പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്ഐടി കസ്റ്റഡിയിൽ വിട്ടു. റാന്നി ഒന്നാം ക്ലാസ് ജുഡിഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ ഹാജരാക്കിയത്. അടച്ചിട്ട കോടതി മുറിയിൽ നടന്ന വിചാരണയ്ക്കൊടുവിൽ ഒക്ടോബർ 30 വരെ ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്ഐടി കസ്റ്റഡിയിൽ വിട്ടതായി കോടതി അറിയിച്ചു. ഈഞ്ചക്കൽ ക്രൈംബ്രാഞ്ച് ഓഫീസിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് കോടതിയിൽ എത്തിച്ചത് വ്യാഴാഴ്ച രാവിലെ കിളിമാനൂരിനടുത്ത് പുളിമാത്തെ വീട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. 10 മണിക്കൂറോളം ചോദ്യം ചെയ്തശേഷം പുലർച്ചെ രണ്ടരയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വർണക്കൊള്ളയ്ക്ക് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി അന്വേഷണ സംഘത്തിന് നൽകിയ മൊഴി. ദേവസ്വം ഉദ്യോഗസ്ഥർക്കെതിരെയും മൊഴി നൽകിയിട്ടുണ്ട്. ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് കൽപേഷ് എന്നയാളെ കൊണ്ടുവന്നതെന്നും ഇയാൾ വ്യക്തമാക്കി. ആരാണ് കൽപേഷ് എന്നതിനെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.
Read MoreCategory: Top News
എല്ലാ ക്ഷേത്രങ്ങളിലും മോഷണം വ്യാപകം; എ. പത്മകുമാർ കുഴപ്പക്കാരനാണെന്ന് പണ്ടേ പറഞ്ഞത്; ഗണേഷ് മന്ത്രിസ്ഥാനം നേടിയത് സരിതയെ ഉപയോഗിച്ചെന്ന് വെള്ളാപ്പള്ളി
ചേർത്തല: തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ മാത്രമല്ല സമ്പത്തുള്ള എല്ലാ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലും മോഷണം വ്യാപകമാണെന്നും ഇത് തടയാൻ നിലവിലുള്ള സംവിധാനം മാറ്റി ക്ഷേത്രങ്ങൾ ഒന്നാേ രണ്ടോ ദേവസ്വം ബോർഡിന് കീഴിലാക്കണമെന്നും എസ്എൻ ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കണിച്ചുകുളങ്ങരയിലെ വസതിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല ശ്രീകോവിലിൽ പോലും ശുദ്ധിയില്ല. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ കുഴപ്പക്കാരനാണെന്ന് പണ്ടേ പറഞ്ഞതാണ്. ചക്കരക്കുടം കണ്ടാൽ മോഷണമുണ്ടാകും. അഴിമതി പുറത്തുവന്നത് അയ്യപ്പന്റെ അനുഗ്രഹം മൂലമാണ്. ഏത് പാർട്ടിക്കാരനായാലും ഉപ്പുതിന്നവൻ വെള്ളം കുടിക്കും. ഇടമില്ലാത്ത രാഷ്ട്രീയക്കാരുടെ ഇടമായി ദേവസ്വം ബോർഡ് അധപ്പതിച്ചു.ഇതിന് പരിഹാരമായി ദേവസ്വം ബോർഡ് സംവിധാനം അഴിച്ചുപണിത് ഐഎഎസുകാരന് ചുമതലകൊടുക്കണം. രാഷ്ട്രീയക്കാരനെ കമ്മിറ്റിയിൽ ഉൾപ്പെടുത്തി മന്ത്രിക്ക് പൂർണ നിയന്ത്രണം ഏർപ്പെടുത്തണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.മന്ത്രി ഗണേഷ്കുമാറിനെതിരേയും വെള്ളാപ്പള്ളി ആഞ്ഞടിച്ചു. മാതാപിതാക്കൾക്കും…
