അമ്പലപ്പുഴ: ഭിന്നശേഷിക്കാരന്റെ വീടും പുരയിടവും വെള്ളക്കെട്ടിൽ. പരാതി നൽകി മടുത്തിട്ടും പരിഹാരമാകാതെ വന്നതോടെ വാടകവീട്ടിൽ അഭയംതേടി കുടുംബം. പുറക്കാട് പഞ്ചായത്ത് ഒന്നാം വാർഡ് പായൽക്കുളങ്ങര അകമ്പടിശേരിൽ കുമാറും കുടുംബവുമാണ് അധികൃതരുടെ അനാസ്ഥ മൂലമുണ്ടായ വെള്ളക്കെട്ടിൻന്റെ ദുരിതത്തിലായത്. ദേശീയപാത വികസനത്തെത്തുടർന്ന് മലിനജലത്തിലായ വീട്ടിൽനിന്ന് ഇവർ വാടക വീട്ടിലേക്ക് മാറിയിട്ട് രണ്ടു മാസമായി. ജില്ലാ കളക്ടർ, എഡിഎം, പഞ്ചായത്ത് തുടങ്ങി തന്റെ ദുരിതത്തിനു പരിഹാരം തേടി കുമാർ മുട്ടാത്ത വാതിലുകളില്ല. എന്നാൽ, പരാതികളെല്ലാം ഫയലുകളിൽ ഉറങ്ങുകയാണ്. പായൽകുളങ്ങരയിൽ ദേശീയപാതയിൽനിന്ന് കടപ്പുറത്തേക്കുള്ള റോഡരികിൽ രണ്ടാമത്തെ വീടാണ് കുമാറിന്റേത്. അമ്പലപ്പുഴ കച്ചേരിമുക്കിൽ ബിഎസ്എൻഎൽ ഓഫീസിനു മുന്നിൽ നടത്തുന്ന ചെറിയ കടയിൽനിന്നുള്ള വരുമാനത്തിലാണ് കുമാറും ഭാര്യ സുനിതയും മക്കളായ ഹരികൃഷ്ണനും ഹരിതയുമടങ്ങുന്ന കുടുംബം കഴിയുന്നത്. ഇവരുടെ വീടിനുപിന്നിലുള്ള നാട്ടുതോടിലൂടെ ദേശീയപാതയിലെ കാനയിലേക്കാണ് കാലങ്ങളായി പെയ്ത്തുവെള്ളം ഒഴുകിപ്പോകുന്നത്. നാട്ടുതോട് പിന്നീട് ഒരു മാൻഹോളായി ചുരുങ്ങി. ദേശീയപാത…
Read MoreCategory: Top News
പാടശേഖരത്തിലെ വെള്ളം വറ്റിക്കുന്നതിനിടെ മോട്ടോർതറയിലെ ബെൽറ്റിൽ ലുങ്കി കുരുങ്ങി: ഡ്രൈവർക്ക് ദാരുണാന്ത്യം
മങ്കൊമ്പ്: പാടശേഖരത്തിലെ വെള്ളം വറ്റിക്കുന്നതിനിടെ മോട്ടോർതറയിലെ ബെൽറ്റിൽ ലുങ്കി കുരുങ്ങിയുണ്ടായ അപകടത്തിൽ മോട്ടോർ ഡ്രൈവർ മരിച്ചു. ചമ്പക്കുളം ഗ്രാമപഞ്ചായത്ത് ഒന്നാംകര കോളനി നമ്പർ 27ൽ പാറശേരിച്ചിറ ജോസഫ് ജോർജ് (69) ആണ് മരിച്ചത്. എസി റോഡിനു സമീപത്തുള്ള ചമ്പക്കുളം കൃഷിഭവൻ പരിധിയിലെ മൂല പൊങ്ങമ്പ്ര പാടശേഖരത്തിന്റെ ഒന്നാംകര ചേനാവള്ളി മോട്ടോർ തറയിലായിരുന്നു സംഭവം. രാവിലെ 11.30 ഓടെയായിരുന്നു അപകടം നടന്നത്. രാവിലെ 11 വരെ ഇദ്ദേഹത്തെ നാട്ടുകാർ കണ്ടിരുന്നു. 