മേലനങ്ങാതെ സുഖിക്കല്ലേ, രോഗങ്ങൾ പണി തരും..! ഞെട്ടിക്കുന്ന പഠനറിപ്പോര്‍ട്ട് പുറത്ത്

കായികാധ്വാനവുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന പുറത്തുവിട്ട പഠനറിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണ്. ലോകമെമ്പാടുമുള്ള പ്രായപൂര്‍ത്തിയായ 180 കോടി ജനങ്ങള്‍ക്കു കായികാധ്വാനം ഇല്ലാത്തതു മൂലം വിവിധ രോഗങ്ങള്‍ വരാന്‍ സാധ്യതയുണ്ടെന്നു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പഠനറിപ്പോർട്ടിൽ ഇതുസംബന്ധിച്ച കണക്കുകളുമുണ്ട്. 2021ലെ കണക്കുകള്‍ പ്രകാരം ലോകത്തെ പ്രായപൂര്‍ത്തിയായ ജനതയുടെ മൂന്നിലൊന്നുപേർ മതിയായ കായികാധ്വാനം ഇല്ലാത്തതുകൊണ്ടുള്ള വെല്ലുവിളികള്‍ നേരിടുകയാണ്. 2030ഓടെ ഇത് 35 ശതമാനത്തി‌ലെത്തുമെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. പ്രായപൂര്‍ത്തിയായ ഒരാള്‍ ആഴ്ചയില്‍ മിതമായ തോതില്‍ 150 മിനിറ്റോ കഠിനമായ രീതിയില്‍ 75 മിനിറ്റോ കായികാധ്വാനത്തില്‍ ഏര്‍പ്പെ‌‌ടണം. ശാരീരികാധ്വാനം ഇല്ലാത്തത് ഹൃദയാഘാതം, പക്ഷാഘാതം, ടൈപ്പ് 2 പ്രമേഹം, മറവിരോഗം, സ്തനാര്‍ബുദം അടക്കമുള്ള രോഗങ്ങൾക്കു സാധ്യത കൂട്ടുന്നു. ഉയര്‍ന്ന കായികാധ്വാനത്തിലൂടെ അര്‍ബുദം, ഹൃദ്രോഗം എന്നിവയെ ഒരുപരിധിവരെ അകറ്റിനിര്‍ത്താനും മാനസികാരോഗ്യം ആര്‍ജിക്കാനും സാധിക്കുമെന്നു ലോകാരോഗ്യ സംഘടന മേധാവി ഡോ. ടെഡ്രോസ് അദാനം ഗെബ്രിയോസിസ് ചൂണ്ടിക്കാട്ടുന്നു. ഉയര്‍ന്ന വരുമാനമുള്ള ഏഷ്യാപസഫിക് മേഖലയിലും…

Read More

മുൻ ജന്മപുണ്യം! ഈ ജന്മത്തിൽ എനിക്ക് അദ്ദേഹത്തെ ഭർത്താവായി ലഭിച്ചു, മുത്തച്ഛന്‍റെ പ്രായമുള്ള ആളാണ് തന്‍റെ ഭർത്താവ്; വീഡിയോ പങ്കുവച്ച് പെൺകുട്ടി

