‘ചൊവ്വയിൽനിന്നാണോ ചെരിപ്പു വരുന്നത്…’ ഓർഡർ ചെയ്ത ചെരിപ്പ് ആറുവർഷം കഴിഞ്ഞിട്ടും കിട്ടിയില്ല

2018 മേയിൽ അഹ്സാൻ എന്ന യുവാവ് ഫ്ളിപ്പ്കാർട്ടിൽ ഒരു ജോഡി ചെരിപ്പ് ഓർഡർ ചെയ്തിരുന്നു. 485 രൂപ വിലയുള്ള സ്പാർക്‌സ് സ്ലിപ്പർ ആണ് ഓർഡർ ചെയ്തത്. പണവും അടച്ചു. 2018 മേയ് 20നകം ചെരിപ്പ് ലഭിക്കുമെന്ന അറിയിപ്പ് പിന്നാലെ എത്തി. എന്നാൽ പറഞ്ഞ സമയത്ത് ചെരിപ്പ് യുവാവിനു കിട്ടിയില്ല. രണ്ടുമൂന്നു പ്രാവശ്യം ഫ്ളിപ്പ്കാർട്ടുമായി ബന്ധപ്പെട്ടെങ്കിലും പരിശോധിക്കട്ടെ, വൈകാതെ ഡെലിവറി ഉണ്ടാകും എന്നുള്ള മറുപടികളാണു ലഭിച്ചത്. താൻ കബളിപ്പിക്കപ്പെട്ടു എന്നു മനസിലാക്കിയ യുവാവ് ചെറിയ തുകയുടെ ആ ഓർഡർ മറന്നു. മാസങ്ങളും വർഷങ്ങളും കടന്നുപോയി. കഴിഞ്ഞദിവസം ഫ്ളിപ്പ്കാർട്ടൽനിന്ന് ഒരു ഫോൺവിളി അഹ്സാനെ തേടിയെത്തി. ഓർഡർ സംബന്ധിച്ച പരാതി പരിഹരിക്കാനാ‍യിരുന്നു വിളിവന്നത്. ആറു വർഷം മുമ്പത്തെ ഓർഡറിന്‍റെ സ്ക്രീൻഷോട്ട് സഹിതം ഇക്കാര്യം എക്സിൽ അദ്ദേഹം പങ്കുവച്ചു. ലക്ഷങ്ങളാണ് പോസ്റ്റ് കണ്ടത്. സംഭവത്തിൽ ഫ്ളിപ്പ്കാർട്ടിനെതിരേ ട്രോളുകളുടെ പെരുമഴതന്നെ ഉണ്ടായി. “നിങ്ങളുടെ കമ്പനി…

Read More

കാട്ടുപൂച്ച വേട്ടമത്സരം: പങ്കെടുത്തത് 1500ലധികം പേർ; ഇതിൽ 440 പേർ പതിനാല് വയസിൽ താഴെയുള്ളവർ

കാട്ടുപൂച്ചയുടെ വംശവർധനവ് നിയന്ത്രിക്കുന്നതിനായി ന്യൂസിലൻഡിൽ നടത്തിയ വേട്ട മത്സരത്തിൽ ചത്തത് 340 ഓളം മൃഗങ്ങൾ. ഇത് റിക്കാർഡ് വേട്ടയാണെന്നാണ് ന്യൂസിലൻഡ് അവകാശപ്പെടുന്നത്. കാട്ടുപൂച്ചകളെ വേട്ടയാടാൻ 2023ൽ ആണ് ന്യൂസിലൻഡ് അനുമതി നൽകിയത്. മാൻ, പന്നി, താറാവ്, മുയൽ എന്നിവയുടെ വംശവർധനവ് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി വേട്ടയാടാനുള്ള അനുമതി നൽകിയിരുന്നു. നോർത്ത് കാന്‍റർബറിയിൽ നടന്ന വേട്ടയാടലിൽ 1500 ലധികം പേരാണ് പങ്കെടുത്തത്. ഇതിൽ 440 പേർ 14 വയസിന് താഴെയുള്ളവരാണ്. കൂടുതൽ പൂച്ചകളെ കൊല്ലുന്നയാൾക്ക് 500 ന്യൂസിലൻഡ് ഡോളറും ഏറ്റവും വലിയ പൂച്ചയെ കൊല്ലുന്നയാൾക്ക് 1000 ന്യൂസിലൻഡ് ഡോളറുമാണ് സമ്മാനം. 10 കിലോമീറ്ററിനുള്ളിൽ ഒരു കെണി വയ്ക്കാം. ഇതിൽ നാടൻ പൂച്ച വീണാൽ അവയെ വെറുതെ വിടണം. കെണിയിൽ വീഴുന്ന പൂച്ചകളെ റൈഫിൾ ഉപയോഗിച്ചാണ് കൊല്ലേണ്ടത്. അതേസമയം ഇത്തരത്തിലുള്ള വേട്ടയാടൽ കുട്ടികളിൽ അക്രമവാസന വളർത്തുന്നതിന് കാരണമാകുമെന്ന് പരിസ്ഥിതി മൃഗസംരക്ഷണ സംഘങ്ങൾ…