Read Moreസൈബര്‍ തട്ടിപ്പ് ; ആശാ പ്രവര്‍ത്തകയ്ക്ക് ഒന്നേകാല്‍ ലക്ഷം നഷ്ടമായി; വീട് നിർമാണത്തിനായി ബാങ്കിലിട്ട പണമാണ് നഷ്ടമായത്; പണം തട്ടിയെടുത്തത് യുപിഐ ഇടപാട് വഴി
കടുത്തുരുത്തി: സൈബര്‍ തട്ടിപ്പിലൂടെ ആശാ പ്രവര്‍ത്തകയുടെ അക്കൗണ്ടില്‍നിന്ന് 1,24,845 രൂപ നഷ്ടപ്പെട്ടതായി പരാതി. മുളക്കുളം പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലെ ആശാ പ്രവര്‍ത്തകയായ അറുനൂറ്റിമംഗലം വള്ളോന്തോട്ടത്തില് എം.എസ്. സുജയുടെ അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടപ്പെട്ടിരിക്കുന്നത്. ഇതു സംബന്ധിച്ചു സുജ വെള്ളൂര്‍ പോലീസിലും സൈബര്‍ സെല്ലിലും ബാങ്കിലും പരാതി നല്കി. ഓസ്ട്രേലിയയില്‍ ജോലി ചെയ്യുന്ന മകള്‍ വീട് നിര്‍മാണ ജോലികളുമായി ബന്ധപ്പെട്ട് അയയ്ക്കുന്ന പണവും സുജയുടെ ശമ്പളം അടക്കമുള്ള തുകയും എസ്ബിഐ അറുന്നൂറ്റിമംഗലം ശാഖയിലുള്ള അക്കൗണ്ടിലേക്കാണ് വന്നിരുന്നത്. പത്തിന് സുജ മൊബൈല്‍ഫോണ്‍ നന്നാക്കാനായി നല്‍കിയിരുന്നു. സിം തിരികെ വാങ്ങിയ ശേഷമാണ് ഫോണ്‍ നല്‍കിയത്. 15-ന് ഫോണ്‍ തിരികെ വാങ്ങിയ ശേഷം ഗൂഗിള്‍ പേയില്‍ ബാലന്‍സ് പരിശോധിച്ചപ്പോഴാണ് അക്കൗണ്ടിൽ 100 രൂപയേ ഉള്ളൂവെന്ന് മനസിലായത്. ബാങ്കിലെത്തി വിശദമായി പരിശോധിച്ചപ്പോഴാണ് 1,24,845 രൂപ നഷ്ടപ്പെട്ട വിവരം സുജ അറിയുന്നത്. രണ്ട്, മൂന്ന് തീയതികളിലായി…
Read Moreഎട്ടു ലക്ഷം കൈക്കൂലി വാങ്ങുന്നതിനിടെ ഡിഐജിയെ അറസ്റ്റിൽ; വീട്ടില്‍ നിന്ന് 5കോടി രൂപ, ഒന്നരകിലോ സ്വർണം, ആഡംബരകാർ, 40 ലിറ്റർ മദ്യം ഉൾപ്പെടെ പിടിച്ചെടുത്ത് സിബിഐ
ചണ്ഡിഗഡ്: കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചാബ് ഡിഐജി അറസ്റ്റിൽ. റോപ്പര്‍ റേഞ്ചിലെ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് (ഡിഐജി) ഹര്‍ചരണ്‍ സിംഗ് ബുല്ലാറിനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ബിസിനസുകാരനില്‍ നിന്ന് ഇടനിലക്കാരന് വഴി എട്ടുലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനെടെയാണ് പിടികൂടിയത്. ഇയാളുടെ വീട്ടില്‍ നിന്ന് അഞ്ച് കോടി രൂപയും പിടിച്ചെടുത്തു. ഒന്നരക്കിലോ സ്വര്‍ണാഭരണങ്ങള്‍, രണ്ട് ആഡംബര കാര്‍, 22 ആഡംബര വാച്ച്, 40 ലിറ്റര്‍ വിദേശമദ്യം, അനധികൃത തോക്കടക്കം ആയുധങ്ങളും സിബിഐ പിടിച്ചെടുത്തു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോടികളുടെ സമ്പാദ്യം കണ്ടെത്തിയത്. ഇടനിലക്കാരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. നോട്ട് എണ്ണല്‍ യന്ത്രങ്ങള്‍ എത്തിച്ചാണ് പിടിച്ചെടുത്ത തുക എണ്ണിത്തിട്ടപ്പെടുത്തിയത്. ബുല്ലാറിനെ നാളെ പ്രത്യേക കോടതിയില്‍ ഹാജരാക്കും. 2024 നവംബര്‍ 27ന് ഇയാള്‍ റോപ്പര്‍ റേഞ്ച് ഡിഐജിയായി ചുമതലയേറ്റത്.
