ബീജിംഗ്: എയർഹോസ്റ്റസ് ആകുക എന്നത് മിക്ക പെൺകുട്ടികളുടെയും സ്വപ്നമാണ്. എന്നാൽ ആശിച്ചു നേടിയ എയർഹോസ്റ്റസ് ജോലി രാജിവച്ച് പന്നിവളർത്തൽ തുടങ്ങി എന്നു കേട്ടാൽ എന്തു തോന്നും? മണ്ടത്തരമെന്ന് ആരും പറയുന്ന ഈ തീരുമാനമെടുത്ത് വാർത്താതാരമായിരിക്കുകയാണ് ഇരുപത്തിയേഴ് വയസുള്ള ഒരു ചൈനാക്കാരി. ഷാംഗ്ഹായിൽ താമസിക്കുന്ന യാംഗ് യാംഗ്സി ആണ് ഫ്ലൈറ്റ് അറ്റൻഡന്റ് ജോലി ഉപേക്ഷിച്ച് പന്നിവളർത്തൽ തുടങ്ങിയത്. വടക്കുകിഴക്കൻ ചൈനയിലെ ഹീലോംഗ്ജിയാംഗ് പ്രവിശ്യയിൽനിന്നുള്ള യാംഗ്സി മുൻനിര എയർലൈൻ കമ്പനിയിൽ ഉയർന്ന ശന്പളം വാങ്ങുന്ന, അഞ്ചുവർഷത്തെ സേവനപരിചയമുള്ള ജീവനക്കാരിയായിരുന്നു. ഈ ജോലി രാജിവച്ച അവർ വീടിനടുത്തുള്ള പന്നിഫാമിൽ ജോലി സ്വീകരിക്കുകയായിരുന്നു. മാതാപിതാക്കളോടും കുടുംബത്തോടുമൊപ്പം കൂടുതൽ സമയം ചെലവഴിക്കാനാണ് ഈ തീരുമാനമെന്നും വീട്ടിൽനിന്നു വിട്ടുനിൽക്കാൻ ആഗ്രഹിക്കുന്നില്ലെന്നും യാംഗ്സി പറയുന്നു. സമൂഹമാധ്യമങ്ങളിൽ സജീവമായ യാംഗ്സി പുതിയ ജോലിസ്ഥലത്തുനിന്നുള്ള വീഡിയോയും പങ്കുവച്ചു. അടുത്തിടെ ഓഫീസ് ജോലി വേണ്ടെന്നുവച്ച് സെമിത്തേരിയിൽ തൊഴിൽ സ്വീകരിച്ച യുവതി വാർത്തയിൽ…
Read MoreCategory: Today’S Special
ജോലിക്ക് പോയില്ലെങ്കിലും ജീവിക്കാം, പക്ഷേ പോവും; ശ്രദ്ധ നേടി 80 കോടി ലോട്ടറിയടിച്ച യുവാവ്
ലോട്ടറി അടിച്ചാൽ വീട്ടിൽ വെറുതേ ഇരിക്കാം എന്ന് കരുതുന്നവരാകും നമ്മളിൽ ഭൂരിഭാഗം ആളുകളും. എന്നാൽ കോടികൾ ലോട്ടറി അടിച്ചിട്ടും സ്ഥിരമായി ജോലിക്ക് പോകുന്ന യുവാവ് ഇപ്പോൾ വൈറലാകുന്നത്. യുകെ സ്വദേശിയായ ട്രെയിനി ഗ്യാസ് എഞ്ചിനീയർ ജെയിംസ് ക്ലാർക്സനാണ് കഥയിലെ താരം. 7.5 ദശലക്ഷം പൗണ്ട് (79.58 കോടി രൂപ) ലോട്ടോ ജാക്ക്പോട്ട് ലഭിച്ചത്. കോടിപതി ആയിട്ടും വീട്ടിൽ ഇരിക്കാതെ ജോലിക്ക് വരികയാണ് യുവാവ്. ജാക്ക്പോട്ട് തുകയെ ഒരു സമ്പാദ്യം മാത്രമായി കാണുന്നുവെന്നും മുൻപോട്ടും അധ്വാനിച്ച് തന്നെ ജീവിക്കും. താൻ ചെറുപ്പമാണെന്നും തനിക്ക് അധ്വാനിക്കാൻ ഇനിയും സമയം ബാക്കിയുണ്ടെന്നുമാണ് ജെയിംസിന്റെ വാദം. കൂടാതെ ജാക്ക്പോട്ട് ലഭിച്ച തുകയിൽ ഒരു വിഹിതം ഇദ്ദേഹം വീണ്ടും കൂടുതൽ ജാക്ക്പോട്ട് ടിക്കറ്റുകളിൽ നിക്ഷേപിച്ചതായാണ് പുറത്ത് വരുന്ന വിവരം.
