മലപ്പുറം: കാളികാവിലെ ആളെക്കൊല്ലി കടുവയെ പിടികൂടി. സ്വകാര്യ വ്യക്തിയുടെ എസ്റ്റേറ്റിൽ വനംവകുപ്പ് സ്ഥാപിച്ച കെണിയിലാണ് കടുവ കുടുങ്ങിയത്. നാട്ടുകാർ വിവരമറിയിച്ചതിന് അനുസരിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഇവർ സ്ഥലത്തെത്തിയശേഷമേ കൂട്ടിൽ കുടുങ്ങിയത് ആളെക്കൊല്ലി കടുവ തന്നെയാണോ എന്ന് സ്ഥിരീകരിക്കൂ. മെയ് 15നാണ് കാളികാവിൽ ടാപ്പിംഗ് തൊഴിലാളിയായ പാലത്തിങ്ങലിലെ കളപ്പറമ്പിൽ ഗഫൂർ അലിയെ (44) കടുവ ആക്രമിച്ച് കൊന്ന് തിന്നത്. സുഹൃത്തായ അബ്ദുൽ സമദ് കണ്ടുനിൽക്കേയാണ് കടുവ ഗഫൂറിനു മേൽ ചാടിവീണ് കഴുത്തിനു പിന്നിൽ കടിച്ചുവീഴ്ത്തി വലിച്ചിഴച്ചു കൊണ്ടുപോയത്. ഇതിന് തൊട്ടുപിന്നാലെ കടുവയെ പിടികൂടാൻ കൂട് സ്ഥാപിച്ചിരുന്നു. എന്നാൽ 53-ാം ദിവസം മാത്രമാണ് കടുവയെ പിടികൂടാനായത്.
Read MoreCategory: Top News
വിഷം ബലമായി വായിൽ ഒഴിച്ച് ക്രൂരത; യുവതിയുടെ മരണം കൊലപാതകം: വീട്ടിൽനിന്ന് കടുത്ത മാനസിക, ശാരീരിക പീഡനങ്ങൾ ഏറ്റിരുന്നു; നടക്കുന്ന സംഭവം തൊടുപുഴയിൽ
തൊടുപുഴ: വിഷം ഉള്ളിൽച്ചെന്ന് യുവതിയായ വീട്ടമ്മ മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവത്തിൽ റിമാൻഡിൽ കഴിയുന്ന ഭർത്താവിനെതിരേ കൊലക്കുറ്റം ചുമത്തി.യുവതി ചികിത്സയിൽ കഴിയുന്നതിനിടെ നൽകിയ മരണമൊഴിയിലാണ് ഭർത്താവിന്റെ ക്രൂരകൃത്യം വെളിപ്പെടുത്തിയത്. പുറപ്പുഴ ആനിമൂട്ടിൽ ജോർലി (34) വിഷം ഉള്ളിൽച്ചെന്ന് മരിച്ച സംഭവത്തിലാണ് ഭർത്താവ് ടോണി മാത്യു (43) വിനെതിരേ കരിങ്കുന്നം പോലീസ് കൊലക്കുറ്റം ചുമത്തിയത്. നേരത്തേ വധശ്രമത്തിനാണ് ഇയാൾക്കെതിരേ കേസെടുത്തിരുന്നത്.കഴിഞ്ഞ 26നാണ് ജോർലിയെ വിഷം ഉള്ളിൽച്ചെന്ന് ഗുരുതരാവസ്ഥയിൽ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വീട്ടിൽ നടന്ന വഴക്കിനിടെ ബലം പ്രയോഗിച്ച് കവിളിൽ കുത്തിപ്പിടിച്ചശേഷം ഭർത്താവ് ടോണി കുപ്പിയിലെ വിഷം വായിൽ ഒഴിച്ചു നൽകുകയായിരുവെന്ന് ജോർലി ആശുപത്രിയിൽ വച്ച് മജിസ്ട്രേറ്റിനും പോലീസിനും മൊഴി നൽകിയിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന ജോർലി വ്യാഴാഴ്ച വൈകുന്നേരം നാലരയോടെയാണ് മരിച്ചത്. വിഷം ഉള്ളിൽച്ചെന്നനിലയിൽ ജോർലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതുമായി ബന്ധപ്പെട്ട് ജോർലിയുടെ പിതാവ് പല്ലാരിമംഗലം…
