വന്യമൃഗങ്ങളുടെ ആക്രമണത്തിൽ വലഞ്ഞിരിക്കുകയാണു കേരളമടക്കം പല സംസ്ഥാനങ്ങളും. ജനവാസമേഖലയിലെത്തുന്ന ഇവ മനുഷ്യരെ വരെ കൊല്ലുന്നു. അതിനിടെ മഹാരാഷ്ട്രയിലെ ധൂലെ ജില്ലയിൽ നാട്ടിലിറങ്ങിയ ഒരു പുള്ളിപ്പുലിക്കു പറ്റിയ അബദ്ധം സഹതാപമുണർത്തുന്നതായി. ഇരതേടിയെത്തിയ രണ്ടു പുലികളിൽ ഒന്നിന്റെ തല ചെമ്പുകലത്തിൽ കുടുങ്ങുകയായിരുന്നു. തലയൂരാൻ പറ്റാതെ അവശനായ പുലിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി. ശിവര ഗ്രാമത്തിലെ കർഷകന്റെ പശുത്തൊഴുത്തിനു സമീപം രാവിലെ ഏഴിനാണു രണ്ടു പുലികൾ എത്തിയത്. തൊഴുത്തിനു ചുറ്റി നടന്ന പുലികളിൽ ഒന്ന് വെള്ളം കുടിക്കാനായി ചെമ്പുകലത്തിലേക്കു തലയിട്ടു. എന്നാൽ, തല തിരിച്ചെടുക്കാനായില്ല. പരാക്രമങ്ങൾക്ക് ഒടുവിൽ അവശനായ പുലി നിലത്തുകിടപ്പായി. ഈ സമയം രണ്ടാമത്തെ പുലി ഓടിരക്ഷപ്പെട്ടു. പുലിയുടെ തലയിൽ കലം കുടുങ്ങിയതു കാണാൻ അടുത്തഗ്രാമത്തിൽനിന്നുവരെ ആളുകൾ എത്തി. വിവരമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥരും എത്തി. പുലിയെ മയക്കിയശേഷം അഞ്ചു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ കലം മുറിച്ചു പുലിയെ രക്ഷപ്പെടുത്തി.…
Read MoreCategory: Today’S Special
സ്പെയിനിലെ തക്കാളി ഉത്സവത്തിന് സമാനമായ വിവാഹആഘോഷങ്ങൾ; രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ
സ്പെയിനിലെ പ്രസിദ്ധമായ ലാ ടൊമാറ്റിനയെ കുറിച്ച് സ്പാനിഷ് മസാല സിനിമ കണ്ടവർ മറക്കില്ല. 1945-ൽ തക്കാളി ഉൽപ്പാദിപ്പിക്കുന്ന പ്രദേശത്തെപട്ടണത്തിലെ പ്രാദേശിക കുട്ടികൾ തമ്മിലുണ്ടായ ഭക്ഷണ വഴക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സ്പെയിനിൽ ലാ ടൊമാറ്റിന അഥവാ തക്കാളി ഉത്സവം ആരംഭിച്ചത്. എല്ലാ വര്‍ഷവും ആഗസ്റ്റ് മാസത്തിലെ അവസാന ബുധനാഴ്ചയാണ് ഉത്സവം നടക്കുന്നത്. ലാ ടൊമാറ്റിനയ്ക്ക് സമാനമായ ചടങ്ങ് വിവാഹ ആഘോഷങ്ങളുടെ ഭാഗമാക്കിയ ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഈ മാസം ആദ്യം മുംബൈയിൽ പിയൂഷ് -നവിക ദമ്പതികളുടെ വിവാഹത്തിനു മുന്നോടിയായുള്ള ഹൽദി