തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ വിയോഗത്തില്‍ അനുശോചിച്ച് കെ.കെ.രമ എംഎല്‍എ. വി.എസിനെ വ്യത്യസ്ഥമാക്കുന്നത് അദ്ദേഹം ജനങ്ങൾക്ക് വേണ്ടി സമരം നടത്തി എന്നുള്ളതാണ്. വി.എസിന് പകരം വിഎസ് മാത്രമാണെന്നും സമര രാഷ്ട്രീയത്തിന്റെ യുഗം അവസാനിച്ചെന്നും രമ അനുസ്മരിച്ചു. പാർട്ടിക്ക് പുറത്ത് ജനവിരുദ്ധതയ്ക്കെതിരെ സമരം നടത്തുമ്പോഴും പാർട്ടിക്കകത്തെ ജന വിരുദ്ധതയ്ക്കെതിരെയും വി.എസ് സമരം ചെയ്തു. അധികാരത്തിനും സ്ഥാനമാനത്തിനുമപ്പുറം താനെടുത്ത നിലപാടിൽ ഉറച്ച് നിന്ന ആളാണ് വി.എസ്.അച്യുതാനന്ദനെന്നും കെ.കെ. രമ അനുസ്മരിച്ചു. വി.എസ്.അച്യുതാനന്ദന്റെ വിയോഗം വ്യക്തിപരമായ നഷ്ടമാണ്. പാർട്ടിക്കകത്തെ നയ വ്യതിയാനങ്ങൾക്കെതിരെ വി.എസ് നടത്തിയ സമരത്തിന്റെ ഭാഗമാണ് ഒഞ്ചിയത്ത് തങ്ങൾ നടത്തിയ സമരം. ഒരുപക്ഷേ ടി.പിയുടെ കൊലപാതകം പോലും വി.എസിനുള്ള താക്കീതായിരുന്നു. പാർട്ടിയിലെ വിമത ശബ്ദം അടിച്ചൊതുക്കാനുള്ള നീക്കമായിരുന്നു അത്. അതിനെതിരെ വി.എസ്.അതിശക്തമായി പ്രതികരിച്ചു. പാർട്ടി കുലം കുത്തി എന്ന് വിശേഷിപ്പിച്ച ചന്ദ്രശേഖരനെ ധീരനായ കമ്യൂണിസ്റ്റ് എന്നാണ് വി.എസ് വിശേഷിപ്പിച്ചതെന്നും രമ…
Read MoreCategory: Top News
ദർബാർ ഹാളിലേക്ക് ജനം ഒഴുകിയെത്തുന്നു; അഭിവാദ്യമർപ്പിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും; ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിലും പൊതുദർശനം
തിരുവനന്തപുരം: അന്തരിച്ച മുൻമുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ ഭൗതിക ശരീരം ദർബാർ ഹാളിൽ പൊതുദർശനത്തിന് വച്ചു. കവടിയാറിലെ വീട്ടിൽ നിന്ന് വിലാപയാത്രയാണ് ഭൗതിക ശരീരം ദർബാർ ഹാളിലെത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സിപിഎം നേതാക്കളും ദർബാർ ഹാളിലേക്ക് നേരത്തേ തന്നെ എത്തിയിരുന്നു. ഉച്ചയ്ക്ക് രണ്ട് വരെ ഇവിടെ പൊതുദർശനം തുടരും. പ്രിയ നേതാവിനെ അവസാനമായി ഒരുനോക്ക് കാണാൻ ആയിരങ്ങളാണ് തലസ്ഥാനത്തേക്ക് ഒഴുകിയെത്തുന്നത്. ഉച്ചകഴിഞ്ഞ് ദേശീയപാതയിലൂടെ വിലാപയാത്രയായി ആലപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടുപോകും. ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് ബുധനാഴ്ച രാവിലെ ആലപ്പുഴയിലെ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദര്‍ശനത്തിന് ശേഷം വൈകുന്നരം വലിയ ചുടുകാട്ടില്‍ സംസ്കാരം നടത്താനാണ് തീരുമാനം. പൊതുദര്‍ശനവും വിലാപയാത്രയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ആദര സൂചകമായി സംസ്ഥാനത്ത് മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന്…
