കൊച്ചി: യോനോ ആപ്പ് അപ്ഡേറ്റ് ചെയ്യണമെന്ന രീതിയില്‍ എത്തുന്ന മെസേജുകളില്‍ പ്രതികരിക്കരുതെന്ന മുന്നറിയിപ്പുമായി പോലീസ്. നിങ്ങളുടെ യോനോ ആപ്പ് ഉടന്‍തന്നെ പ്രവര്‍ത്തനരഹിതമാകുമെന്നും അപ്ലിക്കേഷന്‍ അപ്ഡേറ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് കൊണ്ട് സ്വകാര്യ നമ്പറില്‍ നിന്ന് സന്ദേശത്തിന് മറുപടി നല്കി തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് പോലീസ് മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്. തട്ടിപ്പ് ഇങ്ങനെ… കെവൈസി അപ്ഡേഷന്, യോനോ അപ്ഡേഷന്, റിവാര്‍ഡ് റെഡീം എന്നീ തരത്തിലുള്ള ലിങ്കുകളും തട്ടിപ്പുക്കാര്‍ അയക്കാറുണ്ട്. ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ നിന്നും ലഭിക്കുന്ന വ്യാജ ലിങ്കുകളും തട്ടിപ്പിന് വേണ്ടി ഉപയോഗിക്കുന്നു. തുടര്‍ന്ന് ഫോണ്‍ മുഖാന്തിരം ബന്ധപ്പെടുകയും വാട്സ്ആപ്പിലൂടെ നിര്‍ദ്ദേശങ്ങള്‍ നല്കി YONO_SBI.APK എന്ന അപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും ആവശ്യപ്പെടും. ഇത് ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടുകൂടി ശരിയയായ എസ്ബിഐ യോനോ ആപ്ലിക്കേഷന്‍ സമാനമായ വെബ്പേജ് പ്രത്യക്ഷപ്പെടുകയും യൂസര്‍ നെയിം, പാസ് വേര്‍ഡ് എന്നിവ നല്‍കാനുള്ള കോളങ്ങള്‍ ദൃശ്യമാവുകയും…
Read MoreCategory: Top News
അഴികള്‍ മുറിച്ചതിനും ജയിൽ ചാട്ടത്തിനും കേസ്; ജയിൽ ചാടാൻ ആരുടെയും സഹായം ലഭിച്ചില്ലെന്ന് പ്രതി ഗോവിന്ദച്ചാമി; സഹതടവുകാരനെ ചോദ്യം ചെയ്യാൻ പോലീസ്
കണ്ണൂര്‍: ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവത്തില്‍ പൊതുമുതല്‍ നശിപ്പിച്ചതിനും കേസെടുക്കും. ജയിലിലെ അഴികള്‍ മുറിച്ചതിനാണ് കേസെടുക്കുക. ജയില്‍ചാട്ടത്തിന് കണ്ണൂര്‍ ടൗണ്‍ പോലീസ് ഗോവിന്ദച്ചാമിക്കെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പോലീസ് ഇന്ന് കണ്ണൂര്‍ ജയിലിലെത്തി ഗോവിന്ദച്ചാമിയുടെ സഹതടവുകാരനെ ചോദ്യം ചെയ്യും. ജയില്‍ ചാട്ടത്തിന് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്ന് ഇയാള്‍ മൊഴി നല്‍കിയെങ്കിലും ഇത് പോലീസ് പൂര്‍ണമായി വിശ്വാസത്തിലെടുത്തിട്ടില്ല. നിലവില്‍ ഗോവിന്ദച്ചാമി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. ഇന്ന് രാവിലെ അതീവസുരക്ഷയിലാണ് കണ്ണൂരില്‍നിന്ന് ഇവിടേക്ക് മാറ്റിയത്. കണ്ണൂർ ജയിലിൽ നിന്ന് വെള്ളിയാഴ്ച പുലർച്ചെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. പിടികൂടിയ ശേഷം വെള്ളായാഴ്ച വൈകുന്നേരത്തോടെ ജയിലിലേക്ക് തന്നെ എത്തിച്ചിരുന്നു. സുരക്ഷ വീഴ്ച്ച ഉണ്ടായ പശ്ചാത്തലത്തിൽ നാല് ഉദ്യോഗസ്ഥരെ ജയിൽ വകുപ്പ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. സെൻട്രൽ ജയിലിനകത്തെ ഇലക്ട്രിക് ഫെൻസിങും സിസിടിവികളും പ്രവർത്തന ക്ഷമമല്ലേ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിലും പരിശോധനകൾ തുടരുകയാണ്.
