സമ്മാനവുമായി സാന്താക്ലോസ് ക്രിസ്മസിന് എത്തുന്നതും കാത്തിരിക്കുകയാണ് കുട്ടികൾ. സാന്തോക്ലോസായി കുട്ടികൾക്ക് മിക്കവാറും മാതാപിതാക്കളാണ് സമ്മാനം നൽകുന്നത്. ചിലപ്പോൾ സാമ്പത്തിക പ്രതിസന്ധി കാരണം മാതാപിതാക്കൾക്ക് ഇത്തരത്തിൽ സമ്മാനം നൽകാൻ കഴിയാതെ വരാറുണ്ട്. എന്നാൽ സാന്താക്ലോസിന് ഒരു കുട്ടി എഴുതിയ കത്താണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. പത്ത് വയസുകാരിയായ ലില്ലിയാണ് കത്ത് എഴുതിയത്. ലണ്ടനിലെ കെൻസിംഗ്ടൺ ആസ്ഥാനമായുള്ള ചാരിറ്റി ട്രസ്റ്റായ ബിഗ് ഹെൽപ്പ് പ്രൊജക്റ്റാണ് ഈ കുറിപ്പ് ഫേസ്ബുക്കിൽ ഷെയർ ചെയ്തിരിക്കുന്നത്. ‘ഡിയർ സാന്താ’ എന്ന പേരിൽ ദാരിദ്ര്യത്തിൽ കഴിയുന്ന കുടുംബങ്ങളുടെ അവസ്ഥ കാണിക്കുന്നതിനും അവർക്ക് സഹായമെത്തിക്കുന്നതിനും ലക്ഷ്യമിട്ട് ഒരു കാമ്പെയ്ൻ ട്രസ്റ്റ് സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനെ തുടർന്നാണ് ലില്ലിയുടെ ഹൃദയം തൊടുന്ന കത്ത് ഫേസ്ബുക്കിൽ പങ്കുവച്ചത്. “ഹായ് സാന്താ, താങ്കൾക്ക് അസുഖമാണെന്നും അതുകൊണ്ട് ഈ വർഷം ഞങ്ങളുടെ വീട്ടിലേക്ക് വരാൻ കഴിയില്ലെന്നും അമ്മ എന്നോട് പറഞ്ഞു. താങ്കൾ ഉടൻ…
Read MoreCategory: Today’S Special
അത് ഒരു ഗ്ലാസ് കഷ്ണം അല്ലായിരുന്നു; യഥാർഥ വജ്രം തന്നെ
യഥാർഥ വജ്രം പാർക്കിൽ കിടന്നുകിട്ടുന്നതിനെ കുറിച്ചൊന്നു ചിന്തിച്ച് നോക്കിയെ. എന്നാൽ അമേരിക്കയിൽ ഇത്തരമൊരു സംഭവം ഉണ്ടായി. 4.87 കാരറ്റ് വജ്രം ഒരു പാർക്കിൽ നിന്നാണ് ഇവാൻസ് എന്നയാൾ കണ്ടെത്തിയത്. ഗ്ലാസ് കഷ്ണമാണ് ഇതെന്നാണ് അയാൾ ആദ്യം കരുതിയത്. കാമുകിയുമായി പാർക്ക് സന്ദർശിക്കാനെത്തിയതാണ് ഇവാൻസ്. 10 മിനിറ്റിനുള്ളിൽ അയാളുടെ കണ്ണിൽ വജ്രം പെടുകയും ചെയ്തു. എന്നാൽ ഇവാൻ കരുതുന്നത് ഇത് വെറും ഗ്ലാസ് കഷ്ണമാണെന്നാണ്. തുടർന്ന് മറ്റ് ചില വസ്തുക്കൾക്കൊപ്പം ഇതും കയ്യിലെടുത്ത് രണ്ടുപേരും പാർക്കിൽ നിന്ന് മടങ്ങുകയും ചെയ്തു. കല്ല് ശരിക്കും എന്താണ് എന്നറിയുന്നതിനായി ഇവാൻസ് ജെമോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അമേരിക്കയുടെ അടുത്തെത്തി. തുടർന്ന് ഇത് വജ്രമാണ് എന്ന വിവരം ആഴ്ചകൾക്കുള്ളിലാണ് ഇയാൾക്ക് ലഭിച്ചത്.
