കൊല്ലം: സ്വന്തം ജില്ലയിലെ സ്കൂളിൽവച്ച് വിദ്യാർഥി ഷോക്കേറ്റ് മരിച്ച വിവരം അറിഞ്ഞിട്ടും പാര്‍ട്ടി പരിപാടിയില്‍ സൂംബാ നൃത്തം ചെയ്ത് മന്ത്രി ജെ. ചിഞ്ചുറാണി. തൃപ്പൂണിത്തുറയില്‍ നടന്ന സിപിഐയുടെ വനിതാ സംഗമവേദിയിലായിരുന്നു മന്ത്രി ചിഞ്ചുറാണിയുടെ നൃത്തം. പരിപാടി ആരംഭിക്കുന്നതിന് മുന്നോടിയായി നടത്തിയ പ്രസംഗത്തിൽ മരിച്ച വിദ്യാർഥിയെ മന്ത്രി വിമർശിച്ചിരുന്നു. കുട്ടിയുടെ മരണത്തില്‍ വിഷമമുണ്ടെങ്കിലും അവന്റെ പ്രവൃത്തിയാണ് അപകടത്തിലേക്ക് നയിച്ചതെന്നായിരുന്നു മന്ത്രിയുടെ വാദം. ഈ പ്രസംഗത്തിന് ശേഷമാണ് മന്ത്രി പരിപാടിയുടെ ഭാഗമായുള്ള സൂംബാനൃത്തത്തില് പങ്കെടുത്തത്. മിഥുന് ഷോക്കേറ്റ് മരിച്ചതില്‍ അധ്യാപകരെ കുറ്റം പറയാനാവില്ല. സഹപാഠികള്‍ വിലക്കിയിട്ടും മിഥുന് ഷെഡിനു മുകളിൽ വലിഞ്ഞു കയറിയതാണെന്നുമുള്ള മന്ത്രിയുടെ പരാമർശം വൻ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിയുടെ സൂംബാ നൃത്തം. അത്യന്തം വിവേകശൂന്യമായ പ്രവര്‍ത്തിയാണ് മന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നതെന്നാണ് പ്രധാന ആരോപണം. ജില്ലയ്ക്ക് പുറത്തുനിന്നുള്ള മന്ത്രിമാരും ഉദ്യോഗസ്ഥരും മിഥുന്റെ വീട്ടിലെത്തുകയും ബന്ധുക്കളെ ആശ്വസിപ്പിക്കുകയും ചെയ്ത…
Read MoreCategory: Top News
ഷാർജയിൽ മരിച്ച വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക്; മകളുടെ മൃതദേഹം യുഎഇയിൽ സംസ്കരിക്കും; കുട്ടിയുടെ മൃതദേഹത്തിന് നിയമപരമായ അവകാശം ഭര്ത്താവിനല്ലേയെന്ന് കോടതി
കൊല്ലം: ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. എന്നാൽ, വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം യുഎഇയിൽ തന്നെ സംസ്കരിക്കും. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന ചർച്ചയിലാണ് ഈ തീരുമാനം. വിപഞ്ചികയുടെയും കുഞ്ഞിന്റെയും പോസ്റ്റുമോർട്ടം പൂർത്തിയായി. മരണം ആത്മഹത്യ തന്നെയെന്നാണ് കുടുംബത്തിന് കിട്ടിയ വിവരം. വൈഭവിയുടെ സംസ്കാര ചടങ്ങിനു ശേഷം വിപഞ്ചികയുടെ മൃതദേഹം വൈകിട്ടോടെ കേരളത്തിലെത്തിക്കാനുള്ള ശ്രമങ്ങളാണ് കുടുംബം നടത്തുന്നത്. ഇരുവരുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് വീണ്ടും പോസ്റ്റുമോർട്ടം നടത്തണമെന്നാണ് വിപഞ്ചികയുടെ അമ്മ നേരത്തെ പ്രതികരിച്ചിരുന്നത്. അതേസമയം, വിപഞ്ചികയും കുഞ്ഞും ഷാര്‍ജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ടു കുടുംബം ഹൈക്കോടതിയെ സമീപിച്ചു. കൊലപാതകമാണെന്ന് സംശയമുണ്ടെന്നും യുഎഇ അധികൃതരില്‍നിന്നു വിവരമൊന്നുമില്ലെന്നും ആരോപിച്ചാണ് ഹര്‍ജി. ഹര്‍ജി പരിഗണിച്ച ജസ്റ്റീസ് നഗരേഷ് വിപഞ്ചികയുടെ ഭര്‍ത്താവിനെയും ഇന്ത്യന്‍ എംബസിയെയുംകൂടി കേസില്‍ കക്ഷി ചേര്‍ക്കാന്‍ നിര്‍ദേശിച്ചു. ഹര്‍ജിയില്‍ പറയുന്ന കാര്യങ്ങള്‍…
