വായുമലിനീകരണം; 10 ഇന്ത്യൻ നഗരങ്ങളിൾ ഒരു വർഷം മരിക്കുന്നത് 33,000 പേർ

വായുമലിനീകരണത്തെത്തുടർന്ന് ഇന്ത്യയിലെ പത്തു നഗരങ്ങളിലായി ഒരു വർഷം മരിക്കുന്നത് 33,000ലേറെ പേരെന്നു പഠനറിപ്പോർട്ട്. മാരകരോഗങ്ങൾക്ക് അടിപ്പെട്ടാണു അന്ത്യം സംഭവിക്കുന്നത്. അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, കോൽക്കത്ത, മുംബൈ, പൂനെ, ഷിംല, വാരണാസി എന്നീ നഗരങ്ങളിലാണു പഠനം നടത്തിയത്. 2008-2019 ഇടയിൽ സംഭവിച്ച മരണങ്ങൾ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ട് ലാൻസെറ്റ് പ്ലാനറ്ററി ഹെൽത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓരോ ക്യുബിക് മീറ്റർ വായുവിലും 15 മൈക്രോഗ്രാം എന്ന ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശത്തേക്കാൾ ഉയർന്നതാണ് ഇന്ത്യൻ നഗരങ്ങളിലെ വായുമലിനീകരണം. അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട മരണങ്ങൾ കൂടുതലും ഡൽഹിയിലാണു രേഖപ്പെടുത്തിയത്. 12,000ഓളം മരണങ്ങൾ ഇവിടെ മാത്രമുണ്ടായി. ബംഗളൂരുവിൽ 2,100, ചെന്നൈയിൽ 2,900, കോൽക്കത്തയിൽ 4,700, മുംബൈയിൽ 5,100 എന്നിങ്ങനെയാണു മരണക്കണക്ക്. അശോക യൂണിവേഴ്സിറ്റി, ക്രോണിക് ഡിസീസ് കൺട്രോൾ സെന്‍റർ, സ്വീഡനിലെ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ട്, ഹാർവാർഡ്, ബോസ്റ്റൺ സർവകലാശാലകൾ എന്നിവിടങ്ങളിലെ ഗവേഷകരാണു പഠനം നടത്തിയത്.

Read More

സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്; ‘പ്രണയവല’ വീശി സൈബർ തട്ടിപ്പ് സംഘം കാത്തിരിക്കുന്നൂ…

പ്രണയത്തിന്‍റെ പേരില്‍ സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്ത് സൈബർ തട്ടിപ്പ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്നവരാണ് ഇത്തരം തട്ടിപ്പുകളില്‍ വീഴുന്നത്. കഴിഞ്ഞ വര്‍ഷം കോഴിക്കോട്ട് ഇത്തരമൊരു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വിദേശ രാജ്യങ്ങളില്‍നിന്നുള്ള വ്യക്തികളാണെന്ന വ്യാജേന ഡേറ്റിംഗ് പ്ലാറ്റ്ഫോമുകളിലും മാട്രിമോണിയില്‍ ആപ്ലിക്കേഷനുകളിലും സോഷല്‍ മീഡിയ വഴിയുമാണ് ഇരകളെ ലക്ഷ്യമിടുന്നതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ രാജ്പാല്‍ മീണ പറഞ്ഞു. ഇരകളുമായി അടുത്ത ബന്ധം സ്ഥാപിച്ചശേഷം അന്താരാഷ്ട്ര പാഴ്സലുകള്‍ വഴി വിലയേറിയ സമ്മാനം അയയ്ക്കാമെന്ന് വാഗ്ദാനം നല്‍കുന്നു. അതിനുശേഷം, പാഴ്സല്‍ അയച്ചെന്നും അതു ലഭിക്കുന്നതിനു പാഴ്സല്‍ ഫീസ് ആവശ്യമാണെന്നും ഇരയെ അറിയിക്കും. തുടര്‍ന്ന് കസ്റ്റംസ് ഫീസിനുവേണ്ടി വ്യാജ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇരയെ ബന്ധപ്പെടും. ഒരു നിര്‍ദിഷ്ട അക്കൗണ്ടിലേക്ക് പണമയക്കാന്‍ ഇരയോട് ആവശ്യപ്പെടും. പണമയച്ചുകഴിഞ്ഞാല്‍ സമ്മാനം ഒരിക്കലും ഇരകള്‍ക്കു ലഭിക്കില്ല. തട്ടിപ്പുകാരന്‍ രംഗത്തുനിന്നു പിന്‍മാറും. അഡ്വാന്‍സ്ഡ് പേമെന്‍റ് ആവശ്യമുള്ള എല്ലാ സമ്മാന വാഗ്ദാനങ്ങളും…