Read Moreവിപ്ലവ സൂര്യന് വിട: വി. എസ്. അച്യുതാനന്ദൻ അന്തരിച്ചു; നാളെ രാവിലെ ദർബാർ ഹാളിൽ പൊതുദർശനം; പാർട്ടി പതാകകൾ താഴ്ത്തിക്കെട്ടണമെന്ന് സിപിഎം; സംസ്കാരം ആലപ്പുഴ വലിയ ചുടുകാട്ടിൽ
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്.അച്യുതാനന്ദൻ അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെനാൾ ചികിത്സയിൽ കഴിയുന്നതിനിടെ യാണ് അന്ത്യം സംഭവിച്ചത്. ആലപ്പുഴ ജില്ലയിലെ പുന്നപ്രയിൽ വേലിക്കകത്ത് വീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബർ 20ന് ജനിച്ച അദ്ദേഹം ചെറുപ്പം മുതലെ പുരോഗമന പ്രസ്ഥാനങ്ങളിലും ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. നാലു വയസുള്ളപ്പോൾ അമ്മയും പതിനൊന്നാം വയസിൽ അച്ഛനും മരിച്ചതിനെത്തുടർന്ന് അച്ഛന്റെ സഹോദരിയാണ് അച്യുതാനന്ദനെ വളർത്തിയത്. ഗംഗാധരൻ, പുരുഷോത്തമൻ എന്നിവർ അച്യുതാനന്ദന്റെ ജ്യേഷ്ഠ സഹോദരന്മാരും ആഴിക്കുട്ടി ഇളയ സഹോദരിയുമാണ്. 1986 മുതൽ 2009 വരെ സിപിഎം പോളിറ്റ് ബ്യൂറോയിലും 1964 മുതൽ 2015 വരെ പാർട്ടി കേന്ദ്രകമ്മിറ്റിയിലും അംഗമായിരുന്ന ഇദ്ദേഹം പ്രതിപക്ഷ നേതാവ്, പന്ത്രണ്ടാം നിയമസഭയിലെ (2006-2011) മുഖ്യമന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മതികെട്ടാനിലെ ഭൂമി കൈയേറ്റം, പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്നം, മറയൂരിലെ…
Read Moreവേർപിരിഞ്ഞു കഴിയുന്ന മാതാപിതാക്കൾ; മകളെ ആഴ്ചയിലൊരിക്കിൽ കൂട്ടിക്കൊണ്ടുപോകുന്ന പിതാവ്; ഏഴുവയസുള്ള മകൾ നേരിട്ടത് കൊടിയ പീഡനം; അഭിഭാഷകൻ പിടിയിൽ
തൃശൂർ: തൃശൂരിൽ ഏഴുവയസുള്ള മകളെ പീഡിപ്പിച്ച അഭിഭാഷകൻ അറസ്റ്റിൽ. പേരാമംഗലത്താണു സംഭവം. കുട്ടി വിവരം പറഞ്ഞതു ഡോക്ടറോടാണ്. മണലൂർ സ്വദേശിയാണ് അറസ്റ്റിലായ അഭിഭാഷകൻ. വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. അഭിഭാഷകനും ഭാര്യയും രണ്ടു വർഷമായി വേർപിരിഞ്ഞു താമസിക്കുകയാണ്. കോടതി ഉത്തരവു പ്രകാരം അച്ഛൻ ഞായറാഴ്ചകളിൽ കുട്ടിയെ കൂട്ടിക്കൊണ്ടുപോകുന്ന സമയത്താണു പീഡനം നടന്നിരുന്നത്. ഒരാണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയുമാണ് ഇവർക്കുണ്ടായിരുന്നത്. പിരിഞ്ഞ് താമസിക്കുന്നതിനാൽ ഞായറാഴ്ചകളിൽ പിതാവ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോകും. ആണ്‍കുട്ടി അസുഖബാധിതനാണ്. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയ്ക്കുപോയ സമയത്തു ഡോക്ടറോടാണു പെണ്‍കുട്ടി പീഡനക്കാര്യം തുറന്നു പറയുന്നത്. തുടർന്ന് ഡോക്ടർ വൈദ്യപരിശോധന നടത്തി വിവരം പോലീസിനു കൈമാറി. പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ഇന്ന് കോടതിയിൽ ഹാജരാക്കും.
