കളി കാര്യമായി: ഓടുന്ന ട്രെയിനിനുള്ളിലേക്ക് വെള്ളം തെറിപ്പിച്ച് യുവാക്കൾ; ഒടുവിൽ സംഭവിച്ചത്…

മറ്റുള്ളവരെ ബുദ്ധിമുട്ടിച്ച് തമാശ കണ്ടെത്തി രസിക്കുന്നത് അത്ര നല്ല കാര്യമല്ല. ഇത്തരം പ്രവൃത്തികൾ ചെയ്ത് ആനന്ദം കണ്ടെത്തുന്നവർക്ക് ചിലപ്പോൾ മറ്റൊരു വിധത്തിൽ പണികിട്ടി എന്നിരിക്കും. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലെ യാത്രക്കാരുടെ മേൽ വെള്ളം തളിക്കാൻ ശ്രമിച്ച ഒരു കൂട്ടം യുവാക്കൾക്ക് അത്തരത്തിലൊരു പണികിട്ടിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പാകിസ്ഥാനിലാണ് സംഭവം.  റെയിൽവേ ട്രാക്കിന് താഴെയുള്ള തടാകത്തിൽ ഈ യുവാക്കൾ ബൈക്ക് പാർക്ക് ചെയ്തത് കാണിച്ചാണ് വീഡിയോ ആരംഭിക്കുന്നത്. ഓടുന്ന ട്രെയിനിൽ വെള്ളം തെറിപ്പിക്കുകയായിരുന്നു അവർ. ട്രെയിൻ നിർത്തില്ല എന്ന ആത്മവിശ്വാസത്തിലാണ് അവർ ഇങ്ങനെ ചെയ്തതും. എന്നാൽ അപ്രതീക്ഷിതമായി ട്രെയിൻ അവിടെ നിർത്തുകയും ചെയ്തു. പിന്നീട് വെള്ളം തെറിപ്പിച്ച യുവാക്കളുടെ അടുത്തെത്തി ബൈക്ക് അതിവേഗം പോലീസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. സ്ഥിതിഗതികൾ വഷളായതോടെ പ്രകോപിതരായ യാത്രക്കാർ യുവാക്കളെ സംഭവസ്ഥലത്ത് നിന്ന് ഓടിക്കുകയും ചെയ്തു. ഈ സംഭവം പെട്ടെന്ന് തന്നെ സോഷ്യൽ…

Read More

ബ്രത്ത് അനലൈസര്‍ ചതിച്ചാശാനേ… കോതമംഗലം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഉദ്യോഗസ്ഥർ വെട്ടിലായി

കോതമംഗലം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെ വെട്ടിലാക്കി ബ്രത്ത് അനലൈസര്‍. ജീവിതത്തില്‍ ഇന്നേവരെ മദ്യപിക്കാത്തവരെയും മെഷീന്‍ മദ്യപാനികളാക്കി. ഇതോടെ ഡിപ്പോയിലെ ജീവനക്കാരും പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കത്തിലാകുകയും പരിശോധന നിര്‍ത്തിക്കുകയും ചെയ്തു.  വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നോടെയാണു കോതമംഗലം ഡിപ്പോയില്‍ തൊടുപുഴയില്‍നിന്നുള്ള സ്‌ക്വാഡ് പരിശോധനയ്ക്കെത്തിയത്. ആദ്യഘട്ടത്തില്‍ പരിശോധിച്ചവര്‍ക്കെല്ലാം നെഗറ്റീവ് ഫലമാണു കാണിച്ചത്. എന്നാല്‍ രാവിലെ എട്ടോടെ പാലക്കാട്ടേക്കു പുറപ്പെടാന്‍ നിന്ന ബസിന്‍റെ കണ്ടക്ടര്‍ പി.വി. ബിജുവിനെ പരിശോധിച്ചപ്പോഴാണു മെഷീന്‍ പാകപ്പിഴ കാണിച്ചത്. ജീവിതത്തില്‍ ഇന്നേവരെ മദ്യപിച്ചിട്ടില്ലാത്തയാളാണ് ബിജു. രണ്ടുതവണ ഊതിച്ചപ്പോഴും ഭേദപ്പെട്ട അളവാണ് ബ്രത്ത് അനലൈസറില്‍ കാണിച്ചത്. ആദ്യത്തേതിനേക്കാല്‍ ഉയര്‍ന്നതോതായിരുന്നു രണ്ടാംതവണ. താന്‍ മദ്യപിക്കാറില്ലെന്ന് ബിജു വ്യക്തമാക്കിയതോടെ പരിശോധന നടത്തിയ ഇന്‍സ്‌പെക്ടറുമായി തര്‍ക്കമായി. ബിജുവിനെ പിന്തുണച്ച് മറ്റുള്ളവരും രംഗത്തെത്തി. ഒടുവില്‍ മറ്റുള്ളവരെക്കൂടി ഊതിച്ച് മെഷീന്‍റെ കാര്യക്ഷമത പരിശോധിക്കാന്‍ തീരുമാനിച്ചു. സ്റ്റേഷന്‍ മാസ്റ്റർ, ഓഫീസിലെ വനിതാ ജീവനക്കാർ എന്നിവരെ ഊതിച്ചപ്പോഴും…

