കൊല്ലം: കാമുകനോട് പിണങ്ങി കാഞ്ഞിരപ്പള്ളി സ്വദേശിനിയായ യുവതി കായലിൽ ചാടി. രക്ഷിക്കാന്‍ കാമുകനും കൂടെച്ചാടി. മുങ്ങിത്താഴ്ന്ന യുവാവിനും യുവതിക്കും രക്ഷകനായി ജലഗതാഗത വകുപ്പിലെ ജീവനക്കാര്‍. കൊല്ലം ആശ്രാമം ലിങ്ക് റോഡ് പാലത്തിന് സമീപമായിരുന്നു സംഭവം. കൊല്ലത്ത് ബാങ്ക് കോച്ചിംഗ് പഠിക്കുന്ന കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിനിയായ 22കാരിയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. പ്രദേശവാസിയായ രാജേഷാണ് യുവതി കായലിലേയ്ക്ക് ചാടുന്നത് ആദ്യം കാണുന്നത്. ഈ സമയം രാജേഷിന്റെ സുഹൃത്ത് മുനീര്‍ അവിടേയ്ക്ക് എത്തി. യുവതി ചാടിയ കാര്യം രാജേഷ് പറഞ്ഞതോടെ മുനീര്‍ കായലിലേയ്ക്ക് എടുത്തുചാടി. യുവതിയുടെ മുടിയില്‍ പിടിച്ച് പാലത്തിന്റെ തൂണിലേയ്ക്ക് കയറാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഈ സമയം ജലാഗതാഗത വകുപ്പിന്റെ ബോട്ട് അതുവഴി കടന്നുപോകുന്നുണ്ടായിരുന്നു. ബോട്ട് ജീവനക്കാരില്‍ ഒരാള്‍ കായലിലേയ്ക്ക് ചാടി ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. കാമുകനുമായി പിണങ്ങിയതിനെ തുടര്‍ന്നാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് യുവതി പോലീസിൽ മൊഴി നല്കി.
Read MoreCategory: Top News
പാതിരാത്രി ഹോസ്റ്റലിൽ അതിക്രമിച്ച് കയറി ഐടി ജീവനക്കാരിയെ പീഡിപ്പിച്ചു; ഭയന്നു പോയ യുവതി രാവിലെ അധികൃതരെ വിവരമറിയിച്ചു; പ്രതി പിടിയിൽ
തിരുവനന്തപുരം: ഹോസ്റ്റലിൽ അതിക്രമിച്ച് കയറി ഐടി ജീവനക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ലോറി ഡ്രൈവറായ പ്രതിയെ മധുരയിൽ നിന്നാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയിലാണ് യുവതി കഴക്കൂട്ടത്തെ ഹോസ്റ്റലിൽവച്ച് പീഡനത്തിനിരയായത്. ഹോസ്റ്റലിലെ മുറിയിൽ ഒറ്റക്കാണ് യുവതി താമസിച്ചിരുന്നത്. ഭയന്നുപോയ യുവതി രാവിലെയാണ് ഹോസ്റ്റൽ അധികൃതരെ വിവരമറിയിച്ചത്. തുടര്‍ന്ന് അവര്‍ പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.