പ്രണയത്തിന് കണ്ണില്ല മൂക്കില്ല എന്ന് പറയുന്നത് പോലെ തന്നെ പ്രായവുമില്ല. ഇത് ശരിവയ്ക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഒരു വയോധികന്‍റെയും അയാളെക്കാൾ വളരെ പ്രായം കുറഞ്ഞ ഒരു പെൺകുട്ടിയുടെയും പ്രണയത്തെ കുറിച്ച് കാണിക്കുന്ന വീഡിയോയാണിത്. ഗുഡ്ഡി കുമാരി എന്നാണ് പെൺകുട്ടിയുടെ പേര്. ഈ വീഡിയോയിൽ അവൾ പറയുന്നത് “എൻ്റെ മുൻ ജന്മത്തിൽ ഞാൻ ചെയ്ത നല്ലതെന്താണെന്ന് എനിക്കറിയില്ല, ഈ ജന്മത്തിൽ എനിക്ക് നിന്നെപ്പോലെ ഒരു ഭർത്താവിനെ ലഭിച്ചു” എന്നാണ്. പെൺകുട്ടിയുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ വൃദ്ധന്‍റെ പിന്നിൽ നിന്ന് “ഞാൻ നിന്നെ സ്നേഹിക്കുന്നു” എന്ന് പറയുന്ന മറ്റൊരു വീഡിയോയുമുണ്ട്. എന്നാൽ ഈ രണ്ട് വീഡിയോകൾ അല്ലാതെ വൃദ്ധനൊപ്പമുള്ള മറ്റൊരു ഫോട്ടോയോ വീഡിയോയോ പെൺകുട്ടി പങ്കുവച്ചിട്ടില്ല. അതേസമയം മുത്തച്ഛന്‍റെ പ്രായമുള്ള ഒരാളെ പങ്കാളിയായിട്ട് സ്വീകരിച്ചതെന്ന് പറയുന്ന ഈ വീഡിയോ പൂർണമായും വ്യാജമാണെന്നും ഇത് പ്രചരിപ്പിക്കാനായി പെൺകുട്ടി കെട്ടിച്ചമച്ചതാണെന്നും…

Read More

സ്ത്രീധനം നിരസിച്ച് വരൻ: ജോലി ലഭിച്ച് കഴിഞ്ഞാൽ ശമ്പളം മാതാപിതാക്കൾക്ക് നൽകാനും വധുവിനോട് ആവശ്യപ്പെട്ടു; കൈയടിച്ച് സോഷ്യൽ മീഡിയ

രാജ്യത്ത് സ്ത്രീധന സമ്പ്രദായം തടയാൻ നിയമങ്ങളുണ്ടെന്നാലും യഥാർഥ മാറ്റം അവനവനിൽ നിന്നുമാണ് തുടങ്ങേണ്ടത്. ഇത്തരത്തിൽ രാജസ്ഥാനിലെ സിക്കാർ ജില്ലയിലെ ദന്ത രാംഗഢിലെ ജയ് നാരായണൻ ജഖർ എന്ന വരൻ വധുവിൽ നിന്ന് സ്ത്രീധനം സ്വീകരിക്കാതെ ധീരമായ ഒരു ചുവടുവയ്പ്പ് നടത്തിയിരിക്കുകയാണ്.‌ ജോലി ലഭിച്ച ശേഷം സമ്പാദിക്കുന്ന വരുമാനം മാതാപിതാക്കൾക്ക് അയച്ചുകൊടുക്കാനാണ് ഇയാൾ ഭാര്യയോട് അവശ്യപ്പെട്ടത്. സ്ത്രീധനരഹിതമായ ഈ വിവാഹത്തിന് സംസ്ഥാനമൊട്ടാകെ അഭിനന്ദനം ഏറ്റുവാങ്ങുകയാണ്. വരൻ ജയ് നാരായൺ ജാഖർ പൊതുക്ഷേമ വകുപ്പിൽ ജൂനിയർ എഞ്ചിനീയറായി (ജെഇ) ജോലി ചെയ്യുകയാണ്. വധു അനിത വർമ ബിരുദാനന്തര ബിരുദധാരിയാണ്. അനിതയുടെ മാതാപിതാക്കളാണ് അവളെ നന്നായി വളർത്തിയതെന്നും ബിരുദാനന്തര ബിരുദം നേടാൻ സഹായിച്ചെന്നും വരൻ പറഞ്ഞു. വിദ്യാഭ്യാസം നേടുന്നത് ഇന്നത്തെ കാലത്ത് സമ്പത്തിനേക്കാൾ കുറവല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സ്ത്രീധന രഹിത വിവാഹമാണ് വരന്‍റെ വീട്ടുകാർ ആദ്യം നിർദേശിച്ചത് എന്ന് അനിതയും വ്യക്തമാക്കി. “എന്‍റെ മുത്തച്ഛന്‍റെയും…