Read More

ടെറസിൽ റീൽ ചിത്രീകരിക്കുന്നതിനിടെ ശക്തമായ ഇടിമിന്നൽ: പെൺകുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

വീടിന്‍റെ ടെറസിൽ നിന്ന് റീൽസ് ചിത്രീകരിക്കുന്നതിനിടെ യുവതി ഇടിമിന്നലിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ബീഹാറിലാണ് സംഭവം. മഴയത്ത് നൃത്തം ചെയ്യുന്ന വീഡിയോ ചിത്രീകരിക്കാനാണ് യുവതി ടെറസിലെത്തിയത്. കാമറ ഓൺ ചെയ്തതിന് ശേഷം നൃത്തം ചെയ്യാൻ തുടങ്ങിയപ്പോൾ തീയോടുകൂടിയ മിന്നലും വലിയ ശബ്ദത്തിൽ ഇടിയും വെട്ടി. വീഡിയോ ചിത്രീകരിക്കുന്നതിനായി കാമറ ഓൺ ചെയ്തുവച്ചിരുന്നതിനാൽ മിന്നലിന്‍റെ ദൃശ്യങ്ങളും കാമറയിൽ പതിഞ്ഞിരുന്നു. അപ്രതീക്ഷിത സംഭവത്തിൽ ഞെട്ടിപ്പോയ പെൺകുട്ടി ഉടൻ തന്നെ ടെറസിൽ നിന്നും ഓടി രക്ഷപ്പെടുകയും ചെയ്തു. പെൺകുട്ടി തലനാരിഴയ്ക്ക് രക്ഷപ്പെട്ടെന്നാണ് വീഡിയോ കണ്ട പലരും സോഷ്യൽ മീഡിയയിൽ കമന്‍റ് ചെയ്തിരിക്കുന്നത്. പ്രകൃതി നൽകിയ ഫിൽറ്ററും ലൈറ്റുമെന്നും ഇടിമിന്നലിനെ ചിലർ വിശേഷിപ്പിക്കുകയും ചെയ്തു. അടുത്തിടെ ബിഹാറിലെ വിവിധ ജില്ലകളിലായി ഇടിമിന്നലിൽ എട്ട് പേർ മരിച്ചിരുന്നു. ഭഗൽപൂരിലും മുൻഗറിലും രണ്ട് പേരും ജാമുയി, ഈസ്റ്റ് ചമ്പാരൻ, വെസ്റ്റ് ചമ്പാരൻ, അരാരിയ ജില്ലകളിൽ ഓരോരുത്തർ…