Read More

തൊട്ടാല്‍വാടി ചെണ്ടല്ലാ വെറുമൊരു മിണ്ടാപ്പെണ്ണല്ലാ, ‘പാടില്ല പാടില്ല ഓഫീസ് സമയത്ത് വീഡിയോ വേണ്ടാ’… നഗരസഭാ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരണം; ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ്

പത്തനംതിട്ട: തിരുവല്ലയിൽ സർക്കാർ ഓഫീസിനുള്ളില്‍ റീല്‍സ് എടുത്ത് ഉദ്യോഗസ്ഥർ. പിന്നാലെ നടപടിയെടുത്ത് നഗരസഭാ സെക്രട്ടറി. റീൽസ് ചിത്രീകരിച്ച എട്ട് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ സ്ത്രീകൾ ഉൾപ്പെടെയുള്ള ജീവനക്കാരോടാണ് നഗരസഭാ സെക്രട്ടറി വിശദീകരണം തേടിയത്. മൂന്ന് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് നോട്ടീസ്. വിശദീകരണം തൃപ്തികരമല്ലങ്കില്‍ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസമാണ് സർക്കാർ ഓഫീസിനുള്ളിൽ ഉദ്യോഗസ്ഥർ റീൽസ് എടുത്തത്. ജോലി സമയത്താണ് ഇത്തരത്തിൽ വീഡിയോ ചിത്രീകരിച്ചത്. അതിനാലാണ് ഉദ്യോഗസ്ഥർക്കെതിരേ നടപടി എടുക്കുന്നത്.  

Read More

പാലസ് ഓൺ വീൽസ്: ഇന്ത്യയിലെ ആദ്യത്തെ ലക്ഷ്വറി ടൂറിസ്റ്റ് ട്രെയിൻ! ജൂലൈ 20 മുതൽ ഓടിത്തുടങ്ങും; ഇനി വിവാഹവും ട്രെയിനിൽ നടത്താം

രാജസ്ഥാൻ സംസ്ഥാനം അതിന്‍റെ സൗന്ദര്യത്തിനും സംസ്കാരത്തിനും പൈതൃകത്തിനും പേരുകേട്ടതാണ്. ഓരോ തെരുവും മുക്കും മൂലയും അവരുടെ പൈതൃകത്തെ പ്രതിഫലിപ്പിക്കുന്നു. ഈ സംസ്ഥാനത്തെ ഓരോ നഗരത്തിനും പട്ടണത്തിനും അതിന്‍റേതായ പ്രത്യേകതകളുണ്ട്. ഇന്ത്യയിലെ ഏറ്റവും ചെലവേറിയ രണ്ടാമത്തെ ട്രെയിനുകളിലൊന്നായ പാലസ് ഓൺ വീൽസിലും ഈ അഭിമാനം പ്രകടമാണ്. പേരിന് അനുസൃതമായി ചില രാജകീയ സൗകര്യങ്ങൾ ട്രെയിൻ വാഗ്ദാനം ചെയ്യുന്നു. ഇപ്പോഴിതാ പുതിയ സൗകര്യം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് പാലസ് ഓൺ വീൽസ്. രാജസ്ഥാനിലെ ടൂറിസം മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യൻ റെയിൽവേ രാജസ്ഥാൻ ടൂറിസം ഡെവലപ്‌മെന്‍റ് കോർപ്പറേഷനുമായി സഹകരിച്ച് ആരംഭിച്ച ഇന്ത്യയിലെ ആഡംബര ടൂറിസ്റ്റ് ട്രെയിനുകളിലൊന്നാണ് പാലസ് ഓൺ വീൽസ്. ഇത് ഹെറിറ്റേജ് പാലസ് ഓൺ വീൽസ് എന്നും അറിയപ്പെടുന്നു. ഡീലക്സ് ക്യാബിനുകൾ, ഫൈൻ ഡൈനിംഗ്, ബാർ, സ്പാ തുടങ്ങിയ രാജകീയ സൗകര്യങ്ങൾ ട്രെയിൻ വാഗ്ദാനം ചെയ്യുന്നു. ഈ സൗകര്യങ്ങൾക്കൊപ്പം മറ്റൊരു സൗകര്യം കൂടി…