Read More

‘മാംസക്കൊതിയന്മാർ വയനാടൻ കാടുകൾ താവളമാക്കുന്നു’

വയനാടൻ കാടുകൾ മാംസക്കൊതിയന്മാരായ കാട്ടുനായ്ക്കളുടെ താവളമാകുകയാണ്. ഇന്ത്യൻ വൈൽഡ് ഡോഗ്സ്, ഏഷ്യാറ്റിക് വൈൽഡ് ഡോഗ് എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇവ വയനാടൻ കാടുകളിൽ ഇപ്പോൾ സ്ഥിരം കാഴ്ചയാണ്. ഒരു കാലത്ത് കാടുകളിൽ അന്യമായിരുന്നു കാട്ടുനായ്ക്കൾ. ശാസ്ത്രീയ പഠനം 2019 ൽ വയനാട്, നാഗർഹോള, ബന്ദിപ്പുർ, മുതുമല തുടങ്ങിയ വന്യജീവി സങ്കേതങ്ങളിലാണ് ഇവ കൂടുതലായുമുള്ളത്. 2019 ലെ കണക്കെടുപ്പിൽ 50-ഒാളം കാട്ടുനായ്ക്കളെ കണ്ടെത്തിയിരുന്നു. വൈൽഡ് ലൈഫ് കൺസർവേഷൻ സൊസൈറ്റി ഓഫ് ഇന്ത്യ, നാഷണൽ സെന്‍റർ ബയോളജിക്കൽ സയൻസ്, കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്സിറ്റി, യുഎസ്എയിലെ ഫ്ളോറിഡ, സ്റ്റാന്‍റ്ഫോർഡ് യൂണിവേഴ്സിറ്റികളുടെ സഹകരണത്തോടെയാണ് കാട്ടുനായ്ക്കളുടെ സെൻസസ് ഇന്ത്യയിലാദ്യമായി നടത്തിയത്. ഇതിലാണ് വംശനാശ ഭീഷണി നേരിടുന്ന കാട്ടുനായ്ക്കളെ വയനാട് വന്യജീവി സങ്കേതത്തിൽ കണ്ടെത്തിയത്. 350 ചതുരശ്ര കിലോമീറ്ററാണു വയനാട് വന്യജീവിസങ്കേതത്തിന്‍റെ വിസ്തൃതി. കാട്ടുനായ്ക്കളുടെ കാഷ്ടം ശേഖരിച്ച് അതിൽനിന്നു ഡിഎൻഎ വേർതിരിച്ച്…