Read Moreഉണ്ണിക്കൈ രണ്ടിലും…ഊതിക്കാച്ചിയ ചോദ്യങ്ങൾക്ക് മുൻപിൽ പിടിച്ച് നിൽക്കാനായില്ല; ശബരിമല സ്വർണക്കവർച്ച കേസിൽ ഉണ്ണിക്കൃഷ്ണൻ പോറ്റി അറസ്റ്റിൽ
തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിൽ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി .പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). രാത്രി പതിനൊന്നരയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പുളിമാത്തെ വീട്ടിൽനിന്നു കസ്റ്റഡിയിലെടുത്ത പോറ്റിയെ ഈഞ്ചയ്ക്കലിലുള്ള ക്രൈംബ്രാഞ്ച് ഓഫീസിൽ എസ്പി പി. ബിജോയിയുടെ നേതൃത്വത്തിൽ 10 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. ഇന്നു രാവിലെ ഉണ്ണിക്കൃഷ്ണനെ റാന്നി കോടതിയിൽ ഹാജരാക്കും. കോടതിയിൽനിന്ന് അന്വേഷണ സംഘം വീണ്ടും കസ്റ്റഡിയിൽ വാങ്ങും. എസ്ഐടി അന്വേഷണം തുടങ്ങി അഞ്ചാം ദിവസമാണ് കേസിലെ നിർണായക നടപടി. നിർണായക വിവരങ്ങളും രേഖകളും അന്വേഷണ സംഘത്തിനു ലഭിച്ചെന്നാണ് അറിയുന്നത്. ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപ്പാളി കവർച്ച, ശ്രീകോവിലിന്റെ കട്ടിളയിലെ സ്വർണക്കവർച്ച എന്നിങ്ങനെ രണ്ട് കേസുകളാണ് പോറ്റിക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചെന്നൈ സ്മാർട്ട് ക്രിയേഷൻസ് എംഡിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രണ്ട് കേസുകളിലും പോറ്റിയെ ഒന്നാം പ്രതിയാക്കിയത്. പോറ്റിയുടെ സഹായികളും സ്പോൺസർമാരുമായ കൽപേഷ്,…
Read Moreഅച്ഛനും അമ്മയ്ക്കുമെതിരെ പാര വച്ചവൻ; ഇത് ഡ്യൂപ്ലിക്കേറ്റ് ഗണേശൻ; മന്ത്രി ഗണേഷിന്റെ പരിഹാസത്തിന് മറുപടി പറഞ്ഞ് വെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ: അച്ഛനും അമ്മയ്ക്കുമെതിരെ പാര വച്ചനാണ് ഗണേശന്. തന്തയ്ക്കിട്ട് പാരവച്ച ഈ ഗണേശനെപ്പറ്റി എന്തു പറയാനാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. അഹങ്കാരത്തിന് കൈയും കാലും വച്ച ഗണേശൻ പെങ്ങള്‍ക്കിട്ടും പാരവച്ചില്ലേ. ഇത് ഡ്യൂപ്ലിക്കേറ്റ് ഗണേശനാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ദൈവനാമമായ തന്റെ പേര് ഇടയ്ക്കിടയ്ക്ക് പറഞ്ഞാല്‍ വെള്ളാപ്പള്ളിക്ക് മോക്ഷം കിട്ടുമെന്ന് ഗണേഷ് കുമാറിന്റെ പരിഹാസത്തോടു പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശൻ. ഗണേശനെക്കുറിച്ച് പല പ്രാവശ്യം പറഞ്ഞാല്‍ പുണ്യം കിട്ടുമെന്ന്. അത് ഏതു ഗണേശനാണ്. വിഘ്നേശ്വരനായ ഗണേശനാണ്. സുബ്രഹ്മണ്യന് ലോകം ചുറ്റാനായി മയിലിന് പുറത്തു കയറി പോയപ്പോള്‍ ഭഗവാനായ ഗണേശന് അച്ഛനും അമ്മയ്ക്കും ചുറ്റും ചുറ്റി. വെള്ളാപ്പള്ളിയുടെ പരാമര്‍ശത്തിനെതിരെ മന്ത്രി കെ.ബി. ഗണേഷ് കുമാറും പ്രതികരിച്ചു. അത് ഓരോരുത്തരുടെ സംസ്കാരമാണ്. എല്ലാവര്ക്കും ഒരേ സംസ്കാരമല്ല. ആ സംസ്കാരം ആളുകള്‍ തിരിച്ചറിഞ്ഞാല്‍ മതി. അതിന് മറുപടിയൊന്നും പറയുന്നില്ല. ആ…
