പീഡനക്കേസിൽ സാക്ഷിയായ ഏഴാംക്ലാസുകാരിയെ പീഡിപ്പിച്ച് കൊന്ന് കെട്ടിത്തൂക്കി; കൊടുംക്രൂരത കാട്ടിയത് അയൽവാസികളായ യുവാക്കൾ; നാൽവർ സംഘം ഒളിവിൽ

ലക്‌നോ: ഉത്തര്‍പ്രദേശില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ നാലുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ‌ബല്ലിയ ജില്ലയിലാണ് സംഭവം. 12കാരിയായ പെണ്‍കുട്ടിയെ വീട്ടിനുളളില്‍വെച്ച് പീഡിപ്പിച്ച് കൊന്ന് കെട്ടിത്തൂക്കുകയായിരുന്നു. ബന്ധുവായ മറ്റൊരു സ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രധാന സാക്ഷിയായിരുന്നു കൊല്ലപ്പെട്ട കുട്ടി. ആ കേസില്‍ മൊഴി നല്‍കാനിരിക്കെയാണ് കൊലപാതകം. എഫ്‌ഐആറില്‍ പരാമര്‍ശിച്ചിരിക്കുന്ന നാല് പ്രതികളും പെണ്‍കുട്ടിയുടെ അയല്‍വാസികളാണ്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു. ശനിയാഴ്ച്ചയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടില്‍ കണ്ടതായി പോലീസിന് വിവരം ലഭിച്ചത്. വീട്ടുകാര്‍ ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. നാലുപേര്‍ ചേര്‍ന്നാണ് കുട്ടിയെ ബലാത്സംഗം ചെയ്തതെന്നും ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാനാണ് കെട്ടിത്തൂക്കിയതെന്നും ബന്ധുക്കള്‍ ആരോപിച്ചു. പ്രതികളില്‍ ഒരാള്‍ നേരത്തെയും ബലാത്സംഗക്കേസില്‍ പ്രതിയാണ്. ആ കേസില്‍ തനിക്ക് അനുകൂലമായി മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നെന്ന്…

Read More

എന്നുമാറുമീ വിവേചനം… തമിഴ്നാട് കോൺഗ്രസ് അധ്യക്ഷനും ദളിത് എംഎൽഎയുമായ സെല്‍വപെരുന്തഗൈയ്ക്ക് ക്ഷേത്രത്തിൽ വിലക്ക്; ബിജെപി നേതാവിനെ സ്വീകരിച്ച് ക്ഷേത്രം ഭാരവാഹികൾ

ചെന്നൈ: തമിഴ്‌നാട് കോണ്‍ഗ്രസ് അധ്യക്ഷനും ശ്രീപെരുമ്പത്തൂര്‍ എംഎല്‍എയുമായ കെ. സെല്‍വപെരുന്തഗൈയെ ക്ഷേത്രചടങ്ങുകളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടഞ്ഞതായി പരാതി. അതേ സമയം ബിജെപി നേതാവായ തമിഴിസൈ സൗന്ദര്‍രാജനെ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിച്ചെന്നും ആരോപണമുണ്ട്. കാഞ്ചീപുരം വല്ലക്കോട്ടെ മുരുകന്‍ ക്ഷേത്രത്തിലെ കുംഭാഭിഷേക ചടങ്ങിൽ പങ്കെടുക്കാന്‍ അനുവദിച്ചില്ലായെന്ന് ചൂണ്ടിക്കാട്ടിയാണ് വിവാദം ഉടലെടുത്തിരിക്കുന്നത്. ദളിത് വിഭാഗത്തില്‍പ്പെട്ട എംഎല്‍എയെ തടഞ്ഞത് വലിയ ചര്‍ച്ചയ്ക്ക് വഴിവച്ചിട്ടുണ്ട്. 17 വര്‍ഷത്തിന് ശേഷം നടന്ന ചടങ്ങില്‍ കുടം ഒഴുക്കാനെത്തിയപ്പോഴായിരുന്നു എംഎല്‍എയെ തടഞ്ഞത്. എന്നാല്‍ ഇതേ സമയം ബിജെപി നേതാവിനെ കുടം ഒഴുക്കാന്‍ അധികൃതർ സമ്മതിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്തപ്പോള്‍ തനിക്കും അനുവാദം നല്‍കുകയായിരുന്നുവെന്നും എംഎല്‍എ വെളിപ്പെടുത്തി. എന്നാല്‍ പിന്നെയും തന്നെ ക്ഷേത്ര അധികൃതര്‍ വിലക്കിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ വെളിപ്പെടുത്തി. രണ്ടായിരം വര്‍ഷത്തോളം പഴക്കമുള്ള പ്രശ്‌നമാണിതെന്നും ഒരു രാത്രി കൊണ്ട് പരിഹരിക്കാന്‍ പോകുന്നില്ലായെന്നും സെല്‍വപെരുന്തഗൈ പ്രതികരിച്ചു. ചടങ്ങ് നന്നായി നടന്നെങ്കിലും…