Read Moreപ്രാപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചു; ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ സ്നേഹത്തോടെ വിളിച്ചുവരുത്തി ജീവനോടെ കുഴിച്ചുമൂടി; രക്ഷിച്ച് നാട്ടുകാർ
ഭുവനേശ്വര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്നുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത ശേഷം ജീവനോടെ കുഴിച്ചുമൂടാന്‍ ശ്രമിച്ചു. നടുക്കുന്ന സംഭവം ഒഡീഷയിലെ ജഗത്പൂര്‍ ജില്ലയില്‍. നാട്ടുകാർ സമയോചിതമായി ഇടപെട്ടതോടെ പെൺകുട്ടി രക്ഷപെടുകയായിരുന്നു. പ്രതികളില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നാമന് ഒളിവിലാണ്. അറസ്റ്റിലായ പ്രതികള്‍ രണ്ടും സഹോദരന്മാരാണ്. ജഗത്പൂരിലെ ബനാഷ്ബാര ഗ്രാമത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭാഗ്യധര്‍ ദാസ്, പഞ്ചാനന്‍ ദാസ് എന്നീ സഹോദരന്മാരും, സുഹൃത്ത് തുളു ബാബുവും ചേര്‍ന്ന് നിരന്തരമായി പീഡിപ്പിച്ചുവരികയായിരുന്നു. എന്നാല്‍ ഇതിനിടെ പെണ്‍കുട്ടി ഗര്‍ഭിണിയാകുകയായിരുന്നു. പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണിയാണെന്ന് പ്രതികള്‍ കണ്ടെത്തിയതോടെ പെണ്‍കുട്ടിയെ കൊലപ്പെടുത്താനുള്ള പദ്ധതി മൂവരും ചേര്‍ന്ന് തയറാക്കുകയായിരുന്നു. ഇതിനായി പെണ്‍കുട്ടിയെ സ്നേഹത്തോടെ വിളിച്ചുവരുത്തിയ ശേഷം ബോധം കെടുത്തി ജീവനോടെ കുഴിച്ചുമൂടി. എന്നാല്‍ സമീപത്തുള്ളവര്‍ ഇത് കാണുകയും പെണ്‍കുട്ടിയെ തത്സമയം രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ്…
Read Moreഗോവിന്ദച്ചാമിയെ അതീവസുരക്ഷയിൽ വിയ്യൂരിലേക്ക് മാറ്റുന്നു; ഇനി ഏകാന്തവാസം; ജയിലിൽ സംഭവിച്ചത് അടിമുടി ഗുരുതര വീഴ്ച
തൃശൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തടവ് ചാടിയ ഗോവിന്ദച്ചാമിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റുന്നു. കനത്ത സുരക്ഷയിലാണ് വിയ്യൂരിലേക്ക് കൊണ്ട് പോകുന്നത്. അതീവ സുരക്ഷയുള്ള കണ്ണൂർ ജയിലിൽ നിന്ന് വെള്ളിയാഴ്ച പുലർച്ചെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. പിടികൂടിയ ശേഷം വെള്ളായാഴ്ച വൈകുന്നേരത്തോടെ ജയിലിലേക്ക് തന്നെ എത്തിച്ചിരുന്നു. സുരക്ഷ വീഴ്ച്ച ഉണ്ടായ പശ്ചാത്തലത്തിൽ നാല് ഉദ്യോഗസ്ഥരെ ജയിൽ വകുപ്പ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. സെൻട്രൽ ജയിലിനകത്തെ ഇലക്ട്രിക് ഫെൻസിങും സിസിടിവികളും പ്രവർത്തന ക്ഷമമല്ലേ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിലും പരിശോധനകൾ തുടരുകയാണ്. ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിൽ ജയിലിൽ സംഭവിച്ചത് അടിമുടി ഗുരുതര വീഴ്ചയാണെന്ന് വ്യക്തമായിട്ടുണ്ട്. വെള്ളിയാഴ്ച രാവിലത്തെ പരിശോധനയിൽ തടവുകാരെല്ലാം അഴിക്കുള്ളിൽ ഉണ്ടെന്നാണ് ഗാർഡ് ഓഫീസർക്ക് ലഭിച്ച റിപ്പോർട്ട്. ആരോ ഒരാൾ ജയിൽ ചാടി എന്നറിഞ്ഞത് മതിലിലെ തുണി കണ്ടശേഷമാത്രമാണെന്നതാണ് ഞെട്ടിക്കുന്ന കാര്യം. വീണ്ടും പരിശോധിച്ചപ്പോഴാണ് ഗോവിന്ദച്ചാമിയാണ് ചാടിയതെന്ന് അറിഞ്ഞത്. ഗാർഡ്…
