മയ്യിൽ: കുറ്റ്യാട്ടൂർ ഉരുവച്ചാലിലെ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തിക്കൊന്ന ശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച യുവാവും മരിച്ചു. ഇരിക്കൂർ പെരുവളത്തുപറന്പ് കുട്ടാവ് സ്വദേശി പട്ടേരി ഹൗസിൽ ജിജേഷാണ് ഇന്ന് പുലർച്ചെ മൂന്നരയോടെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ മരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് ഉച്ചകഴിഞ്ഞ് ഇരിക്കൂർ കുളിഞ്ഞ പഞ്ചായത്ത് ശ്മശാനത്തിൽ സംസ്കരിക്കും. 20ന് ഉച്ചകഴിഞ്ഞ് രണ്ടരക്കായിരുന്നു സംഭവം. കുറ്റ്യാട്ടൂർ ഉരുവച്ചാലിലെ പ്രവീണയെയാണ് (39) ജിജേഷ് വെള്ളം ചോദിച്ചെത്തി വീട്ടിനകത്ത് കടന്ന് പെട്രോളൊഴിച്ച് തീകൊളുത്തിയത്. സംഭവത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ജിജേഷ് കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലായിലിരിക്കെയാണ് മരിച്ചത്. പ്രവീണയുമായി ജിജേഷിന് സൗഹൃദം ഉണ്ടായിരുന്നതായും ഇവർ ഒരുമിച്ച് പഠിച്ചവരുമാണ്. പിന്നീട് സൗഹൃദം അതിര് കടന്നപ്പോൾ പ്രവീണ തന്നെ ഇയാളെ വാട്സാപ്പിൽ ബ്ലോക്ക് ചെയ്തതാണു കൊലപാതകത്തിന് കാരണമായതെന്നുമാണ് പോലീസിന്റെ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയത്.
Read MoreCategory: Top News
ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ റിയാൽറ്റി ഷോതാരം ജാസ്മിൻ ജാഫറിന്റെ റീൽസ് ചിത്രീകരണം; വീഡിയോ ചിത്രീകരണം പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിനെതിരെ പരാതി
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ റീല്‍സ് ചിത്രീകരിച്ചതിന് റിയാലിറ്റി ഷോ താരവും ഫാഷന്‍ ഇന്‍ഫ്ലുവന്‍സറുമായ ജാസ്മിന് ജാഫറിനെതിരെ പരാതി. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചെന്നാണ് ഗുരുവായൂര്‍ ദേവസ്വം പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. മുന്‍ബിഗ്ബോസ് റിയാലിറ്റി ഷോ താരവും ഫാഷന്‍ ഇന്‍ഫ്ലുവന്‍സറുമായ യുവതി ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് റീല്‍സ് പോസ്റ്റ് ചെയ്തിരിക്കുന്നത്. മൂന്ന് ദിവസം മുമ്പാണ് വിഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ഭാഗം എന്ന നിലക്ക് ക്ഷേത്രക്കുളത്തില്‍ വിഡിയോ ചിത്രീകരണത്തിന് വിലക്കുണ്ട്. ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ ഒ.ബി. അരുണ്‍കുമാര്‍ ആണ് പരാതി നല്‍കിയത്. പരാതി ലഭിച്ചതായും കോടതിയില്‍ സ്റ്റേറ്റ്മെന്റ് നല്‍കിയെന്നും കോടതി നിര്‍ദേശിച്ചാല്‍ കേസെടുക്കുമെന്നും ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് പറഞ്ഞു.
