തിരുവനന്തപുരം: മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കത്തിൽ പിതാവിന്റെ വെട്ടേറ്റ് മകൻ ഗുരുതരാവസ്ഥയിൽ. കീഴാവൂർ സൊസൈറ്റി ജംഗ്ഷനിലെ വിനീത് (35) നെയാണ് പിതാവ് വിജയൻ നായർ വെട്ടിപ്പരിക്കേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ വിനീതിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്യപാനത്തിനു ശേഷം ഇവർ രണ്ടുപേരും വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. ഇതിനിടെ വിജയൻ നായർ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് വിനീതിന്റെ കഴുത്തിനു വെട്ടുകയായിരുന്നു. കസ്റ്റഡിയിലെടുത്ത വിജയൻ നായരെ ചോദ്യം ചെയ്തുവരുകയാണെന്ന് മംഗലപുരം പോലീസ് പറഞ്ഞു.
Read MoreCategory: Top News
“നമ്മള് മലയാളികളാണ്, മണ്ടന്മാരല്ല’; ; അനധികൃതമായി കുടിയേറ്റപ്പെട്ടവര്‍ സ്വന്തം രാജ്യത്തോ, പ്രവേശിക്കപ്പെട്ട രാജ്യത്തോ അംഗീകരിക്കപ്പെടുന്നില്ല; പുതിയ മുന്നറിയിപ്പുമായി കേരള പോലീസ്
കൊച്ചി: നിയമപ്രകാരമല്ലാതെ മറ്റു രാജ്യങ്ങളിലേക്ക് പഠനത്തിനോ ജോലിക്കോ പോകാന്‍ ശ്രമിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേരള പോലീസ്. മികച്ച പഠനമോ തൊഴിലോ വാഗ്ദാനം ചെയ്ത് പണം കൈക്കലാക്കുന്ന തട്ടിപ്പ് സംഘങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് പോലീസ് മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്. അനധികൃതമായി കുടിയേറ്റപ്പെട്ടവര്‍ യാതൊരു കാരണവശാലും സ്വന്തം രാജ്യത്തോ, പ്രവേശിക്കപ്പെട്ട രാജ്യത്തോ അംഗീകരിക്കപ്പെടുന്നില്ല. നിയമപ്രകാരം പ്രവാസത്തിലേര്‍പ്പെട്ടവര്‍ക്കുള്ള യാതൊരു സഹായ സൗകര്യങ്ങളും അത്തരക്കാര്‍ക്ക് ലഭിക്കില്ല. യാത്ര വിലക്ക് നേരിടാനും സാധ്യതയുണ്ടെന്ന് പോലീസ് മുന്നറിയിപ്പില്‍ പറയുന്നു. അംഗീകൃത ഏജന്‍സികളിലൂടെ അല്ലാതെ വിദേശ രാജ്യങ്ങളില്‍ ജോലിക്ക് പോകുന്നവര്‍ അവിടത്തെ തൊഴില്‍രീതികളെക്കുറിച്ചോ, തൊഴില്‍ദാതാവിനെക്കുറിച്ചോ, ലഭിക്കേണ്ട വേതനത്തെക്കുറിച്ചോ, തൊഴില്‍സാഹചര്യങ്ങളെക്കുറിച്ചോ അജ്ഞരായിരിക്കും. ഇത് ചൂഷണ സാധ്യത വര്‍ധിപ്പിക്കുന്നു. അനധികൃത റിക്രൂട്ടിംഗ് ഏജന്‍സികളുടെയോ, സംരംഭകരുടെയോ വ്യാജവാഗ്ദാനങ്ങളില്‍ മയങ്ങി ഒരിക്കലും ഇത്തരത്തിലുള്ള തീരുമാനം എടുക്കരുതെന്നും പോലീസ് പറയുന്നു. ഇതു ശ്രദ്ധിക്കാംപലപ്പോഴും അനധികൃത റിക്രൂട്ടിംഗ് ഏജന്‍സികളുടെയോ, സംരംഭകരുടെയോ ചതിക്കുഴികളില്‍ വീഴാനുള്ള സാധ്യത ഏറെയാണ്. അതില്‍ e…