Read Moreദിവസങ്ങളായി കൂട്ടിൽ നിന്നും കോഴികളെ കാണാതാകുന്നു; നാട്ടുകാർ ഒന്നിച്ചിട്ടും കള്ളനെ പിടികൂടാനായില്ല; ഒടുവിൽ യഥാർഥ കോഴിക്കള്ളനെ കണ്ട് നാട്ടുകാർക്ക് ഞെട്ടലും ആശ്ചര്യവും
കുമരകം: പഞ്ചായത്തിലെ വായനശാല പ്രദേശവാസികൾക്ക് ആശ്വാസം, ഇനി അവരുടെ കോഴികളെ കുടുതലായി കാണാതാകുകയില്ല. കോഴിമോഷ്ടാവായ പെരുമ്പാമ്പ് പിടിയിലായി. പ്രദേശത്തെ പല വീടുകളിലെയും കോഴികളെ പതിവായി കാണാതായിരുന്നു. എന്നാൽ, കോഴികളെ കാണാതാകുന്നത് എങ്ങനെയെന്ന് ആർക്കും പിടികിട്ടിയിരുന്നില്ല. യഥാർഥ കോഴിക്കള്ളൻ ഇന്നലെ പിടിയിലായി. ഒമ്പതാം വാർഡിലെ വായനശാലക്കു സമീപമുള്ള ഒരു വ്യക്തിയുടെ വീട്ടിലെ കോഴിക്കൂട്ടിൽനിന്നാണ് കൂറ്റൻ പെരുന്പാമ്പിനെ പിടികൂടിയത്. ഫോറസ്റ്റ് വകുപ്പിൽ വിവരം അറിയിച്ചതിനെത്തുടർന്ന് കോട്ടയത്തെ ഫോറസ്റ്റ് ഓഫീസിന്റെ നിർദേശമനുസരിച്ച് സർപ്പ വോളണ്ടിയർ പി.സി. അഭിനേഷ് സ്ഥലത്തെത്തി പെരന്പാമ്പിനെ പിടികൂടി , ഉൾവനത്തിൽ പാമ്പിനെ തുറന്നു വിടുമെന്ന് അഭിനേഷ് പറഞ്ഞു.
Read Moreഞങ്ങളുടെ മരണത്തിനു ഉത്തരവാദി ഭർത്താവും ഭർത്താവിന്റെ മാതാവും; മൂന്ന് വയസുകാരനെ മാറോട് ചേർത്ത് അമ്മ പുഴയിൽ ചാടി; പിണങ്ങിക്കഴിഞ്ഞ യുവതിയോട് ഭർത്താവ് കുഞ്ഞിനെ ആവശ്യപ്പെട്ടിരുന്നു
പഴയങ്ങാടി (കണ്ണൂര്‍): വെങ്ങര ചെമ്പല്ലിക്കുണ്ട് പാലത്തിൽനിന്ന് അമ്മ കുഞ്ഞിനെയുമെടുത്ത് പുഴയിൽ ചാടി. അമ്മയുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ പുലർച്ചെ ഒന്നോടോയാണു സംഭവം. വെങ്ങര വയലപ്ര യുവജന വായനശാലയ്ക്കു സമീപം ആർ.എം. നിവാസിൽ എം.വി. റീമ (32), മകൻ കൃഷിവ്രാജ് (മൂന്ന്) എന്നിവരാണ് പുഴയിലേക്ക് ചാടിയത്. കുട്ടിക്കായി രാത്രി വൈകിയും പുഴയിൽ തെരച്ചിൽ തുടർന്നെങ്കിലും കണ്ടെത്താനായില്ല. ചെമ്പല്ലിക്കുണ്ട് പുഴയിൽ ചാടിയ റീമയുടെ മൃതദേഹം പയ്യന്നൂരിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയുടെയും സ്കൂബ ടീമിന്റേയും നേതൃത്വത്തിൽ ചെമ്പല്ലിക്കുണ്ട് റെയിൽവേ പാലത്തിന് സമീപത്തുനിന്ന് ഇന്നലെ രാവിലെ എട്ടരയോടെയാണ് കണ്ടെത്തിയത്. പഴയങ്ങാടി പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ട ത്തിനു ശേഷം പയ്യുന്നൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ഭർത്താവുമായി പിണങ്ങിക്കഴിയുന്ന യുവതി സ്വന്തം വീട്ടിൽനിന്നാണ് ഇന്നലെ പുലർച്ചെ സ്കൂട്ടറിൽ കുട്ടിയുമായി വന്നു കുട്ടിയെ മാറത്ത് കെട്ടി…
