ചെറുതോണി: വിമാനം പറപ്പിക്കാന്‍ ഇടുക്കിയില്നിന്നൊരു മിടുക്കിയും. ഇടുക്കി എൻജിനിയറിംഗ് കോളജിലെ ഡ്രൈവര്‍ പുളിക്കത്തൊട്ടി കാവുംവാതുക്കല്‍ റോയിയുടേയും മേഴ്സിയുടെയും മകള്‍ നിസിമോള്‍ റോയി (21) ആണ് ഇടുക്കിയുടെ അഭിമാനമായത്. രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയുടെ എന്‍ട്രന്‍സ് പരീക്ഷയില്‍ എസ്ടി വിഭാഗത്തിലാണ് നിസിമോൾ ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. സര്‍ക്കാരിന്റെ വിംഗ്സ് പദ്ധതി പ്രകാരം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് പരിശീലനത്തിന് ചേരുന്നത്. എന്‍ഐടിയില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ് നിസി. ചെറുപ്പം മുതലേ പൈലറ്റാവാന്‍ ആഗ്രഹിച്ചിരുന്ന നിസി അതിനുള്ള ശ്രമം ആരംഭിച്ചിരുന്നു. പൈലറ്റ് ആകാനുള്ള കോഴ്സിന് അര്‍ഹത നേടിയതിനെ തുടര്‍ന്ന് എന്‍ഐടിയിലെ പഠനം അവസാനിപ്പിച്ചു. ഫെബ്രുവരി പകുതിയോടെ പരിശീലനത്തിന് ചേരും. കോഴ്സ് പഠനത്തിനാവശ്യമായ സ്കോളര്‍ഷിപ്പ് സര്‍ക്കാര്‍ നല്‍കും. പൈനാവ് പോളിടെക്നിക്ക് കോളജ് വിദ്യാർഥി സാമുവല്‍ ആണ് സഹോദരന്. ജില്ലയിൽനിന്ന് ആദ്യമായാണ് എസ്ടി വിഭാഗത്തില്‍പ്പെട്ട ഒരു കുട്ടിക്ക് പൈലറ്റാവാന്‍ അവസരം ലഭിക്കുന്നത്.
Read MoreCategory: Today’S Special
ഇന്ത്യയിൽ ഗോമൂത്രത്തിനാണ് ഗുണമെങ്കിൽ ചൈനയിൽ കടുവാമൂത്രം..! പേശീവേദനയ്ക്കും വാതത്തിനും ശമനൗഷധമെന്ന് വിദഗ്ധർ
ബീജിംഗ്: ഔഷധഗുണമുണ്ടെന്ന വിശ്വാസത്താൽ ഇന്ത്യയിൽ ഗോമൂത്രം ഉപയോഗിക്കുന്നവർ ധാരാളമുണ്ട്. എന്നാൽ, ചൈനക്കാർ കടുവാമൂത്രത്തിലാണ് ഔഷധഗുണം കാണുന്നത്. സൈബീരിയൻ കടുവയുടെ മൂത്രം പേശീവേദനയ്ക്കും വാതത്തിനും ശമനൗഷധമായി ചൈനാക്കാർ ഉപയോഗിക്കുന്നു. സിചുവാൻ പ്രവിശ്യയിലെ യാൻ ബിഫെംഗ്സിയ മൃഗശാലയിൽ സൈബീരിയൻ കടുവാമൂത്രം വിൽക്കുന്നുമുണ്ട്. 250 ഗ്രാം കടുവാമൂത്രത്തിന് വില 600 രൂപ! റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, ഉളുക്ക്, പേശീവേദന തുടങ്ങിയവ സുഖപ്പെടാൻ കടുവാമൂത്രം ബെസ്റ്റ് ആണെന്നു മൂത്രചികിത്സ നടത്തിയ ചൈനാക്കാർ സാക്ഷ്യം പറയുന്നു. ഇന്ത്യയിൽ ഗോമൂത്രം കുടിക്കുകയാണു ചെയ്യുന്നതെങ്കിൽ ചൈനാക്കാർ കടുവാമൂത്രം ഉള്ളിൽ കഴിക്കില്ല. വൈറ്റ് വൈനിൽ കടുവാമൂത്രം കലർത്തിയശേഷം ഇഞ്ചിക്കഷണത്തിൽ മുക്കി വേദനയുള്ള ഭാഗത്തു പുരട്ടും. അതോടെ രോഗാവസ്ഥ പന്പകടക്കുമത്രെ!
