അന്താരാഷ്ട്ര വനിതാ ദിനം 2024: ചരിത്രം, തീം, പ്രാധാന്യം; അറിയേണ്ടതെല്ലാം…

എല്ലാ വർഷവും മാർച്ച് 8 ന് ആഘോഷിക്കുന്ന അന്താരാഷ്ട്ര വനിതാ ദിനം (IWD) സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക, രാഷ്ട്രീയ നേട്ടങ്ങൾ തിരിച്ചറിയുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ആഗോള പരിപാടിയാണ്. ലിംഗസമത്വ പ്രശ്‌നങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനും കൂടുതൽ തുല്യമായ ലോകത്തിലേക്കുള്ള പുരോഗതിക്കായി വാദിക്കുന്നതിനുമുള്ള അവസരമായി അന്താരാഷ്ട്ര വനിതാ ദിനം പ്രവർത്തിക്കുന്നു. വിവിധ പരിപാടികളിലൂടെയും സംരംഭങ്ങളിലൂടെയും, സ്ത്രീകൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെക്കുറിച്ച് പഠിക്കാനും പരിഹാരങ്ങൾക്കായി പ്രവർത്തിക്കാനും അന്താരാഷ്ട്ര വനിതാ ദിനം വ്യക്തികളെയും കമ്മ്യൂണിറ്റികളെയും പ്രാപ്തരാക്കുന്നു. 2024-ലെ അന്താരാഷ്ട്ര വനിതാ ദിനത്തിന്‍റെ ആശയം എല്ലാ വർഷവും വനിതാ ദിനം സവിശേഷമായ ഒരു വിഷയവുമായി ആഘോഷിക്കപ്പെടുന്നു. ഈ വർഷം, 2024 ലെ അന്താരാഷ്ട്ര വനിതാ ദിനത്തിന്‍റെ തീം, സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ട് ‘സ്ത്രീകളിൽ നിക്ഷേപിക്കുക: പുരോഗതി ത്വരിതപ്പെടുത്തുക’ എന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും. എന്നാൽ ഇതേ വർഷത്തെ പ്രചാരണ തീം ‘ഇൻസ്‌പയർ ഇൻക്ലൂഷൻ’ എന്നതാണ്.…

Read More

സിൽവർ പ്ലേ ബട്ടൺ നേടി കൊച്ചുമിടുക്കൻ; പാക്കിസ്ഥാനി ചൈൽഡ് വ്ലോഗർ വൈറലാകുന്നു

ഏതാനും ആഴ്‌ചകൾക്ക് മുമ്പ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയ പാക്കിസ്ഥാനിൽ നിന്നുള്ള ഒരു ചൈൽഡ് വ്ലോഗറിന് യൂട്യൂബ് സിൽവർ പ്ലേ ബട്ടൺ ലഭിച്ച വാർത്തയാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്നത്. പാക്കിസ്ഥാനിലെ ‘ഏറ്റവും പ്രായം കുറഞ്ഞ’ വ്ലോഗർ എന്നറിയപ്പെടുന്ന മുഹമ്മദ് ഷിറാസ്, തൻ്റെ കുടുംബത്തെക്കുറിച്ചും ദൈനംദിന ജീവിതത്തെക്കുറിച്ചും അയൽപക്കത്തെ അപ്‌ഡേറ്റുകളെക്കുറിച്ചുമാണ് വീഡിയോകൾ ചിത്രീകരിക്കുന്നത്. പാക്കിസ്ഥാനിലെ വടക്കൻ ഗിൽജിത്-ബാൾട്ടിസ്ഥാൻ മേഖലയിലെ മഞ്ഞുമലകളാൽ ചുറ്റപ്പെട്ട മനോഹരമായ നഗരമായ ഖപ്ലു ആണ് ഷിറാസിന്‍റെ നാട്. “ഷിറാസി വില്ലേജ് വ്ലോഗ്സ്” എന്ന ചാനലിൽ ഷിറാസ് തന്‍റെ ദൈനംദിന വ്ലോഗുകൾ പങ്കിടുന്നു. അവന്‍റെ ഇളയ സഹോദരിയാണെന്ന് തോന്നുന്ന മുസ്‌കാൻ എന്ന ഒരു കൊച്ചു പെൺകുട്ടി വീഡിയോകളിൽ പലപ്പോഴും പ്രത്യക്ഷപ്പെടാറുണ്ട്. കഴിഞ്ഞ ആഴ്ച ഷിറാസിന്‍റെ ചാനൽ 100,000 സബ്‌സ്‌ക്രൈബർമാരെ തികച്ചു. ഇത് അവന് സിൽവർ പ്ലേ ബട്ടൺ നേടിക്കൊടുത്തു. സമ്മാനം അൺബോക്‌സ് ചെയ്യുന്നതും അവൻ സ്വയം…

Read More

കോപ്പി ലുവാക്; ലോകത്തിലെ ഏറ്റവും വില കൂടിയ കാപ്പി; നിർമിക്കുന്നത് മരപ്പട്ടി വിസർജ്യത്തില്‍ നിന്ന്

കാപ്പി കുടിക്കാൻ ഇഷ്ടമല്ലാത്തവർ ചുരുക്കമാണ്. പല പരീക്ഷണങ്ങളും നമ്മൾ കാപ്പിയിൽ നടത്താറുണ്ട്. ഉലുവാക്കാപ്പി, ചുക്ക് കാപ്പി, ഏലക്കാ കാപ്പി അങ്ങനെ പോകുന്നു കാപ്പി രുചികൾ. എന്നാൽ ലോകത്തിലെ എറ്റവും വിലയുള്ള കാപ്പിയെ കുറിച്ച് കേട്ടിട്ടുണ്ടോ? ലുവാക് കോഫി എന്നാണ് അതിന്‍റെ പേര്. യൂറോപ്പിലും, അമേരിക്കയിലും, ഗള്‍ഫ് നാടുകളിലും കോടീശ്വരന്മാരുടെ പ്രിയപ്പെട്ട പാനീയങ്ങളില്‍ ഒന്നാണ് ഈ കാപ്പി. എന്നാൽ ഈ കാപ്പിപ്പൊടി ഉണ്ടാക്കുന്നത് ഒരു ജീവിയുടെ വിസര്‍ജ്യത്തില്‍ നിന്നാണ്. മറ്റാരുടേയുമല്ല, മരപ്പട്ടിയുടെ വിസർജ്യത്തിൽ നിന്നാണ് ലോകത്തിലെ ഏറ്റവും വിലയേറിയ കാപ്പിപ്പൊടി തയാറാക്കുന്നത്. ഇന്തൊനീഷ്യയിലാണ് ഈ കാപ്പിപ്പൊടി തയാര്‍ ചെയ്യുന്ന രീതിയ്ക്ക് തുടക്കമായത്. പഴ വർഗങ്ങൾ കഴിക്കുന്ന മരപ്പട്ടിയുടെ മുഖ്യആഹാരമാണ് വിളഞ്ഞ കാപ്പിക്കുരു. കോഫി അറബിക്ക എന്ന കാപ്പിക്കുരു സുമാത്രയന്‍(അത്പാദന രീതി) രീതിയില്‍ മരപ്പട്ടിയെ കാണ്ട് തീറ്റിക്കും. തുടര്‍ന്ന് ഈ ജീവിയുടെ വിസര്‍ജ്യത്തില്‍ നിന്ന് ആ കാപ്പിക്കുരു വീണ്ടെടുക്കും. മരപ്പട്ടിയുടെ…