Read Moreസ്ഥാപന ഉടമയുടെ കണ്ണില്ലാ ക്രൂരത: അനുവാദമില്ലാതെ ബിയർ എടുത്തുകുടിച്ചു; ആദിവാസി യുവാവിനെ ആറു ദിവസം മുറിയിൽ പൂട്ടിയിട്ട് മർദിച്ചു
കൊല്ലങ്കോട്: മുതലമടയിലെ സ്വകാര്യ ഫാമിൽ ആദിവാസി മധ്യവയസ്കനെ തടവിലാക്കി സ്ഥാപന ഉടമയുടെ ക്രൂരത. ആറുദിവസത്തോളം മുറിയിൽ പൂട്ടിയിട്ടു മർദിച്ചു. മുതലമട ഊരുകുളം സ്വകാര്യ ഫാം സ്റ്റേയിൽ പൂട്ടിയിട്ട നിലയിലായിരുന്ന മൂച്ചൻകുണ്ട് ചന്പക്കുളിയിൽ കറുപ്പന്റെ മകൻ വെള്ളയ്യനെ (55) ജനപ്രതിനിധികളും നാട്ടുകാരും പോലീസും എത്തിയാണ് മോചിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ടു സ്ഥാപന ഉടമ മുതലമട ഊരുകുളം പ്രഭുവിനെതിരേ കൊല്ലങ്കോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജനരോഷം ഭയന്ന് പ്രതി ഒളിവിലാണ്. ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വെള്ളയ്യന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവരുന്നതായി പോലീസ് അറിയിച്ചു. അനുവാദമില്ലാതെ ബിയർ എടുത്തുകുടിച്ചതിനാണു മുറിയിൽ പൂട്ടിയിട്ടു മർദിച്ചതെന്നു വെള്ളയ്യൻ പോലീസിനോടു പറഞ്ഞു. ആദിവാസി സംരക്ഷണസമിതി ഭാരവാഹികളായ മാരിയപ്പൻ നീളിപ്പാറ, ശിവരാജ്, മുതലമട ഗ്രാമപഞ്ചായത്ത് മുൻപ്രസിഡന്റ് പി. കല്പനാദേവി, മുൻ വൈസ് പ്രസിഡന്റ് എം. താജുദീൻ എന്നിവരടക്കം അമ്പതോളം പ്രദേശവാസികളും കൊല്ലങ്കോട് പോലീസും ചേർന്നാണ് വെള്ളയ്യനെ രക്ഷപ്പെടുത്തിയത്.…
Read Moreഅയൽവാസികളായ യുവാക്കൾക്കൊപ്പം ക്ഷേത്രത്തിൽപോയി; കാർ യാത്രക്കിടെ യുവതിയെ ക്രൂരമായി പീഡിപ്പിച്ച് സുഹൃത്തുക്കൾ; രക്ഷകരായി ചെക്ക് പോസ്റ്റിലെ പോലീസുകാർ
അഗര്‍ത്തല: ഓടുന്ന കാറിനുളളില്‍ യുവതിയെ ബലാത്സംഗം ചെയ്തു. അയല്‍വാസികളായ രണ്ടു യുവാക്കൾ അറസ്റ്റില്‍. മിഥുന് ദേബ്നാഥ്, ബൗവര്‍ ദേബര്‍മ എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച വൈകുന്നേരം ത്രിപുര ഗോമതി ജില്ലയിലായിരുന്നു കേസിനാസ്പദമായ സംഭവം. ഗോമതി ജില്ലയിലെ ഉദയ്പുര്‍ പട്ടണത്തിലെ ത്രിപുരേശ്വരി ക്ഷേത്രത്തില്‍ യുവതിക്കൊപ്പം തൊഴാന്‍ പോയതായാണ് മിഥുനും ബൗവറും. ക്ഷേത്രസന്ദര്‍ശനം കഴിഞ്ഞ് കാറില്‍ യുവതിയുമായി പ്രതികള്‍ ഉദയ്പുര്‍ റെയില്‍വെ സ്റ്റേഷനിലേക്ക് യാത്രതിരിച്ചു. ഈ യാത്രയിലാണ് കാറിനുള്ളില്‍വച്ച് യുവതിയെ ഇരുവരും ബലാത്സംഗം ചെയ്തത്. ഇതിനുശേഷം മടങ്ങുംവഴി കാര്‍ ഒരു പോലീസ് ചെക്ക്പോസ്റ്റില്‍ നിര്‍ത്തിയപ്പോൾ നടന്ന സംഭവം യുവതി പോലീസിനോട് വിശദീകരിച്ചു. തുടര്‍ന്ന് ചോദ്യംചെയ്യലിനായി മിഥുനെയും ബൗവറിനെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വെള്ളിയാഴ്ച യുവതിയുടെ കുടുംബം നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മിഥുനും ബൗവറിനുമെതിരെ പോലീസ് കേസെടുത്തത്.