Read Moreതളരാതെ പതറാതെ എട്ടാം വട്ടവും…. ബജറ്റ് അവതരണത്തിൽ നിര്‍മലയ്ക്ക് റിക്കാർഡ്
കേന്ദ്ര ബജറ്റ് അവതരണത്തിൽ ചരിത്രം കുറിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്. സ്വതന്ത്ര ഭാരതത്തിൽ ഏറ്റവുമധികം ബജറ്റുകൾ തുടർച്ചയായി അവതരിപ്പിച്ച റിക്കാർഡ് ഇനി നിർമലയ്ക്ക് സ്വന്തം. രണ്ട് ഇടക്കാല ബജറ്റുകള്‍ ഉള്‍പ്പെടെയാണിത്. ഒരേ പ്രധാനമന്ത്രിക്ക് കീഴില്‍ എട്ടുതവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന അപൂര്‍വതയും നിർമലയ്ക്കു സ്വന്തം. മൊറാര്‍ജി ദേശായി വിവിധ മന്ത്രിസഭകളിലായി 10 തവണ ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്. തുടര്‍ച്ചയായി അല്ലാതെ പി. ചിദംബരം 9 തവണയും പ്രണബ് മുഖര്‍ജി എട്ടു പ്രാവശ്യവും ബജറ്റ് അവതരിപ്പിച്ചു. പാര്‍ലമെന്റ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് അവതരണമെന്ന റിക്കാര്‍ഡ് നിര്‍മലയുടെ പേരിലാണ്. 2020ല്‍ രണ്ടു മണിക്കൂര്‍ 42 മിനിറ്റായിരുന്നു ബജറ്റ് പ്രസംഗം. 2021ല്‍ ടാബ്ലറ്റില് നോക്കി വായിച്ച് പേപ്പര്‍ രഹിത ബജറ്റും അവര്‍ അവതരിപ്പിച്ചു. സ്വതന്ത്ര ചുമതലയോടെ പ്രതിരോധ മന്ത്രിയായ ആദ്യത്തെ വനിത എന്ന ഖ്യാതിയും നിര്‍മലയ്ക്കുണ്ട്. ഡൽഹി ജവഹര്‍ലാല്‍ നെഹ്റു…
Read Moreപുരി ബീച്ചിലും നിർമല ബജറ്റുമായി എത്തി: ബജറ്റിനെ വരവേറ്റ് സാൻഡ് ആർട്
രാജ്യമൊട്ടാകെ ബജറ്റിന്റെ ആകാംഷയുടെ മുൾമുനയിൽ നിൽക്കുമ്പോൾ സുദർശൻ പട്നായിക് എന്ന സാൻഡ് ആർട്ടിസ്റ്റ് ഒഡീഷയിലെ പുരി ബീച്ചിൽ സാൻഡ് ആർട്ടിലൂടെ ബജറ്റിനെ സ്വാഗതം ചെയ്യുകയാണ്. അദ്ദേഹം നിർമിച്ച യൂണിയൻ ബജറ്റിന്റെ മണൽകലയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. നാല് ടൺ മണൽകൊണ്ടാണ് സാൻഡ് ആർട്ട് തീർത്തിരിക്കുന്നത്. എല്ലാ ഇന്ത്യക്കാരെ പോലെ താനും വളരെ ആകാംഷയോടെയാണ് കേന്ദ്ര ബജറ്റിനെ നോക്കികാണുന്നത്. ഒഡീഷയിലെ പുരി ബീച്ചിലെ സാൻഡ് ആർട്ടിലൂടെ താനും ബജറ്റിനെ സ്വാഗതം ചെയ്യുകയാണെന്ന് പട്നായിക് അറിയിച്ചു. ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീ ജേതാവ് ആണ് പട്നായിക്. ഒഡീഷയിലെ പുരി ബീച്ചിൽ സാൻഡ് ആർട്ട് സ്കൂൾ നടത്തി വരികയാണ് അദ്ദേഹം. എച്ച്ഐവി, ആഗോളതാപനം, പ്ലാസ്റ്റിക് മലിനീകരണം തുടങ്ങിയ നിരവധി വിഷയങ്ങളിൽ പട്നായിക് സാൻഡ് ആർട്ട് ചെയ്തിട്ടുണ്ട്. 65-ലധികം അന്താരാഷ്ട്ര സാൻഡ് ആർട് മത്സരങ്ങളിലും ഫെസ്റ്റിവലുകളിലും പട്നായിക് രാജ്യത്തിന് വേണ്ടി…
Read More‘മൂന്ന് വർഷം കഴിഞ്ഞാൽ മംഗല്യയോഗം’; ജ്യോതിഷ ആപ്പുകൾ തട്ടിപ്പെന്ന് യുവതി
മനുഷ്യൻ ഉണ്ടായ കാലത്തു തന്നെ അവന്റെ ഉള്ളിൽ വിശ്വാസവും അന്ധവിശ്വാസവുമെല്ലാം ഉടലെടുത്തതാണ്. മിക്ക ആളുകളും ജ്യോതിഷത്തിൽ ഇന്നും അമിതമായി വിശ്വാസം പുലർത്തുന്നു. മനുഷ്യനെ ഏറ്റവും കൂടുതൽ പറ്റിക്കാൻ സാധിക്കുന്നതും ഇത്തരം അന്ധ വിശ്വാസങ്ങളിലാണ്. ഓൺലൈനായി പോലും ആളുകൾ ഇന്ന് ജ്യോതിഷ സഹായം തേടുന്നുണ്ട്. പണ്ട് കാലത്തൊക്കെ ജോത്സ്യൻ കവടി നിരത്തി ഭാവി പറയുന്നതിൽ നിന്നെല്ലാം കാലം മാറിയപ്പോൾ ജോത്സ്യൻമാരുടെ ജോലി കംപ്യൂട്ടറുകൾ ഏറ്റെടുത്തു. നൂറുകണക്കിന് ജ്യോതിഷ ആപ്പുകളും സൈറ്റുകളും ഈ രംഗത്ത് പ്രവർത്തിക്കുന്നുണ്ട്. എന്നാല്‍ ഇവയുടെ ആധികാരികത പലപ്പോഴും ചോദ്യം ചെയ്യപ്പെടാറില്ലെന്നതാണ് വസ്തുത. ഇപ്പോഴിതാ ജ്യോതിഷ ആപ്പുകൾക്കെതിരേ രംഗത്തെത്തിയിരിക്കുകയാണ് ഒരു യുവതി. പർപ്പിൾ റീഡി’ എന്ന എക്സ് ഉപയോക്താവ് ആണ് ഇതിനെതിരേ രംഗത്തെത്തിയത്. അവർ എക്സിൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ‘ഞാൻ ഹൈപ്പിന് വഴങ്ങി ആസ്ട്രോടോക്ക് എന്ന ആപ്ലിക്കേഷൻ ഇന്‍സ്റ്റാൾ ചെയ്തു. സൈൻ അപ്പ്…
Read Moreമംഗളഗിരി സാരി മുതൽ മധുബനി ചിത്രകല വരെ; നാളിതുവരെയുള്ള ബജറ്റ് വേളകളിലെ നിർമലാ സീതാരാമന്റെ സാരിക്കഥ
