ഓർഡർ ചെയ്തതുമായി ഒരു ബന്ധവുമില്ലാത്ത സാധനങ്ങൾ കൈയിൽ കിട്ടുന്ന സംഭവങ്ങൾ ഇപ്പോൾ പതിവാണ്. കഴിഞ്ഞ ദിവസവും ഇത്തരത്തിലൊരു സംഭവം സോഷ്യൽ മീഡിയയിൽ റിപ്പോർട്ട് ചെയ്തിരുന്നു. കൊളംബിയക്കാരിയായ സോഫിയ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ആമസോണിൽ നിന്ന് ഒരു എയർ ഫ്രയർ ഓർഡർ ചെയ്തു. എന്നാൽ ലഭിച്ചതാകട്ടെ ജീവനുള്ള ഒരു പല്ലിയെയാണ്. ആമസോണ്‍ പാക്കറ്റിലുള്ള പല്ലിയുടെ ചിത്രം സോഫിയ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതോടെ സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് കാരണമായി. തന്റെ വീട്ടിലേക്ക് ഒരു എയർ ഫ്രയർ ഇവർ ഓർഡർ ചെയ്തിരുന്നു. എന്നാൽ പാഴ്സൽ വന്നപ്പോൾ ഉള്ളിൽ കണ്ട കാഴ്ച തന്നെ ഭയപ്പെടുത്തിയെന്ന് സോഫിയ പറയുന്നു. പല്ലിയുടെ ചിത്രം എക്സില്‍ പങ്കുവച്ചു കൊണ്ട് സോഫിയ ഇങ്ങനെ എഴുതി, ‘ഞങ്ങൾ ആമസോണിലൂടെ ഒരു എയർ ഫ്രയർ ഓർഡർ ചെയ്തു, അത് ഒരു കൂട്ടാളിയുമായി എത്തി. ഇത് ആമസോണിന്റെ തെറ്റാണോ അതോ…
Read MoreCategory: Today’S Special
വിവാഹം കഴിഞ്ഞ് 48 മണിക്കൂറിനുള്ളിൽ മരുമകളെ വീട്ടിൽ നിന്ന് പുറത്താക്കി അമ്മായിഅച്ഛൻ; കാരണമിങ്ങനെ…
വിവാഹം കഴിഞ്ഞ് 48 മണിക്കൂറിന് ശേഷം വധുവിനെ ഭർതൃവീട്ടുകാർ വീട്ടിൽ നിന്ന് പുറത്താക്കിയ വിചിത്രമായ സംഭവം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. ഈ അന്യായമായ പെരുമാറ്റം സംബന്ധിച്ച് വധുവിൻ്റെ വീട്ടുകാർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. വരന്റെ അച്ഛനാണ് അവരുടെ വീട്ടിൽ നിന്ന് വധുവിനെ ഇറക്കി വിട്ടത്. വധുവിന്റെ കാൽ കണ്ട അമ്മായിഅച്ഛന് ദേഷ്യം വരുകയും, പെണ്ണിന്റെ കാലിന് എന്തോ കുഴപ്പമുണ്ട് എന്നാരോപിച്ച് വീട്ടിൽ നിന്ന് വധുവിനെ പുറത്താക്കുകയും ചെയ്തു. ഏറെ സങ്കടകരമായ ഒരു കാര്യം കൂടി ഇതേ തുടർന്നുണ്ടായി. യുവതിയെ ഭർത്താവിന്റെ വീട്ടിൽ നിന്നും തിരികെ എത്തിച്ച വിവരമറിഞ്ഞതിന് പിന്നാലെ യുവതിയുടെ അമ്മയുടെ അച്ഛൻ മരണപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുവതിയുടെയും വരന്റെയും കുടുംബം സൈനികപശ്ചാത്തമുള്ളവരുടേതാണ്. യുവതിയുടെ അമ്മായിഅച്ഛനും വിമുക്തഭടനാണ്. എന്നാൽ, വിവാഹം കഴിഞ്ഞ് അധികം കഴിയും മുമ്പ് തന്നെ അമ്മായിഅച്ഛൻ യുവതിയുടെ കാലിന് കുഴപ്പമുണ്ട്…