Read Moreഒരു രാത്രി മുഴുവൻ രണ്ടാം ക്ലാസുകാരി സ്കൂളിനുള്ളിൽ കുടുങ്ങി; ഇരുന്പ് ഗേറ്റിലൂടെ രക്ഷപെടാൻ നോക്കിയപ്പോൾ ഗ്രില്ലിനിടയിൽ തല കുടുങ്ങി; ഒഡീഷയിൽ പ്രതിഷേധം
ഭുവനേശ്വർ: ഒരു രാത്രി മുഴുവൻ സ്കൂളിനുള്ളിൽ രണ്ടാം ക്ലാസ് വിദ്യാർഥിനി കുടുങ്ങിക്കിടന്നു. ഒഡീഷയിലെ കേന്ദുഝർ ജില്ലയിലെ ഒരു സർക്കാർ സ്കൂളിൽ വ്യാഴാഴ്ചയാണ് സംഭവം. പിറ്റേന്ന് രാവിലെ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. സ്കൂൾവിട്ട് മറ്റ് കുട്ടികൾ പോയശേഷവും രണ്ടാംക്ലാസുകാരി സ്കൂളിനകത്ത്തന്നെ ഉണ്ടായിരുന്നു. ഇതറിയാതെ ഗേറ്റ്കീപ്പർ പ്രധാന ഗേറ്റ് പുറത്ത് നിന്ന് പൂട്ടി. വീട്ടിലെത്തേണ്ട സമയം ആയിട്ടും കുട്ടിയെ കാണാഞ്ഞ് വീട്ടുകാർ എല്ലാ സ്ഥലത്തും തിരച്ചിൽ നടത്തി. കുട്ടിയെ കണ്ടെത്താൻ സാധിക്കാഞ്ഞതോടെ ബന്ധുക്കൾ പോലീസിൽ വിവരമറിയിച്ചു. രാത്രി മുഴുവൻ നാട്ടുകാരുൾപ്പെടെ കുട്ടിക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സ്കൂളിനുള്ളിൽ കുടുങ്ങിയ കുട്ടി ജനലിന്റെ ഇരുമ്പ് ഗ്രില്ലുകൾക്കിടയിലൂടെ രക്ഷപ്പെടാൻ ശ്രമിച്ചു. ഈ ശ്രമത്തിനിടെ കുട്ടിയുടെ തല ഗ്രില്ലിനിടയിൽ കുടുങ്ങി. പിറ്റേന്ന് രാവിലെ കുട്ടിയെ ജനലിൽ കുടുങ്ങിയ നിലയിൽ നാട്ടുകാരാണ് കണ്ടെത്തിയത്. ഉടൻ…
Read Moreഎടിഎമ്മിൽ നിന്നും പണമെടുപ്പിച്ചത് ഓട്ടോ ഡ്രൈവറെക്കൊണ്ട്; യാത്രതുടർന്നപ്പോൾ അക്രമിച്ച് വീഴ്ത്തി; കാർഡ് തട്ടിയെടുത്തു പിൻവലിച്ചത് രണ്ടര ലക്ഷം രൂപ
കൊല്ലം: യാത്രക്കാരനിൽനിന്ന് എടിഎം കാർഡ് തട്ടിയെടുത്ത് എടിഎം കൗണ്ടറുകളിൽനിന്നു രണ്ടര ലക്ഷത്തോളം രൂപ ഓട്ടോ ഡ്രൈവർമാർ കവർന്നു. കൊല്ലം ജില്ലയിൽ പത്തനാപുരത്താണ് സംഭവം. പത്തനാപുരം ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർമാരായ മഞ്ചള്ളൂർ കുഴിയിൽ വീട്ടിൽ അജികുമാർ (49), പാതിരിക്കൽ കമുകുംകോട്ട് കിഴക്കേക്കര വീട്ടിൽ പ്രഗീഷ് കുമാർ (39) എന്നിവർ സംഭവത്തിൽ അറസ്റ്റിലായി. ഇക്കഴിഞ്ഞ 11 മുതൽ സംസ്ഥാനത്തിന് അകത്തുനിന്നും പുറത്തുനിന്നുമായി 12 എടിഎം കൗണ്ടറുകളിൽനിന്നും 25 തവണകളായി രണ്ടര ലക്ഷത്തോളം രൂപയാണ് ഇവർ പിൻവലിച്ചത്. പത്തനാപുരം ആശുപത്രി ജങ്ഷനിൽ ഈട്ടിവിള പുരയിടത്തിൽ റംഷാദിന്റെ എടിഎം കാർഡ് തട്ടിയെടുത്താണ് ഇവർ പണം കവർന്നത്. രാത്രിയിൽ ഓട്ടം വിളിച്ച റംഷാദ് പണം എടുക്കാനായി ഓട്ടോ ഡ്രൈവർ അജി കുമാറിന്റെ പക്കൽ എടിഎം കാർഡും പിൻ നമ്പറും നൽക്കുകയായിരുന്നു. പണം എടുത്തു നൽകിയ ശേഷം യാത്ര തുടരുന്നതിനിടെ അജികുമാറും സുഹൃത്തായ പ്രഗീഷ്കുമാറും ചേർന്ന്…
