വിവാഹ ക്ഷണക്കത്തുകൾ വെറൈറ്റി ആക്കാൻ എല്ലാവരും ശ്രമിക്കാറുണ്ട്. വിവാഹത്തിനു ക്ഷണിക്കുന്പോൾ കല്യാണ കുറിക്കും അത്രമേൽ പ്രാധാന്യം ഉണ്ട്. ഇപ്പോഴിതാ ആളുകളുടെ ശ്രദ്ധ പിടിച്ച് പറ്റുകയാണ് ഒരു കല്യാണ കത്ത്. തങ്ങളുടെ പ്രിയപ്പെട്ടവരെ ക്ഷണിക്കാനായി വരന്റെ വീട്ടുകാരാണ് വ്യത്യസ്തമായ കത്ത് അച്ചടിച്ചത്. ഫായിഖ് അതീഖ് കിദ്വായി എന്ന വ്യക്തിയുടെ ഫേസ്ബുക്ക് പേജിലാണ് ഈ കത്ത് പങ്കുവച്ചിരിക്കുന്നത്. ക്ഷണക്കത്തിലെ ‘ദർശനഭിലാഷി’ എന്ന ഭാഗമാണ് ശ്രദ്ധിക്കപ്പെടുന്നത്. ‘നിങ്ങളുടെ സാന്നിധ്യം ആകാംക്ഷയോടെ കാത്തിരിക്കുന്നവർ’ എന്നാണ് ‘ദർശനഭിലാഷി’ എന്നതിന്റെ വിവർത്തനം. ക്ഷണക്കത്തിൽ പൊതുവെ അതിഥികളുടെ വരവ് ആകാംക്ഷയോടെ കാത്തിരിക്കുന്ന ഭാഗത്ത് ദമ്പതികളുടെ മാതാപിതാക്കളോ അല്ലങ്കിൽ സഹോദരങ്ങൾ, അതുംഅല്ലെങ്കിൽ അമ്മാവന്മാർ തുടങ്ങിയ അടുത്ത കുടുംബാംഗങ്ങളുടെ പേരുകളാകും എഴുതുന്നത്. എന്നാൽ ഇതിൽ തീർത്തും വ്യത്യസ്തമാണ്. തങ്ങളുടെ കുടുംബത്തിൽ നിന്നും മരിച്ചു പോയ വ്യക്തികളുടെ പേരുകളാണ് ദർശനഭിലാഷി എന്ന ഭാഗത്ത് ഉൾപ്പെടുത്തിയിരിക്കുന്നത്. “പരേതനായ നൂറുൽ ഹഖ്, പരേതനായ ലാലു…
Read MoreCategory: Today’S Special
നെല്‍പ്പാടങ്ങളിലെ പച്ചപ്പിനും ഹരിതാഭയ്ക്കും കൂട്ടായി വൈലറ്റും; പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി തുടങ്ങി
നെല്‍പ്പാടങ്ങളില്‍ നെല്‍വിത്തുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി ചെയ്ത് വിളവെടുക്കുന്നത് പതിവാണെങ്കിലും കടല്‍കടന്ന് വിത്ത് എത്തിച്ച് കൃഷിചെയ്യുന്നത് ഒരുപക്ഷേ ആദ്യംമായിരിക്കാം. അതിന് സാക്ഷ്യം വഹിക്കുന്നത് അപ്പര്‍ കുട്ടനാട്ടിലെ നിരണം കൃഷിഭവന് പരിധിയിലെ അരിയോടിച്ചാല്‍ പാടവും. ഗുണമേന്മയുള്ള നെൽവിത്ത് കർഷകർക്കിടയിൽ വ്യാപിപ്പിക്കുന്നതിനായി ‘ജപ്പാൻ വൈലറ്റ് വാർ’ നെല്ലിനം അപ്പർ കുട്ടനാട്ടിൽ കൃഷിയിറക്കി. പോഷകമൂല്യം ഏറെയുള്ളതും കീടപ്രതി രോധശേഷി കൂടിയതുമായ ഇനമാണിത്. വിത്ത് ഉത്പാദിപ്പിച്ച് കൂടുതലിടത്ത് പുതിയ ഇനത്തിന്റെ കൃഷി നടപ്പാക്കുകയാണ് ലക്ഷ്യം. നിരണം അരിയോടിച്ചാൽ പാടത്ത് രണ്ടര ഏക്കറിലാണ് പുതിയ നെല്ല് കൃഷി ചെയ്യുന്നത്. കുട്ടനാടൻ മേഖലയിൽ ആദ്യമായാണ് വൈലറ്റ് വാർ നെല്ലിനത്തിന്റെ കൃഷി നടത്തുന്നത്. ചെടിക്കും കതിർമണികൾക്കും വൈലറ്റ് നിറമുള്ള നെല്ലിനത്തിന്റെ മൂലകുടുംബം ജപ്പാനാണ്. കേരളത്തിലെ പ്രകൃതിക്ക് അനുയോജ്യമായി തദ്ദേശീയ വിത്തിൽ ബ്രീഡിംഗ് നടത്തിയാണ് ജപ്പാൻ വൈലറ്റ് വാർ ഇവിടെ എത്തിച്ചത്. കേരളത്തിൽ ഏറെ ജനപ്രിയമായ ജ്യോതി നെല്ലിനത്തിനോട് സാദൃശ്യമുള്ളതാണ്…
Read Moreകെട്ടാൻ പോകുന്ന പയ്യന് സിബിൽ സ്കോർ കുറവ്; വധുവും ബന്ധുക്കളും വിവാഹത്തിൽ നിന്ന് പിൻമാറി
വിവാഹം ഉറപ്പിച്ച ശേഷം അത് മുടങ്ങിപ്പോകുന്നത് പലപ്പോഴും നാട്ടിൽ സംഭവിക്കാറുള്ള കാര്യമാണ്. അതിനു പല കാരണങ്ങൾ ഉണ്ടാകും. എന്നാൽ വിവാഹം കഴിക്കാൻ പോകുന്ന ചെക്കന് സിബിൽ സ്കോർ കുറവായതിനാൽ അത് മുടങ്ങിപ്പോകുന്നത് എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? മഹാരാഷ്ട്രയിലെ മൂർതിസാപൂരിലാണ് സംഭവം. വധുവിന്റെ വീട്ടുകാരും വരന്റെ വീട്ടുകാരും തമ്മിൽ വിവാഹ കാര്യം പറഞ്ഞ് ഉറപ്പിച്ചിരിക്കുകയായിരുന്നു. ഇതിനിടയിൽ വധുവിന്റെ അമ്മാവൻമാരിൽ ഒരാൾ വരന്റെ സിബിൽ സ്കോർ പരിശോധിക്കണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നു. അമ്മാവന്റെ നിർദേശ പ്രകാരം വരന്റെ സിബിൽ സ്കോർ നോക്കിയപ്പോഴാണ് വരന് സിബിൽ കുറവാണെന്ന് കണ്ടത്. മാത്രമല്ല, വരന്റെ പേരിൽ നിരവധി ബാങ്കുകളിൽ വായ്പകൾ ഉള്ളതായും കണ്ടെത്തി. അതോടെ പെൺകുട്ടിയുടെ വീട്ടുകാർ ഈ വിവാഹം നടത്തിക്കൊടുക്കില്ലന്ന് തീരുമാനിച്ചു. സാന്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന വ്യക്തിക്ക് ഒരിക്കലും തന്റെ അനന്തരവളെ നന്നായി നോക്കാൻ സാധിക്കില്ലന്ന് അദ്ദേഹത്തിന് ബോധ്യമായി. ഈ ബന്ധം മുന്നോട്ട് പോയാൽ…
Read Moreകുഴച്ചുടച്ചൊരു പിടി പിടിക്കുവാൻ വിളമ്പട്ടെ ചോറിനൊപ്പം ഇറച്ചി ചാറ്… സമൂഹ മാധ്യമങ്ങൾ വഴി ഒട്ടക ഇറച്ചി വിൽപന: കൈമലര്‍ത്തി പോലീസും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും
മുക്കം: സംസ്ഥാനത്ത് ഒട്ടകത്തെ അറത്ത് ഇറച്ചിവില്പന നടത്തിയത് വിവാദത്തിൽ. കോഴിക്കോട് ജില്ലയിലെ കിഴക്കൻ മേഖലയിലെ ചുള്ളിക്കാപറമ്പ് അങ്ങാടിയിലാണ് കഴിഞ്ഞ ദിവസം ഒട്ടകയിറച്ചി വില്പന നടത്തിയത്. സമൂഹമാധ്യമങ്ങൾ വഴി വ്യാപകമായി പരസ്യം നൽകിയായിരുന്നു ഇറച്ചിക്കച്ചവടം. ഇതോടെ ഒട്ടകത്തെ കേരളത്തിൽ അറത്ത് വില്പന നടത്താൻ സാധിക്കില്ലെന്ന് പറഞ്ഞ് ഒരു വിഭാഗം രംഗത്തെത്തിയതോടെ സംഭവം വിവാദമായി. ടൂറിസത്തിന്റെ പേരിൽ ഒട്ടകത്തെയെത്തിച്ച് ഇറച്ചി വില്പന നടന്നതെന്നാണ് ആക്ഷേപം. കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് വ്യാപക വില്പന. കിലോയ്ക്ക് 600രൂപ മുതൽ 750രൂപവരെയാണ് വില.അതേസമയം ഒട്ടകയിറച്ചി വില്പന നടക്കുമ്പോഴും പോലീസോ ഭക്ഷ്യസുരക്ഷാ വകുപ്പോ ഒരു കേസ് പോലും രജിസ്റ്റർ ചെയ്തിട്ടില്ലന്നാണ് വിവരം. കോഴിക്കോട് മലപ്പുറം ജില്ലകളിലെ അരീക്കോട്, കൂളിമാട്, കാവന്നൂർ, ചീക്കോട്, ചുള്ളിക്കാപറമ്പ്, എടവണ്ണപ്പാറ, എളമരം തുടങ്ങിയ ഭാഗങ്ങളിലാണ് വാട്സാപ് കൂട്ടായ്മ വഴി ഒട്ടക ഇറച്ചി വില്പന നടക്കുന്നത്. രാജസ്ഥാനിൽ നിന്നാണ് ഏജന്റുമാർ വഴി ഒട്ടകത്തെ…
Read Moreഅന്ന് ടീച്ചർ ഓഫ് ദി ഇയർ, ഇന്ന് സ്വന്തം വിദ്യാർഥികളെ പീഡിപ്പിച്ച അധ്യാപിക
വീട് കഴിഞ്ഞാൽ കുട്ടികൾ ഏറ്റവും കൂടുതൽ സമയം ചിലവിടുന്ന സ്ഥലമാണ് വിദ്യാലയം. അധ്യാപകർ വിദ്യാർഥികളെ സ്വന്തം മക്കളെപ്പോലെ കരുതണമെന്നാണ്പൊതുവെ പറയുന്നത്. എന്നാൽ എല്ലാ അധ്യാപകരും അങ്ങനെയല്ല. സ്വന്തം മക്കളെപ്പോലെ ഒരിക്കലും ചില അധ്യാപകർ അവർ പഠിപ്പിക്കുന്ന കുട്ടികളെ നോക്കാററുമില്ല, പരിഗണിക്കാറുമില്ല. അക്ഷരാർഥത്തിൽ അത് ശരിവയ്ക്കുന്ന വാർത്തയാണ് ഇപ്പോൾ ഏറെ ചർച്ചകൾക്ക് വഴിതെളിച്ചത്. കൗമാരക്കാരായ സ്വന്തം വിദ്യാർഥികളെ പീഡിപ്പിച്ച അധ്യാപികയാണ് വാർത്തകളിൽ നിറയുന്നത്. 35-കാരിയായ ജാക്വിലിന് മാ എന്ന അധ്യാപികയാണ് അത്. ടീച്ചർ ഓഫ് ദി ഇയർ അവാർഡ് നൽകി ജാക്വിലിനെ ആദരിച്ച് ഏഴ് മാസം പോലും കഴിഞ്ഞില്ല അപ്പോഴേക്കും ജാക്വിലിൻ പീഡനശ്രമത്തിന് അറസ്റ്റിലായി. വിദ്യാര്‍ഥികളെ സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിക്കാന്‍ ജാക്വിലിന്റെ തന്റെ പദവി ദുരുപയോഗം ചെയ്തെന്ന് കോടതി കണ്ടെത്തി. കുറ്റം സമ്മതിച്ച ജാക്വിലിന് കോടതി വിധി പറയുന്നതിനിടെ കരയുകയായിരുന്നെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.
