ബംഗളൂരു: വിമാന യാത്ര ചെയ്യണമെന്ന് പലരുടേയും ഒരു ആഗ്രഹമാണ്. വിമാനത്തിനുള്ളിൽ വച്ച് പാലിക്കേണ്ട ചില നിയമങ്ങളും മര്യാദകളും നിങ്ങൾ ലംഘിക്കുകയാണെങ്കിലത്തെ അവസ്ഥയെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ? അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ വൈറലാകുന്നത്. യാത്രയ്ക്കിടെ വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച വിദ്യാർഥിയെ പോലീസ് അറസ്റ്റ് ചെയ്തു. കോൽക്കത്ത സ്വദേശി കൗശിക് കരൺ (22) ആണ് ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ അറസ്റ്റിലായത്. കോൽക്കത്തയിൽനിന്നു ബംഗളൂരുവിലേക്കു സഞ്ചരിക്കുകയായിരുന്ന ഇൻഡിഗോ വിമാനത്തിന്റെ വാതിൽ തുറക്കാനാണു കൗശിക് ശ്രമിച്ചത്. ഇയാളെ വിമാനത്തിലെ ജീവനക്കാർ പിടികൂടി പോലീസിനു കൈമാറുകയായിരുന്നു. എംസിഎ വിദ്യാർഥിയായ കൗശിക് ബന്ധുക്കളെ സന്ദർശിക്കാൻ വരികയായിരുന്നു.
Read MoreCategory: Today’S Special
അധികമായാൽ അമൃതും വിഷം; ട്രാക്കിൽ റീല്‍സ് ചിത്രീകരണം; വിദ്യാര്‍ഥിനി ട്രെയിനിടിച്ചു മരിച്ചു
ഹരിദ്വാര്‍: റീല്‍സ് ചിത്രീകരണത്തിനിടെ ഇരുപതുകാരിയായ കോളജ് വിദ്യാര്‍ഥിനി ട്രെയിനിടിച്ചു മരിച്ചു. ഹരിദ്വാർ റൂര്‍ക്കി കോളജ് ഓഫ് എന്‍ജിനീയറിംഗിലെ വിദ്യാര്‍ഥിനി വൈശാലി ആണു മരിച്ചത്. വൈശാലിക്കൊപ്പമുണ്ടായിരുന്ന മറ്റു രണ്ടു വിദ്യാര്‍ഥികള്‍ അപകടത്തില്‍നിന്നു തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. റഹീംപുര് റെയില്‍വേ ക്രോസിനു സമീപമുള്ള ട്രാക്കില്‍ വൈശാലിയും സുഹൃത്തുക്കളും റീല്‍സ് ചിത്രീകരിക്കുന്പോഴായിരുന്നു അപകടം. ബാർമർ എക്സ്പ്രസ് ട്രെയിന്‍ വൈശാലിയെ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ മരണം സംഭവിച്ചു. ഹരിദ്വാർ ജില്ലയിലെ ടോംഗിയ ഗ്രാമത്തിലാണ് വൈശാലിയുടെ വീട്. പഠനാവശ്യങ്ങളുമായി ബന്ധപ്പെട്ട് റൂർക്കിയിൽ ബന്ധുക്കൾക്കൊപ്പമായിരുന്നു വൈശാലി താമസിച്ചിരുന്നത്. സോഷ്യല്‍മീഡിയ ലൈക്കിനും ഷെയറിനും വേണ്ടി സാഹസികമായ വീഡിയോകള്‍ ചിത്രീകരിക്കുന്നതു വര്‍ധിക്കുകയാണെന്നും ഇതില്‍നിന്നു യുവാക്കള്‍ പിന്മാറണമെന്നും പോലീസ് ആവശ്യപ്പെട്ടു.