Read Moreരാഹുല്‍ മാങ്കുട്ടത്തിനെതിരായ ആരോപണം; അന്വേഷിക്കാന്‍ കെപിസിസി സമിതി; എംഎല്‍എ സ്ഥാനം രാജി വയ്ക്കേണ്ടതില്ലെന്നു കോണ്‍ഗ്രസ്
തിരുവനന്തപുരം: രാഹുല്‍ മാങ്കുട്ടത്തിനെതിരായ ആരോപണങ്ങളെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ കെപിസിസി നേതൃത്വം അന്വേഷണ സമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചു. രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്നും സംഘടനപരമായ നടപടി മാാത്രം മതിയെന്നുമാണ് കോണ്‍ഗ്രസ് പാര്‍ട്ടി നേതൃതലത്തിലെടുത്തിരിക്കുന്ന ധാരണം. എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെട്ടാല്‍ കൊല്ലം എംഎല്‍എ മുകേഷിനെതിരെ ലൈംഗിക ആരോപണം ഉണ്ടായപ്പോള്‍ എല്‍ഡിഎഫ് അദ്ദേഹത്തെ സംരക്ഷിച്ച കാര്യം ഉന്നയിച്ച് പ്രതിരോധിക്കാനാണ് ധാരണയായിരിക്കുന്നത്. യുവതികളോടുള്ള രാഹുലിന്റെ പെരുമാറ്റത്തിനെതിരേ ഹൈക്കമാന്‍ഡ് മുന്‍പാകെ പത്തില്‍ പരം പരാതികള്‍ ലഭിച്ച പശ്ചാത്തലത്തിലാണ് ഹൈക്കമാന്‍ഡ് നടപടിയെടുക്കാന്‍ നിര്ബന്ധിതമായതന്നാണ് പുറത്തുവരുന്ന വിവരം. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത്നിന്നു രാഹുലിന്റെ രാജി ആവശ്യപ്പെടാന്‍ ഹൈക്കമാന്റ് കെപിസിസി നേതൃത്വത്തോട് ഇന്നലെ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് രാഹുല്‍ രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായത്. രാഹുല്‍ തന്റെ ഭാഗം ന്യായികരിക്കാന്‍ വാര്‍ത്താസമ്മേളനം വിളിച്ചെങ്കിലും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ രോഷത്തോടെയാണ് പെരുമാറിയത്. അതേ സമയം രാഹുല്‍ രാജിവച്ച് ഒഴിഞ്ഞ യൂത്ത്…
Read Moreവിനോദയാത്ര രാത്രിയില്‍ പുറപ്പെടേണ്ട: പണമില്ല എന്നപേരില്‍ ഒരു കുട്ടിയെയും വിനോദയാത്രയില്‍നിന്ന് ഒഴിവാക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍നിന്നും വിനോദയാത്ര രാത്രിയില്‍ പുറപ്പെടരുതെന്നു വിദ്യാഭ്യാസ വകുപ്പിന്റെ കര്‍ശന നിര്‍ദേശം. രാത്രിയാത്ര പാടില്ലെന്ന് മുന്‍പ് നിര്‍ദേശം നല്‍കിയിരുന്നതാണെന്നും ഇതു കര്‍ശനമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു. പണമില്ല എന്നപേരില്‍ ഒരു കുട്ടിയെയും വിനോദയാത്രയില്‍നിന്ന് ഒഴിവാക്കുന്നതും അനുവദിക്കില്ല. എല്ലാവരെയും ഉള്‍പ്പെടുത്താന്‍ കഴിയുന്നില്ലെങ്കില്‍ വിനോദയാത്ര ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.