ബജറ്റ് ദിനത്തിൽ ധനമന്ത്രി നിർമ്മല സീതാരാമൻ ധരിക്കുന്ന സാരി എല്ലായ്പ്പോഴും ചർച്ച ചെയ്യാറുണ്ട്. ഇക്കുറിയും ആ പതിവിന് മാറ്റമില്ല. വ്യത്യസ്ത ബജറ്റ് അവതരണങ്ങളിലെ നിർമ്മല സീതാരാമന്റെ 8 കൈത്തറി സാരികൾ ഏതൊക്കെയെന്ന് നോക്കാം. പത്മ അവാർഡ് ജേതാവ് ബീഹാറിലെ ദുലാരി ദേവി സമ്മാനിച്ച സാരിയാണ് ഇത്തവണത്തെ നിർമലയുടെ വേഷം. ഓഫ് വൈറ്റ് കൈത്തറി സിൽക്ക് സാരിയും മത്സ്യത്തിൻ്റെ മാതൃകയിൽ എംപ്രോയിഡറി വർക്കും ഗോൾഡൻ ബോഡറുമാണ് സാരിക്കുള്ളത്. 2024 ലെ ബജറ്റ് അവതരണ വേളയിൽ ആന്ധ്രാപ്രദേശിൽ നിന്നുള്ള മജന്ത ബോർഡറുള്ള ഓഫ്-വൈറ്റ് മംഗളഗിരി സാരിയാണ് നിർമല സീതാരാമൻ ധരിച്ചിരുന്നത്. 2023-ൽ, ചുവന്ന നിറത്തിലുള്ള ഒരു ടെമ്പിൾ ബോർഡർ സാരിയാണ് ധരിച്ചത്. കർണാടക ധാർവാഡ് മേഖലയിലെ കസൂട്ടി വർക്ക് ഉള്ള ഇൽക്കൽ സിൽക്ക് സാരിയായിരുന്നു അത്. 2022 ൽ, തവിട്ടുനിറത്തിലുള്ള ബോംകായ് സാരിയും 2021-ൽ, ഹൈദരാബാദിലെ പോച്ചമ്പള്ളി വില്ലേജിൽ നിന്നുള്ള…
Read Moreമധുബനി ചിത്രകലയിലെ ചാരുത: ബജറ്റ് അവതരണത്തിന് ധനമന്ത്രി ധരിച്ചത് പത്മശ്രീ ദുലാരി ദേവി സമ്മാനിച്ച സാരി; ഇക്കുറിയും യൂത്തൻമാർ ചർച്ചയാക്കി നിർമലയുടെ സാരി
ബജറ്റ് അവതരണവേളയിൽ ധനമന്ത്രിമാരുടെ വസ്ത്രങ്ങൾ മിക്കപ്പോഴും ചർച്ചയാകാറുണ്ട്. കഴിഞ്ഞ എട്ട് വർഷമായി ഇക്കാര്യത്തിൽ നിർമ്മല സീതാരാമന്റെ ‘സാരി’യാണ് പ്രധാന ശ്രദ്ധാകേന്ദ്രം. ഇക്കുറിയും പതിവ് തെറ്റിയില്ല. ഓഫ് വൈറ്റ് നിറത്തിലുള്ള കൈത്തറി സില്‍ക് സാരിയാണ് ഇത്തവണ ധനമന്ത്രിയുടെ വേഷം. മധുബനി ചിത്രകലയാണ് സാരിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. മത്സ്യത്തിന്റെ തീം ഡിസൈന്‍ ചെയ്ത എംബ്രോയഡറിയില്‍ സ്വര്ണക്കരയാണുള്ളത്. പത്മശ്രീ ജേതാവ് ദുലാരി ദേവിയാണ് ഈ സാരി മന്ത്രിക്കായി തയാറാക്കിയത്. അതേസമയം, 2024 ലെ ബജറ്റ് അവതരണ വേളയിൽ ആന്ധ്രാപ്രദേശിൽ നിന്നുള്ള മജന്ത ബോർഡറുള്ള ഓഫ്-വൈറ്റ് മംഗളഗിരി സാരിയാണ് നിർമല സീതാരാമൻ ധരിച്ചിരുന്നത്. 