ചടങ്ങിലാണ് തക്കാളി ഉത്സവത്തിന് സമാനമായ ആഘോഷം നടന്നത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ചടങ്ങിൽ പങ്കെടുക്കാനെത്തിയ അതിഥികൾ തക്കാളിയുടെ മുകളിൽ കയറി നിൽക്കുന്നതും കാലുകൊണ്ട് ചവിട്ടി അരയ്ക്കുന്നതുമെല്ലാം വീഡിയോയിൽ കാണാൻ സാധിക്കും. ‘ടൊമാറ്റിന ഹൽദി ’ എന്ന പേരിൽ സാധാരണ ഹൽദി…
Read More“ഏറ്റവും കഠിനമായ വെല്ലുവിളികളിൽ ഒന്ന്”: പ്രേതനഗരത്തിൽ ഏഴ് ദിവസം; മിസ്റ്റർ ബീസ്റ്റിന്റെ വീഡിയോയ്ക്ക് കോടിക്കണക്കിന് കാഴ്ചക്കാർ
ജനപ്രിയ യൂട്യൂബർ മിസ്റ്റർ ബീസ്റ്റിന്റെ ഏറ്റവും പുതിയ ചലഞ്ചിൻ്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. ചലഞ്ചിന്റെ ഭാഗമായി ഉപേക്ഷിക്കപ്പെട്ട ഒരു നഗരത്തിൽ ഏഴു ദിവസമാണ് ഇദ്ദേഹം ചെലവഴിച്ചത്. “ഏറ്റവും കഠിനമായ ഒന്ന്” എന്നാണ് ബീസ്റ്റ് ഈ ചലഞ്ചിനെ വിശേഷിപ്പിച്ചിരിക്കുന്നത്. രണ്ട് ദിവസം മുമ്പ് പങ്കുവച്ച ഈ വീഡിയോയ്ക്ക് ഇതിനോടകം 76 ദശലക്ഷത്തിലധികം വ്യൂസ് നേടി. ഡുബ്രോവ്നിക്കിന് സമീപത്തുള്ള വിജനമായ ക്രൊയേഷ്യൻ തീരദേശ നഗരമായ കുപാരിയിലാണ് ചലഞ്ച് ചിത്രീകരിച്ചത്. 1920-ൽ നിർമ്മിച്ചതാണ് ഏറ്റവും പഴക്കം ചെന്ന ഏഴ് തകർന്ന ഹോട്ടലുകൾ. 1991-ലെ ക്രൊയേഷ്യൻ സ്വാതന്ത്ര്യ സമരത്തിനു ശേഷം ഈ പട്ടണം ഉപേക്ഷിക്കപ്പെട്ടിരുന്നു. വെള്ളം, ഇൻസ്റ്റന്റ് ഫുഡ്, സ്ലീപ്പിംഗ് ബാഗുകൾ എന്നിവയൊക്കെയായിട്ടാണ് മി. ബീസ്റ്റും സംഘവും ഇവിടെ എത്തിയത്. ആദ്യ ദിവസം തന്നെ കെട്ടിടത്തിൽ താവളം സ്ഥാപിച്ച സംഘം രാത്രിയിൽ കടുത്ത തണുപ്പ് അനുഭവിക്കുകയായിരുന്നു. ഉറങ്ങിക്കിടക്കുമ്പോൾ ചില്ല്…
Read Moreകുറച്ച് എങ്കിലും വൃത്തി വേണ്ടേ? കടയിൽ ശുചിത്വം പാലിക്കാൻ ആവശ്യപ്പെട്ട ഉപഭോക്താവിനെ അധിക്ഷേപിച്ച് കച്ചോരി വിൽപനക്കാരൻ
വ്യത്യസ്തമായ സ്ട്രീറ്റ് ഫുഡുകൾക്ക് ആവശ്യക്കാരേറെയാണ്. കുറഞ്ഞ നിരക്കിൽ രുചിയുള്ള ഭക്ഷണം വൈകുന്നേരങ്ങളിലും ഒഴിവു സമയങ്ങളിലും കഴിക്കുന്നത് ഒരു പ്രത്യേകതരം അനുഭവം തന്നെയാണ്. എന്നാൽ പലപ്പോഴും നമ്മൾ ഇത്തരം ഭക്ഷണ സാധനങ്ങളോട് മുഖം തിരിക്കാറുമുണ്ട്. ഇത് മറ്റൊന്നും കൊണ്ടല്ല വൃത്തിക്കുറവ് കാരണമാണ്. സോഷ്യൽ മീഡിയ സജീവമായതോടെ ചെറുകിട ഭക്ഷണ കച്ചവടക്കാർ വൃത്തിഹീനമായ സാഹചര്യത്തിൽ ആഹാരം പാകം ചെയ്യുന്ന വീഡിയോ നമ്മൾ നിരവധി കണ്ടിട്ടുണ്ട്. അത്തരത്തിലുള്ള കൊൽക്കത്തയിൽ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കൊൽക്കത്തയിലെ ഏറ്റവും പ്രശസ്തമായ കച്ചോരി ചാറ്റ് കോർണറാണ് കച്ചോരിവാല. ഇവിടെയുള്ള കച്ചോരി വിൽപ്പനക്കാരനോട് കടയിൽ ശുചിത്യം പാലിക്കാൻ ആവശ്യപ്പെടുന്ന ഒരു വീഡിയോയാണിത്. കൊൽക്കത്തയിലെ ചങ്ങാനി ക്ലബ് കച്ചോരി രാജ്യമെമ്പാടും പ്രശസ്തമാണ്, ഉടമ ലാലിയും പ്രശസ്ത സോഷ്യൽ മീഡിയ വ്യക്തിത്വമാണ്. വൃത്തിഹീനമായ അവസ്ഥയിൽ ഉപഭോക്താക്കൾക്ക് കച്ചോരി വിളമ്പുന്ന ‘കച്ചോരിവാല ചാച്ച’യുടെ നിരവധി വീഡിയോകൾ…
Read Moreകാമുകന് മറ്റൊരാളുമായി ബന്ധം, വീട് മുഴുവനും ‘നാറ്റിച്ച്’ യുവതി ഇറങ്ങിപ്പോയി; തേക്കുന്നവർക്ക് ഇതൊരു പാഠമാകട്ടേയെന്ന് സോഷ്യൽ മീഡിയ
ജീവനോളം സ്നേഹിച്ച പങ്കാളി ചതിക്കുന്നത് പലപ്പോഴും മനുഷ്യനെ തളർത്തിക്കളയാറുണ്ട്. ചിലർ അതിൽ നിന്നും വേഗത്തിൽ കരകയറാറുണ്ട്. മറ്റു ചിലരാകട്ടെ നിരാശയുടെ കൊടുമുടിയിലേക്ക് വീഴാറുമുണ്ട്. എന്നാൽ തന്നെ ചതിച്ച പ്രതിശ്രുതവരന് മുട്ടൻ പണി കൊടുത്തിരിക്കുകയാണ് ജാമി എന്ന യുവതി. നിരാശാ കാമുകി ആയി നടക്കാനൊന്നും തന്നെക്കിട്ടില്ലെന്നാണ് യുവതിയുടെ ഭാഗം. ടിക്ടോക്കിലാണ് തന്റെ പ്രതിശ്രുതവരനായിരുന്ന ആൾ ചതിച്ച കാര്യം ജാമി പറഞ്ഞത്. എന്നാൽ, തന്നെ തേച്ചിട്ട് പോയവനോട് വളരെ വ്യത്യസ്തമായ രീതിയിലാണ് പകരം ചോദിച്ചതെന്നും യുവതി പറഞ്ഞു. പ്രതിശ്രുതവരനായിരുന്ന യുവാവിന് മറ്റ് ബന്ധമുണ്ട് എന്ന് ഇവർ തിരിച്ചറിയുകയായിരുന്നു. എന്നാൽ, നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്യാനോ ഏതെങ്കിലും തരത്തിൽ അയാളെ സമൂഹത്തിന് മുന്നിൽ അപമാനിക്കാനോ ജാമിക്ക് താൽപര്യം ഇല്ലായിരുന്നു. അതിനു പകരം ആരും അധികം ചിന്തിക്കാത്ത ഒരു കാര്യമാണ് ജാമി ചെയ്തത്. തന്റെ പങ്കാളി മറ്റൊരാളുമായി അടുപ്പത്തിലാണെന്ന് അറിഞ്ഞ നിമിഷം അയാൾക്കൊപ്പം താമസിച്ചിരുന്ന…
Read Moreതിരിച്ചെത്തിയെ… നൂറ് വർഷത്തെ പാരമ്പര്യമായി ഗോലി സോഡ വീണ്ടും സജീവമാകുന്നു
