കണ്ണൂർ∙ കണ്ണപുരം കീഴറയിൽ വാടക വീട്ടിൽ വൻ സ്ഫോടനം. ഒരാൾ മരിച്ചു, മറ്റൊരാൾക്ക് ഗുരുതര പരിക്ക്. ഇന്ന് പുലർച്ചെ രണ്ടോടെയാണ് സംഭവം. ചാലാട് സ്വദേശി മുഹമ്മദ് ആഷാമാണ് (54) മരിച്ചത്. പരിക്കേറ്റ യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. കീഴറയിലെ റിട്ട. അധ്യാപകനായ ഗോവിന്ദന്റെ ഉടമസ്ഥതയിലുളള വാടക വീട്ടിലാണ് സ്ഫോടനം നടന്നത്. വീട് പൂർണമായും തകർന്നു. സമീപത്തെ നാലുവീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വീട്ടിൽ സൂക്ഷിച്ചിരുന്ന പടക്കശേഖരമാണ് പൊട്ടിത്തെറിച്ചതെന്ന നിഗമനത്തിലാണ് പോലീസ്. സമീപത്ത് പടക്കശേഖരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കണ്ണപുരം, തളിപ്പറന്പ് പോലീസ് സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി വരികയാണ്. വീട് വാടകയ്ക്ക് എടുത്ത് 2016 മാർച്ച് 24 ന് നടന്ന പൊടിക്കുണ്ട് സ്ഫോടനക്കേസിലെ പ്രതിയായിരുന്ന അനൂപ് മാലിക്ക് എന്നയാളാണ്. എന്നാൽ, ഇയാൾ ഇവിടെ താമസിക്കുന്നില്ല. അനൂപ് മാലിക്കിന്റെ ഭാര്യ സഹോദരനാണ് മരിച്ച മുഹമ്മദ് ആഷാം.അനൂപ് മാലിക്കിന് പടക്കത്തിന്റെ ബിസിനസാണ്. നിരവധി സ്ഫോടനക്കേസുകളിലെ പ്രതിയാണ്…
Read MoreCategory: Top News
മലയാളികൾ മാലിന്യം റോഡിലേക്ക് തൂക്കിയെറിഞ്ഞു;സർക്കാരിന്റെ ഖജനാവിലേക്ക് എത്തിയത് 10 കോടി; ഇന്ത്യയിലെ 100 വൃത്തിയുള്ള നഗരങ്ങളിൽ എട്ടെണ്ണം കേരളത്തിൽ
ആലപ്പുഴ: കഴിഞ്ഞ ജനുവരി മുതല്‍ ജൂണ്‍ വരെ മാലിന്യം വലിച്ചെറിഞ്ഞ കുറ്റത്തിന് കേരളത്തില്‍ ചുമത്തിയ പിഴ ഒൻപതു കോടി 55 ലക്ഷം രൂപയാണെന്നു മന്ത്രി എം.ബി. രാജേഷ്. ആലപ്പുഴ നഗരസഭ അമൃത് പദ്ധതിയില്‍പ്പെടുത്തി നിര്‍മിച്ച നെഹ്റു ട്രോഫി ഫുട്ട് ഓവര്‍ ബ്രിഡ്ജ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത്തവണത്തെ മഹാബലി പഴയ മഹാബലി അല്ല. വൃത്തിയുടെ ചക്രവര്‍ത്തിയാണ്. അതിനാൽ ഓണം ഹരിതാഭമാക്കാൻ ശ്രദ്ധിക്കണം. കഴിഞ്ഞ വര്‍ഷം 1.52 ലക്ഷം ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഹരിതകര്‍മസേന ശേഖരിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ സര്‍വേയില്‍ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള ആദ്യത്തെ 100 നഗരങ്ങളില്‍ എട്ടെണ്ണം കേരളത്തില്‍നിന്നാണ്. കേരളത്തിലെ 23 മുനിസിപ്പാലിറ്റികള്‍ക്ക് നക്ഷത്രപദവി ലഭിച്ചു. മൂന്നു നഗരസഭയ്ക്കു ത്രീസ്റ്റാര്‍ പദവി ലഭിച്ചു. അതില്‍ ഒന്ന് ആലപ്പുഴ നഗരസഭയാണെന്നും മന്ത്രി പറഞ്ഞു.