2023-ൽ, ചുവന്ന നിറത്തിലുള്ള ഒരു ടെമ്പിൾ ബോർഡർ സാരിയാണ് ധരിച്ചത്. കർണാടക ധാർവാഡ് മേഖലയിലെ കസൂട്ടി വർക്ക് ഉള്ള ഇൽക്കൽ സിൽക്ക് സാരിയായിരുന്നു അത്. 2022 ൽ, തവിട്ടുനിറത്തിലുള്ള ബോംകായ് സാരിയും 2021-ൽ, ഹൈദരാബാദിലെ പോച്ചമ്പള്ളി വില്ലേജിൽ നിന്നുള്ള ഒരു…
Read Moreതമിഴ്നാട്ടിൽ അശ്ലീലസന്ദേശം അയച്ചു: നേതാവിനെ യുവതികൾ ചൂലിനു തല്ലി
അശ്ലീലസന്ദേശം അയച്ച രാഷ്ട്രീയ നേതാവിനെ യുവതികൾ ചൂല് കൊണ്ടുതല്ലി. എഐഎഡിഎംകെ നേതാവ് അറുപതുകാരനായ എം. പൊന്നമ്പലത്തിനാണു തല്ലേറ്റത്. കാഞ്ചീപുരം കുന്ത്രത്തൂരിലെ പാർട്ടി ജോയിന്റ് സെക്രട്ടറി ആയിരുന്നു എം. പൊന്നമ്പലം. ഇയാൾ വാടകയ്ക്ക് നൽകിയ വീട്ടിൽ താമസിച്ചിരുന്ന യുവതികളാണ് സഹികെട്ട് തല്ലിയത്. അപമര്യാദയായി പെരുമാറിയതോടെ മൂന്നാഴ്ച മുൻപ് യുവതികൾ വീടൊഴിഞ്ഞിരുന്നു. പിന്നീടും വാട്സാപ്പിൽ അശ്ലീല സന്ദേശം അയയ്ക്കാൻ തുടങ്ങിയതോടെ വിളിച്ചുവരുത്തി കൈകാര്യം ചെയ്യുകയായിരുന്നു. യുവതികൾതന്നെ നേതാവിനെ മർദിച്ച വിവരം പോലീസിനെ അറിയിച്ചു. യുവതികളുടെ പരാതിയിൽ നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിന് പിന്നാലെ പാർട്ടിയിൽനിന്ന് ഇയാളെ പുറത്താക്കിയതായി എഐഎഡിഎംകെ നേതൃത്വം വഅറിയിച്ചു.
Read Moreപാളത്തിലിരുന്നു ഫോൺവിളിച്ചു: യുവാവിനെ കല്ലെടുത്ത് എറിഞ്ഞ് ലോകോ പൈലറ്റ്; വൈറലായി വീഡിയോ
പരിസരബോധമില്ലാതെ മൊബൈൽ ഫോണിൽ നോക്കിയിരിക്കുകയും സംസാരിച്ചുകൊണ്ടു നടക്കുകയും ചെയ്ത് അപകടങ്ങളിൽപ്പെടുന്നത് നിരവധി പേരാണ്. ഒട്ടേറെപ്പേർക്കു ജീവൻവരെ നഷ്ടപ്പെട്ടിട്ടുമുണ്ട്. എന്നിട്ടും ഇതിനൊരു കുറവും വന്നിട്ടില്ലെന്നാണു നിരന്തരമുണ്ടാകുന്ന അപകടങ്ങൾ വ്യക്തമാക്കുന്നത്. അതുപോലൊരു അപകടത്തിൽനിന്ന് ഒരു യുവാവ് കഷ്ടിച്ചു രക്ഷപ്പെടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. വീഡിയോയിൽ ഒരു യുവാവ് റെയിൽവേ ട്രാക്കിലിരുന്നു ഫോൺ ചെയ്യുന്നതും അതുവഴി ട്രെയിൻ വരുന്നതും കാണാം. യുവാവിനെ ദൂരെനിന്നു കണ്ട ട്രെയിൻ ഡ്രൈവർ നിർത്താതെ ഹോൺ മുഴക്കിയിട്ടും ഫോൺവിളിയിൽ മുഴുകിയിരുന്ന യുവാവ് ട്രെയിൻ വരുന്നത് അറിഞ്ഞില്ല. ഇതു മനസിലാക്കിയ ഡ്രൈവർ വേഗം കുറച്ചുകൊണ്ടു വന്ന് യുവാവിന്റെ തൊട്ടടുത്ത് ട്രെയിൻ നിർത്തി. അപ്പോഴാണു യുവാവ് ട്രെയിൻ കണ്ടത്. അതോടെ എഴുന്നേറ്റ് ഓടാനായി ശ്രമം. ട്രെയിനിൽ നിന്നിറങ്ങി വന്ന ഡ്രൈവർ യുവാവിനു പിന്നാലെ ഓടുന്നതും കല്ലെടുത്ത് എറിയുന്നതും വീഡിയോയിൽ കാണാം. സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചതോടെ യുവാവിനെ കുറ്റപ്പെടുത്തി…
Read More’15 മിനിറ്റിൽ എണ്ണിയെടുക്കാൻ കഴിയുന്ന തുക എടുക്കാം’: ബോണസ് കൊടുത്താൽ ഇങ്ങനെ കൊടുക്കണം!
സമരവും ചർച്ചകളുമൊക്കെ നടത്തി ഏറെ പാടുപെട്ടാണു തൊഴിലാളികൾ പല കന്പനികളിലും ബോണസ് നേടിയെടുക്കാറുള്ളത്. കിട്ടുന്നതാകട്ടെ തുച്ഛമായ തുകയുമായിരിക്കും. എന്നാൽ, ചൈനയിലെ ഒരു കമ്പനി തങ്ങളുടെ തൊഴിലാളികള്‍ക്കു ബോണസ് വിതരണം ചെയ്യുന്നതിന്റെ വീഡിയോ കണ്ടാൽ മറ്റു തൊഴിലാളികൾക്കു കൊതി തോന്നിപ്പോകും. വീഡിയോയില്‍ നൂറുകണക്കിനാളുകൾ തിങ്ങിനിറഞ്ഞ ഒരു മുറിയില്‍ നീളത്തില്‍ ഇട്ടിരിക്കുന്ന മേശപ്പുറത്ത് പണം കൂട്ടിയിട്ടിരിക്കുന്നതു കാണാം. കമ്പനി ഉടമ തന്റെ തൊഴിലാളികള്‍ക്ക് ബോണസ് നല്‍കാനാണ് ഈവിധം മേശയിൽ പണം കൂട്ടിയിട്ടിരുന്നത്. ഏകദേശം 95 കോടി രൂപ ഉണ്ടായിരുന്നു! ഇത്രയും വലിയ തുക മേശപ്പുറത്ത് കൊണ്ടിട്ടിട്ട് കമ്പനി ഉടമ തങ്ങളുടെ തൊഴിലാളികളോടു പറഞ്ഞത് ഇങ്ങനെ: “15 മിനിറ്റിനുള്ളില്‍ നിങ്ങൾക്ക് എണ്ണിയെടുക്കാന്‍ കഴിയുന്ന തുക എണ്ണി എടുക്കാം!’ ഇതോടെ ആവേശത്തോടെ ജീവനക്കാർ പണം എണ്ണിയെടുക്കുന്നു. ഒരു തൊഴിലാളി 15 മിനിറ്റിനുള്ളില്‍ 11,93,519 രൂപ എണ്ണിയെടുത്തെന്നു വീഡിയോയിൽ പറയുന്നു. ഹെനാന്‍ മൈനിംഗ് ക്രയിന്‍…
Read More