മനുഷ്യനുമായി വേഗത്തിൽ ഇണങ്ങുന്ന മൃഗങ്ങളാണ് നായയും പൂച്ചയുമൊക്കെ. ചില മനുഷ്യർ റോഡിൽ കൂടി നടക്കുന്പോഴും അവരുടെ യാത്രകളിലുമൊക്കെ ഇവയെ കൂടെ കൂട്ടാറുമുണ്ട്. പക്ഷേ അവർക്ക് തങ്ങളുടെ വളർത്തു മൃഗങ്ങളെ ഇഷ്ടപ്പെടുന്നതുപോലെ മറ്റുള്ളവർക്ക് ഇഷ്ടപ്പെടണമെന്നില്ല. പൗരബോധം തീരേ തീണ്ടിയിട്ടില്ലാത്ത ഒരു സ്ത്രീയുടേയും അവരുടെ നായയുടേയും വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു ലിഫ്റ്റിനുള്ളിലെ സിസിടിവി ദൃശ്യങ്ങളാണിവ. ഒരു കുട്ടിയിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. വളരേ കൂൾ ആയി പാട്ടൊക്കെ പാടി നിൽക്കുന്ന കൊച്ചു കുട്ടിയാണ് വീഡിയോയുടെ തുടക്കം. പെട്ടെന്ന് ലിഫ്റ്റിലേക്ക് തന്റെ വളർത്ത് നായയുമായി ഒരു സ്ത്രീ കയറി വരുന്നു. എന്നാൽ പട്ടിയെ കണ്ട് ഭയന്ന് പോയ കുട്ടി ലിഫ്റ്റിന്റെ ഒരു മൂലയിലേക്ക് മാറി. പട്ടിയെ ലിഫ്റ്റില്‍ കയറ്റരുതെന്ന് അവൻ കൈ കൂപ്പിക്കൊണ്ട് ആ സ്ത്രീയോട് ആവശ്യപ്പെടുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. എന്നാല്‍, ഇതിനിടെ പട്ടി ലിഫ്റ്റിലേക്ക്…
Read MoreCategory: Today’S Special
മഹാകുംഭമേളയിൽ നേരിട്ട് എത്താൻ പറ്റാത്തവർക്ക് ‘ഡിജിറ്റൽ സ്നാൻ’; 1,100 രൂപ നൽകിയാൽ ത്രിവേണിയിൽ ഫോട്ടോ കുളിപ്പിച്ചു നൽകും; ഓഫറുമായി യുവാവ്
144 വർഷത്തിൽ ഒരിക്കൽ നടത്തുന്ന ഉത്സവമാണ് മഹാകുംഭമേള. ജനുവരി 13 ന് ആരംഭിച്ച ഉത്സവം ഫെബ്രുവരി 28ന് അവസാനിക്കും. പുണ്യ സ്നാനം ചെയ്യുന്നതിനായി നിരവധി ആളുകളാണ് ദിവസേന എത്തുന്നത്. എന്നാൽ നേരിട്ട് സ്നാനം നടത്താൻ സാധിക്കാത്തവർക്ക് പുതിയൊരു ഓഫറുമായി വന്നിരിക്കുകയാണ് ഒരു യുവാവ്. അവർക്കായി’ഡിജിറ്റൽ സ്നാൻ’ (ഹോളി ഡിപ്പ്) സേവനം പ്രദാനം ചെയ്യുകയാണ് ഇയാൾ. ഓൺലൈനായി പണവും ചിത്രവും അയച്ചു കൊടുത്താൽ ആ ചിത്രവുമായി ത്രിവേണി സംഗമത്തിൽ ഇദ്ദേഹം മുങ്ങിക്കുളിക്കും. ഈ പ്രതീകാത്മക ചടങ്ങിന് ഒരു വ്യക്തിക്ക് 1,100 രൂപയാണ് നിരക്ക്. ഡിജിറ്റൽ സ്നാൻ നടത്തേണ്ടവരുടെ ചിത്രം ഇദ്ദേഹത്തിന്റെ വാട്സാപ്പിലേക്കും പണം ഓൺലൈൻ പെയ്മെൻറ് ആയും നൽകണം. വാട്സപ്പിൽ എടുക്കുന്ന ചിത്രങ്ങളുടെ കോപ്പി പ്രിൻറ് എടുത്താണ് ഇദ്ദേഹം ഈ ചടങ്ങ് നടത്തുന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. നിരവധി ആളുകളാണ് ഇതിന് കമന്റ് ചെയ്തിരിക്കുന്നത്.…