Read More

ചുണ്ടിൽ ചൂണ്ടക്കൊളുത്തുമായി മരച്ചില്ലയിൽ കുടുങ്ങി; ഒടുവിൽ കൊക്കിന് പുതുജീവൻ

ചുണ്ടിൽ തുളച്ച് കയറിയ ചൂണ്ടക്കൊളുത്തുമായി മരച്ചില്ലയിൽ കുടുങ്ങി മരണത്തോട് മല്ലടിച്ച കൊക്കിന് അഗ്നിരക്ഷാ സേനയുടെ കരങ്ങൾ തുണയായി. തൃശൂർ ശക്തൻ മീൻ മാർക്കറ്റിന് സമീപമുള്ള മരത്തിന് മുകളിലാണ് ചൂണ്ടക്കൊളുത്തുമായി കൊക്ക് കുടുങ്ങിയത്. മരത്തിൽ കൊക്ക് അവശനായി തൂങ്ങിക്കിടക്കുന്നത് കണ്ട മത്സ്യ മാർക്കറ്റിലെ ചുമട്ടുതൊഴിലാളികൾ അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. സേനാംഗമായ പ്രകാശ് മരത്തിനു മുകളിൽ കയറി അതിസാഹസികമായി കൊക്കിനെ താഴെ ഇറക്കുകയായിരുന്നു. കൊക്കിന്‍റെ ചുണ്ടിൽനിന്ന് ചൂണ്ടക്കൊളുത്തും നൈലോൺ നൂലും നീക്കി പ്രാഥമിക ചികിത്സ നൽകിയതോടെ കൊക്ക് ഉഷാറായി പറന്ന് പോയി. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ രഞ്ജിത്തിന്‍റെ നേതൃത്വതിൽ, സേനാംഗങ്ങളായ പ്രജീഷ്, സന്ദീപ്, സജീഷ്, ബിനോദ്, രാകേഷ് എന്നിവരാണ് കൊക്കിനെ രക്ഷിക്കാനായി എത്തിയ സംഘത്തിലുണ്ടായിരുന്നത്.

Read More

ചതി അത് പൊറുക്കാനാകില്ല; അവിഹിത ബന്ധം, മാളിൽ ഭർത്താവിനും കാമുകിക്കും യുവതിയുടെ വക തല്ലുമാല

ലക്നൗ: വിവാഹേതര ബന്ധം മനസിലാക്കിയ ഭാര്യ ഷോപ്പിംഗ് മാളിൽവച്ചു ഭർത്താവിനെയും കാമുകിയെയും പൊതിരെ തല്ലി. ഉത്തർപ്രദേശിലെ ഏതോ നഗരത്തിലെ ഷോപ്പിംഗ് മാളിലാണു സംഭവം. എക്സിൽ പ്രത്യക്ഷപ്പെട്ട ഇതിന്‍റെ വീഡിയോ നിമിഷങ്ങൾക്കകം വൈറലായി. യുവതി തന്‍റെ ഭർത്താവുമായി വാക്കുതർക്കത്തിലേർപ്പെടുന്നതാണു വീഡിയോയുടെ തുടക്കം. തുടർന്നു കോപാകുലയായ ഭാര്യ യുവാവിന്‍റെ മുഖത്തടിക്കുന്നു. ഈ സമയം തൊട്ടടുത്ത് തനിക്കൊന്നുമറിയില്ല എന്ന ഭാവത്തിൽ മൊബൈൽഫോണിൽ മെസേജുകൾ വായിച്ചുനിൽക്കുന്ന കാമുകിയെ കാണാം. നിലത്തുവീണു കിടക്കുന്ന തന്‍റെ ബാഗുമെടുത്ത് മടങ്ങാനൊരുങ്ങുമ്പോൾ കാമുകിയുടെ മുടിയിൽ പിടിച്ചുവലിച്ചു ഭാര്യ നിലത്തിടുന്നു. ആക്രമണത്തിനിരയായ കാമുകിയെ യുവാവ് എഴുന്നേൽക്കാൻ സഹായിക്കുന്നതും ഇരുവരും സംഭവസ്ഥലത്തുനിന്നു നടന്നുനീങ്ങുന്നതും വീഡിയോയിലുണ്ട്. Extra-Marital affair kalesh (Wife Caught her Hisband with other lady inside Mall) pic.twitter.com/d1jekkE9os — Ghar Ke Kalesh (@gharkekalesh) February 29, 2024

Read More

കുട്ടികളെക്കൊണ്ടു കാല് നക്കിച്ച് സ്കൂളിൽ ധനസമാഹരണം..! വെറുപ്പുളവാക്കുന്നതെന്നു സോഷ്യൽ മീഡിയ

