കാൺപുർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പതിനഞ്ചുകാരൻ ഉൾപ്പടെ രണ്ടു പേർ അറസ്റ്റിൽ. കാമുകൻ ഒളിവിൽ. ഉത്തർപ്രദേശിലെ കാൺപുർ മഹാരാജ്പുരിലാണ് സംഭവം നടന്നത്. ഒളിവിലുള്ള മൂന്നാമത്തെ പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു. ജൂലൈ 26ന് നടന്ന സംഭവം ഇരയായ പെൺകുട്ടി മഹാരാജ്പുർ പോലീസിനെ അറിയിക്കാൻ സമീപിച്ചതോടെയാണ് പുറത്തറിയുന്നത്. ഫത്തേപൂർ സ്വദേശിയായ മഹേഷ് (19) എന്ന കാമുകനോടൊപ്പമായിരുന്നു പെൺകുട്ടിയെന്ന് ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് പറഞ്ഞു. മഹേഷ് ചില സാധനങ്ങൾ വാങ്ങാനെന്ന വ്യാജേന മഹാരാജ്പൂരിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.തുടർന്ന് ഇവരുടെ അടുത്തേക്ക് എത്തിയ ദിവ്യാൻഷു എന്ന ലക്കിയും (19), 15 വയസുള്ള ഇയാളുടെ സുഹൃത്തും ബ്ലാക്ക് മെയിൽ ചെയ്യാനുള്ള ഉദ്ദേശ്യത്തോടെ ഇവരുടെ ചിത്രമെടുക്കുകയും പെൺകുട്ടിയോട് 7,000 രൂപ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ഇരുവരും ചേർന്ന് പെൺകുട്ടിയെ പീഡിപ്പിച്ചു. ഇതോടെ പെൺകുട്ടിയെ…
Read MoreCategory: Top News
അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു പണം സമ്പാദിക്കുന്നു; ശ്വേതാ മേനോനെതിരെയുള്ള പരാതിയിൽ കേസെടുത്ത് പോലീസ്; പരാതിക്കാരൻ മാർട്ടിൻ മേനാച്ചേരി
കൊച്ചി: അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന പരാതിയിൽ നടി ശ്വേതാ മേനോനെതിരെ പോലീസ് കേസെടുത്തു. മാർട്ടിൻ മേനാച്ചേരി എന്നയാൾ നൽകിയ പരാതിയിൽ എറണാകുളം സിജെഎം കോടതിയുടെ നിർദേശ പ്രകാരമാണ് സെൻട്രൽ പോലീസ് കേസെടുത്തത്. ഐടി നിയമത്തിലെ 67 (എ) വകുപ്പ് പ്രകാരവും അനാശാസ്യ പ്രവര്‍ത്തന നിരോധന നിയമ പ്രകാരവുമാണ് കേസ്. അമ്മ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനിടെയാണ് ശ്വേതാ മേനോനെതിരെ പോലീസ് കേസെടുത്തത്. അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് ശ്വേത പണം സമ്പാദിച്ചെന്നാണ് പരാതിയിൽ പറയുന്നത്. വർഷങ്ങൾക്ക് മുമ്പ് ശ്വേത മേനോൻ അഭിനയിച്ചിട്ടുള്ള സിനിമകളും പരസ്യചിത്രങ്ങളുമൊക്കെയാണ് ഇത്തരമൊരു ആരോപണത്തിന് അടിസ്ഥാനമായി പറയുന്നത്. അമ്മ തെരഞ്ഞെടുപ്പുമായി തന്റെ പരാതിക്ക് യാതൊരു ബന്ധവുമില്ലെന്ന് മാര്ട്ടിന് മെനാച്ചേരി പറഞ്ഞു. മാര്‍ച്ച് മൂന്നിനാണ് സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കിയത്. നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് കോടതിയെ സമീപിച്ചതെന്നും മാര്ട്ടിന് വ്യക്തമാക്കി.