Read Moreഅന്യജാതിക്കാരനെ പ്രണയിച്ച മകളുടെ വായില്‍ ബലമായി വിഷം ഒഴിച്ച് കുടിപ്പിച്ച് കൊന്നു; പ്രായപൂർത്തിയായ മകളെക്കൊന്നത് അച്ഛന്
ബംഗളൂരു: അന്യജാതിക്കാരനെ പ്രണയിച്ച മകളെ ബലമായി വിഷം കുടിപ്പിച്ച് കൊന്നശേഷം ആത്മഹത്യയെന്ന് വരുത്തിത്തീര്‍ത്ത് പിതാവ്. ഞെട്ടിക്കുന്ന സംഭവം കര്‍ണാടകയിലെ മെലാക്കുണ്ട ഗ്രാമത്തിലാണ് സംഭവം. 18കാരിയാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടി ജീവനൊടുക്കിയതാണെന്നായിരുന്നു കുടുംബം നാട്ടുകാരോടും പോലീസിനോടും പറഞ്ഞിരുന്നത്. തുടര്‍ന്ന് സംസ്കാരച്ചടങ്ങുകള്‍ നടത്തുകയും ചെയ്തു. എന്നാല്‍ മരണത്തില്‍ സംശയമുണ്ടെന്ന യുവാവിന്റെ പരാതിയില്‍ പോലീസ് അന്വേഷണം നടത്തിയതോടെയാണ് കൊലപാതകം ചുരുളഴിഞ്ഞത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് ശങ്കറിനെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ച് പെണ്മക്കളാണ് ശങ്കറിനുള്ളത്. അന്യജാതിക്കാരനെ വിവാഹം കഴിച്ചാല്‍ ഇളയ പെണ്‍കുട്ടികളുടെ ഭാവി ഇരുളടയുമെന്നും അതുകൊണ്ട് പ്രണയത്തില്‍ നിന്ന് പിന്മാറണമെന്നും ശങ്കര്‍ മകളോട് ആവശ്യപ്പെട്ടു. പഠനത്തില്‍ ശ്രദ്ധിക്കണമെന്നും മറ്റെല്ലാം മറക്കണമെന്നും ആവര്‍ത്തിച്ചു. എന്നാല്‍ പെണ്‍കുട്ടി പ്രണയം ഉപേക്ഷിക്കാന്‍ തയാറായില്ല. മകളുമായി വാക്കേറ്റം രൂക്ഷമായതിന് പിന്നാലെ ബലമായി വായ തുറപ്പിച്ച് വിഷം ഒഴിച്ച് കുടിപ്പിക്കുകയായിരുന്നു. ചെടികൾക്ക് അടിക്കുന്ന കീടനാശിനിയാണ് ശങ്കര്‍ മകളെ കുടിപ്പിച്ചത്. തുടര്‍ന്ന്…
Read Moreതത്തയെ കൂട്ടിലിട്ട് വളര്‍ത്തി; വീട്ടുടമസ്ഥനെതിരെ കേസ്; ഏഴു വർഷം തടവും 25,000 രൂപയിൽ കുറയാതെ പിഴയും ലഭിക്കാവുന്ന കുറ്റം
കോഴിക്കോട്: തത്തയെ കൂട്ടിലടച്ച് വളർത്തിയതിന് വീട്ടുടമസ്ഥനെതിരെ വനം വകുപ്പ് കേസെടുത്തു. കോഴിക്കോട് നരിക്കുനി ഭാഗത്തുള്ള വയലിൽ നിന്ന് കെണിവെച്ച് തത്തയെ പിടികൂടി വളർത്തിയതിനാണ് കേസ്. റേഞ്ച് ഫോറസ്റ്റ് ഓഫീസർ പ്രേം ഷമീറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് തത്തയെ കണ്ടെത്തിയത്. 1972 ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം ഷെഡ്യൂൾ-2 പട്ടികയിൽ പെടുന്നതാണ് നാട്ടിൻപുറങ്ങളിൽ കാണപ്പെടുന്ന മോതിരത്തത്തകൾ. ഇത്തരം തത്തകളെ പിടികൂടി കൂട്ടിലിട്ട് വളർത്തുന്നത് ഏഴു വർഷം വരെ തടവും 25,000 രൂപയിൽ കുറയാതെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
