തിരുവനന്തപുരം: വിവാദങ്ങളിൽ സഹപ്രവർത്തകർക്കെതിരേ പ്രതികരണവുമായി ഡോ. ഹാരിസ് ചിറയ്ക്കൽ. മുപ്പതിലേറെ വർഷമായി കാണുന്നവരാണ്, അവർ പിന്നിൽനിന്ന് കുത്തുമെന്ന് വിചാരിച്ചില്ല. എന്തിനാണ് അവർ എന്നോട് അങ്ങനെ പെരുമാറിയതെന്ന് അറിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. ലോകം മുഴുവൻ തന്നെ കള്ളനായി ചിത്രീകരിച്ചു. അവസ്ഥ മനസിലാക്കാതെ കൂടുതൽ സമ്മർദ്ദത്തിലാക്കി, തെറ്റായ റിപ്പോർട്ട് മുകളിലേക്ക് കൊടുത്തു. അത് ചെയ്യാൻ പാടില്ലായിരുന്നു. കീഴുദ്യോഗസ്ഥൻ എന്ന നിലയ്ക്ക് അവർക്ക് എന്നോട് കാര്യങ്ങൾ നേരിട്ട് ചോദിക്കാവുന്നതേ ഉള്ളൂ. വിശദീകരണം തേടിയ ശേഷം മാത്രം കാര്യങ്ങൾ തീരുമാനിച്ചാൽ മതിയായിരുന്നുവെന്നും നീതികേടുണ്ടായെന്നും ഡോ. ഹാരിസ് കൂട്ടിച്ചേർത്തു. ഞാൻ ഉന്നയിച്ച പ്രശ്നങ്ങൾ മനസിലാക്കേണ്ട എന്റെ അതേ ഉത്തരവാദിത്തം ഉള്ളവർ തന്നെ എന്നെ ശത്രുവായി കണ്ടു. അവർക്കുവേണ്ടികൂടിയാണ് ഞാൻ ഇതെല്ലാം പറഞ്ഞത്. അതുപോലും അവർ മനസിലാക്കിയില്ല എന്നത് ബുദ്ധിമുട്ടുണ്ടാക്കുകയും വിഷമിപ്പിക്കുകയും ചെയ്തു. അവരുമായി സഹകരിച്ചാണ് ഇനിയും ജോലി ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ,…
Read MoreCategory: Top News
കരുത്തുറ്റ മികച്ച നടിയാണ് ശ്വേത മേനോൻ; അവർക്കെതിരെയുള്ള കേസ് നിലനിൽക്കില്ല; സിനിമ സംഘടനകളിലെ പ്രശ്നങ്ങൾ അവർ തന്നെ പരിഹരിക്കട്ടെയെന്ന് സജി ചെറിയാൻ
തിരുവനന്തപുരം: നടിമാർ സിനിമ സംഘടനകളുടെ നേതൃത്വത്തിലേക്ക് വരുന്നത് നല്ല കാര്യമാണെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. സ്ത്രീകൾ നേതൃത്വത്തിലേക്ക് വരണമെന്നതാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. ശ്വേത മേനോൻ മകിച്ച നടിയാണെന്നും കരുത്തുറ്റ സ്ത്രീയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. അവർക്കെതിരേ ഉണ്ടായിരിക്കുന്ന കേസ് നിലനിൽക്കില്ല. സിനിമ സംഘടനകളിലെ പ്രശ്നങ്ങൾ അവർ തന്നെ ചർച്ച ചെയ്ത് പരിഹരിക്കണം. ചലച്ചിത്ര നയം വരുമ്പോൾ പല പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും. മൂന്ന് മാസത്തിനുള്ളിൽ സംസ്ഥാനത്ത് ചലച്ചിത്ര നയം കൊണ്ടുവരുമെന്നും സജി ചെറിയാൻ വ്യക്തമാക്കി.