Read Moreഓണ്‍ലൈന്‍ ടാക്സികള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തും; ഉത്തരവ് പുറപ്പെടുവിച്ച് മോട്ടോര്‍ വാഹനവകുപ്പ്
സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന ഓണ്‍ലൈന്‍ ടാക്സികള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുന്നു. ഇതുസംബന്ധിച്ച് മോട്ടോര്‍ വാഹനവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. അഞ്ചുലക്ഷം രൂപയാണ് ലൈസന്‍സ് ഫീസ്. ഓണ്‍ലൈന്‍ ടാക്സികളുടെ സര്‍വീസ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഗൈഡ്ലൈനും പുറത്തിറക്കിയിട്ടുണ്ട്. ഇതനുസരിച്ച് ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കള്‍ മോട്ടോര്‍ വകുപ്പിന്റെ അനുമതി നേടണം. യാത്രക്കാരുടെ തിരക്ക് കൂടുന്നതിനനുസരിച്ച് നിരക്ക് വ്യത്യാസം വരുത്താമെങ്കിലും സര്‍ക്കാര്‍ നിരക്കില്‍ കൂടുതലാവാന്‍ പാടില്ല. വ്യവസ്ഥയനുസരിച്ച് ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ഉടമകള്‍ സൂക്ഷിക്കണം. അവരുടെ ആധാര്‍ കാര്‍ഡിന്റെ കോപ്പിയും ഉടമകള്‍ സൂക്ഷിക്കേണ്ടതാണ്. ഡ്രൈവര്‍മാര്‍ ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടവരോ ലഹരിക്കടത്ത് കേസില്‍ പെട്ടവരോ ആകരുത്. അഞ്ച് വര്‍ഷത്തേക്കാണ് ലൈസന്‍സ് അനുവദിക്കുന്നത്. സ്വകാര്യ കമ്പനികള്‍ക്കും സഹകരണ സ്ഥാപനങ്ങള്‍ക്കും ലൈസന്‍സിന് അപേക്ഷിക്കാം. ലൈസന്‍സികള്‍ക്ക് സംസ്ഥാനത്ത് ഓഫീസ് ഉണ്ടാവണം. യാത്രക്കാരുടെ വിവരങ്ങളും ഇവര്‍ സൂക്ഷിക്കേണ്ടതുണ്ട്. യാത്രാനിരക്കിന്റെ 80 ശതമാനം ഉടമയ്ക്കും 18 ശതമാനം കമ്പനിക്കും രണ്ടു ശതമാനം സര്‍ക്കാരിനും ആയിരിക്കും. മതിയായ…
Read Moreചുട്ട് പൊള്ളുകയല്ലേ; ഈ വെയിലത്ത് ഓംലെറ്റ് ഉണ്ടാക്കാൻ തീ എന്തിന്..!
പ്രതികൂലസാഹചര്യങ്ങളെയും അനുകൂലമാക്കുന്ന ചിലരുണ്ട്. രാജ്യമെങ്ങും കടുത്ത ചൂട് അനുഭവപ്പെടുന്പോൾ തീയില്ലാതെ മുട്ട ഓംലെറ്റ് ഉണ്ടാക്കാമെന്നു കാണിക്കുകയാണു കർണാടകയിലെ ഒരു യുവാവ്. റായ്ചൂർ ജില്ലയിലെ ലിംഗസഗുരു പട്ടണത്തിലാണ് ഇയാളുടെ കൗതുകകരമായ പാചകം അരങ്ങേറിയത്. വെയിലത്ത് ഇരുന്പുചട്ടി വച്ചായിരുന്നു പാചകം. കനത്ത വെയിലിൽ പെട്ടെന്നുതന്നെ ചട്ടി ചൂടായി. തുടർന്നു മുട്ട പൊട്ടിച്ചു ചട്ടിയിലേക്കൊഴിച്ചു, കൂടെ ചേരുവകളും. നിമിഷങ്ങൾക്കുള്ളിൽ അടിപൊളി ഓംലെറ്റ് റെഡി. കേരളത്തിലേതുപോലെ കർണാടകയും വേനൽച്ചൂടിൽ ചുട്ടുപൊള്ളുകയാണ്. ചിലയിടങ്ങളിൽ ഉഷ്ണതരംഗ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. ഇതോടൊപ്പം കർണാടകയിലെ പല ഭാഗങ്ങളിലും ജലക്ഷാമവും നേരിടുന്നു. വെയിൽച്ചൂടിൽ ഓംലെറ്റ് തയാറാക്കിയ റായ്ചൂരിൽ 44 മുതൽ 45 ഡിഗ്രി സെൽഷ്യസ് വരെയാണു താപനില.