Read Moreവലവിരിച്ച് പോലീസ് കാത്തിരിക്കുന്നു; ചേർത്തലയിലെ തിരോധാന കേസുകൾ കൂടുന്നു; കാണാതായവരുടെ സ്വത്തുക്കൾ കൈക്കലാക്കാൻ സെബാസ്റ്റ്യനെ സഹാചിച്ചത് പ്രമുഖ അഭിഭാഷകൻ
ചേർത്തല: സ്ത്രീകളുടെ തിരോധാനകേസിലെ പ്രതി സെബാസ്റ്റ്യനെ സഹായിച്ചത് ചേർത്തലയിലെ ഒരു പ്രമുഖ അഭിഭാഷകനെന്ന് സൂചന ഇയാൾ നിരീക്ഷണത്തിലാണെന്നും ഉടൻ പിടിയിലാകുമെന്നും അന്വഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കാണാതായവരുടെ സ്വത്തുക്കൾ സെബാസ്റ്റ്യൻ കൈക്കലാക്കിയതിന് പിന്നിലെ ബുദ്ധി ഈ അഭിഭാഷകനാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്ഥലങ്ങൾ വിറ്റു കിട്ടുന്ന പണത്തിൽ അധികവും സഹകരണ സ്ഥാപനങ്ങളിലാണ് നിക്ഷേപിച്ചിരുന്നത്. കടക്കരപ്പള്ളി സ്വദേശിനി ബിന്ദുപത്മനാഭന്റെ സ്ഥലം വിറ്റു കിട്ടിയ പണം കുത്തിയതോടുള്ള സഹകരണ സ്ഥാപനത്തിൽ നിക്ഷേപിക്കുകയും കുറച്ച് നാൾ മുമ്പ് ഒന്നേകാൽ കോടി രൂപ പിൻവലിച്ചതും ഈ പണം സെബാസ്റ്റ്യൻ എന്തു ചെയ്തെന്നും അന്വേഷണത്തിലുണ്ട്. ഇതിന് പിന്നാലെയാണ് 40 ലക്ഷം രൂപ വാരനാടുള്ള ഒരു ബാങ്കിൽ നിന്നും പിൻവലിച്ചത്. ഇതിനെല്ലാം സഹായിച്ചതും സെബാസ്റ്റ്യന്റെ കേസുകൾ കൈകാര്യം ചെയ്തതും ഈ അഭിഭാഷകനായിരുന്നു.സംഭവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വഷണത്തിനായി ബിന്ദുപത്മനാഭന്റെ സഹോദരൻ വിദേശത്ത് ജോലി ചെയ്യുന്നപ്രവീണിനെ ക്രൈംബ്രാഞ്ച് വിളിച്ചു വരുത്തും. ബിന്ദു പത്മനാഭന്റെ…
Read Moreഒന്നരവർഷത്തെ അവിഹിത ബന്ധം ഒരു കുഞ്ഞിന് ജന്മനൽകുന്നതുവരെ നീണ്ടു; വിവാഹിതരായ ഇരുവർക്കും കുഞ്ഞിനെവേണ്ട; നിയമവിരുദ്ധമായി കുഞ്ഞിനെ കൈമാറിയ ദമ്പതികൾക്കെതിരെ കേസ്
