ബംഗളൂരു: കർണാടകയിൽ യുവാവിനെ ഭാര്യയുടെ കാമുകൻ കൊലപ്പെടുത്തി. ബംഗളൂരുവിലാണ് സംഭവം. വിജയകുമാർ(39) ആണ് കൊല്ലപ്പെട്ടത്. വിജയ കുമാറിനെ ബാല്യകാല സുഹൃത്തായ ധനഞ്ജയ ആണ് കൊലപ്പെടുത്തിയത്. ഇരുവരും 30 വർഷത്തോളമായി സുഹൃത്തുക്കളായിരുന്നു. ബംഗളൂരുവിലെ മഗഡിയിലാണ് ഇരുവരും വളർന്നത്. റിയൽ എസ്റ്റേറ്റ് ബിസിനസ് ചെയ്തിരുന്ന വിജയകുമാർ പത്ത് വർഷം മുമ്പ് ആശ എന്ന യുവതിയെ വിവാഹം ചെയ്തിരുന്നു. കാമാക്ഷിപാളയയിലാണ് ദമ്പതികൾ താമസിച്ചിരുന്നത്. തന്റെ ഭാര്യയ്ക്ക് ധനഞ്ജയയുമായി അവിഹിത ബന്ധമുണ്ടെന്ന് അടുത്തിടെ വിജയ കുമാർ കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടായി. പിന്നീട് വിജയ് ഭാര്യയോടൊപ്പം കടബാഗരെയ്ക്കടുത്തുള്ള മച്ചോഹള്ളിയിലെ ഒരു വാടക വീട്ടിലേക്ക് താമസം മാറി. എന്നാൽ ധനഞ്ജയും ആശയും തമ്മിലുള്ള ബന്ധം തുടർന്നു. സംഭവദിവസം പകൽ മുഴുവൻ വീട്ടിലുണ്ടായിരുന്ന വിജയ കുമാർ വൈകുന്നേരം വീട്ടിൽ നിന്നും പുറത്തിറങ്ങി. പിന്നീട് ഇയാളെ മച്ചോഹള്ളിയിലെ ഡിഗ്രൂപ്പ് ലേഔട്ട് പ്രദേശത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.…
Read MoreCategory: Top News
കോതമംഗലത്ത് ടിടിസി വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; പെണ്‍കുട്ടി നേരിട്ടത് കടുത്ത അവഗണന; നൊമ്പരപ്പെടുത്തുന്ന ആത്മഹത്യാക്കുറിപ്പ്; റമീസിന്റെ മാതാപിതാക്കളെ ചോദ്യം ചെയ്യും
കൊച്ചി: കോതമംഗലത്ത് 23 കാരിയായ ടിടിസി വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍ പ്രതിയായ പറവൂര്‍ ആലങ്ങാട് പാനായിക്കുളം തോപ്പില്‍പറമ്പില്‍ റമീസിന്റെ (24) മാതാപിതാക്കളെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. ഇവരെയും കേസില്‍ പ്രതി ചേര്‍ത്തേക്കുമെന്നാണ് സൂചന. ഇവര്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയേക്കും. പെണ്‍കുട്ടി ഇവരുടെ വീട്ടില്‍ മര്‍ദനം ഏറ്റതും കുട്ടിയെ മതംമാറാന്‍ നിര്ബന്ധിപ്പിച്ചുവെന്നതടക്കമുള്ള കാര്യങ്ങളില്‍ ഇവരില്‍ നിന്ന് പോലീസ് വ്യക്തത തേടും. ആണ്‍സുഹൃത്തായ റമീസിന്റെ അവഗണനയില്‍ മനംനൊന്ത് ടിടിസി വിദ്യാര്‍ഥി കഴിഞ്ഞ ശനിയാഴ്ചയാണ് വീട്ടില്‍ തൂങ്ങി മരിച്ചത്. പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നതിനു പിന്നാലെ റമീസിനെ കോതമംഗലം പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിന്റെ ആദ്യമണിക്കൂറുകളില്‍ തന്നെ റമീസ് എല്ലാം സമ്മതിച്ചു. ഇരുവരും തമ്മില്‍ നടന്ന വാട്സ്അപ്പ് ചാറ്റുകള്‍ ഉള്‍പ്പെടെ നിരത്തിയായിരുന്നു പോലീസിന്റെ ചോദ്യം ചെയ്യല്‍. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ കോതമംഗലം പോലീസ് ആത്മഹത്യാ പ്രേരണ, ശാരീരിക ഉപദ്രവം…