Read Moreകിം ജോംഗ് ഉന്നിന് 25 കന്യകകളുടെ ‘പ്ലഷർ സ്ക്വാഡ്’: സന്തോഷിപ്പിക്കാൻ പാട്ട്, നൃത്തം, സെക്സ്; വെളിപ്പെടുത്തലുമായി യുവതി
ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിനെ സന്തോഷിപ്പിക്കാൻ 25 കന്യകകളെ ഓരോ വർഷവും തെരഞ്ഞെടുക്കാറുണ്ടെന്ന വെളിപ്പെടുത്തലുമായി യുവതി. ഉത്തരകൊറിയയിൽ നിന്ന് രക്ഷപ്പെട്ട യെയോൻമി പാർക്ക് എന്ന യുവതിയാണ് കിം ജോംഗ് ഉന്നിനെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരം വെളിപ്പെടുത്തിയത്. കിം ജോംഗ് ഉൻ തൻ്റെ “പ്ലഷർ സ്ക്വാഡിനായി” ഓരോ വർഷവും 25 കന്യകകളായ പെൺകുട്ടികളെ തെരഞ്ഞെടുക്കാറുണ്ടെന്ന് പാർക്ക് പറഞ്ഞു. സൗന്ദര്യവും വിശ്വാസ്യതയും രാഷ്ട്രീയവും നോക്കിയാണ് പെൺകുട്ടികളെ തെരഞ്ഞെടുക്കുന്നത്. തന്നെയും രണ്ട് തവണ ഓഡിഷന് വിളിച്ചുവെന്നും എന്നാൽ കുടുംബനില കാരണം തെരഞ്ഞെടുക്കപ്പെട്ടില്ലെന്നും യുവതി വെളിപ്പെടുത്തി. എല്ലാ ക്ലാസ് മുറികളും സന്ദർശിക്കുകയും സുന്ദരിയായ പെൺകുട്ടികളെ കണ്ടെത്തിയാൽ അവരുടെ പശ്ചാത്തലം അന്വേഷിക്കുകയും ചെയ്യുമെന്നും പാർക്ക് വ്യക്തമാക്കി. ഉത്തര കൊറിയയിൽ നിന്ന് രക്ഷപ്പെട്ട അല്ലെങ്കിൽ ദക്ഷിണ കൊറിയയിലോ മറ്റ് രാജ്യങ്ങളിലോ ബന്ധുക്കളുള്ള കുടുംബാംഗങ്ങളുള്ള പെൺകുട്ടികളെ ഇല്ലാതാക്കുന്നുണ്ടെന്നും യുവതി പറഞ്ഞു. തെരഞ്ഞെടുക്കുന്ന പെൺകുട്ടികൾ കന്യകകളാണെന്ന് ഉറപ്പാക്കാൻ അവരെ…
Read Moreസൈക്ലിംഗ് ഇഷ്ടമാണോ? വെറും 10 മീറ്റർ ഈ സൈക്കിൾ ഓടിച്ചാൽ 10,000 രൂപ സമ്മാനം; എന്നാൽ ഒരു ട്വിസ്റ്റ് ഉണ്ട്…