Read More

ഇത് യഥാർഥ നായകൻ: റോഡ് മുറിച്ചു കടത്താൻ ‘സ്പൈഡർമാൻ’; കൈയടിച്ച് സോഷ്യൽ മീഡിയ

സാങ്കൽപ്പിക കഥാപാത്രമായ “സ്‌പൈഡർ മാന്‍റെ’ വേഷമിട്ട ഒരാൾ യഥാർഥ ജീവിതത്തിൽ നായകനായത് സോഷ്യൽ മീഡിയയുടെ പ്രശംസപിടിച്ചു പറ്റി. രാജസ്ഥാന്‍റെ തലസ്ഥാന നഗരിയായ ജയ്പുരിലാണു സംഭവം. തിരക്കേറിയ നഗരത്തിൽ ചീറിപ്പായുന്ന വാഹനങ്ങൾ കണ്ട് റോഡ് മുറിച്ചു കടക്കാൻ ആശങ്കപ്പെടുന്ന ഒരു വയോധികയുടെ അടുത്തേക്കു സ്പൈഡർമാൻ വേഷധാരി എത്തുന്നു. തുടർന്നു സ്ത്രീയുടെ കൈയിൽപിടിച്ച് സുരക്ഷിതമായി റോഡിന്‍റെ അപ്പുറമെത്തിക്കുന്നു. ഇതിന്‍റെ വീഡിയോയ്ക്ക് സമൂഹമാധ്യമത്തിൽ നിറഞ്ഞ കൈയടിയാണ് കിട്ടിയത്. റീൽസിനുവേണ്ടി ത‍യാറാക്കിയ വീഡിയോ ആണിതെന്ന അഭിപ്രായം ചിലരിൽനിന്നുണ്ടായി എന്നത് മറ്റൊരു കാര്യം.    

Read More

“താഴ് വാരങ്ങള്‍ പാടുമ്പോൾ…ഇന്ദുകളങ്കം ചന്ദനമായെന്‍ കരളില്‍ പെയ്തു ….” റീല്‍സ് അടിപൊളി; വൻ പിന്തുണ, സർഗാത്മകമെന്ന് മന്ത്രിയും

തിരുവല്ല നഗരസഭയിലെ ഒമ്പത് ജീവനക്കാര്‍ തങ്ങളുടെ സര്‍ഗാത്മകതയെ ഒന്നു പൊലിപ്പിക്കാന്‍ ശ്രമിച്ചത് നാട്ടില്‍ സജീവ ചര്‍ച്ചയായതിനു പിന്നാലെ ഇതേ താളം ഏറ്റെടുത്ത് വീണ്ടും റീല്‍സുകള്‍. സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കുന്ന റീല്‍സ് തന്നെയാണ് നഗരസഭ വനക്കാരുടേതായി പുറത്തുവന്നത്. “താഴ് വാരങ്ങള്‍ പാടുന്പോൾ…ഇന്ദുകളങ്കം ചന്ദനമായെന്‍ കരളില്‍ പെയ്തു ….” എന്ന പാട്ടിനൊപ്പം താളംപിടിച്ച് ചുവടുവച്ച് ഓഫീസ് ജോലികള്‍ ചെയ്യുന്ന തിരുവല്ല നഗരസഭയിലെ ജീവനക്കാര്‍ പകര്‍ത്തിയ റീല്‍സിന് സമൂഹമാധ്യമങ്ങളില്‍ കുറഞ്ഞ ദിവസങ്ങള്‍ കൊണ്ടു വന്‍പ്രതികരണമാണ് ലഭിച്ചത്. വനിതാ ജീവനക്കാര്‍ അടക്കമുള്ളവര്‍ പാട്ടിനൊപ്പം ചുണ്ടനക്കി പാടുന്നതായി അഭിനയിച്ച് ഫയല്‍ കൈമാറുന്ന ചിത്രങ്ങളാണ് റീലില്‍ ഉള്ളത്. ഓഫീസിലെ ജീവനക്കാരുടെ കൈയിലൂടെ ഫയല്‍ കൈമാറി പാട്ടിന്‍റെ വരികള്‍ക്കനുസരിച്ച് ഓഫീസിന്‍റെ ഓരോ ഭാഗത്തെയും ജീവനക്കാര്‍ താളംപിടിച്ച് പാട്ടുപാടി വീഡിയോയുടെ ഭാഗമാകുന്ന ദൃശ്യം പകര്‍ത്തുന്ന സമയത്ത് ഓഫീസില്‍ ആള്‍ത്തിരക്കുമില്ല. ഇതേ ചുവടിലും താളത്തിലുമൊക്കെ പോലീസുകാരുടേതായി ഒരു റീല്‍ സമൂഹമാധ്യമങ്ങളില്‍ ഇടംനേടിയിരുന്നു.…