Read More

തൊലിയോടെ എണ്ണയിൽ വറുത്തെടുത്ത വാഴപ്പഴം പക്കോഡ: വൈറലായി പുത്തൻ പരീക്ഷണം; വെറുപ്പുളവാക്കി സോഷ്യൽ മീഡിയ

ഇന്ത്യയിൽ മൺസൂൺ കാലത്തിന്‍റെ വരവോടെ ചൂടുള്ളതും എരിവുള്ളതുമായ പക്കോഡകളും അടുക്കളയിൽ സ്ഥാനം പിടിച്ചു. എന്നാൽ വിചിത്രമായ പാചക പരീക്ഷണങ്ങളിലെ ഏറ്റവും പുതിയ ട്രെൻഡിൽ പഴം ഉപയോഗിച്ചുള്ള പക്കോഡയാണ് കാണിക്കുന്നത്. അടുത്തിടെ ഇത്തരത്തിൽ വാഴപ്പഴം പൊരിച്ചെടുക്കുന്ന ഒരു വീഡിയോ വൈറലായത് ഭക്ഷണപ്രിയരെ ഞെട്ടിച്ചിരുന്നു. @crispyfoodstation പങ്കിട്ട വീഡിയോയിൽ, രണ്ട് സ്ത്രീകൾ വാഴപ്പഴം വറുത്തെടുക്കുന്നത് കാണിക്കുന്നു. ഒരു കുല വാഴപ്പഴം തൊലികളോടെയാണ് ചൂടുള്ള എണ്ണയിൽ വറക്കുന്നത്. വാഴക്കുലയിൽ താഴത്തെ പഴങ്ങൾ പൂർണമായും എണ്ണയിലാണ് എന്നാൽ ഒരാൾ മുകളിലെ വാഴപ്പഴത്തിന് മുകളിൽ ചൂടുള്ള എണ്ണ ഒഴിക്കുന്നുണ്ട്. വാഴപ്പഴം ഭാഗികമായി വറുത്തുകഴിഞ്ഞാൽ അവയെ വേർതിരിച്ച് തൊലികളഞ്ഞ് പ്ലാസ്റ്റിക് ഉപയോഗിച്ച് പരത്തിയശേഷം ഒരു പ്രത്യേക ബാറ്ററിൽ പൊതിഞ്ഞ് വറുത്തെടുക്കും. ഇരുവരും വറുത്തെടുത്ത ഈ പക്കോഡ ആസ്വദിച്ച് കഴിക്കുന്നത് കാണിച്ചാണ് വീഡിയോ അവസാനിക്കുന്നത്. ഈ വീഡിയോ ഭക്ഷണപ്രേമികൾക്കിടയിൽ വെറുപ്പു ഉളവാക്കിയിട്ടുണ്ട്. ആരോഗ്യകരമായ പഴം കൊഴുപ്പുള്ള ലഘുഭക്ഷണമായി…

Read More

കാലമെത്ര മുന്നോട്ട് പോയാലും ഇവിടെ ഇങ്ങനാണ് ഭായ്… ചെരിപ്പിന് മാത്രം അയിത്തം കൽപിക്കുന്ന ഒരു ഗ്രാമം; വെള്ളഗവിയുടെ സവിശേഷതകളിങ്ങനെ…