വെറും പത്ത് മീറ്ററോളം സൈക്കിൾ ചവിട്ടിയാൽ 10,000 രൂപ കൊണ്ട് നിങ്ങളുടെ പോക്കറ്റ് നിറക്കാമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? ഭോപ്പാലിലെ ഒരു സയൻസ് സെന്ററാണ് ഈ രസകരമായ വ്യായാമം വാഗ്ദാനം ചെയ്യുന്നത്. ഇത് ആദ്യം ആകർഷകമായി തോന്നിയേക്കാം, പക്ഷേ ഇവിടെ ഒരു വ്യത്യസ്തതയുണ്ട്. ഇതുവരെ നിങ്ങൾ ഓടിച്ച മറ്റ് സൈക്കിളുകൾ പോലെയല്ല ഇത്. ഈ സൈക്കിൾ റിവേഴ്സ് മെക്കാനിസമാണ് പിന്തുടരുന്നത്. അതായത് നിങ്ങൾ ഇടത്തേക്ക് തിരിയുകയാണെങ്കിൽ, സൈക്കിൾ വലത്തോട്ട് തിരിച്ചും തിരിയും. ഈ ടാസ്കിൽ പങ്കെടുത്തവരാരും ഇതുവരെ സമ്മാനത്തുക നേടിയിട്ടില്ല. മധ്യപ്രദേശ് കൗൺസിൽ ഓഫ് സയൻസ് ആൻഡ് ടെക്നോളജി സിഎസ്ടി ശാസ്ത്രജ്ഞരാണ് ഈ സൈക്കിൾ നിർമിച്ചത്. ആറുമാസം കൊണ്ട് ഈ സൈക്കിൾ ഓടിക്കാൻ പഠിക്കാമെന്നും എന്നാൽ ഇതിൽ പ്രാവീണ്യം നേടണമെങ്കിൽ നേരത്തെ പഠിച്ച സൈക്കിളുകളുടെ മെക്കാനിസം മറക്കേണ്ടിവരുമെന്നും എംപിസിഎസ്ടി ശാസ്ത്രജ്ഞൻ പങ്കജ് ഗോദാല വ്യക്തമാക്കി. . …
Read Moreപൂർവികർ ചെയ്ത തെറ്റ് തിരുത്തി; ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിച്ച് യുവതി
ബിഹാറിലെ ബറേലിയിൽ ഹിന്ദുമതം സ്വീകരിച്ച് മുസ്ലീം യുവതി . ഔറംഗബാദ് നിവാസിയായ ഷാമ പർവീണാണ് തന്റെ പൂർവികർ ചെയ്ത തെറ്റ് തിരുത്തി പൂർവ മതത്തിലേയ്ക്ക് തിരികെയെത്തിയത്. ബറേലി സ്വദേശിയായ ശിവുമായി ഷാമ കഴിഞ്ഞ ഒരു വർഷമായി പ്രണയത്തിലായിരുന്നു. ബറേലിയിലെ ആശ്രമത്തിൽ വച്ച് ഹിന്ദു ആചാരപ്രകാരം കഴിഞ്ഞ വെള്ളിയാഴ്ച ഇരുവരുടേയും വിവാഹം നടന്നു. ഇതിനൊപ്പം ഷാമ പർവീൺഹിന്ദു മതം സ്വീകരിക്കുകയും ചെയ്തു. ഹിന്ദു സമൂഹത്തിൽ സ്ത്രീകൾ ബഹുമാനിക്കപ്പെടുന്നുണ്ടെന്നും തനിക്ക്സനാതന ധർമ്മം ഇഷ്ടമാണെന്നും ഷാമ പറഞ്ഞു. തന്റെ പൂർവികർ നേരത്തെ ഹിന്ദുക്കളായിരുന്നുവെന്നും അതുകൊണ്ടാണ് താൻ ഹിന്ദുമതത്തിലേക്ക് മടങ്ങുന്നതെന്നും , കുടുംബാംഗങ്ങൾ തന്റെ തീരുമാനത്തെ എതിർത്തിട്ടില്ലെന്നും ഷാമ വ്യക്തമാക്കി. മതം മാറിയതോടൊപ്പം തന്നെ ഷാമ തന്റെ പേരും മാറ്റി. പൂനം ദേവി എന്നാണ് ഇപ്പോൾ ഷാമയുടെ പേര്.