Read Moreഉണ്ണികൃഷ്ണൻ പോറ്റിയെ വെട്ടിലാക്കി വട്ടിപ്പലിശ ഇടപാട്: വീട്ടിൽ നിന്ന് സ്വർണവും പണവും ആധാരങ്ങളും പിടിച്ചെടുത്തു
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ അറസ്റ്റിലായ ഉണ്ണിക്കൃഷ്ണൻ പോറ്റി വട്ടിപ്പലിശക്കാരനെന്ന് സൂചന. ഇതുസംബന്ധിച്ച നിര്‍ണായക തെളിവുകളും എസ്ഐടി സംഘത്തിന് ലഭിച്ചു. വീട്ടിൽ നടത്തിയ പരിശോധനക്കിടെ ഇടപാടുകളുടെ ആധാരങ്ങൾ എസ്ഐടി സംഘം പിടിച്ചെടുത്തു. നിരവധി പേരുടെ ഭൂമി പോറ്റി സ്വന്തം പേരിലാക്കിയതിനുള്ള തെളിവും ലഭിച്ചു. 2020-നുശേഷമാണ് ഉണ്ണിക്കൃഷ്ണൻ പോറ്റി ഭൂമിയുടെ ആധാരം ഈടായി വാങ്ങികൊണ്ട് വട്ടിപ്പലിശക്ക് പണം നൽകി തുടങ്ങിയത്. നിരവധി പേരുടെ ഭൂമിയാണ് ഇതിലൂടെ ഉണ്ണിക്കൃഷ്ണൻ പോറ്റി കുടുംബാംഗങ്ങളുടെയും തന്റെയും പേരിലേക്ക് മാറ്റിയത്. ഇയാളുടെ വീട്ടിൽ അന്വേഷണ സംഘം ശനിയാഴ്ച വൈകുന്നേരം നാലിന് ആരംഭിച്ച പരിശോധന അർധരാത്രി പന്ത്രണ്ടരവരെ നീണ്ടു. പുളിമാത്ത് വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് വാര്‍ഡ് അംഗം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. വീട്ടിൽ നിന്ന് സ്വർണവും പണവും കണ്ടെടുത്തു. കേസുമായി ബന്ധപ്പെട്ട സ്വർണമാണോയെന്ന് പരിശോധിക്കുമെന്ന് അന്വേഷണ സംഘം പറഞ്ഞു.
Read Moreപോക്കറ്റിലുണ്ടായിരുന്ന കൽക്കണ്ടപ്പൊടി എംഡിഎംഎയാണെന്ന് തെറ്റിദ്ധരിച്ചു: അന്ന് 150 ദിവസം ജയിലിൽ ഇട്ടതും പോലീസ്; ഇന്ന് നെഞ്ച് വേദന വന്നപ്പോൾ രക്ഷകരായതും പോലീസ്
രാജപുരം: ചെയ്യാത്ത കുറ്റത്തിന് 150 ദിവസം ജയിലിൽ കഴിയേണ്ടി വന്നയാളാണ് മാലക്കല്ല് പതിനെട്ടാം മൈലിലെ ഞരളാട്ട് ബിജു മാത്യു (49). ഒപ്പമുള്ള സുഹൃത്തിന്റെ പോക്കറ്റിലുണ്ടായിരുന്ന കൽക്കണ്ടപ്പൊടി എംഡിഎംഎയാണെന്ന് തെറ്റിദ്ധരിച്ചാണ് കഴിഞ്ഞ വർഷം നവംബർ 25ന് കോഴിക്കോട് പോലീസ് ഇരുവരെയും പിടികൂടി ജയിലിലടച്ചത്. മയക്കുമരുന്ന് കേസിൽ ജയിലിൽ കിടന്നയാളെന്ന ദുഷ്പേരു മൂലം ഏറെനാൾ ജോലി പോലും കിട്ടാതെ വലഞ്ഞ ബിജു 76 വയസുള്ള അമ്മയ്ക്കൊപ്പം മാലക്കല്ലിലെ വീട്ടിൽ കഴിയുകയായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് വീട്ടിൽ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ടത്. നടക്കാൻ പോലും വയ്യാത്ത അമ്മയെ വിവരമറിയിക്കാതെ നേരേ സംസ്ഥാനപാതയിലേക്ക് ഇറങ്ങിനിന്നു. നിരവധി വാഹനങ്ങൾക്കു കൈനീട്ടിയെങ്കിലും ആരും നിർത്തിയില്ല. അപ്പോഴാണ് രാജപുരം പോലീസിന്റെ പട്രോളിംഗ് സംഘം അതുവഴി വന്നത്. ഒട്ടും സമയം കളയാതെ സിപിആർ നൽകിയും ആശുപത്രിയിലെത്തിച്ചും പോലീസ് ബിജുവിന്റെ ജീവൻ രക്ഷിച്ചു. കോഴിക്കോട്ടെ സഹപ്രവർത്തകർ അറിയാതെ ചെയ്ത കുറ്റത്തിനുള്ള പ്രായശ്ചിത്തം…