ചെരിപ്പിന് മാത്രം അയിത്തം കൽപിക്കുന്ന ഒരു ഗ്രാമം. ഗ്രാമത്തിൽ നഗ്‌നപാദരായി നടക്കുന്ന ആളുകൾ. ആധുനിക സാങ്കേതിക വിദ്യയൊക്കെ ഈ ഗ്രാമത്തിലുണ്ട്. പക്ഷേ ചെരിപ്പിന് മാത്രം അയിത്തം. ചെരിപ്പിടാത്ത ഒരു ഗ്രാമം എന്ന് പുകൾപ്പെട്ട തമിഴ്‌നാട്ടിലെ വെള്ളഗവി എന്ന ഗ്രാമത്തിനാണ് ഈ പ്രത്യേകത. ഗ്രാമത്തിന്‍റെ അതിർത്തി വരെ പാദരക്ഷകൾ അണിയുകയും ഗ്രാമത്തിനുള്ളിൽ കയറുമ്പോൾ ചെരിപ്പ് അഴിച്ചുവയ്ക്കുകയും ചെയ്യുന്ന വിചിത്ര ആചാരമുള്ള വെള്ളഗവി ഇപ്പോൾ സാഹസിക സഞ്ചാരികളുടെ ഇഷ്ടകേന്ദ്രം കൂടിയാണ്. കാലമെത്ര മുന്നോട്ട് പോയാലും കേൾക്കുമ്പോൾ വിശ്വസിക്കുവാൻ പ്രയാസം തോന്നുന്ന പല ആചാരങ്ങളും ഇന്നും നമ്മുടെ നാട്ടിൽ നിലനിൽക്കുന്നുണ്ട്. തലമുറകളിലൂടെ കൈമാറി വന്ന ശീലങ്ങളും ആചാരങ്ങളും പുറമേ നിന്നു നോക്കുന്നവർക്ക് എല്ലായ്‌പ്പോഴും അമ്പരപ്പായിരിക്കും നൽകുക. അത്തരമൊരു ഗ്രാമത്തിന്‍റെ വിശേഷത്തിലൂടെ… കൊടൈക്കനാലിന് അടുത്താണ് വെള്ളഗവി ഗ്രാമം. തമിഴ്‌നാട്ടിൽ മധുര ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ തനി തമിഴ്‌നാടൻ കാർഷിക ഗ്രാമമാണ്…

Read More

അഞ്ചുവർഷത്തെ പ്രണയത്തിൽ നിന്ന് പിൻമാറി യുവാവ്; കാമുകനായ കൗൺസിലറുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റി കാമുകിയായ വനിതാ ഡോക്ടർ

പട്ന: ബിഹാറിൽ വാർഡ് കൗൺസിലറായ ആൺസുഹൃത്തിന്‍റെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയ 25കാരിയായ വനിതാ ഡോക്ടർ അറസ്റ്റിൽ. മധുര ബ്ലോക്കിലെ വാർഡ് നമ്പർ 12 ലെ കൗൺസിലറായ യുവാവിനാണു ദുരനുഭവമുണ്ടായത്. ഇയാളെ ചികിത്സയ്ക്കായി പട്ന മെഡിക്കൽ കോളജ് ആശുപത്രിയിൽ (പിഎംസിഎച്ച്) പ്രവേശിപ്പിച്ചു. യുവാവിനെ തന്‍റെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് യുവതി അക്രമം ചെയ്തത്. കഴിഞ്ഞ അഞ്ചു വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. എന്നാൽ വിവാഹം ചെയ്യാൻ യുവാവ് സമ്മതിച്ചില്ല. ഇതേത്തുടർന്നുണ്ടായ പ്രകോപനത്തിലാണു യുവതി കാമുകന്‍റെ ജനനേന്ദ്രിയും മുറിച്ചുമാറ്റിയത്. രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്ന യുവാവിന്‍റെ നിലവിളി കേട്ടെത്തിയ അയൽവാസികളാണ് ആശുപത്രിലെത്തിച്ചത്. യുവതിക്കെതിരേ പോലീസ് കൊലക്കുറ്റത്തിനു കേസെടുത്തു.