യുഎസ്: ചാരിറ്റി ധനസമാഹരണത്തിനായി സംഘടനകളും മറ്റും വ്യത്യസ്തമായ മാർഗങ്ങൾ സ്വീകരിക്കാറുണ്ട്. അവയിൽ മിക്കതും ക്ലിക്കാകാറുമുണ്ട്. എന്നാൽ, അമേരിക്കയിലെ ഒരു സ്കൂൾ അധികൃതർ സ്വീകരിച്ച മാർഗം കുറച്ചു കടന്നുപോയി. കുട്ടികളെക്കൊണ്ടു മറ്റുള്ളവരുടെ കാൽ നക്കിപ്പിച്ചായിരുന്നു പണപ്പിരിവ്. ആളുകളെ അന്ധാളിപ്പിച്ച വിചിത്രമായ ഈ പരിപാടി സ്കൂൾ അധികൃതർക്കെതിരേ വലിയതോതിലുള്ള പ്രതിഷേധം ഉയർത്തി. ഒക് ലഹോമയിലെ എഡ്മണ്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡീർ ക്രീക്ക് ഹൈസ്‌കൂളിലായിരുന്നു സംഭവം. പുറത്തുവന്ന ഇതിന്‍റെ വീഡിയോയിൽ കൗമാരക്കാരായ കുട്ടികൾ തങ്ങൾക്കു മുൻപിൽ ഇരിക്കുന്ന വ്യക്തികളുടെ ഷൂസും സോക്സും അഴിച്ചുമാറ്റുന്നതും തുടർന്ന് അവരുടെ പാദങ്ങളിൽ ചുംബിക്കുന്നതും കാൽവിരലുകൾ നക്കുന്നതും കാണാം. “വെറുപ്പുളവാക്കുന്നു, ഫണ്ട് ശേഖരണത്തിനായി കുട്ടികളെ ഇങ്ങനെ ഉപയോഗിക്കാൻ ആരാണ് അനുവാദം നൽകിയത്’ എന്ന ചോദ്യമാണു സോഷ്യൽ മീഡിയയിൽ വീഡിയോ കണ്ടവർ ഉന്നയിച്ചത്. എന്നാൽ സ്കൂൾ അധികൃതർ ഇതിൽ വലിയ തെറ്റൊന്നും കാണുന്നില്ല. ധനസമാഹരണത്തിനായി നടത്തിയ ഒരു കാന്പയിൻ…

Read More

പൈലറ്റ് ഹീറോ ആടാ… ഹീറോ… വിമാനം പുറപ്പെട്ട് മിനിറ്റുകൾക്കുള്ളിൽ യുവതിക്ക് പ്രസവവേദന; ഫോണിലൂടെ ഡോക്ടർമാരുടെ നിർദേശമനുസരിച്ച് കുഞ്ഞിനെ പുറത്തെടുത്ത് പൈലറ്റ്

വിമാന യാത്രയ്ക്കിടെ അപ്രതീക്ഷിത സംഭവങ്ങൾ പലതും നടക്കാറുണ്ട്. അത്തരത്തിലൊരു കാര്യമാണ് വിയറ്റ്‌ജെറ്റ് വിമാനത്തിൽ കഴിഞ്ഞദിവസം സംഭവിച്ചത്. വിമാനം പുറപ്പെട്ട് കുറച്ച് സമയം കഴിഞ്ഞപ്പോൾ യാത്രക്കാരിയായ ഒരു സ്ത്രീക്ക് പ്രസവവേദനയുണ്ടായി. യാത്രക്കാരും അധികൃതരും എന്ത് ചെയ്യണമെന്നറിയാതെ പരിഭ്രാന്തരായി. അപ്പോഴാണ് വിമാനത്തിന്‍റെ ക്യാപ്റ്റൻ ജാക്കറിൻ സരൺരാക്‌സ്‌കുൽ യുവതിക്ക് രക്ഷകനായെത്തിയത്. അദ്ദേഹത്തിന്‍റെ അവസരോചിതമായ ഇടപെടൽ മൂലം യുവതിയേയും കുഞ്ഞിനേയും രക്ഷിക്കാനായി. മെഡിക്കൽ രംഗത്ത് യാതൊരു മുൻപരിചയവുമില്ലാത്ത അദ്ദേഹം എങ്ങനെയാണ് കുഞ്ഞിനേയും അമ്മയേയും രക്ഷിച്ചതെന്നറിയേണ്ടേ. വിമാനം പുറപ്പെട്ട് ഏതാനും മിനിട്ടുകൾ കഴിഞ്ഞപ്പോൾ യുവതി ശുചിമുറിയിലേക്ക് പോയി. അവിടെയെത്തിയപ്പോഴാണ് ഇവർക്ക് പ്രസവ വേദന ഉണ്ടായത്. അവർ ഉടൻതന്നെ വിമാനത്തിനുള്ളിലെ കാബിൻക്രൂ അംഗങ്ങളെ വിവരമറിയിച്ചു. അപ്പോഴേക്കും വേദന അസഹനീയമായി മാറിയിരുന്നു. ആശങ്കയിലായ ജീവനക്കാർ ക്യാപ്റ്റൻ ജാക്കറിൻ സരൺരാക്സ്കുലിനെ വിവരമറിയിച്ചു. വിമാനത്തിന്‍റെ നിയന്ത്രണം സഹപൈലറ്റിനെ ഏൽപ്പിച്ച് ഉടൻതന്നെ ക്യാപ്റ്റൻ കോക്പിറ്റിൽ നിന്നും പുറത്തിറങ്ങി. യുവതിയുടെ അവസ്ഥ മനസിലാക്കിയ…