Read Moreശരീരവണ്ണത്തെ കുറിച്ച് ബോഡി ബിൽഡറായ കൂട്ടുകാരൻ കളിയാക്കി; പ്രകോപിതരായ സുഹൃത്തുക്കൾ 20-കാരനെ കൊലപ്പെടുത്തി സ്കൂള്‍ ശുചിമുറിയില്‍ തള്ളി; രണ്ട് യുവാക്കൾ അറസ്റ്റില്‍
ഗുരുഗ്രാം: ശരീര വണ്ണത്തെ കളിയാക്കിയ കൂട്ടുകാരനെ കൊലപ്പെടുത്തി സ്കൂള്‍ ശുചിമുറിയില്‍ തള്ളിയ സംഭവത്തില്‍ രണ്ട് സുഹൃത്തുക്കള്‍ അറസ്റ്റില്‍. ഗുരുഗ്രാമിലെ സ്കൂള്‍ ശുചിമുറിയില്‍ നിന്നാണ് 20കാരന്റെ മൃതദേഹം കണ്ടെത്തിയത്. കരണ്‍ എന്ന 20കാരനാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞയാഴ്ച സ്കൂളിലെ അധ്യാപകന് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെതോടെയാണ് കൊലപാതക വിവരം പുറത്ത് അറിഞ്ഞത്. കേസില്‍ കരണിന്റെ സുഹൃത്തുക്കളായ ആകാശ്, ശിവ കുമാര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരെയും റിമാന്‍ഡ് ചെയ്തു. ജൂലൈ രണ്ടിന് മൂന്ന് പേരും സ്കൂളിൽ വന്നിരുന്നു. സംസാരത്തിനിടയിൽ കരൺ ആകാശിനേയും ശിവ കുമാറിനേയും കളിയാക്കി സംസാരിച്ചു. ഇരുവരുടേയും ശരീര വണ്ണത്തെക്കുറിച്ച് പറഞ്ഞാണ് കരൺ കളിയാക്കിയത്. ബോഡി ബില്‍ഡർ കൂടിയാണ് കരണ്‍. കൂട്ടുകാരന്റെ പരിഹാസം സഹിക്കാതെ വന്നപ്പോൾ എതിർത്ത് സംസാരിച്ചു. ഇത് തര്‍ക്കത്തിലേക്ക് നയിച്ചു. ആകാശും ശിവകുമാറും ചേര്‍ന്ന് കരണിനെ അടിച്ചു വീഴ്ത്തി. കൈയിലുണ്ടായിരുന്ന കത്രിക ഉപയോഗിച്ച് കുത്തി.…
Read Moreഷാര്‍ജയിലെ അതുല്യയുടെ മരണം: ഭര്‍ത്താവ് സതീഷ് അറസ്റ്റിൽ; പിടിയിലായത് നാട്ടിലേക്കുള്ള യാത്രയ്ക്കിടെ
തിരുവനന്തപുരം: ഷാര്‍ജയിലെ അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സതീഷ് അറസ്റ്റിൽ. നാട്ടിലേക്കുള്ള യാത്രയ്ക്കിടെ തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ചാണ് സതീഷ് പിടിയിലായത്. അതുല്യയുടെ മരണത്തിൽ കുടുംബാംഗങ്ങളുടെ പരാതിയിൽ ഇയാൾക്കെതിരേ കൊല്ലത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ സതീഷിനെ കസ്റ്റഡിയിലെടുത്തത്. ഷാര്‍ജയിൽ നിന്ന് തിരുവനന്തപുരത്ത് വിമാനം ഇറങ്ങിയ സതീഷിനെ എമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് വലിയതുറ പോലീസിന് കൈമാറി. അതുല്യയുടെ മരണത്തിൽ കരുനാഗപ്പള്ളി എഎസ്പി അഞ്ജലി ഭാവനയുടെ നേതൃത്വത്തിലാണ് നിലവിൽ അന്വേഷണം നടക്കുന്നത്. ജൂലൈ 19നാണ് കൊല്ലം തേവലക്കര കോയിവിള സൗത്ത് സ്വദേശി അതുല്യയെ ഷാർജയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഷാർജയിലെ ഫോറൻസിക് റിപ്പോർട്ടിൽ അതുല്യയുടെ മരണത്തിൽ അസ്വഭാവികത ഇല്ല എന്നായിരുന്നു. രണ്ടു രാജ്യങ്ങൾ തമ്മിലുള്ള കാര്യമായതുകൊണ്ട് ലോക്കൽ പോലീസിന്റെ അന്വേഷണത്തിന് ചില പരിമിതികൾ ഉണ്ട്. ഇതുകൊണ്ടാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.