Read More

അക്ഷരനഗരിക്ക് പിറന്നാൾ മധുരം; കോട്ടയത്തിന് ഇന്ന് 75-ാം പിറന്നാൾ

കോട്ടയം ജില്ലയ്ക്ക് ഇന്ന് 75-ാം പിറന്നാള്‍. 1949 ജൂലൈ ഒന്നിന് ജില്ല നിലവില്‍ വരുമ്പോള്‍ കോട്ടയം, ഇടുക്കി, പത്തനംതിട്ട പ്രദേശങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. ഇന്നത്തെ കോട്ടയം ജില്ലയ്ക്ക് പൗരാണികമായൊരു ചരിത്രമുണ്ട്. തിരുവിതാംകൂറിന്‍റെ വടക്കന്‍ ഡിവിഷന്‍റെ ആസ്ഥാനം 1880ല്‍ ചേര്‍ത്തലയില്‍നിന്ന് കോട്ടയത്തേയ്ക്ക് മാറ്റിയതും ആധുനിക കോട്ടയം പടുത്തുയര്‍ത്തിയതും ടി. മാധവറാവു ദിവാന്‍ പേഷ്‌കാരായിരുന്ന കാലത്താണ്. ആധുനിക കോട്ടയത്തിന്‍റെ ശില്പിയായി അറിയപ്പെടുന്നത് ടി. മാധവറാവുവാണ്. പോലീസ് സ്റ്റേഷന്‍, കോടതി, പബ്ലിക് ലൈബ്രറി, ജില്ലാ ആശുപത്രി എന്നിവയുടെയൊക്കെ സ്ഥാപകന്‍ ഇദ്ദേഹമാണ്. വൈവിധ്യങ്ങളിലും നേട്ടങ്ങളിലും തനതായൊരു ചരിത്രം കോട്ടയത്തിനുണ്ട്. ദീപിക ഉള്‍പ്പെടെ മുന്‍നിര പത്രങ്ങളുടെയും ആഴ്ചപ്പതിപ്പുകളുടെയും മാസികളുടെയും തറവാട്. കെ.ആര്‍. നാരായണന്‍, പി.കെ. വാസുദേവന്‍ നായര്‍, ഉമ്മന്‍ ചാണ്ടി, കെ.എം. മാണി, ആര്‍.വി. തോമസ്, പി.ടി. ചാക്കോ, എ.ജെ. ജോണ്‍, അക്കാമ്മ ചെറിയാന്‍ തുടങ്ങി പ്രമുഖരുടെ നാട്. രാമപുരത്ത് വാര്യരും ഡിസി കിഴക്കേമുറിയും വൈക്കം…

Read More

തളരാത്ത മനസുമായി ജീവിതം നെയ്തെടുക്കുന്ന 53-കാരി; ഈറ്റപ്പൊളിയിൽ തീർക്കുന്ന കുട്ടയും മുറവും കൂടയുമായി ഇമ്മിണി വല്യ സന്തോഷത്തിൽ അമ്മിണി

അന്യം നിന്നു പോകുന്ന കുലത്തൊഴിലുകളെ ഓർമപ്പെടുത്തുകയാണ് ഇടുക്കിയെ ഉപ്പുതറയിലെ കണ്ണംപടി കോവിൽവരയിൽ അമ്മിണി എന്ന വയോധിക. പ്രായമൊക്കെ വെറും സംഖ്യ മാത്രമാണെന്നാണ് അമ്മിണി അമ്മയുടെ വാദം. ഈറ്റപ്പൊളിയിൽ ജീവിതം നെയ്തെടുക്കുകയാണ് ഇവർ. കുട്ട, മുറം, പനമ്പ്, വെറ്റില ചെല്ലം, കൂട തുടങ്ങിയവ നെയ്ത് വിറ്റാണ് ഇപ്പോഴും അമ്മിണിയുടെ ജീവിതം. അച്ഛൻ വെള്ളാനും അമ്മ ചെറിയയും പഠിപ്പിച്ചുതന്ന നെയ്ത്ത് പതിനഞ്ചാം വയസിൽ അമ്മിണി സ്വന്തമായി ഏറ്റെടുത്തു. തലമുറ കൈമാറി തന്ന കരുത്തുമായാണ് അമ്മിണി വഞ്ചിവയലിൽനിന്നു വിവാഹിതയായി കണ്ണംപടിയിൽ എത്തിയത്. അപ്പോഴും നെയ്ത്ത് ജോലി കൈവിട്ടില്ല. ഭർത്താവ് രാമനും നെയ്ത്തിൽ പ്രാവീണ്യം ഉണ്ടായിരുന്നത് അമ്മിണിക്കു തുണയായി. ഒരുമിച്ചു കാട്ടിൽ പോയി ഈറ്റ വെട്ടിക്കൊണ്ടു വരും. അകവും പുറവും വേർതിരിച്ച് പൊളിച്ച ശേഷം അടുക്കളയുടെ ചേരിനു മുകളിലിട്ട് ഉണക്കും. പിന്നീട് ചീകി മിനുക്കി ഒരുമിച്ചിരുന്ന് വസ്തുക്കൾ നെയ്തെടുക്കും. ആകർഷകമായ കരകൗശല വസ്തുക്കളും…