Read More

രാജവീഥിയിലേക്ക് കൊച്ചി മെട്രോ; തൃപ്പൂണിത്തുറ ടെർമിനൽ നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി; ഭിന്നശേഷി കുട്ടികളുമായി ആദ്യ യാത്ര

കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചു.ഓൺലൈനായാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. ബുധനാഴ്ച രാവിലെ 10-ഓടെ തൃപ്പൂണിത്തുറ സ്റ്റേഷനില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ മന്ത്രി പി. രാജീവ്, ഹൈബി ഈഡന്‍ എം.പി, കെ. ബാബു എം.എല്‍.എ, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, കെഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ തുടങ്ങിയവര്‍ പങ്കെടുത്തു. ഭിന്നശേഷിയുള്ള കുട്ടികളുമായി തൃപ്പൂണിത്തുറ സ്റ്റേഷനിൽ നിന്ന് ആദ്യ ട്രെയിൻ ആലുവ സ്റ്റേഷനിലേക്ക് പുറപ്പെട്ടു. ആദ്യ ട്രെയിൻ പുറപ്പെട്ടതിന് ശേഷം ഇന്ന് തന്നെ പൊതുജനങ്ങൾക്കായി തൃപ്പൂണിത്തുറയിൽ നിന്ന് ട്രെയിൻ സർവീസ് ആരംഭിക്കും. ആലുവ മുതൽ തൃപ്പൂണിത്തുറ വരെ 25 സ്റ്റേഷനുകളുമായി 28.2 കിലോമീറ്റർ ദൂരമാണ് കൊച്ചി മെട്രോയുടെ ഒന്നാംഘട്ടത്തിൽ പൂർത്തിയാകുന്നത്. കൊച്ചി മെട്രോ ഒന്നാം ഘട്ടം പൂർത്തിയായത് വലിയ സ്വപ്നത്തിന്‍റെ സാക്ഷാത്കാരമാണെന്നും, തൃപ്പൂണിത്തുറ സ്റ്റേഷൻ യഥാർഥ്യമാകുന്നതോടെ…