Read More

കാമുകിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയം; വഴിയിൽ തടഞ്ഞ്നിർത്തി യുവതിയുടെ കഴുത്തറുത്തു; ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനിയില്ല

ലക്നോ: മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് യുവാവ് കാമുകിയെ കഴുത്തറത്ത് കൊന്നു. ഉത്തർപ്രദേശിലെ ഹരിദ്വാറിലാണ് സംഭവം. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് സിദ്കുൽ ടൗണിൽ വച്ച് പ്രദീപ് പാൽ (28) എന്നയാളാണ് ഹൻസിക യാദവിനെ (22) കൊലപ്പെടുത്തിയത്. നാലുവർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. കൂടാതെ കഴിഞ്ഞ കുറേ നാളുകളായി ഇരുവരും ഒന്നിച്ചാണ് താമസിച്ചിരുന്നത്. ഇരുവരും ഉത്തർപ്രദേശിലെ സീതാപൂരിൽ നിന്നുള്ളവരാണ്. ഹരിദ്വാറിലാണ് ഇവർ ജോലി ചെയ്തിരുന്നത്. സിദ്കുലിലെ ഒരു ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന ഹൻസിക ജോലിക്കായി പുറത്ത് പോയപ്പോൾ പ്രദീപ് പാൽ കത്തി ഉപയോഗിച്ച് കഴുത്തറത്ത് കൊല്ലുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രദീപ് സ്ഥലത്ത് നിന്നും ഓടി രക്ഷപെട്ടു. യുവതിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണംസംഭവിച്ചിരുന്നു. സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതിനെത്തുടർന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഒളിവിൽ പോയ പ്രദീപിനെ അറസ്റ്റ് ചെയ്യാൻ പോലീസ് അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.

Read More

‘മൃദു ഭാവെ ,ദൃഢ കൃത്യെ’..! വാഹനങ്ങളുടെ ശ്മശാന ഭൂമിയെന്ന പേര് ഇനിയുണ്ടാവില്ല; പോലീസ് സ്റ്റേഷനുകളിലെ തൊണ്ടിവാഹനങ്ങള്‍ ഇനിമുതല്‍ പോലീസ് വാഹനങ്ങളാകും

തിരുവനന്തപുരം: പോലീസ് സ്റ്റേഷനുകളില്‍ പിടിച്ചിട്ടിരിക്കുന്ന തൊണ്ടി വാഹനങ്ങള്‍ ഇനി മുതല്‍ പോലീസ് വാഹനങ്ങളാകും. അവകാശികളില്ലാത്ത വാഹനങ്ങള്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്‍റിലേക്ക് കണ്ടു കെട്ടാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന ശുപാര്‍ശ നല്‍കി സംസ്ഥാന പോലീസ് മേധാവി. മുന്‍ ഡിജിപി ഡോ. ഷേഖ് ദര്‍ബേഷ് സാഹിബാണ് സര്‍വീസില്‍ നിന്നും വിരമിക്കുന്നതിന് മുന്‍പ് ആഭ്യന്തര വകുപ്പിന് രേഖാമൂലം കത്ത് നല്‍കിയത്. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി പിടിച്ചിട്ടിരിക്കുന്ന തൊണ്ടി വാഹനങ്ങള്‍ സ്റ്റേഷനുകളെ വാഹനങ്ങളുടെ ശ്മശാന ഭൂമിയാക്കി മാറ്റിയിരിക്കുകയാണ്. പല വാഹനങ്ങളും തുരുമ്പിച്ച് നശിക്കുന്നു. ഇത്തരത്തില്‍ അവകാശികള്‍ ഇല്ലാത്ത വാഹനങ്ങള്‍ നടപടിക്രമങ്ങള്‍ പാലിച്ച് കോടതിയുടെ അനുമതിയോടെ പോലീസിന് ഉപയോഗിക്കാന്‍ സാഹചര്യമൊരുക്കണമെന്നാണ് ഡിജിപിയുടെ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഏതെങ്കിലും കാരണവശാല്‍ വാഹനത്തിന്‍റെ ഉടമസ്ഥാവകാശത്തെക്കുറിച്ച് തര്‍ക്കം വന്നാല്‍ കോടതി മുഖേന ഉടമസ്ഥന് വിട്ടു നല്‍കാനും സാധിക്കുമെന്നാണ് ഡിജിപിയുടെ ശുപാര്‍ശ.പോലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുന്ന നിലവിലെ വാഹനമില്ലായ്മ പരിഹരിക്കാന്‍ ഈ നിര്‍ദേശം…