Read Moreമുറിവിലും മുറിയാതെ വാപ്പിയോടുള്ള സ്നേഹം: ‘വാപ്പിക്ക് ഒരു ചെറിയ തെറ്റ് പറ്റിപ്പോയതാണ്, വാപ്പിയോട് ക്ഷമിക്കണം’; നെഞ്ചിൽത്തട്ടി മർദനമേറ്റ നാലാം ക്ലാസുകാരിയുടെ വാക്കുകൾ
ചാരുംമൂട്: ആദിക്കാട്ടുകുളങ്ങരയിൽ പിതാവും രണ്ടാനമ്മയും ചേർന്ന് ക്രൂരമായി മർദിച്ച നാലാം വിദ്യാർഥിനിക്ക് സാന്ത്വനവുമായി മന്ത്രി കെ. ശിവൻകുട്ടി വീട്ടിലെത്തി. താമരക്കുളത്തുള്ള ബന്ധുവീട്ടിലെത്തിയാണ് മന്ത്രി കുട്ടിയെ ആശ്വസിപ്പിച്ചത്. വിശേഷങ്ങൾ ചോദിച്ചറിഞ്ഞ മന്ത്രി ചോക്ലേറ്റ് നൽകി സ്നേഹത്തോടെ കുട്ടിയെ ആശ്ലേഷിച്ചു. “വാപ്പിക്ക് ഒരു ചെറിയ തെറ്റ് പറ്റിപ്പോയതാണ്, വാപ്പിയോട് ക്ഷമിക്കണം” എന്ന് ആ കുഞ്ഞ് നിഷ്കളങ്കമായി പറയുമ്പോൾ, സ്നേഹമെന്ന വികാരം എത്രത്തോളം ശക്തമാണെന്ന് തിരിച്ചറിഞ്ഞതായി മന്ത്രി പിന്നീട് പ്രതികരിച്ചു. പ്രയാസകരമായ ഈ സാഹചര്യത്തിൽ അവൾക്ക് താങ്ങും തണലുമായി ഞങ്ങൾ ഒപ്പമുണ്ടാകുമെന്ന് ഉറപ്പ് നൽകിയതായും മന്ത്രി പറഞ്ഞു. കുട്ടിയുടെ വേദന നിറഞ്ഞ സംഭവങ്ങൾ കേട്ട ശേഷം എന്താവാനാണ് ഇഷ്ടമെന്ന് മന്ത്രി ചോദിച്ചപ്പോൾ ഐഎഎസുകാരിയാകണമെന്നും കഥകളും കവിതയും എഴുതാറുണ്ടെന്നും പെൺകുട്ടി പറഞ്ഞു. എല്ലാ വിവിധ പിന്തുണയും നൽകി തിരികെ പോകാനിറങ്ങിയ മന്ത്രിയുടെ കൈകളിൽ മുറുകെ പിടിച്ച് കുഞ്ഞ് തേങ്ങുന്നുണ്ടായിരുന്നു. എല്ലാ സഹായങ്ങളും ലഭ്യമാക്കാൻ…
Read Moreസെലിബ്രിറ്റികളെ ചൊല്ലി തർക്കം: യുവാവിന്റെ പ്രായപൂർത്തിയാകാത്ത സഹോദരിയുടെ ഫോട്ടോ മോർഫ് ചെയ്തു പ്രചരിപ്പിച്ചു; മുംബൈ സ്വദേശി പിടിയിൽ
കാസർഗോഡ്: സെലിബ്രിറ്റി ആരാധകർ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് വിരോധം തോന്നിയ യുവാവിന്റെ പ്രായപൂർത്തിയാകാത്ത സഹോദരിയുടെ ഫോട്ടോ മോർഫ് ചെയ്ത് അശ്ലീലചിത്രമാക്കി സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു. മുംബൈ സ്വദേശിയായ യുവാവ് കാസർഗോഡ് സൈബർ പോലീസിന്റെ പിടിയിലായി. ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും നിര്‍മിച്ച വ്യാജ അക്കൗണ്ടുകൾ വഴി അശ്ലീലചിത്രം പ്രചരിപ്പിച്ച അംജദ് ഇസ്ലാമിനെ (19) യാണ് പോലീസ് മുംബൈയിലെത്തി പിടികൂടിയത്. ജൂലൈ 17 ന് കാസർഗോഡ് സൈബർ പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയെത്തുടർന്ന് പോക്സോ, ഐടി ആക്ടുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.