Read Moreകാത്തിരിപ്പിനൊടുവിൽ ചെങ്ങറ നിവാസികൾക്കു റേഷൻ കാർഡ്; സമരഭൂമിയിലെ താമസക്കാരെ ഔദ്യോഗികമായി അംഗീകരിക്കണമെന്ന ആവശ്യത്തിന് ഭാഗിക പരിഹാരം
പത്തനംതിട്ട: ചെങ്ങറ സമരഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് ഓണത്തോടനുബന്ധിച്ചു ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ സൗജന്യ ഓണക്കിറ്റ്. ഇതിനൊപ്പം ചെങ്ങറ നിവാസികൾക്കു റേഷൻകാർഡും നൽകും. പതിനെട്ടു വർഷമായി ചെങ്ങറയിൽ കുടിൽ കെട്ടി താമസിച്ചു വന്നവർക്കു റേഷൻകാർഡ് ഇല്ലാത്തതിനാൽ സർക്കാർ ആനുകൂല്യങ്ങൾ പോലും നിഷേധിച്ചിരുന്നു. ചെങ്ങറയിലെ സമരം അനിശ്ചിതമായി നീളുന്നതുമായി ബന്ധപ്പെട്ട് ദീപിക കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു. ചെങ്ങറ നിവാസികൾക്കുള്ള ഓണക്കിറ്റിന്റെ വിതരണോദ്ഘാടനം ഇന്നു രാവിലെ 9.30ന് മന്ത്രി ജി. ആര്. അനില്‍ നിര്‍വഹിക്കും. റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കാണ് പുതിയ റേഷന്‍ കാര്‍ഡ് നൽകുന്നത്. കെ.യു. ജനീഷ്കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. മന്ത്രി വീണാ ജോര്‍ജ്, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാർ, ആന്റോ ആന്റണി എംപി, മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീജ പി. നായര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. താമസക്കാർക്ക് അംഗീകാരമാകുംസമരഭൂമിയിൽ താമസിക്കുന്നവർക്കു സ്ഥിരതാമസ രേഖ, കൂടാതെ സമരഭൂമിയിലെ റോഡുകൾ, വൈദ്യുതി, വെളളം, മറ്റ്…
Read Moreഅഖില്‍ സി. വര്‍ഗീസിന്റെ അറസ്റ്റ് ; തട്ടിയെടുത്ത കോടികൾ ഒളിപ്പിച്ചതെവിടെ…? ഒളിവിലും സഹായമെത്തി; പിടികൂടുമ്പോൾ കൈയിലുണ്ടായിരുന്നത് 2000 രൂപമാത്രം
