വാഹനങ്ങളെ സംബന്ധിച്ച് പല വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരമൊരു ക്യാബിന്റെ വീഡിയോ ആണ് ഇപ്പോൾ ചർച്ച ആകുന്നത്. ന്യൂഡൽഹിയിൽ നിന്നുള്ള ക്യാബാണ് ഇത്. എമർജൻസി ആയി ക്യാബ് ബുക്ക് ചെയ്താൽ എന്താകും നമ്മുടെ ചിന്ത, വേഗത്തിൽ നമ്മൾ ഉദ്ദേശിക്കുന്ന സ്ഥലത്ത് എത്തുക എന്ന് മാത്രമാണ്. എന്നാൽ ഈ ക്യാബിൽ കേറിയാൽ ചുറ്റുമുള്ളതെല്ലാം നമ്മൾ മറന്നു പോകും. സൗജന്യമായി ലഘുഭക്ഷണങ്ങൾ, വെള്ളം, വൈ-ഫൈ, പെർഫ്യൂം, മരുന്നുകൾ മുതൽ കൈയിൽ പിടിക്കാവുന്ന തരത്തിലുള്ള ഫാനുകൾ, ടിഷ്യൂകൾ, സാനിറ്റൈസറുകൾ തുടങ്ങി ആഷ് ട്രേ വരെ ഈ ക്യാബിനുള്ളിലുണ്ട്. അബ്ദുൾ ഖദീർ എന്നയാളുടേതാണ് ഈ കാർ. ഇതിനുള്ളിൽ യാത്ര ചെയ്യാൻ കൊതിക്കാത്തതായി ആരുമില്ല എന്നുതന്നെ പറയാം. റെഡ്ഡിറ്റിൽ ആണ് ക്യാബിന്റെ ചിത്രം പങ്കുവച്ചത്. ചിത്രത്തിൽ കാബിനുള്ളിൽ നിരവധി വെള്ളവും ലഘുഭക്ഷണങ്ങളും സോഫ്റ്റ് ഡ്രിങ്കുകളും ഒക്കെ കാണാൻ സാധിക്കും.
Read MoreCategory: Today’S Special
മലരേ നിന്നെ കാണാതിരുന്നാൽ മിഴിവേകിയ നിറമെല്ലാം മായുന്ന പോലെ… ബംഗാളിന്റെ മലർ മിസ്: ക്ലാസ് റൂമിൽ പ്രഫസറും വിദ്യാർഥിയും വിവാഹിതരായി
പശ്ചിമബംഗാളിലെ നാദിയയിൽ ക്ലാസ് റൂമിൽ വിദ്യാർഥിയെ ആചാരപ്രകാരം വിവാഹം കഴിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഹരിൻഘട്ട ടെക്നോളജി കോളജിലെ സൈക്കോളജി ഡിപ്പാർട്ട്മെന്റിലായിരുന്നു പുഷ്പഹാരം അണിയിക്കലും ഹൽദിയും ഉൾപ്പെടെയുള്ള ചടങ്ങുകൾ നടന്നത്. മൗലാന അബ്ദുൾ കലാം ആസാദ് ടെക്നോളജിക്കു കീഴിലുള്ള കോളജാണിത്. പ്രഫ.പായൽ ബാനർജി വിവാഹ വസ്ത്രത്തിൽ അണിഞ്ഞൊരുങ്ങി ക്ലാസിലെത്തുന്നതും വിദ്യാർഥിയുടെ കഴുത്തിൽ പുഷ്പഹാരമിടുന്നതും പരസ്പരം മാലയിട്ടശേഷം മെഴുകുതിരി വെളിച്ചത്തിനുചുറ്റും ഏഴു തവണ വലംവയ്ക്കുന്നതും കാണാം. പ്രഫസറുടെ സിന്ദൂരരേഖയിൽ വിദ്യാർഥി കുറി തൊടുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്. സംഭവം വിവാദമായതോടെ വിശദീകരണവുമായി പ്രഫസർതന്നെ രംഗത്തെത്തി. ക്ലാസ് റൂമിൽ നടന്നത് യഥാർഥ വിവാഹമല്ലെന്നും അക്കാദമിക് പരിശീലനത്തിന്റെ ഭാഗമായുള്ള പഠനമാണെന്നുമാണ് പ്രഫ. പായൽ ബാനർജി പറഞ്ഞത്. അതേസമയം, സംഭവത്തെക്കുറിച്ച് മൂന്നംഗ പാനൽ അന്വേഷിക്കുമെന്ന് യൂണിവേഴ്സിറ്റി അധികൃതർ പറഞ്ഞു. യൂണിവേഴ്സിറ്റി ലെറ്റർഹെഡുള്ള പേപ്പറിൽ രണ്ടുപേരും വിവാഹിതരായെന്ന കത്തിനു താഴെ ഒപ്പുവച്ചിട്ടുണ്ട്. രണ്ടുപേരുടെ പക്ഷത്തുനിന്ന് മൂന്നു…
Read Moreഇതൊക്കെ ഒരു രസല്ലേ മക്കളേ… പ്രായം കുറക്കാൻ പ്ലാസ്മ തരാൻ റെഡിയാണെന്ന് ടെക് കോടീശ്വരൻ
യൗവനം നിലനിർത്താൻ ദേവൻമാർ പാലാഴി കടഞ്ഞെടുത്ത കഥ പുരാണങ്ങളിൽ നാം കേട്ടിട്ടുണ്ട്. എന്നാൽ ഈ ആധുനിക യുഗത്തിലും യുവത്വം കാത്തു സൂക്ഷിക്കാൻ പാടുപെടുന്നവരും ഉണ്ട്. യൗവനം നിലനിർത്താൻ കോടികൾ ചെലവാക്കുന്നൊരു കോടീശ്വരനെ അത്ര പെട്ടെന്നൊന്നും ആരും മറക്കില്ല. 47 -ാം വയസ്സിൽ തന്റെ യുവത്വം നിലനിർത്താൻ ഒരു വർഷം 16 കോടി രൂപയാണ് ഇദ്ദേഹം മുടക്കുന്നത്. മരണത്തെ വെല്ലുവിളിക്കുന്നവൻ’ എന്നറിയപ്പെടുന്ന അമേരിക്കൻ ശതകോടീശ്വരൻ ബ്രയാൻ ജോൺസൺ ആണ് ഇദ്ദേഹം. ശാരീരികമായ പ്രായം കുറയ്ക്കുന്നതിനായി 16 -കാരനായ മകന്റെ രക്തത്തിലെ പ്ലാസ്മ സ്വന്തം ശരീരത്തിലേക്ക് കയറ്റിക്കൊണ്ടുള്ള ഇദ്ദേഹത്തിന്റെ പരീക്ഷണം വളരേ ശ്രദ്ധ നേടിയതാണ്. ഇപ്പോഴിതാ തന്റെ ശരീരത്തിന് ആവശ്യമായ പ്ലാസ്മ സെല്ലുകൾ ലഭിച്ചു കഴിഞ്ഞുവെന്നും അതിനാൽ മകന്റെ രക്തത്തിൽ നിന്നു പ്ലാസ്മ സ്വീകരിക്കുന്നത് താൻ നിർത്തിയെന്നും അദ്ദേഹം വെളിപ്പെടുത്തിയ വാർത്തയാണ് വൈറലാകുന്നത്. കൂടാതെ ആർക്കെങ്കിലും ആവശ്യമുണ്ടെങ്കിൽ തന്റെ രക്തത്തിലെ…
Read Moreഭാര്യയുടെ പീഡനമാണു സഹിക്കാൻ വയ്യ; ജീവിതം മടുത്ത ഭർത്താവ് ചെയ്തത് ഞെട്ടിക്കുന്ന കാര്യം