Read Moreപത്താം ക്ലാസുകാരനെ ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടി; തിരികെ ചോദിച്ചപ്പോൾ കൂടോത്രത്തിലൂടെ മാതാപിതാക്കളെ അപായപ്പെടുത്തുമെന്ന് ഭീഷണി; ട്യൂഷന് അധ്യാപകന് അറസ്റ്റില്‍
കോഴിക്കോട്: പത്താം ക്ലാസ് വിദ്യാര്‍ഥിയെ ഭീഷണിപ്പെടുത്തിയും പറ്റിച്ചും ലക്ഷങ്ങള്‍ കൈക്കലാക്കിയ പ്രതി പിടിയില്‍. കോഴിക്കോട് സ്വദേശിയായ രാഹുലാണ് തട്ടിപ്പ് കേസില്‍ പിടിയിലായിരിക്കുന്നത്. വിദ്യാര്ഥിയെയുടെ രക്ഷിതാക്കളുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴിയും നേരിട്ടുമാണ് പണം കൈമാറിയത്. പണം തിരികെ ചോദിക്കുകയോ, ആരോടെങ്കിലും പറയുകയോ ചെയ്താല്‍ അച്ഛനെയും അമ്മയെയും മന്ത്രവാദത്തിലൂടെ ഇല്ലാതാക്കും എന്ന് ഭീഷണിപ്പെടുത്തിയായിരുന്നു. രാഹുല്‍ വിദ്യാര്ഥിയെയെ ഭീഷണിപ്പെടുത്തിയതും പണം തട്ടിയതും.കുട്ടിക്ക് മുന്‍പ് ട്യൂഷനെടുത്ത ആളായിരുന്നു രാഹുല്‍. ഇതിനിടെയാണ് ഭീഷണിപ്പെടുത്തി പണം തട്ടിയത്. 2022ലാണ് ഇയാള്‍ കുട്ടിയില്‍ നിന്നും പണം തട്ടാന്‍ ആരംഭിച്ചത്. 2022 ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെ മൂന്ന് മാസക്കാലം കൊണ്ട് ഒന്‍പത് ലക്ഷത്തിലധികം രൂപയാണ് രാഹുല്‍ കൈക്കലാക്കിയത്. പിന്നീട് കുട്ടി പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ രക്ഷിതാക്കളെ കൂടോത്രത്തിലൂടെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. പിന്നീട് പണം നഷ്ടപ്പെട്ടെന്ന് മനസിലാക്കിയ മാതാപിതാക്കള്‍ അന്വേഷിക്കുമ്പോളാണ് കുട്ടി കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. ഉടന്‍…
Read More# അവള്‍ക്കൊപ്പം… “മാറ്റം നാളെയല്ല, ഇന്ന് നമുക്കിടയില്‍ എത്തിയിരിക്കുന്നു; പോരാടുന്ന സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഡബ്ല്യുസിസി
കൊച്ചി: സിനിമയിലെ വ്യത്യസ്ത വെല്ലുവിളികളോട് പോരാടുന്ന സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യവുമായി വനിതാ ചലച്ചിത്ര പ്രവര്‍ത്തകരുടെ കൂട്ടായ്മയായ വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് (ഡബ്ല്യുസിസി). “മാറ്റം നാളെയല്ല, ഇന്ന് നമുക്കിടയില്‍ എത്തിയിരിക്കുന്നു’ എന്ന തലക്കെട്ടോടെ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പിലാണ് ഡബ്ല്യുസിസിയുടെ പ്രതികരണം. ഗായിക പുഷ്പവതി, നടിമാരായ ഉര്‍വശി, ശ്വേതാ മേനോന്, നിര്‍മാതാവ് സാന്ദ്രാ തോമസ് എന്നിവരെ പേരെടുത്ത് പറഞ്ഞാണ് ഡബ്ല്യുസിസിയുടെ കുറിപ്പ്. അവള്‍ക്കൊപ്പം എന്ന ഹാഷ്ടാഗും കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്. സിനിമാ നയരൂപീകരണത്തിനായുള്ള കോണ്‍ക്ലേവില്‍ സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് നടത്തിയ സ്ത്രീ ദളിത് സംവിധായകര്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തെ ഡബ്ല്യുസിസി വിമര്‍ശിച്ചു. അടൂര്‍ തന്റെ സവര്‍ണ ജാതീയ ലിംഗഭേദ വീക്ഷണം ജനമധ്യത്തില്‍ വീണ്ടും തുറന്ന് കാണിച്ചുവെന്ന് ഡബ്ല്യുസിസി കുറ്റപ്പെടുത്തി. ഗായിക പുഷ്പവതിയെ കുറിച്ച് നടത്തിയ അപമാനകരമായ പ്രസ്താവനകളിലൂടെ തന്റെ പുരുഷാധിപത്യദളിത് വിരുദ്ധ നിലപാടുകള്‍ അദ്ദേഹം സംശയലേശമന്യെ ഉറപ്പിച്ചിരിക്കുകയാണ്. അടൂരിന്റെ സമീപനത്തേയും നിലപാടിനേയും അതിശക്തമായി…
