കൊല്ലം: പഠിക്കുന്ന സ്കൂൾ മുഖേന വിദ്യാർഥികൾക്ക് ആധാർ കാർഡുകൾ എടുക്കാനുള്ള സംവിധാനം രാജ്യത്തുടനീളം ഉടൻ നിലവിൽ വരും. ആധാർ നൽകുന്ന സംഘടനയായ യുണീക്ക് ഐഡന്റിറ്റി വെരിഫിക്കേഷൻ അഥോറിറ്റി ഒഫ് ഇന്ത്യയുടെ (യുഐഡി ഐഎ) ഇതു സംബന്ധിച്ച് തീരുമാനം എടുത്തുകഴിഞ്ഞു. അഞ്ച് വയസ് പൂർത്തിയായിട്ടും രാജ്യത്ത് ഏഴ് കോടിയിലധികം കുട്ടികൾക്ക് ആധാർ കാർഡുകൾ ലഭിച്ചിട്ടില്ല. ഇതു പരിഹരിക്കാനാണ് യുഐഡിഎഐ അടിയന്തിര കർമ പദ്ധതി ആവിഷ്കരിക്കുന്നത്.രാജ്യത്തുടനീളമുള്ള സ്കൂളുകൾവഴി കുട്ടികളുടെ ബയോ മെട്രിക് അപ്ഡേറ്റ് പ്രക്രിയ അടുത്ത രണ്ട് മാസത്തിനുള്ളിൽ ഘട്ടം ഘട്ടമായി ആരംഭിക്കാനാണ് തീരുമാനം. ഇതോടെ ആധാർ അപ്ഡേറ്റിന്റെ കേന്ദ്രമായി സ്കൂളുകൾ മാറും. ഇതിനായി യുഐഡിഎഐ പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ച് വരികയാണ്. അതിലൂടെ രക്ഷിതാക്കളുടെ സമ്മതത്തോടെ സ്കൂൾ പരിസരത്ത് കുട്ടികളുടെ ബയോമെട്രിക് അപ്ഡേറ്റ് ചെയ്യാൻ കഴിയും.ആധാർ ബയോമെട്രിക് അപ്ഡേറ്റിനുള്ള നിയമങ്ങൾ അനുസരിച്ച് അഞ്ച് മുതൽ ഏഴ് വയസു വരെയുള്ള കുട്ടികൾക്ക്…
Read MoreCategory: Top News
ഉണ്ണിക്കണ്ണനോട് പരിഭവം പറയാൻ; അമ്പലപ്പുഴ പാൽപ്പായസത്തിന്റെ വിലവർധിപ്പിച്ചു; തീരുമാനത്തിനെതിരേ പ്രതിഷേധിച്ച് ഭക്തർ; ക്ഷേത്രത്തിനുള്ളിലെ നാമജപ പ്രതിഷേധം തടഞ്ഞ് പോലീസ്
അന്പലപ്പുഴ: ചരിത്രപ്രസിദ്ധമായ അമ്പലപ്പുഴ പാൽപ്പായസത്തിന്റെ വില വർധിപ്പിക്കാനുള്ള ദേവസ്വം ബോർഡിന്റെ തീരുമാനത്തിനെതിരേ നടന്ന ഭക്തരുടെ പ്രതിഷേധം പോലീസ് തടഞ്ഞത് സംഘർഷത്തിനിടയാക്കി. ഭക്തജനക്കൂട്ടായ്മയായ വാസുദേവസഭയുടെ നേതൃത്വത്തിലാണ് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പ്രതിഷേധം നടന്നത്. നിലവിൽ ഒരു ലിറ്ററിന് 160 രൂപയാണ് പാൽപ്പായസത്തിന്റെ വില.ഇത് 100 രൂപ വർധിപ്പിച്ച് 260 രൂപയാക്കാനാണ് ദേവസ്വം ബോർഡ് തീരുമാനം. കൂടാതെ ക്ഷേത്രത്തിൽ നടന്നുവന്ന നിത്യ അന്നദാനവും മുന്നറിയിപ്പില്ലാതെ നിർത്തിവച്ചു. മൂന്നുതവണ ക്ഷേത്രത്തിൽ നാമജപം ചൊല്ലി വലംവച്ച് ആനക്കൊട്ടിലിൽ പ്രതിഷേധ യോഗം സംഘടിപ്പിക്കാനായിരുന്നു തീരുമാനം. എന്നാൽ, ക്ഷേത്രത്തിനുള്ളിൽ പ്രതിഷേധം