Read Moreപ്രണയബന്ധത്തിന് പുറമേ മറ്റൊരു സ്ത്രീയുമായി ബന്ധം: എതിർപ്പ് പ്രകടിപ്പിച്ച വീട്ടുകാർക്ക് ചിക്കൻ റൈസിൽ വിഷം ചേർത്ത് നൽകി യുവാവ്; മകന്റെ ആദ്യ ശമ്പളത്തിൽ നിന്ന് വാങ്ങിയ ഭക്ഷണം കഴിച്ച അമ്മയ്ക്കും മുത്തച്ഛനും ദാരുണാന്ത്യം
പ്രണയബന്ധം ചോദ്യം ചെയ്ത വീട്ടുകാർക്ക് വിഷം നൽകി യുവാവ്. തമിഴ്നാട് നാമയ്ക്കലിലാണ് സംഭവം. ഭഗവതി (20) ചിക്കൻ റൈസിൽ വിഷം ചേർത്താണ് വീട്ടുകാർക്ക് നൽകിയത്. യുവാവിന്റെ അമ്മയും മുത്തച്ഛനുമാണ് വിഷം കലർത്തിയ ഭക്ഷണം കഴിച്ച് മരിച്ചത്. ഒരു പെൺകുട്ടിയുമായി യുവാവിന് പ്രണയബന്ധം ഉണ്ടായിരുന്നെന്നും ഇതിന് പുറമേ മറ്റൊരു സ്ത്രീയുമായി ബന്ധം പുലർത്തിയത് വീട്ടുകാർ എതിർക്കുകയും ചെയ്തതാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ ഭക്ഷ്യവിഷബാധയെന്ന സംശയത്തെ തുടർന്ന് ജില്ലാ കളക്ടർ ചിക്കൻ റൈസ് വിറ്റ കട പൂട്ടിച്ചിരുന്നു. തുടർന്ന് നടത്തിയ വിദഗ്ധ പരിശോധനയിലാണ് വിഷം ചേർത്തയായി കണ്ടെത്തിയത്. ഇതിന് പിന്നാലെ ചോദ്യം ചെയ്യലിൽ തനിക്ക് ഒരു പെൺകുട്ടിയുമായി പ്രണയബന്ധം ഉണ്ടായിരുന്നെന്നും ഇത് കൂടാതെ മറ്റാരു സ്ത്രീയുമായി ബന്ധം പുലർത്തിയത് വീട്ടുകാർ എതിർത്തതാണ് കൊലപാതകത്തിന് കാരണമെന്നും യുവാവ് പറഞ്ഞു. കൂടാതെ യുവാവിനോട് ജോലിക്ക് പോകാൻ നിർബന്ധിച്ചതും കൊലപാതകത്തിന്…
Read Moreപേടകമൊന്നെടുത്ത് നമുക്കൊന്ന് ചന്ദ്രനിൽ പോയി വരാം… ചന്ദ്രനില്‍ വെള്ളം മഞ്ഞുകട്ടകളായി സ്ഥിതിചെയ്യുന്നുവെന്ന് ഐഎസ്ആര്‍ഒ
ചന്ദ്രനിലെ ധ്രുവപ്രദേശങ്ങളിൽ ജലത്തിന്റെ സാനിധ്യം കണ്ടെത്തിയെന്ന് ഐഎസ്ആർഒ. 5 മുതൽ 8 മീറ്റർ താഴ്ചയിൽ മഞ്ഞ് കട്ടകളായാണ് ജലമുള്ളത്. ധ്രുവപ്രദേശങ്ങള്‍ പരിശോധിച്ചപ്പോള്‍ ഉപരിതലത്തിലുള്ളതിനേക്കാള്‍ കൂടുതല്‍ വെള്ളം ഉപരിതലത്തിനടിയില്‍ മഞ്ഞുകട്ടകളായി സ്ഥിതിചെയ്യുന്നതായി കണ്ടെത്തി. ആദ്യത്തെ രണ്ട് മീറ്ററുകളിലെ ഭൂഗര്‍ഭ ഹിമത്തിന്റെ അളവ് ഇരുധ്രുവങ്ങളിലെയും ഉപരിതലത്തെക്കാള്‍ അഞ്ച് മുതല്‍ എട്ട് മടങ്ങ് വരെ വലുതാണെന്ന് അടുത്തിടെ നടന്ന പഠനം സൂചിപ്പിക്കുന്നു. ഈ കണ്ടെത്തല്‍ ഐഎസ്ആര്‍ഒയുടെ ഭാവി ചാന്ദ്രപര്യവേക്ഷണ പദ്ധതികള്‍ക്ക് സഹായമാകും. സ്പേസ് ആപ്ലിക്കേഷന്‍ സെന്റര്‍ ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞർ ഐഐടി കാന്‍പൂര്‍, യൂണിവേഴ്സിറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയ, ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി, ഐഐടി ധന്‍ബാദ് എന്നിവിടങ്ങളിലെ ഗവേഷകരുമായി സഹകരിച്ചാണ് പഠനം നടത്തിയത്.
