അമ്പലപ്പുഴ: പുന്നപ്രയിൽ അമ്മയും മകനും എംഡിഎംഎയുമായി പിടിയിൽ. ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും പുന്നപ്ര പോലിസും ചേർന്ന് മൂന്ന് ഗ്രാം എംഡിഎംഎയുമായാണ് പിടികൂടിയത്. അമ്പലപ്പുഴ കരൂർ കൗസല്യ നിവാസിൽ സൗരവ് ജിത്ത് (18), അമ്പലപ്പുഴ കൗസല്യ നിവാസ് സത്യമോൾ (46) എന്നിവരാണ് പറവൂരിലെ ഒരു ഹോട്ടലിനു മുന്നിൽ വച്ച് പിടിയിലായത്. ലോ ആൻഡ് ഓർഡർ എഡിജിപിയുടെ ഓപ്പറേഷൻ ഡി. ഹണ്ടിന്റെ ഭാഗമായി ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും പുന്നപ്ര പോലീസും ചേർന്ന് പറവൂർ ഹൈവേയിൽ റോഡിൽ നടത്തിയപരിശോധനയിലാണ് പ്രതികൾ പിടിയിലായത്. മാസത്തിൽ പല പ്രാവിശ്യം ലഹരിവസ്തുക്കൾ എറണാകുളം ഭാഗത്തുപോയി വാങ്ങി നാട്ടിൽ എത്തിച്ച് അമിത ലാഭമുണ്ടാക്കി ആഡംബര ജീവിതം നയിക്കുകയായിരുന്നു ഇവർ. കരുനാഗപ്പള്ളി ഫാമിലി കോടതിയിൽ വക്കിലായി ജോലി ചെയ്തു വരികയായിരുന്നു സത്യമോൾ. കാറിൽ വക്കീലിന്റെ എംബ്ലം പതിച്ചാ ണ് പോലീസിന്റെ പരിശോധനയിൽനിന്നു പലപ്പോഴും രക്ഷപ്പെട്ടിരുന്നത്. അമ്മയും ഒന്നിച്ചാണ്…
Read MoreCategory: Top News
നിര്‍മിത ബുദ്ധിയുമായി കേരള പോലീസും… കുഞ്ഞുങ്ങള്‍ക്കെതിരെയുള്ള സൈബര്‍ ലൈംഗികാതിക്രമം; ഇരയെ കണ്ടെത്താനും പ്രതിയെ കുരുക്കാനും കേരളാ പോലീസ് റെഡി
കൊച്ചി: കുഞ്ഞുങ്ങള്‍ക്കെതിരെ സൈബര്‍ ലൈംഗികാതിക്രമം നടത്തി മുങ്ങാമെന്നു കരുതുന്നവര്‍ കരുതിയിരിക്കുക. മിനിറ്റുകള്‍ക്കകം നിങ്ങളെ പൂട്ടാനുള്ള നിര്‍മിത ബുദ്ധി അധിഷ്ഠിത (എഐ ) സോഫ്ട് വെയര്‍ ടൂള്‍ തയാറാക്കിയിരിക്കുകയാണ് കേരള പോലീസ്. കൊച്ചു കുട്ടികളുടെ മോശം ഫോട്ടോകളും വീഡിയോകളും ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നതിന് തടയിടാനും പ്രചരിക്കുന്ന ചിത്രത്തിലെ ഇരയെ കണ്ടെത്താനും സഹായിക്കുന്നതാണ് ഈ സോഫ്റ്റ് വെയര്‍ ടൂള്‍. ചൈല്‍ഡ് സെക്ഷ്വല്‍ അബ്യൂസ് മെറ്റീരിയല്‍സ് എന്നറിയപ്പെടുന്ന ഇത്തരം ലക്ഷക്കണക്കിന് ചിത്രങ്ങളും വീഡിയോകളുമാണ് ഇന്റര്‍നെറ്റില്‍ ഇന്ന് പ്രചരിക്കുന്നത്. ഇതില്‍ നിന്ന് ഇരയെ കണ്ടെത്താനും ഇത്തരം വീഡിയോകളും ചിത്രങ്ങളും ഇന്റര്‍നെറ്റില്‍ നിന്ന് നീക്കാനും ഈ സോഫ്റ്റ്വെയര് സഹായിക്കുമെന്ന് സൈബര്‍ ഓപ്പറേഷന്‍സ് എസ്പി അങ്കിത് അശോകന് പറഞ്ഞു. എഐ ടൂള്‍ ഉപയോഗിച്ച് ചിത്രത്തിലോ വീഡിയോയില്‍ നിന്നോ ഇരയെ നീക്കം ചെയ്യും. നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ ചിത്രത്തില്‍ ദൃശ്യമാകുന്ന മറ്റ് വസ്തുക്കള്‍ ഓരോ ഭാഗങ്ങളാക്കും (ഇമേജ് സെഗ്മന്റേഷന്‍).…
Read Moreമലപ്പുറത്ത് പതിനൊന്ന് വയസുകാരിക്ക് വിവാഹ നിശ്ചയം; പ്രതിശ്രുത വരനടക്കം പത്ത് പേർക്കെതിരെ കേസ്; കുട്ടിക്ക് രക്ഷകരായത് നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ
മലപ്പുറം: ഒന്‍പതാം ക്ലാസിൽ പഠിക്കുന്ന പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയിച്ച സംഭവത്തിൽ പ്രതിശ്രുതവരൻ അടക്കം പത്തുപേർക്കെതിരേ ശൈശവ വിവാഹത്തിനു കേസെടുത്തു. മലപ്പുറം ജില്ലയിലെ കാടാന്പുഴ മാറാക്കര പഞ്ചായത്തിലെ മരവട്ടത്താണു സംഭവം. ഇന്നലെ ഉച്ചയോടെയാണ് വിവാഹം ഉറപ്പിക്കുന്നതിന്റെ ഭാഗമായി ഇരുപത്തിരണ്ടുകാരനായ പ്രതിശ്രുത വരനും കുടുംബവും പതിനാലുകാരിയുടെ വീട്ടിലെത്തിയത്. ഇരുകൂട്ടരും ബന്ധുക്കളാണ്. പരിസരവാസികൾ വിവരം നൽകിയതിനെത്തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗം തലേദിവസം വീട്ടിലെത്തി വിവാഹത്തിനുള്ള ശ്രമവുമായി മുന്നോട്ടുപോകരുതെന്നു കർശനമായി നിർദേശിച്ചിരുന്നു.
Read Moreപ്രജാരാജ്യത്തെ തമ്പ്രാൻ പറയുന്നു…. വെളുക്കെ ചിരിക്കുന്ന രാഷ്ട്രീയക്കാരനാകാനില്ല; സിനിമാഭിനയം തുടരണം, വരുമാനം വലിയ തോതിൽ നിലച്ചെന്ന് സുരേഷ് ഗോപി
മട്ടന്നൂർ: കേരളത്തിന് ഉയർന്ന പരിഗണനയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്കുന്നതെന്നു കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. രാജ്യസഭ എംപി സി. സദാനന്ദന്റെ ഓഫീസ് ഉദ്ഘാടനവും മട്ടന്നൂർ പൗരാവലിയുടെ നേതൃത്വത്തിൽ എംപിക്ക് നല്കുന്ന സ്വീകരണവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യസഭാ എംപിയെന്ന നിലയിൽ വലിയ വികസന പദ്ധതികൾ കണ്ണൂരിലേക്ക് കൊണ്ടുവരാൻ സി. സദാനന്ദന് കഴിയും. മന്ത്രിയാകണമെന്ന് ഒരിക്കലും താൻ ആഗ്രഹിച്ചിട്ടില്ല. സിനിമാഭിനയം തുടരണമെന്നായിരുന്നു ആഗ്രഹം. ഇപ്പോൾ വരുമാനം വലിയ തോതിൽ നിലച്ചു. പാർട്ടിയിലെ ഏറ്റവും ഇളയ അംഗമാണ് താൻ. തന്നെ ഒഴിവാക്കി സദാനന്ദനെ മന്ത്രിയാക്കിയാൽ പുതിയ രാഷ്ട്രീയ ചരിത്രമാകും. മനസിലുള്ളത് മറച്ചുവച്ച് ചിരിച്ചുകാണിക്കുന്ന രാഷ്ട്രീയക്കാരനാകാൻ തനിക്ക് ഒരിക്കലും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മട്ടന്നൂർ- ശിവപുരം റോഡിൽ ഇല്ലംമൂലയിൽ ഓഫീസ് ഉദ്ഘാടനം ചെയ്ത ശേഷം മട്ടന്നൂർ ശ്രീശങ്കര വിദ്യാപീഠം സീനിയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ നടന്ന പൗരസ്വീകരണത്തിൽ സ്വാഗത…
Read Moreമൂന്ന് മക്കളുള്ള യുവതിക്കൊപ്പം 22 കാരന്റെ താമസം; പിന്നീട് യുവതി നേരിട്ടത് കൊടിയ മർദനം; യുവതിയുടെ മരണത്തിൽ പുറത്ത് വരുന്ന വിവരങ്ങൾ ഞെട്ടിക്കുന്നത്