ആത്മഹത്യചെയ്ത യുവാവിന്റെ ശവപ്പെട്ടിക്കു മുകളിൽ “ഭാര്യയുടെ പീഡനമാണു മരണത്തിനു കാരണം’ എന്നെഴുതി വച്ച് ബന്ധുക്കൾ മൃതദേഹം സംസ്കരിച്ചു. കർണാടകയിലെ ഹുബ്ബള്ളിയിൽ പീറ്റർ എന്ന യുവാവിന്റെ സംസ്കാരമാണ് ഇത്തരത്തിൽ നടത്തിയത്. യുവാവിന്റെ ആത്മഹത്യാകുറിപ്പ് പ്രകാരമാണ് ഇത്തരത്തിൽ ശവപ്പെട്ടിക്കു മുകളിൽ എഴുതിവച്ചതെന്നു ബന്ധുക്കൾ പറയുന്നു. പീറ്റർ തന്റെ അച്ഛനെഴുതിയ ആത്മഹത്യാകുറിപ്പിലെ വാക്കുകൾ ഇങ്ങനെ: “അച്ഛാ, ക്ഷമിക്കണം. എന്റെ ഭാര്യ എന്നെ കൊല്ലുകയാണ്, അവൾ എന്റെ മരണം ആഗ്രഹിക്കുന്നു… ഭാര്യയുടെ പീഡനം കാരണം ഞാൻ മരിക്കുകയാണ്’. ഇക്കാര്യം ശവപ്പെട്ടിയുടെ പുറത്ത് എഴുതിവയ്ക്കണമെന്നും ആത്മഹത്യാകുറിപ്പിൽ ഉണ്ടായിരുന്നു. രണ്ടുവർഷം മുന്‍പാണു പീറ്റർ വിവാഹിതനായത്. ഇരുവരും തമ്മിലുണ്ടായ ചില പ്രശ്നങ്ങളെത്തുടർന്നു കഴിഞ്ഞ മൂന്നു മാസമായി ദന്പതികൾ പിരിഞ്ഞു താമസിക്കുകയായിരുന്നു. ഇവരുടെ വിവാഹമോചനക്കേസ് കോടതിയുടെ പരിഗണനയിലാണ്. വിവാഹമോചനക്കേസിൽ 20 ലക്ഷം രൂപ യുവതി നഷ്ടപരിഹാരം ആവശ്യപ്പെട്ടതിനെത്തുടർന്നു പീറ്റർ കടുത്ത സമ്മർദത്തിലായിരുന്നു. ഭാര്യയുമായുണ്ടായ വഴക്കിനെത്തുടർന്നു പീറ്ററിനു ജോലി നഷ്ടപ്പെട്ടതായും…
Read Moreബേക്കിംഗിലേക്ക് തിരിയാന്‍ ഒന്നര ലക്ഷത്തിന്റെ ജോലി ഉപേക്ഷിച്ച് ഭാര്യ; വൈറലായി ഭർത്താവിന്റെ പോസ്റ്റ്
ഇഷ്ടമില്ലാത്ത ജോലി കഷ്ടപ്പെട്ട് ഇഷ്ട്ടപ്പെട്ട് ചെയ്യുന്ന നിരവധി ആളുകൾ നമുക്ക് ചുറ്റിലുമുണ്ട്. എന്നാൽ മനസ് നിറഞ്ഞ് വളരെ സംതൃപ്തിയോടെ തുശ്ചമായ ശന്പളമായാലും അതിൽ ആനന്ദം കണ്ടെത്തുന്നവരും ഉണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു ജോലിക്കഥയും ജോലിക്കാരിയുമാണ് വാർത്തകളിൽ നിറഞ്ഞ് നിലൽക്കുന്നത്. ഒന്നര ലക്ഷം മാസ ശമ്പളമുള്ള കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് തന്റെ സ്വപ്ന മേഖലയായ ബേക്കിംഗിലേക്ക് തിരിഞ്ഞിരിക്കുകയാണ് അസ്മിത