Read Moreകണ്ണീർക്കടലോരം: പൊലിഞ്ഞത് 61 മത്സ്യത്തൊഴിലാളികൾ, കാണാമറയത്ത് 27 പേർ
തൃശൂർ: കടലിൽ ഉപജീവനത്തിനായുള്ള മൽപ്പിടിത്തത്തിനിടെ ഒന്നേകാൽ വർഷത്തിനുള്ളിൽ പൊലിഞ്ഞത് 61 മത്സ്യത്തൊഴിലാളികളുടെ ജീവൻ. 27 മത്സ്യത്തൊഴിലാളികളെ കാണാതായി. വർഷംതോറും അന്‍പതിലധികം ജീവനാണു കടലിൽ കണ്ണീരുപ്പായി കലരുന്നത്. അത്യാധുനികസംവിധാനങ്ങളും മത്സ്യബന്ധനരീതികളുമുണ്ടെങ്കിലും കടലാഴങ്ങളിൽ അമരുന്ന ജീവനുകൾ തിരിച്ചുപിടിക്കാൻ അധികൃതർക്കും സാധിക്കുന്നില്ല. ഫിഷറീസ് വകുപ്പിന്റെ നിതാന്തജാഗ്രതയും സുരക്ഷാസേനയുടെ മുന്നറിയിപ്പുകളുമുണ്ടെങ്കിലും അതൊന്നും പൂർണമായും രക്ഷാവലകളാകുന്നുമില്ല. കഴിഞ്ഞ 15 മാസത്തിനിടെ 15 മത്സ്യത്തൊഴിലാളികളാണു തിരുവനന്തപുരം ജില്ലാ പരിധിയിലെ കടലിൽ മാത്രം മരിച്ചത്. നാലു പേരെ കാണാതായി. ആലപ്പുഴയിലും തൃശൂരും 12 പേർ വീതം മരിച്ചു. തൃശൂരിൽ എട്ടു പേരെയും ആലപ്പുഴയിൽ ഒരാളെയും കാണാതായി. കൊല്ലത്ത് ഏഴു പേർ മരിച്ചു. അഞ്ചുപേരെ കാണാതായി. മലപ്പുറം, കണ്ണൂർ ജില്ലകളിൽ നാലു പേർ വീതം മരിച്ചപ്പോൾ നാലുപേരെ കാണാതായി. എറണാകുളത്തും കാസർഗോഡും മൂന്നു പേർ വീതം മരിച്ചു. നാലുപേർ കാണാക്കയങ്ങളിൽപെട്ടു. കടലിൽ കാണാതാവുകയെന്നു പറഞ്ഞാൽ മൃതദേഹം കണ്ടെത്താനായില്ല എന്നതാണു…
Read Moreസ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി പോൽ ആപ്പ്
കൊല്ലം: സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് പോല്‍ ആപ്പില്‍ കൂടുതല്‍ സംവിധാനങ്ങൾ ഏർപ്പെടുത്തി കേരള പോലീസ്. യാത്രചെയ്യുന്ന സ്ത്രീകളുടെയും ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകിയാണ് പുതിയ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയതെന്നു പോലീസ് ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു. യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷയ്ക്കായി ‘ട്രാക്ക് മൈ ട്രിപ്പ് ’, ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകള്‍ക്കു സുരക്ഷയ്ക്കും സഹായത്തിനുമായി ‘സിംഗിള്‍ വുമണ്‍ ലിവിംഗ് എലോണ്‍’, സ്ത്രീകള്‍ക്ക് പോലീസ് സ്റ്റേഷനിലെ സ്റ്റേഷന് ഹൗസ് ഓഫീസറെ നേരിൽ കാണുന്നതിന് ‘അപ്പോയിന്മെന്റ് വിത്ത് എസ്എച്ച്ഒ’ എന്നീ സൗകര്യങ്ങളാണു പുതുതായി ഒരുക്കിയിട്ടുള്ളത്. ആപല്‍ഘട്ടങ്ങളില്‍ അടിയന്തര സുരക്ഷയ്ക്കായി