Read More25 വർഷം മുമ്പ് വാച്ച്മാനായി ജോലി നോക്കിയ ഹോട്ടലിലേക്ക് അച്ഛനെയും കൂട്ടി വിരുന്നിന് പോയി മകന്; വൈറലായി കുറിപ്പ്
മക്കൾ വലുതായി കഴിഞ്ഞാൽ മാതാപിതാക്കളുടെ ആഗ്രഹം നിറവേറ്റിക്കൊടുക്കാറുണ്ട്. പട്ടിണി കിടന്നും വെയിലുകൊണ്ടുമൊക്കെ കഷ്ടപ്പെട്ട് പണിയെടുത്ത് വളർത്തി വലുതാക്കിയ മക്കൾ അച്ഛനമ്മമാരെ തള്ളിപറയുന്ന കാലവും കൂടിയാണിത്. അതിൽ നിന്നെല്ലാം വ്യത്യസ്തമായൊരു മകന്റെ കഥയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ജ്യോതിശാസ്ത്രജ്ഞനായ ആര്യന് മിശ്ര തന്റെ അച്ഛനോടും അമ്മയോടുമൊപ്പം പഞ്ചനക്ഷത്ര ഹോട്ടലായ ഐടിസി ന്യൂഡൽഹിയിൽ ഭക്ഷണം കഴിക്കാൻ എത്തിയതായിരുന്നു യുവാവ്. തന്റെ മാതാപിതാക്കളോടൊത്തുള്ള ഫോട്ടോയും യുവാവ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ഒപ്പം എഴുതിയ കുറിപ്പാണ് എല്ലാവരേയും അതിശയിപ്പിച്ചത്. ‘എന്റെ അച്ഛൻ 1995-2000 കാലഘട്ടത്തിൽ ന്യൂഡൽഹിയിലെ ഐടിസിയിൽ വാച്ച്മാനായിരുന്നു; ഇന്ന്, എനിക്ക് അദ്ദേഹത്തെ അതേ സ്ഥലത്തേക്ക് അത്താഴത്തിന് കൊണ്ടുപോകാൻ കഴിഞ്ഞു’ എന്നാണ് ആര്യൻ കുറിച്ചത്. പഞ്ചനക്ഷത്ര ഹോട്ടലിലെ വിലയേറിയ വിഭവങ്ങള് ഇവരുടെ മേശപ്പുറത്ത് നിരന്നിരിക്കുന്നതും യുവാവ് പങ്കുവച്ച ഫോട്ടോയിൽ കാണാം.
Read More2 കോടി തരാമെന്ന് പറഞ്ഞിട്ടും ഹൈവേയ്ക്കുവേണ്ടി വീടൊഴിഞ്ഞില്ല: പിന്നീട് സംഭവിച്ചത് കേട്ടാൽ ഞെട്ടും
വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി സ്വന്തം സ്ഥലവും വീടും ഒക്കെ വിട്ടു കൊടുക്കേണ്ടി വരുന്നവർ ഒരുപാട് ഉണ്ട്. എന്നാൽ ചിലരാകട്ടെ തങ്ങളുടെ പൂർവികർ ആയിട്ട് ഉണ്ടാക്കിയ സ്വത്തും ഭൂമിയുമാണ് ആ ഒരു ആത്മബന്ധം നിലനിൽക്കുന്നതിനാൽ എന്ത് വന്നാലും എത്ര രൂപ നൽകാം എന്ന് പറഞ്ഞാലും ഭൂമി ഒഴിഞ്ഞ് പോവില്ലന്ന് ശപഥം ചെയ്യുന്നവരും ഉണ്ട്. അതിലൊരാൾ ആണ് ചൈനയിലെ ജിൻസിയിലുള്ള ഹുവാങ് പിംഗ്. എന്നാൽ, ഇപ്പോൾ സ്ഥലം വിട്ടുകൊടുക്കില്ല എന്ന ആ തീരുമാനം എടുത്തതിൽ അദ്ദേഹം ഖേദിക്കുകയാണ്. എക്സ്പ്രസ്വേയുടെ ജോലികൾ ആണ് ഇവിടെ നടന്നു കൊണ്ടിരിക്കുന്നത്. നിർമാണ പ്രവർത്തനം നടന്നുകൊണ്ടിരിക്കുന്നതിനാൽ തന്നെ വീടിന്റെ പരിസരത്ത് ധാരാളം പൊടിയും പുകയും കാരണം അയാൾക്ക് അവിടെ ജീവിക്കാൻ സാധിക്കുന്നില്ലന്നാണ് ഇപ്പോൾ പറയുന്നത്. എക്സ്പ്രസ്വേയ്ക്ക് വേണ്ടി മറ്റെല്ലാ ആളുകളും വീടുകളും മറ്റും ഒഴിഞ്ഞ് കൊടുത്തിരുന്നു. എന്നാൽ താൻ അന്ന് കടുംപിടുത്തം കാരണം ഭൂമി കൊടുക്കാൻ…