Read More

ആത്മവിശ്വാസത്തിന്‍റെ ഉയരം; നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ എംബിബിഎസ് നേടി ഗണേഷ്

ഗുജറാത്തിലെ കുഗ്രാമത്തിലെ ഇടുങ്ങിയ വീട്ടിലിരുന്നു ഗണേഷ് എന്ന ആറാം ക്ലാസുകാരനെ സ്വപ്നം കാണാൻ പ്രേരിപ്പിച്ചത് അമ്മയാണ്. ആ സ്വപ്നം യാഥാർഥ്യമായപ്പോൾ ഗണേഷ് ഇന്ന് ഇന്ത്യയിലെ ഏറ്റവും ഉയരം കുറഞ്ഞ ഡോക്ടറാണ്. ആത്മവിശ്വാസത്തിനും ദൃഢനിശ്ചയത്തിനും ഉയരമുണ്ടെങ്കിൽ അത് ഏറ്റവും അധികമുള്ളത് ഈ ചെറുപ്പക്കാരനാണ്. ഗുജറാത്ത് സ്വദേശി ഡോ. ഗണേഷ് ബരയ്യ എന്ന 23കാരന്. കഷ്‌ടപ്പാടുകൾക്കൊടുവിൽ എംബിബിഎസ് നേടിയ ചരിത്രമാണ് ഡോ. ഗണേഷിനു പറയാനുള്ളത്. ഉയരക്കുറവ് ഒന്നിനും തടസമല്ലെന്നും ആഗ്രഹവും ആത്മവിശ്വാസവുമാണ് വലുതെന്നും ജീവിതത്തിലൂടെ തെളിയിക്കുകയായണ് ഈ യുവ ഡോക്ടർ. മൂന്നടി ഉയരമുള്ള ഗണേഷ് ബരയ്യ രാജ്യത്തെ ഏറ്റവും ഉയരം കുറഞ്ഞ മെഡിക്കൽ ബിരുദധാരിയാണ്. മൂന്നടി ഉയരവും 18 കിലോ ഭാരവുമാണ് ഡോ. ഗണേഷിനുള്ളത്. നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ഗണേഷ് എംബിബിഎസ് നേടിയത്. 2018ലാണ് എംബിബിഎസ് പ്രവേശന പരീക്ഷ ഗണേഷ് പാസായത്. എന്നാൽ ഉയരം കുറവായതിനാൽ എംബിബിഎസ് ബിരുദത്തിനു പ്രവേശനം…

Read More

കാലുകൊണ്ട് സ്ട്രോബെറി എങ്ങനെ ആസ്വദിച്ച് കഴിക്കും‍‍? എങ്കിൽ ഈ വൈറൽ വീഡിയോ ഒന്ന് കണ്ടുനോക്കൂ…

നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റുകയും, ചിരിക്കുകയോ കരയിപ്പിക്കുകയോ ചിലപ്പോൾ നമ്മെ ഞെട്ടിപ്പിക്കുകയോ ചെയ്യുന്ന എണ്ണമറ്റ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ കാണാറുള്ളതാണ്. വൈറൽ വീഡിയോകളിൽ ചിലത് വേറിട്ടുനിൽക്കുന്നു. ഇത്തരത്തിൽ അടുത്തിടെ ഇൻ്റർനെറ്റിൽ പ്രചരിച്ച ഒരു വീഡിയോയിൽ രണ്ട് സ്ത്രീകൾ കാലുകൊണ്ട് സ്ട്രോബെറി കഴിക്കുന്നതാണ് കാണിക്കുന്നത്. ചിരിച്ച് ആസ്വദിച്ചാണ് അവർ കാലുകൊണ്ട് കഴിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ ഈ വീഡിയോ വളരെയധികം ശ്രദ്ധ നേടുകയും ചെയ്തു. ചിലർ ഇത് തമാശയായി കാണുകയും സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും വീഡിയോ പങ്കിടുകയും ചെയ്തു. മറ്റ് ചിലരാകട്ടെ സ്ത്രീകളുടെ പ്രവർത്തിയിൽ  വെറുപ്പുളവാക്കി.  Alexia Kraft de la Saulx എന്ന ഇൻസ്റ്റഗ്രാം ഉപഭോക്താവാണ് വീഡിയോ പങ്കുവച്ചത്. ഒറ്റനോട്ടത്തിൽ ഇത് ഒരു വിചിത്രമായ പ്രവൃത്തിയായി തോന്നാം. ഈ രണ്ട് സ്ത്രീകളും മറ്റുള്ളവർ തങ്ങളെക്കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്ന് ശ്രദ്ധിക്കുന്നില്ല. തങ്ങളുടെ ചുറ്റുപാടുകളെ കുറിച്ച് വേവലാതിപ്പെടാതെ അവർ തങ്ങളുടെ സ്‌ട്രോബെറി ആസ്വദിച്ചു കഴിക്കുകയായിരുന്നു.…

Read More

മിടുക്കി…മിടുമിടുക്കി; ഫോട്ടോഗ്രാഫിയിലൂടെ 6 മാസം കൊണ്ട് 58 ലക്ഷം രൂപ സമ്പാദിച്ച് യുവതി

ഇന്ത്യയിൽ തൊഴിലില്ലാത്തവരുടെ എണ്ണം വളരെ കൂടുതലാണ്. ബിരുദങ്ങൾ നിരവധി നേടിയാലും ജോലി ലഭിക്കണമെന്നുമില്ല. അത്തരമൊരു സാഹചര്യത്തിൽ ആളുകൾ അവരുടെ ഉപജീവനമാർഗങ്ങൾക്കായി വിവിധ മാർഗങ്ങൾ തേടുന്നു. ചിലർ ബിസിനസ്സ് തുടങ്ങുന്നു, ചിലർ ഇൻഷുറൻസ് ഏജന്‍റുമാരാകുന്നു. എന്നാൽ വരുമാനം വളരെ കുറവായതിനാൽ ഈ ആളുകൾക്ക് അവരുടെ സ്വപ്നങ്ങൾ നിറവേറ്റാൻ കഴിയുന്നില്ല. ഇത്തരമൊരു സാഹചര്യത്തിൽ ജോലിയില്ലാതെ കറങ്ങിനടന്ന് മാസം തോറും ലക്ഷക്കണക്കിന് രൂപ സമ്പാദിക്കുന്ന ഒരു അമേരിക്കൻ യുവതിയെക്കുറിച്ചാണ് പറയാൻ പോകുന്നത്. വെറും ആറ് മാസത്തിനുള്ളിൽ ഈ സ്ത്രീ സമ്പാദിച്ചത് 58 ലക്ഷത്തിലധികം രൂപയാണ്. അവൾ പ്രതിമാസം 10 ലക്ഷം രൂപ സമ്പാദിക്കുന്നു. അലക്‌സാന്ദ്ര ഹാൾമാൻ എന്നാണ് 25 കാരിയുടെ പേര്. ഈ സ്ത്രീ എന്താണ് ചെയ്യുന്നതെന്ന് ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്നുണ്ടാവും? അവൾ ഫോണിൽ ചിത്രങ്ങൾ പകർത്തി കമ്പനികൾക്ക് വിൽക്കുകയാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ എല്ലാ മാസവും ധാരാളം പണം സമ്പാദിക്കാൻ സാധിക്കുമെന്നാണ്…

Read More

ഫ്രണ്ട്‌സ്, അക്ഷയ കേന്ദ്രങ്ങള്‍ വഴി ഇനി വൈദ്യുതി ബില്‍ സ്വീകരിക്കില്ല!