Read More

മദ്യപിച്ചെത്തി ഭാര്യയെ മർദിച്ചു; കൈയിൽ കിട്ടിയ ചപ്പാത്തിക്കോൽക്കൊണ്ട് ഭർത്താവിനെ തലയ്ക്കടിച്ച്കൊലപ്പെടുത്തി; സ്വാഭാവിക മരണമാക്കാൻ ശ്രമിച്ച യുവതിയുടെ ശ്രമം പാളി

ബംഗളൂരു: മദ്യപിച്ചെത്തി വഴക്കിട്ടതിന് പിന്നാലെ ഭര്‍ത്താവിനെ ചപ്പാത്തികോല്‍ കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റില്‍.ബംഗളൂരു സുദ്ദഗുണ്ടെ പാളയ സ്വദേശി ഭാസ്‌കര്‍(42) ആണ് കൊല്ലപ്പെട്ടത്. ഭാര്യ(32) ശ്രുതി പോലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്. മദ്യപിച്ചെത്തിയ ഭര്‍ത്താവ് തന്നോട് വഴക്കിട്ടെന്നും തുടര്‍ന്ന് തടി കൊണ്ടുണ്ടാക്കിയ ചപ്പാത്തിക്കോല്‍ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നുമാണ് യുവതി നല്‍കിയ മൊഴി. ഭാസ്‌കറിനെ കൊലപ്പെടുത്തിയ ശേഷം സ്വാഭാവിക മാരണമെന്ന് ചിത്രീകരിക്കാനും യുവതി ശ്രമം നടത്തിയിരുന്നു. തങ്ങള്‍ ഉറങ്ങുകയായിരുന്നുവെന്നും ഇതിനിടെ മരണം സംഭവിച്ചെന്നുമാണ് യുവതി ആദ്യം നല്‍കിയ മൊഴി. എന്നാല്‍ ഭാസ്‌കറിന്‍റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്‌ക്കേറ്റ മര്‍ദ്ദനമാണ് മരണകാരണമെന്ന് രേഖപ്പെടുത്തിയിരുന്നു. ഇതോടെയാണ് ശ്രുതി കുടുങ്ങിയത്. ശ്രുതിയെ പോലീസ് വിശദമായി ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ഭാസ്‌കറും ശ്രുതിയും 12 വര്‍ഷം മുന്‍പാണ് വിവാഹിതരായത്. ഇരുവര്‍ക്കും രണ്ട് കുട്ടികളുമുണ്ട്.

Read More

കുളിമുറി ദൃശ്യങ്ങൾ ലൈവായി കണ്ട് വീട്ടുടമ; കാമറകണ്ടെത്തി ചോദ്യം ചെയ്തപ്പോൾ ബലാത്സംഗം ചെയ്യുമെന്ന ഭീഷണിപ്പെടുത്തൽ; യുവതിയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്

ലക്നോ: കുളിമുറിയിൽ ഒളികാമറ സ്ഥാപിച്ച് കുളിദൃശ്യങ്ങൾ ലൈവ് ആയി കണ്ടുവെന്ന പരാതിയിൽ വീട്ടുടമസ്ഥനെതിരേ കേസ്. ഒളികാമറ കണ്ടെത്തിയതോടെ യുവതിയെ ഇയാൾ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. ഉത്തർപ്രദേശിലെ ലക്നോവിൽ നടന്ന സംഭവത്തിൽ ദുബഗ്ഗ പൊലീസ് എഫ്ഐആർ രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചു. ബഹ്റൈചിൽ നിന്നുള്ള യുവതിയാണ് ദുബഗ്ഗ പെോലീസിൽ പരാതി നൽകിയത്. തന്‍റെ കുളിമുറിയിൽ വീട്ടുടമസ്ഥൻ ഒളികാമറ സ്ഥാപിച്ചിരുന്നുവെന്നും താൻ അത് കണ്ടെത്തിയെന്നും യുവതി പരാതിയിൽ പറയുന്നു. കാമറ വൈഫൈയുമായി ബന്ധിപ്പിച്ചിരുന്നു. യുവതി ശുചിമുറിയിൽ കയറുന്നത് ഇയാൾ ലൈവ് ആയി കാണുകയും ചെയ്തുവെന്നും യുവതി പറഞ്ഞു. ജൂൺ 24നാണ് യുവതി കാമറ കണ്ടെത്തിയത്. ഇതോടെയാണ് ഞെട്ടിക്കുന്ന വിവരം യുവതി മനസിലാക്കുന്നത്. കാമറ കണ്ടെത്തിയതിന് പിന്നാലെ താൻ പിടിക്കപ്പെടുമെന്നായപ്പോൾ വീട്ടുടമസ്ഥൻ ക്ഷമാപണവുമായി തന്‍റെ അരികിലെത്തിയെന്നും യുവതി പറഞ്ഞു. പോലീസിൽ പരാതി നൽകുമെന്നായപ്പോൾ ഇയാൾ യുവതിയെ ബലാത്സംഗം ചെയ്യുമെന്നും കുടുംബത്തെ ഉപദ്രവിക്കുമെന്നും ഭീഷണിപ്പെടുത്തിയതായും…