Read Moreഹൈവേയിലൂടെ മൃഗരാജന്റെ എഴുന്നള്ളത്ത്…! ശ്വാസമടക്കി യാത്രക്കാർ; വൈറലായി വീഡിയോ
ഭാവ്നഗർ (ഗുജറാത്ത്): വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നത് അത്ര പുതുമയുള്ള കാര്യമല്ല. വനാതിർത്തികളിലാണ് ഇതേറെയും സംഭവിക്കുന്നത്. എന്നാൽ, ഗുജറാത്തിൽ കഴിഞ്ഞദിവസം ഒരു വന്യമൃഗത്തെ കണ്ടത് തിരക്കേറിയ ഭാവ്നഗർ-സോമനാഥ് ഹൈവേയിലാണ്. അതും വനത്തിലെ രാജാവായ വന്പനൊരു സിംഹം. ഹൈവേയിലൂടെ വാഹനങ്ങൾ ചീറിപ്പായുന്നതിനിടെ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ട സിംഹം യാതൊരു കൂസലുമില്ലാതെ റോഡ് മുറിച്ചു കടക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഗുജറാത്തിലെ അമ്രേലി ജില്ലയില്‍നിന്നാണു വീഡിയോ പകര്‍ത്തിയത്. വീഡിയോയില്‍ സിംഹം വളരെ ശാന്തനായാണു നടക്കുന്നത്. ഇടയ്ക്ക് ചെറിയ രീതിയില്‍ അലറുന്നതും കേൾക്കാം. സിംഹരാജനെ കണ്ട് വാഹനങ്ങൾ സഡൻബ്രേക്കിട്ടു നിർത്തി. പാത കടന്നു മറയുംവരെ ആരും അനങ്ങിയതുമില്ല. ഹൈവേയിലെ ആദ്യത്തെ റോഡ് കടന്നു രണ്ടാമത്തെ പാതയിലേക്കു കയറിയ സിംഹം സമീപത്തെ ആളൊഴിഞ്ഞ ക്ഷേത്രത്തിനടുത്തേക്കു നടന്നുപോയത്. മൃഗരാജന്റെ എഴുന്നള്ളത്തു കാരണം 15 മിനിറ്റോളം ഗതാഗതം തടസപ്പെട്ടെന്നു മാധ്യമ റിപ്പോര്‍ട്ടുകളിൽ പറയുന്നു. 1990ൽ ഗുജറാത്തിലെ ഗിർ…
Read More‘മൂന്നാമതും പെൺകുഞ്ഞിനു ജന്മം നൽകി’: യുവതി ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍; മകളുടെ മരണത്തിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി അമ്മ
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരേ ഞെട്ടിപ്പിക്കുന്ന ആരോപണങ്ങളുമായി യുവതിയുടെ വീട്ടുകാര്‍. പെരിന്തല്‍മണ്ണ എടപ്പറ്റ പാതിരിക്കോട് മേലേതില്‍ റിംഷാനയെ ഇവര്‍ താമസിച്ചിരുന്ന വാടക ക്വാര്‍ട്ടേഴ്സില്‍ ജനുവരി അഞ്ചിനാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. രണ്ടാമതും റിംഷാന പെണ്‍കുഞ്ഞിനെ പ്രസവിച്ചതോടെ ശാരീരിക-മാനസിക പീഡനങ്ങള്‍ വര്‍ധിച്ചുവെന്നും മകളുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നും അമ്മ സുഹറ ആവശ്യപ്പെട്ടു. ഏഴും അഞ്ചും വയസുള്ള രണ്ട് പെണ്‍കുഞ്ഞുങ്ങളുടെ അമ്മയാണ് റിംഷാന. പെരിന്തല്‍മണ്ണയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു. വര്‍ഷങ്ങളായി ഭര്‍ത്താവില്‍ നിന്ന് ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ റിംഷാന അനുഭവിക്കുകയായിരുന്നുവെന്നും അമ്മ ആരോപിക്കുന്നു. റിംഷാനയുടെ മൃതദേഹത്തില്‍ കരുനീലിച്ച പാടുകളുണ്ടായിരുന്നുവെന്ന് നേരത്തെ കുടുംബം ആരോപിച്ചിരുന്നു. 2016ലായിരുന്നു റിംഷാനയും മുസ്തഫയും വിവാഹിതയായത്. മുമ്പ് റിംഷാന വിവാഹമോചനത്തിന് ശ്രമം നടത്തിയിരുന്നുവെന്നും സ്ത്രീധനത്തിന്റെ പേരിലടക്കം ഭര്‍ത്താവ് റിംഷാനയെ ഉപദ്രവിച്ചിരുന്നതായും വീട്ടുകാര്‍ ആരോപിക്കുന്നു. അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മുന്‍പ് ശാരീരിക…
Read Moreഎവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ… ഡേറ്റിംഗ് ആപ്പിൽ പങ്കാളിയെ തേടിയ 57കാരിക്കു നഷ്ടം 4.3 കോടി: കേസ് അന്വേഷിക്കാൻ വന്ന സഹായിയും തട്ടിയെടുത്തു കോടികൾ
പെർത്ത് (ഓസ്ട്രേലിയ): മുപ്പത്തിമൂന്നു വർഷം നീണ്ട വിവാഹബന്ധം വേര്‍പെടുത്തിയശേഷം ഓണ്‍ലൈന്‍ ഡേറ്റിംഗ് ആപ്പുകളിൽ പുതിയൊരു പങ്കാളിയെ തേടിയ 57കാരിക്കു 4.3 കോടി രൂപ നഷ്ടപ്പെട്ടു. ഓസ്ട്രേലിയയിലെ പെർത്തിൽനിന്നുള്ള ആനെറ്റ് ഫോർഡ് ആണ് തട്ടിപ്പിനിരയായ ഹതഭാഗ്യ. സമ്പാദ്യവും കിടപ്പാടവും നഷ്ടപ്പെട്ട ഇവരിപ്പോൾ താമസസ്ഥലത്തിനായി മറ്റുള്ളവരുടെ സഹായം തേടുകയാണ്. 2018ൽ വിവാഹമോചിതയായ ആനെറ്റ് തനിക്കു പറ്റിയ ഒരു പങ്കാളിക്കായി “പ്ലെന്റി ഓഫ് ഫിഷ്’ എന്ന ഡേറ്റിംഗ് സൈറ്റ് വഴിയാണ് അന്വേഷണം നടത്തിയത്. ഇതുവഴി വില്യം എന്നു പേരുള്ള ഒരാളുമായി സൗഹൃദത്തിലായി. മാസങ്ങൾ നീണ്ട ചാറ്റിംഗിലൂടെ ആനെറ്റിന്റെ വിശ്വാസം അയാൾ നേടിയെടുത്തു. ഒരുദിവസം തന്റെ പണമടങ്ങിയ ബാഗ് മോഷ്ടിക്കപ്പെട്ടെന്നും വളരെ അത്യാവശ്യമായി 5,000 ഡോളർ (2,75,000 രൂപ) ആവശ്യമാണെന്നും ആനെറ്റിനെ അറിയിച്ചു. അവരത് വിശ്വസിക്കുകയും പണം നൽകുകയും ചെയ്തു. പിന്നീട് പണം വാങ്ങുന്നതു പതിവായി. താൻ കബളിപ്പിക്കപ്പെടുകയാണെന്നു മനസിലാക്കും മുൻപേ ആനെറ്റിന്റെ…
Read Moreപരിശീലനത്തിനിടെ വെയ്റ്റ് ബാര്‍ കഴുത്തില്‍ വീണു: പവര്‍ലിഫ്റ്റിംഗ് താരത്തിന് സംഭവിച്ചത്…
