ന്യൂഡൽഹി: ഞാൻ മരിച്ചാൽ മൃതദേഹം എന്റെ സ്റ്റുഡിയോയിലേക്കുകൊണ്ടുവരിക. അവിടുത്തെ ലൈറ്റും ആക്ഷൻ, ആക്ഷൻ.. എന്ന വിളികളും കേട്ടാൽ ഞാൻ എണീറ്റേക്കാം. മരിച്ചുകിടക്കുമ്പോഴും ആക്ഷൻ പറഞ്ഞാൽ ചാടിയെണീറ്റേക്കുമെന്ന അഭിനയാഭിനിവേശത്തിന്റെ പേരാണ് ഇന്ത്യൻ സിനിമയുടെ ഷോമാൻ രാജ് കപൂർ. സ്വതന്ത്രാനന്തര ഇന്ത്യ പ്രണയിച്ചതും വിരഹിയായതും ഈ അഭിനയപ്രതിഭയുടെ രൂപത്തിലും ശബ്ദത്തിലുമായിരുന്നു. ഇന്ത്യൻ ചലനചിത്രം കണ്ട എക്കാലത്തെയും ഷോമാൻ രാജ് കപൂറിന്റെ നൂറാം ജന്മദിനമാണിന്ന്. മകൾ എഴുതിയ പുസ്തകത്തിലാണ്, മരണനിദ്രയിൽപ്പോലും ആക്ഷൻ പറഞ്ഞാൽ അഭിനിയച്ചുതുടങ്ങുമെന്നു രാജ് കപൂർ പറയുന്നത്. 1948ൽ ആണ് അദ്ദേഹത്തിന്റെ ആദ്യത്തെ സിനിമ പുറത്തിറങ്ങുന്നത്, ഇന്ത്യ സ്വതന്ത്രയായ തൊട്ടടുത്ത വർഷം. പിന്നീട് സ്വതന്ത്ര ഇന്ത്യ അവളുടെ മോഹങ്ങളും മോഹഭംഗങ്ങളും കൊട്ടക തിരശീലയിൽ രാജ് കപൂറിലൂടെ സാക്ഷാത്കരിച്ചു. സംവിധായകൻ, ആർകെ സ്റ്റുഡിയോ ആരംഭിച്ച സംരംഭകൻ, സിനിമയിലെ കപൂർ കുടുംബവാഴ്ചയുടെ ഉദ്ഘാടകൻ വിശേഷണങ്ങൾ പലതിലും വലുതായി ഇന്ത്യ ആഘോഷിച്ചത് രാജ് സാഹിബ്…
Read MoreCategory: Today’S Special
ആൾമരം പാടുമ്പോൾ… കൗതുകവും വിസ്മയവും മനുഷ്യത്വവും നിറച്ച ഒരു ക്രിസ്മസ് ട്രീ
ചില കാഴ്ചകൾ അങ്ങനെയാണ്.. നമുക്കൊരിക്കലും അത് മറക്കാൻ കഴിയില്ല. “മനുഷ്യർ നട്ടുവളർത്തിയ’ ഒരു വലിയ ക്രിസ്മസ് ട്രീ ഒരിക്കൽ കണ്ടാൽ പിന്നെ ഒരിക്കലും മറക്കില്ല. അമേരിക്കയിലാണ് മനുഷ്യർക്ക് വേണ്ടി മനുഷ്യരെക്കൊണ്ട് മനുഷ്യരാൽ നിർമിക്കപ്പെട്ട ഈ ക്രിസ്മസ് ട്രീ ഉള്ളത്. കഴിഞ്ഞ 40 വർഷമായി ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് പേർക്ക് കണ്ണിന് വിരുന്നൊരുക്കിയിട്ടുണ്ട് സിംഗിംഗ് ക്രിസ്മസ് ട്രീ എന്നറിയപ്പെടുന്ന ഈ ദൃശ്യ വിസ്മയം. അമേരിക്കയിലെ മോണ ഷോര്‍സ് ഹൈസ്കൂള്‍ ക്വയര്‍ ഗ്രൂപ്പാണ് ലോകത്തെ അപൂർവങ്ങളിൽ അപൂർവമായ ഈ ക്രിസ്മസ് ട്രീ ഒരുക്കുന്നത്. ഗ്രൂപ്പുകളൊരുക്കുന്ന ‘പാട്ട് പാടുന്ന’ ക്രിസ്മസ് ട്രീ. ഈ ക്രിസ്മസ് ട്രീ ഒരുക്കുന്നത് ഒരു ദൃശ്യ വിസ്മയം മാത്രമല്ല, മോണ ഷോര്‍സ് സമൂഹത്തിന്റെ കഴിവും സര്‍ഗാത്മകതയും കാട്ടിത്തരുന്ന സംഗീത വിസ്മയം കൂടിയാണ്. ക്രിസ്മസ് കാലമാകുമ്പോഴാണ് ഈ പാട്ടുപാടുന്ന ക്രിസ്മസ് ട്രീ സജീവമാകുന്നത്. ക്രിസ്മസ് ട്രീ എന്നുപറയുമ്പോള്‍ ഒരു വലിയ…
Read Moreവിശക്കുന്നല്ലോ, വിശക്കുന്നല്ലോ… മാലിന്യമുണ്ടെങ്കിൽ തരൂ’; ഹോങ്കോംഗ് ഡിസ്നിലാന്റിൽ കുട്ടികളെ പോലെ കരഞ്ഞ് വായാടി ഡസ്റ്റ്ബിന്‍; വൈറലായി വീഡിയോ
മാലിന്യങ്ങൾ തട്ടിയിട്ട് റോഡിലൂടെ നടക്കാൻ സാധിക്കാത്ത കാലമാണ് ഇന്ന് എന്നാൽ, എല്ലാ സ്ഥലങ്ങളിലും അങ്ങനെയല്ലന്ന് കാണിച്ച് തരികയാണ് ഹോങ്കോംഗിലെ ഡിസ്നിലാന്റ്. നിരത്തിൽ നടക്കുന്ന ആളുകളിലേക്ക് സ്വയം ഉരുണ്ടെത്തി മാലിന്യം ചോദിച്ചു വാങ്ങുന്ന ഡസ്റ്റ് ബിൻ ആണിവിടെ താരം. ആളുകൾ നടന്നു വരുന്പോൾ അവർക്കിടയിലേക്ക് കയറിച്ചെന്ന് എനിക്ക് വിശക്കുന്നു ഭക്ഷണം വേണം, മാലിന്യങ്ങൾ ഉണ്ടെങ്കിൽ തരൂ എന്ന് കെഞ്ചിപ്പറയുന്ന വായാടി ഡസ്റ്റ്ബിന്‍’ ആണ് ഈ കുറുന്പൻ. അപ്രതീക്ഷിതമായി വരുന്നതിനാൽ ആളുകൾ ആദ്യമൊന്ന് ഭയക്കുമെങ്കിലും അൽപ സമയത്തിനു ശേഷം ആളുകൾ അവന് മാലിന്യം കൊടുക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. എന്തായാലും വായാടിക്കുട്ടന്റെ വീഡിയോ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. എങ്ങനെയാണ് ഇതിന് ശബ്ദം ഉണ്ടാകുന്നത്. മറ്റാരെങ്കിലും റിമോട്ടിൽകൺട്രോൾ ചെയ്യുന്നതാണോ എന്ന് പലരും സംശയം ഉന്നയിച്ചു. ഡസ്റ്റ്ബിന്നിനെ തനിക്ക് തന്നാല്‍ അവന് ജീവിതകാലം മുഴുവന്‍ കഴിക്കാനുള്ള ഭക്ഷണം താന്‍ നല്‍കാമെന്നായിരുന്നു…
Read Moreപൂച്ച സെർ, നിങ്ങൾ കുടുംബം കലക്കുമോ… ഭാര്യയേക്കാൾ കൂടുതൽ ഭർത്താവിന് ഇഷ്ടം പൂച്ചയോട്: പരാതിയുമായി യുവതി