Read More

പിരമിഡുകളുടെ എണ്ണത്തിൽ മുന്പൻ സുഡാൻ; നൈൽ നദിയുടെ കിഴക്കൻ തീരത്തു സുഡാനിൽ കാണപ്പെടുന്നത് ചെറിയ പിരമിഡുകൾ

പിരമിഡുകളെക്കുറിച്ചു കേൾക്കുന്പോൾ, മനസിൽ ആദ്യം കടന്നുവരുന്ന രാജ്യം ഈജിപ്റ്റായിരിക്കും, കൂറ്റൻ പിരമിഡുകൾക്കു പേരുകേട്ട രാജ്യം! എന്നാൽ ഏറ്റവും കൂടുതൽ പിരമിഡുകൾ ഉള്ള രാജ്യം ഈജിപ്റ്റല്ല. അത് സുഡാൻ ആണ്. 118 പിരമിഡുകളാണ് ഈജിപ്റ്റിൽ കണ്ടെത്തിയിട്ടുള്ളതെങ്കിൽ സുഡാന്‍റെ വിശാലമായ മരുപ്രദേശങ്ങളിൽ അവയുടെ എണ്ണം 220-240 വരും. നൈൽ നദിയുടെ കിഴക്കൻ തീരത്തു സുഡാനിൽ കാണപ്പെടുന്ന നുബിയൻ മെറോ പിരമിഡുകൾ താരതമ്യേനെ ചെറുതാണ്. ബിസി 2500-എഡി 300 കാലഘട്ടത്തിൽ കുഷൈറ്റ് ഭരണകാലത്താണ് നുബിയൻ പിരമിഡുകൾ നിർമിച്ചത്. കുത്തനെയുള്ള വശങ്ങളും മൂർച്ചയുള്ള കോണുകളും ഉൾക്കൊള്ളുന്നതാണ് നുബിയൻ മെറോ പിരമിഡ്. ഈജിപ്റ്റിലെന്നപോലെ സുഡാനിലും രാജകീയ ശവകുടീരങ്ങളാണ് പിരമിഡുകൾ. കുഷൈറ്റ് ഭരണാധികാരികളുടെ ജീവിതത്തിലേക്കും ആചാരാനുഷ്ഠാനങ്ങളിലേക്ക് ഇവ വെളിച്ചം വീശുന്നു.

Read More

സമത്വസുന്ദര കാഴ്ചയ്ക്ക് സാക്ഷിയായി മഴയും..! ചങ്ങനാശേരിയിലെ എസ്ബിയില്‍ പെണ്‍കുട്ടികളും അസംപ്ഷനില്‍ ആണ്‍കുട്ടികളും എത്തി; കാമ്പസുകളില്‍ ആഹ്ലാദവരവേല്പ്…

ചങ്ങനാശേരി: കോരിച്ചൊരിഞ്ഞ മഴയാരവത്തിനൊപ്പം കാമ്പസുകളില്‍ ആഹ്ലാദം. എസ്ബി, അസംപ്ഷന്‍ ഓട്ടോണമസ് കോളജുകളിലെത്തിയ വിദ്യാര്‍ഥികള്‍ക്ക് ഊഷ്മള വരവേല്പ്. മയില്‍പ്പീലി നല്‍കി എസ്ബി കോളജില്‍ പെണ്‍കുട്ടികളെ വരവേറ്റപ്പോള്‍ മധുരം നല്‍കിയാണ് അസംപ്ഷനില്‍ ആണ്‍കുട്ടികളെ സ്വീകരിച്ചത്. ഒരുനൂറ്റാണ്ടിലധികം ബിരുദപഠനത്തിന് ആണ്‍കുട്ടികള്‍ക്കുമാത്രം സ്വന്തമായിരുന്ന എസ്ബി കോളജില്‍ പ്രവേശനം നേടിയ പെണ്‍കുട്ടികളും 74വര്‍ഷമായി വനിതകള്‍ക്കുമാത്രം സ്വന്തമായിരുന്ന അസംപ്ഷന്‍ കോളജില്‍ ആണ്‍കുട്ടികളും എത്തിയത് ഇരുകലാലയങ്ങളുടേയും ചരിത്രത്തിന്‍റെ പുത്തന്‍വഴിത്തിരിവായി. ചങ്ങനാശേരി അതിരൂപതയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന മധ്യതിരുവിതാംകൂറിലെ പ്രശസ്ത കലാലയങ്ങളാണ് എസ്ബി, അസംപ്ഷന്‍ കോളജുകള്‍. എസ്ബിയിലെ ബിരുദ കോഴ്‌സുകളുടെ പ്രവേശനോത്സവം മാര്‍ കാവുകാട്ടു ഹാളില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പൂര്‍വവിദ്യാഥിനി മിനി ആന്‍റണി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഫാ. റെജി പ്ലാത്തോട്ടം, വൈസ് പ്രിന്‍സിപ്പല്‍മാരായ റവ.ഡോ. റ്റെഡി കാഞ്ഞൂപ്പറമ്പില്‍, ഡോ. സിബി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. അസംപ്ഷന്‍ കോളജിലെ പ്രവേശനോത്സവം ഇന്‍ഡോര്‍കോര്‍ട്ടില്‍ എംജി സര്‍വകലാശാലാ മുന്‍ വൈസ്ചാന്‍സലര്‍ ഡോ. സിറിയക്…