Read More

വിദ്യാർഥിയെ അടിച്ച അധ്യാപകനെ സ്കൂളിൽ കയറി തല്ലി മാതാപിതാക്കൾ; രക്ഷിക്കാനെത്തിയവർക്കും മർദനം; കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പ്രഥാന അധ്യാപകൻ

പാറ്റ്ന: ബിഹാറിലെ ഗയ ജില്ലയിൽ വിദ്യാർഥിയെ അടിച്ച അധ്യാപകനെ മാതാപിതാക്കൾ സ്കൂളിൽ കയറി അടിച്ചു. രാകേഷ് രഞ്ജൻ ശ്രീവാസ്തവ എന്ന അധ്യാപകനാണ് മർദനമേറ്റത്. അഞ്ചാം ക്ലാസ് വിദ്യാർഥികൾ തമ്മിൽ‌ പരസ്പരം വഴക്കിട്ടപ്പോൾ ഇതുകണ്ട മറ്റൊരു വിദ്യാർഥി അധ്യാപകനോടു പരാതിപ്പെട്ടു. രാകേഷ് രഞ്ജൻ ശ്രീവാസ്തവ ക്ലാസിലേക്കു പോയി കുട്ടികൾ തമ്മിലുള്ള വഴക്ക് നിർത്തി ഇരുവരെയും അടിച്ചു. രണ്ട് കുട്ടികളും തൽക്ഷണം ശാന്തരായപ്പോൾ, ഇതിൽ ഒരാൾ സ്കൂളിൽ നിന്ന് ഓടിപ്പോയി അധ്യാപകൻ തന്നെ അടിച്ചതായി തന്‍റെ വീട്ടിൽ പറഞ്ഞു. ഇതിനുപിന്നാലെ, ക്ലാസ് നടക്കുമ്പോൾ വിദ്യാർഥിയുടെ മാതാപിതാക്കൾ സ്കൂളിലെത്തി ബഹളം വച്ചു. രാകേഷ് ര‍‌ഞ്ജനെ തിരഞ്ഞ മാതാപിതാക്കൾ ഇയാളെ കണ്ടതോടെ അടിച്ചു. കൈയിൽ കരുതിയ വടി കൊണ്ടായിരുന്നു അടി. അധ്യാപകനെ മർദിക്കരുതെന്ന് വനിതാ അധ്യാപികമാർ മാതാപിതാക്കളോട് അപേക്ഷിച്ചെങ്കിലും ഇടപെടാൻ ശ്രമിച്ച അധ്യാപകരെയും ഇവർ മർദിച്ചു. പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതി ശാന്തമാക്കിയത്. രാകേഷ്…

Read More

സോഷ്യല്‍ മീഡിയ വഴി ഇരകളെ വീഴ്ത്തും; ന്യൂസിലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; നാലംഗ സംഘത്തിലെ യുവതി പിടിയില്‍