Read More100 ദിവസം അപരിചിതരായ യുവാവും യുവതിയും വെളുത്ത മുറിയിൽ താമസം; ചലഞ്ച് പൂർത്തിയാക്കിയാൽ നാല് കോടി സമ്മാനം
ജിമ്മി ഡൊണാൾഡ്സൺ എന്ന മിസ്റ്റർ ബീസ്റ്റ് യൂട്യൂബറെ അറിയാത്തവർ വളരെ ചുരുക്കമാണ്. ഏറ്റവും കൂടുതൽ വരുമാനം യൂട്യൂബിൽ നിന്ന് നേടുന്ന രണ്ടാമത്തെയാളാണ് മിസ്റ്റർ ബീസ്റ്റ്. യൂട്യൂബറുടെ പ്രത്യേകതളിൽ വെറൈറ്റി ആയിട്ടുള്ള കണ്ടന്റുകളും പരീക്ഷണങ്ങളും സാഹസികതകളുമൊക്കെ ഉൾപ്പെടുന്നു. മിസ്റ്റർ ബീസ്റ്റിന്റെ ചലഞ്ചുകളിൽ അപരിചിതരെയും ഉൾപ്പെടുത്താറുണ്ട്. വലിയ തുക തന്നെയാണ് വിജയിച്ച് കഴിഞ്ഞാൽ സമ്മാനമായി നൽകുന്നതും. എന്നാൽ അപരിചിതരായ രണ്ട് ആളുകളെയാണ് ഇത്തവണ ചലഞ്ചിൽ പങ്കെടുപ്പിച്ചത്. ചലഞ്ചിൽ വിജയിച്ചാൽ ഇവർക്ക് സമ്മാനമായി ലഭിക്കുക ഏകദേശം നാലുകോടിയിലധികം രൂപയാണ്. ചലഞ്ചിനായി ബെയ്ലി എന്ന യുവാവും സൂസി എന്ന യുവതിയുമാണ് തെരഞ്ഞെടുക്കപ്പെട്ടത് . ഇവർ തമ്മിൽ യാതൊരു പരിചയവുമില്ല. 100 ദിവസമാണ് ചലഞ്ചിലേക്കായി ഇരുവരും ചെലവഴിക്കേണ്ടത്. മറ്റാരും ഇല്ലാത്ത വെള്ള നിറത്തിലുള്ള മുറിയിലാണ് താമസം. ഫോൺ ഉപയോഗിക്കാൻ കഴിയില്ല. ഇതൊക്കെയാണ് ചലഞ്ചിന്റെ നിബന്ധനകൾ. എന്നാൽ ഇതെല്ലാം അനുസരിച്ച് 100 ദിവസം അവിടെ കഴിഞ്ഞാൽ…
Read More‘അങ്ങനെ പെട്ടന്ന് മറക്കില്ല അവർ’; ചിമ്പാൻസികൾക്കും ബോണോബോസുകൾക്കും വർഷങ്ങളോളം മുഖങ്ങൾ ഓർക്കാൻ കഴിയുമെന്ന് വെളിപ്പെടുത്തി പഠനം
ചെറുപ്പം മുതലേ മുഖം തിരിച്ചറിയാനും ഓർമിക്കാനും കഴിവുള്ളവരാണ് മനുഷ്യർ. മുഖം തിരിച്ചറിയൽ പലപ്പോഴും ഹോളിസ്റ്റിക് പ്രോസസ്സിംഗിന്റെ സവിശേഷതയാണ്, അവിടെ മസ്തിഷ്കം വ്യക്തിഗത സവിശേഷതകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം മുഖങ്ങളെ മൊത്തത്തിൽ മനസ്സിലാക്കുകയും ഓർമ്മിക്കുകയും ചെയ്യുന്നു. ദീർഘകാലത്തേക്ക് ആളുകളെയും ബന്ധങ്ങളെയും ഓർക്കാനുള്ള കഴിവ് മനുഷ്യർക്ക് ഉണ്ട്. എന്നാൽ കുരങ്ങുകൾക്ക് ഈ കഴിവ് എത്രത്തോളം ഉണ്ടെന്ന് എന്തെങ്കിലും