Read Moreവേദനകൾ അറിയാതെ അവർ മടങ്ങട്ടെ…രോഗം ബാധിച്ച തെരുവുനായ്ക്കൾക്ക് ദയാവധം; വെറ്ററിനറി വിദഗ്ധന്റെ സാക്ഷ്യപത്രം വേണം; തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകി സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്ത് രോഗം ബാധിച്ച തെരുവുനായ്ക്കളെ ദയാവധം നടത്താൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി. വെറ്ററിനറി വിദഗ്ധന്റെ സാക്ഷ്യപത്രത്തോടുകൂടി ദയാവധം നടത്താനാണു സർക്കാർ അനുമതി നൽകിയിരിക്കുന്നത്. ഇന്നലെ മന്ത്രി എം.ബി. രാജേഷിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണു തീരുമാനം. മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ നിയമപ്രകാരമാണ് ഈ അനുമതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു നൽകുക. തെരുവുനായ വന്ധ്യംകരണത്തിനായി തദ്ദേശസ്വയംഭരണ വകുപ്പ് 152 ബ്ലോക്കുകളിലായി മൊബൈൽ പോർട്ടബിൾ എബിസി കേന്ദ്രങ്ങൾ ആരംഭിക്കും. തെരുവുനായ്ക്കളുടെ വാക്സിനേഷനായി അടുത്ത മാസം വിപുലമായ വാക്സിനേഷൻ യജ്ഞം നടത്തും. ഒരു പോർട്ടബിൾ എബിസിസി യൂണിറ്റിന് 28 ലക്ഷം രൂപയാണു ചെലവ്. ഓർഡർ നൽകിയാൽ യൂണിറ്റുകൾ ലഭിക്കാൻ രണ്ടു മാസം വേണ്ടിവരും. ഇക്കാലയളവിൽ യൂണിറ്റുകൾ പ്രവർത്തിപ്പിക്കുന്നതിന് അനുയോജ്യമായ സ്ഥലം പഞ്ചായത്തും മുനിസിപ്പാലിറ്റിയും കണ്ടെത്തും.
Read Moreതന്നെ കടിച്ചത് പാമ്പാണെന്ന് അറിഞ്ഞില്ല; ശാരീരിക അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിലെത്തിയ കൗമാരക്കാരി മരിച്ചു; വിദഗ്ധ പരിശോധനയിൽ കാലിൽ വിഷം തീണ്ടയ പാട്
വയനാട്: ശാരീരിക അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ 16കാരി മരിച്ചു.വള്ളിയൂര്‍ക്കാവ് കാവ്കുന്ന് പുള്ളില്‍ വൈഗ വിനോദ് ആണ് മരിച്ചത്. ആറാട്ടുതറ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് വൈഗ. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് മാനന്തവാടി ഗവ.മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച വൈഗയെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് വിഷബാധയേറ്റതായി കണ്ടെത്തിയത്. ഉടന്‍ വിഷത്തിനുള്ള ചികിത്സ നല്‍കിയെങ്കിലും സ്ഥിതി ഗുരുതരമായി. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പാമ്പു കടിച്ച വിവരം കുട്ടിയോ വീട്ടുകാരോ അറിഞ്ഞിരുന്നില്ലെന്നാണു പ്രാഥമിക വിവരം. ആശുപത്രിയിലെത്തിച്ചപ്പോഴാണ് വൈഗയുടെ കാലില്‍ പാമ്പു കടിയേറ്റ പാടുള്ളതായി കണ്ടത്. പിതാവ്: വിനോദ്, മാതാവ്: വിനീത. സഹോദരി: കൃഷ്ണപ്രിയ.
