കുപ്പത്തൊട്ടിയിൽ വീണുപോയത് അഞ്ച് ലക്ഷത്തിന്‍റെ ഡയമണ്ട് നെക്ലേസ്; തിരികെ നൽകി ശുചീകരണ തൊഴിലാളികൾ

കുപ്പത്തൊട്ടിയില്‍ നിന്ന് ശുചീകരണ തൊഴിലാളികൾക്ക് ലഭിച്ചത് അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന ഡയമണ്ട് നെക്ലേസ്. ചെന്നൈയിലാണ് സംഭവം. നഗരത്തിൽ താമസിക്കുന്ന ദേവരാജിന്‍റെ വീട്ടിൽ നിന്നും നഷ്ടപ്പെട്ട മാലയാണ് തൊഴിലാളികൾ കണ്ടെത്തി തിരികെ ഏൽപ്പിച്ചത്. ദേവരാജിന്‍റെ മകളുടെ വിവാഹത്തിന് അദ്ദേഹത്തിന്‍റെ അമ്മ സമ്മാനമായി നൽകിയ നെക്ലേസാണ് കുപ്പൊത്തൊട്ടിയിലെത്തിയത്. വീട്ടിലെ മാലിന്യം കളയുന്നതിനിടയിൽ മാലയും പെട്ടുപോകുകയായിരുന്നു. മാലിന്യങ്ങള്‍ക്കിടയില്‍ പൂമാലയില്‍ കുരുങ്ങിയ നിലയിലായിരുന്നു നെക്ലേസ് കണ്ടെത്തിയത്. മാല നഷ്ടപ്പെട്ട ഉടന്‍ തന്നെ ദേവരാജ് കോര്‍പറേഷന്‍ അധികൃതരുമായി ബന്ധപ്പെട്ടു. തുടർന്ന് സമീപത്തെ മാലിന്യം നിക്ഷേപിക്കുന്ന ഇടങ്ങളില്‍‌ തിരച്ചിൽ ആരംഭിച്ചു. പിന്നാലെ മാല കണ്ടെത്തി തിരിച്ചേൽപ്പിക്കുകയായിരുന്നു. ₹5,00,000 worth diamond necklace was recovered from garbage by the conservancy team of Dn137, Zn10.#GCC appreciates @SumeetUrbaser team that helped Mr Devaraj residing in an apartment in…

Read More

റീൽസ് ഷൂട്ട് ചെയ്യാൻ കാമറ വേണം; ജോലി ചെയ്യുന്ന വീട്ടിൽ നിന്നും സ്വർണം മോഷ്ടിച്ച യുവതി പിടിയിൽ

റീൽസ് ചിത്രീകരിക്കാൻ ഡിഎസ്എൽആർ കാമറ വാങ്ങുന്നതിനായി സ്വർണം മോഷ്ടിച്ച വീട്ടുജോലിക്കാരി ഡൽഹിയിൽ അറസ്റ്റിൽ. തന്‍റെ യൂട്യൂബ് ചാനലിനായി വീഡിയോകൾ ചിത്രീകരിക്കാൻ നിക്കോണിന്‍റെ ഡിഎസ്എൽആർ കാമറ വാങ്ങാനായിരുന്നു നീതു യാദവിന്‍റെ ശ്രമം. ഇതിന്‍റെ ഭാഗമായാണ് ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണവും വെള്ളിയും ഉൾപ്പെടെയുള്ള ആഭരണങ്ങൾ നീതു മോഷ്ടിച്ചത്. സംഭവത്തിൽ ഡൽഹി പോലീസിന്‍റെ ദ്വാരക ജില്ലയിലെ ആന്‍റി ബർഗ്ലറി സെൽ ഞായറാഴ്ചയാണ് നീതുവിനെ അറസ്റ്റ് ചെയ്തതു. സ്വർണത്തിന്‍റെ ബ്രേസ്‌ലെറ്റ്, വെള്ളിയുടെ മാല, മറ്റ് ആഭരണങ്ങൾ എന്നിവ കളവു പോയെന്നായിരുന്നു ബംഗ്ലാവിന്‍റെ ഉടമയുടെ പരാതി. കുറച്ചുദിവസങ്ങൾക്കു മുൻപുവരെ ജോലി ചെയ്തിരുന്ന വീട്ടുജോലിക്കാരിയെ സംശയിക്കുന്നതായും അയാൾ പറഞ്ഞിരുന്നു. തുടർന്ന് ബാഗുമായി ഡൽഹിയിൽനിന്നു രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് നീതുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവിന്‍റെ പീഡനങ്ങൾ സഹിക്ക വയ്യാതെയാണ് രാജസ്ഥാൻ സ്വദേശിയായ നീതു ഡൽഹിയിലേക്ക് വീട്ടുജോലിക്കായി എത്തിയത്. ഇതിനിടെ ഇൻസ്റ്റഗ്രാമിൽ റീലുകൾ പോസ്റ്റ് ചെയ്യാനും തുടങ്ങി. കൂടുതൽ…