കോട്ടയം: നഗരസഭയില്‍ 2.4 കോടി രൂപ തട്ടിയെടുത്ത അഖില്‍ സി. വര്‍ഗീസ് പിടിയിലായതോടെ പുറത്തറിയേണ്ടതു തട്ടിയെടുത്ത വന്‍ തുക എങ്ങനെ ചെലവഴിച്ചുവെന്ന വിവരം. തട്ടിയെടുത്ത പണം ഉപയോഗിച്ചു രണ്ട് ആഡംബര ബൈക്കുകളും കാറും കൊല്ലത്ത് സ്ഥലവും വാങ്ങിയതായാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. പിടികൂടുമ്പോള്‍ ഇയാളുടെ പക്കല്‍ വെറും 2000ല്‍പ്പരം രൂപ മാത്രമാണുണ്ടായിരുന്നത്. മുമ്പു കൊല്ലത്ത് ജോലി ചെയ്യുമ്പോഴും ഇയാള്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടുണ്ട്. തട്ടിപ്പ് തുടർക്കഥജോലി ചെയ്ത സ്ഥലങ്ങളിലെല്ലാം അഖില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ആശ്രിത നിയമനത്തിലാണ് ഇയാള്‍ക്കു കൊല്ലം കോര്‍പറേഷനില്‍ ജോലി ലഭിക്കുന്നത്. അഖിലിനു 18 വയസ് മാത്രം പ്രായമുള്ളപ്പോള്‍ പിതാവ് മരിച്ചപ്പോള്‍ ആശ്രിത നിയമനത്തിന്റെ ഭാഗമായിട്ടാണ് കോര്‍പറേഷനില്‍ ജോലി ലഭിക്കുന്നത്. ഇവിടെ അക്കൗണ്ട് വിഭാഗത്തില്‍ ജോലി ലഭിക്കുമ്പോള്‍ സാമ്പത്തിക തട്ടിപ്പ് കണ്ടെത്തിയതോടെ നടപടിയെടുക്കുന്നതിന്റെ ഭാഗമായിട്ട് ഈരാറ്റുപേട്ട നഗരസഭയിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. ഈരാറ്റുപേട്ടയിലും പരാതിയുണ്ടായതോടെയാണ്…
Read Moreഅശ്ലീല വീഡിയോ തെളിവായി എത്തിയാല്‍ കോടതി കണ്ടു ബോധ്യപ്പെടേണ്ടതുണ്ട്; സാക്ഷികളുടെ വിവരണങ്ങളെ മാത്രം ആശ്രയിക്കുന്നത് ഒരു കുറ്റം നിലനില്ക്കാന് പര്യാപ്തമല്ലെന്ന് കോടതി
കൊച്ചി: അശ്ലീല വീഡിയോ കേസിലെ തെളിവായി എത്തിയാല്‍ കോടതി അതുകണ്ട് ബോധ്യപ്പെടേണ്ടതുണ്ടെന്ന് ഹൈക്കോടതി. അശ്ലീല വീഡിയോ കാസറ്റ് വിറ്റ കേസില്‍ വിചാരണക്കോടതി വിധിച്ച തടവും പിഴയും റദ്ദാക്കിയ ഉത്തരവിലാണ് ജസ്റ്റീസ് കൗസർ എടപ്പഗത്ത് ഇക്കാര്യം വ്യക്തമാക്കിയത്. കോട്ടയം കൂരോപ്പട സ്വദേശി ഹരികുമാറിന്റെ ശിക്ഷയാണു റദ്ദാക്കിയത്. 1997ല്‍ ഒമേഗ വീഡിയോസ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ് റെയ്ഡ് ചെയ്ത് അശ്ലീല ദൃശ്യങ്ങള്‍ അടങ്ങിയ പത്തു കാസറ്റുകള്‍ പോലീസ് പിടിച്ചെടുത്തു. അശ്ലീല വസ്തുക്കളുടെ വില്പനയും വിതരണവും കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 292(2)(എ), (സി), (ഡി) എന്നിവ പ്രകാരമാണു ഹര്‍ജിക്കാരനെതിരേ കേസെടുത്തത്. കാസറ്റുകള്‍ കണ്ട പോലീസ് ഉദ്യോഗസ്ഥരുടെയും ഒരു തഹസില്‍ദാരുടെയും വാക്കാലുള്ള സാക്ഷ്യത്തെ മാത്രമാണു വിചാരണക്കോടതി ആശ്രയിച്ചതെന്നും കാസറ്റുകള്‍ പരിശോധിച്ചിട്ടില്ലെന്നും ഹര്ജിക്കാരന് വാദിച്ചു. വീഡിയോ കാസറ്റ് പോലുള്ള പ്രാഥമിക തെളിവുകള്‍ ഹാജരാക്കുമ്പോള്‍ അത് അശ്ലീലമാണോയെന്നു തീരുമാനിക്കാന്‍ കോടതി അതിന്റെ ഉള്ളടക്കം കാണുകയും വിലയിരുത്തുകയും…