കൊല്ലം: നെടുവത്തൂരിൽ കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കുന്നതിനിടെ ചുറ്റുമതിൽ ഇടിഞ്ഞ് മൂന്നുപേർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മരിച്ച ശിവകൃഷ്ണന്റെ ക്രൂരമർദനത്തെ തുടർന്നാണ് അർച്ചന കിണറ്റിൽ ചാടിയതെന്നാണ് വിവരം. സുഹൃത്തുക്കളായ ശിവകൃഷ്ണനും അര്‍ച്ചനയും മൂന്ന് വര്‍ഷത്തോളമായി ഒരുമിച്ചാണ് താമസിക്കുന്നത്. അര്‍ച്ചനയുടെ മൂന്ന് മക്കളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. സ്ഥിര മദ്യപാനിയായ ശിവകൃഷ്ണന്‍ അര്‍ച്ചനയുമായി നിരന്തരം വഴക്കുണ്ടാക്കിയിരുന്നു. ഞായറാഴ്ച രാത്രിയിലും പ്രശ്നമുണ്ടായി. തുടർന്ന് അർച്ചനയെ ക്രൂരമായി മർദിച്ചു. മുഖത്ത് പരിക്കേറ്റത് അര്‍ച്ചന ഫോണില്‍ ചിത്രീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ അര്‍ധരാത്രിയോടെ അര്‍ച്ചന കിണറ്റിലേക്ക് ചാടി. ശിവകൃഷ്ണനാണ് ഫയര്‍ഫോഴ്സിനെ വിളിച്ച് വരുത്തിയത്. ഫയർഫോഴ്സ് എത്തിയപ്പോഴും ഇയാൾ മദ്യലഹരിയിലായിരുന്നു. കൊട്ടാരക്കര ഫയര്‍ഫോഴ്സ് യൂണിറ്റിലെ ജീവനക്കാരാണ് സ്ഥലത്തെത്തിയത്. എല്ലാ സുരക്ഷാ സംവിധാനങ്ങളോടെയും സോണി എന്ന ഉദ്യോഗസ്ഥന് കിണറ്റിലിറങ്ങി. കിണറ്റിലുണ്ടായിരുന്ന അര്‍ച്ചനയ്ക്ക് ജീവനുണ്ടായിരുന്നു. 12 അടിയോളം താഴ്ചയുള്ള കിണറിലിറങ്ങിയ സോണി അര്‍ച്ചനയെ മുകളിലേക്ക് കയറ്റിക്കൊണ്ടിരിക്കെ കിണറിന്റെ…
Read Moreഇങ്ങനെയും ചതിക്കാം… മകളോട് അത്രയ്ക്ക് പ്രണയമാണെങ്കിൽ നിനക്ക് വിഷം കഴിച്ച് കാണിക്കാമോ; പെൺവീട്ടുകാർ നിർബന്ധിച്ചപ്പോൾ വിഷം കഴിച്ച് കാണിച്ച് യുവാവ്
റായ്പുർ: പ്രണയം സത്യമാണെന്ന് തെളിയിക്കാൻ വിഷം കഴിച്ച യുവാവിന് ദാരുണാന്ത്യം. ഛത്തീസ്ഗഡിലെ കോര്‍ബ ജില്ലയിലാണ് സംഭവം. ദിയോപാഹ്രി ഗ്രാമവാസിയായ കൃഷ്ണകുമാര്‍ പാണ്ഡോ (20) ആണ് മരിച്ചത്. കാമുകിയുടെ വീട്ടുകാരുടെ നിര്‍ബന്ധപ്രകാരമാണ് കൃഷ്ണകുമാർ വിഷം കഴിച്ചത്. സോനാരിയില്‍ താമസിക്കുന്ന ഒരു പെണ്‍കുട്ടിയുമായി കൃഷ്ണകുമാര്‍ പ്രണയത്തിലായിരുന്നു. ഇവരുടെ ബന്ധത്തെക്കുറിച്ച് അറിഞ്ഞ പെണ്‍കുട്ടിയുടെ വീട്ടുകാര്‍, യുവാവിനോട് വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. സെപ്റ്റംബര്‍ 25ന് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയപ്പോള്‍ അവളോട് യഥാർഥ പ്രണയമുണ്ടെങ്കില്‍ വിഷം കഴിച്ച് തെളിയിക്കാന്‍ ബന്ധുക്കള്‍ കൃഷ്ണകുമാറിനോടു പറഞ്ഞു. ഇതനുസരിച്ച് യുവാവ് വിഷം കഴിക്കുകയും പിന്നീട് ഈ വിവരം സ്വന്തം വീട്ടുകാരെ അറിയിക്കുകയും ചെയ്തു. ഗുരുതരാവസ്ഥയിലായ ഇയാൾ ചികിത്സയിൽ കഴിയവെ മരണത്തിനു കീഴടങ്ങി. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ യുവാവിനെ വിഷം കഴിക്കാന്‍ പ്രേരിപ്പിച്ചു എന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.