പോലീസിനെ അറിയിക്കാനുള്ള എസ്ഒഎസ് ബട്ടണ്‍ സംവിധാനം നേരത്തേതന്നെ പോൽ ആപ്പിൽ ഏർപ്പെടുത്തിയിരുന്നു. ആപ്പിലെ മറ്റു സേവനങ്ങള്‍ക്ക് പുറമേയാണു സ്ത്രീകളുടെ സുരക്ഷ മുൻനിര്‍ത്തി ഈ സേവനങ്ങള്‍കൂടി ലഭ്യമാക്കിയിട്ടുള്ളത്. ട്രാക്ക് മൈ ട്രിപ്പ് സഞ്ചരിക്കുന്ന വാഹനത്തിന്റെ നമ്പർ ഫോട്ടോ എടുത്ത് ആപ്പില്‍ സേവ്…
Read Moreജീവൻ പോയാലും വേണ്ടില്ല, വൈറലായാൽ മതി; പതിനൊന്നുകാരന്റെ ജീവനെടുത്ത് ‘റീല്‍സ്’
സമൂഹമാധ്യമങ്ങളില്‍ താരമാകാന്‍ എന്തും ചെയ്യാന്‍ മടിയില്ലാത്ത ചിലരുണ്ട്. ഇവരുടെ സാഹസങ്ങള്‍ വലിയ അപകടങ്ങൾ ക്ഷണിച്ചുവരുത്താറുമുണ്ട്. അത്തരത്തില്‍ മധ്യപ്രദേശിൽ സംഭവിച്ച ഒരപകടം സമൂഹമാധ്യമങ്ങളില്‍ ചർച്ചയായിരിക്കെയാണ്. പ്രാങ്ക് റീല്‍ ചിത്രീകരിക്കുന്നതിനിടെ അബദ്ധത്തില്‍ കഴുത്തില്‍ കുരുക്കു മുറുകി പതിനൊന്നുകാരന് ജീവൻ നഷ്ടപ്പെടുകയായിരുന്നു. മധ്യപ്രദേശ് അംബാഹ് സ്വദേശിയായ കരണ്‍ മരിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. കരണും സുഹൃത്തുക്കളും മരത്തിനു ചുറ്റുംനിന്നു കളിക്കുന്നതു ദൃശ്യങ്ങളില്‍ കാണാം. അതിനിടെ കരൺ കഴുത്തില്‍ കയര്‍ കെട്ടുകയും മറ്റു കുട്ടികള്‍ വീഡിയോ ചിത്രീകരിക്കുകയുമായിരുന്നു. കഴുത്തില്‍ കെട്ടിയ കുരുക്കു മുറുകിയതോടെ സുഹൃത്തുക്കള്‍ വീട്ടുകാരെ വിവരമറിയിച്ചു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു.
Read Moreമിഠായി പ്രേമികളേ ഒന്നു നിൽക്കൂ… ചോക്ലേറ്റിനുള്ളില്‍ വെപ്പുപല്ല് പരാതിയുമായി റിട്ട. പ്രിൻസിപ്പൽ
ചോക്ലേറ്റിനുള്ളില്നിന്നു വെപ്പുപല്ലുകള്‍ കിട്ടിയതായി പരാതി. ഖർഗോണിലെ റിട്ടയേർഡ് സ്കൂൾ പ്രിൻസിപ്പലായ മായാദേവി ഗുപ്തയാണു പരാതിക്കാരി. ഒരു കുട്ടിയുടെ ജന്മദിനത്തില് ലഭിച്ച ചോക്ലേറ്റിനുള്ളില്നിന്നു നാല് വെപ്പുപല്ലുകള്‍ കിട്ടിയതെന്നാണ് ഇവരുടെ പരാതി. ഖാർഗോണിലെ ജില്ലാ ഫുഡ് ആൻഡ് ഡ്രഗ് ഡിപ്പാർട്ട്മെന്റിന് ഇവർ രേഖാമൂലം പരാതിയും നല്കി. സംഭവത്തില്‍ പരാതി ലഭിച്ചെന്നും അന്വേഷണം നടക്കുകയാണെന്നും ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിലെ ഉദ്യോഗസ്ഥനായ എച്ച്എൽ അവാസിയ പറഞ്ഞു. ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ജൂണില്‍ ഓൺലൈനിൽ ഓർഡർ ചെയ്ത ഐസ്ക്രീം കോണിനുള്ളിൽ മനുഷ്യവിരൽ കണ്ടെത്തിയത് വലിയ വാര്‍ത്തയായിരുന്നു.