അനുവദിക്കില്ലെന്ന് പോലീസ് നിലപാട് സ്വീകരിച്ചതാണ് വാസുദേവ സഭ പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷമുണ്ടാകാൻ കാരണമായത്. പ്രതിഷേധം ശക്തമായതോടെ ഇതിനു നേതൃത്വം നൽകിയ ചിലരെ പോലീസ് നീക്കം ചെയ്തു. തുടർന്ന് പ്രവർത്തകർ ആനക്കൊട്ടിലിന് വെളിയിൽ പ്രതിഷേധം സംഘടിപ്പിച്ചു. വിശ്വഹിന്ദു പരിഷത്ത് അമ്പലപ്പുഴ വിഭാഗ് സെക്രട്ടറി ജയകൃഷ്ണൻ…
Read Moreഅങ്കണവാടി ഭക്ഷണ മെനു; ജീവനക്കാർക്ക് 39 കോടിയുടെ പരിശീലന ക്ലാസ്; കുട്ടികൾ ആരോഗ്യമുള്ള ഭക്ഷണം കഴിച്ചു വളരുന്നതിന് പണം ചിലവഴിക്കാൻ അനുമതി നൽകി സർക്കാർ
കോഴിക്കോട്: അങ്കണവാടി കുട്ടികള്‍ക്കുള്ള പുതിയ ഭക്ഷണ മെനു പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായി 39.62 ലക്ഷം രൂപ ചെലവില്‍ ഉദ്യോഗസ്ഥര്‍ക്കു പരിശീലനം നല്കാന് സര്‍ക്കാര്‍. ശിശുവികസന വകുപ്പ് ഓഫീസര്‍മാര്‍, ജീവനക്കാര്‍, അങ്കണവാടി ജീവനക്കാര്‍ എന്നിവര്‍ക്കു വിവിധ ഘട്ടങ്ങളിലായാണ് പരിശീലനം നല്‍കുന്നത്. സര്‍ക്കാര്‍ ഉദേശിക്കുന്ന രീതിയില്‍ കുട്ടികള്‍ക്ക് പോഷക സമ്പുഷ്ടമായ ആഹാരം ലഭ്യമാക്കുന്നതിനായി പച്ചക്കറി തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ വാങ്ങുന്നതിലും ജീവനക്കാര്‍ക്ക് പരിശീലനം നല്‍കും. ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013, സപ്ലിമെന്ററി ന്യൂട്രീഷ്യന്‍ റൂള്‍സ് 2017 എന്നിവയില്‍ നിഷ്കര്‍ഷിക്കുന്ന പോഷകമൂല്യം ഉറപ്പുവരുത്തിയാണ് അങ്കണവാടി കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും നല്‍കേണ്ടത്. മിഷന് സാക്ഷം അങ്കണവാടി ആന്‍ഡ് പോഷണ്‍ 2.0 പോഷക മാനദണ്ഡങ്ങള്‍ പ്രകാരം ആറുമാസം മുതല്‍ ആറുവയസുവരെയുള്ള കുട്ടികള്‍ക്ക് 500 കിലോ കാലറിയും 12-15 ഗ്രാം പ്രോട്ടീനും അനുപൂരക പോഷകാഹാര പദ്ധതിയിലൂടെ ഉറപ്പാക്കണം. അങ്കണവാടികളിലൂടെ വിതരണം ചെയ്യുന്ന ഭക്ഷണത്തില്‍ ഉപയോഗിക്കാവുന്ന ഉപ്പ്,…
Read Moreയുഡിഎഫ് 98 സീറ്റ് നേടിയാൽ… പ്രതിപക്ഷനേതാവായപ്പോൾ സതീശന് മുഖ്യമന്ത്രിയായി എന്ന തോന്നൽ; പറവൂരിൽ തോറ്റ ചരിത്രം മറക്കരുത്; ജനറൽ സെക്രട്ടറി സ്ഥാനം വലിച്ചെറിയുമെന്ന് വെള്ളപ്പള്ളി