Read Moreഇന്‍സ്റ്റഗ്രാം സൗഹൃദം മുതലാക്കി പീഡനം; വിവാഹവാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചത് 19കാരൻ; നിരന്തരം ശല്യം ചെയ്ത് കുട്ടിയുടെ നഗ്നഫോട്ടോകൾ കൈക്കലാക്കിയ ശേഷമായിരുന്നു പീഡനം
പത്തനംതിട്ട: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെടുകയും അടുപ്പത്തിലാകുകയും ചെയ്തശേഷം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പലതവണ ലൈംഗികപീഡനത്തിന് ഇരയാക്കിയ യുവാവ് പോലീസ് പിടിയില്‍. മലയാലപ്പുഴ മൈലാടുംപാറ പള്ളിക്കുഴി ആശാരിപ്പറമ്പില്‍ ദേവദത്തനാണ് (19) മലയാലപ്പുഴ പോലീസിന്റെ പിടിയിലായത്. ചൈല്‍ഡ് ലൈനില്‍നിന്നുള്ള വിവരത്തെത്തുടര്‍ന്ന് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി മലയാലപ്പുഴ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. ട്യൂഷന് കഴിഞ്ഞു ബസില്‍ വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് യുവാവിനെ പെണ്‍കുട്ടി 2024 ഒക്ടോബറില്‍ പരിചയപ്പെടുന്നത്. പിന്നീട് സ്ഥിരമായി ഒരുമിച്ച് യാത്ര ചെയ്ത ഇയാള്‍, കോള്‍ സെന്റർ ജോലിക്കാരനെന്നു പറഞ്ഞ് പരിചയപ്പെടുത്തുകയും പിന്നീട് കുട്ടി വീട്ടില്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റഗ്രാം, സ്നാപ്ചാറ്റ് എന്നിവയിലൂടെ ബന്ധം ദൃഢപ്പെടുത്തുകയും ചെയ്തു. പെണ്‍കുട്ടിക്കു വിവാഹവാഗ്ദാനം നല്കിയ ഇയാള്‍ കഴിഞ്ഞ ജൂണ്‍ 27 ന് ഉച്ചയ്ക്ക് തന്റെ വീട്ടില്‍ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തുവെന്നാണ് മൊഴി. പിന്നീട് പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ ആവശ്യപ്പെട്ട് നിരന്തരം ശല്യം ചെയ്യുകയും…
Read Moreഉറങ്ങാൻ കിടന്നത് ഒന്നിച്ച്; രാത്രിയിൽ കുഞ്ഞിന്റെ കരച്ചിൽകേട്ട് ഉണർന്നപ്പോൾ കണ്ടത് നിലത്ത് കിടക്കുന്ന ഭാര്യയെ; ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു; ദുരൂഹതയാരോപിച്ച് ബന്ധുക്കള്‍
ആലത്തൂര്‍: യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തോണിപ്പാടം കല്ലിങ്കല്‍ വീട്ടില്‍ പ്രദീപിന്റെ ഭാര്യ നേഘ(24)യാണു മരിച്ചത്. പ്രദീപിന്റെ വീട്ടില്‍ ഇന്നലെ രാത്രിയാണ് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. രാത്രി പ്രദീപും നേഘയും രണ്ടരവയസുള്ള മകള്‍ അലേനയും ഉറങ്ങാന്‍ കിടന്നതായിരുന്നു. അർധരാത്രി 12.30 ഓടെ മകളുടെ കരച്ചില് കേട്ട് എഴുന്നേറ്റ പ്രദീപ് ഭാര്യ കട്ടിലിനുതാഴെ വീണുകിടക്കുന്നതായി കാണുകയായിരുന്നു. അരികില്‍ കയറുമുണ്ടായിരുന്നു. മാതാപിതാക്കളെ വിളിച്ച് ആലത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മരണത്തില്‍ അസ്വാഭാവികത സംശയിച്ച് ആശുപത്രി അധികൃതര്‍ പോലീസിനെ വിവരമറിയിച്ചു. പ്രാഥമികപരിശോധനയില്‍ കഴുത്തില്‍ പാടുണ്ടെന്ന് പോലീസ് കണ്ടെത്തി. ഇതോടെ നേഘയുടെ കുടുംബവും ഭര്‍ത്താവിനെതിരേ ആരോപണവുമായി രംഗത്തെത്തി. ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ആറുവര്‍ഷം മുമ്പായിരുന്നു വടക്കഞ്ചേരി കണ്ണമ്പ്ര കാരപ്പൊറ്റ സ്വദേശിനി നേഘയുടെയും പ്രദീപിന്റെയും വിവാഹം. പ്രവാസിയായിരുന്ന പ്രദീപ് പിന്നീട് നാട്ടിലെത്തി കോയമ്പത്തൂരിലെ ചെരിപ്പുകടയില്‍ ജീവനക്കാരനായി. പ്രദീപ് ആഴ്ചയിലൊരിക്കല്‍ വീട്ടില്‍ വരുമ്പോള്‍…
Read Moreആൾക്കൂട്ടം കണ്ടാൽ ജ്യോതിയും അഞ്ജലിയും അവിടെയെത്തും; വാവുബലി ചടങ്ങിനിടെ യുവതിയുടെ മാലപൊട്ടിക്കാൻ ശ്രമം; കോയമ്പത്തൂർ സ്വദേശിനികൾ പിടിയിൽ
മാനന്തവാടി: തിരുനെല്ലി ക്ഷേത്ര പരിസരത്ത് കർക്കിടക വാവുബലി ഒരുക്കത്തിനിടെ മോഷണശ്രമം. സംഭവത്തിൽ രണ്ട് തമിഴ്നാട് സ്വദേശികളായ രണ്ട് യുവതികളെ പോലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂര്‍ സ്വദേശികളായ ജ്യോതി(47), അഞ്ജലി (33) എന്നിവരെയാണ് തിരുനെല്ലി പൊലീസ് പിടികൂടിയത്.വ്യാഴാഴ്ച രാവിലെ അന്നദാന മണ്ഡപത്തില്‍ ഭക്ഷണത്തിനായി ക്യൂ നില്ക്കുന്ന സമയത്ത് വയോധികയുടെ മാല പിടിച്ചു പറിക്കാനുള്ള ശ്രമത്തിനിടെയാണ് ഇരുവരും കുടുങ്ങിയത്. സ്ത്രീകളെ പിടികൂടി ചോദ്യം ചെയ്തതില്‍ നിന്ന് ഇവര്‍ക്ക് തൃശൂര്‍ സിറ്റി വനിത പൊലീസ് സ്റ്റേഷന്, ചേര്‍പ്പ് പോലീസ് സ്റ്റേഷന് എന്നിവിടങ്ങളില്‍ മോഷണക്കേസുകളുള്ളതായും കണ്ടെത്തി. പല പേരുകളില്‍ അറിയപ്പെടുന്ന യുവതികള്‍ സ്ഥിരമായി തിരക്കേറിയ സ്ഥലങ്ങളിലും മറ്റും മാല മോഷ്ടിക്കാന്‍ എത്തുന്ന സംഘങ്ങളിലെ പ്രധാനികളാണ്.
Read Moreജയിൽച്ചാട്ടം വെള്ളത്തിൽ … ഗോവിന്ദച്ചാമി പിടിയില്‍: ഉപയോഗശൂന്യമായ കെട്ടിട വളപ്പിലെ പൊട്ടക്കിണറ്റിൽ ഒളിച്ചിരുന്നു; തൂക്കിയെടുത്ത് പോലീസ്
കണ്ണൂര്‍: സൗമ്യാ വധക്കേസ് കുറ്റവാളി ഗോവിന്ദച്ചാമി പിടിയില്‍. കിണറ്റില്‍ നിന്നാണ് പൊലീസ് ഗോവിന്ദച്ചാമിയെ പിടികൂടിയത്. ഉപയോഗശൂന്യമായ കെട്ടിട വളപ്പിന്റെ സമീപത്തെ പൊട്ട കിണറ്റില്‍ നിന്നാണ് പോലീസ് ഗോവിന്ദച്ചാമിയെ പിടികൂടിയത്. തുടർന്ന് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. പ്രതിയെ പിടികൂടിയെന്നും കൂടുതൽ കാര്യങ്ങൾ വൈകാതെ പങ്കുവയ്ക്കാമെന്നും സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. പുലര്‍ച്ചെ 1:15നാണ് ഗോവിന്ദച്ചാമി ജയില്‍ചാടിയത്. അതീവ സുരക്ഷാ സജ്ജീകരണങ്ങളുള്ള ജയിലിൽ സെല്ലിലെ അഴികൾ മുറിച്ചാണ് ഇയാൾ പുറത്ത് കടന്നത്. അലക്കാൻ വെച്ചിരുന്ന തുണികൾ കൂട്ടിക്കെട്ടി കയർ പോലെയാക്കി. പിന്നീട് മതിലിന് മുകളിലുള്ള ഫെൻസിംഗിൽ തുണികുരുകി. അതേ തുണി ഉപയോഗിച്ച് ഇയാൾ മതിലിൽ നിന്ന് താഴേക്കിറങ്ങുകയായിരുന്നു.