Read Moreഉദരത്തിൽ സർജിക്കൽ സൂചി; യുവതിക്ക് 20 വർഷത്തിനുശേഷം നഷ്ടപരിഹാരം
ശസ്ത്രക്രിയയ്ക്കുശേഷം ഉദരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തില്‍ ഒടുവിൽ യുവതിക്കു നീതി. 2004ൽ നടന്ന സംഭവത്തിൽ, അഞ്ചു ലക്ഷം രൂപയാണു കോടതി നഷ്ടപരിഹാരം വിധിച്ചത്. ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി നഷ്ടപരിഹാരം നല്‍കണമെന്നാണ് ഉത്തരവ്. അശ്രദ്ധമായി സര്‍ജറി നടത്തിയ ഡോക്ടര്‍മാര്‍ യുവതിക്ക് അന്‍പതിനായിരം രൂപയും നല്‍കണം. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ 2004 സെപ്റ്റംബര്‍ 29ന് ഹെര്‍ണിയ ശസ്ത്രക്രിയയ്ക്കു വിധേയയായ ബംഗളൂരു സ്വദേശിനി പത്മാവതിക്കാണു ദുരനുഭവമുണ്ടായത്. അന്ന് 32 വയസായിരുന്നു പത്മാവതിയുടെ പ്രായം. രണ്ടു ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തിലായിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയയ്ക്കുശേഷം കഠിനമായ വയറുവേദനയെത്തുടര്‍ന്ന് യുവതി ഇതേ ഡോക്ടര്‍മാരെ സമീപിച്ചപ്പോള്‍ അത് ശസ്ത്രക്രിയയുടെ ഭാഗമായുള്ളതാണെന്നും വൈകാതെ മാറുമെന്നും പറഞ്ഞ് വേദനസംഹാരികൾ നല്കി പറഞ്ഞയച്ചു. രോഗം കലശലായതിനെത്തുടർന്ന് 2010ൽ മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഉദരത്തിൽ 3.2 സെന്റിമീറ്റര്‍ നീളമുള്ള സർജിക്കൽ സൂചി കണ്ടെത്തിയത്. തുടർന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ഇതിനു പിന്നാലെ യുവതി നഷ്ടപരിഹാരം…
Read Moreഅഞ്ച് ലക്ഷം വിലയുള്ള ഡയമണ്ട് നെക്ലേസ് വലിച്ചെറിഞ്ഞത് മുനിസിപ്പാലിറ്റിയുടെ ചവറ്റുകുട്ടയിൽ; പിന്നീട് സംഭവിച്ചത്…
“നിനക്ക് ഈ ലോകത്തു എന്തിനേക്കാളും ഇഷ്ട്ടം ഈ മാലയോടാണോ”..? ലാൽജോസിന്റെ സംവിധാനത്തിൽ ഫഹദ് ഫാസിൽ നായകനായ ചിത്രം ഡയമണ്ട് നെക്ലേസിലെ ക്ലൈമാക്സ് രംഗത്തിലെ ഡയലോഗ് ആണിത്. നായകനിൽ നിന്ന് അപ്രതീക്ഷിതമായി ഈ ഡയലോഗ് കേൾക്കുന്ന നായിക അനുശ്രീ ഉടൻതന്നെ തന്റെ കഴുത്തിൽ കിടന്ന ഡയമണ്ട് നെക്ലേസ് ഊരി കടലിലേക്ക് എറിഞ്ഞു. മനപൂർവം അത്രയും വിലയുള്ള മാല കടലിലെറിഞ്ഞ നായികയെ സിനിമയിലൂടെ നമുക്കറിയാം. എന്നാൽ അത്രയും വിലപിടിപ്പുള്ള മാല യഥാർഥ്യത്തിൽ എറിഞ്ഞാലുള്ള അവസ്ഥ ഉണ്ടായാലോ? അത്തരത്തിൽ ഒരു സംഭവത്തിന്റെ വാർത്തയാണ് ചെന്നൈയിൽ നിന്ന് പുറത്ത് വരുന്നത്. ദേവരാജ് എന്ന ചെന്നൈ സ്വദേശി അബദ്ധത്തിൽ മുനിസിപ്പാലിറ്റിയുടെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞത് അഞ്ച് ലക്ഷം രൂപ വിലയുള്ള ഡയമണ്ട് നെക്ലേസാണ്. വിലകൊണ്ട് മാത്രമല്ല അതിനു വലിപ്പമുണ്ടാകുന്നത്, ദേവരാജന്റെ മകൾക്ക് അദ്ദേഹത്തിന്റെ അമ്മ വിവാഹത്തിന് അണിയുന്നതിനു വേണ്ടി കൊടുത്ത മാല ആയിരുന്നു അത്. നെക്ലേസിന്റെ…