Read More

പത്ത് വർഷമായി വധുവിനെ അന്വേഷിക്കുന്നു; ആരും തന്നെ വിവാഹം ചെയ്യാൻ തയാറാകുന്നില്ല; വധുവിനെ കണ്ടെത്താൻ സഹായിക്കണം… ജനസന്പർക്ക പരിപാടിയിൽ അപേക്ഷയുമായി യുവാവ്

അയൽസംസ്ഥാനമായ കർണാടകയിൽ പ്രായം 35 കഴിഞ്ഞിട്ടും അവിവാഹിതരായി തുടരുന്നവർ അനവധി യുവാക്കളുണ്ട്. കൃഷി ജീവനോപാധിയായി സ്വീകരിച്ചവരാണ് കല്യാണം നടക്കാത്ത ചെറുപ്പക്കാരിൽ ഏറെയും. കർഷകരെ വിവാഹം കഴിക്കാൻ പെൺകുട്ടികൾ തയാറാകാത്തതാണ് ഇവരുടെ വിവാഹസ്വപ്നങ്ങൾ തല്ലിക്കെടുത്തുന്നത്. അതിനിടെ ഒരു കർഷക യുവാവ് വധുവിനെ കണ്ടെത്താൻ സഹായിക്കണമെന്നാവശ്യപ്പെട്ട് ജനസന്പർക്ക പരിപാടിയിൽ അപേക്ഷയുമായി എത്തിയിരിക്കുകയാണ്. കൊപ്പാൾ സ്വദേശിയായ സംഗപ്പയാണ് അധികൃതർക്ക് അപേക്ഷ നൽകിയത്. കഴിഞ്ഞ 10 വർഷമായി വധുവിനെ അന്വേഷിക്കുകയാണെന്നും ഒരു പെൺകുട്ടിയും തന്നെ വിവാഹം ചെയ്യാൻ തയാറാകുന്നില്ലെന്നും സംഗപ്പ പറയുന്നു. ദീർഘകാലം വധുവിനെ അന്വേഷിച്ചിട്ടും കിട്ടാത്തതിനാൽ മാനസികാരോഗ്യത്തെ ബാധിച്ചെന്നും വധുവിനെ കണ്ടെത്താൻ ആരെങ്കിലും സഹായിക്കണമെന്നും സംഗപ്പ അപേക്ഷിക്കുന്നു. സംഗപ്പയുടെ പരാതിയിൽ എന്തു നടപടിയെടുക്കണമെന്നറിയാതെ കുഴങ്ങിയിരിക്കുകയാണ് അധികൃതർ. കർണാടകയിൽ കർഷകയുവാക്കൾക്കു വധുവിനെ കിട്ടാത്തത് ഒരു സാമൂഹ്യപ്രശ്നമായി മാറിയതോടെ ചെറുപ്പക്കാർ സംഘടിച്ച് വ്യത്യസ്തമായ പ്രതികരണപരിപാടികളുമായി രംഗത്തെത്തിയിരുന്നു. ധാർവാഡിലെ ഒരുസംഘം യുവാക്കൾ പെൺകുട്ടികളെ ബോധവത്കരിക്കണമെന്നാവശ്യപ്പെട്ട് തഹസിൽദാർക്ക്…

Read More