Read More

മെറ്റ എഐ സേവനം ഇന്ത്യയിലും; വരവേറ്റ് സൈബർ ലോകം

ഏറ്റവും പുതിയ നിർമിതബുദ്ധി ചാറ്റ്ബോട്ടായ മെറ്റ എഐ അസിസ്റ്റന്‍റ് ഇന്ത്യക്ക് പരിചയപ്പെടുത്തി മെറ്റ. വാട്ട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്, മെസഞ്ചർ തുടങ്ങി നിരവധി ആപ്ലിക്കേഷനുകളിൽ ഉപയോഗിക്കാവുന്ന തരത്തിലാണ് മെറ്റ ഇതിനെ രൂപപ്പെടുത്തിയിരിക്കുന്നത്. meta.ai എന്ന യുആർഎൽ വഴി എഐ ചാറ്റ്ബോട്ട് നേരിട്ട് ഉപയോഗിക്കാനും സാധിക്കും. രണ്ടു മാസം മുമ്പാണ് മെറ്റ എഐ പുറത്തിറങ്ങിയത്. ആദ്യഘട്ടത്തിൽ ന്യൂസിലൻഡ്, കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ഇതിന്‍റെ സേവനം ഇപ്പോൾ ഇന്ത്യയിലും ലഭ്യമാണ്. ആപ്ലിക്കേഷനുകളുടെ അപ്ഡേറ്റഡ് ആയ വേർഷനുകളിൽ എല്ലാം നിലവിൽ മെറ്റ എഐ ലഭ്യമാണ്. ഓരോ പ്ലാറ്റ്ഫോമിലേക്കും പ്രത്യേകമായാണ് മെറ്റ എഐ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്. മെറ്റ പ്ലാറ്റ്ഫോംസിന്‍റെ പുതിയ ലാർജ് ലാംഗ്വേജ് മോഡലായ ലാമ 3 അടിസ്ഥാനമാക്കിയുള്ളതാണ് ഇത്. ചിത്രങ്ങൾ നിർമിക്കാനും വാട്സ് ആപ്പ് സ്റ്റിക്കറുകളുണ്ടാക്കാനും ചിത്രങ്ങളിൽ മാറ്റങ്ങൾ വരുത്താനും മെറ്റ എഐ ഉപയോഗിക്കാമെന്ന പ്രത്യേകതയുമുണ്ട്. കൃത്യതയോടെ ഇ-മെയിലുകൾ…

Read More

സിവിൽ സർവീസ് എന്ന സ്വപ്നം: ബ്രെയിൻ ട്യൂമർ ബാധിച്ച ഒൻപത് വയസുകാരൻ ഒരു ദിവസത്തേക്ക് ഐപിഎസ് ഓഫീസറായി; ഇത് അവന്‍റെ ആഗ്രഹ സാഫല്യം

ഇന്ത്യയിലെ ഒട്ടുമിക്ക യുവാക്കളുടെയും സ്വപ്നമാണ് സിവിൽ സർവീസ്. സ്ഥിരതയുള്ള ഒരു ജോലി എന്നതിനപ്പുറം കാക്കി യൂണിഫോം ധരിക്കുന്നതും രാജ്യത്തെ സേവിക്കുന്നതും അഭിമാനമായാണ് യുവാക്കൾ കാണുന്നതും. സിവിൽ സർവീസ് പരീക്ഷകൾ വിജയിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇതിന് കഠിനാധ്വാനവും അർപ്പണബോധവും ആവശ്യമാണ്. ചിലപ്പോൾ യുപിഎസ്‌സിയിൽ വിജയം കൈവരിക്കുന്നതിന് ഉദ്യോഗാർഥികൾക്ക് വർഷങ്ങളുടെ പരിശ്രമവും വേണ്ടി വന്നേക്കാം. എന്നാൽ വാരണാസിയിൽ നിന്നുള്ള ഒരു ഒമ്പത് വയസുകാരൻ തന്‍റെ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ്. ഒരു ദിവസം കൊണ്ട് കുട്ടി ഐപിഎസ് ഓഫീസറായി മാറി. ബ്രെയിൻ ട്യൂമർ ബാധിച്ച് ഉത്തർപ്രദേശിലെ മഹാമന കാൻസർ ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി. രൺവീർ ഭാരതിയുടെ സ്വപ്നമായിരുന്നു സിവിൽ സർവീസ്. ഉത്തർപ്രദേശിലെ അഡ്മിനിസ്ട്രേറ്റീവ് ഡിപ്പാർട്ട്മെന്‍റ് മുൻകൈ എടുത്താണ് ഒരു ദിവസം കുട്ടിയെ ഐപിഎസ് ഓഫീസറാക്കിയത്. എഡിജി സോൺ വാരണാസി എക്സിൽ പങ്കിട്ട പോസ്റ്റിൽ പോലീസ് യൂണിഫോം ധരിച്ച് രൺവീർ ഒരു ക്യാബിനിനുള്ളിൽ…