Read Moreനടക്കുന്നത് രാഷ്ട്രീയ വേട്ടയാടൽ, എല്ലാം പുകമറ; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് വി.കെ. ശ്രീകണ്ഠൻ എംപി
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പിന്തുണച്ച് വി.കെ. ശ്രീകണ്ഠൻ എംപി .രാഹുലിനെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയാടലാണെന്നും എല്ലാം പുകമറയാണെന്നും വികെ ശ്രീകണ്ഠൻ പറഞ്ഞു. ആരോപണം വന്നപ്പോൾ തന്നെ രാഹുലിനോട് ഒഴിയാൻ ആവശ്യപ്പെട്ടുവെന്നും ശ്രീകണ്ഠൻ എംപി പറഞ്ഞു. അശ്ലീല സന്ദേശങ്ങൾ അയച്ചെന്ന യുവനടിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചിരുന്നു. അതേസമയം, നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്ന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തിടുക്കത്തിൽ കേസെടുക്കേണ്ടെന്നാണ് പോലീസ് തീരുമാനം. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ മാത്രമാണ് പരാതിയെന്നും അതിനപ്പുറം തെളിവുകൾ പരാതിക്കാരൻ ഹാജരാക്കിയിട്ടില്ലെന്നുമാണ് പോലീസ് വിലയിരുത്തൽ. ഈ പരാതിയുടെ മാത്രം അടിസ്ഥാനത്തിൽ കേസെടുത്താൽ കോടതിയിൽ തിരിച്ചടിയാകുമെന്ന് പോലീസിന് പ്രാഥമിക നിയമോപദേശം ലഭിച്ചു. കൂടുതൽ തെളിവുകൾ പരാതിക്കാരൻ നൽകുകയോ പുറത്തുവന്ന ശബ്ദ സംഭാഷണത്തിലെ ഇര പരാതിയുമായി സമീപിക്കുകയോ ചെയ്താൽ മാത്രം തുടർനടപടി മതിയെന്നുമാണ് പോലീസിന് കിട്ടിയ നിയമപദേശം.…
Read Moreഎംഎൽഎ വാഴൂർ സോമൻ അന്തരിച്ചു
തിരുവനന്തപുരം: പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. തിരുവനന്തപുരത്ത് പിടിപി നഗറിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് കേന്ദ്രത്തില്‍ നടന്ന റവന്യൂ അസംബ്ലിയില്‍ പങ്കെടുക്കുന്നതിനിടെ എംഎല്‍എ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സിപിഐ സംസ്ഥാന കൗൺസിൽ അംഗമായ വാഴൂർ സോമൻ തൊഴിലാളി സംഘടനാ പ്രവർത്തനത്തിലൂടെയാണ് ജനനേതാവായി വളർന്നത്. ഇടുക്കിയിലെ മലയോര മേഖലയിലെ തൊഴിലാളി പ്രസ്ഥാനങ്ങളെ പടുത്തുയർത്താൻ അദ്ദേഹം മുഖ്യപങ്ക് വഹിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ളവർ വിവരമറിഞ്ഞ് ആശുപത്രിയിൽ എത്തി. മൃതദേഹം എംഎൻ സ്മാരക മന്ദിരത്തിലേക്ക് പൊതുദർശനത്തിനായി മാറ്റും. എംഎൻ സ്മാരകത്തിൽ വൈകുന്നേരം ഏഴ് മുതലായിരിക്കും പോതുദർശനം. തുടര്‍ന്ന് രാത്രി തന്നെ വണ്ടിപ്പെരിയാറിലേക്കു കൊണ്ടുപോകും. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ആശുപത്രിയില്‍ എത്തിയിരുന്നു. ഇടുക്കി പീരുമേട്ടിൽനിന്ന് സിപിഐ…
Read More