കോട്ടയം: ഓണത്തിന് ഞാലിപ്പൂവന് പഴം തിന്നണമെങ്കില് കാശ് നന്നായി മുടക്കണം. കഴിഞ്ഞ വര്‍ഷം ഓണത്തിന് ഏത്തക്കായ വിലയാണ് നൂറിനോട് അടുത്തെങ്കില്‍ ഇക്കൊല്ലം ഞാലിപ്പൂവനാണ് താരം. 90-100 രൂപയിലേക്ക് കുതിച്ചിരിക്കുന്നു ഞാലിപ്പൂവന് പഴം. ഏത്തയ്ക്ക പച്ചയ്ക്ക് 50, പഴം 60. റോബസ്റ്റ കിലോയ്ക്ക് 40-45 രൂപയായി. പാളയംകോടന് 30ല്‍ തുടരുന്നു. ഓണം അടുത്തതോടെ പച്ചക്കറി വില ഇന്നലെ മുതല്‍ ഉയരുകയാണ്. നാളെയും ഉത്രാടത്തിനും പച്ചക്കറി ഇനങ്ങളുടെ വില കുതിച്ചു കയറും. അച്ചിങ്ങ, മാങ്ങ, കോവയ്ക്ക വിലയിലാണ് വില കയറ്റം. അവിയല്‍ കിറ്റ് വിലയിലും വര്‍ധനയുണ്ട്. ചേന, ചേമ്പ്, കാച്ചില് വിലയും കൂടി. നാളികേരം, വെളിച്ചെണ്ണ വില ഓണനാളുകളില്‍ പിടിച്ചു നിറുത്തുമെന്ന കൃഷിമന്ത്രിയുടെ പ്രഖ്യാപനം പ്രയോജനപ്പെട്ടില്ല. നാളികേരം വില വീണ്ടും 80 കടന്നു. വെളിച്ചെണ്ണ ചില്ലറ വില 450 ല്‍ തുടരുന്നു. തമിഴ്നാട്ടില്‍നിന്നു വലിയ തോതിലാണ് പച്ചക്കറി, പഴം ഇനങ്ങള്‍…
Read MoreCategory: Top News
കരിമലകയറ്റമാകുമോ ആഗോള അയ്യപ്പ സംഗമം; സഹകരിക്കണോയെന്ന് തീരുമാനിക്കാൻ യുഡിഎഫ് യോഗം; പ്രതിപക്ഷനേതാവിനെ ക്ഷണിക്കാൻ ദേവസ്വം ബോർഡ് നേരിട്ടെത്തുന്നു
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമവുമായി സഹകരിക്കണോയെന്ന് തീരുമാനിക്കാൻ യുഡിഎഫ് യോഗം ഇന്ന്. മുന്നണി നേതാക്കളുടെ ഓൺലൈൻ യോഗം രാത്രി ഏഴരയ്ക്ക് നടക്കും. ഇന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് വിഡി സതീശനെ നേരിട്ടെത്തി ക്ഷണിച്ചേക്കുമെന്നാണ് സൂചന. സംഗമവുമായി സഹകരിക്കില്ലെന്ന് നേരത്തെ പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയിരുന്നു. അതേസമയം ഇന്ന് പ്രതിപക്ഷ നേതാവിനെ നേരിട്ടെത്തി ക്ഷണിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. അയ്യപ്പ സംഗമം കൂടാതെ നിലവിലെ രാഷ്ട്രീയ വിഷയങ്ങളും മുന്നണി യോഗത്തിൽ ചര്‍ച്ച ചെയ്യും.