Read More

ശ്രദ്ധിക്കുക… ചുവന്ന ലൈറ്റ് കത്തി നിൽക്കുമ്പോൾ മുന്നോട്ട് നീങ്ങരുത്! പോലീസിന്‍റെ ട്രാഫിക് റൂൾ ഓർമ്മപ്പെടുത്തലിൽ അനുസരണയുള്ള പശുവും

കാൽനടയാത്രക്കാർ റോഡ് സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്ന സംഭവങ്ങൾ പതിവായി കാണുന്ന കാഴ്ചയാണ്. പ്രത്യേകിച്ചും റോഡ് മുറിച്ചുകടക്കുമ്പോൾ. എന്നാൽ ഇതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി പൂന പോലീസ് ഒരു പശുവിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കിട്ടു. ചുവന്ന ട്രാഫിക്ക് ലൈറ്റ് പച്ചയായി മാറുന്നതും കാത്തുനിൽക്കുന്ന പശുവിനെ വീഡിയോയിൽ കാണാം. റോഡ് സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് പോലീസ് ഡിപ്പാർട്ട്‌മെന്‍റ്  വീഡിയോ പങ്കിട്ടത്. ചുവന്ന വെളിച്ചത്തിൽ മുന്നോട്ട് നീങ്ങരുത് എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.  ഒരു ട്രാഫിക് സിഗ്നലിൽ നിന്ന് പകർത്തിയ വീഡിയോയിൽ കാറുകളും ഇരുചക്രവാഹനങ്ങളും മറ്റ് വാഹനങ്ങളും നിർത്തിയിട്ടിരിക്കുന്നത് കാണാം. ഇതിൽ ഏറ്റവും രസകരമായ ഭാഗം പശു ശാന്തമായി വരിയിൽ നിൽക്കുന്നതാണ്. പശു സിഗ്നൽ പച്ചയായി മാറുന്നതും കാത്തിരിക്കുന്നതായി തോന്നും ആ കാഴ്ച കണ്ടാൽ. വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്. വ്യത്യസ്തമായ പ്രതികരണങ്ങളുമായി പലരും തങ്ങളുടെ അഭിപ്രായങ്ങൾ കമന്‍റുകളായി കുറിച്ചു.…

Read More

യെല്ലോ അലർട്ടുമായി ആമ; ആലപ്പുഴ പാണാവള്ളി അനീഷിന്‍റെ  വീട്ടിൽ മഴയത്തെത്തിയ മഞ്ഞ ആമ; അത്ഭുത ആമയെ കാണാൻ വൻജനക്കൂട്ടം

പൂച്ചാക്കൽ: കൗതുക ക്കാഴ്ച്ചയായി മഞ്ഞനിറത്തിലെ ആമ. പാണാവള്ളി പഞ്ചായത്തിൽ പത്താം വാർഡിൽ മാവുങ്കൽവെളി അനീഷിന്‍റെ വീട്ടുമുറ്റത്തെത്തിയ മഞ്ഞനിറത്തിലുള്ള ആമയാണ് കൗതുകമായത്. ആമയുടെ തല, വാൽ, കൈ, പുറംതോട് എല്ലാം മഞ്ഞ നിറത്തിലാണ്. ഇന്നലെ വൈകിട്ടാണ് ആമയെ വീട്ടുമുറ്റത്ത് കണ്ടത്. ജനിതിക വൈകല്യമാണ് നിറമാറ്റത്തിന് കാരണമെന്നാണ് നിഗമനം. കഴിഞ്ഞദിവസം ചേർത്തല തുറവൂരിൽ ഇത്തരത്തിലുള്ള ആമയെ കണ്ടെത്തിയിരുന്നു. വനം വകുപ്പിനെ വിവരമറിയിച്ച് കാത്തിരിക്കുകയാണ് വീട്ടുകാർ.മഞ്ഞനിറത്തിലുള്ള ആമയെ കാണാൻ നിരവധിപ്പേരാണ് അനീഷിന്‍റെ വീട്ടിൽ എത്തുന്നത്.