Read Moreരാജേഷേ നീയോ… പതുങ്ങിപ്പതുങ്ങി വീടിന്റെ പിന്നാമ്പുറത്തെത്തി; വൃദ്ധയുടെ മാലപൊട്ടിച്ച് വേഗത്തിൽ സ്ഥാലം വിട്ടു; സിസി ടിവിയിൽ നാട്ടുകാർ കണ്ടത് സിപിഎം കൗൺസിലറെ
കണ്ണൂർ: കൂത്തുപറമ്പിൽ വയോധികയുടെ മാല പൊട്ടിച്ചോടിയ സിപിഎം കൗൺസിലർ പി.പി. രാജേഷാണ് അറസ്റ്റിൽ. കണിയാർക്കുന്നിൽ കുന്നുമ്മൽ ഹൗസിൽ പി. ജാനകിയുടെ മാലയാണ് പൊട്ടിച്ച് കടന്നുകളഞ്ഞത്. മാലയ്ക്ക് ഒരു പവനിലധികം തൂക്കം വരും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയായിരുന്നു സംഭവം. ജാനകി വീടിന്റെ പിൻവശത്തുനിന്ന് മീൻ വെട്ടുകയായിരുന്നു. വീടിന്റെ പിന്നിലൂടെ എത്തിയ മോഷ്ടാവ് മാല പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. സംഭവസമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ജാനകിയുടെ നിലവിളികേട്ട് സമീപത്തെ വീട്ടുകാർ ഓടിയെത്തുമ്പോഴോക്കും മോഷ്ടാവ് സ്കൂട്ടറിൽ കടന്നുകളഞ്ഞു. തുടർന്നു കൂത്തുപറമ്പ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് രാജേഷ് പിടിയിലായത്.
Read Moreസജിത വധക്കേസിൽ ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം; പ്രതിക്ക് മുൻപ് ക്രിമിനൽ പശ്ചാത്തലമില്ല; കേസ് അപൂർവങ്ങളിൽ അപൂർവമായി കാണാൻ കഴിയില്ലെന്ന് കോടതി
പാലക്കാട്: നെന്മാറ പോത്തുണ്ടി സജിത കൊലക്കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം. മൂന്ന് വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. ഇരട്ട ജീവപര്യന്തം ശിക്ഷയ്ക്കു പുറമേ നാലേകാൽ ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. എല്ലാ ശിക്ഷയും ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും പാലക്കാട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി ജസ്റ്റീസ് കെന്നത്ത് ജോര്‍ജ് വിധിച്ചു. കൊലപാതകത്തിനും അതിക്രമിച്ചു കയറിയതിനുമാണ് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്. പ്രതി ചെന്താമരയ്ക്കു വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. അതേസമയം കേസ് അപൂർവങ്ങളിൽ അപൂർവമായി കാണാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. ചെന്താമരയ്ക്ക് മുൻപ് ക്രിമിനൽ പശ്ചാത്തലമില്ലെന്ന് കോടതി പരാമർശിച്ചു. 2019 ഓഗസ്റ്റ് 31നാണ് അയല്‍വാസിയായ നെന്മാറ പോത്തുണ്ടി ബോയന്‍ കോളനിയില്‍ സജിത (35)യെ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. ജാമ്യത്തിലിറങ്ങിയ പ്രതി ഇക്കഴിഞ്ഞ ജനുവരി 27ന് സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തി.