Read Moreലോകം കാണും മുമ്പേ… ഓടുന്ന ബസില്‍ പ്രസവം; 19 കാരിയും യുവാവും ചേര്‍ന്ന് കുഞ്ഞിനെ റോഡിലെറിഞ്ഞു കൊന്നു; ഇരുവരും വിവാഹിതരാണെന്ന രേഖകൾ ഇല്ലെന്ന് പോലീസ്
മുബൈ: ഓടികൊണ്ടിരുന്ന ബസില്‍ പ്രസവിച്ച 19 കാരിയും ഭര്‍ത്താവെന്ന് അവകാശപ്പെടുന്ന യുവാവും കുഞ്ഞിനെ തുണിയില്‍ പൊതിഞ്ഞ് റോഡിലെറിഞ്ഞു. പരിക്കേറ്റ കുട്ടി തല്‍ക്ഷണം തന്നെ മരിച്ചു. സ്ലീപ്പര്‍ ബസില്‍ യാത്ര ചെയ്തിരുന്ന യുവാവും യുവതിയുമാണ് കുട്ടിയെ പ്രസവിച്ചയുടന്‍ തന്നെ എറിഞ്ഞ് കൊലപ്പെടുത്തിയത്. റിതിക ധിരെ എന്ന യുവതിയും അല്‍ത്താഫ് ഷെയ്ഖ് എന്ന യുവാവുമാണ് കൃത്യം നടത്തിയത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. സ്ലീപ്പര്‍ ബസില്‍ യാത്ര ചെയ്തിരുന്ന യുവതി യാത്രക്കിടെ ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. പിന്നാലെ ഇരുവരും കുട്ടിയെ തുണിയിൽ പൊതിഞ്ഞ് പുറത്തേയ്ക്ക് എറിയുകയായിരുന്നു. എന്തോ പുറത്തേയ്ക്ക് എറിയുന്നത് പോലെ തോന്നിയ ഡ്രൈവർ ഇവരോട് കാര്യം തിരക്കിയിരുന്നു. യാത്രയെ തുടർന്ന് ഭാര്യയ്ക്ക് ക്ഷീണം അനുഭവപ്പെട്ടതിനാൽ ജനലിലൂടെ ഛർദ്ദിച്ചതാണെന്നായിരുന്നു യുവാവിന്റെ മറുപടി. കുട്ടിയെ ബസിൽ നിന്നും എറിയുന്നത് കണ്ട പ്രദേശവാസി ഉടന്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ പോലീസെത്തി ഇവരെ…
Read Moreകോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പുതിയ സർജറി ബ്ലോക്കിൽ പൈപ്പ് പൊട്ടി; സിഎസ്ആർ വിഭാഗത്തിൽ വെള്ളക്കെട്ട്; വെള്ളംപിടിക്കാൻ പാത്രവുമായി ഓടിനടന്ന് ജീവനക്കാർ
ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പുതിയ സര്‍ജറി ബ്ലോക്കില്‍ പ്രവര്‍ത്തനം തുടങ്ങിയ ശസ്ത്രക്രിയ ഉപകരണങ്ങള്‍ അണുവിമുക്തമാക്കുന്ന വിഭാഗത്തില്‍ (സിഎസ്ആര്‍) വെള്ളക്കെട്ട്. പുതിയ സര്‍ജറി ബ്ലോക്കിന്റെ എ വണ്‍ എന്ന കെട്ടിടത്തിലാണ് സിഎസ്ആര്‍ വിഭാഗം പ്രവര്‍ത്തിക്കുന്നത്. ഈ മുറിയുടെ മുകളിലത്തെ നിലയിലെ വാര്‍ഡുകളിലേക്കുള്ള വെള്ളം കടന്നുപോകുന്ന പൈപ്പ് പൊട്ടിയതാണ് വെള്ളക്കെട്ടിന് കാരണം. പൈപ്പ് പൊട്ടി വെള്ളം ചീറ്റിയതിന്റെ ശക്തിയില്‍ സിഎസ്ആര്‍ മുറിയുടെ സീലിംഗ് ഇളകി മാറി വെള്ളം താഴേക്ക് പതിക്കുകയായിരുന്നു. ആദ്യം