എന്ന യുവതി. ബ്ലൂബറിവച്ച് അലങ്കരിച്ച ഒരു കപ്പ് കേക്കിന്റെ ചിത്രം പങ്കുവച്ച് കൊണ്ട് യുവതിയുടെ ഭർത്താവ് സാഗർ തന്നെ പോസ്റ്റ് പങ്ക്വച്ചതോടെയാണ് അസ്മിതയെ കുറിച്ച് ലോകം അറിഞ്ഞത്. ഇത് ഉണ്ടാക്കാന്‍ വേണ്ടി എന്റെ ഭാര്യ മാസം ഒന്നര ലക്ഷം രൂപ ശമ്പമുള്ള ജോലി ഉപേക്ഷിച്ചു. ദൈവത്തിന് നന്ദി. അവൾക്ക് അതിന് കഴിഞ്ഞു.’ എന്നാണ് സാഗറിന്റെ കുറിപ്പ്. അസ്മിതയുടെ തീരുമാനത്തെ സമൂഹ മാധ്യമ ഉപയോക്താക്കൾ അഭിനന്ദിച്ചു. ചിലര്‍ സ്വന്തം സ്വപ്നങ്ങള്‍ക്ക് പിന്നാലെ…
Read Moreകൊച്ചിക്കാരുടെ ഓര്‍മകളില്‍ നിറയുന്ന പട്ടേല്‍ തിയറ്റര്‍
‘മേരാ ജൂത്ത ഹേ ജപ്പാനി, യെ പതലോണ് ഇംഗ്ലീസ്ഥാനി സര് പേ ലാല്‍ ടോപ്പി റൂസി, ഫിര്‍ ഭീ ദില്‍ ഹേ ഹിന്ദുസ്ഥാനി’ കറുത്ത തൊപ്പിയും ധരിച്ചു കൈയില്‍ ഒരു ഭാണ്ഡവുമായി രാജ് കപൂര്‍ ഈ ഗാനം പാടി സ്ക്രീനില്‍ എത്തിയപ്പോള്‍, പാട്ടിന്റെ അലയടികള്‍ സൃഷ്ടിക്കപ്പെട്ടത് അങ്ങു ഹിന്ദിഹൃദയ ഭൂമിയില്‍ മാത്രമല്ല, ഈ കൊച്ചു കേരളവും അത് ഏറ്റുപാടി. രാജ് കപൂറിനെ അനുകരിച്ചുകൊണ്ട് പലരും ഈ പാട്ടുകള്‍ പാടി നടന്നു. പ്രത്യേകിച്ചും കൊച്ചിക്കാര്. നര്‍ഗീസിനെയും മീനകുമാരിയെയും പോലുള്ള സുവര്‍ണതാരങ്ങളെ പ്രണയിക്കാനും ആരാധിക്കാനും കൊച്ചിക്കാരെ പഠിപ്പിച്ചത് അന്നത്തെ തോപ്പുംപടിയില്‍ അമ്പതുകളില്‍ ഉയര്‍ന്നു വന്ന പട്ടേല്‍ തിയറ്റര്‍ ആയിരുന്നു. തൂണുകളില്ലാതെ പണിത അത്യപൂര്‍വ സിനിമാകൊട്ടക അതായിരുന്നു കൊച്ചിക്കാര്‍ക്ക് പട്ടേല്‍ തിയറ്റര്‍. ആഡംബരത്തിന്റെയും ഉന്നത കലാസൃഷ്ടിയുടെയും പര്യായമായി നിലകൊണ്ടിരുന്ന പട്ടേല്‍ തിയറ്റര്‍ പടുത്തുയര്‍ത്തിയത് കൊച്ചിയിലെ അറിയപ്പെടുന്ന ധനാഢ്യനായിരുന്ന ഇബ്രാഹിം പട്ടേല്‍ ആയിരുന്നു.…
Read Moreതേപ്പ് കിട്ടിയും തേച്ചും പരിചയമുള്ളവരാണോ നിങ്ങൾ? ആണെങ്കിൽ നിങ്ങളെ കാത്ത് ജോലിയുണ്ട്; വൈറലായി ഒരു ഓഫർ