കളമശേരി: വിവാഹേതര ബന്ധത്തിലുണ്ടായ കുഞ്ഞിനെ ഉപേക്ഷിച്ചു കടന്നുകളയാന്‍ ശ്രമിച്ച യുവതിയെയും യുവാവിനെയും കളമശേരി പോലീസ് പിടികൂടി. അങ്കമാലി സ്വദേശിനി, പങ്കാളിയായ മാലിപ്പുറം മുടവശേരി ജോണ്‍ തോമസ് എന്നിവരെയാണ് കളമശേരി പോലീസ് പിടികൂടിയത്. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ യുവതി കഴിഞ്ഞ മാസം 26നാണ് കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. മാനക്കേട് കരുതിയാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് ഇരുവരും പോലീസിനോട് പറഞ്ഞത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ കടുങ്ങല്ലൂര്‍ മുപ്പത്തടം ഭാഗത്തുള്ള സ്മിത-ജോണ്സണ് എന്നിവരുടെ വീട്ടില്‍നിന്ന് ശനിയാഴ്ച പുലര്‍ച്ചെ മൂന്നിന് കുഞ്ഞിനെ കണ്ടെത്തി. കുഞ്ഞ് അവശനിലയിലായിരുന്നു. തുടർന്ന് കളമശേരി ഇന്‍സ്പെക്ടര്‍ ടി. ദിലീഷിന്റെ നേതൃത്വത്തില്‍ കുഞ്ഞിനെ ആലുവ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു വിദഗ്ധ ചികിത്സ നല്‍കിയെന്ന് പോലീസ് അറിയിച്ചു. ഭര്‍ത്താവിനോടു പിണങ്ങി ആലുവയിലെ സ്വന്തം വീട്ടില്‍ കഴിയവേയാണു വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമായ ജോണ്‍ തോമസുമായി പരിചയപ്പെടുന്നത്.…
Read Moreവധശിക്ഷക്കുള്ള തീയതി എത്രയും വേഗം പ്രഖ്യാപിക്കണം; ഒത്തുതീർപ്പും ദയാധനവും വേണ്ട; നിമിഷപ്രിയയുടെ വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് തലാലിന്റെ സഹോദരന്റെ കത്ത്
സനാ: യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിന് തടസമായി വീണ്ടും കുടുംബം. പ്രിയയുടെ വധശിക്ഷയിൽ മധ്യസ്ഥതയ്ക്കോ ഒത്തുതീര്‍പ്പിനോ ഇല്ലെന്ന് ആവർത്തിച്ച് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്. വധശിക്ഷ ഉടൻ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം യെമന്‍ അറ്റോര്‍ണി ജനറലിന് വീണ്ടും കത്തയച്ചു. ജൂലൈ പതിനാറിന് വധശിക്ഷ മാറ്റിയ ശേഷം അയക്കുന്ന രണ്ടാമത്തെ കത്താണിത്. കുടുംബം ഒരുതരത്തിലുമുള്ള മധ്യസ്ഥതയ്ക്ക് തയാറല്ലെന്നും ദയാധനം വേണ്ടെന്നും വധശിക്ഷക്കുള്ള തീയതി എത്രയും വേഗം പ്രഖ്യാപിക്കണമെന്നുമാണ് തലാലിന്റെ സഹോദരന് വ്യക്തമാക്കുന്നത്. ജൂലൈ പതിനാറിന് നിമിഷ പ്രിയയുടെ വധശിക്ഷ നടക്കാനിരിക്കെയാണ് അനിശ്ചിതമായി നീട്ടുവച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്.