ജയ്പുര്‍: ജൂണിയര്‍ നാഷണല്‍ ഗെയിംസില്‍ പവര്‍ലിഫ്റ്റിംഗില്‍ സ്വര്‍ണമെഡല്‍ ജേതാവായ രാജസ്ഥാന് സ്വദേശിനി യാഷ്തിക ആചാര്യ(17)ക്ക് പരിശീലനത്തിനിടെ ദാരുണാന്ത്യം. 270 കിലോ ഗ്രാം പരിശീലിക്കുന്നതിനിടെ ബാലന്‍സ് തെറ്റി വെയ്റ്റ് ബാര്‍ കഴുത്തില്‍ വീണാണു യാഷ്തിക മരിച്ചത്. വെയിറ്റ് ബാര്‍ വീണു കഴുത്തൊടിഞ്ഞു. ഉടൻതന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പരിശീലകന്റെ നിരീക്ഷണത്തില്‍ 270 കിലോ സ്ക്വാട്ടിന് തയാറെടുക്കുന്പോഴായിരുന്നു സംഭവം. ബാര്‍ തോളിലെടുത്തെങ്കിലും ഇവര്‍ക്ക് ബാലന്‍സ് തെറ്റി. ഗ്രിപ്പില്നിന്നു തെന്നിയ ബാര്‍ അവരുടെ കഴുത്തില്‍ വീഴുകയായിരുന്നു. ബാര്‍ മാറ്റി സിപിആര്‍ നല്‍കിയെങ്കിലും ബോധം വീണ്ടെടുക്കാനായില്ല. അപകടത്തില്‍ പരിശീലകനും പരിക്കേറ്റു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം കുടുംബത്തിന് കൈമാറിയതായി പോലീസ് അറിയിച്ചു. അപകടത്തില്‍ കുടുംബം പരാതി നല്കിയില്ലെങ്കിലും പോലീസ് അന്വേഷണം ആരംഭിച്ചു. ഗോവയില്‍ നടന്ന 33-ാമത് ദേശീയ ബെഞ്ച് പ്രസ് ചാന്പ്യന്ഷിപ്പില് എക്വിപ്പ്ഡ് വിഭാഗത്തില്‍ സ്വര്‍ണവും ക്ലാസിക് വിഭാഗത്തില്‍ വെള്ളിയും നേടി യാഷ്തിക…
Read Moreഓട്ടോയോ അതോ മിനി ബസോ? ഓട്ടോറിക്ഷയിൽ 19 പേർ; പോലീസ് ഞെട്ടി!
വാഹന പരിശോധനയുടെ ഭാഗമായി ഓട്ടോറിക്ഷ തടഞ്ഞ പോലീസുകാരൻ അതിലെ യാത്രക്കാരുടെ എണ്ണം കണ്ടു ഞെട്ടി, 19 പേർ! ഒരു മിനി ബസിൽ കയറുന്ന ആളെ കയറ്റിയ സിഎൻജി ഓട്ടോ ഡ്രൈവറെ പോലീസ് കൈയോടെ അറസ്റ്റ് ചെയ്യുകയുംചെയ്തു. ഉത്തർപ്രദേശിലെ ഝാൻസിയിൽ ബറുജാഗർ പോലീസ് സ്റ്റേഷൻ പരിധിയിലാണു സംഭവം. സംഭവത്തിന്റെ വീഡിയോ വിവിധ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറി. പോലീസ് ഓട്ടോറിക്ഷയ്ക്കു കൈകാണിച്ചു നിർത്തുന്നതും പരിശോധിക്കുന്നതും യാത്രക്കാരുടെ എണ്ണം തിട്ടപ്പെടുത്തുന്നതുമെല്ലാം ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. ഡ്രൈവർ ഉൾപ്പെടെ നാലുപേർക്കു മാത്രം സഞ്ചരിക്കാവുന്ന ഓട്ടോറിക്ഷയിൽ ഇതെങ്ങനെ സാധിച്ചു എന്ന ചോദ്യമാണു വീഡിയോ കണ്ടവർ ഏറെയും ഉന്നയിച്ചത്. ഓട്ടോറിക്ഷയുടെ സീറ്റിൽ വ്യത്യാസം വരുത്തി കൂടുതൽ യാത്രക്കാരെ കയറ്റുന്നത് ഉത്തരേന്ത്യൻ നഗരങ്ങളിൽ സാധാരണകാഴ്ചയാണെന്നും ചിലർ കുറിച്ചു.വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read Moreഗതാഗതക്കുരുക്കിൽ മുഹൂർത്തം തെറ്റി; വിവാഹം മാറ്റിവച്ചു!