12.30 ഓടെ അതുവഴിവന്ന നാട്ടുകാരാണ് ജോസഫ് ജോർജ് അപകടത്തിൽപ്പെട്ട നിലയിൽ കണ്ടത്. മോട്ടോർ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതിനിടെ ബെൽറ്റിനിടയിൽ കുരുങ്ങിപ്പോകുകയായിരുന്നുവെന്നാണ് കരുതുന്നത്. അപകടത്തിൽ ജോസഫ് ജോർജിന്റെ വലതുകൈ അറ്റുപോയിരുന്നു. അപകടത്തെത്തുടർന്നു മോട്ടോറും മറിഞ്ഞുനിലത്തു വീണ നിലയിലായിരുന്നു. താത്കാലിക ഡ്രൈവറായി കഴിഞ്ഞ ജൂണിലാണ് ജോസഫ് ജോർജ്് ഇവിടെ ജോലിക്കെത്തിയത്. പുളിങ്കുന്ന് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്ഥികരിച്ചു. മൃതദേഹം വണ്ടാനം മെഡിക്കൽ…
Read Moreനോവായി മിഥുൻ; ചിതയ്ക്ക് തീ കൊളുത്തി കുഞ്ഞനുജന്; വിങ്ങിപ്പൊട്ടി ഉറ്റവർ
കൊല്ലം: തേവലക്കര ബോയ്സ് സ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാംക്ലാസുകാരൻ മിഥുന് വിട നൽകി ജന്മനാട്. സ്കൂളിലെ പൊതുദർശനത്തിനുശേഷം ഉച്ചയോടെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ നിരവധി പേർ അന്ത്യാഞ്ജലി അർപ്പിച്ചു. അനിയൻ സുജിൻ മിഥുന്റെ അന്ത്യകർമ്മങ്ങൾ ചെയ്തു. ശാസ്താംകോട്ട വിളന്തറയിലെ വീട്ടിലായിരുന്നു ചടങ്ങുകൾ. വ്യാഴാഴ്ചയാണ് മിഥുന് ഷോക്കേറ്റ് മരിച്ചത്. ക്ലാസ് തുടങ്ങുന്നതിനു മുമ്പു കൂട്ടുകാരുമായി കളിക്കുന്നതിനിടയിൽ സൈക്കിള്‍ ഷെഡിനു മുകളിൽ വീണ ചെരുപ്പ് എടുക്കാൻ കയറുമ്പോൾ വൈദ്യുതലൈനില്‍നിന്നു ഷോക്കേറ്റാണ് മിഥുൻ മരിച്ചത്. സ്കൂൾ കെട്ടിടത്തോടു ചേർന്നു സൈക്കിൾ വയ്ക്കാനായി ഇരുമ്പുഷീറ്റ് പാകിയ ഷെഡ് നിര്‍മിച്ചിട്ടുണ്ട്. ഈ ഷെഡിന്റെ മുകളിലേക്കു ചെരുപ്പു വീണു. ഇതെടുക്കാനായി കയറിയതായിരുന്നു മിഥുൻ. കാൽ തെന്നി മുകളിലൂടെ പോകുന്ന വൈദ്യുതലൈനിൽ പിടിക്കുമ്പോൾ ഷോക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ സ്കൂൾ അധികൃതരും സഹപാഠികളും ചേർന്നു മിഥുനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Moreബന്ധുക്കളുടെ ബാങ്ക് അക്കൗണ്ട് സൈബര്‍ കുറ്റവാളികള്‍ക്കു വിറ്റ യുവതി അറസ്റ്റില്‍; ഒന്നും രണ്ടും കാരണങ്ങൾ പറഞ്ഞ് കബളിപ്പിച്ചത് നിരവധി ബന്ധുക്കളെ; പോലീസിന്റെ കണ്ടെത്തലുകൾ ഞെട്ടിക്കുന്നത്