Read Moreആടിയുലഞ്ഞ് കോട്ടയം മെഡിക്കൽ കോളജ്… തകർന്നു വീണ കെട്ടിടം 12 വർഷം മുന്‍പേ അൺഫിറ്റ്; കെട്ടിടത്തിന് 60 വർഷത്തെ പഴക്കം; വികസന സമതിയോഗം ചേർന്നിട്ട് രണ്ട് വർഷം
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ ബിന്ദു എന്ന വീട്ടമ്മയുടെ മരണത്തിനിടയാക്കി ഇടിഞ്ഞുവീണ ശുചിമുറിക്കെട്ടിടത്തിന് 2013ൽ പൊതുമരാമത്ത് വകുപ്പ് അണ്‍ഫിറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു എന്ന് കണ്ടെത്തി. ഈ റിപ്പോര്‍ട്ട് കുറേ നാള് സര്‍ക്കാരുകളും ബന്ധപ്പെട്ട വകുപ്പുകളും പൂഴ്ത്തിവയ്ക്കുകയും പിന്നീട് ബാഹ്യസമ്മര്‍ദങ്ങള്‍ക്കു വഴങ്ങാതെ പുറത്തുവിടുകയുമായിരുന്നു. എന്നാല്‍, മന്ത്രിതല അന്വേഷണം വന്നപ്പോള്‍ സര്‍ജറിക്ക് മറ്റ് ഇടമില്ലെന്ന വാദത്തില്‍ കെട്ടിടം പൊളിച്ചുമാറ്റേണ്ട എന്ന തീരുമാനം കൈക്കൊണ്ടു. 11, 14, 10 വാര്‍ഡുകളടങ്ങിയ ഇന്നത്തെ വിവാദ കെട്ടിടം തന്നെയാണ് അന്നും പ്രധാന ചര്‍ച്ചാവിഷയമായത്. പിന്നീട് വിവിധ വകുപ്പുകള്‍ മാറി വന്നു. എങ്കിലും ജീവന് ഭീഷണിയായി തകര്‍ച്ചയുടെ വക്കില്‍ നില്ക്കുന്ന കെട്ടിടം പൊളിച്ചു മാറ്റാന്‍ അധികാര-ഉദ്യോഗസ്ഥ കേന്ദ്രങ്ങള്‍ക്ക് ആയില്ല. 1962ല്‍ നിർമിച്ച മെഡിക്കല്‍ കോളജിലെ ഈ കെട്ടിടം 60 വര്‍ഷങ്ങള്‍ പിന്നിട്ടതാണ്. അതേസമയം, ആശുപത്രി വികസന സമിതി യോഗം അവസാനം ചേര്‍ന്നത് 2023 ലാണെന്ന് സമിതി…
Read Moreതലയോട്ടി പൊട്ടി ആന്തരിക ഭാഗം പുറത്തുവന്നു, വാരിയെല്ലുകള്‍ പൂര്‍ണമായും ഒടിഞ്ഞു; അവയങ്ങള്‍ക്ക് ഗുരുതര ക്ഷതം; കെട്ടിടാവശിഷ്ടങ്ങൾക്കിടെ ബിന്ദു ഞെരിഞ്ഞമർന്നു
ഗാന്ധിനഗര്‍ (കോട്ടയം): മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം ഇടിഞ്ഞുവീണു മരിച്ച തലയോലപ്പറമ്പ് ഉമാംകുന്ന് മേപ്പാത്തുകുന്നേല് ഡി. ബിന്ദുവിനു ഗുരുതരമായി പരിക്കേറ്റിരുന്നുവെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കോണ്‍ക്രീറ്റ് സ്ലാബ് പതിച്ച തലക്കേറ്റ ഗുരുതര പരിക്കും ആന്തരിക രക്തസ്രാവവുമാണു മരണ കാരണം. തലയോട്ടി പൊട്ടി ആന്തരിക ഭാഗം പുറത്തുവന്നു. വാരിയെല്ലുകള്‍ പൂര്‍ണമായും ഒടിഞ്ഞു. ശ്വാസകോശം, ഹൃദയം, കരള്‍ ഉള്‍പ്പെടെ അവയങ്ങള്‍ക്ക് ഗുരുതര ക്ഷതമേറ്റതായും റിപ്പോര്‍ട്ടിലുണ്ട്.