വളരേ പ്രതീക്ഷയോടെ കല്യാണ ജീവിതത്തിലേക്ക് കടക്കുന്നവരാകും എല്ലാവരും. എന്നാൽ പ്രതീക്ഷയ്ക്ക് വിഭിന്നമായി തങ്ങളുടെ പങ്കാളി പെരുമാറിയാൽ ഉണ്ടാകാവുന്ന മാനസികാവസ്ഥയെ കുറിച്ച് ഓർക്കാൻ കൂടി സാധിക്കില്ല ആർക്കും. തന്റെ ഭാര്യയേക്കാൾ പൂച്ചകളെ സ്നേഹിക്കുന്ന ഭർത്താവിനെതിരേ പരാതിയുമായി വന്ന ഭാര്യയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാവരും ചർച്ച. പൂച്ചയെ ചൊല്ലി ദിവസവും ഇരുവരും തമ്മിൽ വീട്ടിൽ ബഹളം ഉണ്ടാകാറുണ്ട്. ഭർത്താവ് തന്നേക്കാൾ കൂടുതൽ പൂച്ചയെ ആണ് സ്നേഹിക്കുന്നതും താലോലിക്കുന്നും. ഇത് ഭാര്യയെ വല്ലാതെ തളർത്തി. പൂച്ചയാകട്ടെ ഭാര്യയെ മൂന്ന് നാല് തവണ മാന്തുകയും ചെയ്തിട്ടുണ്ട്. അതോടെ അവർക്ക് ദേഷ്യം ഇരട്ടിയായി. അതോടെ ഭർത്താവിനെതിരേ കേസ് കൊടുക്കാൻ തയാറാവുകയായിരുന്നു യുവതി. പരാതിയിൻമേൽ ക്രൂരത, സ്ത്രീധനം ചോദിക്കൽ എന്നിവ കൈകാര്യം ചെയ്യുന്ന ഐപിസി സെക്ഷൻ 498 എ പ്രകാരമാണ് നിയമനടപടികൾ തുടങ്ങിയത്. എന്നാൽ, സ്ത്രീധനമോ ക്രൂരതയോ ഒന്നുമല്ല ഈ തർക്കങ്ങൾക്ക് കാരണം, പകരം…
Read Moreസ്ക്രീൻ സമയം തടഞ്ഞ മാതാപിതാക്കളെ തട്ടിക്കളയാൻ ഉപദേശിച്ച് ചാറ്റ്ബോട്ട്: പരാതിയുമായി 17 കാരന്റെ കുടുംബം
മൊബൈൽ ഫോണിന്റെ അഡിക്ഷൻ കുട്ടികളിൽ ഇപ്പോൾ വളരേ കൂടുതലാണ്. അതിൽ ഏറിയ പങ്കും വഹിക്കുന്നത് സോഷ്യൽ മീഡിയയും മൊബൈൽ ഗെയിമുകളുമാണ്. കുട്ടികളെ ലക്ഷ്യമിട്ടുകൊണ്ടാണ് ഓൺലൈൻ ഗെയിമുകളിൽ പലതും ഉണ്ടാക്കിയിരിക്കുന്നതു പോലും. നിർമിത ബുദ്ധിയുടെ വരവോടെ ടെക്നോളജിയിൽ പലതരം മാറ്റങ്ങൾ വന്നു. സോഷ്യൽ മീഡിയയുടെ സ്വാധീനം സമൂഹത്തിൽ നന്നായി പ്രകടമാക്കാൻ സാധിച്ചു. ഇതെല്ലാം പറഞ്ഞു വരുന്നതെന്തെന്നാൽ ഇന്റർനെറ്റ് ഇല്ലാത്ത കാലത്തെ കുറിച്ച് നമുക്ക് ചിന്തിക്കാനേ സാധിക്കില്ല എന്നാണ്. സമീപ കാലത്താണ് ചാറ്റ് ബോട്ടുകൾ പ്രചാരത്തിലായത്. ഇപ്പോഴിതാ ചാറ്റ്ബോട്ട് കന്പനിയായ Character.ai -ക്കെ പരാതി നൽകിയിരിക്കുകയാണ് 17 കാരന്റെ മാതാപിതാക്കൾ. ചാറ്റ് ബോട്ടുമായി 17 -കാരൻ നടത്തിയ ആശയവിനിമയത്തിന്റെ സ്ക്രീൻ ഷോട്ടുകളും പരാതിക്കൊപ്പം ഇവര്‍ കോടതിയിൽ സമർപ്പിച്ചു. ഇന്റർനെറ്റിന്റെ അമിതമായ ഉപയോഗം കാരണം തന്റെ മകനോട് സ്ക്രീൻ പരിമിതി കുറയ്ക്കണമെന്ന് മാതാപിതാക്കൾ അവനോട് പറഞ്ഞു. ഇക്കാര്യം ചാറ്റ് ബോട്ടുമായി അവൻ…