കാസര്‍ഗോഡ്: സ്വന്തം ബന്ധുക്കളെ കബളിപ്പിച്ച് സൈബര്‍ കുറ്റകൃത്യങ്ങളിലേക്ക് തള്ളിവിട്ട ട്രാവല്‍ ഏജന്റായ യുവതിയെ മുംബൈ എയര്‍പോര്‍ട്ടില്‍ കാസര്‍ഗോഡ് സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍ഗോഡ് തളങ്കര സ്വദേശി യു. സാജിത (34) ആണ് പിടിയിലായത്. രണ്ടാംപ്രതി കാസര്‍ഗോഡ് മുട്ടത്തൊടി സ്വദേശി ബി.എം. മുഹമ്മദ് സാബിര്‍ (32) ഒളിവിലാണ്. ദുബായിലുള്ള സബീര്‍ സൈബര്‍ കുറ്റകൃത്യങ്ങൾ മറയ്ക്കാനാണ് ട്രാവല്‍ ഏജന്‍സി നടത്തുന്നതെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ സഹായിയായിട്ടാണു സാജിത പ്രവര്‍ത്തിച്ചിരുന്നത്.2024 മാര്‍ച്ചിലാണ് കുംബഡാജെയിലെ ഭര്‍ത്താവിന്റെ ബന്ധുവായ 21കാരിയെ സാജിത സമീപിക്കുന്നത്. തന്റെ ബാങ്ക് അക്കൗണ്ടില്‍ പണം സ്വീകരിക്കാന്‍ സാധിക്കുന്നില്ലെന്നും തനിക്കുവേണ്ടി പുതിയൊരു ബാങ്ക് അക്കൗണ്ട് എടുത്തുതരാമോയെന്നും ചോദിച്ചു. സാജിതയെ വിശ്വസിച്ച യുവതി തന്റെ പേരില്‍ ചെര്‍ക്കള കാനറ ബാങ്കില്‍ അക്കൗണ്ട് തുറക്കുകയും എടിഎം കാര്‍ഡ്, ഇന്റർനെറ്റ് ബാങ്കിംഗ്, അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന സിം എന്നിവയെല്ലാം കൈമാറുകയും ചെയ്തു. എടിഎം കാര്‍ഡിന്…
Read More250 രൂപ കൂലി പറഞ്ഞ് തുടങ്ങി, പണികഴിഞ്ഞപ്പോൾ ചോദിച്ചത് 60000 രൂപ; തരില്ലെന്ന് പറഞ്ഞപ്പോൾ ഭീഷണിപ്പെടുത്തി വാങ്ങിയത് 50000 രൂപ; കൊല്ലത്തെ തട്ടിപ്പുകാരെ തേടി പോലീസ്
കുണ്ടറ : തെങ്ങു വലിച്ചു കിട്ടുന്നതിന് കൂലിയായി 50,000 രൂപ വാങ്ങി വയോധികനെ കബളിപ്പിച്ചവരെ സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. വിരുതന്റെ സിസിറ്റിവി ദൃശ്യം പോലീസ് പുറത്ത് വിട്ടു. കുണ്ടറ പുന്നമുക്ക് ജംഗ്ഷന് സമീപത്തുള്ള ഒരു വീടിനു മുന്നിൽ ദേശീയ പണിമുടക്ക് ദിവസം രാവിലെ തെങ്ങു വലിച്ചുകെട്ടാൻ ഉണ്ടോ എന്ന് അന്വേഷിച്ച് സ്കൂട്ടറിൽ എത്തുകയായിരുന്നു രണ്ടുപേർ. വീട്ടുടമയായ വയോധികനോട് തെങ്ങു വലിച്ചുകെട്ടാൻ ഉണ്ടോ എന്ന് ചോദിച്ചു. കൂലി ചോദിച്ചപ്പോൾ 400 രൂപ ആകുമെന്നാണ് അവർ പറഞ്ഞത്. 250 രൂപ ആണെങ്കിൽ മതിയെന്ന് വീട്ടുടമ പറഞ്ഞു ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും, 250 രൂപക്ക് അവർ സമ്മതിക്കുകയായിരുന്നു. തെങ്ങു വലിച്ചു കെട്ടാൻ ആരംഭിച്ചപ്പോൾ നേരത്തെ കെട്ടിയിരുന്ന കമ്പി പൊട്ടിപ്പോവുകയും അവരുടെ കൈയിൽ ഉണ്ടായിരുന്ന കമ്പിവെച്ചു കെട്ടാമെന്നു പറയുകയായിരുന്നു. പണികഴിഞ്ഞപ്പോഴാണ് അവരുടെ കൈയിൽ ഉണ്ടായിരുന്ന കമ്പിയുടെ…
Read Moreപട്ടാളക്കാരനാകാൻ മോഹിച്ച മിഥുൻ; ‘ചേട്ടന്റെകൂട്ടുകാരന്റെ ചെരിപ്പായിരുന്നു, അത് അവര്‍ തട്ടിക്കളിച്ചപ്പോൾ കാലേന്ന് ഊരിപ്പോയതാ; ചേട്ടന്റെ ആഗ്രഹങ്ങൾ പറഞ്ഞ് കുഞ്ഞനുജൻ
കൊല്ലം: മിഥുന് പട്ടാളക്കാരൻ ആകണമെന്നായിരുന്നു മോഹം. ചേട്ടന് പട്ടാളക്കാരൻ ആവണമെന്നായിരുന്നു ആഗ്രഹമെന്ന് ഷോക്ക് അടിച്ച് മരിച്ച മിഥുന്റെ സഹോദരൻ സുജിൻ മാധ്യമങ്ങളോട് പറഞ്ഞു. കുടുംബത്തെ നല്ല രീതിയിൽ കൊണ്ടുപോകണമെന്ന് മിഥുൻ പറയുമായിരുന്നെന്നും സുജിൻ പറഞ്ഞു. കുടുംബത്തെ ദുരിതങ്ങളുടെ കയത്തിൽ നിന്ന് കയറ്റി നല്ല നിലയിലെത്തിക്കണമെന്ന് ആ കുരുന്നു മനസ് ആഗ്രഹിച്ചിരുന്നു. അത് എപ്പോഴും മിഥുൻ പറയുമായിരുന്നു. ‘ചേട്ടന്റെകൂട്ടുകാരന്റെ ചെരിപ്പായിരുന്നു. അത് അവര്‍ തട്ടിക്കളിച്ചപ്പോൾ കാലേന്ന് ഊരിപ്പോയതാ. കൂട്ടുകാരൻ എടുക്കണ്ടാന്ന് പറഞ്ഞു. അവൻ കേൾക്കാതെ പോയി എടുത്തതാ.’ ഏഴാം തരം വരെ മിഥുനും സുജിനും പട്ടകടവ് സ്കൂളിലായിരുന്നു പഠിച്ചത്. ഏഴ് കഴിഞ്ഞപ്പോഴാണ് മിഥുൻ സ്കൂൾ മാറിയത്. നന്നായി വരയ്ക്കുമായിരുന്നു. ഫുട്ബോളും വോളിബോളും അവന്റെഇഷ്ടമായിരുന്നു.മിഥുൻ, മനുവിന്റെയും സുജയുടെയും പ്രതീക്ഷയായിരുന്നു. വലിയപാടം കിഴക്ക് ഗ്രാമത്തിൽ അങ്കണവാടിക്ക് എതിർവശത്തെ മൈതാനത്ത് അവധി ദിവസങ്ങളിലൊക്കെ കൂട്ടുകാരോടൊപ്പം കാൽപ്പന്തുകളിക്കാൻ അവൻ എത്തുമായിരുന്നു. അയൽവാസികളുടെ മനസിൽ തീരാ…
Read Moreപിന്നാലെ നടന്ന് പ്രണയത്തിൽ വീഴിക്കും; അവസരങ്ങൾ മുതലാക്കി നഗ്നചിത്രങ്ങൾ പകർത്തും; പിന്നീട് ഈ ചിത്രങ്ങൾക്കാട്ടി ക്രൂരമായ പീഡനം; ബസ് ജീവനക്കാരനെതിരെ യുവതി
കോഴിക്കോട്: യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ പകർത്തിയ കേസിൽ ബസ് ജീവനക്കാരൻ അറസ്റ്റിൽ. അരക്കിണർ സ്വദേശിയാണ് അറസ്റ്റിലായത്. കോഴിക്കോട് മെഡിക്കൽ കോളജിനടുത്തെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചു എന്നാണ് മലപ്പുറം സ്വദേശിയായ യുവതിയുടെ പരാതി. സംഭവത്തില്‍ മെഡിക്കൽ കോളജ് പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ നേരത്തെയും സമാനമായ പരാതികൾ ഉണ്ടായിട്ടുണ്ട്.