Read More

കഴുത്തറ്റം വരെ ചരലും മണലും: റോഡ് നിർമാണം എതിർത്ത സ്ത്രീകളെ ജീവനോടെ കുഴിച്ചുമൂടാൻ ശ്രമം; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

സ്വകാര്യ ഭൂമിയിലെ റോഡ് നിർമാണത്തിനെ എതിർത്തതിന് സ്ത്രീകളെ ജീവനോടെ കുഴിച്ചുമൂടാൻ ശ്രമം. റോഡ് പണിയുന്നതിനായി കൊണ്ടുവന്ന ചരലും മണലും ലോറിയിൽ നിന്ന് അപ്പാടെ ഈ സ്ത്രീകളുടെ ദേഹത്തേക്ക് തട്ടിയിടുകയായിരുന്നു. മധ്യപ്രദേശിലെ രേവ ജില്ലയിലെ ഹിനോത ജോറോത്ത് എന്ന ഗ്രാമത്തിലാണ് സംഭവം. കഴുത്തറ്റം മൂടിയ അവസ്ഥയിലായിരുന്ന ഇവരെ പ്രദേശവാസികളാണ് രക്ഷപ്പെടുത്തിയത്. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. മമത പാണ്ഡേ, ആശ പാണ്ഡേ എന്നിവര്‍ക്കു നേരെയാണ് അതിക്രമമുണ്ടായത്. സംഭവത്തിൽ മാങ്കവ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. റോഡ് പണിക്കായി മണ്ണും ചരലുമായെത്തിയ ട്രക്കിന് സമീപത്തായി ഇരുവരും ഇരിക്കുകയായിരുന്നു. പ്രതിഷേധം തുടർന്നതിന് പിന്നാലെ ട്രക്കിലെ മണ്ണും ചരലും ഈ സ്ത്രീകളുടെ ദേഹത്തേക്ക് കമഴ്ത്തിയിട്ടു. ഉടൻ തന്നെ പ്രദേശവാസികൾ ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. സ്ഥലത്തിന്‍റെ പേരിലുള്ള കുടുംബവഴക്കാണ് അതിക്രമത്തിന് കാരണമായകത്. സംഭവത്തിൽ ട്രക്ക് ഓടിച്ചിരുന്ന ഒരാൾ അറസ്റ്റിലായി. രണ്ടുപേർ ഒളിവിലാണെന്ന്…