Read Moreപിണങ്ങിക്കഴിഞ്ഞ ഭർത്താവ് യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ചു; കൈകൊണ്ട് തടഞ്ഞതിനാൽ കഴുത്തിന് കുത്തേൽക്കാതെ രക്ഷപ്പെട്ടു; ഡിവോഴ്സ് കേസ് നടന്നുവരുന്നതിനിടെയാണ് ആക്രണം
കൊട്ടാരക്കര: നീലേശ്വരത്ത് പിണങ്ങിക്കഴിഞ്ഞ ഭർത്താവ് ഭാര്യയെ കുത്തി പരിക്കേൽപ്പിച്ചു. നീലേശ്വരം ചാന്തൂർ വിജയഭവനിൽ ബിജിമോൾക്കാണ്(38) കുത്തേറ്റത്. ഇവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് ചാത്തന്നൂർ കല്ലുവാതുക്കൽ സ്വദേശി രതീഷിനെ(40) കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതി റിമാൻഡ് ചെയ്തു. തിങ്കളാഴ്ച രാത്രി ഏഴിനാണ് സംഭവം. ഒരു വർഷമായി രതീഷും ബിജിമോളും പിണങ്ങിക്കഴിയുകയും വിവാഹ ബന്ധം വേർപെടുത്താനുള്ള കേസ് നടന്നുവരികയുമാണ്. കൊട്ടാരക്കരയിലെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയായ ബിജിമോൾ തിങ്കളാഴ്ച കടയിൽ നിന്നും വീട്ടിലെത്തിയപ്പോഴായിരുന്നു ആക്രമണം. വീടിനു പിന്നിൽ താക്കോൽ സൂക്ഷിക്കുന്ന ഭാഗത്തുനിന്നും താക്കോൽ എടുക്കാനെത്തിയപ്പോഴാണ് മറഞ്ഞിരുന്ന രതീഷ് കത്തിയുമായി ചാടി വീണത്. കുത്താൻ തുടങ്ങിയെങ്കിലും ചുരിദാറിന്റെ ഷാളിൽ കുരുങ്ങി കത്തി തെറിച്ചുപോയി. തുടർന്നു അവിടെയുണ്ടായിരുന്ന റബ്ബർ ടാപ്പിംഗ് കത്തിയെടുത്താണ് രതീഷ് കുത്തിയത്. ബിജിമോൾ തടഞ്ഞതിനാൽ കൈയിലാണ് കുത്തേറ്റത്.സമീപത്തുതന്നെയുണ്ടായിരുന്ന പിതാവും മകളും ഓടിയെത്തിയാണ് ബിജിമോളെ…
Read Moreആദ്യരാത്രിയിൽ മുറിയിലേക്ക് കയറി വന്ന യുവാവ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; 22 കാരി മരിച്ചുകിടന്നത് സ്വന്തം വീട്ടിലെ മണിയറയിൽ; വീട്ടുകാരുടെ പരാതിയിൽ കേസെടുത്ത് പോലീസ്
അമരാവതി: ആന്ധ്രാപ്രദേശിൽ വിവാഹദിനത്തിൽ വധു ജീവനൊടുക്കി. സത്യസായി ജില്ലയിലെ പെനുകൊണ്ടയിലെ സോമന്ദേപ്പള്ളി മണ്ഡലത്തിലാണ് സംഭവം. 22കാരിയായ ഹരിഷിത ആണ് മരിച്ചത്. കർണാടകയിലെ ദിബ്ബുരിപ്പള്ളി സ്വദേശിയായ നാഗേന്ദ്രയുമായായിരുന്നു യുവതിയുടെ വിവാഹം. യുവതിയുടെ വീട്ടിലായിരുന്നു ആദ്യരാത്രി ഒരുക്കിയിരുന്നത്. നാഗേന്ദ്ര മുറിയിലേക്ക് ചെന്നപ്പോൾ വാതിൽ അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. ഹരിഷിതയെ വിളിച്ചെങ്കിലും അകത്ത്നിന്നും പ്രതികരണമൊന്നുമില്ലായിരുന്നു. തുടർന്ന് ബന്ധുക്കൾ വാതിൽ പൊളിച്ച് അകത്ത് പ്രവേശിച്ചപ്പോഴാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹരിഷിതയെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണംസംഭവിച്ചിരുന്നു. യുവതി ജീവനൊടുക്കാനുണ്ടായ കാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
Read Moreസെക്രട്ടറിയേറ്റില്‍ മാത്രം 3.5 ലക്ഷം ഫയലുകള്‍ കെട്ടിക്കിടക്കുകയാണ്: അധ്യാപികയുടെ ഭര്‍ത്താവിന്റെ മരണം; സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി ജി. സുധാകരന്