Read Moreകോവിഡിൽ പകച്ചു നിന്ന അമേരിക്കയിലേക്ക്…! മുഖ്യമന്ത്രി തുടർചികിത്സയ്ക്കായി പുറപ്പെട്ടു; പകരം ചുമതല ആർക്കും നൽകിയില്ല; യാത്രയാക്കാൻ നേതാക്കളും
തിരുവനന്തപുരം: തുടർചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് പുറപ്പെട്ടു. ശനിയാഴ്ച പുലർച്ചെ കുടുംബത്തോടൊപ്പം തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുമാണ് മുഖ്യമന്ത്രി യാത്ര തിരിച്ചത്. ചികിത്സയുടെ ഭാഗമായി പത്തു ദിവസം മുഖ്യമന്ത്രി അമേരിക്കയിൽ തങ്ങുന്നുണ്ടെങ്കിലും പകരം ചുമതല ആർക്കും നൽകിയിട്ടില്ല. പാർട്ടി നേതാക്കളും ഉന്നത പോലീസ് ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയെ യാത്രയയ്ക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. മുന്‍പും മുഖ്യമന്ത്രി ചികിത്സയ്ക്കു പോയപ്പോൾ പകരം ചുമതല ആർക്കും നൽകിയിരുന്നില്ല. അമേരിക്കയിലെ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രിയുടെ ചികിത്സ.
Read Moreപുതുയുഗം പിറന്നു… യുപിഐ അധിഷ്ഠിത ബാങ്കിനും എടിഎമ്മിനും തുടക്കമായി; ബാങ്ക് ലക്ഷ്യമിടുന്നത് കാർഡ്ലെസ് കാഷ് മാനേജ്മെന്റ് സംവിധാനം; തുടക്കം ബംഗളൂരുവിൽ
കൊല്ലം: കാർഡ്ലെസ് ബാങ്കിംഗിന്റെ പുതിയ യുഗത്തിനു തുടക്കംകുറിച്ച് രാജ്യത്ത് ആദ്യത്തെ കാഷ് ഡിപ്പോസിറ്റ് സൗകര്യമുള്ള യുപിഐ എടിഎമ്മും യുപിഐ അധിഷ്ഠിത ബാങ്ക് ശാഖയും പ്രവർത്തനം ആരംഭിച്ചു.സ്ലൈസ് ബാങ്കിന്റെ ബംഗളൂരു കോറമംഗലയിലെ ശാഖയിലാണ് എടിഎം പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയത്. ഈ എടിഎമ്മിൽ ക്യൂആർ കോഡ് സ്കാൻ വഴി പണം പിൻവലിക്കാനും നിക്ഷേപിക്കാനും സാധിക്കും. ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡിന്റെ ആവശ്യകത തന്നെ ഇല്ലാതാക്കുന്നതാണു പുതിയ എടിഎം സംവിധാനം.പണം പിൻവലിക്കുന്നതിന് ഉപയോക്താക്കൾ എടിഎം സ്ക്രീനിൻ യുപിഐ കാഷ് പിൻവലിക്കൽ ഓപ്ഷൻ ആദ്യം തെരഞ്ഞെടുക്കണം. തുടർന്ന് ആവശ്യമുള്ള പിൻവലിക്കൽ തുക രേഖപ്പെടുത്തുക. ഇതോടെ എടിഎം സ്ക്രീനിൽ ക്യൂആർ കോഡ് പ്രദർശിപ്പിക്കപ്പെടും.തുടർന്ന് ഉപയോക്താവ് യുപിഐ ബന്ധപ്പെടുത്തിയ ഏതെങ്കിലും മൊബൈൽ ആപ്ലിക്കേഷൻ (ഗൂഗിൾ പേ , ഫോൺ പേ , പേടിഎം തുടങ്ങിയവ പോലുള്ളവ)തുറന്ന് ക്യൂആർ കോഡ് സ്കാൻ ചെയ്യുക. തുടർന്ന് ഇതുമായി ബന്ധപ്പെട്ട മൊബൈൽ…
Read Moreപട്ടിയോടിച്ചപ്പോൾ ഉരണ്ടുവീണു; നഖം കൊണ്ട്മുറിഞ്ഞകാര്യം ആരോടും പറഞ്ഞില്ല; പനിയുമായെത്തിയ വയോധികന് പേവിഷബാധ; ചികിത്സയിലിരുന്ന ഗോപിനാഥന് ദാരുണാന്ത്യം