Read Moreസ്വന്തം വിവാഹത്തിന് പുരോഹിതനായി വരൻ: ഞെട്ടിത്തരിച്ച് വധുവും ബന്ധുക്കളും; വൈറലായി വീഡിയോ
ഹരിദ്വാറിലെ കുഞ്ച ബഹദൂർപൂരിൽ നടന്ന ഒരു വിവാഹത്തിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. സ്വന്തം വിവാഹത്തിന് വേദമന്ത്രങ്ങൾ ചൊല്ലുന്ന പുരോഹിതനായും വരൻ മാറിയതാണ് ഈ വീഡിയോ വൈറലാകാൻ കാരണം. ഹരൻപൂരിലെ റാംപൂർ മണിഹരനിൽ നിന്നുള്ള വരൻ വിവേക് കുമാർ ആണ് വിവാഹത്തിന് വേദമന്ത്രങ്ങൾ സ്വയം ഉരുവിട്ടും മറ്റ് ചടങ്ങുകൾ നടത്തിയും വിവാഹത്തിൽ പങ്കെടുക്കാനെത്തിയവരെ അമ്പരപ്പിച്ചത്. സാധാരണയായി വിവാഹത്തിന് പുരോഹിതന്മാർ ചെയ്യുന്ന കാര്യമാണ് യുവാവ് ചെയ്തിരിക്കുന്നത്. വിവാഹച്ചടങ്ങുകൾക്കായി വരനും സംഘവും രാംപൂർ മണിഹരനിൽ നിന്നും ഹരിദ്വാറിലേക്കെത്തി. വിവാഹ ഘോഷയാത്ര എത്തിയതോടെ ചടങ്ങുകളും തുടങ്ങി. ആ സമയത്താണ് യുവാവ് സ്വയം മന്ത്രങ്ങളുരുവിട്ടത്. പിന്നീട്, സ്വയം പുരോഹിതനായി. ഇത് അവിടെ കൂടി നിന്നവരെയും വധുവിനെയും അമ്പരപ്പിച്ചു.
Read Moreസന്തോഷ ജന്മദിനം കുട്ടിക്ക്… കള്ളനെ കയ്യോടെ പിടികൂടി; പിന്നാലെ അവന്റെ പിറന്നാളാഘോഷം നടത്തി താമസക്കാർ
രാത്രിയുടെ ഇരുട്ടിന്റെ മറ പറ്റി പല കള്ളൻമാരും മോഷണത്തിനായി പല ഇടങ്ങളിലും കയറാറുണ്ട്. പിടിക്കപ്പെട്ടാൽ അവന് ആകാവുന്ന അടവുകളെല്ലാം പയറ്റി രക്ഷപെടാൻ നോക്കാറുണ്ട്. ഇപ്പോഴിതാ അതുപോലെ പിടിക്കപ്പെടുമെന്നാകുന്പോൾ അത്യുഗ്രൻ അടവ് എടുത്ത കള്ളനാണ് സോഷ്യൽ മീഡിയയിൽ താരം. കഴിഞ്ഞദിവസം ന്യൂഡൽഹിയിലെ ഒരു റെസിഡൻഷ്യൽ സൊസൈറ്റിയിൽ ഒരു കള്ളൻ കയറി. എന്നാൽ അവനെ വളഞ്ഞിട്ട് എല്ലാവരും കൂടി പിടിച്ചു. രക്ഷപെടാൻ പല വഴികളും നോക്കിയെങ്കിലും ഒന്നിനും ഫലം ഉണ്ടായില്ല. പെട്ടെന്നാണ് കള്ളൻ ഇന്ന് തന്റെ പിറന്നാളാണ്, അതോർത്തെങ്കിലും ഒന്നു വെറുതേ വിടൂ എന്ന് കെഞ്ചിപ്പറഞ്ഞത്. അവന്റെ കരച്ചിൽ തീരും മുൻപേ സൊസൈറ്റിയിലുള്ളവർ അതാ കേക്കുമായി എത്തി. ഹാപ്പി ബെർത്ത്ഡേ ചോർ എന്നാണ് കേക്കിൽ എഴുതിയത്. കള്ളനെകൊണ്ടു കേക്ക് മുറിച്ചു ശേഷം അതിൽ ഒരു പീസ് അവന്റെ വായിലും വച്ചുകൊടുത്തു. കേക്ക് കഴിച്ചു തീരും മുൻപേ കള്ളനുള്ള മറ്റൊരു സർപ്രൈസും…