ഒരു സമയത്ത് ശീതള പാനീയത്തിന്റെ പര്യായമായിരുന്ന ഗോലി സോഡ ഇന്ത്യയിലെത്തിയിട്ട് ഇത് നൂറാമത്തെ വർഷമാണ്. വിദേശത്ത് നിന്നുള്ള ശീതള പാനീയ ബ്രാൻഡുകളുടെ കടന്നുവരവോടെ ഇവ വിപണിയിൽ നിന്നും അപ്രത്യക്ഷമായി. എന്നാൽ തമിഴ്നാട്ടിലെ ഒട്ടുമിക്ക കടകളിലും ഗോലി സോഡ ലഭ്യമാണ്. ആകർഷകമായ കുപ്പിയിലെ സോഡയ്ക്ക് തമിഴ്നാട്ടിൽ ഇന്ന് ആവശ്യക്കാർ ഏറെയാണ്. ചില്ലു കുപ്പിക്ക് പുറമേ പ്ലാസ്റ്റിക് ബോട്ടിലുകളിലും ഗോലിസോഡ ലഭ്യമാണ്. 1872 ൽ ബ്രിട്ടനിലാണ് ഗോലി സോഡയുടെ ചരിത്രം ആരംഭിക്കുന്നത്. പിന്നീട് 1924 ൽ മദ്രാസ് പ്രസിഡൻസിയിലാണ് ഇന്ത്യയിൽ ആദ്യമായി ഗോലി സോഡ എത്തുന്നത്. വെല്ലൂരിൽ എസ്.വി. കണ്ണുസാമി മുതലിയാറിന്റെ ഉടമസ്ഥതയിലുള്ള കണ്ണൻ എന്ന കമ്പനിയാണ് വാണിജ്യാടിസ്ഥാനത്തിൽ സോഡയിറക്കയത്. ഗോലി സോഡയുടെ വില്പന ജർമ്മനിയിൽ നിന്നും കുപ്പി ഇറക്കുമതി ചെയ്തായിരുന്നു. വളരെ വേഗന്ന് തന്നെ ഇത് പ്രചരിച്ചിരുന്നു. ബസ് യാത്രികർക്കും വരിയോര യാത്രക്കാർക്കും ഗോലി സോഡ പ്രിയപ്പെട്ടതായി മാറി. …
Read Moreവീട്ടിലിരുന്ന് കൂടുതല്‍ പണം: ചെറിയ ടാസ്കില് തുടക്കം; തട്ടിയെടുക്കുന്നത് വലിയ തുക
വീട്ടിലിരുന്ന് കൂടുതല്‍ പണം സമ്പാദിക്കാമെന്ന വ്യാജ ജോലി വാഗ്ദാനങ്ങള്‍ ഉടായിപ്പാണെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. സമൂഹ മാധ്യമങ്ങളിലൂടെ ഇത്തരത്തില്‍ തട്ടിപ്പിനിരയായവരുടെ പരാതികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പോലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ടാസ്ക് പൂർത്തിയാക്കിയാൽ പണം മൊബൈല്‍ ഫോണിലേക്ക് സന്ദേശങ്ങള്‍ അയച്ചാണ് തട്ടിപ്പിന്റെ തുടക്കം. തുടക്കത്തില്‍ ചെറിയ ടാസ്ക് നല്‍കും. അത് പൂര്‍ത്തീകരിച്ചാല്‍ പണം നല്‍കുമെന്ന വാഗ്ദാനം ചെയ്യും. എന്നാൽല് ടാസ്ക് പൂര്‍ത്തീകരിച്ചു കഴിയുമ്പോള്‍ തുടര്‍ന്ന് പങ്കെടുക്കാന്‍ കൂടുതല്‍ പണം ആവശ്യപ്പെടും. തട്ടിപ്പാണെന്ന് മനസിലാകാതെ പലരും തുടര്‍ന്നും പണം നല്‍കും. ടാസ്ക് പൂര്‍ത്തീകരിച്ചാലും പണം തിരികെ നല്കാതിരിക്കുന്നതാണ് തട്ടിപ്പിന്റെ രീതി. ചുരുങ്ങിയ സമയത്തിനുള്ളില്‍തന്നെ വലിയൊരു തുക തട്ടിപ്പുകാര്‍ ഇത്തരത്തില്‍ കൈക്കലാക്കിയിരിക്കും. 