Read More

കാക്കകള്‍ മനുഷ്യരെ പോലെയല്ലെന്ന് ഒരു ക്രൂരന്‍ തിരിച്ചറിഞ്ഞ നിമിഷം

അടുത്തിടെ ചില മനുഷ്യര്‍ ഒരു കാക്കയോട് കാണിച്ച ക്രൂരത സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. ആന്ധ്രാപ്രദേശിലെ അംബേദ്കര്‍ കോണസീമ ജില്ലയിലെ തടിപാകയിലെ മാര്‍ക്കറ്റില്‍ ആണ് സംഭവം. എക്‌സിലെത്തിയ ദൃശ്യങ്ങള്‍ പ്രകാരം ഒരു ക്രൂരനായ ചിക്കന്‍ കടയുടമ നിരപരാധിയായ കാക്കയെ ചരടില്‍ കെട്ടിയിട്ടിരിക്കുകയാണ്. കാക്ക തന്‍റെ കടയില്‍ വരുന്നത് ശല്യമായി മാറിയതിനാലാണ് ഇയാള്‍ ഇത്തരത്തില്‍ ചെയ്തത്. എന്നാല്‍ വിചിത്രമായ ഈ പ്രതികാരം അയാള്‍ക്കും കൂട്ടര്‍ക്കും തന്നെ തിരിച്ചടിയായി. കാരണം ഒരു കാക്ക അപകടത്തില്‍പ്പെട്ടപ്പോള്‍ ആയിരം കാക്കകള്‍ ആ പരിസരത്ത് വന്നുനിറഞ്ഞു. കടക്കാരന്‍ കെട്ടിയിട്ട കാക്ക പറക്കാനാകാതെ കറങ്ങുമ്പോള്‍ മറ്റ് കാക്കള്‍ ആ പ്രദേശത്തുള്ള എല്ലാവരെയും വട്ടം കറക്കി. ചുരുങ്ങിയ സമയത്തിനുള്ളില്‍ മറ്റ് കാക്കകള്‍ ചന്തയില്‍ തടിച്ചുകൂടി, കാതടപ്പിക്കുന്ന ശബ്ദം സൃഷ്ടിച്ചു. ഇത് മറ്റ് കടയുടമകളെയും മാര്‍ക്കറ്റ് പോകുന്നവരെയും ദുരിതത്തിലാക്കി. ബഹളം സഹിക്കാനാവാതെ മറ്റ് കടയുടമകള്‍ ചിക്കന്‍ കടയുടമയോട് കാക്കയെ അഴിച്ചുവിടാന്‍…

Read More

‘അത് വളരെ രസകരമാണല്ലോ’; നിങ്ങൾ പുഞ്ചിരിക്കുമ്പോൾ മാത്രമേ ഈ കഫേയുടെ വാതിൽ തുറക്കൂ; വൈറലായി വീഡിയോ

ഒരു ദിവസം ചിരിച്ച് തുടങ്ങുന്നത് വളരെ നല്ലതാണെന്ന് നമ്മ‍ൾ കേട്ടിട്ടുണ്ട്. ചിരിക്കുക എന്നത് ശക്തമായ മൂഡ് ബൂസ്റ്ററും സ്ട്രെസ് റിലീവറുമാണ്. ഇതുമായി ബന്ധപ്പെട്ട് ഗുഡ് ന്യൂസ് എന്ന യൂറോപ്യൻ കോഫി ഷോപ്പ് ഒരു പുത്തൻ ആശയം തുടങ്ങിവച്ചിട്ടുണ്ട്. ഈ കോഫി ഷോപ്പിൽ പ്രവേശിക്കണമെങ്കിൽ ഉപഭോക്താക്കൾ ചിരിക്കണം, എങ്കിലെ ഈ കോഫി ഷോപ്പിന്‍റെ വാതിൽ തുറക്കൂ എന്നതാണ് പ്രത്യേകത. ഈ ആശയത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. എക്സിൽ പങ്കുവച്ച  വീഡിയോ ഇതിനോടകം 24 മില്യൺ വ്യൂസ് നേടിയിട്ടുണ്ട്. വൈറലായ ദൃശ്യങ്ങളില്‍ ആളുകള്‍ ചിരിക്കാതെയാണ് കടയ്ക്ക് മുന്നില്‍ എത്തുന്നത്. എന്നാല്‍ വാതില്‍ തുറക്കാതിരിക്കുമ്പോള്‍ അവര്‍ ചുറ്റും നോക്കുന്നു. അപ്പോഴാണ് ചിരിച്ചാല്‍ മാത്രമാണ് പ്രവേശനം എന്ന നോട്ടീസ് കാണുന്നത്. തുടർന്ന് അവര്‍ ചിരിക്കുകയും വാതില്‍ തുറക്കെപ്പടുകയും ചെയ്യുന്നതായി കാണാം. വൈറലായി മാറിയ ദൃശ്യങ്ങള്‍ക്ക് നിരവധി അഭിപ്രായങ്ങള്‍ ലഭിച്ചു. “ഇത് ലോകമെമ്പാടും സംഭവിക്കണം’…