Read Moreഗോവിന്ദച്ചാമി പിടിയില്‍? കണ്ണൂർ നഗരത്തിൽ ഒരു വീട്ടിൽ നിന്നെന്ന് സൂചന; അഴികൾ അറുത്തുമാറ്റി പുലർച്ചെ ജയിലിന്റെ മതിൽ ചാടിയത് തുണികൾ കൂട്ടിക്കെട്ടി
കണ്ണൂര്‍: ജയില്‍ ചാടിയ കൊടുംകുറ്റവാളി ഗോവിന്ദച്ചാമി പിടിയില്‍. കണ്ണൂര്‍ നഗരത്തില്‍നിന്ന് തന്നെയാണ് പിടിയിലായതെന്നാണ് വിവരം. പുലര്‍ച്ചെ 1:15നാണ് ഗോവിന്ദച്ചാമി ജയില്‍ചാടിയത്. അതീവ സുരക്ഷാ സജ്ജീകരണങ്ങളുള്ള ജയിലിൽ സെല്ലിലെ അഴികൾ മുറിച്ചാണ് ഇയാൾ പുറത്ത് കടന്നത്. അലക്കാൻ വെച്ചിരുന്ന തുണികൾ കൂട്ടിക്കെട്ടി കയർ പോലെയാക്കി. പിന്നീട് മതിലിന് മുകളിലുള്ള ഫെൻസിംഗിൽ തുണികുരുകി. അതേ തുണി ഉപയോഗിച്ച് ഇയാൾ മതിലിൽ നിന്ന് താഴേക്കിറങ്ങുകയായിരുന്നു.
Read Moreശനിയാഴ്ച പ്രവൃത്തിദിനം: വിദ്യാഭ്യാസ ഓഫീസര്‍മാരുടെ നിര്‍ദേശങ്ങളില്‍ വൈരുധ്യം; അധ്യാപകര്‍ അങ്കലാപ്പില്‍
കൊച്ചി: സംസ്ഥാനത്തെ സ്കൂളുകളില്‍ ജൂലൈ 26 ലെ പ്രവൃത്തി ദിവസം സംബന്ധിച്ച് വിദ്യാഭ്യാസ ഓഫീസര്‍മാരുടെ നിര്‍ദേശങ്ങളില്‍ വൈരുധ്യം. ഇതുമൂലം അധ്യാപകര്‍ അങ്കലാപ്പില്‍. പുതിയ സ്കൂള്‍ കലണ്ടര്‍ പ്രകാരം ഈ വരുന്ന ശനിയാഴ്ച (26ന്) യുപി, ഹൈസ്കൂള്‍ വിഭാഗങ്ങള്‍ക്ക് പ്രവൃത്തി ദിനമാണ്. എന്നാല്‍ സ്വതന്ത്ര എല്‍പി സ്കൂളുകള്‍ക്കും യുപി, ഹൈസ്കൂള്‍ അറ്റാച്ച്ഡ് എല്‍പി വിഭാഗത്തിനും അന്ന് പ്രവൃത്തി ദിനമല്ല. ഒന്നുമുതല്‍ അഞ്ചുവരെ ക്ലാസുകളുള്ള സ്വതന്ത്ര എല്‍പി സ്കൂളുകള്‍ക്കും ശനിയാഴ്ച പ്രവൃത്തിദിനമല്ല. എന്നാല്‍, പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ നിര്‍ദേശത്തിന് വിരുദ്ധമായി ചില വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ഒന്നു മുതല്‍ അഞ്ചുവരെ ക്ലാസുകളുള്ള എല്‍പി സ്കൂളുകളിലെ അഞ്ചാം ക്ലാസ് മാത്രം ശനിയാഴ്ച പ്രവര്‍ത്തിക്കണമെന്ന നിര്‍ദേശം നല്‍കിയിരിക്കുകയാണ്. അഞ്ചാം ക്ലാസ് അപ്പര്‍ പ്രൈമറിയുടെ ഭാഗമാണ് എന്നതാണ് ഇതിന് ആധാരം. എന്നാല്‍, അഞ്ചാംക്ലാസ് വരെയുള്ള സ്കൂളുകള്‍ എല്‍പി ആയാണ് ഉച്ചഭക്ഷണ പദ്ധതിക്ക് പരിഗണിക്കപ്പെടുന്നത്. നാമമാത്രമായ കുട്ടികള്‍ക്കായി ഉച്ചഭക്ഷണം…
Read More