Read Moreക്യൂട്ട് കടുവ..!!: താലോലിക്കാന്‍ തോന്നും ഈ കടുവയെ കണ്ടാൽ
ബാങ്കോക്ക്: ആക്രമണകാരിയായ വന്യജീവിയാണു കടുവ. ക്രൗര്യം മുറ്റിയ അതിന്റെ മുഖം അടുത്തു കണ്ടാൽ ആരായാലും ഭയന്നു വിറച്ചുപോകും. എന്നാൽ, തായ്ലൻഡിലെ ഒരു മൃഗശാലയിലെ മൂന്നു വയസുള്ള പെൺകടുവയെ കണ്ടാൽ പേടിയൊന്നും തോന്നില്ലെന്നു മാത്രമല്ല, ഓമനിക്കാൻ തോന്നും. അത്രയ്ക്കു ക്യൂട്ടാണു കക്ഷി! വടക്കൻ തായ്ലൻഡിലെ ചിയാങ് മായ് നൈറ്റ് സഫാരി ഫേസ്ബുക്ക് പേജിലാണ് “ഏവ’ എന്നു പേരിട്ടിരിക്കുന്ന കടുവയുടെ ചിത്രം പങ്കുവയ്ക്കപ്പെട്ടത്. ബംഗാൾ കടുവകളുടെ അപൂർവ വകഭേദമായ സ്വര്‍ണക്കടുവ (Golden Tigress) വിഭാഗത്തിൽപ്പെട്ട കടുവയാണിത്. ലോകത്ത് 30 സ്വർണക്കടുവകൾ മാത്രമാണു വിവിധ മൃഗശാലകളിലായി സംരക്ഷിക്കപ്പെടുന്നത്. ഭീകരന്മാരായ വേട്ടക്കാരാണു സാധാരണ കടുവകളെങ്കിൽ സ്വർണക്കടുവകൾ ഇതിൽനിന്നും വ്യത്യസ്തമായ സ്വഭാവമുള്ളവരാണ്. മനുഷ്യരോടു സൗഹാർദപരമായി ഇവ ഇടപെടും. സമൂഹമാധ്യമങ്ങളില്‍ “ഏവ’യുടെ ചിത്രങ്ങൾ വൈറലായതോടെ “സുന്ദരിക്കടുവ’ എന്ന വിശേഷണം നെറ്റിസൺസ് ചാർത്തിക്കൊടുത്തു. ഇതിനെ കാണാനെത്തുന്നവരുടെ തിരക്കും കൂടി. ഏവയ്ക്കു മുൻപ് സഹോദരി ലൂണയും സോഷ്യൽമീഡിയയുടെ ഇഷ്ടം…
Read Moreടൈം മാസികയുടെ ‘പേഴ്സണ്‍ ഓഫ് ദ് ഇയര്‍’ ആയി വീണ്ടും ഡോണള്‍ഡ് ട്രംപ്
ന്യൂയോർക്ക്: ടൈം മാഗസിന്റെ ‘പേഴ്സൺ ഓഫ് ദ ഇയർ’ ആയി നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പിൽ ജയിച്ച് യുഎസ് പ്രസിഡന്റായി മടങ്ങിയെത്തിയ ട്രംപ് അമേരിക്കൻ രാഷ്ട്രീയത്തെ പൊളിച്ചെഴുതിയതായി മാഗസിൻ വിലയിരുത്തി. 2016ലെ തെരഞ്ഞെടുപ്പിൽ ജയിച്ചപ്പോഴും ട്രംപിനെ ‘വർഷത്തിലെ പ്രമുഖ വ്യക്തിത്വം’ ആയി ടൈം മാഗസിൻ തെരഞ്ഞെടുത്തിരുന്നു. പോപ് താരം ടെയ്ലര് സ്വിഫ്റ്റായിരുന്നു 2023ലെ പേഴ്സണ്‍ ഓഫ് ദ് ഇയര്‍. 2020 ല്‍ ജോ ബൈഡന്റെയും കമലയുടെയും പേരുകളായിരുന്നു മാസിക തിരഞ്ഞെടുത്തത്.