Read Moreഓർമ്മയുണ്ടോ… വന്യജീവി സംരക്ഷണ നിയമത്തിന്റെ ലംഘനം; സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാല: യൂത്ത് കോൺഗ്രസ് നേതാവിന്റെ പരാതിയിൽ മൊഴി രേഖപ്പെടുത്താൻ പോലീസ്
തിരുവനന്തപുരം: നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാലയുമായി ബന്ധപ്പെട്ട പരാതിയിൽ പരാതിക്കാരനായ യൂത്ത് കോൺഗ്രസ് നേതാവ് എ.എ. മുഹമ്മദ് ഹാഷിമിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. രാവിലെ പത്തരയ്ക്ക് പട്ടിക്കാട് റെയിഞ്ച് ഓഫീസർക്ക് മുന്നിൽ ഹാജരാകാനാണ് നിർദേശം നല്‍കിയിരിക്കുന്നത്. പുലിപ്പല്ല് മാല എങ്ങനെ ലഭിച്ചെന്ന് സുരേഷ് ഗോപി വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് മുഹമ്മദ് ഹാഷിം സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയത്. തൃശൂരിലെ ഒരു പൊതുചടങ്ങിൽ സുരേഷ് ഗോപി പുലിപ്പല്ലുളള മാല അണിഞ്ഞ് പങ്കെടുത്തു എന്നും താരത്തിന്റേത് വന്യജീവി സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്നും പരാതിയിൽ പറയുന്നു.
Read Moreവിമാനത്താവളത്തിൽ യുവതിയെ കൂട്ടാൻ യുവാക്കളായ മൂവർസംഘം; പരിശോധന കഴിഞ്ഞ് പുറപ്പെടാനൊരുങ്ങുമ്പോൾ പോലീസ് പിടികൂടി; മിഠായി പായ്ക്കറ്റിൽ ഒളിപ്പിച്ചത് ഒരു കിലോ എംഡിഎംഎ
കോഴിക്കോട്: മിഠായി പായ്ക്കറ്റിൽ ഒളിപ്പിച്ച ഒരുകിലോയോളം എംഡിഎംഎയുമായി കോഴിക്കോട് വിമാനത്താവളത്തിലെത്തിയ യുവതി അറസ്റ്റിൽ. ഒമാനിൽ നിന്ന് കരിപ്പൂരിലെത്തിയ പത്തനംതിട്ട വഴുമുറ്റം നെല്ലിവലയിൽ എൻ.എസ്.സൂര്യ (31) ആണ് പിടിയിലായത്. ഇവരെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയ മൂന്നു പേരെയും പോലീസ് അറസ്റ്റ് ചെയ്തു. തിരൂരങ്ങാടി മൂന്നിയൂർ സ്വദേശികളായ അലി അക്ബർ (32), സി.പി.ഷഫീർ (30), വള്ളിക്കുന്ന് സ്വദേശി എം.മുഹമ്മദ് റാഫി (37) എന്നിവരാണ് പിടിയിലായത്. വിമാനത്താവളത്തിലെ പരിശോധനകൾ കഴിഞ്ഞു പുറത്തിറങ്ങി സ്വീകരിക്കാനെത്തിയവരോടൊപ്പം പുറപ്പെടാൻ ഒരുങ്ങുമ്പോഴാണ് പോലീസ് എത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ലഗേജിൽ മിഠായി പായ്ക്കറ്റിൽ ഒളിപ്പിച്ചനിലയിൽ എംഡിഎംഎ കണ്ടെത്തിയത്.