സര്‍ക്കാരിന്‍റെ ജനസേവന കേന്ദ്രങ്ങളായ അക്ഷയ, ഫ്രണ്ട്‌സ് എന്നിവിടങ്ങള്‍ വഴി വൈദ്യുതി ബില്‍ തുക സ്വീകരിക്കുന്നത് നിര്‍ത്തലാക്കി കെഎസ്ഇബി. ഉപഭോക്താക്കള്‍ അടയ്ക്കുന്ന തുക കെഎസ്ഇബി അക്കൗണ്ടിലേക്ക് യഥാസമയം ലഭ്യമാകാത്ത സാഹചര്യത്തിലാണു തീരുമാനം. വൈദ്യുതി ബില്‍തുക കെഎസ്ഇബിയുടെ അക്കൗണ്ടിലെത്താന്‍ കാലതാമസമുണ്ടാകുന്നതു കാരണം ഉപഭോക്താക്കള്‍ നേരിട്ടുവന്ന ബുദ്ധിമുട്ടുകളും അതു സംബന്ധിച്ച പരാതികളും കണക്കിലെടുത്തതാണു നടപടിയെന്നു കെഎസ്ഇബി വ്യക്തമാക്കി.

Read More

ബഹിരാകാശത്ത് നിന്ന് സൂര്യാസ്തമയം എങ്ങനെ കാണപ്പെടുന്നു! ഞെട്ടിക്കുന്ന ദൃശ്യങ്ങൾ വൈറൽ

സൂര്യാസ്തമയ ചിത്രങ്ങൾ എല്ലായ്‌പ്പോഴും അതിശയിപ്പിക്കുന്ന മനോഹരമായ കാഴ്ചയാണ്. എന്നാൽ ബഹിരാകാശത്ത് നിന്ന് പകർത്തിയ സൂര്യാസ്തമയം എങ്ങനെയായിരിക്കുമെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? യൂറോപ്യൻ ബഹിരാകാശ ഏജൻസിയിലെ (ഇഎസ്എ) ബഹിരാകാശയാത്രികനായ അലക്സാണ്ടർ ഗെർസ്റ്റ് സൂര്യാസ്തമയത്തിന്‍റെ അപൂർവ ദൃശ്യം പങ്കുവച്ചു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് പകർത്തിയതാണ് മനോഹരമായ ഈ ചിത്രങ്ങൾ.  ചിത്രങ്ങളെ കുറിച്ചുള്ള സമീപകാല എക്‌സ് പോസ്റ്റ് സോഷ്യൽ മീഡിയയിൽ ആളുകളെ വീണ്ടും ആകർഷിച്ചു. സംഭവത്തിന്‍റെ ഈ വീഡിയോ ആരെയും അത്ഭുതപ്പെടുത്തും. “ബഹിരാകാശത്ത് നിന്ന് സൂര്യാസ്തമയം ഇങ്ങനെയാണ് കാണപ്പെടുന്നത്,” എന്ന അടിക്കുറിപ്പോടെയാണ് എക്സിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. 2018ൽ ഇന്‍റർനാഷണൽ സ്‌പേസ് സ്റ്റേഷന്‍റെ (ഐഎസ്എസ്) കമാൻഡറായിരിക്കെയാണ് ബഹിരാകാശയാത്രികൻ ഗെർസ്റ്റ് ചിത്രങ്ങൾ പകർത്തിയത്. ജൂൺ 27 ന് പങ്കിട്ട പോസ്റ്റ് 60,000-ലധികം വ്യൂസ് ലഭിച്ചു. ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന സംഭവമാണിതെന്നാണ് ചിലർ ഈ ചിത്രങ്ങളെ കുറിച്ച് പറഞ്ഞത്. What sunset looks like…

Read More