Read Moreസ്വകാര്യ ആശുപത്രിയില്‍ മരിച്ച വയോധികയുടെ സ്വര്‍ണവള കാണാനില്ലെന്നു പരാതി; നഷ്ടപ്പെട്ടത് ഒരു പവൻ; മരിയ്ക്കുന്നതിന് മുമ്പുള്ള സിസി ടിവി കാമറ ദൃശ്യത്തിൽ രണ്ടുവളയുണ്ടെന്ന് ബന്ധുക്കൾ
ചേർത്തല: ചേർത്തലയിലെ സ്വകാര്യ ആശുപത്രി അത്യാഹിതവിഭാഗത്തിൽ ചികിത്സയ്ക്കെത്തുകയും തുടർന്ന് മരണപ്പെടുകയും ചെയ്ത വീട്ടമ്മയുടെ സ്വർണവള മോഷണം പോയതായി പരാതി. ചേന്നംപള്ളിപ്പുറം പഞ്ചായത്ത് നാലാം വാർഡ് കൊച്ചുവെളിയിൽ നിർമല(79)യുടെ ഒരു പവന്റെ സ്വര്‍ണവളയാണ് നഷ്ടപ്പെട്ടതെന്ന് കാട്ടി മകൻ രംഗത്തുവന്നത്. കഴിഞ്ഞദിവസം രാത്രി ഹൃദയാഘാതത്തെത്തുടർന്ന് പള്ളിപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ നിർമലയെ എത്തിച്ച് പ്രാഥമിക ചികിത്സയ്ക്കുശേഷം ചേര്‍ത്തല നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മരണം സ്ഥിരീകരിച്ച് മൃതദേഹം വൃത്തിയാക്കാൻ ആഭരണം ഊരി ബന്ധുക്കളെ എൽപ്പിച്ചു. ഒരു വളയും രണ്ടു കമ്മലും മാത്രം നൽകിയപ്പോൾ രണ്ടാമത്തെ വള ബന്ധുക്കൾ ആവശ്യപ്പെട്ടെങ്കിലും ഒരു വള മാത്രമാണുണ്ടായിരുന്നതെന്ന് ആശുപത്രി ജീവനക്കാർ പറഞ്ഞു. തുടര്‍ന്ന് മൃതദേഹവുമായി ബന്ധുക്കൾ വീട്ടിലേക്കു മടങ്ങുകയായിരുന്നു. സംസ്കാരം കഴിഞ്ഞ് പള്ളിപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെ സിസിടിവി കാമറ പരിശോധിച്ചപ്പോൾ നിർമലയുടെ കൈയിൽ രണ്ടു വളകള്‍ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചു. തുടര്‍ന്ന് ഇതുസംബന്ധിച്ച് ഇവര്‍ ചേർത്തല പോലീസിൽ…
Read Moreആരും കാണാതെ ജയിലിൽ പ്രവേശിച്ചു; നാലുമിനിറ്റിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഷെറിൻ ജയിൽ മോചിതയായി; മോചനം വേഗത്തിലാക്കിയത് ഒരു രാഷ്ട്രീയ നേതാവിന്റെ ഇടപെടൽ
കണ്ണൂര്‍: ചെങ്ങന്നൂര്‍ ഭാസ്കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന് ജയില്‍മോചിതയായി. ഇന്നലെ വൈകുന്നേരം നാലരയോടെയാണു കണ്ണൂര്‍ വനിതാ ജയിലിൽനിന്നു പുറത്തിറങ്ങിയത്. നിലവിൽ 22 വരെ പരോളിലായിരുന്നു. ഇന്നലെ ഉച്ചയോടെ അതീവരഹസ്യമായി കണ്ണൂരിലെത്തി. ഷെറിനെ കാത്ത് ഇന്നലെ രാവിലെ മുതൽ മാധ്യമങ്ങൾ വനിതാ ജയിലിനു മുന്നിൽ ഉണ്ടായിരുന്നു. ഷെറിന്റെ വരവിനെക്കുറിച്ച് അറിയില്ലെന്നു