തിരുവനന്തപുരം: പത്തനംതിട്ടയില്‍ അധ്യാപികയുടെ ഭര്‍ത്താവിന്റെ മരണത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന സിപിഎം നേതാവ് ജി. സുധാകരന്. 12 വര്‍ഷത്തെ ശമ്പള കുടിശിഖ ലഭിക്കാനായി ഒരു അധ്യാപികയും ഭര്‍ത്താവും അനുഭവിച്ച ദുരിതം ചുവപ്പ്നാടയുടെ ഉദാഹരണമാണ്. മാധ്യമങ്ങള്‍ ഉള്‍പ്പെടെ ശമ്പള കുടിശിഖയുടെ കാര്യം പുറത്തുകൊണ്ടുവന്നിട്ടും ഫലമുണ്ടായില്ല. ആരും അധ്യാപികയുടെ ഭര്‍ത്താവിന്റെ മരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. ശമ്പളകുടിശിക കിട്ടാത്തതിന്റെ ഉത്തരവാദി ഭരണകൂടത്തിന്റെ വീഴ്ചയാണെന്നും സുധാകരന് വ്യക്തമാക്കുന്നു. ഒരു ദിനപത്രത്തില്‍ ഇന്ന് എഴുതിയ ലേഖനത്തിലാണ് സുധാകരന് സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. 3.5 ലക്ഷം ഫയലുകള്‍ കെട്ടികിടക്കുകയാണ്. ഉദ്യോഗസ്ഥരോട് ഉപദേശം കൊണ്ട് കാര്യമില്ലെന്നും സുധാകരന് വിമര്‍ശിക്കുന്നു. ഉദ്യോഗസ്ഥരുടെ അഴിമതിയെക്കുറിച്ചും അലംഭാവത്തെക്കുറിച്ചും മേലധികാരികളോട് പറഞ്ഞിട്ടും പ്രയോജനമുണ്ടായില്ലെങ്കില്‍ അതിനര്‍ഥം ഭരണകൂട പരാജയമാണെന്നാണ് സുധാകരന്റെ വിമര്‍ശനം. പത്തനംതിട്ട സംഭവം ഒരു ചൂണ്ടുപലകയാണ് ഉദ്യോഗസ്ഥരെ നിയന്ത്രിക്കണമെന്ന് ബോധ്യപ്പെടുത്തുന്നതാണ് ഈ അനുഭവം. സെക്രട്ടറിയേറ്റില്‍ മാത്രം 3.5…
Read Moreഗൈനക്കോളജിസ്റ്റായി 10 വർഷം ജോലി, 50ലധികം സിസേറിയനുകൾ: ഓപ്പറേഷൻ ചെയ്തുകൊണ്ടിരിക്കുമ്പോൾ തിയേറ്ററിനു പുറത്ത് കൈവിലങ്ങുമായി പോലീസ്
ദിസ്പുർ: ആസാമിലെ സില്‍ച്ചാറില്‍ ഗൈനക്കോളജിസ്റ്റായി 10 വർഷത്തിലേറെ ജോലി ചെയ്ത വ്യാജ ഡോക്ടര്‍ പിടിയിൽ. ശ്രൂഭൂമി സ്വദേശിയായ പുലോക് മലക്കാര്‍ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മതിയായ മെഡിക്കല്‍ യോഗ്യതകളൊന്നുമില്ലാത്ത ഇയാള്‍ ഇക്കാലത്തിനിടയ്ക്ക് നടത്തിയത് 50ലധികം സിസേറിയനുകളും ഗൈനക്കോളജിക്കല്‍ ശസ്ത്രക്രിയകളുമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സില്‍ച്ചാറിലെ രണ്ട് സ്വകാര്യ ആശുപത്രികളില്‍ ഗൈനക്കോളജിസ്റ്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു പുലോക്. ഈ പ്രദേശത്തെ അറിയപ്പെടുന്ന ഡോക്ടറുമായിരുന്നു ഇയാള്‍. പുലോക് വ്യാജനാണെന്ന രഹസ്യവിവരത്തെ തുടര്‍ന്നുള്ള അന്വേഷണമാണ് അറസ്റ്റിലേക്കു നയിച്ചത്. ഇയാള്‍ സില്‍ച്ചാറിലെ ഷിബ്സുന്ദരി നാരി ശിക്ഷാ സേവാ ആശ്രമ ആശുപത്രിയിലെ ഓപ്പറേഷന് തീയറ്ററില്‍ സിസേറിയന് നടത്തുന്നതിനിടെയാണ് പോലീസ് അറസ്റ്റ് ചെയ്തതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അന്വേഷണത്തിൽ പുലോക്കിന്റെ സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്നു തെളിഞ്ഞതായി പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പുലോക് മലക്കാറിനെ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
Read Moreകൊച്ചി ഹണിട്രാപ്പ് കേസില്‍ വഴിത്തിരിവ്; സെക്സ് ചാറ്റ് നടത്തണം, വണ്‍ ടൈം അശ്ലീല വീഡിയോകളും ഫോട്ടോകളും അയച്ചു തന്നു; തെളിവുകളുമായി യുവതി; സി.ഇ ഒയ്ക്കെതിരെ കേസ്
കൊച്ചി: കൊച്ചിയിലെ ഹണിട്രാപ്പ് കേസില്‍ വഴിത്തിരിവ്. പ്രതിയായ യുവതിയുടെ പരാതിയില്‍ ഐ ടി വ്യവസായിക്കെതിരേ പോലീസ് കേസെടുത്തു. കൊച്ചിയിലെ ലിറ്റ്മസ് 7 ഐടി സ്ഥാപനത്തിന്റെ സിഇഒ വേണു ഗോപാലകൃഷ്ണനെതിരെയാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചു, ഭീഷണിപ്പെടുത്തി തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. വേണു ഗോപാലകൃഷ്ണനും സ്ഥാപനത്തിലെ മൂന്ന് പേര്‍ക്കുമെതിരേ ഭീഷണിപ്പെടുത്തിയതിന് മറ്റൊരു കേസു കൂടി എടുത്തിട്ടുണ്ട്. യുവതി തന്നെ ഹണി ട്രാപ്പില്‍ കുടുക്കിയെന്ന ഇയാളുടെ പരാതിയില്‍ ആദ്യം യുവതിക്കും ഭര്‍ത്താവിനുമെതിരേ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തിരുന്നു. എന്നാല്‍, ഹണി ട്രാപ്പ് കേസില്‍ യുവതിക്കും ഭര്‍ത്താവിനും എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ഇല്ലാതെ തന്നെ ജാമ്യം നല്‍കിയിരുന്നു. സിഇഒ തന്നെ കുടുക്കിയതാണെന്ന് യുവതി സിഇഒ തന്നെ കുടുക്കിയതാണെന്നാണ് പരാതിക്കാരിയായ യുവതി ആരോപിക്കുന്നത്. പരാതി നല്കിയാല് ഹണി ട്രാപ്പ് കേസില്‍ കുടുക്കുമെന്ന് തനിക്ക് ഭീഷണിയുണ്ടായിരുന്നു. താന്‍ ഐസിസി മുന്‍പാകെ…
Read Moreസെബാസ്റ്റ്യന്‍ സീരിയൽ കില്ലര്‍ ? പരസ്പരവിരുദ്ധമായ മൊഴികൾ നൽകി ഉദ്യോഗസ്ഥരെ വട്ടംകറക്കി സെബാസ്റ്റ്യൻ; ചേർത്തലയിലെ കൊലപാതകങ്ങളുടെ ചുരുളഴിക്കാന്‍ ക്രൈംബ്രാഞ്ച്
കോട്ടയം: അതിരമ്പുഴ കോട്ടമുറി കാക്കനാട്ടുകാലായില്‍ കെ.എ. മാത്യുവിന്റെ ഭാര്യ ജെയ്നമ്മയുടെ തിരോധാനത്തില്‍ അന്വേഷണം തുടങ്ങിയ കോട്ടയം ക്രൈംബ്രാഞ്ച് നിലവില്‍ നാലോ അഞ്ചോ പേരുടെ തിരോധാനം സംബന്ധിച്ച് അന്വേഷിക്കുകയാണ്.ജെയ്നമ്മയുടെ ബന്ധുക്കള്‍ നല്കിയ പരാതിയുടെയും സൂചനകളുടെയും അടിസ്ഥാനത്തിലാണ് ചേര്‍ത്തല പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യനെ ചോദ്യം ചെയ്യാന്‍ കോട്ടയം ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. കോട്ടയം ക്രൈം ബ്രാഞ്ച് മൂന്നു ദിവസം ചോദ്യം ചെയ്തിട്ടും ജെയ്നമ്മയെ കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായി സെബാസ്റ്റ്യന്‍ സമ്മതിച്ചിട്ടില്ല. എന്നാല്‍ സ്വര്‍ണം വിറ്റതായി പോലീസ് തെളിവടക്കം കണ്ടെത്തുകയും ചെയ്തു.ജെയ്നമ്മയുടെ ഫോണ്‍ കൈവശം വച്ച് അവര്‍ ജീവിച്ചിരിപ്പുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ സെബാസ്റ്റ്യന്‍ പലപ്പോഴും ബന്ധുക്കളെ മിസ്ഡ് കോള്‍ ചെയ്തിരുന്നു. തിരികെ വിളിച്ചപ്പോള്‍ മറുപടി ലഭിക്കുകയോ ഫോണ്‍ എടുക്കുകയോ ചെയ്തില്ല. മിസ്ഡ് കോളിനു തൊട്ടുപിന്നാലെ ഫോണ്‍ ഓഫ് ആക്കുന്നതും പതിവായിരുന്നു.മിസ്ഡ് കോള്‍ സംബന്ധിച്ച് ക്രൈംബ്രാഞ്ച് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് നാല് ദുരൂഹമരണം ചുരുളഴിയുന്ന സാഹചര്യത്തിലേക്കെത്തിയത്.…