Read Moreറോക്കിയാണ് താരം… പാമ്പിനെ കൊന്ന് ഉടമയുടെ ജീവന് രക്ഷിച്ച് റോക്കി; പാമ്പുകടിയേറ്റ നായ അപകടനില തരണം ചെയ്തെന്ന് ഡോക്ടർമാർ
എടത്വ: പാമ്പിനെ കടിച്ചുകൊന്ന് ഉടമയുടെ ജീവന് രക്ഷിച്ച് വീരനായകനായി റോക്കി. പാമ്പുകടിയേറ്റ നായ അപകടനില തരണം ചെയ്തു. പച്ച തോട്ടുകടവ് തുഷാരയുടെ വീടിന്റെ മുറ്റത്ത് കഴിഞ്ഞദിവസം ഉച്ചകഴിഞ്ഞ് 1.30നാണ് സംഭവം. വീടിന്റെ മുറ്റത്തേക്ക് ഇഴഞ്ഞുവന്ന മൂര്ഖന്പാമ്പിനെയാണ് റോക്കി എന്ന നായ നേരിട്ടത്. പാമ്പിനെ കടിച്ചുകൊടഞ്ഞ റോക്കിക്ക് പാമ്പിന്റെ കടിയേറ്റിരുന്നു. വിദേശത്തുനിന്ന് വരുന്ന ഭര്‍ത്താവ് സുബാഷ് കൃഷ്ണയെ വിളിക്കാനായി വീട്ടുടമ തുഷാര യാത്ര തിരിക്കാന്‍ വീട്ടുമുറ്റത്തേക്ക് ഇറങ്ങുകയാണ് സംഭവം. കളര്‍കോട് വെറ്ററിനറി ആശുപത്രി ഡോക്ടര്‍ മേരിക്കുഞ്ഞിന്റെ നിര്‍ദേശ പ്രകാരം നായയെ ഹരിപ്പാട് വെറ്ററിനറി ആശുപത്രിയിലേക്കും തുടര്‍ന്ന് തിരുവല്ല മഞ്ഞാടിയിലെ സ്വകാര്യ പെറ്റ്സ് ആശുപത്രിയിലേക്കും മാറ്റി. ദിവസങ്ങളുടെ നീണ്ട ചികിത്സയ്ക്കൊടുവില്‍ നായ സുഖം പ്രാപിച്ചു. വിദേശത്തുനിന്ന് എത്തിയ സുഭാഷ് നേരേ ആശുപത്രിയിലേക്കാണ് എത്തിയത്. വെറ്ററിനറി സര്ജന് ഡോ. ബിബിന്‍ പ്രകാശിന്റെ നേതതൃത്വത്തില്‍ ഡോ. സിദ്ധാര്‍ഥ്, ഡോ. നീമ, ഡോ. ലിറ്റി…
Read Moreശബരിമല സ്വർണക്കൊള്ളയുടെ മുഖ്യ ആസൂത്രകർ ഇപ്പോഴും കാണാമറയത്ത്; പിണറായി സർക്കാർ വിശ്വാസികളെ വഞ്ചിച്ചെന്ന് അടൂർ പ്രകാശ്
പത്തനംതിട്ട: ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഉണ്ണിക്കൃഷ്ണൻ പോറ്റിയെ അറസ്റ്റു ചെയ്തെങ്കിലും സംഭവത്തിനു പിന്നിലെ മുഖ്യ ആസൂത്രകർ ഇപ്പോഴും കാണാമറയത്താണെന്ന് യുഡിഎഫ് കൺവീനർ. തിരുവനന്തപുരത്തു നിന്നാരംഭിച്ച വിശ്വാസ സംരക്ഷണ യാത്രയ്ക്ക് റാന്നിയിലും ആറന്മുളയിലും ലഭിച്ച സ്വീകരണങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. പിണറായി വിജയൻ നേതൃത്വം നൽകിയ സർക്കാർ വിശ്വാസികളെ വഞ്ചിച്ചിരിക്കുകയാണ്. ശബരിമലയിലെ ആചാരലംഘനത്തിന് പൂർണ ഉത്തരവാദിത്വം സർക്കാരിനാണ്. ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ഇനിയെങ്കിലും ദേവസ്വം മന്ത്രി തയാറാകണമെന്നും പ്രകാശ് ആവശ്യപ്പെട്ടു. ശബരിമലയുടെ പവിത്രതയെപ്പോലും കളങ്കപ്പെടുത്തി തീവെട്ടിക്കൊള്ള നടത്തിയ ശേഷവും ന്യായീകരണം പറയുന്നതിൽ എന്തർഥമാണുള്ളതെന്ന് അദ്ദേഹം ആരാഞ്ഞു. അയ്യപ്പ വിഗ്രഹത്തിന്റെ ചെറുപതിപ്പ് നൽകിയാണ് അടൂർ പ്രകാശിനെ കോന്നി വരവേറ്റത്. സദസി ചിരാത് തെളിയിച്ച് വിശ്വാസ സംരക്ഷണ യാത്രയ്ക്ക് ഐകൃദാർഢ്യം പ്രകടിപ്പിച്ചു. തുടർന്ന് നടന്ന സമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. റാന്നിയിലും ആറന്മുളയിലും നടന്ന യോഗങ്ങൾ ചാണ്ടി ഉമ്മൻ…