Read Moreഒറ്റയ്ക്കും കൂട്ടായും നിരവധി തവണ ബലാത്സംഗം ചെയ്തു; മയക്കുമരുന്ന് നൽകി കോളജ് അധ്യാപികയെ പിഡീപ്പിച്ചത് സുഹൃത്തുക്കൾ; അതിക്രമം നേരിട്ടത് കൊച്ചിയിലെ ഫ്ളാറ്റിൽവച്ച്
കൊച്ചി: കോളജ് അധ്യാപികയെ എംഡിഎംഎ നൽകി ബോധം കെടുത്തി കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. മലപ്പുറം വടക്കേപ്പുറത്ത് വീട്ടിൽ ഫിറോസ് (28), കോട്ടയം പുത്തൻ പറമ്പിൽ വീട്ടിൽ മാർട്ടിൻ ആന്റണി (27 ) എന്നിവരെയാണ് കളമശേരി പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രിയാണ് മലപ്പുറം സ്വദേശിനിയായ കോളജ് അധ്യാപിക പരാതിയുമായി കളമശേരി പോലീസിനെ സമീപിച്ചത്. നെടുമ്പാശേരിയിലെയും കളമശേരിയിലെയും ഫ്ലാറ്റിലാണ് പീഡനം നടന്നത്. ബലം പ്രയോഗിച്ച് എംഡിഎംഎയും കഞ്ചാവും നൽകി ബോധം കെടുത്തി ലൈംഗീകമായി പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ഒറ്റയ്ക്കും കൂട്ടായും നിരവധി തവണ ബലാത്സംഗം ചെയ്തെന്നും പരാതിയിലുണ്ട്. യുവതി ഒരു ആഘോഷ പരിപാടിയിലാണ് പ്രതികളെ പരിചയപ്പെട്ടത്. യൂസ്ഡ് കാർ വിൽപ്പനയും റെന്റ് എ കാർ ബിസിനസും നടത്തുന്നവരാണ് പ്രതികൾ.
Read Moreപത്ത് ചാക്കുകെട്ടിൽ ഒളിപ്പിച്ചത് 4 ലക്ഷം രൂപയോളം വരുന്ന പാൻമസാല; കൂട്ടിക്കലിൽ ലഹരി എത്തിച്ചത് വിദ്യാർഥികളെ നോട്ടമിട്ട്; അന്വേഷണം ഊർജിതമാക്കി എക്സൈസ്
മുണ്ടക്കയം: കൂട്ടിക്കൽ കാവാലിയിൽനിന്നു വൻതോതിൽ നിരോധിത പാൻമസാല ഉത്പന്നങ്ങൾ എക്സൈസ് പിടികൂടി. നെടുമ്പാശേരി-മുപ്പത്തഞ്ചാംമൈൽ സംസ്ഥാന പാതയിൽ കൂട്ടിക്കലിനും പറത്താനത്തിനുമിടയിൽ കാവാലി വ്യൂ പോയിന്റിനു സമീപമാണ് കാട്ടിൽ ഒളിപ്പിച്ച നിലയിൽ പത്തു ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ എക്സൈസ് കണ്ടെത്തിയത്. പത്തു ചാക്കുകളിലായി 8000ലധികം പാൻമസാല പായ്ക്കറ്റുകളാണ് ഉണ്ടായിരുന്നത്. വിപണിയിൽ ഒരു പായ്ക്കറ്റ് 50 രൂപയ്ക്കാണ് കച്ചവടം. നാലു ലക്ഷത്തിലധികം രൂപ വില വരുന്ന ഉത്പന്നങ്ങളാണ് എക്സൈസ് പിടികൂടിയത്.തെരഞ്ഞെടുപ്പിനു മുന്നോടിയായി മേഖലയിൽ എക്സൈസ് പരിശോധന ഊർജിതമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെത്തിയത്. എക്സൈസ് ഇൻസ്പെക്ടർ സുധി കെ. സത്യപാലൻ, പ്രവന്റീവ് ഓഫീസർ കെ.എൻ. സുരേഷ് കുമാർ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് പി.എസ്. രതീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി.എ. ഷൈജു, സനൽ മോഹൻദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. വിദ്യാർഥികളെ നോട്ടമിട്ട്കൂട്ടിക്കൽ, മുണ്ടക്കയം, ഏന്തയാർ, ഇളങ്കാട്…
Read Moreഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടു; ഭീഷണിപ്പെടുത്തി വീഡിയോ കൈക്കലാക്കി; ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് പതിനാറുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കി