Read Moreധൈര്യമില്ലാത്തത് കൊണ്ടാണ് ആത്മഹത്യ ചെയ്യാത്തത്: പലപ്പോഴും ചെയ്ത കാര്യങ്ങളൊന്നും ഓര്‍മയില്ലെന്നും പറ്റിപ്പോയെന്നുമൊക്കെ സതീഷ് മാപ്പ് പറയുമായിരുന്നു; ഷാർജയിൽ ജീവനൊടുക്കിയ അതുല്യയുടെ ശബ്ദസന്ദേശം പുറത്ത്
കൊല്ലം: കൊല്ലം സ്വദേശിനി അതുല്യ(30)യെ ഷാർജയിൽ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭർത്താവ് സതീഷിന്റെ ക്രൂരതകൾ വിവരിച്ച് അതുല്യ സുഹൃത്തിനയച്ച ശബ്ദ സന്ദേശം മാധ്യമങ്ങൾ പുറത്തുവിട്ടു. തന്നെ അയാൾ ചവിട്ടിക്കൂട്ടിയെന്നും ജീവിക്കാൻ പറ്റുന്നില്ലെന്നും ശബ്ദസന്ദേശത്തിൽ അതുല്യ പറയുന്നുണ്ട്. ഇത്രയൊക്കെ കാണിച്ചിട്ടും അയാൾക്കൊപ്പം നിൽക്കേണ്ട അവസ്ഥയാണ്. ധൈര്യമില്ലാത്തത് കൊണ്ടാണ് ആത്മഹത്യ ചെയ്യാത്തതെന്നും അതുല്യ സന്ദേശത്തിൽ പറയുന്നു. അതുല്യയുടെ വിവാഹം കഴിഞ്ഞതുമുതൽ പ്രശ്നങ്ങള്‍ ആരംഭിച്ചിരുന്നുവെന്നും സതീഷിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള ദുരനുഭവങ്ങള്‍ തന്നോട് അതുല്യ പറഞ്ഞിട്ടുണ്ടെന്നും നാട്ടിലെ സുഹൃത്ത് വെളിപ്പെടുത്തിയിട്ടുണ്ട്. ശാരീരികവും മാനസികവുമായുള്ള പീഡനം തുടര്‍ന്നിരുന്നു. ബുദ്ധിമുട്ടാണെങ്കിൽ ബന്ധം ഉപേക്ഷിക്കാനും വീട്ടിലേക്ക് വരാനും വീട്ടുകാര്‍ പറഞ്ഞിരുന്നു. എന്നാൽ, പലപ്പോഴും ചെയ്ത കാര്യങ്ങളൊന്നും ഓര്‍മയില്ലെന്നും പറ്റിപ്പോയെന്നുമൊക്കെ സതീഷ് മാപ്പ് പറഞ്ഞിരുന്നു. തുടര്‍ന്ന് വീണ്ടും സതീഷിനൊപ്പം ജീവിക്കാൻ അതുല്യ തീരുമാനിക്കുകയായിരുന്നുവെന്നും അതുല്യയുടെ സുഹൃത്ത് പറയുന്നു. ഇതിനിടെ അതുല്യയുടെ കുടുംബത്തിന്റെ പരാതിയിൽ…
Read Moreറോഡില്‍ പൊട്ടിവീണ ലൈനില്‍ നിന്ന് ഷോക്കേറ്റു: 19-കാരന് ദാരുണാന്ത്യം
തിരുവനന്തപുരം: നെടുമങ്ങാട് പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് പത്തൊന്‍പത് വയസുകാരന് മരിച്ചു. പനയമുട്ടം സ്വദേശി അക്ഷയ് (19) ആണ് മരിച്ചത്. മരം ഒടിഞ്ഞ് പോസ്റ്റിൽ വീണതിനെ തുടർന്ന് വൈദ്യുതി കമ്പി പൊട്ടി റോഡിൽ വീണുകിടക്കുകയായിരുന്നു. ഇതറിയാതെ വന്ന അക്ഷയ് സഞ്ചരിച്ച ബൈക്ക് ലൈനിൽ തട്ടുകയായിരുന്നു. ബൈക്കില്‍ മൂന്നുപേരാണ് ഉണ്ടായിരുന്നത്. മറ്റ് രണ്ടുപേര്‍ക്കും അപകടത്തില്‍ കാര്യമായ പരിക്കുകളില്ല. കാറ്ററിംഗ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് യുവാവിന് വൈദ്യുതാഘാതമേറ്റത്. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
Read More