ധാരണയുണ്ടോ? എന്നാൽ നാഷണൽ അക്കാദമി ഓഫ് സയൻസസിന്റെ പ്രൊസീഡിംഗ്സിൽ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനം ചില കണ്ടെത്തലുകൾ പുറത്തുവിട്ടു. ചിമ്പാൻസികളും ബോണോബോസും 26 വർഷത്തോളം വേർപിരിഞ്ഞതിനു ശേഷവും പരിചിതമായ മുഖങ്ങൾ തിരിച്ചറിയാനുള്ള കഴിവ് പ്രകടിപ്പിക്കുന്നുണ്ടെന്നാണ് ഇതിൽ പറയുന്നത്. ഒരു ഐ ട്രാക്കിംഗ് ടെസ്റ്റിലൂടെ, ഈ കുരങ്ങുകൾ അപരിചിതരെ അപേക്ഷിച്ച് മുൻ ഗ്രൂപ്പുകാരെ നോക്കാൻ കൂടുതൽ സമയം ചെലവഴിക്കുന്നതായി ഗവേഷകർ നിരീക്ഷിച്ചു. ഇത് മുഖം തിരിച്ചറിയുന്നതിനുള്ള ശക്തമായ ദീർഘകാല ഓർമ്മയെ സൂചിപ്പിക്കുന്നു. അവർ കൂടുതൽ…
Read Moreആയിരം പേനകൾ കൊണ്ടൊരു പുൽക്കൂട്
കാഞ്ഞിരപ്പള്ളി: ആയിരം പേനകൾ കൊണ്ടൊരു പുൽക്കൂടുമായി ക്രിസ്മസ് ലോകത്തെ വേറിട്ട കാഴ്ചയൊരുക്കിയിരിക്കുകയാണ് കാഞ്ഞിരപ്പള്ളിയിലെ എകെജെഎം സ്കൂൾ. ഇവിടുത്തെ അധ്യാപകനും ബർസാറുമായ ഫാ. വിൽസൺ പുതുശേരിയാണ് ഈ ആശയത്തിനു പിന്നിൽ. റെഡിമെയ്ഡ് പുൽക്കൂടുകളുടെ കാലമാണിത്. മുളകൾ കൊണ്ട് പുൽക്കൂടൊരുക്കിയിരുന്ന കാലമൊക്കെ ഒരു ഓർമ മാത്രമായി മാറുന്ന കാലത്താണ് ഉപയോഗശൂന്യമായ പേനകൾ കൊണ്ട് ഫാ. വിൽസൺ പുതുശേരി മനോഹരമായ പുൽക്കൂട് ഒരുക്കിയിരിക്കുന്നത്. ആയിരത്തോളം ഉപയോഗശൂന്യമായ പേനകൾ ഉപയോഗിച്ചാണ് ഇദ്ദേഹം വ്യത്യസ്തമായ പുൽക്കൂട് നിർമിച്ചത്. പെൻ ബാങ്ക് എന്ന ആശയത്തിലൂടെ സ്കൂളിലെ വിദ്യാർഥികളിൽനിന്നു ശേഖരിച്ച പേനകൾ ഉപയോഗിച്ചായിരുന്നു പുൽക്കൂടിന്റെ നിർമാണം. പേനകൾ ശേഖരിക്കാനായി പെൻബോക്സ് എന്ന പേരിൽ ഒരു ബോക്സും സ്കൂളിൽ സ്ഥാപിച്ചിരുന്നു. ഉപയോഗശേഷം വലിച്ചെറിയുന്ന പേനകൾ എങ്ങനെ പുനരുപയോഗിക്കാനാകും എന്ന ചിന്തയിൽ നിന്നാണ് പുൽക്കൂടെന്ന ആശയം രൂപപ്പെട്ടതെന്ന് ഫാ. വിൽസൺ പുതുശേരി പറഞ്ഞു. പുൽക്കൂടിനുള്ളിലെ ട്രീ അടക്കം നിർമിക്കുന്നതിന് തെരഞ്ഞെടുത്തതും…
Read Moreഎന്തുകൊണ്ടാണ് ഡിസംബർ 22 ദേശീയ ഗണിത ദിനമായി ആചരിക്കുന്നത്?