ചീഫ് ഹാപ്പിനെസ് ഓഫീസർ ഒഴിവിലേക്ക് നിങ്ങൾക്കും അപേക്ഷിക്കാം. നിബന്ധന കേട്ടാൽ ആർക്കായാലും ചിരി വരും പക്ഷേ. പ്രണയം, പ്രണയ തകർച്ച, ഓൺലൈൻ ഡേറ്റിംഗ് ഇവയെക്കുറിച്ച് നല്ല ധാരണയും മുൻപരിചയവും ഉള്ള ആളുകളെയാണ് ഈപോസ്റ്റിലേക്ക് വിളിച്ചിരിക്കുന്നത്. യോഗ്യതയായി മറ്റൊന്നു കൂടിയുണ്ട്. ഗോസ്റ്റിംഗ് പോലെയുള്ള ന്യൂജെൻ വാക്കുകളും പ്രണയരീതികളും എല്ലാം അറിഞ്ഞിരിക്കണം. അതുപോലെ ഒരു ബ്രേക്കപ്പ്, രണ്ട് സിറ്റുവേഷൻഷിപ്പ്, മൂന്ന് ഡേറ്റ്സ് ഇവയെല്ലാം മസ്റ്റാണ്. ഡേറ്റിംഗുമായി ബന്ധപ്പെട്ട എല്ലാ പുതിയ വാക്കുകളും അറിഞ്ഞിരിക്കണം. സന്ദർഭോചിതമായി പുതിയ വാക്ക് ഉണ്ടാക്കാനുള്ള കഴിവും വേണം. രണ്ടോ മൂന്നോ ഡേറ്റിംഗ് ആപ്പുകൾ ഉപയോഗിച്ച പരിചയവും വേണം. ഇതൊക്കെയാണ് മിനിമം ചീഫ് ഡേറ്റിംഗ് ഓഫീസർക്ക് വേണ്ടുന്ന യോഗ്യതകൾ. നിമിഷ ചന്ദയാണ് ഈ പോസ്റ്റ് എക്സിൽ ഷെയർ ചെയ്തിരിക്കുന്നത്. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഇതാണ് താൻ സ്വപ്നം കണ്ട ജോലി എന്നാണ് പലരും കമന്റ് ചെയ്തത്.…
Read Moreമോഷണം പലവിതമുലകിൽ… കവണ ഉപയോഗിച്ച് കാറിന്റെ ചില്ല് തകര്‍ത്ത് ഡൽഹിയിൽ ഒരു കോടിയുടെ ആഭരണങ്ങള്‍ കവര്‍ന്നു
കവണ ഉപയോഗിച്ച് വാഹനത്തിന്റെ ചില്ലു തകര്‍ത്ത് ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങള്‍ കവര്‍ന്നു. തെക്കുകിഴക്കൻ ഡൽഹിയിലെ ഭാരത് നഗറിലാണു സംഭവം. സെൻട്രൽ ഡൽഹിയിലെ സരായ് റോഹില്ലയിൽനിന്ന് ആഭരണങ്ങൾ കൊണ്ടുപോകുകയായിരുന്ന കാറാണ് ആക്രമിക്കപ്പെട്ടത്. ലക്ഷ്മിഭായി കോളജിന് സമീപത്തെ റെഡ് സിഗ്നലിൽ വാഹനം നിർത്തിയപ്പോൾ കവർച്ചാസംഘം കവണ ഉപയോഗിച്ച് വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ത്ത് ആഭരണങ്ങള്‍ നിറച്ച ബാഗ് കൊള്ളയടിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. കവർച്ച നടത്തിയശേഷം രക്ഷപ്പെട്ട പ്രതികൾക്കായി പോലീസ് തെരച്ചിൽ നടത്തിവരികയാണ്.