Read Moreഅശ്ലീല പരാമര്‍ശം: പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി ജി. സുധാകരന്റെ പരാതി; സിപിഎം അമ്പലപ്പുഴ കിഴക്ക് ലോക്കല്‍ കമ്മിറ്റി അംഗം യു. മിഥുനെതിരേ കേസ്
ആലപ്പുഴ: മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ജി. സുധാകരനെതിരേ സമൂഹമാധ്യമത്തില്‍ അശ്ലീല പരാമര്‍ശം നടത്തിയ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിനെതിരേ പോലീസ് കേസെടുത്തു. ജി. സുധാകരന് അമ്പലപ്പുഴ പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സിപിഎം അമ്പലപ്പുഴ കിഴക്ക് ലോക്കല്‍ കമ്മിറ്റി അംഗം യു. മിഥുനെതിരേയാണ് കേസെടുത്തത്. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടത്തിയ ലഹരിവിരുദ്ധ കൂട്ടനടത്തത്തെ അഭിനന്ദിച്ച് സുധാകരന് സമൂഹമാധ്യമത്തില്‍ എഴുതിയ കുറിപ്പിനു താഴെ എഴുതിയ കമന്റിലാണ് മിഥുന് അശ്ലീലപരാമര്‍ശം നടത്തിയത്. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ താത്കാലിക ജീവനക്കാരനായ മിഥുന് ക്ഷേത്ര ഭരണചട്ടങ്ങളുടെ ലംഘനം നടത്തിയതായും പോലീസിനു നല്കിയ പരാതിയില്‍ സുധാകരന് പറഞ്ഞു. അശ്ലീല കമന്റുകളുടെ സ്ക്രീന്‍ഷോട്ടുകളടക്കമാണ് ജി. സുധാകരന് പരാതി നല്‍കിയത്. തനിക്കെതിരേ സംഘടിത ആക്രമണമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും ഇതേ പരിപാടിയെ അഭിനന്ദിക്കുകയും പി.പി. ചിത്തരഞ്ജന്…
Read Moreകാണാതായ ഭാര്യയെ കണ്ടെത്തിയില്ല; ഭാര്യ തിരികെ വരണമെന്നുമുള്ള അഭ്യർഥന സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടും പ്രതികരണം കിട്ടിയില്ല; മനംനൊന്ത് ഭർത്താവ് ജീവനൊടുക്കി; കരഞ്ഞ് തളർന്ന് മക്കൾ
കായംകുളം: കാണാതായ ഭാര്യയെ രണ്ടു മാസമായിട്ടും കണ്ടെത്താനാകാത്തതിൽ മനംനൊന്ത് ഭർത്താവ് ജീവനൊടുക്കി. കായംകുളം കണ്ണമ്പള്ളി ഭാഗം വിഷ്ണുഭവനിൽ താമസിക്കുന്ന വിനോദാണ് (49) മരിച്ചത്. വിനോദിന്റെ ഭാര്യ രഞ്ജിനി(45) കഴിഞ്ഞ ജൂൺ 11ന് രാവിലെ ബാങ്കിലേക്കു പോകുന്നുവെന്നു പറഞ്ഞ് വീട്ടിൽനിന്നു പുറപ്പെട്ടതിനു ശേഷം കാണാതായി. രണ്ടുമാസമായി കായംകുളം പോലീസിൽ പരാതി നൽകിയിട്ടും അന്വേഷണത്തിൽ പുരോഗതി ഉണ്ടായിരുന്നില്ല. സിസിടിവി ദൃശ്യങ്ങളിൽ, അവർ ബാങ്കിലെത്തിയിട്ടില്ലെന്നും അവസാനമായി കായംകുളം റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്കു പോകുന്നതുമാണ് കണ്ടെത്തിയത്. യാത്രയ്ക്കിടെ മൊബൈൽ ഫോൺ കൈയിൽ ഇല്ലാതിരുന്നത് അന്വേഷണത്തിന് തടസമായി. ഭാര്യയെ കാണാതായതിനെത്തുടർന്ന് വിനോദ് കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമങ്ങളിലൂടെ സാമ്പത്തിക ബാധ്യതകൾ തീർക്കാമെന്നും, ഭാര്യ തിരികെ വരണമെന്നുമുള്ള അഭ്യർഥന പങ്കുവച്ചിരുന്നു. എന്നാൽ, പ്രതികരണങ്ങളൊന്നും ലഭിക്കാതെവന്നപ്പോൾ നിരാശയിലായിരുന്നു. സംസ്കാരം നടത്തി. മക്കൾ: വിഷ്ണു, ദേവിക.