വെള്ളം പതിച്ചപ്പോള്‍ ജീവനക്കാര്‍ ബക്കറ്റില്‍ പിടിക്കാന്‍ ശ്രമിച്ചെങ്കിലും സീലിംഗ് ഇളകി തകര്‍ന്ന് നിയന്ത്രണാതീതമായി വെള്ളം വീണ് മുറിയില്‍ വെള്ളക്കെട്ട് രൂപപ്പെടുകയായിരുന്നു. പഴയ സര്‍ജറി ബ്ലോക്കിലാണ് 10 മുതല്‍ 15 വരെയുള്ള വാര്‍ഡുകളും പ്രധാന ശസ്ത്രക്രിയ തിയറ്ററും സിഎസ്ആര്‍ വിഭാഗവും പ്രവര്‍ത്തിച്ചിരുന്നത്. 14-ാം വാര്‍ഡിന്റെ ശുചിമുറി തകര്‍ന്നുവീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരിക്കാനിടയായതിനെത്തുടര്‍ന്ന് 10, 11, 14…
Read Moreതലയ്ക്കമീതെ വാട്ടർ ബോംബ്… കോട്ടയം ജില്ലാ ആശുപത്രിയില്‍ കാലപ്പഴക്കം ചെന്ന വാട്ടർ ടാങ്ക് ഭീഷണിയാകുന്നു; ആറ്, മൂന്ന് വാര്‍ഡുകളിലെ രോഗികൾ ഭീതിയിൽ; ആശങ്കയുടെ കാര്യമില്ലെന്ന് സൂപ്രണ്ട്
കോട്ടയം: ജില്ലാ ആശുപത്രിയില്‍ അപകടഭീഷണിയായി വാട്ടര്‍ ടാങ്ക്. ആറ്, മൂന്ന് വാര്‍ഡുകളോടു ചേര്‍ന്നാണ് ഏതു നിമിഷവും ഇടിഞ്ഞുവീഴുമെന്ന നിലയിലുള്ള വലിയ വാട്ടര്‍ ടാങ്ക് സ്ഥിതിചെയ്യുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ജില്ലാ ആശുപത്രിയിലെ വിവിധ വാര്‍ഡുകളിലേക്കുള്ള വെള്ളം എത്തിക്കുന്നതിനായി നിര്‍മിച്ചതാണ് ടാങ്ക്. കാലപ്പഴക്കത്തില്‍ ടാങ്ക് അപകടാവസ്ഥയിലായതോടെ വെള്ളം സൂക്ഷിക്കുന്നത് ഉപേക്ഷിച്ചു. തൂണുകളും ഭിത്തിയുമെല്ലാം ദ്രവിച്ച് ഏതുനിമിഷവും താഴെ വീഴാവുന്ന രീതിയിലാണ് ഇപ്പോൾ ടാങ്ക്. ടാങ്കിനു സമീപത്തുകൂടിയാണ് രോഗികളും കൂട്ടിരിപ്പുകാരുമൊക്കെ ഏതുസമയവും നടക്കുന്നത്. കഴിഞ്ഞദിവസം ചേര്‍ന്ന ആശുപത്രി വികസനസമിതി യോഗത്തില്‍ അപകടാവസ്ഥയിലായ ടാങ്ക് എത്രയും വേഗം പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പൊളിക്കാന്‍ ഇതുവരെ അധികൃതര്‍ തയാറായിട്ടില്ല. കിഫ്ബി പദ്ധതി പ്രകാരം പണിയുന്ന പുതിയ ആശുപത്രി കോംപ്ലക്സ് ടാങ്കിനോടു ചേര്‍ന്നുള്ള ഭാഗത്താണ്. പുതിയ കെട്ടിടത്തിന്റെ നിര്‍മാണത്തിനും അപകടാവസ്ഥയിലായ ടാങ്ക് തടസമാണ്. അതേസമയം ആശങ്ക വേണ്ടെന്നും അപകടാവസ്ഥയിലായ ടാങ്ക് ഉടന്‍ പൊളിച്ചുനീക്കുമെന്നും ആശുപത്രി സൂപ്രണ്ട്…
Read Moreഅമ്മയുടെ അന്ത്യചുംബനം ഏറ്റുവാങ്ങാതെ ആൽഫ്രഡും എമിലും യാത്രയായി; അന്ത്യവിശ്രമം പിതാവ് മാർട്ടിന്റെ കല്ലറയ്ക്കുസമീപം; കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി കൂട്ടുകാരും