Read Moreമലയാളത്തിന് എന്തുകൊണ്ട് അർഹിച്ചത് കിട്ടുന്നില്ല; നടനും ബിജെപി എം.പിയുമായ സുരേഷ് ഗോപി അന്വേഷിച്ചു പറയട്ടെ; പുരസ്കാര ജൂറിക്കെതിരേ രൂക്ഷവിമർശനവുമായി ഉർവശി
ചെന്നൈ: ദേശീയ ചലച്ചിത്ര പുരസ്കാര ജൂറിക്കെതിരേ രൂക്ഷവിമര്‍ശനവുമായി നടി ഉര്‍വശി. തനിക്കും വിജയരാഘവനും ഉളള പുരസ്കാരം എങ്ങനെ തീരുമാനിച്ചെന്ന് അറിയിക്കണമെന്നും സിനിമയില്‍ കഥയെ മുന്നോട്ടുകൊണ്ടുപോകുന്ന കഥാപാത്രം ആരാണെന്ന് ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ജൂറി തീരുമാനിക്കുന്നതെന്നും ഉർവശി ചോദിച്ചു. പുരസ്കാരത്തിന് തെരഞ്ഞെടുക്കാനുള്ള പ്രോട്ടോകോള്‍ എന്താണ്?. ഈ പ്രായം കഴിഞ്ഞാല്‍ ഇങ്ങനെ കൊടുത്താല്‍ മതിയെന്നാണോ തീരുമാനം? എന്തുകൊണ്ട് മികച്ച നടിക്കുള്ള പുരസ്കാരം പങ്കിട്ടില്ലെന്നും ഉര്‍വശി ചോദ്യമുന്നയിച്ചു. അവാര്‍ഡ് വാങ്ങുന്ന കാര്യത്തില്‍ തോന്നുന്നത് പോലെ ചെയ്യും. തരുന്നത് സന്തോഷത്തോടെ വാങ്ങിപ്പോകാന്‍ പെന്ഷന് കാശല്ല. നമ്മുടെ ഭാഷക്ക് എന്തുകൊണ്ട് അര്‍ഹിച്ചത് കിട്ടിയില്ലെന്ന് സുരേഷ് ഗോപി അന്വേഷിച്ച് പറയട്ടേയെന്നും ഉര്‍വശി കൂട്ടിച്ചേർത്തു. ഉള്ളൊഴുക്കിലെ അഭിനയത്തിന് മികച്ച സഹനടിയായാണ് ഉര്‍വശി തെരഞ്ഞെടുക്കപ്പെട്ടത്.
Read Moreബംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ പീഡിപ്പിച്ചു; കോഴിക്കോട് സ്വദേശി അറസ്റ്റിൽ
ബംഗളൂരു: കർണാടകയിൽ മലയാളി കോളജ് വിദ്യാർഥിനി പീഡനത്തിനിരയായി. സോളദേവനഹള്ളിയിലാണ് സംഭവം. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് സ്വദേശിയായ അഷ്റഫ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. അഷ്റഫിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് പെൺകുട്ടി പെയിംഗ് ഗസ്റ്റായി താമസിച്ചിരുന്നത്. പത്ത് ദിവസം മുമ്പാണ് അഷ്റഫിന്റെ വീട്ടിൽ താൻ താമസം തുടങ്ങിയതെന്ന് വിദ്യാർഥിനി പരാതിയിൽ പറയുന്നു. ശനിയാഴ്ച രാത്രി അഷ്റഫ് തന്റെ മുറിയിൽ വന്നു. തന്നോട് സഹകരിച്ചാൽ മാത്രമേ ഭക്ഷണവും താമസവും നൽകൂ എന്ന് പറഞ്ഞതായും എന്നാൽ താൻ വിസമ്മതിച്ചപ്പോൾ അഷ്റഫ് തന്നെ വലിച്ചിഴച്ച് ഒരു കാറിൽ കയറ്റി ഒരു മുറിയിലേക്ക് കൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിക്കുകയുമായിരുന്നുവെന്നും പരാതിക്കാരി പറഞ്ഞു. പുലർച്ചെ 2.15ഓടെ ഇയാൾ താമസിക്കുന്നിടത്ത് തന്നെ ഇറക്കിവിടുകയായിരുന്നുവെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അഷ്റഫിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Read Moreകുടുംബവഴക്കിനിടയിൽ ഭാര്യയെ കുത്തിക്കൊന്നു; ഭർത്താവ് ഒളിവിൽ