Read Moreഎന്നെപോലെ ആകാൻ ഒരു സൂ തന്നെ നിങ്ങൾക്കായി ഞാൻ തുറന്നിരിക്കുന്നു എന്ന് 12 ലക്ഷം മുടക്കി നായയായി മാറിയ യുവാവ്
നായയായി വേഷം കെട്ടാൻ കൊതിക്കുന്ന മനുഷ്യരെ കുറിച്ച് പല വാർത്തകളും മുൻപും വൈറലായിട്ടുണ്ട്. നായയപ്പോലെ വേഷം കെട്ടാൻ ഏകദേശം 12 ലക്ഷത്തോളം മുടക്കിയ യുവാവ് ആണ് ജപ്പാൻകാരനായ ടോക്കോ. നായയെ പോലെ ആകാനുള്ള കോസ്റ്റ്യൂമിനാണ് 12 ലക്ഷം രൂപ യുവാവ് മുടക്കിയത്. ഇപ്പോഴിതാ തന്നെപോലെ നായയുടെ വേഷം കെട്ടാൻ ആഗ്രഹിക്കുന്നവരുണ്ടെങ്കിൽ അവർക്കായി ഒരു സുവർണാവസരം ഒരുക്കുകയാണ് ഇയാൾ. ഇതിനായി ഒരു സൂ വരെ ഒരുക്കിയിരിക്കുകയാണ് ടോക്കോ. ടോക്കോ ടോക്കോ സൂ എന്നാണ് ഇതിന് യുവാവ് നൽകിയ പേര്. ‘ഒരു മൃഗമായി മാറണം എന്ന് നിങ്ങൾ എപ്പോഴെങ്കിലും ആഗ്രഹിച്ചിരുന്നോ? മനുഷ്യനല്ലാതെ അതിനപ്പുറമുള്ള മറ്റെന്തെങ്കിലും ആയി മാറണം എന്ന് ആഗ്രഹിക്കുകയും അത് നിങ്ങളെ ആവേശം കൊള്ളിക്കുകയും ചെയ്തിട്ടുണ്ടോ? ആ സ്വപ്നം സാക്ഷാത്കരിക്കാൻ ഞങ്ങൾ നിങ്ങളെ സഹായിക്കാം’ എന്നാണ് ടോക്കോ തന്റെ വെബ്സൈറ്റിൽ പറഞ്ഞിരിക്കുന്നത്. കോസ്റ്റ്യൂം ലഭിക്കാൻ 30 ദിവസം മുൻപ്…
Read Moreവില തുശ്ചം പിഴ മെച്ചം… സ്കൂട്ടറിന്റെ വില 80,000 രൂപ; പിഴയടയ്ക്കേണ്ടത് 1,60,000!
എൺപതിനായിരം രൂപ വിലയുള്ള സ്കൂട്ടറിന് ട്രോഫിക് പോലീസ് പിഴയിട്ടത് ഒരുലക്ഷത്തി അറുപതിനായിരം രൂപ! ബംഗളൂരുവിലാണു സംഭവം. നഗരത്തിലെ ട്രാവല്‍ ഏജന്റായ പെരിയസാമിയുടെ പേരിലുള്ളതാണു സ്കൂട്ടർ. മൂന്നു വർഷത്തിനുള്ളിൽ 311 തവണയാണ് ഈ സ്കൂട്ടർ നിയമലംഘനം നടത്തിയത്. തുടർച്ചയായ നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ പെരിയസ്വാമിയെ തിരക്കി അയാളുടെ ട്രാവല്‍ ഏജൻസിയിലെത്തി. സ്കൂട്ടർ താനല്ലാതെ ബന്ധുവടക്കം മറ്റു രണ്ടുപേർകൂടി ഉപയോഗിക്കുന്നുണ്ടെന്നും നിയമലംഘനം നടത്തിയത് ആരെന്ന് അറിയില്ലെന്നും പെരിയസ്വാമി പറഞ്ഞെങ്കിലും പിഴ അടയ്ക്കാതെ പറ്റില്ലെന്നായി ഉദ്യോഗസ്ഥർ. കുറച്ച് പണം ഇപ്പോഴടയ്ക്കാം, ബാക്കി പിന്നെ അടയ്ക്കാമെന്നൊക്കെ പെരിയസ്വാമി പറഞ്ഞുനോക്കിയെങ്കിലും ട്രാഫിക് പോലീസ് സ്കൂട്ടർ കൊണ്ടുപോയി. വണ്ടിയുടെ വിലയുടെ ഇരട്ടി തുക പിഴ വന്ന സ്ഥിതിക്ക് സ്കൂട്ടർ ഉപേക്ഷിക്കാമെന്നു വച്ചാൽ അതിനും പെരിയസ്വാമിക്കു കഴിയില്ല. പിഴ അടയ്ക്കാതിരുന്നാല്‍ കോടതി നോട്ടീസ് അയയ്ക്കും. പിന്നീടത് വാറൻഡാകും. പിഴത്തുക ഇപ്പോഴുള്ളതിലും കൂടുതലുമായേക്കാം. എന്തായാലും ബന്ധുവും…