Read More

33 കോടി രൂപ ജാക്ക്പോട്ടിൽ നേടി; സന്തോഷ വാർത്ത അറിഞ്ഞ് വിജയി ഹൃദയഘാതത്തെ തുടർന്ന് കുഴഞ്ഞുവീണു

താങ്ങാനാവാത്ത വിഷമം മാത്രമല്ല അമിത സന്തോഷവും ചിലപ്പോൾ മനുഷ്യ ഹൃദയത്തെ സ്തംഭിപ്പിച്ചേക്കാം. അത്തരമൊരു സംഭവത്തിന്‍റെ തെളിവാണ് എക്സിൽ വൈറലാകുന്ന ഒരു വീഡിയോ വിശദമാക്കുന്നത്. സംഭവം എന്തെന്നാൽ സിംഗപ്പൂരിലെ ഒരു കാസിനോയിൽ 4 മില്യൺ ഡോളറിന്‍റെ(33.87 കോടി രൂപ) ജാക്ക്പോട്ട് അടിച്ചയുടനെ വിജയി ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണു. ശനിയാഴ്ച മറീന ബേ സാൻഡ്സ് കാസിനോയിലാണ് സംഭവം. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ ഒരു സ്ത്രീ വീണുകിടക്കുന്ന ആളുടെ അരികിൽ ഇരുന്ന് സഹായത്തിനായി അപേക്ഷിക്കുന്നതും കാണാൻ കഴിയും. കാസിനോ ജീവനക്കാരും സംഭവസ്ഥലത്തുണ്ട്.  ‘ഒരു മനുഷ്യൻ കാസിനോയിൽ 4 മില്യൺ ഡോളർ നേടുന്നു, തുടർന്ന് ഹൃദയാഘാതം മൂലം നിമിഷങ്ങൾക്കകം മരിക്കുന്നു.സിംഗപ്പൂരിലെ മറീന ബേ സാൻഡ്സ് കാസിനോയിൽ 4 മില്യൺ ഡോളർ വിജയിച്ച ഒരാൾ തൻ്റെ വിജയത്തിൻ്റെ ഞെട്ടലും ആവേശവും കാരണം ഹൃദയസ്തംഭനത്തെ തുടർന്ന് ഉടൻ തന്നെ മരിച്ചു’ എന്ന കുറിപ്പോടെയാണ് സോഷ്യൽ…

Read More

പ്രായം ഒരു പ്രശ്നമല്ല: 71-ാം വയസിൽ സൗന്ദര്യ മത്സരത്തിൽ പങ്കെടുത്ത് സ്വപ്ന സാക്ഷാത്കാരം; മിടുക്കിയാണ് മരീസ

പ്രായമായി… ഇനി നടക്കില്ല എന്ന് കരുതി സ്വപ്നങ്ങൾ മാറ്റിവച്ച നിരവധി സ്ത്രീകൾ നമുക്ക് ചുറ്റുമുണ്ട്. എന്നാൽ സ്വപ്നങ്ങൾക്ക് പിന്നാലെ കുതിക്കാൻ പ്രായം ഒരു തടസമാണോ? അല്ലെന്ന് തെളിയിച്ചിരിക്കുകയാണ് മരീസ തേജോ. സൗന്ദര്യമത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിച്ചിരുന്ന 71 കാരിയായ യുഎസ് വനിത ഒടുവിൽ തന്‍റെ സ്വപ്നം സാക്ഷാത്കരിച്ചു. ഹൂസ്റ്റണിൽ സംഘടിപ്പിച്ച മിസ് ടെക്‌സസ് യുഎസ്എ മത്സരത്തിലാണ് മരിസ തേജോ പങ്കെടുത്തത്. 75 മത്സരാർഥികളിൽ ഒരാളായിരുന്നു അവർ. മരീസയ്ക്ക് മത്സരത്തിൽ വിജയിക്കാൻ കഴിഞ്ഞില്ലെങ്കിലും പങ്കെടുക്കുന്നതിനും തന്‍റെ ക‍ഴിവിൽ സ്വയം വിശ്വസിച്ചതിനും ലോകം അവരെ അഭിനന്ദിച്ചു. അങ്ങനെ മിസ് ടെക്‌സസ് യുഎസ്എ മത്സരത്തിൽ പങ്കെടുത്ത ഏറ്റവും പ്രായം കൂടിയ വനിതയായി അവർ മാറി. ‘മിസ് ടെക്സസ് യുഎസ്എ മത്സരത്തിൽ ഒരു മത്സരാർഥിയെന്ന നിലയിൽ ഈ അവിശ്വസനീയമായ പുതിയ അനുഭവത്തിന്‍റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ സന്തുഷ്ടയാണ്. ഏത് പ്രായത്തിലും സൗന്ദര്യമുണ്ടെന്ന് വിശ്വസിക്കാനും സ്ത്രീകളെ പ്രചോദിപ്പിക്കാനും…

Read More

ഇതെന്താ? സോഡയിൽ കുളിക്കുന്നോ! വൈറലായി വഴിയോരത്തെ ഷിക്കൻജി കച്ചവടക്കാരന്‍; ശുചിത്വം എവിടെയെന്ന് നെറ്റിസൺസ്

ഫ്രഷ് ജ്യൂസുകൾ മുതൽ ശീതളപാനീയങ്ങൾ വരെ ചൂടിനെ മറികടക്കാൻ നിരവധി വേനൽക്കാല പാനീയങ്ങൾ വിപണിയിൽ ലഭ്യമാണ്. വേനൽക്കാലത്ത് ചൂടിനെ പ്രതിരോധിക്കാൻ നമ്മൾ എല്ലാവരും വീട്ടിൽ തന്നെ പലതരം തണുത്ത ജ്യൂസുകളോ പാനീയങ്ങളോ ഷേക്കുകളോ ഉണ്ടാക്കുകയും ചെയ്യും. രുചികരവും ആരോഗ്യകരവുമായ ഒരു മികച്ച പാനീയമാണ് ഷിക്കൻജി. അടുത്തിടെ അജ്മീറിൽ ഒരു കച്ചവടക്കാരൻ ഷിക്കൻജി ഉണ്ടാക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയ്ക്ക് കാരണമായി. കച്ചവടക്കാരന്‍റെയും വൃത്തിയും പരിസരപ്രദേശത്തെ ശുചിത്വമില്ലായ്മയുമാണ് അതിന് കാരണം. ഒരു കുപ്പി സോഡ തുറക്കുന്നത് കാണിച്ചാണ് വീഡിയോ തുടങ്ങുന്നത്. പക്ഷേ, കുപ്പിയിൽ നിന്ന് പുറത്തുവരുന്ന ഫിസ് കണ്ടാൽ ആരായാലും ഞെട്ടും. വീഡിയോ തുടങ്ങുമ്പോൾ കച്ചവടക്കാരൻ തന്‍റെ കൈകളിൾ കുറച്ച് സോഡയും ഒഴിക്കുന്നത് കാണാം. പിന്നീട് വീഡിയോയിൽ ഇയാൾ ഷിക്കൻജി എങ്ങനെ തയ്യാറാക്കുന്നുവെന്നും കാണിക്കുന്നു.  @foodie_incarnate എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ പങ്കിട്ടുകൊണ്ട് ഉപയോക്താവ് എഴുതി ഇന്ത്യയിലെ…

Read More