സൂപ്രണ്ട് പറഞ്ഞതോടെ മാധ്യമങ്ങൾ മടങ്ങിപ്പോകുകയും ചെയ്തു. എന്നാൽ, പിന്നീടുള്ള നീക്കങ്ങൾ ജയിൽ അധികൃതരുടെ ഒത്താശയോടെയായിരുന്നു. വൈകുന്നേരം നാലോടെ ജയിൽ പരിസരത്ത് എത്തി മാധ്യമങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തിയതോടെ ജയിലിനുള്ളിലേക്കു കടക്കുകയും നാലു മിനിറ്റിനുള്ളിൽ നടപടികൾ പൂർത്തിയാക്കി ഷെറിൻ മടങ്ങുകയുമായിരുന്നു. ജീവപര്യന്തം തടവുകാരിയായ ഷെറിന് ഉള്‍പ്പെടെ 11 പേര്‍ക്കു ശിക്ഷായിളവ് നല്കി ജയിലില്‍നിന്നു വിട്ടയയ്ക്കണമെന്ന മന്ത്രിസഭാ യോഗത്തിന്റെ ശിപാര്‍ശ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ അംഗീകരി ച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജയിലില്‍നിന്ന് മോചിപ്പിക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത്. ഷെറിന്റെ വിടുതല്‍…
Read Moreഷേരുവിന്റെ ഗുണ്ടാസംഘം ചികിത്സയിലായിരുന്ന കൊടുംകുറ്റവാളിയെ ആശുപത്രി മുറിയില്‍ കയറി വെടിവച്ച് കൊന്നു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
പാറ്റ്ന: ബിഹാറിൽ പരോളിനിറങ്ങി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ക്രിമിനല്‍ കേസിലെ പ്രതിയെ അഞ്ചംഗ സംഘം വെടിവച്ച് കൊന്നു. നിരവധി കൊലക്കേസുകളിലെ പ്രതിയായിരുന്ന ചന്ദന്‍ മിശ്രയാണ് ആശുപത്രി മുറിയില്‍ കൊല്ലപ്പെട്ടത്. ഇയാളെ കൊല്ലാന്‍ അഞ്ചംഗ സംഘം ആശുപത്രിയിലെത്തുന്ന സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്. ആശുപത്രിയുടെ ഇടനാഴിയിലൂടെ നടന്നെത്തുന്ന അഞ്ചംഗസംഘം മിശ്രയുടെ മുറിക്കുമുന്നില്‍ എത്തുന്നതും തോക്കുകളുയര്‍ത്തി മുറിക്കുള്ളില്‍ കയറുന്നതും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ബക്സര്‍ സ്വദേശിയായ കൊടും ക്രിമിനലാണ് ചന്ദന്‍ മിശ്ര എന്ന് പോലീസ് പറഞ്ഞു. ഭഗല്‍പുര്‍ ജയിലിലായിരുന്ന ഇയാള്‍ പരോളിറങ്ങി പാറ്റ്നയിലെ പരസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എതിരാളികളായ ചന്ദന്‍ ഷേരു സംഘമാണ് മിശ്രയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. തലസ്ഥാന നഗരത്തിലെ ആശുപത്രിയില്‍ പട്ടാപ്പകല്‍ നടന്ന കൊലപാതകം ബീഹാറില്‍ രാഷ്ട്രീയ വിവാദത്തിനും തിരികൊളുത്തിയിരിക്കുകയാണ്.
Read More