Read Moreഷാഫി പറമ്പിലിനെതിരായ പോലീസ് മർദനം: മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി
കോഴിക്കോട്: പേരാമ്പ്രയിലെ സംഘര്‍ഷത്തിനിടെ ഷാഫി പറമ്പിൽ എംപിക്ക് പോലീസ് മർദനമേറ്റ സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. കോൺഗ്രസ് കോഴിക്കോട് ജില്ലാ നേതൃത്വമാണ് പരാതി നൽകിയത്. വടകര ഡിവൈഎസ്പി ഹരിപ്രസാദ്, പേരാമ്പ്ര ഡിവൈഎസ്പി സുനിൽകുമാർ, ഷാഫിയെ ലാത്തി കൊണ്ടടിച്ച സിവിൽ പോലീസ് ഓഫീസർ എന്നിവർക്കെതിരെ നടപടി വേണമെന്നാണ് പരാതിയിലെ ആവശ്യം. നടപടിയില്ലെങ്കിൽ കോഴിക്കോട് റൂറൽ എസ്പിയുടെ ഔദ്യോഗിക വസതി ഉപരോധിക്കുമെന്നും കോൺഗ്രസ് മുന്നറിയിപ്പ് നൽകുന്നു. അതേസമയം, സംഭവത്തിൽ പാർലമെന്റ് പ്രിവിലേജ് കമ്മിറ്റിക്ക് ഷാഫി പറമ്പിൽ ഉടൻ പരാതി നൽകും.
Read Moreസുരക്ഷയാണ് മെയിൻ: ചാവേറുകൾ റെഡി; രാജ്യ സുരക്ഷയ്ക്കായി സൂയിസൈഡ് ഡ്രോണുകള്‍
കൊച്ചി: മണിക്കൂറില്‍ 200 കിലോമീറ്ററിലധികം വേഗത്തില്‍ സഞ്ചരിക്കുന്ന അക്രമകാരികളായ ഡ്രോണുകള്‍. ഇത് അതിര്‍ത്തിയില്‍ സൂയിസൈഡ് ഡ്രോണുകളായി ഉപയോഗിക്കാം, മിസൈലുകളെക്കാളും ചെലവു കുറഞ്ഞ രീതിയില്‍ ഇത് യുദ്ധത്തിനും ഉപയോഗിക്കാം- ഇന്ത്യന്‍ മിലിട്ടറിയുടെ കൈവശമുള്ള ഡ്രോണുകള്‍ക്കൊപ്പം കിടപിടിക്കാവുന്ന ഡ്രോണുകള്‍ ഒരുക്കിയിരിക്കുകയാണ് മൂവാറ്റുപുഴയിലെ ഡ്രോണ്‍ റൈസസ് കേരളയ്ക്ക് കീഴിലുള്ള ഫ്ലൈടെക്, യുഎവി സ്റ്റോര്‍ എന്നീ ഡ്രോണ്‍ സ്റ്റാര്‍ട്ട്അപ്പുകള്‍. കൊക്കൂണ്‍ 2025ന്റെ ഭാഗമായി നടത്തിയ ഡ്രോണ്ഷോയിലെ മുഖ്യ ആകര്‍ഷണവും ഇവരുടേതായിരുന്നു. നിലവില്‍ കേരളത്തില്‍ ഡ്രോണ്‍ റൈസിംഗ്, സിനിമാട്ടോഗ്രഫി, എയര്ഷോ എന്നിവടങ്ങളിലാണ് ഉപയോഗിക്കുന്നത്. ഫ്ലൈടെക്കിന്റെ സിഇഒ ആയ കാര്‍ത്തിക്കിന്റെയും ഡയറക്ടറായ മോസസിന്റെയും കീഴിയില്‍ 100 പേരടങ്ങിയ കമ്യൂണിറ്റിയാണ് ഇതിനുവേണ്ടി പ്രവര്‍ത്തിക്കുന്നത്. ഡ്രോണുകള്‍ ദീര്‍ഘ നേരം കൂടുതല്‍ വേഗത്തില്‍ സഞ്ചരിച്ച് ലക്ഷ്യസ്ഥാനത്ത് എത്തിക്കാനുള്ള പരീക്ഷണവും ഇവരുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. ഇനിയും ഒരു യുദ്ധ സാഹചര്യം വന്നാല്‍ രാജ്യത്തിനുവേണ്ടി സൂയിസൈഡ് ഡ്രോണുകള്‍ നല്കാന് തയാറാണെന്ന് ഇരുവരും പറയുന്നു.