Read Moreസോഡാ ബാബുവിന്റെ ഗ്യാസ് ഊരി പോലീസ്; ജയിലിൽ നിന്ന് ശിക്ഷ കഴിഞ്ഞിറങ്ങി; രണ്ടെണ്ണം അടിച്ചപ്പോൾ മോഷണ സ്വഭാവം തികട്ടിവന്നു; വീട്ടിലേക്ക് പോകാൻ ബൈക്ക് മോഷ്ടിച്ച ബാബു അറസ്റ്റിൽ
കണ്ണൂർ: ശിക്ഷകഴിഞ്ഞ് ജയിലിൽ നിന്നിറങ്ങി വീട്ടിൽ പോകാൻ ബൈക്ക് മോഷ്ടിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയ തൃശൂർ സ്വദേശി ബാബുരാജാണ് (സോഡ ബാബു) വീണ്ടും അറസ്റ്റിലായത്. ബൈക്ക് മോഷണം പോയ വിവരം പുറത്തുവന്നതോടെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കണ്ണൂർ ടൗൺ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. ജയിലിൽ നിന്നിറങ്ങിയ ഇയാൾ ടൗൺ സ്റ്റേഷന്റെ പരിസരത്ത് ചിലരെ കാണാനെത്തിയിരുന്നു. തുടർന്ന് ബാറിൽ കയറി മദ്യപിച്ചതിന് ശേഷം എസ്എൻ പാർക്കിന് സമീപം വെച്ചിരുന്ന ബൈക്ക് മോഷ്ടിച്ചു കടന്നുകളയുകയായിരുന്നു.
Read Moreഇരകൾക്ക് ലിംഗഭേദമില്ല; ബലാത്സംഗം ചെയ്യപ്പെടുന്നതിൽ ആൺകുട്ടികളും; പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് 15 വര്‍ഷം കഠിനതടവ് വിധിച്ച് കോടതി
ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് 15 വര്‍ഷം കഠിനതടവ് വിധിച്ച് ഡല്‍ഹി കോടതി. ജൂലൈ 31ന് പുറപ്പെടുവിച്ച ഉത്തരവില്‍ ജയില്‍ ശിക്ഷയ്ക്ക് പുറമെ ഒരു മാസത്തിനുള്ളില്‍ അതിജീവിതന് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും പ്രതിയോട് കോടതി ഉത്തരവിട്ടു. പ്രായപൂര്‍ത്തിയാകാത്ത അതിജീവിതന് 10.5 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.ലൈംഗികാതിക്രമത്തിന് പെണ്‍കുട്ടികള്‍ മാത്രമല്ല ആൺകുട്ടികളും വിധേയരാകുന്നുണ്ടെന്നും കോടതി പറഞ്ഞു. 2019ല്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ട കേസില്‍ വാദം കേള്‍ക്കുന്നതിനിടയിലാണ് കോടതിയുടെ നിരീക്ഷണം. പോക്സോ നിയമത്തിലെ സെക്ഷന്‍-6 (ഗുരുതരമായ ലൈംഗികാതിക്രമം), ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍-377 (അസ്വാഭാവിക കുറ്റകൃത്യങ്ങള്‍) എന്നിവ പ്രകാരം കേസിലെ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമത്തിന് ഇരയാകുന്നവരില്‍ ഏകദേശം 54.68 ശതമാനം ആണ്‍കുട്ടികളാണെന്ന് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചു. കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്…