ചെങ്ങന്നൂർ: തിരുവൻവണ്ടൂർ പഞ്ചായത്ത് അഞ്ചാം വാർഡിൽ പേവിഷബാധ സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. അഞ്ചാം വാർഡ് ശങ്കരമംഗലം വീട്ടിൽ ഗോപിനാഥൻ നായർ (65) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെയാണ് അന്ത്യം സംഭവിച്ചത്. രണ്ടാഴ്ച മുൻപാണ് സംഭവം നടന്നത്. തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിനു സമീപം കപ്പലണ്ടി കച്ചവടം നടത്തിവരികയാണ് ഇദ്ദേഹം. വൈകുന്നേരത്ത് കപ്പലണ്ടി കച്ചവടത്തിനായി പോകുന്ന ഗോപിനാഥൻ നായർ രാത്രി 9.30 ഓടെയാണ് വീട്ടിൽ തിരിച്ചെത്തുക. തിരുവൻവണ്ടൂർ മിൽമ സൊസൈറ്റിപ്പടിക്കു സമീപത്തുവച്ച് സൈക്കിളിൽ വീട്ടിലേക്കു പോവുകയായിരുന്ന ഇദ്ദേഹത്തിന്റെ പുറകെ നായ കുരച്ചു ഓടിവരികയും ഇതുകണ്ട് ഭയന്ന് റോഡിൽ വീഴുകയുമായിരുന്നു. ഈ സമയം നായയുടെ നഖം കാലിൽ കൊണ്ട് ചെറിയ മുറിവേറ്റിരുന്നു. ഇത് ഗോപിനാഥൻ കാര്യമാക്കിയിരുന്നില്ല. പിന്നീട് പനിയുടെ ലക്ഷണങ്ങൾ തുടങ്ങിയപ്പോൾ ആദ്യം ഇരമല്ലിക്കര പ്രാഥമിക ആശുപത്രിയിൽ ചികിത്സതേടി. പിന്നീട് ചെങ്ങന്നൂർ ജില്ലാ…
Read Moreവീട്ടില്‍ എല്ലാവരെയും നിരന്തരം ഉപദ്രവിക്കും, എപ്പോഴും വഴക്ക്, പറഞ്ഞാല്‍ അനുസരണയില്ല, സഹികെട്ട് ചെയ്തുപോയതാ സാറെ; മകളെ കഴുത്ത് ഞെരിച്ചുകൊന്ന പിതാവിന്റെ കുറ്റസമ്മതമിങ്ങനെ…
ആലപ്പുഴ: ഓമനപ്പുഴയില്‍ മകള്‍ എയ്ഞ്ചല്‍ ജാസ്മിനെ കൊലപ്പെടുത്തിയത് മാതാപിതാക്കള്‍ ഒരുമിച്ചെന്ന് പൊലീസ്. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് കുടിയാംശേരി വീട്ടില്‍ എയ്ഞ്ചല്‍ ജാസ്മിനാണ് (28) കൊല്ലപ്പെട്ടത്. മകളുടെ കഴുത്തില്‍ അച്ഛന് തോര്‍ത്ത് മുറുക്കിയപ്പോള്‍ അമ്മ കൈകള്‍ പിന്നില്‍ നിന്ന് പിടിച്ചുവച്ചുവെന്ന് പോലീസ് അറിയിച്ചു. കേസില്‍ അമ്മ ജെസിമോളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കു പുറമേ അമ്മാവന് അലോഷ്യസ് കൊലപാതക വിവരം മറച്ചുവെച്ച് തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നുവെന്നും പൊലീസ് അറിയിച്ചു. ജാസ്മിനെ മരിച്ച നിലയില്‍ കണ്ടെന്ന് പൊലീസിനെ വിളിച്ച് പറഞ്ഞത് അമ്മാവനാണെന്നും അപ്പോഴും കൊലപാതക വിവരം അറിയിച്ചില്ലെന്നും പൊലീസ് വ്യക്തമാക്കി. ആത്മഹത്യയെന്ന് വരുത്താന്‍ മൃതദേഹം കിടപ്പു മുറിയിലെ കട്ടിലില്‍ കിടത്തുകയും ചെയ്തു. താന്‍ തനിച്ചാണ് കൊല നടത്തിയതെന്നായിരുന്നു പ്രതി പോലീസിനോട് പറഞ്ഞത്. എന്നാല്‍ കൂടുതല്‍ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തറിയുന്നത്. നിലവില്‍ അമ്മാവന് അലോഷ്യസും…
Read More55കാരനായ അമ്മാവനുമായി പ്രണയം; മകളെ നിർബന്ധിച്ച് മറ്റൊരാളുമായി വിവാഹം നടത്തി വീട്ടുകാർ; 45-ാം നാള് ഭർത്താവിനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി
മുംബൈ: വിവാഹത്തിന്റെ 45-ാം നാള് നവവരന് വെടിയേറ്റ് കൊല്ലപ്പെട്ടു. മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് സംഭവം. 25കാരനായ, പ്രിയാന്‍ഷു എന്ന ചോട്ടുവാണ് വെടിയേറ്റ് മരിച്ചത്. ഇക്കഴിഞ്ഞ ജൂണ്‍ 24നായിരുന്നു സംഭവം നടന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രിയാന്‍ഷുവിന്റെ ഭാര്യ ഗൂഞ്ച സിംഗ് അടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ കുറച്ചു നാളുകളായി അമ്മയുടെ സഹോദരന് ജീവന് സിംഗു(55)മായി പ്രണയത്തിലായിരുന്നു ഗൂഞ്ച സിംഗ്. ഇരുവരുടേയും പ്രണയം വീട്ടില്‍ അറിഞ്ഞതോടെ ഗൂഞ്ചയെ വിവാഹം കഴിച്ചയക്കാന്‍ വീട്ടുകാര്‍ തീരുമാനിച്ചു. വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി ഗൂഞ്ച സിംഗ് പ്രിയാന്‍ഷുവിനെ വിവാഹം ചെയ്തു. വിവാഹത്തിന് ശേഷവും ഗൂഞ്ചയും ജീവനും തമ്മിലുള്ള ബന്ധം തുടര്‍ന്നു. പ്രിയാന്‍ഷു ബന്ധം തുടരാന്‍ തടസമാകുമെന്ന് മനസിലാക്കിയ ഗൂഞ്ചയും ജീവനും അദ്ദേഹത്തെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജീവന് സിംഗ് വാടക കൊലയാളിക്ക് ക്വട്ടേഷന്‍ നല്കി. വിവാഹത്തിന്റെ 45-ാം നാള് വാടക കൊലയാളി…
Read Moreതനിച്ചാക്കി പോകല്ലേ അമ്മേ… പണിതീരാത്ത വീട്ടിലേക്ക് ചേതനയറ്റ് ബിന്ദുവെത്തി; കരഞ്ഞ് തളർന്ന് മക്കളും 90കാരിയ അമ്മയും; ദുഖം താങ്ങാനാവാതെ തേങ്ങിക്കരഞ്ഞ് നാടും
കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിൽ കെട്ടിടം തകർന്നുവീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. 11ന് വീട്ടുവളപ്പിലാണ് സംസ്കാരം. രോഗബാധിതയായ മകൾക്ക് കൂട്ടിരിക്കാനെത്തിയതായിരുന്നു ബിന്ദു. കഴുത്തിന് കലശലായ വേദനയെത്തുടര്‍ന്ന് മകളും അവസാനവര്‍ഷ നഴ്സിംഗ് വിദ്യാര്‍ഥിയായ നവമിയെ കഴിഞ്ഞ ഒന്നിനാണു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ മകളെ കുളിപ്പിച്ച് വാര്‍ഡിലാക്കിയശേഷം മാതാവ് ബിന്ദു കുളിക്കാനായി പോയപ്പോഴായിരുന്നു കെട്ടിടം തകര്‍ന്നു വന്‍ അപകടമുണ്ടായത്. തലയോലപ്പറമ്പ് ഉമ്മാംകുന്നില്‍ പണിതീരാത്ത വീട്ടിലാണ് നിര്‍ധന കുടുംബം താമസിക്കുന്നത്. ഭര്‍ത്താവ് വിശ്രുതനും മക്കളായ നവനീത്, നവമി എന്നിവര്‍ക്ക് പുറമെ 90 കാരിയായ അമ്മ സീതാലക്ഷ്മിയും ബിന്ദുവിന്റെ സംരക്ഷണയിലായിരുന്നു. പ്രിയപ്പെട്ട മകളുടെ മരണവിവരമറിഞ്ഞ് നിര്‍ത്താതെ അലമുറയിട്ടു കരഞ്ഞുകൊണ്ടിരിക്കുന്ന മാതാവിന്റെ നൊമ്പരം കാണാനാവാതെ വീട്ടില്‍ തടിച്ചുകൂടിയ സ്ത്രീകളടക്കമുള്ളവര്‍ കണ്ണീര്‍വാര്‍ത്തു.
Read More