Read Moreരാഹുൽ ഗാന്ധിയെ വിമർശിച്ച് അമേരിക്കൻ ഗായിക മേരി മിലിബെൻ; പ്രധാനമന്ത്രിയെ പിന്തുണയ്ക്കുന്ന ഗായികയാണ് മിലിബെൻ
ന്യൂയോർക്ക്: രാഹുൽ ഗാന്ധിയെ വിമർശിച്ച് അമേരിക്കൻ ഗായിക മേരി മിലിബെൻ. താൻ ഇന്ത്യയെ വെറുക്കുന്നുവെന്ന പ്രചരണങ്ങളിലേക്ക് തിരികെ പോകാനും മേരി മിലിബെൻ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഭയക്കുന്നുവെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് പിന്നാലെയാണ് മേരി മിലിബെൻ വിമർശനവുമായി രംഗത്തെത്തിയത്. പ്രധാനമന്ത്രിയെ പിന്തുണയ്ക്കുന്ന ഗായികയാണ് മിലിബെൻ. റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കാമെന്ന് മോദി ഉറപ്പുനൽകിയതായി ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു രാഹുലിന്റെ പരാമർശം.
Read Moreഎക്സൈസിന്റെ ലഹരി വിരുദ്ധ ബോധവത്കരണം ലക്ഷ്യം കണ്ടില്ല: 10 വര്‍ഷത്തിനിടെ ലഹരിക്കേസുകളില്‍ പ്രതികളായത് 1,949വിദ്യാര്‍ഥികള്‍; ശിക്ഷിക്കപ്പെട്ടത് 454 വിദ്യാര്‍ഥികള്‍
കൊച്ചി: സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ലഹരി വ്യാപനം തടയുന്നതിനായി സംസ്ഥാന എക്സൈസ് വകുപ്പ് നടത്തുന്ന ബോധവത്കരണ പരിപാടികള്‍ ലക്ഷ്യം കാണുന്നില്ലെന്ന് വകുപ്പിന്റെ കണക്കുകള്‍തന്നെ വ്യക്തമാക്കുന്നു. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ സംസ്ഥാനത്ത് ലഹരിക്കേസുകളില്‍ പ്രതിയായത് 1,949 വിദ്യാര്‍ഥികളെന്നാണ് എക്സൈസ് വകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ സ്കൂള്‍ കോളജ് വിദ്യാര്‍ഥി- വിദ്യാര്‍ഥിനികളാണ് പ്രതികളായിട്ടുള്ളത്. 2025 ഓഗസ്റ്റ് വരെ 312 വിദ്യാര്‍ഥികളാണ് ലഹരിക്കേസുകളില്‍ പ്രതിയായത്. 2024 ല്‍ 379 പേരും 2023 ല്‍ 531 പേരും 2022 ല്‍ 332 പേരും 2021 ല്‍ 80 പേരും ലഹരിക്കേസുകളില്‍ പിടിക്കപ്പെട്ടു. 79 വിദ്യാര്‍ഥികളാണ് 2020 ല്‍ ലഹരിക്കേസുകളില്‍ പ്രതികളായത്. 2019 ല്‍ 74 പേരും 2018 ല്‍ 100 പേരും 2017 ല്‍ 42 പേരും 2016 ല്‍ 20 പേരും ലഹരിക്കേസുകളില്‍ പ്രതികളായ വിദ്യാര്‍ഥികളുടെ കൂട്ടത്തിലുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇക്കാലയളവില്‍ ശിക്ഷിക്കപ്പെട്ട…
Read More