Read More

കാണേണ്ട ആനക്കാഴ്ച…! ഒരുമിച്ച് പുഴ നീന്തി നൂറിലേറെ ആനകൾ; വൈറലായി വീഡിയോ

നിറഞ്ഞൊഴുകുന്ന ബ്രഹ്മപുത്ര നദി അനായാസം നീന്തിക്കയറുന്ന ആനക്കൂട്ടത്തെ കണ്ട് അദ്ഭുതപ്പെട്ടിരിക്കുകയാണ് സോഷ്യല്‍ മീഡിയ. സാധാരണ ആനക്കൂട്ടങ്ങളിൽ അഞ്ച് മുതല്‍ 15 വരെ അംഗങ്ങളെവരെയാണു കാണാറുള്ളതെങ്കിൽ പുഴ കടക്കാൻ വന്ന കൂട്ടത്തിൽ ചെറുതും വലുതുമായ നൂറിലേറെ ആനകൾ ഉണ്ടായിരുന്നു. ലാന്‍ഡ്‌സ്‌കേപ് ഫോട്ടോഗ്രാഫര്‍ സച്ചിന്‍ ഭരാലി പകർത്തിയ ആ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. അസമിലെ ജോര്‍ഹട്ട് ജില്ലയിലെ നിമതിഘട്ടിലാണ് ഈ അത്യപൂർവ കാഴ്ച ദൃശ്യമായത്. ബ്രഹ്മപുത്ര നദിക്കു കുറുകെ ആനക്കൂട്ടം അസ്വദിച്ചു നീന്തുകയായിരുന്നു. ആനകള്‍ക്കു നീന്താനറിയുമോ എന്ന സംശയം ഇതിന്‍റെ വീഡിയോ കണ്ടാൽ അതോടെ തീരും. ഇന്ത്യ-ബംഗ്ലാദേശ്-ചൈന എന്നീ മൂന്നുരാജ്യങ്ങളിലൂടെ ഒഴുകുന്ന ലോകത്തിലെ നീളം കൂടിയ നദികളിലൊന്നാണ് ബ്രഹ്മപുത്ര. ജലസമൃദ്ധിയുടെ കാര്യത്തിലും ബ്രഹ്മപുത്ര പിന്നിലല്ല.‌ സച്ചിന്‍ ഭരാലി പകർത്തിയ ആനക്കൂട്ട നീരാട്ടിന്‍റെ വീഡിയോ മുതിര്‍ന്ന ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് (ഐഎഫ്എസ്) ഓഫീസര്‍ സുധാ രാമന്‍ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.…

Read More

കാവിയിൽ നിന്ന് മഞ്ഞയിലേക്ക്; അയോധ്യയിലെ പൂജാരിമാർ ഇനി മുതൽ മഞ്ഞ വസ്ത്രം ധരിക്കണം, ഫോൺ ഉപയോഗിക്കുന്നതിലും വിലക്ക്