കുംഭമേള ആഘോഷങ്ങൾ നടക്കുന്നതിനാൽ ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ ആഴ്ചകളായി വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. തീർഥാടകർ മാത്രമല്ല, നാട്ടുകാരും അഴിയാക്കുരുക്കിൽ അകപ്പെടുന്നു. കഴിഞ്ഞദിവസം, ഗതാഗതക്കുരുക്കിൽപ്പെട്ട് വിവാഹം മുടങ്ങിയ സംഭവംവരെ ഉണ്ടായി. വധൂവരന്മാരുമായി വിവാഹം നടക്കുന്ന ഓഡിറ്റോറിയത്തിലേക്കു പുറപ്പെട്ട ഇരുപതു വാഹനങ്ങളിൽ രണ്ടെണ്ണത്തിനു മാത്രമാണു വിവാഹമണ്ഡപത്തിൽ യഥാസമയം എത്താനായത്. വധൂവരന്മാരും കുടുംബാംഗങ്ങളും ബന്ധുക്കളും സഞ്ചരിച്ച വാഹനങ്ങളടക്കം മറ്റു 18 എണ്ണവും ട്രാഫിക്കിൽ കുടുങ്ങി. മണിക്കൂറുകൾ കഴിഞ്ഞിട്ടും കുരുക്കഴിഞ്ഞില്ല. അതിനിടയിൽ മുഹൂർത്തസമയം കടന്നുപോകുകയുംചെയ്തു. ഒടുവിൽ വരന്റെയും വധുവിന്റെയും വീട്ടുകാർ കൂടിയാലോചിച്ച് വിവാഹം മറ്റൊരു ദിവസത്തേക്കു മാറ്റിവച്ചു. രാത്രി ഏറെ വൈകിയാണു വിവാഹസംഘത്തിനു സ്വന്തം വീടുകളിൽ തിരിച്ചെത്താൻ സാധിച്ചതെന്നും റിപ്പോർട്ടുകളിൽ പറയുന്നു. രാജേഷ് സാഹി എന്ന മാധ്യമപ്രവർത്തകൻ വിവാഹസംഘം ഗതാഗതക്കുരുക്കിൽ അകപ്പെട്ട വീഡിയോ പങ്കുവച്ചു.
Read Moreനിസിയുടെ പൈലറ്റാകാനുള്ള മോഹത്തിന് ചിറകു മുളയ്ക്കുന്നു; ഇടുക്കി ജില്ലയിൽ നിന്ന് ആദ്യമായാണ് ആദിവാസി വിദ്യാർഥിനിക്ക് ഈ അവസരം ലഭ്യമാകുന്നത്
തൊടുപുഴ: ഇടുക്കിയിൽനിന്നു ആദിവാസി വിഭാഗത്തിൽപ്പെട്ട വണ്ണപ്പുറം പുളിക്കത്തൊട്ടി കാവുംവാതുക്കൽ നിസി റോയിയുടെ പൈലറ്റാകാനുള്ള സ്വപ്നത്തിന് ചിറകുമുളയ്ക്കുന്നു. ജില്ലയിൽനിന്നു ആദ്യമായാണ് ആദിവാസിവിഭാഗത്തിൽപ്പെട്ട വിദ്യാർഥിനിക്ക് ഇതിനുള്ള അവസരം ലഭ്യമാകുന്നത്. ചെറുപ്പംമുതൽ മനസിൽമൊട്ടിട്ട മോഹമാണ് പൂവണിയുന്നത്. ഒന്നാംക്ലാസ് മുതൽ പ്ലസ്ടു വരെ പൈനാവ് കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു പഠനം. ഇവിടെനിന്നു ഉയർന്ന മാർക്കോടെ പാസായ നിസി എൻട്രൻസ് പരീക്ഷയിലൂടെ കോഴിക്കോട് എൻഐടിയിൽ പ്രവേശനം നേടിയിരുന്നു. മെക്കാനിക്കൽ എൻജിനിയറിംഗ് പഠനം