Read Moreആരാണ് ആ ശാപമേറ്റർ? കരുണാകരന്റെ ശാപം ഏറ്റുവാങ്ങാത്തത് സതീശന് ഗുണമാകും; ഞങ്ങളെ പിന് ബെഞ്ചിലിരുത്തിയവര്‍ പിന്നീട് പിന് ബെഞ്ചിലായി; പറയാതെ പറഞ്ഞ് കെ.മുരളീധരന്
തൃശൂര്‍: കെ.കരുണാകരന്റെ ശാപം ഏറ്റുവാങ്ങാത്ത നേതാവാണ് വി.ഡി.സതീശനെന്നും തുടര്‍ന്നുള്ള സ്ഥാന കയറ്റത്തില്‍ അദ്ദേഹത്തിന് അതിന്റെ ഗുണം കിട്ടുമെന്നും കെ.മുരളീധരന്. എം.എ.ജോൺ പുരസ്കാരം പ്രതിപക്ഷ നേതാവ് വി.ഡി.സതീശനു സമ്മാനിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവെന്ന നിലയില്‍ ശക്തമായ പ്രവര്‍ത്തനങ്ങളുമായിട്ടാണ് വി.ഡി.സതീശന് മുന്നോട്ട് പോകുന്നത്. യുവ തലമുറയെ ആകര്‍ഷിക്കുന്ന പ്രവര്‍ത്തനമാണ് സതീശന്റേത്. പാര്‍ട്ടിയുടെ നയത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ അദ്ദേഹം തയാറായിട്ടില്ല. അതില്‍ അദ്ദേഹം വെള്ളം ചേര്‍ത്തിട്ടില്ല. സതീശനേയും തന്നെയും നിയമസഭയില്‍ പിന് ബെഞ്ചിലിരുത്തിയെന്നും അങ്ങനെ ഇരുത്തിയവര്‍ പിന്നീട് പിന്നിലായെന്നും മുരളീധരന് പറഞ്ഞു. നിയമസഭയില്‍ താനും സതീശനും എട്ട് വര്‍ഷം ഒരുമിച്ചുണ്ടായിരുന്നു. ഈ സമയം തങ്ങള്‍ രണ്ട് പേരും പിന്‍ബെഞ്ചുകാരായിരുന്നു. ഞങ്ങളെ പിന് ബെഞ്ചിലിരുത്തിയവര്‍ പിന്നീട് പിന് ബെഞ്ചിലായി. അത് ചരിത്രത്തിന്റെ ഭാഗമാണ്. 2009-10 കാലഘട്ടത്തില്‍ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കുമായി സാമ്പത്തിക മാന്ദ്യത്തെ കുറിച്ച് സതീശന് നേരിട്ട് സംവാദത്തിലേര്‍പ്പെട്ടു. സാധാരണ എല്ലാവരും…
Read Moreഡ്രൈവിംഗ് പരിശീലിക്കുന്നതിനിടെ അപകടം; രണ്ട് പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം: ഡ്രൈവിംഗ് പരിശീലിക്കുന്നതിനിടെ കാർ ഇടിച്ചുകയറി നാലുപേർക്ക് പരിക്കേറ്റ സംഭവത്തിൽ നടപടിയുമായി മോട്ടോർവാഹന വകുപ്പ്. വാഹനമോടിച്ച എ.കെ.വിഷ്ണുനാഥ്, ഡ്രൈവിംഗ് പരിശീലനം നൽകിയ കെ.വിജയൻ എന്നിവരുടെ ലൈസൻസാണ് ഒരുവർഷത്തേക്ക് സസ്പെൻഡ് ചെയ്തത്. തിരുവനന്തപുരം എൻഫോസ്മെന്റ് ആർടിഒയാണ് നടപടി എടുത്തത്. രണ്ടുപേരെയും എടപ്പാൾ ഐഡിടി ആറിൽ ഡ്രൈവിംഗ് പരിശീലനത്തിനയക്കും. തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് സമീപത്തുവച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ നാലുപേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. കാർ ഓടിച്ച എ.കെ.വിഷ്ണുനാഥിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബ്രേക്കിന് പകരം ആക്സിലേറ്റര്‍ ചവിട്ടിയതാണ് അപകടകാരണമെന്ന് ആര്‍ടിഒ വി.എസ്.അജിത്ത് കുമാര്‍ പറഞ്ഞു.