തിരുവല്ല: ഇരിങ്ങാലക്കുടയില്‍ പതിനാറുകാരിയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിയെ തിരുവല്ലയില്‍നിന്ന് പോലീസ് പിടികൂടി. തിരുവല്ല കമ്മലത്തകിടി സ്വദേശി പാണംകാലയില്‍ വീട്ടില്‍ സച്ചു (25)വിനെയാണ് തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തിരുവല്ലയിലെ വീട്ടില്‍നിന്ന് പിടികൂടിയത്. പെണ്‍കുട്ടിയെ മൊബൈല്‍ ആപ്പായ സ്നാപ്പ് ചാറ്റിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും മെസേജുകള്‍ അയച്ചാണ് പ്രതി പരിചയപ്പെട്ടത്. സ്നേഹം നടിച്ചും വീട്ടിലേക്ക് വരുമെന്ന് ഭീഷണിപ്പെടുത്തിയും വീഡിയോകള്‍ വാങ്ങി. ഒരു ദിവസം രാത്രി പെണ്‍കുട്ടിയുടെ വീടിന്റെ മുറ്റത്തേക്ക് അതിക്രമിച്ചുകയറിയ പ്രതി വീഡിയോകള്‍ കൂട്ടുകാര്‍ക്കും സ്കൂള്‍ ഗ്രൂപ്പിലേക്കും അയയ്ക്കുമെന്നും വാതില്‍ ചവിട്ടിപ്പൊളിക്കുമെന്നും ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് പരാതി. ഇരിങ്ങാലക്കുട വനിതാ സെല്ലില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. ഇരിങ്ങാലക്കുട സ്റ്റേഷന് എസ്എച്ച്ഒ കെ.ജെ. ജിനേഷ്, എസ്ഐ എം.ആര്. കൃഷ്ണപ്രസാദ്, ജിഎസ്ഐ ടി.പി. പ്രീജു, ജിഎസ് സിപിഒമാരായ ഇ.എസ്. ജീവന്, കമല്‍കൃഷ്ണ,…
Read Moreആർഎസ്എസ് ക്യാമ്പിൽ ലൈംഗിക പീഡനം നേരിട്ടു; 3 വയസുമുതൽ അയൽവാസിയായ കണ്ണൻചേട്ടൻ നിരന്തരം പീഡിപ്പിച്ചു; അനന്തുവിന്റെ ഷെഡ്യൂൾ വീഡിയോ പുറത്ത്
കോട്ടയം: ആർഎസ്എസ് ക്യാമ്പിൽ പീഡനത്തിനിരയായി എന്നു പോസ്റ്റിട്ട ശേഷം ജീവനൊടുക്കിയ കാഞ്ഞിരപ്പള്ളി വഞ്ചിമല ചാമക്കാലായില്‍ അനന്തു അജിയുടെ വീഡിയോ സന്ദേശം പുറത്ത്. മരണമൊഴി എന്ന പേരിൽ ഇന്‍സ്റ്റഗ്രാമില്‍ ഷെഡ്യൂള്‍ ചെയ്ത വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. എന്തിനാണു ജീവനൊടുക്കിയതെന്ന് ഈ വീഡിയോ കാണുമ്പോള്‍ നിങ്ങള്‍ക്കു വ്യക്തമാകുമെന്നു പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത്. ഒരിക്കലും ആർഎസ്എസുകാരുമായി ഇടപെഴകരുതെന്നും സോ-കോൾഡ് സംഘികൾ ആയ അവർ പീഡകരാണെന്നും വീഡിയോയിൽ പറയുന്നു. അവരുടെ ഐടിസി ക്യാമ്പുകളിലും ഒടിസി ക്യാമ്പുകളിലും വച്ച് താൻ മാനസികമായും ശാരീരികമായും ലൈംഗികമായും പീഡനം അനുഭവിച്ചിട്ടുണ്ടെന്നും വീഡിയോയിൽ വെളിപ്പെടുത്തുന്നുണ്ട്. അവർ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നുണ്ടെന്നും പലരും അതു തുറന്നു പറയാത്തതാണെന്നും യുവാവ് വീഡിയോയിൽ പറയുന്നു. ചെറുപ്രായത്തിലേ വീടിനടുത്തുള്ള ഒരാൾ തന്നെ തുടർച്ചയായി ലൈംഗികമായി പീഡിപ്പിക്കുന്നുണ്ടായിരുന്നു എന്നും വീഡിയോയിൽ വെളിപ്പെടുത്തലുണ്ട്. എല്ലാവരും കണ്ണൻ എന്നു വിളിക്കുന്ന നിതീഷ് മുരളീധരൻ എന്നയാളാണ് തന്നെ പീഡിപ്പിച്ച…
Read More