മൂന്നു വർഷം പിന്നിടുന്പോഴാണ് കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് നേടാനുള്ള (സിപിഎൽ) സുവർണാവസരം കൈവന്നത്. സംസ്ഥാന സർക്കാർ 2021-ൽ ആരംഭിച്ച വിംഗ്സ് പദ്ധതിയിലൂടെയാണ് പഠനം. മൂന്നുവർഷത്തെ പഠനത്തിന് 32,20,000 ലക്ഷം രൂപ സർക്കാർ ഗ്രാന്‍ഡ് നൽകും. ആദ്യഗഡുവായി 12,20,000 രൂപ പട്ടികവർഗവികസന വകുപ്പ് കൈമാറി. ചെറുവിമാനങ്ങളും ഡ്രോണുകളും നിർമിച്ചിട്ടുള്ള നിസിക്ക് ഹെവി ഡ്രൈവിംഗ് ലൈസൻസുണ്ട്. ഈ മാസംഅവസാനം ക്ലാസുകൾ ആരംഭിക്കും. ഒറ്റ എൻജിൻ പറത്താനുള്ള…
Read Moreകാടുകയറിക്കിടക്കുന്ന സ്ഥലത്ത് ഞങ്ങൾ കൃഷി ചെയ്തോട്ടെ; ആറംഗസംഘത്തിന്റെ കഠിന പ്രയത്നം ഫലം കണ്ടു; ചീരകൃഷിയിൽ നൂറുമേനി വിളവെടുത്ത് വനിതാ കൂട്ടായ്മ
കാടുകയറിക്കിടന്ന ഒരേക്കറിലധികം വരുന്ന തരിശുഭൂമിയിൽ ചീര വിളയിച്ചു വിസ്മയം തീർത്തു വനിതാ കൂട്ടായ്മ. രാമങ്കരി പഞ്ചായത്തിലെ മാമ്പുഴക്കരി അഞ്ചീശ്വര ജെഎൽവി കുടുംബശ്രീയുടെ നേതൃത്വത്തിലാണ് തരിശുഭൂമിയിൽ പച്ചക്കറി കൃഷിയിലൂടെ നാട്ടുകാരെ അദ്ഭുതപ്പെടുത്തിയത്. അഞ്ചീശ്വര മഹാവിഷ്ണു ക്ഷേത്രത്തേിനു സമീപമുള്ള ഇടത്തിൽ പുരയിടത്തിലാണ് ചീരകൃഷി നടത്തിയത്. ഈ പുരയിടം വർഷങ്ങളായി ഉപയോഗമില്ലാതെ കാടുപിടിച്ചുകിടക്കുകയായിരുന്നു. ആളനക്കമില്ലാത്ത പുരയിടത്തിൽ ഇഴജന്തുക്കൾ കൂടി പെരുകിയത് നാട്ടുകാരുടെ ഉറക്കം കെടിത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പുരയിടത്തിൽ കൃഷിയിറക്കാമെന്ന ആശയം വനിതാ കൂട്ടായ്മയുടെ മനസിലുദിച്ചത്. തുടർന്ന് അനുയോജ്യമെന്നു തോന്നിയ ചീരകൃഷി തെരഞ്ഞെടുക്കുകയായിരുന്നു. ലത മധു, സിന്ധു സന്തോഷ്, ബിന്ദു സന്തോഷ്, ടി. തങ്കമണി, അന്നമ്മ ജോസഫ്, സുനന്ദ അജികുമാർ എന്നീ ആറംഗ സംഘമാണ് ചീരകൃഷിയിറക്കിയത്. കൃഷിയിറക്കുന്നതിനു മുന്നോടിയായി കാടുവെട്ടിത്തെളിച്ചു. ഇത് ഏറെ ശ്രമകരമായ ജോലിയായിരുന്നു. പൂർണമായും ജൈവവളം മാത്രമാണ് കൃഷിക്ക് ഉപയോഗിച്ചത്. ഇതുമൂലം ചീരയ്ക്ക് ആവശ്യക്കാർ ഏറെയാണ്. തഴച്ചുവളർന്ന ചീരകൃഷിയുടെ…
Read More