Read Moreകിണറ്റില് മുങ്ങിത്താഴ്ന്ന കുഞ്ഞനുജനെ രക്ഷിച്ച ദിയയ്ക്ക് രാഷ്ട്രപതിയുടെ ജീവൻരക്ഷാ പതക്
ആഴമേറിയ കിണറ്റിൽ വീണ് മുങ്ങിത്താഴ്ന്ന രണ്ടു വയസുകാരൻ കുഞ്ഞനുജനെ അതിസാഹസികമായി രക്ഷപ്പെടുത്തിയ ദിയ ഫാത്തിമയ്ക്ക് രാഷ്ട്രപതിയുടെ ജീവൻ രക്ഷാ പതക് പുരസ്കാരം. പത്തനംതിട്ട തുമ്പമൺ കീരുകുഴി പൊങ്ങലടി പാലിയത്തറ വീട്ടിൽ സനലിന്റെയും ഷാജിലയുടെയും മകളാണ് ദിയ. ദിയയും കുടുംബവും മാവേലിക്കര മാങ്കാംകുഴി കല്ലിത്തുണ്ടം പറങ്കാംകൂട്ടത്തില് വീട്ടിൽ വാടകയ്ക്ക് താമസിക്കുമ്പോഴാണ് ദിയ ഫാത്തിമയ്ക്ക് പുരസ്കാരത്തിന് അർഹമായ സംഭവം ഉണ്ടായത്. 2023 ഏപ്രിൽ നാലിന് വൈകിട്ട് അഞ്ചിനായിരുന്നു അപകടം. മാതാവ് ഷാജില മുറ്റത്ത് പാത്രം കഴുകയായിരുന്നു. ദിയയും അനുജത്തി ദുനിയയും ഉണങ്ങാൻ ഇട്ടിരുന്ന വസ്ത്രങ്ങൾ അയയിൽനിന്നും എടുക്കുകയായിരുന്നു. ഈ സമയം ഇവരുടെ കണ്ണുവെട്ടിച്ചാണ് കിണറിനു മുകളിലെ ഇരുമ്പു ഗ്രില്ലില് രണ്ട് വയസുകാരൻ ഇവാന് കയറിയത്. തുടര്ന്ന് ഗ്രില്ലിന്റെ തുരുമ്പിച്ച ഭാഗം തകര്ന്ന് ഇരുപത് അടി താഴ്ചയുള്ള കിണറ്റിലേക്ക് കുഞ്ഞ് വീണു. ശബ്ദം കേട്ട് ഓടിയെത്തിയ ദിയ കിണറ്റിലേക്ക് പൈപ്പിലൂടെ ഊര്ന്നിറങ്ങി.…
Read Moreസദസിൽ അച്ഛനെയും അമ്മയെയും പെട്ടന്ന് കണ്ടപ്പോൾ കുഞ്ഞിപ്പെണ്ണിന്റെ സന്തോഷം എത്ര വലുതാണ്; കാണാം വീഡിയോ
തിരക്കു പിടിച്ച ലോകത്താണ് നാമിന്ന് ജീവിക്കുന്നത്. മിക്ക മാതാപിതാക്കൾക്കും ഇന്ന്ജോലി ഉളളവരാകും. ഓഫീസിൽ പോകേണ്ട തിരക്കിൽ ചിലപ്പോൾ ചിലരെങ്കിലുമൊക്കെ മക്കളുടെ സ്കൂളിലോ മറ്റോ എന്തെങ്കിലും പരിപാടി ഉണ്ടെങ്കിൽ പോകാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാവാറുണ്ട്. എന്നാൽ നമ്മുടെ ചെറിയ സാമിപ്യം പോലും ആ സമയം കുഞ്ഞുങ്ങൾ കൊതിക്കാറുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കൂട്ടുകാരുടെ കൂടെ സ്റ്റേജിൽ സ്കൂളിലെ പരിപാടിക്ക് ഡാൻസ് ചെയ്യുന്ന വിദ്യാർഥിയുടേതാണ് വീഡിയോ. വീഡിയോയിൽ ആദ്യം അത്ര സന്തോഷവതി അല്ലങ്കിലും സ്റ്റേജിന് താഴേക്ക് നോക്കുന്പോൾ അവൾ പെട്ടന്ന് തന്റെ അച്ഛനമ്മമാരെ കാണുന്നു. അത് കണ്ടപാടെ അവൾക്ക് ആകാശവും ഭൂമിയും കീഴടക്കിയ സന്തോഷമായിരുന്നു. അവൾ തന്റെ ആഹ്ലാദ പ്രകടനം അപ്പോൾ തന്നെ കാണിക്കുന്നത് വീഡിയോയിലുണ്ട്. നിമിഷ നേരം കൊണ്ട് വീഡിയോ വൈറലായി. നിരവധി ആളുകളാണ് കുഞ്ഞു മോളുടെ സന്തോഷം കണ്ട് കയ്യടിച്ചത്. അപ്രതീക്ഷിതമായി അവളുടെ…