കൊല്ലം: ന്യൂസിലാന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ നാലംഗ സംഘത്തിലെ യുവതി പിടിയില്‍. ഈസ്റ്റ് കല്ലട മണിവീണ വീട്ടില്‍ എറണാകുളം സൗത്ത് പാലാരിവട്ടത്ത് താമസിക്കുന്ന ചിഞ്ചു അനീഷ് ആണ് അറസ്റ്റിലായത്. പുനലൂർ സ്വദേശിയുടെ പരാതിയിലാണ് നടപടി.മറ്റ് പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. 2023ലാണ് പുന്നല കറവൂര്‍ ചരുവിള പുത്തന്‍ വീട്ടില്‍ ജി. നിഷാദില്‍ നിന്ന് നാലംഗ സംഘം പണം തട്ടിയെടുത്തത്. മാസം രണ്ട് ലക്ഷം ശമ്പളം ലഭിക്കുന്ന ജോലിയാണ് ഇയാൾക്ക് തട്ടിപ്പ് സംഘം ഉറപ്പ് നല്‍കിയത്. 45 ദിവസത്തിനകം ന്യൂസിലാന്‍ഡില്‍ കപ്പലില്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. പല തവണയായി 11.5 ലക്ഷം രൂപ പ്രതികള്‍ തട്ടിയെടുത്തു. ഒറിജിനലിലെ വെല്ലുന്ന വ്യാജ രേഖകള്‍ ചമച്ചായിരുന്നു നിഷാദിനെ വിശ്വസിപ്പിച്ചത്. ഫേസ് ബുക്കിലൂടെയുള്ള പരസ്യം കണ്ടാണ് നിഷാദ് സ്ഥാപനവുമായി ബന്ധപ്പെട്ട് പണം നല്‍കിയത്.ഗൂഗിള്‍ മീറ്റിലൂടെ ഇന്‍റര്‍വ്യൂ ചെയ്ത്…

Read More

മെഡിക്കൽ കോളജ് അപകടം; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വീണാ ജോർജ്; എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു

കോട്ടയം: മെഡിക്കൽകോളജ് ആശുപത്രിയിൽ കെട്ടിടം ഇടിഞ്ഞുവീണ് മരിച്ച ബിന്ദുവിന്‍റെ തലയോലപ്പറമ്പിലെ വീട്ടിൽ മന്ത്രി വീണാ ജോർജ് എത്തി. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മന്ത്രി എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. ബിടെക് ബിരുദദാരിയായ തങ്ങളുടെ മകന് സ്ഥിര ജോലി നൽകണമെന്ന് ബിന്ദുവിന്‍റെ ഭർത്താവ് മന്ത്രിയോട് ആവശ്യപ്പെട്ടു. സിപിഎം നേതാവ് അനിൽ കുമാറും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. പ്രതിഷേധം കണക്കിലെടുത്ത് വൻ പോലീസ് അകമ്പടിയോടെയാണ് മന്ത്രിയെത്തിയത്. കഴിഞ്ഞ ദിവസം കുടുംബവുമായി ഫോണിൽ സംസാരിച്ച മന്ത്രി ബിന്ദുവിന്‍റെ മകൾ നവമിയുടെ തുടർചികിത്സ ഏറ്റെടുക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. നവമിയെ നാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കും. ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കുമായി പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കുമെന്ന് മന്ത്രി കുടുംബത്തെ അറിയിച്ചിരുന്നു .

Read More

ആറ് മാസമായി നയാ പൈസ വാടക തന്നിട്ടില്ല; പാലക്കാട് വനിത പോലീസ് സ്റ്റേഷന് കുടിയൊഴിപ്പിക്കൽ നോട്ടീസ് നൽകി നഗരസഭ

പാലക്കാട്: വനിത പോലീസ് സ്റ്റേഷന് കുടിയൊഴിപ്പിക്കൽ നോട്ടീസ് നൽകി നഗരസഭ. കെട്ടിടം മൂന്നു ദിവസത്തിനകം ഒഴിയണമെന്നാണ് നോട്ടീസ്. 6 വർഷത്തെ വാടക കുടിശിക വരുത്തിയതിനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. 6 വാർഷമായി നയാ പൈസ വാടക തന്നിട്ടില്ലന്ന് നഗരസഭ വ്യക്തമാക്കി. 31 ലക്ഷം രൂപയാണ് കുടിശികയുള്ളത്. കെട്ടിടത്തിൽ പോലീസ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചതുമുതൽ ഒരു രൂപ പോലും നൽകിയിട്ടില്ല. ഈ സാഹചര്യത്തിലാണ് നഗരസഭ ഒഴിയാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. അതേസമയം ആറുമാസം കൂടി കാലതാമസം നൽകണമെന്ന് എസ്പി ആവശ്യപ്പെട്ടു. പരാതി എഴുതി നൽകിയാൽ ആറുമാസം കാലതാമസം നൽകാമെന്നും പിന്നേയും കുടിശിക നൽകിയില്ലെങ്കിൽ നടപടിയെടുക്കുമെന്നും നഗരസഭ വ്യക്തമാക്കി.

Read More