1930 ല്‍ പരാതിപ്പെടാം ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഒരു മണിക്കൂറിനകം തന്നെ വിവരം 1930 എന്ന നമ്പറില്‍ പോലീസില്‍ വിവരം അറിയിക്കണം. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ തട്ടിപ്പിന് ഇരയായ…
Read More30 കൊല്ലക്കാലം മുമ്പ് കുപ്പിയിലടച്ച് കടലിലൊഴുക്കിയ ആ സന്ദേശം ഒടുവിൽ തീരത്ത് ; പിന്നാലെ നടന്നത് അപ്രതീക്ഷിത സംഭവവികാസങ്ങൾ
ഒരു വിദ്യാർഥി 30 വർഷം മുമ്പ് കുപ്പിയിലാക്കി കടലിലൊഴുക്കിയ ഒരു സന്ദേശം ഒരിക്കലും പ്രതീക്ഷിക്കാത്ത സംഭവ വികാസങ്ങളിൽ ചെന്നെത്തിയതാണ് വൈറലാകുന്നത്. ഈ സന്ദേശം കിട്ടിയത് സതാംപ്ടൺ തീരത്തുനിന്നും ആഡം ട്രാവിസ് എന്ന വ്യക്തിക്കാണ്. പച്ച കുപ്പിയിലടച്ച ഒരു സന്ദേശമായിരുന്നു അത്. തീരത്ത് വച്ച് തന്നെ കുപ്പി തുറന്ന് സന്ദേശം പുറത്തെടുക്കാൻ ആഡം ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞില്ല. പിന്നാലെ, ഇയാൾ വീട്ടിൽ ചെന്ന് കുപ്പി തകർത്ത് സന്ദേശം പുറത്തെടുത്തു. 1992 ഒക്ടോബറിൽ എഴുതിയതായിരുന്നു കുറിപ്പ്. പെൻസിൽ വച്ചായിരുന്നു അതെഴുതിയത്. അധ്യാപകനായ റിച്ചാർഡ് ഇ ബ്രൂക്സ് നൽകിയ അസൈൻമെന്റിന്റെ ഭാഗമായി രണ്ട് വിദ്യാർത്ഥികളാണ് കുറിപ്പ് എഴുതിയത്. ഈ അസൈൻമെൻ്റിൽ, സമുദ്ര പ്രവാഹങ്ങളെക്കുറിച്ച് പഠിക്കാൻ വേണ്ടി വിദ്യാർഥികളോട് സന്ദേശങ്ങളെഴുതി കുപ്പിയിലടച്ച് ഒഴുക്കി വിടാൻ ആവശ്യപ്പെടുകയായിരുന്നു അധ്യാപകൻ. അതിനുള്ളിലെ സന്ദേശം ഇങ്ങനെയായിരുന്നു: “ഈ കത്ത് കണ്ടെത്തുന്ന പ്രിയപ്പെട്ടവരേ, ഒമ്പതാം ക്ലാസിലെ ഒരു ഭൗമശാസ്ത്ര…
Read Moreഎട്ട് കോടി വില; ആനന്ദ് അംബാനിയുടെ വാച്ച് കണ്ട് അമ്പരന്ന് സക്കർബർഗും ഭാര്യയും