അയോധ്യയിലെ പൂജാരിമാരുടെ വസ്ത്രം കാവി നിറത്തിൽ നിന്നും മഞ്ഞ നിറത്തിലേക്ക് മാറ്റി. ക്ഷേത്രം ട്രസ്റ്റ് പൂജാരിമാർക്കായി പുറത്തിറക്കിയ പുതിയ നിർദേശങ്ങളിലാണ് ഡ്രസ് കോഡും ഉൾപ്പെടുത്തിയിരിക്കുന്നത്. മുൻപ് കാവി നിറത്തിലുള്ള കുർത്തിയും ദോത്തിയും തലപ്പാവുമായിരുന്നു പൂജാരിമാരുടെ വേഷം. ഇനി ഇതെല്ലാം മഞ്ഞ നിറത്തിലേക്ക് മാറും. ഫോൺ ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുന്നതിനും വിലക്കുണ്ട്. സുരക്ഷയുടെ ഭാഗമായാണ് ഫോൺ കൊണ്ടുവരുന്നതിൽ നിന്നും പൂജാരിമാരെ വിലക്കിയതെന്ന് ക്ഷേത്രം ട്രസ്റ്റ് പറഞ്ഞു. ക്ഷേത്രത്തിന്‍റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിച്ചതോടെയാണ് ഫോൺ കൊണ്ടുവരുന്നതിൽ നിന്ന് പൂജാരിമാരെ വിലക്കിക്കൊണ്ടുള്ള നിർദേശം പുറത്തുവിട്ടത്. രാമക്ഷേത്രത്തിൽ പ്രധാനമായും ഒരു പൂജാരിയും ഇദ്ദേഹത്തിന് സഹായികളായി നാല് പൂജാരിമാരുമാണ് ഉള്ളത്. പുലർച്ചെ 3.30 മുതൽ രാത്രി 11 മണിവരെയാണ് ക്ഷേത്രത്തിൽ ശുശ്രൂഷ ചെയ്യേണ്ടതെന്നാണ് ട്രസ്റ്റിന്‍റെ നിർദേശം.

Read More

‘വിമാനം വൈകാനുള്ള കാരണം’: ഇൻഡിഗോ വിമാനത്തിൽ നൃത്തം ചെയ്യുന്ന റീലുമായി യാത്രക്കാരി; വൈറൽ വീഡിയോയ്ക്ക് വിമർശനവുമായി സോഷ്യൽ മീഡിയ

പൊതു സ്ഥലങ്ങളിൽ നൃത്തം ചെയ്യുന്ന വീഡിയോകൾ ചിത്രീകരിക്കുന്നതും പങ്കിടുന്നതും ഇപ്പോൾ ട്രെൻഡായി മാറിയിരിക്കുകയാണ്. പല സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സും തിരക്കേറിയ സ്ഥലങ്ങളാണ് വീഡിയോ ചിത്രീകരണത്തിനായി തിരഞ്ഞെടുക്കുന്നത്. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും ശ്രദ്ധിക്കപ്പെടുവാൻ വേണ്ടിയാണ് ഇക്കൂട്ടർ ആളുകളുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലുന്നത്. അടുത്തിടെ ഇത്തരത്തിലുള്ള നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതിൽ അവസാനത്തേത് ഇൻഡിഗോ വിമാനത്തിൽ നിന്നുള്ള വീഡിയോയാണ്. വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരിയാണ് മറ്റ് യാത്രക്കാരുടെ ഇടയിൽവച്ച് റീൽ ചിത്രീകരിച്ചത്.  യാത്രക്കാരിൽ ചിലർ ഈ സ്ത്രീയുടെ നൃത്തം ശ്രദ്ധിക്കാത്ത മട്ടിൽ ഇരിക്കുമ്പോൾ മറ്റ് ചിലരാകട്ടെ പരസ്പരം ഞെട്ടലോടെ നോക്കുകയും ചെയ്യുന്നുണ്ട്. സൽമ ഷെയ്ഖ് എന്ന ഉപയോക്താവാണ് ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കിട്ടിരിക്കുന്നത്. തമിഴ് ആക്ഷൻ ചിത്രമായ ബാഷയിലെ ജനപ്രിയ തമിഴ് ഗാനമായ സ്റ്റൈൽ സ്‌റ്റൈലിൽ എന്ന ഗാനത്തിനാണ് അവർ നൃത്തം ചെയ്യുന്നത്. 2 ദശലക്ഷത്തോളം വ്യൂസാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. നിരവധിപേരാണ് വീഡിയോയ്ക്ക്…

Read More

വന്ദേ ഭാരത് ട്രെയിനിൽ ചോർച്ച: ദൃശ്യങ്ങൾ പകർത്തി യാത്രക്കാരൻ; സംഭവത്തിൽ റെയിൽവേയുടെ പ്രതികരണമിങ്ങനെ…