മഹാനായ ഗണിതശാസ്ത്രജ്ഞൻ ശ്രീനിവാസ രാമാനുജന്റെ നേട്ടങ്ങളെ ആദരിക്കുന്നതിനായി എല്ലാ വർഷവും ഡിസംബർ 22 ന് ദേശീയ ഗണിത ദിനമായി ആചരിക്കുന്നു. 1887 ഡിസംബർ 22ന് തമിഴ്നാട്ടിലെ ഈറോഡിലാണ് അദ്ദേഹം ജനിച്ചത്. 2011 ഡിസംബറിൽ ഇന്ത്യാ ഗവൺമെന്റ് ശ്രീരാമാനുജന്റെ ജന്മദിനം ദേശീയ ഗണിതശാസ്ത്ര ദിനമായി നിശ്ചയിച്ചു. ആദ്യമായി 2012 ദേശീയ ഗണിതശാസ്ത്ര വർഷമായി രാജ്യത്തുടനീളം ആചരിക്കുകയും ചെയ്തു. ഒരു ദരിദ്ര കുടുംബത്തിലാണ് രാമാനുജൻ ജനിച്ചത്. അച്ഛൻ കുപ്പുസ്വാമി ശ്രീനിവാസ അയ്യങ്കാർ തുണിക്കടയിൽ കണക്കെഴുത്തുകാരനായിരുന്നു. അമ്മ കോമളത്തമ്മാൾ. രാമാനുജന് താഴെ അഞ്ചു മക്കൾകൂടിയുണ്ടായിരുന്നു. ശ്രീനിവാസ രാമാനുജൻ താമസിച്ചിരുന്നത് കുംഭകോണത്ത് സാരംഗപാണിക്ഷേത്രത്തിനടുത്ത് ആയിരുന്നു. ഇപ്പോൾ അവിടെ അദ്ദേഹം താമസിച്ചിരുന്ന വീട് മ്യൂസിയം ആയി സൂക്ഷിക്കുന്നു. അദ്ദേഹത്തിന്റെ ഗണിതശാസ്ത്ര സിദ്ധാന്തങ്ങൾ ഗണിതശാസ്ത്രത്തിന്റെ അതിർത്തി മേഖലകൾക്ക് വളരെയധികം സംഭാവന നൽകി. അക്കാലത്ത് പരിഹരിക്കാൻ കഴിയില്ലെന്ന് കരുതിയിരുന്ന ഗണിതശാസ്ത്ര പ്രശ്നങ്ങൾക്ക് അദ്ദേഹം പരിഹാരങ്ങൾ നൽകി. ലോകമെമ്പാടുമുള്ള…
Read Moreഈ ക്ഷേത്രത്തിൽ പ്രാർഥിച്ചാൽ റോഡിൽ ധൈര്യമായി സഞ്ചരിക്കാം; പ്രാർഥനയ്ക്കായി എത്തുന്നതിൽ അധികവും സ്ത്രീകൾ, പിന്നിലെ കാരണമിങ്ങനെ…
റോയൽ എൻഫീൽഡ് ബുള്ളറ്റിനായി സമർപ്പിച്ചിരിക്കുന്ന രാജസ്ഥാനിലെ ഒരു ആരാധനാലയത്തിന്റെ കഥയാണ് ഇപ്പോൾ എക്സിൽ വൈറലാകുന്നത്. ‘ബുള്ളറ്റ് ബാബ ക്ഷേത്രം’ എന്ന് വിളിക്കപ്പെടുന്ന രാജസ്ഥാനിലെ ഈ പ്രശസ്തമായ ക്ഷേത്രത്തിൽ RNJ 7773 എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള 350 സിസി റോയൽ എൻഫീൽഡ് ബുള്ളറ്റ് മോട്ടോർസൈക്കിളാണ് ദൈവം. ചോട്ടില എന്ന ഗ്രാമത്തിലാണ് ഓം ബന്ന ക്ഷേത്രം എന്നും അറിയപ്പെടുന്ന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ‘ജോധ്പൂരിനെയും അഹമ്മദാബാദിനെയും ബന്ധിപ്പിക്കുന്ന NH62ൽ, പാലി പട്ടണത്തിന് 53 കിലോമീറ്റർ മുമ്പ്, ഒരു ദൈവമില്ലാത്ത ആരാധനാലയം ഉണ്ട്! എല്ലാ വർഷവും നിരവധി ആളുകൾ ദൈവത്തിന് ആദരവും പ്രാർഥനയും