Read Moreഒന്നിച്ചിരുന്നു മദ്യപിച്ചു, പിന്നീട് പണത്തെച്ചൊല്ലി തർക്കം; രാത്രിയിൽ സൗഹൃദം നടിച്ച് വീട്ടിൽ നിന്ന് വിളിച്ചിറക്കി സുഹൃത്തിനെ കുത്തിക്കൊന്നു; മൂന്ന് പേർ അറസ്റ്റിൽ
കളമശേരി: ഒരുമിച്ചിരുന്നു മദ്യപിച്ചതിന്റെ പണം ചോദിച്ചുണ്ടായ തര്‍ക്കത്തെത്തുടർന്ന് കളമശേരിയില്‍ യുവാവിനെ കുത്തിക്കൊന്നു. ഞാറയ്ക്കല്‍ കിഴക്കേപ്പാടത്ത് നികത്തിത്തറ വിനോദ് കുമാറിന്റെ മകന് വിവേക് (25) ആണു കൊല്ലപ്പെട്ടത്. സംഭവത്തില്‍ എറണാകുളം വട്ടേക്കുന്നം സ്വദേശി സനോജ് (39), തൃശൂര്‍ തലപ്പിള്ളി സ്വദേശി പ്രസാദ് (28), കളമശേരി ഗ്ലാസ് ഫാക്ടറി കോളനി സ്വദേശി ജോയല്‍ ബെന്നി (24) എന്നിവരെ കളമശേരി പോലീസ് അറസ്റ്റ് ചെയ്തു. കളമശേരി ഗ്ലാസ് ഫാക്ടറി കോളനിയില്‍ ബുധനാഴ്ച രാത്രി 11ഓടെയായിരുന്നു സംഭവം. കൊലപാതകത്തെത്തുടർന്ന് രക്ഷപ്പെട്ട സനോജിനെയും പ്രസാദിനെയും വൈറ്റില ജംഗ്ഷനില്‍നിന്നും ജോയല്‍ ബെന്നിയെ കളമശേരി ഗ്ലാസ് ഫാക്ടറി കോളനി പരിസരത്തുനിന്നുമാണ് പോലീസ് പിടികൂടിയത്. വിവേകിന്റെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളജിലെ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം സംസ്കരിച്ചു. കൊല്ലപ്പെട്ട വിവേകും പ്രതികളും ഒരുമിച്ചിരുന്നു മദ്യപിച്ചതിന്റെ പണത്തെച്ചൊല്ലിയുള്ള തര്‍ക്കവും മർദനവുമാണു കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ഒന്നാംപ്രതിയായ സനോജ് മദ്യപിച്ചതിന്റെ പണം ആവശ്യപ്പെട്ടത്…
Read Moreയുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസ്: നടി ലക്ഷ്മി മേനോന് ഉടന്‍ നോട്ടീസ് നല്‍കും
കൊച്ചി: ബാറിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഐടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചശേഷം വഴിയില്‍ ഉപേക്ഷിച്ച കേസില്‍ മൂന്നാം പ്രതിയായ നടി ലക്ഷ്മി മേനോന് ചോദ്യം ചെയ്യലിന് ഹാജരാകാനായി പോലീസ് ഉടന്‍ നോട്ടീസ് നല്‍കും. സംഭവത്തിനു പിന്നാലെ ഒളിവില്‍പ്പോയ ലക്ഷ്മിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. ഇവരുടെ ഫോണ്‍ സ്വിച്ച് ഓഫാണ്. കേസില്‍ അറസ്റ്റിലായവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണു ലക്ഷ്മിയെ പ്രതിചേര്‍ത്തത്. സംഭവസമയത്ത് ലക്ഷ്മിക്കൊപ്പമുണ്ടായിരുന്ന പറവൂര്‍ വെടിമറ സ്വദേശി മിഥുന്, പറവൂര്‍ ഗോതുരുത്ത് സ്വദേശി അനീഷ്, ആലപ്പുഴ കുട്ടനാട് സ്വദേശി സോന എന്നിവരെ കഴിഞ്ഞദിവസം എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ലക്ഷ്മി മേനോനും തങ്ങള്ക്കൊപ്പമുണ്ടായിരുന്നതായി ഇവര്‍ പോലീസിനു മൊഴി നല്‍കിയിരുന്നു. ഇതോടെയാണു പരാതിക്കാരന് പോലീസിനു നല്കിയ ദൃശ്യങ്ങളില്‍നിന്നു നടിയെ തിരിച്ചറിഞ്ഞത്. അറസ്റ്റിലായ മൂന്നു പേരും നിലവില്‍ റിമാന്‍ഡിലാണ്. അതിനിടെ പരാതിക്കാരന്റെ സംഘം ആക്രമിച്ചെന്നു ചൂണ്ടിക്കാട്ടി അറസ്റ്റിലായ സോന നല്കിയ പരാതിയില്‍ നോര്‍ത്ത്…
Read Moreഓട്ടോകൂലി നല്കാന് തയാറായില്ല, കൂട്ടുകാരുമായി തർക്കം: കളമശേരിയില്‍ യുവാവിനെ കുത്തിക്കൊന്നു
കൊച്ചി: എറണാകുളം കളമശേരിയില്‍ യുവാവിനെ കുത്തിക്കൊന്നു. ഞാറയ്ക്കല്‍ സ്വദേശി വിവേകാണ് (25) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വിവേകിന്റെ സുഹൃത്തുക്കളായ രണ്ടു പേരെ കളമശേരി പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്. കളമശേരി സുന്ദരഗിരിക്ക് സമീപം ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. വിവേകും കുടുംബവും ഇവിടെ വാടകയ്ക്ക് താമസിക്കുകയാണ്. വിവേകും മൂന്നു സുഹൃത്തുക്കളും ഒരുമിച്ച ഇന്നലെ മദ്യപിച്ച ശേഷം ഓട്ടോയില്‍ തിരിച്ചെത്തി. എന്നാല്‍ വിവേക് ഓട്ടോകൂലി നല്കാന് തയാറായില്ല. തുടര്‍ന്ന് ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായതായി പറയുന്നു. ഇന്നലെ വൈകിട്ട് വിവേകിന്റെ വീട്ടില്‍ രണ്ടുപേര്‍ എത്തിയിരുന്നു. അവര്‍ പണമിടപാടുകളെക്കുറിച്ചുളള കാര്യങ്ങള്‍ സംസാരിച്ചതിനുശേഷം തിരികെ പോയി. തുടര്‍ന്ന് രാത്രി 11 ഓടെ ഇവര്‍ വീണ്ടും വിവേകിന്റെ വീട്ടിലെത്തുകയായിരുന്നു. പ്രതികള്‍ വിവേകുമായി വീടിന് പുറത്തേക്ക് പോയി വീണ്ടും പണമിടപാടുകളെക്കുറിച്ച് സംസാരിച്ചിരുന്നു. ഇതിനിടയിലാണ് പ്രതികളിലൊരാള്‍ കത്തിയെടുത്ത് വിവേകിന്റെ നെഞ്ചില്‍ കുത്തിയത്. കൃത്യം…
Read More