Read Moreസംരംഭകത്വ വികസനപദ്ധതിയുടെ ഭാഗമായി സ്ത്രീ ശാക്തീകരണത്തിനായി ഇരുചക്ര വാഹനങ്ങൾ നൽകി
സാമൂഹിക സംരംഭകത്വ വികസനപദ്ധതിയുടെ ഭാഗമായി സ്ത്രീ ശക്തീകരണത്തിനായി ഇരുചക്ര വാഹനങ്ങൾ വിതരണം ചെയ്തു. വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ സൈൻ പ്രസിഡൻ്റ് എ.എൻ.രാധാകൃഷ്ണൻ വീട്ടമ്മയ്ക്ക് സ്കൂട്ടറിൻ്റെ താക്കോൽ നൽകി പദ്ധതി ഉദ്ഘാടനം നിർവഹിച്ചു. വൈക്കം നഗരസഭ കൗൺസിലർ എം.കെ. മഹേഷ് അധ്യക്ഷത വഹിച്ചു. സൈൻ സംസ്ഥാന ജനറൽ സെക്രട്ടറി രൂപേഷ് ആർ. മേനോൻ മുഖ്യപ്രഭാഷണം നടത്തി. സാമൂഹ്യ സേവന രംഗത്തെ സംഭാവന കണക്കിലെടുത്ത് എ.എൻ. രാധാകൃഷ്ണന് ജെസിഎ 50,000 രൂപയുടെ കാഷ് അവാർഡും ഫലകവും ജെസിഐ സോൺ പ്രസിഡന്റ് അഷറഫ് ഷെറീഫ് സമ്മാനിച്ചു. റിട്ട. ക്യാപ്റ്റൻ വിനോദ്കുമാർ, വിനൂബ് വിശ്വം, മനോജ് യെസ് ടെക്, നഗരസഭ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.
Read Moreപെണ്ണെഴുത്ത്; രജനിയുടെ അനുഭവങ്ങളുടെ തുറന്നുപറച്ചിൽ ‘ആ നെല്ലിമരം പുല്ലാണ് ’ പാഠപുസ്തകമായി
പഠനകാലത്തും തുടര്‍ന്ന് ജീവിതത്തിലും ദളിത് സ്ത്രീ എന്ന നിലയില്‍ നേരിടേണ്ടിവന്ന അനുഭവങ്ങളുടെ തുറന്നുപറച്ചിലാണ് രജനി പാലാംപറമ്പിലിന്റെ “ആ നെല്ലിമരം പുല്ലാണ്’’ എന്ന പുസ്തകം. സാഹചര്യങ്ങള്‍ പ്രതികൂലമായിരുന്നതിനാൽ പലതിനോടും കലഹിച്ചും പൊരുതിയുമാണ് ഇവിടെവരെ എത്തിയത്. ആ അനുഭവങ്ങളാണ് പുസ്തകമായി പിറവിയെടുത്തതെന്ന് കടുത്തുരുത്തി പാലാംപറമ്പില്‍ (പടിക്കത്താഴം) രജനി പറഞ്ഞു. രജനി പാലാംപറമ്പിലിന്റെ ആ നെല്ലിമരം പുല്ലാണ് എന്ന പുസ്തകം എംജി സര്‍വകലാശാലയിലെ ബിഎ മലയാളം സിലബസില്‍ ഇടംപിടിച്ചു. അതില്‍ ഏറെ സന്തോഷമുണ്ടെന്ന് രജനി പറഞ്ഞു. ഓര്‍മവച്ച കാലം മുതല്‍ 2021 വരെയുള്ള സ്വന്തം ജീവിതമാണ് അന്‍പത്തൊന്നുകാരിയായ രജനി പുസ്തകത്തില്‍ വിവരിക്കുന്നത്. രജനിയുടെ ആത്മകഥയും ആദ്യപുസ്തകവുമാണിത്. ആ നെല്ലിമരം പുല്ലാണ് എന്ന ആത്മകഥയ്ക്കുശേഷം പെണ്‍കനല്‍ രേഖകള്‍ എന്ന പുസ്തകവും പുറത്തിറക്കി. ഇപ്പോള്‍ ചെറുകഥകള്‍ എഴുതുന്നുണ്ട്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍നിന്ന് ലഭിച്ച താത്കാലിക ജോലിയുടെ ഭാഗമായി ഡിജിറ്റല്‍ സര്‍വേ അസിസ്റ്റന്റായി ജോലി ചെയ്യുകയാണ് രജനിയിപ്പോള്‍.…
Read More