പറവൂർ: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 98 സീറ്റ് നേടിയാൽ താൻ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനം രാജിവയ്ക്കുമെന്ന് വെള്ളാപ്പള്ളി നടേശൻ. ഇത്രയും സീറ്റ് നേടിയില്ലെങ്കിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പദവികൾ രാജിവച്ചു രാഷ്ട്രീയ വനവാസത്തിനു പോകണം. ഈ വെല്ലുവിളി ഏറ്റെടുക്കാൻ സതീശൻ തയാറാണോയെന്നു വെള്ളാപ്പള്ളി ചോദിച്ചു. എസ്എൻഡിപി പറവൂർ, വൈപ്പിൻ യൂണിയനുകളിലെ ശാഖ, പോഷക സംഘടനാ ഭാരവാഹികളുടെ നേതൃയോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഹങ്കാരത്തിനു കൈയും കാലും വച്ച സ്ഥിതിയിലാണ് സതീശൻ. പ്രതിപക്ഷനേതാവായപ്പോൾ മുഖ്യമന്ത്രിയായി എന്ന തോന്നലോടെ ആരോടും എന്തും പറയാമെന്നായി. പറവൂരിൽ ആദ്യവട്ടം തോറ്റ സതീശൻ, ആ തോൽവി മറന്നുപോയി. ഇതുപോലെ അഹങ്കാരം പറഞ്ഞവർ തോറ്റ ചരിത്രമുള്ളതു മനസിലാക്കുന്നതു നല്ലതാണ്. മതേതരവാദിയാണെങ്കിൽ 25 വർഷത്തിനിടെ ഈഴവർക്കായി മണ്ഡലത്തിൽ എന്തു സാധിച്ചുതന്നു. ഈഴവവിരോധിയാണ് സതീശൻ. കാരണം, കെപിസിസി പ്രസിഡന്റായിരുന്ന കെ. സുധാകരനെ നിരന്തരം…
Read Moreക്ലിനിക്കിൽ ആരുമില്ലാത്ത സമയം; വനിതാ ഡോക്ടറുടെ മുറിയിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമം; കൊല്ലം കുണ്ടയം സ്വദേശി സൽദാൻ പോലീസ് പിടിയിൽ
കൊല്ലം: വനിതാ ഡോക്ടറെ പരിശോധനാ കേന്ദ്രത്തിൽ പീഡിപ്പിക്കാൻ ശ്രമം. കുണ്ടയം സ്വദേശി സൽദാൻ പിടിൽ. ഞെട്ടിക്കുന്ന സംഭവം പത്തനാപുരത്തെ ക്ലിനിക്കിൽ. ക്ലിനിക്കിൽ മറ്റാരുമില്ലാതിരുന്ന സമയത്ത് ഇവിടെയെത്തിയ സൽദാൻ ഡോക്ടറുടെ വായിൽ തുണി തിരികിയ ശേഷം കൈകൾ ഇൻസുലേഷൻ ടേപ്പ് ഉപയോഗിച്ച് ബന്ധിക്കാൻ ശ്രമിച്ചതോടെ ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതോടെയാണ് പീഡനശ്രമം പുറത്തായത്. പത്തനാപുരം പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. സ്ത്രീകൾക്കെതിരായ അതിക്രമം ഉൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreപാലോട് രവി രാജി വച്ചതിനു പിന്നാലെ ലഡു വിതരണം ചെയ്തു; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരേ നടപടി
തിരുവനന്തപുരം: രവി ഡിസിസി അധ്യക്ഷസ്ഥാനം പാലോട് രാജിവച്ചതിന് പിന്നാലെ ലഡു വിതരണം നടത്തി. യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരേ നടപടി. പെരിങ്ങല യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ഷംനാദിന് എതിരേയാണ് നടപടി. മണ്ഡലം വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഇദ്ദേഹത്തെ നീക്കി. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ചാണ് നടപടി. പാലോട് രവി രാജിവച്ചതിന് പിന്നാലെ ഇന്നലെ രാത്രി എല്ലാവർക്കും ഇയാള്‍ ലഡുവും ജിലേബിയും വിതരണം ചെയ്തിരുന്നു. ഷംനാദ് മധുരവിതരണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. അതേസമയം വിവാദ ഫോൺ സംഭാഷണം പുറത്തുവന്നതിനു പിന്നാലെയാണ് പാലോട് രവി ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ചത്. നിലവിലെ സ്ഥിതിയിൽ പോയാൽ സംസ്ഥാനത്ത് വീണ്ടും എൽഡിഎഫ് അധികാരത്തിലേറുമെന്നുള്ള പാലോട് രവിയുടെ ഫോൺ സംഭാഷണമാണ് പുറത്തായത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ 50 മണ്ഡലങ്ങളില്‍ ബിജെപി കടന്നുകയറ്റം നടത്തുമെന്നും അദ്ദേഹം സംഭാഷണത്തിൽ പറഞ്ഞിരുന്നു. ഓഡിയോ പുറത്തായതോടെ കെപിസിസിയും…
Read Moreജയിലിനകത്ത് ജീവനക്കാർ തങ്ങളുടേതായ ലോകത്ത്, ഏതു സമയത്തും ഫോണിലാണെന്ന് ഗോവിന്ദച്ചാമിയുടെ മൊഴി
കണ്ണൂർ: റെയിൽവേ സ്റ്റേഷനിലേക്കുള്ള വഴിയറിയാത്തതും കൈയിൽ പണമില്ലാത്തതുമാണു പിടിക്കപ്പെടാനിടയാക്കിയതെന്നു ഗോവിന്ദച്ചാമിയുടെ മൊഴി. ജയിൽ ചാടിയ ശേഷം റെയിൽവേ സ്റ്റേഷനിലേക്കുള്ള വഴിയറിയാതെ ജയിൽ പരിസരത്തെ ഇടറോഡുകളിലൂടെ സഞ്ചരിച്ചു. ചിലരോടു ചോദിച്ചാണു റെയിൽവേ സ്റ്റേഷന്റെ ദിശ മനസിലാക്കിയത്. തുടർന്ന് നടന്നുനീങ്ങിയപ്പോൾ ഒരു ആശുപത്രിക്കടുത്ത് വച്ച് വഴിയെക്കുറിച്ച് സംശയമായി. ഇതിനിടെ വഴി ചോദിച്ചയാൾക്ക് തന്നിൽ സംശയം തോന്നിയിട്ടുണ്ടെന്ന് മനസിലായി. ഇതോടെ വേഗം നടക്കുന്നതിനിടെ ഇയാൾ പിന്തുടരുന്നതറിഞ്ഞ് ഓടി കാടുപിടിച്ച സ്ഥലത്ത് ഒളിക്കുകയായിരുന്നു. ട്രെയിൻ മാർഗം തമിഴ്നാട്ടിലേക്കു പോകാനായിരുന്നു തീരുമാനിച്ചത്. കൈയിൽ പണമില്ലാത്തതിനാൽ മോഷണം നടത്തി കുറച്ചു പണം സ്വരൂപിക്കാൻ ആലോചിച്ചതായും പറയുന്നു. ശിക്ഷായിളവ് ലഭിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണു ജയിൽ ചാട്ടം ആസൂത്രണം ചെയ്തത്. ആറു മാസത്തിലേറെയായി ഇതിനുള്ള പദ്ധതികൾ തയാറാക്കി വരികയായിരുന്നുവെന്നും ഗോവിന്ദച്ചാമി പോലീസിനോട് വെളിപ്പെടുത്തി. അതിനിടെ, ജയിൽ ജീവനക്കാർക്കെതിരേ ഗുരുതരമായ ആരോപണങ്ങളും മൊഴിയിലുണ്ട്. ജയിലിനകത്ത് ജീവനക്കാർ തങ്ങളുടേതായ ലോകത്താണെന്നും ഏതു…
Read Moreപാലോട് രവിക്കു പകരം എൻ.ശക്തൻ; തിരുവനന്തപുരം ഡിസിസിയുടെ താൽക്കാലിക ചുമതല
തിരുവനന്തപുരം: എൻ.ശക്തന് തിരുവനന്തപുരം ഡിസിസി പ്രസിഡന്റിന്റെ താത്കാലിക ചുമതല നൽകിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു. പാലോട് രവി രാജിവച്ചതിനെ തുടർന്നാണ് ശക്തന് ചുമതല നൽകിയത്. മുൻ സ്പീക്കറും കാട്ടാക്കട മുൻ എംഎൽഎയുമാണ് ശക്തൻ. വിദ്യാർഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം 1982ൽ കോവളം മണ്ഡലത്തിൽനിന്ന് ആദ്യമായി നിയമസഭയിലെത്തി. 2001, 2006 കാലഘട്ടത്തിൽ നേമം മണ്ഡലത്തിൽ നിന്നും 2011ൽ കാട്ടാക്കട മണ്ഡലത്തിൽനിന്നും നിയമസഭാംഗമായി. വിവാദ ഫോൺ സംഭാഷണം പുറത്തുവന്നതിനു പിന്നാലെയാണ് പാലോട് രവി ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ചത്. നിലവിലെ സ്ഥിതിയിൽ പോയാൽ സംസ്ഥാനത്ത് വീണ്ടും എൽഡിഎഫ് അധികാരത്തിലേറുമെന്നുള്ള പാലോട് രവിയുടെ ഫോൺ സംഭാഷണമാണ് പുറത്തായത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ 50 മണ്ഡലങ്ങളില്‍ ബിജെപി കടന്നുകയറ്റം നടത്തുമെന്നും അദ്ദേഹം സംഭാഷണത്തിൽ പറഞ്ഞിരുന്നു. ഓഡിയോ പുറത്തായതോടെ കെപിസിസിയും എഐസിസിയും അതൃപ്തി രേഖപ്പെടുത്തുകയും ഒടുവില്‍ രാജി ആവശ്യപ്പെടുകയുമായിരുന്നു.
Read Moreഫോണില്‍ അനാവശ്യ തോണ്ടൽ വേണ്ട: പോലീസുകാര്‍ക്ക് നിര്‍ദേശവുമായി ഡിജിപി
തിരുവനന്തപുരം: ഡ്യൂട്ടി സമയത്ത് പോലീസുകാർ അമിതമായി പേഴ്സണൽ മൊബൈൽ ഫോണ്‍ ഉപയോഗിക്കുന്നതു തടയാനുള്ള നടപടി സ്വീകരിക്കാൻ ജില്ലാ പോലീസ് മേധാവിമാർക്കു സംസ്ഥാന പോലീസ് മേധാവി രവാഡ ചന്ദ്രശേഖറിന്റെ നിർദേശം. ഡ്യൂട്ടി സമയങ്ങളിലെ പോലീസുകാരുടെ അമിത ഫോണ്‍ ഉപയോഗം ക്രമസമാധാന പാലനത്തെ അടക്കം ഗുരുതരമായി ബാധിക്കുന്നതായും ഡിജിപി പറഞ്ഞു. സംസ്ഥാന പോലീസ് മേധാവിയായി ചുമതലയേറ്റ ശേഷം രവാഡ ചന്ദ്രശേഖർ ആദ്യമായി വിളിച്ച ജില്ലാ പോലീസ് മേധാവിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്രോളിംഗ് ഡ്യൂട്ടിയിലുള്ള പോലീസുകാരുടെ ഫോണ്‍ വിളിയും ഫോണ്‍ വഴിയുള്ള അനാവശ്യ സോഷ്യൽ മീഡിയ ഉപയോഗവും താൻ നിരന്തരം നിരീക്ഷിക്കുന്നുണ്ട്. ഇക്കാര്യത്തിൽ കർശന നിരീക്ഷണം നടത്തി ഫലപ്രദമായി നിയന്ത്രിക്കാൻ എസ്പിമാർ നടപടി സ്വീകരിക്കണം. സമരം അടക്കം സംഘർഷമുണ്ടാകുന്ന അവസരങ്ങളിൽ ക്രമസമാധാന ചുമതലയുള്ള ചാർജ് ഓഫീസർമാർമാരുടെ നിർദേശാനുസരണം മാത്രമേ പോലീസ് നടപടികൾ ആരംഭിക്കാൻ പാടുള്ളു. ചാർജ് ഓഫീസർമാരുടെ നിർദേശമില്ലാതെ താഴേത്തട്ടിലുള്ള…
Read Moreകണ്ണൂർ സെൻട്രൽ ജയിൽ ഭരിക്കുന്ന ‘സിപിഎംചാമി’മാർ: ഭരിക്കുന്നത് ആരായാലും ജയിൽ നിയന്ത്രിക്കുന്നത് സിപിഎം തടവുകാർ; ടിപി വധക്കേസ് പ്രതികൾക്ക് സ്വകാര്യ അടുക്കള
കണ്ണൂർ: വിവാദങ്ങൾ വിട്ടൊഴിയാതെ കണ്ണൂർ സെൻട്രൽ ജയിൽ. ഇന്നലെ നടന്ന ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം മാത്രമല്ല, ജയിലിന്നകത്തു നടക്കുന്ന സംഭവങ്ങളും പുറത്തേക്കുവരുന്നുണ്ട്. ജയിൽ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയോടൊപ്പം രാഷ്ട്രീയത്തടവുകാർക്കു ചെയ്തുകൊടുക്കുന്ന പാദസേവയുടെയും കഥകളാണ് പുറത്തേക്കൊഴുകുന്നത്. സംസ്ഥാനം ഭരിക്കുന്നത് ഏതു മുന്നണിയായാലും കണ്ണൂർ സെൻട്രൽ ജയിൽ ഭരണം എല്ലാക്കാലത്തും നിയന്ത്രിക്കുന്നതു സിപിഎം തടവുകാരാണ്. ജയിലിനകത്ത് സിപിഎം തടവുകാർ സംഘടിതരുമാണെന്നതിനാൽ ജീവനക്കാരും ഇവരെ ഭയക്കുന്നു. ഇതോടൊപ്പം സംസ്ഥാന ഭരണം എപ്പോഴൊക്കെ എൽഡിഎഫിനു ലഭിക്കുന്നുവോ അപ്പോഴൊക്കെ ഇവർ തങ്ങളുടെ അപ്രമാദിത്തം ജീവനക്കാരുടെമേൽ ശക്തമാക്കുകയും ചെയ്യും. സിപിഎം തടവുകാരുടെ രാഷ്ട്രീയ സ്വാധീനത്തിനു മുന്നിൽ ജയിൽനിയമങ്ങളെല്ലാം കാറ്റിൽ പറക്കുന്നതും കണ്ണൂരിൽ പുതുമയല്ല. സർക്കാർ ജീവനക്കാർക്ക് കക്ഷിരാഷ്ട്രീയം പാടില്ലെന്നാണു സർവീസ് നിയമങ്ങളെങ്കിലും സിപിഎം തടവുകാർക്കു സൗകര്യങ്ങളൊരുക്കുന്നതിൽ പാർട്ടിയോട് ആഭിമുഖ്യമുള്ള ജീവനക്കാർ മത്സരിച്ചാണു പ്രവർത്തിക്കുന്നതെന്നും റിപ്പോർട്ടുണ്ട്. ഭരണത്തിന്റെ സ്വാധീനത്തിൽ സിപിഎം തടവുകാർതന്നെയാണ് ഏതൊക്കെ തടവുകാർ…
Read More