Read More

പുതിയ റിക്കാർഡിട്ടു കാർ നിർമാതാക്കൾ… വില കൂടിയ കാറുകൾ മതി

ഫെബ്രുവരിയിലെ കാർ വില്പന കണക്കുകൾ പുറത്തു വരുമ്പോൾ റിക്കാർഡുകൾ തിരുത്തി മാരുതിയുടെ തേരോട്ടം. തൊട്ടുപിന്നിലുള്ള മൂന്ന് എതിരാളികളെയും ബഹുദൂരം പിന്നിലാക്കി മുന്നേറുകയാണു മാരുതി. തങ്ങളുടെതന്നെ വിൽപ്പന റിക്കാർഡുകൾ തിരുത്തിക്കുറിച്ചാണ് ഈ കുതിപ്പ്. രാജ്യത്തെ കാർ വിൽപ്പനയിൽ വില കൂടിയ കാറുകൾക്കാണു നിലവിൽ ഡിമാന്‍ഡ്. പത്തുലക്ഷത്തിനു താഴെ വിലയുള്ള കാറുകൾക്കുള്ള ആവശ്യക്കാരുടെ എണ്ണം വൻതോതിൽ ഇടിയുകയാണ്. അതേസമയം, യൂട്ടിലിറ്റി വെഹിക്കിളുകളുടെ വിൽപ്പനയിൽ വൻ കുതിപ്പും കാണുന്നു. അതായത് പത്തു ലക്ഷത്തിനും നാൽപ്പതു ലക്ഷത്തിനും ഇടയിൽ ഓൺറോഡ് വില വരുന്ന കാറുകൾ വാങ്ങുന്നതിനാണ് രാജ്യത്തെ ഉപയോക്താക്കൾ ഇപ്പോൾ കൂടുതൽ താത്പര്യം കാട്ടുന്നത്. 2024 ഫെബ്രുവരിയിൽ മാരുതി ആകെ 1,97,471 യൂണിറ്റുകൾ വിറ്റഴിച്ചാണ് പുതിയ റിക്കാർഡ് നേട്ടം കൈവരിച്ചത്. 2023 ഫെബ്രുവരിയിൽ വിറ്റ 1,72,321 വാഹനങ്ങളെ അപേക്ഷിച്ച് 15 ശതമാനം വളർച്ച. കമ്പനിയുടെ ഈ മാസത്തെ ആഭ്യന്തര വിൽപ്പന 1,68,544 ആണ്.…

Read More

പൂസായ അധ്യാപകന്‍ സ്കൂളിന് അവധി പ്രഖ്യാപിച്ചു; നാട്ടുകാരെത്തി കെട്ടിയിട്ടു

രവിശങ്കർ ഭാരതി എന്ന അധ്യാപകൻ അടിച്ചുപൂസായാണു രാവിലെ സ്കൂളിലെത്തിയത്. ഈസമയം മറ്റ് അധ്യാപകരൊന്നും സ്കൂളിലെത്തിയിരുന്നില്ല. ലഹരി തലയ്ക്കു പിടിച്ച രവിശങ്കറിന് അന്നു ക്ലാസെടുക്കാൻ തോന്നിയില്ല. അദ്ദേഹം സ്കൂളിലെത്തിയ വിദ്യാർഥികളെ “ഇന്നു സ്കൂളില്ല, എല്ലാവരും വീട്ടിൽ പോയ്ക്കോ’ എന്നു പറഞ്ഞു തിരിച്ചയച്ചു. ബിഹാറിലെ നൗഹട്ട ഏരിയയിൽ നാല് അധ്യാപകരും 185 വിദ്യാർഥികളുമുള്ള മിഡിൽ സ്‌കൂളിലാണു സംഭവം നടന്നത്. സ്കൂളിൽ പോയ മക്കൾ പെട്ടെന്നുതന്നെ മടങ്ങി വരുന്നതു കണ്ട രക്ഷിതാക്കൾ കാര്യം തിരക്കി. ഒടുവിൽ മദ്യപിച്ചു ലക്കുകെട്ട അധ്യാപകൻ സ്വയം അവധി പ്രഖ്യാപിച്ച കാര്യമറിഞ്ഞ മാതാപിതാക്കൾ കൂട്ടത്തോടെ സ്കൂളിലെത്തി. അവർ അധ്യാപകനെ കെട്ടിയിട്ടശേഷം പോലീസിൽ വിവരമറിക്കുകയായിരുന്നു. പോലീസ് ഇയാളെ കോടതിയിൽ ഹാജരാക്കി. അധ്യാപകനു കോടതി പിഴശിക്ഷ വിധിച്ചു. ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ അധ്യാപകനെ സസ്‌പെൻഡ് ചെയ്യാൻ ശിപാർശ ചെയ്തിരിക്കുകയാണ് ഇപ്പോൾ. അധ്യാപകന്‍റെ ജോലി തെറിക്കുമെന്നാണു പുറത്തുവരുന്ന റിപ്പോർട്ട്.

Read More