Read More

സ്തനസൗന്ദര്യം വർധിപ്പിക്കാൻ ശസ്ത്രക്രിയ: വീഡിയോ രഹസ്യമായി ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; ആശുപത്രിക്കെതിരേ യുവതി

സൗന്ദര്യം വർധിപ്പിക്കുന്നതിനായി ആളുകൾ ഇപ്പോൾ ശസ്ത്രക്രിയ നടത്തുന്നത് പതിവാണ്. സെലിബ്രിറ്റികളെ കൂടാതെ നിരവധി സാധാരണക്കാരും സൗന്ദര്യ വർധന ശസ്ത്രക്രിയ നടത്തുന്നുണ്ട്. ഇത്തരത്തിൽ ചൈനയിൽ നിന്നൊരു സ്ത്രീ അവരുടെ സ്തനസൗന്ദര്യം വർധിപ്പിക്കുവാനായി നടത്തിയ ശസ്ത്രക്രിയയുടെ വീഡിയോ ഓൺലൈനിൽ പ്രചരിച്ചെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ശസ്ത്രക്രിയ നടത്തുമ്പോൾ അനസ്തേഷ്യ നൽകിയതിനാൽ യുവതി മയക്കത്തിലായിരുന്നു. ഇതിനിടെ രഹസ്യമായി പകർത്തിയെടുത്ത വീഡിയോയാണ് സോഷ്യൽ മീഡിയയിലടക്കം പ്രചരിച്ചിരിക്കുന്നത്. മധ്യ ചൈനയിലെ ഹെനാൻ പ്രവിശ്യയിലെ ആശുപത്രിയിൽ വച്ചാണ് യുവതിക്ക് ശസ്ത്രക്രിയ നടത്തിയത്. വീഡിയോയിൽ യുവതിയെ വ്യക്തമായി തിരിച്ചറിയാൻ കഴിയും. എന്നാൽ വീഡിയോ പകർത്തിയ ആളെ കുറിച്ചുള്ള വിവരങ്ങൾ ആശുപത്രിയോട് ആവശ്യപ്പെട്ടെങ്കിലും അധികൃതർ അത് നൽകാൻ തയാറായില്ലെന്ന് യുവതി പറഞ്ഞു. ഇത് ചെയ്തയാൾ തന്നോട് മാപ്പ് പറയണമെന്നും തനിക്ക് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടെങ്കിലും അതും ചെയ്തിട്ടില്ല എന്നും യുവതി ആരോപിക്കുന്നു. സംഭവത്തിൽ ആശുപത്രിയിലുള്ള ആരുമല്ല ദൃശ്യങ്ങൾ പകർത്തിയത്, സിസിടിവി…

Read More

കാറിന് സൈഡ് കൊടുക്കാൻ വൈകി; സ്കൂട്ടർ തടഞ്ഞ് നിർത്തി യുവതിയുടെ മുഖം ഇടിച്ച് പൊട്ടിച്ചു