വന്ദേ ഭാരത് ട്രെയിനുകളിലെ സുഖസൗക്യരങ്ങൾ വളരെ ശ്രദ്ധേയമാണ്. എന്നാൽ അടുത്തിടെ നടന്ന ഒരു സംഭവം ഈ സൗകര്യങ്ങളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഡൽഹിയിൽ നിന്ന് വാരണാസിയിലേക്ക് പോകുന്ന ട്രെയിൻ നമ്പർ 22416 ൽ യാത്ര ചെയ്ത ഒരു യാത്രക്കാരൻ വന്ദേ ഭാരത് ട്രെയിനിന്‍റെ മേൽക്കൂരയിൽ നിന്ന് വെള്ളം ഒഴുകുന്നത് കാണിക്കുന്ന ഒരു വീഡിയോ പങ്കുവച്ചിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിക്കാൻ തുടങ്ങിയതോടെ റെയിൽവേ അതോറിറ്റിയെ വിമർശിച്ചുകൊണ്ട് ആളുകൾ രംഗത്തെത്തുകയും ചെയ്തു. മുൻപും നിരവധി യാത്രക്കാർ സമാനമായ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം-കാസർകോട് വന്ദേ ഭാരത് എക്‌സ്പ്രസിലും സമാനമായ പ്രശ്‌നം ഉണ്ടായിട്ടുണ്ടായിരുന്നു. അതേസമയം, വൈറലായ വീഡിയോയോട് പ്രതികരിച്ച് നോർത്തേൺ റെയിൽവേ പ്രശ്നത്തെ അഭിസംബോധന ചെയ്യുകയും ചോർച്ച പരിഹരിച്ചതായി പ്രസ്താവിക്കുകയും ചെയ്തു. എക്‌സിൽ പങ്കുവച്ച വീഡിയോ ഇതിനോടകം തന്നെ വൈറലായി 25,000-ലധികം വ്യൂസ് നേടി. वंदेभारत ट्रेन का हाल देखिए ये…

Read More

തത്സമയ റിപ്പോര്‍ട്ടിംഗിനിടെ പാക് മാധ്യമ പ്രവര്‍ത്തകയെ കാള കുത്തി; വീഡിയോ വൈറൽ

തത്സമയ റിപ്പോര്‍ട്ടിംഗിനിടെ പാക്കിസ്ഥാൻ മാധ്യമ പ്രവര്‍ത്തകയെ കാള കുത്തി പരിക്കേൽപിച്ചു. തിരക്കേറിയ കന്നുകാലി ചന്തയിൽ പശുക്കളുടെ വില്പനയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി ഒരു കാള വനിതാ റിപ്പോര്‍ട്ടറെ കുത്തി തെറിപ്പിക്കുകയായിരുന്നു. ഇതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഇടി കൊണ്ട റിപ്പോര്‍ട്ടര്‍ നിലവിളിയോടെ തെറിച്ച് വീഴുന്നതു വീഡിയോയില്‍ കാണാം. ആളുകൾ കാളയെ പിടിച്ച് മാറ്റുന്നതും വീഡിയോയിലുണ്ട്. ലാഹോർ ആസ്ഥാനമായുള്ള വാർത്താ സംഘടനയായ സിറ്റി 42 -ന്‍റെ വനിതാ റിപ്പോര്‍ട്ടര്‍ക്കാണ് കാളയുടെ കുത്തേറ്റത്. വൈറല്‍ വീഡിയോകള്‍ പങ്കുവയ്ക്കുന്ന എക്സ് ഉപയോക്താവായ ഘർ കെ കലേഷ് എന്ന ഹാന്‍റില്‍നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. Bull Hits Reporter during Live tv Coverage in Pakistan pic.twitter.com/eP23iFXykv — Ghar Ke Kalesh (@gharkekalesh) July 2, 2024  

Read More