്ഡിജി) കേരളം മറ്റു സംസ്ഥാനങ്ങളേക്കാൾ മുന്നിലെന്ന് ശാസ്ത്ര-പരിസ്ഥിതികേന്ദ്രം പുറത്തിറക്കിയ ‘സ്റ്റേറ്റ് ഓഫ് സ്റ്റേറ്റ്സ് ’ റിപ്പോർട്ട്. പൗരന്മാർക്ക് മാന്യമായ ജീവിതം ഉറപ്പാക്കുന്ന സുസ്ഥിര വികസന സൂചികകളായ ദാരിദ്ര്യമില്ലായ്മ, വിശപ്പില്ലായ്മ, ക്ഷേമം, ആരോഗ്യം, വിദ്യാഭ്യാസ നിലവാരം, മാന്യമായ ജോലി, സാന്പത്തികവളർച്ച എന്നിവയിൽ കേരളത്തിനും തമിഴ്നാടിനും 100ൽ 80.2 സ്കോർ ഉണ്ട്. ഇതേ മേഖലയിൽ രാജ്യത്തിന് 66 സ്കോറേ നേടാൻ കഴിഞ്ഞിട്ടുള്ളൂ. രാജ്യത്തെ 51 ശതമാനം ജനങ്ങളും ഉൾപ്പെടുന്ന പത്തു സംസ്ഥാനങ്ങൾക്കും ഒരു കേന്ദ്രഭരണപ്രദേശത്തിനും മാന്യമായ ജീവിതം ഉറപ്പാക്കുന്ന സുസ്ഥിര വികസന സൂചികകളിൽ 65ന് താഴെ സ്കോർ മാത്രമേ കൈവരിക്കാൻ കഴിഞ്ഞിട്ടുള്ളൂ. നീതി ആയോഗ്, ഡബ്ലിൻ സർവകലാശാല, ദേശീയ ജനസംഖ്യ കമ്മീഷൻ എന്നിവയുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ‘സ്റ്റേറ്റ് ഓഫ് സ്റ്റേറ്റ്സ് ’ റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. മാന്യമായ ജീവിതത്തിനും സാമൂഹ്യനീതിക്കും ആരോഗ്യകരമായ പരിസ്ഥിതിക്കുമുള്ള…
Read Moreചിൽ സാറാ ചിൽ … ബോസിനു കൃത്യനിഷ്ഠയില്ല: കിട്ടിയ ജോലി യുവതി വേണ്ടെന്നു വച്ചു
ഒന്നോരണ്ടോ പേരുടെ ജോലി ഒഴിവിലേക്കായി ഇന്റർവ്യൂവിന് എത്തുന്നവർ നിരവധിപ്പേരായിരിക്കും. ഇവരിൽ ഏറ്റവും യോഗ്യരായവരെയായിരിക്കും ജോലിക്കായി തെരഞ്ഞെടുക്കുക. മറ്റുള്ളവരെ ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കും. എന്നാൽ, നിക്കോൾ എന്ന യുവതി സമൂഹമാധ്യമത്തിൽ പങ്കുവച്ച അനുഭവം ഇതിൽനിന്നു വ്യത്യസ്തമാണ്. ഇന്റർവ്യൂവിൽ പങ്കെടുത്ത നിക്കോളിനെ ജോലിക്കായി തെരഞ്ഞെടുത്തു. എന്നാൽ, ഇന്റർവ്യൂ നടത്താനെത്തിയവർ വൈകിവന്നെന്നു ചൂണ്ടിക്കാട്ടി ആ ജോലി അവർ വേണ്ടെന്നുവച്ചു. ജോലി നിരസിച്ചുകൊണ്ട് കന്പനി അധികൃതർക്ക് നിക്കോൾ അയച്ച ഇമെയിലിൽ പറയുന്നത് ഇങ്ങനെ: “നിങ്ങളുടെ ജോലി ഓഫറിനെ ഞാൻ അഭിനന്ദിക്കുന്നു. എന്നാൽ ഞാനിത് നിരസിക്കുകയാണ്. എന്റെ പ്രതീക്ഷയ്ക്ക് അനുസരിച്ചായിരുന്നില്ല നിങ്ങളുടെ പ്രതികരണം. നമ്മൾ കാണാമെന്നേറ്റ അതേ സമയത്ത് കാണാം എന്നാണ് ഞാൻ പ്രതീക്ഷിച്ചത്. നിങ്ങൾ 45 മിനിറ്റ് വൈകിയാണ് എത്തിയത്. ഞാനിത് ചൂണ്ടിക്കാട്ടിയപ്പോൾ നിങ്ങൾ പല കാരണങ്ങളും കണ്ടെത്തുകയായിരുന്നു. ഒരു ബോസിന് ഞാൻ പ്രതീക്ഷിക്കുന്ന ക്വാളിറ്റി ഇതല്ല’. റെഡ്ഡിറ്റിലാണ് നിക്കോൾ തന്റെ…
Read Moreഎന്തൊക്കെയാ ഈ കൊച്ചുലോകത്ത് നടക്കുന്നത്… പ്രണയാഭ്യർഥന നിരസിച്ചു: യുവതിയുടെ വാഹനങ്ങൾ കത്തിച്ചു
ബംഗളൂരു: കർണാടകയിൽ പ്രണയാഭ്യർഥന നിരസിച്ചതിനെത്തുടർന്ന് യുവതിയുടെ കാറും ഇരുചക്രവാഹനങ്ങളും യുവാവ് കത്തിച്ചു. ബംഗളൂരു സുബ്രഹ്മണ്യപുരയിലാണു സംഭവം. രാഹുലിന്റെ പ്രണയാഭ്യർഥന യുവതി പലതവണ നിരസിച്ചിരുന്നു. ഇതാണ് ഇയാളെ പ്രകോപിപ്പിക്കുകയും കുറ്റകൃത്യത്തിലേക്കു നയിക്കുകയും ചെയ്തത്. രാഹുലും കൂട്ടുകാരും ബൈക്കുകളിൽ യുവതിയുടെ വീട്ടിലെത്തി വാഹനങ്ങൾ തീയിട്ടു നശിപ്പിക്കുകയായിരുന്നു. തുടർന്ന് അവർ സുബ്രഹ്മണ്യപുരയിലെ ശ്രീനിധിയിലുള്ള അപ്പാർട്ട്മെന്റ് സമുച്ചയത്തിലേക്ക് പോയി. അവിടെ പാർക്ക് ചെയ്തിരുന്ന യുവതിയുടെ കാറിനും തീയിട്ടു. അപ്പാർട്ട്മെന്റ് സമുച്ചയത്തിലെ സുരക്ഷാ ജീവനക്കാരനെയും ഇവർ ആക്രമിച്ചു. സുബ്രഹ്മണ്യപുര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Read Moreഎടാ ഇത് ഇങ്ങനെയൊന്നുമല്ല കേട്ടോ… വിവാഹവേദിയിൽ കൂട്ടത്തല്ല്: മദ്യപിച്ചെത്തിയ വരൻ വധുവിന്റെ കൂട്ടുകാരിയെ വരണമാല്യം ചാർത്തി
ബറേലി: ഉത്തർപ്രദേശിലെ ബറേലിയിൽ വിവാഹച്ചടങ്ങിനിടെ മദ്യപിച്ചെത്തിയ വരൻ മറ്റൊരു യുവതിയെ വരണമാല്യം അണിയിച്ചത് ബഹളത്തിലും ബന്ധുക്കളുടെ കൂട്ടത്തല്ലിലും കലാശിച്ചു. വധുവിന്റെ ഉറ്റ കൂട്ടുകാരിയെയാണ് വരൻ മാല ചാർത്തിയത്. ശനിയാഴ്ചയാണു സംഭവം. മദ്യലഹരിയിൽ ലക്കുകെട്ട് വൈകിയെത്തിയ രവീന്ദ്രകുമാർ(26) വധുവിന്റെ തൊട്ടടുത്തുനിന്ന കൂട്ടുകാരിയെ മാല അണിയിക്കുകയായിരുന്നു. ഇതിൽ പ്രകോപിതയായ വധു രാധാദേവി (21) രവീന്ദ്രകുമാറിനെ അടിച്ചു. തുടർന്ന്, ഇരു കുടുംബങ്ങൾ തമ്മിൽ തർക്കമുണ്ടായി. പരസ്പരം കസേരകൾ എറിഞ്ഞു. പിന്നെ നടന്നത് കൂട്ടത്തല്ല് ആയിരുന്നു. പോലീസ് ഇടപെട്ടാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. സംഭവത്തിൽ നിരവധിപ്പേർക്കു പരിക്കേറ്റു. വരന്റെ കുടുംബം കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടതായി പോലീസ് പറഞ്ഞു. വിവാഹത്തിനു മുമ്പുള്ള ചടങ്ങിൽ 2.5 ലക്ഷം രൂപയും വിവാഹദിനത്തിൽ രണ്ടു ലക്ഷം രൂപയും നൽകിയതായി വധുവിന്റെ പിതാവ് പറഞ്ഞു. എന്നാൽ, വരനും കുടുംബവും കൂടുതൽ പണം ആവശ്യപ്പെട്ടു. വരനു മറ്റൊരു പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്നതായും പോലീസ് പറഞ്ഞു.…
Read Moreബുൽധാനയിലെ ജനങ്ങളുടെ മുടികൊഴിച്ചിലിനു പിന്നിലെ കാരണം റേഷൻകടകളിലൂടെ വിതരണം ചെയ്ത ഗോതന്പിലെ സെലേനിയം
മുംബൈ: മഹാരാഷ്ട്രയിലെ ബുൽധാന ജില്ലയിൽ നിരവധി പേരുടെ മുടി കൊഴിഞ്ഞതിനു കാരണം റേഷൻകടകളിലൂടെ വിതരണം ചെയ്ത ഗോതന്പിലെ ഉയർന്ന അളവിലുള്ള സെലേനിയം. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽനിന്നു പ്രദേശത്തെ റേഷൻകടകളിലെത്തിച്ച ഗോതന്പിലാണ് ഉയർന്ന തോതിൽ സെലേനിയം കണ്ടെത്തിയത്. മണ്ണിലും വെള്ളത്തിലും ചില ഭക്ഷണപദാർഥങ്ങളിമുള്ള ധാതുവാണ് സെലേനിയം. മനുഷ്യർക്ക് ചെറിയ അളവിലുള്ള സെലേനിയം ആവശ്യമാണ്. ശരീരപോഷണത്തിന് അത്യാവശ്യമായ ധാതുവാണിത്. ബുൽധാനയിലെ 18 ഗ്രാമങ്ങളിൽ ഡിസംബറിലും ജനുവരിയിലുമായി 279 പേർക്കാണു പെട്ടെന്നു മുടികൊഴിച്ചിലുണ്ടായത്. ഇവരിലേറെയും കോളജ് വിദ്യാർഥികളും പെൺകുട്ടികളുമാണ്. മുടികൊഴിച്ചിൽമൂലം പലരും കോളജുകളിൽ പോകാതെയായി. വിവാഹങ്ങൾ മുടങ്ങി. തുടർന്നാണ് സംസ്ഥാന സർക്കാർ വിഷയത്തിൽ അന്വേഷണം ആരംഭിച്ചത്. മഹാരാഷ്ട്രയിൽ ഉത്പാദിപ്പിക്കുന്ന ഗോതന്പിൽ സെലേനിയത്തിന്റെ അളവ് വളരെ കുറവാണെന്ന് റായ്ഗഡിലെ ബാവസ്കർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ എംഡിയും പദ്മശ്രീ ജേതാവുമായ ഡോ. ഹിമ്മത്ത്റാവു ബാവസ്കർ പറഞ്ഞു. എട്ടു വയസ് മുതല് 72 വയസ്…
Read More