Read Moreനാളെയാണ്… നാളെയാണ്..! അടിച്ചാൽ ഒറ്റയടിക്ക് കോടീശ്വരനാകാം; തിരുവോണം ബംപർ ഇറങ്ങിയിട്ട് ദിവസങ്ങൾ മാത്രം; 20 ലക്ഷം ടിക്കറ്റിൽ 13 ലക്ഷവും വിറ്റഴിഞ്ഞു
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയിൽ ഏറ്റവും വലിയ സമ്മാനത്തുക നൽകുന്ന ഇത്തവണത്തെ തിരുവോണം ബംപർ ഭാഗ്യക്കുറിക്ക് വിപണിയിൽ വൻ ഡിമാൻഡ്. 25 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന തിരുവോണം ബംപർ ഭാഗ്യക്കുറി ദിവസങ്ങൾക്കു മുമ്പാണ് വിപണിയിൽ എത്തിയത്. ആദ്യ ഘട്ടത്തിൽ 20 ലക്ഷം ടിക്കറ്റുകൾ വില്പനയ്ക്കെത്തിയതിൽ ഇന്നലെ ഉച്ചവരെ 13 ലക്ഷത്തോളം ടിക്കറ്റുകൾ വിറ്റുപോയി. ഒരു കോടി വീതം 20 പേർക്ക് രണ്ടാം സമ്മാനവും 50 ലക്ഷം വീതം 20 പേർക്കു മൂന്നാം സമ്മാനവും അഞ്ചു ലക്ഷം വീതം 10 പരമ്പരകൾക്ക് നാലാം സമ്മാനവും രണ്ടു ലക്ഷം വീതം 10 പരമ്പരകൾക്ക് അഞ്ചാം സമ്മാനവും നൽകുന്നതിലൂടെ പുതുമയുള്ള സമ്മാനഘടനയാണ് ഇത്തവണത്തെ തിരുവോണം ബംപർ ഭാഗ്യക്കുറി മുന്നോട്ടു വയ്ക്കുന്നത്.
Read Moreസോഷ്യൽ മീഡിയ കാമുകൻ വിളിച്ചു; മൂന്നു പെൺമക്കളെയും കൂട്ടി യുവതി ലോഡ്ജിൽ മുറിയെടുത്തു; പ്ലസ്ടുകാരി പുലർച്ചെ കണ്ടത് തന്റെ സഹോദരി പീഡനത്തിന് ഇരയാകുന്നത്
കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലോഡ്ജ് മുറിയിൽ വച്ച് പീഡിപ്പിച്ച കേസിൽ ഓട്ടോറിക്ഷാ ഡ്രൈവർ അറസ്റ്റിൽ. കോറോം സ്വദേശി അനീഷ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ ജൂൺ നാലിനാണ് കേസിന് ആസ്പദമായ സംഭവം. അനീഷും സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതിയും അവരുടെ മൂന്ന് മക്കളോടുമൊപ്പം ലോഡ്ജിൽ മുറിയെടുത്തു. പ്ലസ് ടു വിദ്യാർഥിനി, ഒൻപതാം ക്ലാസുകാരി, പിന്നെ ഏറ്റവും ഇളയ കുട്ടി എന്നിവരാണ് അമ്മയ്ക്കൊപ്പം ഉണ്ടായിരുന്നത്. ലോഡ്ജിൽ വച്ച് പുലർച്ചെ രണ്ടോടെ പതിനാലുകാരിയെ അനീഷ് പീഡിപ്പിക്കുന്നത് യുവതിയുടെ മൂത്ത മകൾ കാണുകയും യുവതിയോട് പറയുകയും ചെയ്തു. എന്നാൽ മാനഹാനി ഭയന്ന് യുവതി ഇക്കാര്യം മറച്ചുവച്ചു. ഒൻപതാം ക്ലാസുകാരി പീഡന വിവരം അധ്യാപികയോട് പറഞ്ഞതോടെ കൗൺസിലിംഗ് നടത്തി ചൈൽഡ് ലൈനിൽ വിവരമറിയിച്ചു. തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ നൽകിയ പരാതിയെ തുടർന്നാണ് മേൽപ്പറമ്പ് പോലീസ് അനീഷിനെതിരെ കേസെടുത്തത്. സംഭവം നടന്നത് തളിപ്പറമ്പ്…
Read More