അർപ്പിക്കുന്നു’. ആദിത്യ കൊണ്ടവാർ എന്ന എഴുത്തുകാരൻ ക്ഷേത്രത്തെ കുറിച്ച് എക്സിൽ പങ്കുവച്ചത് ഇങ്ങനെയാണ്. ‘ബുള്ളറ്റ് ബാബ ക്ഷേത്രം എന്ന് ഓമനപ്പേരുള്ള ഈ ക്ഷേത്രത്തിൽ പുതിയ ബൈക്ക് വാങ്ങി യുവാക്കൾ സന്ദർശിക്കുന്നു. റോഡിൽ യാത്ര ചെയ്യുന്ന ഭർത്താവിന്റെ സുരക്ഷയ്ക്കായി…
Read Moreനഷ്ടപ്പെട്ട എയർപോഡുകൾ സൗത്ത് ഗോവയിൽ ട്രാക്ക് ചെയ്തു; കണ്ടെത്താൻ എക്സിലൂടെ അഭ്യർഥിച്ച് യുവാവ്
യാത്ര ചെയ്യുമ്പോൾ വസ്തുക്കൾ കൈയിൽ നിന്ന് നഷ്ടപ്പെടുകയോ മറക്കുകയോ ചെയ്യുന്നത് വളരെ സാധാരണമാണ്. എന്നാൽ സാങ്കേതികവിദ്യയുടെ പുരോഗതിയോടെ ഇലക്ട്രോണിക് ഗാഡ്ജെറ്റുകൾ പോലെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ കണ്ടെത്തുന്നത് ഇപ്പോൾ സാധ്യമാണ്. അടുത്തിടെ, കേരളത്തിൽ ഒരാൾക്ക് തന്റെ പുതിയ എയർപോഡുകൾ നഷ്ടപ്പെടുകയും സൗത്ത് ഗോവയിലെ ഒരു സ്ഥലത്തേക്ക് അത് ട്രാക്ക് ചെയ്യുകയും ചെയ്തിരുന്നു. @niquotein എന്ന പേരിൽ അറിയപ്പെടുന്ന ഉപയോക്താവ് എക്സിൽ സ്റ്റോറി പങ്കിടുകയും നഷ്ടപ്പെട്ട എയർപോഡുകൾ കണ്ടെത്തുന്നതിന് ഇന്റർനെറ്റിന്റെ സഹായം ആവശ്യപ്പെടുകയും ചെയ്തു. തന്റെ ഉപകരണം മോഷ്ടിച്ചയാൾ രണ്ട് ദിവസമായി സൗത്ത് ഗോവ ലൊക്കേഷനിൽ താമസിക്കുന്നുണ്ടെന്ന് അയാൾ അറിയിച്ചു. കൃത്യമായ വിലാസത്തിന്റെ സ്ക്രീൻഷോട്ട് പങ്കുവെക്കുകയും ആളുകൾ ആ പ്രദേശത്തുണ്ടെങ്കിൽ എയർപോഡുകൾ ശേഖരിക്കാൻ അഭ്യർഥിക്കുകയും ചെയ്തു. തന്റെ എയർപോഡുകൾ മോഷ്ടിച്ചയാൾ പലതവണ തുറക്കുകയും അടയ്ക്കുകയും ചെയ്തിരുന്നതായും അയാൾ പറഞ്ഞു. എന്നാൽ അയാളുടെ അഭ്യർഥനയ്ക്ക് ഉത്തരം നൽകി നിരവധിപേരാണ് കമന്റുമായെത്തിയത്. പലരും…
Read More“കംപ്യൂട്ടറിനെ ബഹുമാനിച്ചിരുന്ന കാലം”: ഓർമകളിലേക്ക് കൊണ്ടുപോയി ഡെസ്ക്ടോപ്പ് കംപ്യൂട്ടറിന്റെ ചിത്രം
ഇന്ന് അതിവേഗ ഇന്റർനെറ്റ് കണക്ഷനുകളും നൂതന ഉപകരണങ്ങളും എല്ലായിടത്തും കാണപ്പെടുന്നു. എന്നാൽ ഇന്റർനെറ്റ് ആക്സസ് ഇന്റർനെറ്റ് കഫേകളിൽ ഒതുങ്ങിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ഉപയോക്താക്കൾ ഓരോ മണിക്കൂറിനും പണം നൽകിയാണ് ഈ സേവനം ഉപയോഗിച്ചിരുന്നത്. പ്രാരംഭ ഘട്ടത്തിൽ,ഡെസ്ക്ടോപ്പ് കംപ്യൂട്ടറുകളിൽ മാത്രമായി ഇന്റർനെറ്റ് ലഭ്യമായിരുന്നു. കഫേകളിലെ ഇൻറർനെറ്റ് ആക്സസിനുള്ള ഓരോ മണിക്കൂർ നിരക്കിലും വ്യത്യാസമുണ്ട്. കൂടാതെ ഉപയോക്താക്കൾക്ക് അവരുടെ സെഷൻ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് സമയം കാര്യക്ഷമമായി കൈകാര്യം ചെയ്യേണ്ടതുമുണ്ട്. ഇന്നത്തെ സാഹചര്യത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു അക്കാലത്തെ ഉപയോഗം. ഇന്ന് അതിവേഗ ഇൻറർനെറ്റ് വ്യാപകമായി ലഭ്യമാണ്. കൂടാതെ സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, ടാബ്ലെറ്റുകൾ എന്നിവ പോലുള്ള വ്യക്തിഗത ഉപകരണങ്ങളിലൂടെ നിരന്തരമായ ആക്സസ് ചെയ്യാനും കഴിയുന്നുണ്ട്. ഡെസ്ക്ടോപ്പ് കാലഘട്ടത്തിലെ ഒരു കംപ്യൂട്ടറിന്റെ ചിത്രമാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. പഴയ ഓർമകളിലേക്ക് കൊണ്ടുപോകുന്ന ചിത്രത്തെ നിരവധിപേരാണ് ഏറ്റെടുത്തത്. അതിവേഗ ഇന്റർനെറ്റ് സൗകര്യം ലോകത്തിന്റെ ഏത്…
Read Moreപാമ്പിനോടാണോ കളി…! കളിച്ച് കളിച്ച് പാമ്പിനെ എടുത്ത് എറിഞ്ഞ് കൊച്ചുകുട്ടി; വൈറലായി വീഡിയോ
പാമ്പുകൾ ഏറ്റവും അപകടകരവും വിഷമുള്ളതുമായ ഉരഗങ്ങളായി കണക്കാക്കപ്പെടുന്നു. മിക്കവർക്കും പാമ്പിനെ കാണുന്നത് തന്നെ പേടിയാണ്. അടുത്തിടെ വൈറലായ ഒരു വീഡിയോയിൽ ഒരു കുട്ടിയും പാമ്പും തമ്മിൽ ഏറ്റുമുട്ടുന്നത് കാണിക്കുന്നുണ്ട്. പൂന്തോട്ടത്തിൽ നായയുമായി കളിക്കുന്ന കുട്ടിയെ വീഡിയോയിൽ കാണാം. മരത്തിന്റെ കമ്പ് ഉപയോഗിച്ച് പിടിച്ച് കളിക്കുന്ന കുട്ടി അറിയാതെ ഒരു മരത്തിനരികിൽ ഇഴയുന്ന പാമ്പിനെ എടുക്കുകയാണ്. കളിക്കാനുള്ള വസ്തുവാണെന്ന് തെറ്റിദ്ധരിച്ചാണ് കുട്ടി ഇങ്ങനെ ചെയ്യുന്നത്. പിന്നാലെ കുട്ടി പാമ്പിനെ നായയുടെ നേരെ എറിയുന്നു. തുടർന്ന് കുട്ടിയുടെ പിതാവ് ഇടപെടുന്നു. ഇതിനിടെ നായ പാമ്പിൽ നിന്ന് ചാടുന്നുണ്ട്. അതിനുശേഷം സുരക്ഷിതമായ അകലത്തിൽ കുട്ടിയെയും കാണുന്നു. ഇൻസ്റ്റാഗ്രാമിൽ 18.1 മില്യൺ കാഴ്ചക്കാരാണ് വീഡിയോ കണ്ടത്. വൈറൽ നിരവധിപേരാണ് വീഡിയോയ്ക്ക് കമന്റുമായെത്തിയത്. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Read More