Read Moreഎത്ര മനോഹരമായ ആചാരം: മകളുടെ വിവാഹമുറപ്പിക്കുന്ന ദിവസം മുതല്‍ പിതാവ് പാമ്പുപിടിത്തം ആരംഭിക്കും; ഒടുവിൽ വിവാഹ ദിവസം ഉഗ്രവിഷമുള്ള പാമ്പുകളെ സമ്മാനമായി നൽകും
സ്ത്രീധനം നിയമപരമായി തെറ്റാണെങ്കിലും സ്വര്‍ണവും പണവും കാറും വീടും സ്ഥലവുമെല്ലാം പെണ്മക്കള്ക്കു വിവാഹസമ്മാനമായി കൊടുക്കുന്നവരാണു മാതാപിതാക്കൾ. വരൻ കണക്കുപറഞ്ഞ് സ്വത്തു വാങ്ങുന്നതു കുറ്റകരമാക്കിയപ്പോൾ “സ്ത്രീധനം’ എന്നതിന്റെ പേര് “വിവാഹസമ്മാനം’ എന്നാക്കി മാറ്റി. ഏറെ പ്രതീക്ഷകളുമായി വരന്റെ വീട്ടിലെത്തുന്ന പല പെൺകുട്ടികളും സ്ത്രീധനം മൂലം അനുഭവിക്കുന്നത് “ആടുജീവിതം’ ആണ്. അതേസമയം, മധ്യപ്രദേശിലെ ഗൗരിയ വിഭാഗക്കാരുടെ ഇടയിലെ വിവാഹസമ്മാനത്തെക്കുറിച്ച് അറിഞ്ഞാൽ ആരായാലും അമ്പരന്നുപോകും. ഇവർ പെണ്മക്കള്ക്കു സ്ത്രീധനമായി സ്വര്‍ണമോ പണമോ നല്‍കാറില്ല. പകരം നൽകുന്നത് ഉഗ്രവിഷമുള്ള പാമ്പുകൾ..! അതും 21 എണ്ണം. വിവാഹദിവസം വധുവിന്റെ പിതാവാണു വിചിത്രസമ്മാനം വരനു കൈമാറാറുളളത്. ഭർതൃഗൃഹത്തിലേക്കു പുറപ്പെടുമ്പോൾ നവവധു നാഗങ്ങളെയും കൊണ്ടുപോകണം. ഗൗരിയക്കാരെ സംബന്ധിച്ച് വിവാഹം ജീവിതത്തിലെ പവിത്രമായ ചടങ്ങാണിത്. വധുവിനു പിതാവ് പാമ്പുകളെ സമ്മാനിച്ചില്ലെങ്കില്‍ ദാമ്പത്യം സുഖകരമാകില്ലെന്നും ഭാവി ഇരുളടഞ്ഞുപോകുമെന്നുമാണ് ഇവരുടെ വിശ്വാസം. ഗൗരിയ വിഭാഗത്തിന്റെ കുലത്തൊഴില്‍ പാമ്പുപിടിത്തമാണ്. മകളുടെ വിവാഹമുറപ്പിക്കുന്ന ദിവസം…
Read More