Read Moreപാലും പനീറും സസ്യാഹാരമായി കണക്കാക്കാൻ സാധിക്കില്ല; സോഷ്യൽ മീഡിയയിൽ ചൂടൻ ചർച്ചകൾ
മുട്ട വെജ് ആണോ നോൺ വെജ് ആണോ എന്ന കാര്യത്തിൽ ഇപ്പോഴും സോഷ്യൽ മീഡിയയിൽ തർക്കങ്ങൾ നടക്കുകയാണ്. ഇപ്പോഴിതാ അതിനു കൂട്ടായി പാലും പനീറും സ്ഥാനം പിടിക്കുകയാണ്. ഇവ രണ്ടും മൃഗങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങളാണ് അതിനാൽ ഇവയെ സസ്യാഹാരമായി കണക്കാക്കാൻ സാധിക്കില്ല എന്ന് ഡോ. സിൽവിയ കർപ്പഗം പറഞ്ഞു. പനീർ, മൂംഗ് ദാൽ, കാരറ്റ്, കക്കിരി, ഉള്ളി എന്നിവ ചേർത്തുണ്ടാക്കിയ സാലഡും തേങ്ങ, വാൽനട്ട് എന്നിവ ചേർത്ത് മധുരം ചേർക്കാതെ ഉണ്ടാക്കിയ ഒരു പാത്രം ഖീർ എന്നിവയുടെ ചിത്രം ഡോക്ടർ സുനിത സായമ്മഗാരു പങ്കുവച്ചു. പ്രോട്ടീൻ കൊഴുപ്പ് നാരുകൾ എന്നിവ അടങ്ങിയ തന്റെ ഭർത്താവിന്റെ വെജിറ്റേറിയൻ മീൽ ആണെന്ന കുറിപ്പോടെയാണ് ഡോ. സുനിതയുടെ പോസ്റ്റ്. ഇതിനു മറുപടിയാണ് സിൽവിയ പറഞ്ഞത്. പാലും പനീറും മൃഗങ്ങളിൽ നിന്നും ഉൽപാദിപ്പിക്കുന്നതാണ്. ചിക്കനും മട്ടനും മത്സ്യവുംപോലെതന്നെയാണ് പാലും പനീറും. അതിനാൽ ഇവ…
Read Moreഞാനൊരു മലയാളി എന്നും മണ്ണിൻ കൂട്ടാളി… കുട്ടനാടിന്റെ രക്ഷയ്ക്ക് ‘ഒരു നെല്ലും ഒരു മീനും’; വിജയിപ്പിച്ച ജോസഫ് കോരയ്ക്ക് പുരസ്കാരം
മങ്കൊമ്പ്: നെല്ലും മീനും കുട്ടനാട്ടുകാര്‍ക്കു ചിരപരിചിതമാണെങ്കിലും നെല്‍വയലില്‍ മീന്കൃഷികൂടി ചെയ്ത് അധിക വരുമാനം നേടാമെന്ന നൂതന ആശയം രാമങ്കരി മാമ്പുഴക്കരി സ്വദേശി കരിവേലിത്തറ ജോസഫ് കോരയുടേതായിരുന്നു. പതിറ്റാണ്ടുകളായി അദ്ദേഹം പിന്തുടരുന്ന കൃഷിക്ക് ഇപ്പോള്‍ പുരസ്കാരത്തിന്റെ പൊന്‍തൂവല്‍. ആലപ്പുഴ ജില്ലാ അഗ്രി ഹോർട്ടികള്‍ച്ചർ സൊസൈറ്റിയുടെ ആര്. ഹേലി സ്മാരക കര്‍ഷകശ്രേഷ്ഠ പുരസ്കാരം സ്വന്തമാക്കിയ ഈ എണ്പത്തിമൂന്നുകാരന് ഇപ്പോഴും കൃഷിയിടത്തില്‍ തിരിക്കിലാണ്. അധികമാരുടെയും സഹായമില്ലാതെ ആവേശത്തോടെ കൃഷിചെയ്തു മണ്ണിലും വെള്ളത്തിലും പൊന്നുവിളയിക്കുന്ന അദ്ദേഹത്തിന്റെ കൃഷിയിടം നെല്ല്, നാളികേരം, ആറ്റുകൊഞ്ച്, കരിമീന്‍, നേന്ത്രവാഴ, പടവലം, പാവല്‍, വെണ്ട, വഴുതന, തക്കാളി, പച്ചമുളക്, പൂക്കള്‍ തുടങ്ങിയവയെല്ലാം വിളയുന്ന സംയോജിത കൃഷിയുടെ വിജയിച്ച മാതൃകയാണ്. ‘ഒരു നെല്ലും ഒരു മീനും’ എന്ന പേരില്‍ പ്രചുരപ്രചാരം ലഭിച്ച കോരയുടെ കൃഷിരീതി കുട്ടനാടിന്റെ രക്ഷാമാര്‍ഗമായാണ് ഇന്നു കണക്കാക്കപ്പെടുന്നത്. കളകളെയും കീടങ്ങളെയും ഫലപ്രദമായി മീനുകള്‍ ആഹാരമാക്കുമെന്നതുമാത്രമല്ല നെല്‍കൃഷിക്ക് നല്ല…
Read Moreഒരു നേരത്തെ അശ്രദ്ധയ്ക്ക് വലിയ വില കൊടുക്കേണ്ടി വരും… തുന്നലിടുന്നതിനു പകരം മുറിവ് പശവച്ച് ഒട്ടിച്ചു! നഴ്സിനു സസ്പെൻഷൻ
ഫെവിക്വിക്ക് ഉപയോഗിച്ച് മുറിവ് ഒട്ടിച്ച നഴ്സിനെ കർണാടക സർക്കാർ സസ്പെൻഡ് ചെയ്തു. ഏഴു വയസുകാരന്റെ മുഖത്തെ ആഴത്തിലുള്ള മുറിവാണു തുന്നലിടുന്നതിനു പകരം പശവച്ച് ഒട്ടിച്ചത്. ഹാവേരി ജില്ലയിലെ ഹനഗൽ താലൂക്കിലെ അഡൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിലാണു സംഭവം നടന്നത്. കവിളിൽ മുറിവേറ്റനിലയിലാണു ഗുരുകിഷൻ എന്ന കുട്ടിയെ മാതാപിതാക്കൾ ആശുപത്രിയിലെത്തിച്ചത്. ഈസമയം ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് ജ്യോതി, രക്തമൊലിക്കുന്ന മുറിവ് ഫെവിക്വിക്ക് ഉപയോഗിച്ച് ഒട്ടിക്കുകയായിരുന്നു. ഇതിനെ ചോദ്യംചെയ്തപ്പോൾ വർഷങ്ങളായി താൻ ഇങ്ങനെ ചെയ്യാറുണ്ടെന്നും തുന്നലിടുന്നതിനേക്കാൾ നല്ലത് പശവച്ച് ഒട്ടിക്കുന്നതാണെന്നുമായിരുന്നു നഴ്സിന്റെ മറുപടി. ഇതേത്തുടർന്നു സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സഹിതം കുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകി. വ്യക്തമായ തെളിവുകളുണ്ടായിരുന്നിട്ടും നഴ്സിനെ സസ്പെൻഡ് ചെയ്യുന്നതിനുപകരം മറ്റൊരു ആരോഗ്യകേന്ദ്രത്തിലേക്കു സ്ഥലംമാറ്റുക മാത്രമാണ് ആദ്യഘട്ടത്തിൽ അധികൃതർ ചെയ്തത്. ശക്തമായ പ്രതിഷേധമുയർന്നതോടെ സംസ്ഥാന ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സസ്പെൻഡ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
Read More