Read Moreഗർഭസ്ഥ ശിശുവിന്റെയുള്ളിലും ഭ്രൂണം! അപൂർവങ്ങളിൽ അപൂർവമെന്ന് ഡോക്ടർമാർ
മഹാരാഷ്ട്രയിലെ ബുൽദാന ജില്ലയിൽ ഗർഭിണിയായ യുവതിയുടെ ഭ്രൂണത്തിനുള്ളിൽ മറ്റൊരു ഭ്രൂണം. അപൂർവങ്ങളിൽ അപൂർവമായ ഈ അവസ്ഥ 35 ആഴ്ച ഗർഭിണിയായ മുപ്പത്തിരണ്ടുകാരിയിലാണു കണ്ടെത്തിയത്. ഭ്രൂണത്തിനുള്ളിൽ വികലമായ മറ്റൊരു ഭ്രൂണം കണ്ടെത്തുന്ന അവസ്ഥയാണിതെന്നു പറയുന്നു. പതിവ് പരിശോധനയ്ക്കായി ബുൽദാന ജില്ലാ വനിതാ ആശുപത്രിയിൽ എത്തിയപ്പോഴാണു വൈകല്യം കണ്ടെത്തിയത്. സോണോഗ്രാഫി പരിശോധനയിൽ വൈകല്യം ഡോക്ടർമാർ തിരിച്ചറിയുകയായിരുന്നു. അഞ്ച് ലക്ഷത്തിൽ ഒരാൾക്ക് മാത്രമാണ് ഇത്തരം അവസ്ഥയുണ്ടാകൂവെന്ന് ഗൈനക്കോളജിസ്റ്റ് ഡോ. പ്രസാദ് അഗർവാൾ പറഞ്ഞു. ഇന്ത്യയിൽ 10-15 കേസുകൾ ഉൾപ്പെടെ 200 ഓളം കേസുകൾ മാത്രമേ ലോകത്താകെ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. അതും പ്രസവശേഷം- അദ്ദേഹം കൂട്ടിച്ചേർത്തു. യുവതിയുടെ വയറ്റിൽ വളരുന്ന കുഞ്ഞിൽ അസാധാരണമായ എന്തെങ്കിലും സംഭവിക്കുന്നുണ്ടോയെന്നു ജാഗ്രതയോടെ ശ്രദ്ധിച്ചുവരികയാണ്. ഏകദേശം 35 ആഴ്ചകൾ പ്രായമായ സാധാരണ വളർച്ചയുള്ള പിണ്ഡത്തിന്റെ വയറ്റിൽ കുറച്ച് എല്ലുകളും ഗർഭപിണ്ഡം പോലെയുള്ളയൊന്നുമുണ്ട്- ഡോക്ടർ പറഞ്ഞു. മികച്ച പരിചരണം…
Read Moreശരിക്കും വൈറലായി… ചുംബിക്കാന്‍ ശ്രമിച്ച നർത്തകിയുടെ മൂക്കിൽ പാമ്പ് കടിച്ചു! വിമർശിച്ചും ധൈര്യത്തെ വാഴ്ത്തിയും സോഷ്യൽ മീഡിയ
സമൂഹമാധ്യമത്തിൽ വൈറലാകാൻ വേണ്ടി പാമ്പിനെ കൈയിലെടുത്തു ചുംബിക്കാന്‍ ശ്രമിച്ച റഷ്യന്‍ നർത്തകിക്കു സർപ്പദംശനമേറ്റു. സമൂഹമാധ്യമ കണ്ടന്റ് ക്രിയേറ്ററും നർത്തകിയുമായ ഷ്കോദലേരയ്ക്കാണു മൂക്കിൽ പാന്പിന്റെ കടിയേറ്റത്. കടിയേറ്റെങ്കിലും നർത്തകിയുടെ വീഡിയോ വൈറലായി. പാന്പിനെ കൈയിലെടുത്തു പിടിച്ചിരിക്കുന്നതും പാമ്പിന്റെ മുഖത്ത് ചുംബിക്കാനായി ശ്രമിക്കുന്നതും മൂക്കില്‍ കടിക്കുന്നതുമൊക്കെ വീഡിയോയിൽ കാണാം. പാമ്പിന്റെ കടിയേറ്റിട്ടും കുടഞ്ഞെറിയാതെ സാവധാനം പാന്പിനെ താഴെവച്ച യുവതി ഒപ്പം നിലത്തിരിക്കുന്നതോടെയാണു വീഡിയോ അവസാനിക്കുന്നത്. ഈ വീഡിയോക്കു പിന്നാലെ രണ്ടു ദിവസം കഴിഞ്ഞ് മൂക്കിനേറ്റ പരിക്കിന്റെ പാടുകൾ പ്രദര്‍ശിപ്പിച്ച് മറ്റൊരു വീഡിയോയും നർത്തകി പോസ്റ്റ് ചെയ്തു. വീഡിയോ കണ്ട ഏറെപ്പേരും യുവതിയെ വിമർശിച്ചപ്പോൾ ചിലർ യുവതിയുടെ ധൈര്യത്തെ വാഴ്ത്തുകയാണു ചെയ്തത്.
Read More