രണ്ട് മക്കളുമായി സ്കൂട്ടറിൽ പോയ യുവതിയെ റോഡിൽ തടഞ്ഞുനിർത്തി മധ്യവയസ്കൻ മുഖം ഇടിച്ചുപൊട്ടിച്ചു. പുനയിൽ പഷാന്‍-ബാനെര്‍ ലിങ്ക് റോഡില്‍ ഇന്നലെയാണ് ആക്രമണം ഉണ്ടായത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ കുട്ടികളുമായി സ്കൂട്ടറിൽ പോകുമ്പോൾ കാറിൽ പിന്തുടർന്ന ആളാണ് ആക്രമിച്ചതെന്ന് യുവതി പറഞ്ഞു. കാറിന് മുന്നില്‍പ്പെടാതിരിക്കാന്‍ സ്കൂട്ടര്‍ റോഡിന്‍റെ ഇടതുവശത്ത് ഒതുക്കിയെങ്കിലും ഓവര്‍ടേക്ക് ചെയ്ത് സ്കൂട്ടറിന് മുന്നില്‍ നിര്‍ത്തിശേഷം ഡ്രൈവര്‍ ഇറങ്ങിവന്ന് മുടിയില്‍ പിടിച്ചുവലിച്ച് മൂക്കില്‍ ആഞ്ഞിടിക്കുകയായിരുന്നു. വീഡിയോയില്‍ മുഖത്തുനിന്ന് ചോരയൊലിപ്പിച്ചുനില്‍ക്കുന്ന അവസ്ഥയിലാണ് യുവതി. ഈ സമയത്ത് അക്രമിയുടെ ഭാര്യയും കാറില്‍ ഉണ്ടായിരുന്നു. പോലീസുകാരും അതുവഴി വന്ന മറ്റൊരു സ്ത്രീയും ചേര്‍ന്നാണ് ജെര്‍ലിനെ ആശുപത്രിയില്‍ എത്തിച്ചത്. ആക്രമണം നടത്തിയ സ്വപ്നില്‍ കെക്രെയെയും ഭാര്യയെയും ചതുര്‍ശൃംഗി പോലീസ് സ്റ്റേഷനിലെത്തിച്ച് കേസെടുത്തു. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക      

Read More

മുഴുവൻ പല്ലുകളോടെ ജനിച്ച പെണ്‍കുഞ്ഞ്; വീഡിയോ വൈറലാകുന്നു

പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് പല്ലുകള്‍ കാണില്ലല്ലൊ. മോണ കാട്ടി അവര്‍ ചിരിക്കുന്നതും കരയുന്നതും നല്ല ചേലാണ്. പിന്നീട് പല പ്രായത്തിലായിട്ടാണ് പല്ലുകള്‍ ഉണ്ടാകുന്നത്. മിക്കവാറും 21 വയസാകുമ്പോഴേക്കും ജ്ഞാനപല്ലുകള്‍ ഉള്‍പ്പെടെ 32 പല്ലുകള്‍ രൂപപ്പെട്ടിരിക്കും. പല്ലുകളുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന വിവിധ ഘടകങ്ങളുണ്ട്. ശരിയായ പോഷകാഹാരം ഇതില്‍ ഉള്‍പ്പെടുന്നു. അടുത്തിടെ 32 പല്ലുമായി ഒരു കുഞ്ഞ് ജനിച്ച സംഭവം സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ ഈ കുട്ടിയുടെ അമ്മയാണ് പങ്കുവച്ചത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇത് അപൂര്‍വ രോഗമാണത്രെ. ഈ അവസ്ഥയെ സാധാരണയായി നേറ്റല്‍ പല്ലുകള്‍ എന്ന് വിളിക്കുന്നു. കുഞ്ഞിന് ഇത് വളരെ ദോഷകരമല്ലെങ്കിലും, ഇത് അമ്മയ്ക്ക് പ്രശ്നമുണ്ടാക്കും. കാരണം കുട്ടിക്ക് ഭക്ഷണം നല്‍കുന്നത് ബുദ്ധിമുട്ടാണ്. കൂടാതെ, പല്ലുകള്‍ തകര്‍ന്നാല്‍ കുഞ്ഞത് വിഴുങ്ങാനും സാധ്യതയുണ്ട്. ദൃശ്യങ്ങളില്‍ ഈ കുട്ടി മുഴുവന്‍ പല്ലുകളുമായി ചിരിക്കുന്നത് കാണാം. വീഡിയോ കണ്ട…