Read Moreസമഗ്ര ഇ-ആധാർ ആപ്പ് വരുന്നു: ഇനി അപ്ഡേഷൻ വിരൽത്തുമ്പിൽ
പരവൂർ (കൊല്ലം): ആധാർ ഉപയോക്താക്കൾക്കായി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഒഫ് ഇന്ത്യ (യുഐഡിഐഎ) ഇ -ആധാർ ആപ്പ് എന്ന പേരിൽ സമഗ്ര മൊബൈൽ ആപ്പ് ആരംഭിക്കുന്നു. വ്യക്തികൾക്ക് അവരുടെ ആധാർ കാർഡിലെ പേര്, വിലാസം, ജനന തീയതി, ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങൾ പരിഷ്കരിക്കാൻ പ്രാപ്തമാക്കുന്നത് അടക്കം നിരവധി സൗകര്യങ്ങൾ ഉള്ളതായിരിക്കും ഈ ആപ്പ്. താത്ക്കാലികമായി ഇ-ആധാർ എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്പ് ഒറ്റ ഡിജിറ്റൽ ഇന്റർഫേസിലൂടെ ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ അവസരം ഒരുക്കും. സുഗമവും ഉപയോക്തൃ സൗഹൃദവുമായ രീതിയിൽ എളുപ്പത്തിൽ അപ്ഡേഷൻ നിർവഹിക്കാൻ സാധിക്കുന്ന രീതിയിലായിരിക്കും ആപ്പിന്റെരൂപകൽപ്പന. ഈ വർഷം അവസാനത്തോടെ ഈ മൊബൈൽ ആപ്ലിക്കേഷൻ പൂർണമായും പ്രവർത്തന സജ്ജമാകും. എൻറോൾമെന്റ് സെന്ററുകളിലേക്കുള്ള സന്ദർശനങ്ങൾ കുറയ്ക്കുക എന്നതാണ് ഇതിലൂടെ അതോറിറ്റി ലക്ഷ്യമിടുന്നത്. പുതിയ സംവിധാനം വരുമ്പോൾ ആൾക്കാർക്ക് വ്യക്തിഗത വിവരങ്ങൾ അവരുടെ സ്മാർട്ട് ഫോണുകൾ…
Read Moreകീഴറയിലെ സ്ഫോടനം: രഹസ്യാന്വേഷണ വിഭാഗത്തിന് വീഴ്ച സംഭവിച്ചതായി നിഗമനം; പ്രതിക്കെതിരേ കാപ്പ ചുമത്തുന്നത് ആലോചനയിൽ
കണ്ണൂർ: കണ്ണപുരം കീഴറയിൽ വീട്ടിൽ സ്ഫോടനമുണ്ടായി വീട് തകരുകയും ഒരാൾ മരിക്കാനിടയാകുകയും ചെയ്ത സംഭവത്തിൽ രഹസ്യാന്വേഷണ വിഭാഗത്തിന് വീഴ്ച സംഭവിച്ചതായി വകുപ്പുതല നിഗമനം. അറസ്റ്റിലായ അനൂപ് മാലിക്ക് നേരത്തെ വാടകയ്ക്കെടുത്ത് പടക്കങ്ങൾ സംഭരിച്ച പൊടിക്കുണ്ട് രാജേന്ദ്ര നഗറിൽ 2016ൽ സമാന സ്ഫോടനമുണ്ടായിരുന്നു. ഈ സ്ഫോടനത്തിൽ വീട് തകരുകയും സമീപത്തെ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. കൂടാതെ അനൂപ് മാലിക്കിനെതിരെ നിരവധി കേസുകളുമുണ്ട്. ഇത്തരമൊരു പശ്ചാത്തലമുള്ള വ്യക്തിയെ നിരന്തരം നിരീക്ഷിക്കണമെന്നിരിക്കെ രഹസ്യാന്വേഷണ വിഭാഗത്തിന് ഇക്കാര്യത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ട്. കീഴറയിലെ വീട്ടിൽ വലിയ തോതിലുള്ള സ്ഫോടക വസ്തുക്കൾ സംഭരിച്ചു വയ്ക്കുന്നതിനെ കുറിച്ച് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നതാണ് സ്ഫോടനത്തിനും ഒരാളുടെ മരണത്തിനും ഇടയാക്കിയതെന്നാണ് പോലീസ് വിലയിരുത്തൽ. അതിനിടെ കീഴറയിലെ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ അറസ്റ്റിലായ അനൂപ് മാലിക്കിനെതിരെ കാപ്പ ചുമത്തുന്നതിനെ കുറിച്ചും പോലീസ് ആലോചിക്കുന്നുണ്ട്. പൊതുജനങ്ങൾക്ക് ഭീഷണിയാകുന്ന തരത്തിലുള്ള നിരവധി…
Read Moreസര്‍ക്കാര്‍ ആശുപത്രികളില്‍ ക്യൂ നിൽക്കാതെ ഒപി ടിക്കറ്റെടുക്കാന്‍ ഇ- ഹെല്‍ത്ത്
കോട്ടയം: സര്‍ക്കാര്‍ ആശുപത്രികളില്‍ ക്യു നിൽക്കാതെ ഒപി ടിക്കറ്റെടുക്കാന്‍ ഇ ഹെല്‍ത്ത് സംവിധാനം തയാറായി. കോട്ടയം ജില്ലയിലെ പകുതിയിലേറെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇഹെല്‍ത്ത് സംവിധാനം പ്രവര്‍ത്തിക്കുന്നു. മെഡിക്കല്‍ കോളജ് മുതല്‍ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ വരെയുള്ള ജില്ലയിലെ 88 ആശുപത്രികളില്‍ 45 കേന്ദ്രങ്ങളില്‍ ഇ- ഹെല്‍ത്ത് സേവനം ലഭ്യമാണ്. ഈ വര്‍ഷം ഒന്പതിടത്തുകൂടി നടപ്പാക്കും. 38 ആശുപത്രികള്‍ കടലാസു രഹിതമാണ്. സവിശേഷ ആരോഗ്യ തിരിച്ചറിയല്‍ നമ്പര്‍ (യുഎച്ച്ഐഡി ) മാത്രം ഉപയോഗിച്ച് ഒപി ചീട്ട്, ഡോക്ടറെ കാണല്‍, മരുന്ന്, നഴ്സിംഗ് -ലാബ് സേവനങ്ങള്‍ രോഗവിവരങ്ങള്‍ നല്കല് എല്ലാം ഡിജിറ്റലാണ്. ഡോക്ടറുടെ കുറിപ്പും രോഗിക്ക് ഫോണില്‍ കിട്ടും. ബില്ലുകള്‍ ഇപോസ് മെഷീന് വഴി അടയ്ക്കാനുള്ള സംവിധാനം 27 ഇടങ്ങളില്‍ നടപ്പാക്കിത്തുടങ്ങി. ജില്ലയില്‍ ഇ ഹെല്‍ത്ത് സംവിധാനം വഴി ഇതുവരെ 1.13 കോടി രോഗീസന്ദര്‍ശനങ്ങള്‍ നടന്നു. 16,48,744 പേര്‍ക്ക് യുഎച്ച്ഐഡിയുണ്ട്. 2018 ജൂലൈയില്‍…
Read Moreപാലിയേക്കര ടോൾ നിരക്ക് കൂട്ടി: അടച്ചിട്ട ടോള്‍ പ്ലാസ തുറക്കുമ്പോള്‍ കൂട്ടിയ നിരക്ക്
തൃശൂർ: പാലിയേക്കരയില്‍ ടോള്‍ നിരക്ക് വര്‍ധിപ്പിച്ച് കരാര്‍ കമ്പനി. ദേശീയപാത അഥോറിറ്റിയാണ് കരാര്‍ കമ്പനിയായ ജിഐപിഎല്ലിന് കൂടിയ നിരക്ക് ഈടാക്കാന്‍ അനുമതി നല്‍കിയത്. നിലവില്‍ നിര്‍ത്തിവച്ചിരിക്കുന്ന ടോള്‍ പിരിവ് വീണ്ടും ആരംഭിക്കുമ്പോള്‍ പുതിയ നിരക്കായിരിക്കും ഉണ്ടാവുക. സെപ്റ്റംബർ 10 മുതലാണ് നിരക്ക് വർധന നിലവിൽ വരുന്നത്. ദേശീയ പാതയിലെ ഗതാഗത കുരുക്കിനെ തുടർന്ന് ഹൈക്കോടതി സെപ്റ്റംബർ ഒൻപത് വരെ ടോൾ പിരിവ് നിർത്തി വച്ചിരിക്കുകയാണ്. ഒരു ഭാഗത്തേക്ക് പോകുന്ന കാറുകൾക്ക് 95 രൂപയാണ് ഇനി നൽകേണ്ടത്. മുമ്പ് ഇത് 90 രൂപയായിരുന്നു. ഇവർക്ക് ഒന്നിൽ കൂടുതൽ യാത്രക്ക് 140 രൂപ എന്ന നിരക്കിൽ മാറ്റമില്ല. ചെറുകിട വാണിജ്യ വാഹനങ്ങൾക്ക് 160 രൂപയിൽ നിന്ന് 165 രൂപ നൽകേണ്ടി വരും. ഇവയുടെ ഒരു ദിവസം ഒന്നിൽ കൂടുതൽ യാത്രകൾക്ക് 240ന് പകരം 245 രൂപ നൽകേണ്ടി വരും. ബസ്,…
Read Moreബസ് യാത്രക്കിടെ കുഴഞ്ഞുവീണ യാത്രക്കാരിക്ക് ദാരുണാന്ത്യം
തൃശൂര്‍: ബസ് യാത്രക്കിടെ യാത്രക്കാരി കുഴഞ്ഞുവീണു മരിച്ചു. വന്നേരി വീട്ടിൽ ലീനയാണ് (56) മരിച്ചത്. തൃപ്രയാറിൽ നിന്ന് മുറ്റിച്ചൂർ വഴി തൃശൂരിലേക്ക് പോകുന്ന സ്വകാര്യ ബസില്‍ യാത്ര ചെയ്യുന്ന സമയത്ത് ലീനയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. കുറ്റിമാവിൽ നിന്നാണ് ലീന ബസിൽ കയറിയതാണ്. ബസ് അന്തിക്കാട് ആൽ സെന്ററിൽ എത്തിയ സമയത്താണ് ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചത്. ഉടന്‍ തന്നെ ബസിൽ കാഞ്ഞാണിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Moreമുലപ്പാൽ തൊണ്ടയിൽ കുരുങ്ങി നാല് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം; രണ്ട് വർഷം മുൻപ് മൂത്ത കുട്ടിയും സമാന രീതിയിൽ മരിച്ചിരുന്നു
പാലക്കാട്: മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി ആദിവാസി ശിശു മരിച്ചു. പാലക്കാട് മീനാക്ഷിപുരത്താണ് സംഭവം. മീനാക്ഷിപുരം സർക്കാർ ആദിവാസി ഉന്നതിയിൽ താമസിക്കുന്ന പാർഥിപൻ സംഗീത ദമ്പതികളുടെ പെൺകുഞ്ഞ് കനിഷ്കയാണ് മരിച്ചത്. പാൽ നൽകുന്നതിനിടെ കുഞ്ഞിന് അനക്കം ഇല്ലെന്ന് കണ്ടതോടെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കുഞ്ഞ് പോഷകാഹാര കുറവ് നേരിട്ടിരുന്നുവെന്ന് മാതാപിതാക്കൾ പറയുന്നു. ഗർഭിണികൾക്ക് പ്രതിമാസം നൽകുന്ന 2000 രൂപയുടെ സഹായം ലഭിച്ചിട്ടില്ലെന്ന് അമ്മ സംഗീത ആരോപിച്ചു. രണ്ട് വർഷം മുമ്പ് സമാന രീതിയിൽ ദമ്പതികളുടെ ആദ്യ പെൺകുഞ്ഞും മരിച്ചിരുന്നു.