കഴിഞ്ഞ മൂന്ന് ദിവസമായി ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള സെലിബ്രിറ്റികൾ ജാംനഗറിലേക്ക് എത്തുകയായിരുന്നു. സമൂഹ മാധ്യമങ്ങളിലാകട്ടെ ആനന്ദ് അംബാനി- രാധിക മെർച്ചന്റ് പ്രീ വെഡ്ഡിംഗിന്റെ ആഘോഷ കാഴ്ചകളാണ് നിറഞ്ഞ് നിന്നത്. എന്നാൽ ആനന്ദ് അംബാനിയുടെ വാച്ച് കണ്ട് അത്ഭുതപ്പെടുന്ന ഫേസ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗിന്റെ ഭാര്യയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. പ്രീ വെഡ്ഡിംഗ് ആഘോഷങ്ങളുടെ രണ്ടാം ദിനം ജംഗിൾ വിസിറ്റിന് ഇടയിലാണ് ആനന്ദിന്റെ വാച്ച് പ്രസില്ല ശ്രദ്ധിക്കുന്നത്. സംസാരിക്കുന്നതിനിടെ വാച്ച് ശ്രദ്ധയിൽപ്പെട്ടതോടെ പ്രസില്ല വാച്ചിനെ കുറിച്ച് ആനന്ദിനോട് സംസാരിക്കുന്നത് വീഡിയോയിൽ കാണാം. വാച്ച് നന്നായിരിക്കുന്നൂ എന്ന് ആനന്ദിനോട് പ്രസില്ല പറയുമ്പോൾ, ഇതിനോടകം താൻ അത് പറഞ്ഞുകഴിഞ്ഞതായാണ് മാർക്ക് സക്കർബർഗിന്റെ പ്രതികരണം. തനിക്ക് വാച്ചുകളോട് താത്പര്യം തോന്നിയിട്ടില്ലെന്നും എന്നാൽ ഇത് കണ്ടതോടെ അത് മാറിയതായും സക്കർബർഗ് പറഞ്ഞു. ആനന്ദിന്റെ റിച്ചാർഡ് മില്ലേയുടെ വാച്ചാണ് മാർക്ക് സക്കർബർഗിനേയും…
Read Moreഏതോ സായിപ്പ് വന്ന് ചായ കുടിച്ച് പോയി, പീന്നീടാണ് അത് ബിൽഗേറ്റ്സ് ആണെന്നറിഞ്ഞത്; വൈറലായി ഡോളി ചായ് വാലയുടെ മറുപടി
ലോകം ആരാധിക്കുന്ന ആളുകളിൽ ഒരാളാണ് ബിൽ ഗേറ്റ്സ്. അപ്രതീക്ഷിതമായി അദ്ദേഹം നിങ്ങളുടെ മുൻപിൽ വന്നാൽ എന്താകും റിയാക്ഷൻ. പെട്ടെന്നൊരു ഷോക്ക് കിട്ടിയ അവസ്ഥയായിരിക്കും അല്ലേ… അദ്ദേഹം കഴിഞ്ഞ ദിവസം ഡോളി ചായവാലയുടെ കടയിലെത്തി ചായ കുടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ ചായക്കടക്കാരനു തന്റെ കടയിൽ വന്ന വ്യക്തി ആരാണെന്ന് മനസിലായില്ല എന്നതാണ് ഇതിൽ രസകരമായ വസ്തുത. ഏതോ ഒരു സായിപ്പ് കടയിലെത്തി ചായ വാങ്ങി കുടിച്ചിട്ട് പോയി എന്നാണ് കരുതിയിരുന്നത്. എന്നാല്‍ വീട്ടിലെത്തിയശേഷമാണ് വീഡിയോ വൈറലായ കാര്യവും താന്‍ ആര്‍ക്കാണ് ചായയുണ്ടാക്കി കൊടുത്തത് എന്ന കാര്യവും മനസിലായതെന്ന് ചായക്കടക്കാരൻ പറഞ്ഞു. പരസ്പരം ഞങ്ങള്‍ സംസാരിച്ചതു പോലുമില്ല.അദ്ദേഹം എന്റെയടുത്ത് വന്നുനിന്നു. ഞാന്‍ ജോലി ചെയ്യുന്ന തിരക്കിലായിരുന്നു. ഞാൻ കൊടുത്ത ചായ കുടിച്ച ശേഷം ‘വൗ, ഡോളി കി ചായ്’ എന്ന പ്രതികരണമാണ് അദ്ദേഹം നടത്തിയത്’ എന്നും ചായക്കടക്കാരൻ…
Read More