Read More

ഭക്ഷണപ്രിയർക്കു രുചിയുള്ള വാർത്ത; ശുചിത്വ റേറ്റിംഗ് നിർബന്ധമാക്കും

തൃശൂർ: ഭക്ഷണപ്രിയർക്കു വൃത്തിയുള്ള ഭക്ഷണം ഉറപ്പാക്കാനായി ശുചിത്വ റേറ്റിംഗ് (ഹൈജീൻ റേറ്റിംഗ്) നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ. ഭക്ഷണത്തിലെ മായം ചേർക്കലും ഭക്ഷ്യവിഷബാധ റിപ്പോർട്ടുകളും വർധിക്കുന്ന സാഹചര്യത്തിലാണു നടപടി. ശുചിത്വ റേറ്റിംഗ് മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കു തുടർ പ്രവർത്തനാനുമതി നൽകേണ്ടെന്നാണു വകുപ്പു തീരുമാനം. സ്വദേശികൾക്കും വിദേശികൾക്കും ശുചിയുള്ള ഭക്ഷണം വിതരണം ചെയ്യുന്ന രാജ്യമെന്ന പദവിയിലേക്ക് ഉയരുകയാണു ലക്ഷ്യം. ഇതിലൂടെ ഇന്ത്യയുടെ പ്രാദേശിക ഭക്ഷണവിഭവങ്ങൾ ലോകത്തിന്‍റെ തീൻമേശയിൽ വിളന്പാനാകുമെന്നാണു പ്രതീക്ഷ. ശുചിത്വ റേറ്റിംഗ് ലഭിച്ചാൽ സ്റ്റാർ ഹോട്ടലുകളിൽ മാത്രമല്ല, മികച്ച ഫുഡ് റേറ്റിംഗ് ഉള്ള ഗ്രാമീണ ഭക്ഷണശാലകളിൽവരെ വിദേശികളടക്കമുള്ളവർ എത്തും. ഇന്ത്യയിലെ നാടൻ ഭക്ഷണങ്ങൾക്കു വിദേശ വിനോദ സഞ്ചാരികൾക്കിടയിൽ വൻ ഡിമാൻഡാണെന്നു ടൂർ ഒാപ്പറേറ്റർമാർ വ്യക്തമാക്കുന്നു. വിവിധ പരിശോധനകൾ നടത്തി ഒന്നു മുതൽ അഞ്ചു സ്മൈലികൾ വരെ നല്കുന്നതാണു ശുചിത്വ റേറ്റിംഗ്. ഇത് ഫുഡ് ആൻഡ് സേഫ്റ്റിയുടെ ഇൗറ്റ് റൈറ്റ് ഇന്ത്യ…

Read More

എക്സിൽ 100 മില്യൺ ഫോളോവേഴ്‌സ്; മോദിയെ അഭിനന്ദിച്ച് ഇലോൺ മസ്‌ക്

മൈക്രോബ്ലോഗിംഗ് സൈറ്റായ എക്സിൽ 100 മില്യൺ ഫോളോവേഴ്‌സ് നേടി റിക്കാർഡ് സൃഷ്ടിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ടെക് ശതകോടീശ്വരൻ എലോൺ മസ്‌ക്കിന്‍റെ അഭിനന്ദനം. “ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന ലോക നേതാവെന്ന നിലയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിനന്ദനങ്ങൾ’ എന്ന് മസ്ക് ട്വീറ്റ് ചെയ്തു. യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ (38.1 ദശലക്ഷം ഫോളോവേഴ്‌സ്), ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് (11.2 ദശലക്ഷം ഫോളോവേഴ്‌സ്) എന്നിവരുൾപ്പെടെയുള്ള ആഗോള നേതാക്കളെയാണ് മോദി മറികടന്നത്. ടെയ്‌ലർ സ്വിഫ്റ്റ് (95.3 ദശലക്ഷം), ലേഡി ഗാഗ (83.1 ദശലക്ഷം), കിം കർദാഷിയാൻ (75.2 ദശലക്ഷം) തുടങ്ങിയ ആഗോള സെലിബ്രിറ്റികളെയും മറികടന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ മാത്രം മോദിയുടെ എക്‌സ് ഹാൻഡിൽ 30 ദശലക്ഷം ഫോളോവേഴ്‌സ് വർധിച്ചു.

Read More