Read Moreകടുവയുടേയും നായയുടേയും അപൂർവ സൗഹൃദം; വൈറലായി വീഡിയോ
മൃഗങ്ങളുടെ പല വീഡിയോകളും ദിവസേന വൈറലാകാറുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് വീണ്ടും സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധനേടുന്നത്. നേച്ചർ ഈസ് അമേസിംഗ് എന്ന അക്കൗണ്ടിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. പൊതുവെ കാട്ടിലെ കാഴ്ചകൾ ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുള്ളതാണ്. ഒരു കടുവയും ഒരു നായയും ആണ് വീഡിയോയിൽ ഉള്ളത്. കടുവ നായയെ കെട്ടിപ്പിടിക്കുന്നത് വീഡിയോയിൽ കാണാം. നായയും കടുവയെ വളരെ പരിചിതമാണ് എന്ന മട്ടിൽ തന്നെയാണ് പെരുമാറുന്നത്. വീഡിയോ വൈറലായതോട നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. സൗഹൃദത്തിന് ഒരു അതിർത്തിയും ബാധകമല്ല എന്നാണ് പലരും കുറിച്ചത്.
Read Moreരാജ്യത്തിന്റെ സൈനിക കരുത്തും പാരമ്പര്യത്തിന്റെ പ്രൗഢിയും വിളിച്ചോതി റിപ്പബ്ലിക് ദിനം ആഘോഷിച്ച് രാജ്യം
ന്യൂഡൽഹി: 76-ാം റിപ്പബ്ലിക് ദിനം വർണാഭമായി ആഘോഷിച്ച് രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചതോടെയാണ് രാജ്യതലസ്ഥാനത്ത് ചടങ്ങുകൾക്ക് തുടക്കമായത്. കർത്തവ്യപഥിലെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ചേർന്ന് സ്വീകരിച്ചു. രാഷ്ട്രപതി ദേശീയ പതാക ഉയർത്തിയതിന് പിന്നാലെ 21 ഗൺ സല്യൂട്ട് ചടങ്ങ് നടന്നു. ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ മുഖ്യാഥിയായ ചടങ്ങിൽ ഇന്ത്യയുടെ സൈനിക ബലവും സാംസ്കാരിക പൈതൃകവും പ്രദർശിപ്പിക്കുന്ന പരേഡും നടന്നു. കര-വ്യോമ-നാവിക സേനകളുടെയും വിവിധ സായുധ സേനകളുടെയും പ്രകടനത്തിനൊപ്പം സംസ്ഥാനങ്ങളുടെ അടക്കം 31 നിശ്ചലദൃശ്യങ്ങൾ പരേഡിൽ അണിനിരന്നു. 352 പേരടങ്ങുന്ന ഇന്തോനേഷ്യൻ കരസേനയിലെ സൈനികരും പരേഡിന്റെ ഭാഗമായി. 5000 കലാകാരന്മാരും കർത്തവ്യപഥിൽ കലാവിരുന്നിന്റെ ഭാഗമായിട്ടുണ്ട്.
Read More