Read Moreവരനെ ആദ്യമായി കാണുന്നത് വിവാഹ വേദിയിൽ: പൊട്ടിക്കരഞ്ഞ് വധു; വൈറലായി വീഡിയോ
വിവാഹം കഴിക്കാൻ പോകുന്ന ആളിനെ കുറിച്ച് എ്ലലാവർക്കും ഓരോ സങ്കൽപങ്ങൾ ഉണ്ടാകും. എന്നാൽ തന്റെ സ്വപനങ്ങൾക്ക് വിഭിന്നമായി ഒരാളെ കല്യാണം കഴിക്കാൻ വന്നാൽ എന്താകും അവസ്ഥ. അത്തരത്തിലൊരു സംഭവത്തിന്റെ വീഡിയോ ആണിപ്പോൾ സോഷ്യൽ മാഡിയയിൽ വൈറലാകുന്നത്. വേദിയിലിരിക്കുന്ന വരന്റേയും വധുവിന്റേയും അടുത്ത് കുറേ ആളുകൾ ചുറ്റും കൂടിയിരിക്കുന്നതാണ് വീഡിയോയുടെ തുടക്കം. വധു ആകട്ടെ ഭയങ്കര കരച്ചിലും. വധുവിനെ ആശ്വസിപ്പിക്കുകയാണ് ചുറ്റും കൂടിയിരിക്കുന്നവർ. വധുവിന്റെ കരച്ചിലിന്റെ കാരണമെന്തെന്ന് തിരിക്കിയപ്പോഴാണ് എല്ലാവരും ഞെട്ടിപ്പോയത്. വധു കല്യാണ മണ്ഡപത്തിൽ വച്ചാണ് ആദ്യമായി തന്റെ പങ്കാളിയെ കാണുന്നത്. തന്റെ സങ്കൽപത്തിനൊത്ത ആളല്ല തന്റെ കഴുത്തിൽ താലി ചാർത്തിയതെന്ന് പറഞ്ഞാണ് വധു കരയുന്നത്. ചെക്കനെ കാണാൻ പോയതും കല്യാണം ഉറപ്പിച്ചതുമെല്ലാം വധുവിന്റെ അച്ഛനായിരുന്നു. തന്റെ മകളെ വിവാഹം ചെയ്യാൻ പോകുന്ന ആളുടെ ഫോട്ടോ പോലും പെൺകുട്ടിയെ അയാൾ കാണിച്ചിരുന്നില്ല. ആദ്യമായി പയ്യനെ കണ്ടപ്പോഴുണ്ടായ ഷോക്കിൽ…
Read Moreആഹാ! ജോറായിട്ടുണ്ടല്ലോ: ജർമനിയിൽ സ്വർണംകൊണ്ട് ക്രിസ്മസ് ട്രീ ഭാരം 60 കിലോഗ്രാം
മ്യൂണിച്ച്: ക്രിസ്മസ് ആഘോഷങ്ങളുടെ ഒരുക്കങ്ങൾ നടക്കുന്നതിനിടെ ജർമനിയിലെ മ്യൂണിച്ച് നഗരത്തിൽ തയാറാക്കിയ ക്രിസ്മസ് ട്രീ ലോകശ്രദ്ധ നേടി. 24 കാരറ്റുള്ള അസൽ സ്വർണംകൊണ്ടാണ് ഈ ക്രിസ്മസ് ട്രീ നിർമിച്ചിരിക്കുന്നത്! ആകെ ഭാരം 60 കിലോഗ്രാം! പ്രോ ഓറം എന്ന സ്വർണക്കമ്പനിയാണു ക്രിസ്മസ് ട്രീയുടെ നിർമാതാക്കൾ. കന്പനിയുടെ മുപ്പത്തഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് സ്വർണ ക്രിസ്മസ് ട്രീ നിർമിച്ചതെന്നു മാനേജ്മെന്റ് പറഞ്ഞു. സ്വർണത്തിൽതീർത്ത 2,024 ഫിൽഹാർമോണിക് നാണയങ്ങൾ ക്രിസ്മസ് ട്രീ ഉണ്ടാക്കാൻ ഉപയോഗിച്ചു. എന്നാൽ, ലോകത്തിലെ ഏറ്റവും വിലയേറിയ ക്രിസ്മസ് ട്രീ ഇതല്ല. 2010ൽ അബുദാബിയിലെ എമിറേറ്റ്സ് പാലസ് ഹോട്ടലിൽ 11 മില്യൺ ഡോളർ ചെലവഴിച്ചു നിർമിച്ച ക്രിസ്മസ് ട്രീക്കാണ് അതിന്റെ ക്രെഡിറ്റ്. വജ്രങ്ങളും മുത്തുകളും രത്നങ്ങളുംകൊണ്ട് അലങ്കരിച്ചായിരുന്നു അതിന്റെ നിർമാണം.