Read Moreബാറുടമകളുടെ എതിര്‍പ്പ്, വിവാദമുണ്ടായാൽ തെരഞ്ഞെടുപ്പ് വിജയത്തെ ബാധിക്കും; ബെവ്കോയുടെ ഓണ്‍ലൈന്‍ മദ്യവിതരണ ശിപാര് കടയ്ക്കൽ വെട്ടി സർക്കാർ
തിരുവനന്തപുരം: ബെവ്കോയുടെ ഓണ്‍ലൈന്‍ മദ്യവിതരണ ശിപാര്‍ശയ്ക്ക് ചെക്ക് വച്ച് സര്‍ക്കാര്‍. ബാറുടമകളുടെ എതിര്‍പ്പും തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കുടുതല്‍ വിവാദങ്ങളിലേക്ക് പോകുന്നത് തെരഞ്ഞെടുപ്പ് വിജയത്തെ ബാധിക്കുമെന്ന വിലയിരുത്തലിലുമാണ് ബെവ്കോയുടെ ശിപാര്‍ശ സര്‍ക്കാര്‍ തള്ളിയത്. മൊബൈല്‍ ആപ്പിലൂടെ ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നവര്‍ക്ക് വീടുകളില്‍ മദ്യം എത്തിക്കാനുള്ള അനുമതി നല്‍കണമെന്നാവശ്യപ്പെട്ടാണ് ബെവ്കോ സര്‍ക്കാരിന് ശിപാര്‍ശ നല്‍കിയത്. ബെവ്കോ എംഡി. ഹര്‍ഷിത അത്തല്ലൂരിയാണ് ഇത് സംബന്ധിച്ച് ശുപാര്‍ശ നല്‍കിയത്. 23 വയസ് പൂര്‍ത്തിയായവര്‍ക്ക് മാത്രമായിരിക്കും മദ്യം ബുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളുവെന്നായിരുന്നു ശിപാര്‍ശ. മദ്യം ബുക്ക് ചെയ്യുന്നതിന് പ്രത്യേക മൊബൈല്‍ ആപ്പും ബെവ്കോ തയാറാക്കിയിരുന്നു. പ്രായം തിരിച്ചറിയാനുള്ള രേഖകള്‍ സഹിതമാണ് ബുക്ക് ചെയ്യേണ്ടതെന്നായിരുന്നു ബെവ്കോയുടെ തീരുമാനം. ബെവ്കോയുടെ നിലവിലുള്ള ശിപാര്‍ശ സര്‍ക്കാര്‍ നടപ്പിലാക്കിയാല്‍ ബാറുകളിലെ വരുമാനം കുറയുമെന്നും അത് തങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് ബാറുടമകളും സര്‍ക്കാരിനെ ധരിപ്പിച്ചിരുന്നു. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പും നിയമസഭ…
Read Moreമതം മാറാന്‍ നിര്‍ബന്ധിച്ചു, വീട്ടിലെത്തിച്ച് ക്രൂരമായി മർദിച്ചു; കോതമംഗലത്തെ ടിസിസി വിദ്യാർഥിനിയുടെ ആത്മഹത്യയിൽ ഗുരുതര ആരോപണവുമായി കുടുംബം
കൊച്ചി: കോതമംഗലത്ത് ടിസിസി വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ് സുഹൃത്തിന്റെ പീഡനമെന്ന് കുടുംബത്തിന്റെ പരാതി. ആണ് സുഹൃത്ത് റമീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ആത്മഹത്യാകുറിപ്പിലുള്ളത്. നെടുമ്പാശേരി വിമാനത്താവളത്തിലെ ജീവനക്കാരനാണ് ഇയാള്‍. കോതമംഗലം കറുകടം ഞാഞ്ഞൂള്‍മല നഗറില്‍ പരേതനായ എല്‍ദോസിന്റെ മകള്‍ സോന എല്‍ദോസിനെ(21)നെയാണ് ശനിയാഴ്ച ഉച്ചയ്ക്ക് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിരുന്നു. കോതമംഗലം പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുക്കുകയും ചെയ്തിരുന്നു.റമീസിന്റെ പീഡനം മൂലമാണ് മകള്‍ ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്. ഇതു സംബന്ധിച്ച് ഇവര്‍ കോതമംഗലം പോലീസില്‍ പരാതി നല്കി. റമീസും സോനയും തമ്മില്‍ അടുപ്പത്തിലായിരുന്നു. ഇയാള്‍ വിദ്യാര്‍ഥിനിയെ പറവൂരിലെ വീട്ടിലെത്തിച്ച ശേഷം മതം മാറാന്‍ നിര്‍ബന്ധിച്ചുവെന്നാണ് ആത്മഹത്യാ കുറിപ്പിലുള്ളത്. റമീസിനെതിരേ ഉടന്‍ കേസെടുക്കുമെന്നു കോതമംഗലം പോലീസ് പറഞ്ഞു. ആത്മഹത്യാ പ്രേരണയ്ക്കും ഉപദ്രവിച്ചതിനും ഇയാള്‍ക്കെതിരേ പോലീസ് കേസെടുക്കും.
Read More