Read Moreപൾസ് പോളിയോ പ്രതിരോധമരുന്ന് വിതരണം ഇന്ന്: 5 വയസ് വരെ പ്രായമുള്ള 21 ലക്ഷം കുഞ്ഞുങ്ങൾക്ക് തുള്ളി മരുന്ന് നൽകും
തിരുവനന്തപുരം: പോളിയോ വൈറസ് നിർമ്മാർജനം ലക്ഷ്യമിട്ടു നടത്തുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി പ്രതിരോധമരുന്ന് വിതരണം ഇന്ന്. ഇടുക്കി ഒഴികെയുളള 13 ജില്ലകളിൽ അഞ്ച് വയസിന് താഴെയുള്ള കുഞ്ഞുങ്ങൾക്കാണ് ഇന്ന് തുള്ളിമരുന്ന് നൽകുന്നത്. അങ്കണവാടികൾ, സ്കൂളുകൾ, ആരോഗ്യകേന്ദ്രങ്ങൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ ഇടങ്ങളിൽ ബൂത്തുകൾ സ്ഥാപിച്ച് പരിശീലനം ലഭിച്ച ആരോഗ്യ പ്രവർത്തകർ മുഖേന പോളിയോ പ്രതിരോധ തുള്ളിമരുന്ന് ലഭ്യമാക്കും. ട്രാൻസിറ്റ്, മൊബൈൽ ബൂത്തുകൾ ഉൾപ്പെടെ 22,383 ബൂത്തുകളാണ് രാവിലെ എട്ടു മുതൽ വൈകുന്നേരം അഞ്ചു വരെ പ്രവർത്തിക്കുക. അഞ്ച് വയസിന് താഴെയുളള 21,11,010 കുഞ്ഞുങ്ങൾക്ക് തുള്ളി മരുന്ന് നൽകാനാണ് ലക്ഷ്യമിടുന്നത്. 44,766 വോളണ്ടിയർമാർ ബൂത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. ആശാ, അങ്കണവാടി, കുടുംബശ്രീ പ്രവർത്തകർ, മറ്റു സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരാണ് ആരോഗ്യപ്രവത്തകർക്കു പുറമെ ബൂത്തുകളിൽ ഉണ്ടാവുക. ഒക്ടോബർ 12-ന് ബൂത്തുകളില്‍ തുളളിമരുന്ന് നൽകാൻ…
Read Moreശബരിമലയിൽ ഏറ്റവും കൂടുതൽ കൊള്ള നടന്നത് ഉമ്മൻ ചാണ്ടിയുടെ കാലത്ത്: ഇന്ന് യുഡിഎഫിന് നൊമ്പരവും കണ്ണുനീരും; സജി ചെറിയാൻ
പത്തനംതിട്ട: ശബരിമലയിൽ ഏറ്റവും കൂടുതൽ കൊള്ള നടന്നത് ഉമ്മൻ ചാണ്ടിയുടെ കാലത്തെന്ന് മന്ത്രി സജി ചെയാൻ. ശബരിമല വിഷയത്തിൽ ഇന്ന് യുഡിഎഫിന് നൊമ്പരവും കണ്ണുനീരുമാണ്. ശബരിമല പ്രതിഷേധങ്ങൾ എന്തിനെന്നു പോലും പ്രതിപക്ഷത്തിനറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലേക്കുള്ള റോഡുകൾ നശിച്ചത് യുഡിഎഫ് കാലത്താണ്. മികച്ച കുണ്ടും കുഴിയും അന്ന് കാണാമായിരുന്നു. റോഡിലൂടെ പോകുന്നവൻ തിരിച്ച് നട്ടെല്ലില്ലാതെ വരുന്ന കാലമായിരുന്നുവെന്നും സജി ചെറിയാൻ പരിഹസിച്ചു.
Read More