Read Moreകാര്യം നിസാരം… സിംഗിൾ പസങ്കകൾ ആണോ നിങ്ങൾ: വിഷമിക്കേണ്ട, കാമുകി ഇല്ലാത്ത നിങ്ങൾക്ക് കപ്പിൾ ഫോട്ടോ എടുത്ത് മറ്റുള്ളവരെ വിശ്വസിപ്പിക്കണോ? ടെക്നിക്കുമായി ഇതാ ഒരു ഫോട്ടോഗ്രാഫർ
സിംഗിൾ പസങ്കകൾക്കെന്താ ഇവിടെ ജീവിക്കണ്ടേ… കൂടെ പഠിച്ച എല്ലാവർക്കും കാമുകിയും കാമുകനും ഭാര്യയുമൊക്കെ ആയി. സോഷ്യൽ മീഡിയ തുറക്കാൻ സാധിക്കാത്ത അവസ്ഥ പോലും ചില സമയത്ത് ഇവർ മൂലം ഉണ്ടാകാറുണ്ട്. അവരവരുടെ പാർടണറുമൊത്ത് കൈ പിടിക്കുന്ന ഫോട്ടോ, കെട്ടിപ്പിടിക്കുന്ന ഫോട്ടോ, ഡേറ്റിംഗ് ഫോട്ടോ അങ്ങനെ നിരവധി ഫോട്ടോയും വീഡിയോയുമൊക്കെ കാണുന്പോൾ ചങ്ക് പിടക്കുന്ന സിംഗിൾസിനെ കുറിച്ച് ആരെങ്കിലും ഓർത്തിട്ടുണ്ടോ? ഇപ്പോഴിതാ നിങ്ങൾക്കാശ്വാസവുമായി എത്തിയിരിക്കുകയാണ് ജാപ്പനീസ് ഫോട്ടോഗ്രാഫർ കെയ്സു കെ. ജിനുഷി. വളരെ രസകരമായി അദ്ദേഹം അവതരിപ്പിച്ച ഫോട്ടോഷൂട്ട് ആണിപ്പോൾ വൈറലാകുന്നത്. ഒരു വിഗ്ഗും പിന്നെ ഏതാനും മേക്കപ്പ് പ്രോപോർട്ടികളും കൂടെ ചില ഡിജിറ്റൽ വിദ്യകളും വച്ച് സാങ്കലിപിക കാമുകിയെ ആണ് ഇദ്ദേഹം സൃഷ്ടിച്ചെടുത്തത്. ചിത്രങ്ങൾ പകർത്തുന്പോൾ പെൺകുട്ടിയുടെ കൈ ആയി തോന്നാൻ സ്വന്തം കൈയിൽ നെയിൽ പോളിഷ് പുരട്ടിയാണ് കെയ്സു പരിഹാരം കണ്ടത്. അവിവാഹിതരായ നിരവധി പുരുഷന്മാരാണ്…
Read More