Read Moreഷാജൻ സ്കറിയയ്ക്ക് മർദനമേറ്റ സംഭവം; അഞ്ച് പേർക്കെതിരെ കേസ്
കോട്ടയം: മാധ്യമപ്രവർത്തകനും മറുനാടൻ മലയാളി ഉടമയുമായ ഷാജൻ സ്കറിയയ്ക്ക് മർദനമേറ്റ സംഭവത്തിൽ അഞ്ച് പേർക്കെതിരെ കേസെടുത്ത് പോലീസ്. കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെ വധശ്രമത്തിനാണ് പോലീസ് കേസെടുത്തത്. പ്രതികളെ തിരിച്ചറിയാനുള്ള ശ്രമം തുടങ്ങിയെന്ന് അന്വേഷണസംഘം അറിയിച്ചു. സംഘം ചേർന്ന് ആക്രമിക്കൽ, മാരകമായി മുറിവേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ശനിയാഴ്ച രാത്രിയാണ് ഷാജൻ സ്കറിയയ്ക്ക് തൊടുപുഴ മങ്ങാട്ട് കവലയിൽ വച്ച് മർദനമേറ്റത്. ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ഷാജൻ സ്കറിയയുടെ പരിക്ക് ഗുരുതരമല്ല.
Read Moreമധുര പ്രതികാരം, പകരം വീട്ടി വില്ലേജ് ബോട്ട് ക്ലബ്; നെഹ്റു ട്രോഫിയിൽ മുത്തമിട്ട് വിബിസിയുടെ തുഴക്കാർ
ആലപ്പുഴ: ആലപ്പുഴ: 71-ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പടിച്ച് വീയപുരം ചുണ്ടൻ. വില്ലേജ് ബോട്ട് ക്ലബ് കൈനകരിയാണ് വീയപുരം ചുണ്ടൻ തുഴഞ്ഞത്. നടുഭാഗം ചുണ്ടൻ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. പുന്നമട ബോട്ട് ക്ലബ്ബാണ് നടുഭാഗം ചുണ്ടന് തുഴഞ്ഞത്. ഹീറ്റ്സിൽ മികച്ച സമയം കുറിച്ച നടുഭാഗം, നിരണം, മേല്‍പ്പാടം, വീയപുരം ചുണ്ടന് വള്ളങ്ങളാണ് ഫൈനലില്‍ ഏറ്റുമുട്ടിയത്. ആറാം ഹീറ്റ്സില്‍ മുന്നിലെത്തിക്കൊണ്ടാണ് വീയപുരത്തിന്റെ ഫൈനല്‍ പ്രവേശം. മൂന്നാം ഹീറ്റ്സില്‍ ഒന്നാമതെത്തിയാണ് മേല്‍പ്പാടം പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് ഫൈനലിലേക്ക് മുന്നേറിയത്. നാലാം ഹീറ്റ്സില്‍ നടുഭാഗം ചുണ്ടനും അഞ്ചാം ഹീറ്റ്സില്‍ പായിപ്പാടന് ചുണ്ടനുമാണ് ഒന്നാമതെത്തിയത്. ആദ്യ ഹീറ്റ്സില്‍ കാരിച്ചാല്‍ ഒന്നാമതെത്തിയെങ്കിലും ഫൈനല്‍ കാണാതെ പുറത്താകുകയായിരുന്നു.
Read More