പത്തനംതിട്ട: കുടുംബവഴക്കിനിടെ ഭർത്താവിന്റെ കുത്തേറ്റ് ചികിത്സയിലിരുന്ന ഭാര്യമരിച്ചു. പത്തനംതിട്ടയിൽ ശനിയാഴ്ച രാത്രി നടന്ന സംഭവത്തിൽ അഞ്ചാനിക്കൽ വീട്ടിൽ ശാരിമോള്‍ (ശ്യാമ ,35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ അജിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിൽ ശാരിമോളുടെ പിതാവ് ശശി ഇയാളുടെ സഹോദരി രാധാമണി എന്നിവര്‍ക്കും കുത്തേറ്റു. ഇവര്‍ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. മൂന്നുപേരെയും രാത്രി തന്നെ കോട്ടയം മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും പുലർച്ചയോടെ ശാരി മരിച്ചു. ആക്രമണത്തിനുശേഷം അജി സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreഓണത്തിന് 2000 കർഷകച്ചന്തകൾ; എന്നാൽ ഇക്കുറി ഓണം കളറാകും
തിരുവനന്തപുരം: ഓണത്തിന് സംസ്ഥാനത്ത് കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ 2,000 കർഷകച്ചന്തകൾ സംഘടിപ്പിക്കുമെന്ന് മന്ത്രി പി.പ്രസാദ്. സെപ്റ്റംബർ ഒന്നു മുതൽ നാലുവരെയായിരിക്കും ചന്തകൾ. കൃഷിവകുപ്പ്, ഹോർട്ടികോർപ്പ്, വിഎഫ്പിസികെ എന്നിവയുടെ ഏകോപനത്തോടെയാണ് കർഷകച്ചന്തകൾ തുറക്കുക. കർഷകരിൽനിന്ന് 10% അധികവില നൽകി പച്ചക്കറി സംഭരിക്കുകയും പൊതുവിപണി വിലയേക്കാൾ 30% കുറഞ്ഞ നിരക്കിൽ ജനങ്ങൾക്ക് കർഷകച്ചന്തകൾ വഴി ലഭ്യമാക്കുകയും ചെയ്യും. ജൈവപച്ചക്കറികൾ, ഉത്തമ കൃഷിമുറകൾ പരിപാലിച്ച് ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ എന്നിവ 20% അധികവില നൽകി സംഭരിക്കുകയും പൊതുവിപണി വിലയേക്കാൾ 10% കുറച്ച് വില്പന നടത്തുകയും ചെയ്യും. ഇതിനായി 13 കോടി രൂപ ചെലവാകുമെന്നാണ് കണക്കാക്കുന്നത്. സംസ്ഥാനത്തെ കർഷകർ ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ സംഭരിക്കുന്നതിന് പദ്ധതി ആവിഷ്കരിച്ചു. സംസ്ഥാനത്തിനുള്ളിൽ ലഭ്യമല്ലാത്ത പച്ചക്കറികൾ ഹോർട്ടികോർപ്പ് ഇതര സംസ്ഥാനങ്ങളിൽനിന്ന് സംഭരിക്കും. ഇതിനുള്ള മുന്നൊരുക്കം പൂർത്തിയാക്കി. ഇടുക്കി, വയനാട് ജില്ലകളിലെ പ്രത്യേക പച്ചക്കറി ഇനങ്ങളുടെ ലഭ്യത കൃഷിവകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പാക്കും. കേരള…
Read Moreപീഡനക്കേസിൽ ജാമ്യം ലഭിച്ചിറങ്ങിയ പ്രതി അതിജീവിതയെ വെടിവച്ച് പരിക്കേൽപ്പിച്ചു: നെഞ്ചിൽ വെടിയേറ്റ യുവതി ചികിത്സയിൽ
ന്യൂഡൽഹി: പീഡനക്കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രതി അതിജീവിതയെ വെടിവച്ചു പരിക്കേൽപ്പിച്ചു. ഡൽഹിയിലെ വസന്ത് വിഹാറിലാണ് സംഭവം. കഴിഞ്ഞ വർഷമാണ് ഇയാൾക്കെതിരെ യുവതി പോലീസിൽ പരാതി നൽകിയത്. സലൂണിലെ മാനേജരായ യുവതിക്കാണ് പരിക്കേറ്റത്. നെഞ്ചിൽ വെടിയേറ്റ യുവതിയെ എയിംസിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് സൂചന. സംഭവത്തിൽ അബുസൈർ സഫി (30)യെയും ഇയാളുടെ സുഹൃത്ത് അമൻ സുഖ്ലയെയും പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ, ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം പ്രതികൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
Read More