Read Moreജയ്നമ്മയെ അറിയാം, ഒന്നിച്ചു പ്രാർഥനാലയങ്ങളിൽ പോയിട്ടുണ്ട്; പതിയെ പതിയെ മനസ് തുറന്ന് സെബാസ്റ്റ്യൻ; അന്വേഷണം വഴിത്തിരിവിലേക്കെന്ന് പോലീസ്
ഏറ്റുമാനൂർ: അതിരമ്പുഴ കോട്ടമുറി സ്വദേശി ജയ്നമ്മ തിരോധാനക്കേസിലെ അന്വേഷണം വഴിത്തിരിവിലേക്ക്.അന്വേഷണത്തന്റെ ആദ്യഘട്ടത്തിൽ ചോദ്യം ചെയ്യലിനോട് സഹകരിക്കാതിരുന്ന പ്രതിയെന്നു കരുതുന്ന സെബാസ്റ്റ്യൻ ചോദ്യം ചെയ്യൽ മുന്നോട്ടു പോകുംതോറും അന്വേഷണ സംഘത്തോട് മനസു തുറന്നു വരുന്നതായാണ് സൂചന. സെബാസ്റ്റ്യന്റെ ഭാര്യയുടെ വെട്ടിമുകളിലെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന സെബാസ്റ്റ്യന്റെ കാറിൽനിന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കത്തി, ചുറ്റിക, ഡീസലിന്റെ ഗന്ധമുള്ള കന്നാസ്, പഴ്സ് എന്നിവ കണ്ടെടുത്തിരുന്നു.20 ലിറ്ററിന്റെ കന്നാസിൽ സെബാസ്റ്റ്യൻ ഡീസൽ വാങ്ങിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാത്രി 11 ഓടെയാണ് കോട്ടയം ക്രൈംബ്രാഞ്ച് മിന്നൽ പരിശോധന നടത്തിയത്. കേസിൽ നിർണായകമാകാവുന്ന തെളിവുകൾ ഈ പരിശോധനയിലൂടെ ലഭിച്ചതായാണ് സൂചന. ചോദ്യം ചെയ്യലിന്റെ ആദ്യ ഘട്ടത്തിൽ സെബാസ്റ്റ്യൻ അന്വേഷണം വഴിതെറ്റിക്കുന്ന രീതിയിൽ പരസ്പര വിരുദ്ധമായ മൊഴി നൽകിയും തെറ്റായ വിവരങ്ങൾ നൽകിയും അന്വേഷണ സംഘത്തെ വലയ്ക്കുകയായിരുന്നു. എന്നാൽ, പിന്നീട് ജയ്നമ്മയെ പരിചയമുണ്ടെന്ന് ചോദ്യം ചെയ്യലിൽ…
Read Moreആരൊക്കെ സഹായിച്ചു, ആർക്കൊക്കെ അറിയാമായിരുന്നു? ഗോവിന്ദചാമിയുടെ ജയിൽച്ചാട്ടത്തിന്റെ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു; വീണ്ടും ചോദ്യം ചെയ്യാൻ പോലീസ്
തൃശൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ച പ്രതി ഗോവിന്ദച്ചാമിയെ പോലീസ് വീണ്ടും ചോദ്യം ചെയ്യും. വിയ്യൂർ സെൻട്രൽ ജയിലിൽ ചോദ്യം ചെയ്യാൻ ആണ് പോലീസ് തീരുമാനം. കോടതി അനുമതിയോടെയാകും വിശദമായ ചോദ്യം ചെയ്യൽ. ജയിൽ ചാടാനായി ആരൊക്കെ സഹായിച്ചു ,വിവരങ്ങൾ ആരൊക്കെ അറിഞ്ഞു എന്നത് ഏറെ നിർണായകമാണ്. ജയിൽ ചാടുന്നതിന് മുൻപ് ഫോണിൽ സംസാരിച്ച ഷെൽവത്തെയും പോലീസ് ചോദ്യം ചെയ്യും. ജയിലിലെ നാല് തടവുകാർക്ക് ജയിൽ ചാട്ടത്തിനെ പറ്റി മുൻപേ അറിയാമായിരുന്നു. അതിനാൽ സഹ തടവുകാരായ തേനി സുരേഷ് ശിഹാബ്, സാബു, വിശ്വനാഥൻ എന്നിവരെയും ചോദ്യം ചെയ്യും. കണ്ണൂർ സിറ്റി പോലീസ് ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. കമ്മീഷണർ നിതിൻ രാജിന്റെ നേതൃത്വത്തിൽ തെളിവുകൾ വിലയിരുത്തി. കഴിഞ്ഞ മാസം 25 നാണ് ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിൽ നിന്നും രക്ഷപെടാൻ ശ്രമിച്ചത്. പുലര്‍ച്ചെ പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍…
Read More