ചിറ്റൂർ, അഗളി: കാർ പൊട്ടിത്തെറിച്ചു കത്തി പൊള്ളലേറ്റു മരിച്ച ആറു വയസുകാരൻ ആൽഫ്രഡ് മാർട്ടിനും നാലുവയസുകാരി എമിൽ മരിയ മാർട്ടിനും അമ്മയുടെ അന്ത്യചുംബനത്തിനു കാത്തുനിൽക്കാതെ യാത്രയായി. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ ഇരുവരുടെയും അമ്മ എൽസി മാർട്ടിൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാവിലെ ഒന്‍പതോടെ മോർച്ചറിയിൽനിന്നു പുറത്തെടുത്ത മൃതദേഹങ്ങൾ പാലന ആശുപത്രി പരിസരത്ത് പൊതുദർശനത്തിനുവച്ചു. ഇവിടെ നഴ്സായിരുന്ന എൽസി മാർട്ടിന്റെ മക്കൾക്കു സഹപ്രവർത്തകർ വിടചൊല്ലി. വെളുത്ത റോസാപ്പൂക്കൾകൊണ്ട് അലങ്കരിച്ച ശവമഞ്ചത്തിൽ ഇരുവരും പഠിച്ചിരുന്ന വിദ്യാലയമായ പൊൽപ്പുള്ളി കെവിഎം സ്കൂളിലേക്ക് രണ്ട് ആംബുലൻസുകളിൽ അവസാനയാത്ര. സ്കൂൾ അങ്കണത്തിൽ മൃതദേഹങ്ങൾ പൊതുദർശനത്തിനു വച്ചപ്പോൾ ഓടിച്ചാടി സ്കൂളിൽ പറന്നുനടന്നിരുന്ന കുരുന്നുകളുടെ സഹപാഠികൾക്കും അധ്യാപകർക്കും പിടിച്ചുനിൽക്കാനായില്ല. പൊട്ടിക്കരഞ്ഞ സഹപാഠികളെയും അധ്യാപകരെയും ആശ്വസിപ്പിക്കാൻ ആർക്കും വാക്കുകൾ കിട്ടിയില്ല. സ്കൂളിലെ പൊതുദർശനത്തിനുശേഷം അമ്മയുടെ നാടായ താവളം അടിയക്കണ്ടിയൂരിലുള്ള വീട്ടിലേക്ക് മൃതദേഹങ്ങൾ എത്തിച്ചു. കുഞ്ഞുമക്കളുടെ ചേതനയറ്റ…
Read Moreനിമിഷ പ്രിയയ്ക്ക് മാപ്പില്ല, ദയാധനം വേണ്ടെന്നും കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ; നിമിഷ പ്രിയയുടെ മോചനശ്രമങ്ങൾക്ക് പുതിയ പ്രതിസന്ധി
ന്യൂഡൽഹി: യെമനിൽ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ക്ക് പുതിയ പ്രതിസന്ധി. നിമിഷപ്രിയക്ക് മാപ്പ് നൽകില്ലെന്ന കടുത്ത നിലപാടിലാണ് കൊല്ലപ്പെട്ട തലാലിന്റെ സഹോദരനെന്നാണ് റിപ്പോർട്ടുകൾ. ഒരു ഒത്തുതീർപ്പിനുമില്ലെന്നും ദയാധനം വേണ്ടെന്നും തലാലിന്റെ സഹോദരൻ പറഞ്ഞതായാണ് വിവരം. അതേസമയം, വിഷയത്തിൽ തലാലിന്റെ ബന്ധുക്കൾക്കിടയിൽ അഭിപ്രായ ഐക്യം ആയിട്ടില്ല. കുടുംബത്തിലെ ചിലർ നിമിഷ പ്രിയക്ക് മാപ്പ് നൽകണമെന്ന നിലപാടിലാണെന്നും റിപ്പോർട്ടുകളുണ്ട്. ഈ സാഹചര്യത്തിൽ ചർച്ചകൾ വീണ്ടും തുടരുമെന്നാണ് സൂചന. ചർച്ചകൾ ചിലപ്പോൾ നീണ്ടേക്കാമെന്നും മധ്യസ്ഥ സംഘത്തിലെ പ്രതിനിധികള്‍ അറിയിച്ചു. ശിക്ഷ നീട്ടിവെച്ചതിനാൽ വീണ്ടും ഇടപെടലിനായി കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നുണ്ട്. പരസ്യപ്രതികരണം ഒഴിവാക്കണമെന്നും യെമനിൽ ഇത് ക്രമസമാധാനപ്രശ്നങ്ങൾക്ക് ഇടയാക്കില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. തിങ്കളാഴ്ച തന്നെ യെമൻ പ്രസിഡന്റ് വിഷയത്തിൽ ഇടപെട്ടിരുന്നു എന്നും കേന്ദ്രം സൂചന നൽകിയിട്ടുണ്ട്. ഇതിനിടെ, നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്നാവശ്യപ്പെട്ട് യെമനിൽ…
Read Moreഎറണാകുളത്ത് അനാശാസ്യകേന്ദ്രത്തില്‍ റെയ്ഡ്, ആറു സ്ത്രീകള്‍ ഉള്‍പ്പെടെ ഒമ്പതു പേര് അറസ്റ്റില്‍; നടത്തിപ്പുകാരൻ അക്ബര്‍ പെണ്‍കുട്ടികളെ പ്രണയത്തിൽ വീഴ്ച്ചും അനാശ്യാസത്തിന് ഉപയോഗിച്ചിരുന്നു
കൊച്ചി: എറണാകുളം സൗത്തില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന അനാശാസ്യ കേന്ദ്രത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ ഉത്തരേന്ത്യക്കാരായ ആറ് സ്ത്രീകള്‍ ഉള്‍പ്പെടെ ഒമ്പതു പേര് അറസ്റ്റില്‍. അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരനായ പാലക്കാട് മുതുക്കുറിശി സ്വദേശിയായ അക്ബര്‍ അലി, ഇയാളുടെ സുഹൃത്ത് മുനീര്‍, ഇടപാടുകാരനായെത്തിയ ഒരാള്‍, ആറ് ഉത്തരേന്ത്യക്കാരായ യുവതികള്‍ എന്നിവരെയാണ് എളമക്കര പോലീസും കടവന്ത്ര പോലീസും സംയുക്തമായി നടത്തിയ റെയ്ഡില്‍ അറസ്റ്റ് ചെയ്തത്. ഇവരുടെ അറസ്റ്റ് ഇന്നു രാവിലെ രേഖപ്പെടുത്തി.ഇടപ്പള്ളിയില്‍ ഹോട്ടലിനു സമീപത്തായി അനാശാസ്യകേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എളമക്കര പോലീസിനു കഴിഞ്ഞദിവസം വിവരം ലഭിച്ചിരുന്നു . പോലീസ് പരിശോധന നടത്തിയെങ്കിലും സ്ത്രീകളാരും ഇവിടെ ഉണ്ടായിരുന്നില്ല. പരിശോധനയെ തുടര്‍ന്ന് അക്ബര്‍ അലിയെ എളമക്കര പോലീസ് ഇന്നലെ ഉച്ചയോടെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണു സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപം കര്‍ഷ റോഡില്‍ മറ്റൊരു സ്ഥാപനം കൂടി പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരം പോലീസിനു ലഭിച്ചത്.…
Read More