ബംഗളൂരു: അനുമതിയില്ലാതെ സ്ത്രീകളെ പിന്തുടർന്ന് മോശം രീതിയിൽ ചിത്രം പകർത്തിയ പഞ്ചാബ് സ്വദേശി അറസ്റ്റിൽ. 26കാരനായ ഗുർദീപ് സിംഗാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം കോറമംഗലയിൽ നിന്നാണ് ഇയാൾ പിടിയിലായത്. മോശം രീതിയിൽ എടുത്ത സ്ത്രീകളുടെ ചിത്രങ്ങൾ ഇയാൾ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്യുമായിരുന്നു. ചർച്ച് സ്ട്രീറ്റിലും കോറമംഗളയിലും മറ്റ് പ്രധാനസ്ഥലങ്ങളിലും സ്ത്രീകളെ പിന്തുടർന്ന് ഇയാൾ മോശം രീതിയിൽ ചിത്രങ്ങൾ പകർത്തുകയായിരുന്നു. ഈ ദൃശ്യം ഇൻസ്റ്റാഗ്രാമിലെ പല പേജുകളിലായി പോസ്റ്റ് ചെയ്യും. തന്റെ ദൃശ്യം പലയിടങ്ങളിലായി പോസ്റ്റ് ചെയ്യപ്പെട്ടത് കണ്ട കോളജ് വിദ്യാർഥിനിയാണ് പോലീസിൽ പരാതി നൽകിയത്. ഇൻസ്റ്റയ്ക്ക് പരാതി നൽകിയിട്ട് ഒരു പ്രയോജനവുമുണ്ടായില്ലെന്ന് പെൺകുട്ടി വ്യക്തമാക്കി.
Read MoreCategory: Top News
എട്ടിന്റെ പണിയാണല്ലോ സാറെ..! ഡ്രൈവിംഗ് ടെസ്റ്റിൽ തോൽവി കൂടുന്നു; സർക്കാരിന്റെ വരുമാനത്തിൽ വർധനയും; ലൈസൻസ് എടുക്കുന്നവരുടെ എണ്ണത്തിലും കുറവ്
കണ്ണൂർ: സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റിൽ തോൽക്കുന്നവരുടെ എണ്ണത്തിൽ വർധന. പിഴയിനത്തിൽ വരുമാനം കൂട്ടി സർക്കാർ. നിലവിൽ 40 പേരടങ്ങുന്ന ഒരു ബാച്ചിന്റെ ടെസ്റ്റിൽ പകുതി പേരും പരാജയപ്പെടുന്നതായാണു റിപ്പോർട്ട്. മുന്‍പ് ഡ്രൈവിംഗ് ടെസ്റ്റിന് തോൽക്കുന്നവരിലേറെയും എച്ച്, എട്ട് എടുക്കുന്നവർ ആയിരുന്നു. റോഡ് ടെസ്റ്റിൽ തോൽക്കാറില്ലായിരുന്നു. എന്നാൽ, ഇപ്പോൾ ഗ്രൗണ്ടിൽ ജയിച്ചാലും റോഡിൽ ഓടിക്കുമ്പോൾ തോറ്റുപോകും. എന്നിരുന്നാലും തോൽവി കൂടുന്നത് സർക്കാരിനു വരുമാനമായി മാറുകയാണ്. നിലവിൽ ഡ്രൈവിംഗ് ടെസ്റ്റിൽ തോറ്റാൽ അടുത്ത ഡ്രൈവിംഗ് ടെസ്റ്റിന് അപേക്ഷിക്കാൻ 200 രൂപ ഫീസടയ്ക്കണം. ആറുമാസമാണു ലേണേഴ്സ് ടെസ്റ്റിന്റെ കാലാവധി. ഇതിന്റെ കാലാവധി പൂർത്തിയായാൽ 300 രൂപ ഫീസടച്ച് വീണ്ടും ലേണേഴ്സ് എഴുതണം. ആദ്യം തോൽക്കുമ്പോൾ ഡ്രൈവിംഗ് സ്കൂളുകളിൽ ഫീസിനുള്ള പഠിത്തം കഴിഞ്ഞു. പിന്നെ പഠിക്കണമെങ്കിൽ മണിക്കൂറിനു 400 രൂപ റേറ്റ് ആണ്. ടെസ്റ്റിന് ഡേറ്റ് എടുക്കുന്നവർക്ക് അടുത്ത ദിവസങ്ങളിൽ ഡേറ്റും കിട്ടില്ല.…
Read Moreഎക്സിലല്ല, യുഡിഎഫിലുണ്ടാകണം… ആര് സര്‍വേ നടത്തിയാലും പാര്‍ട്ടി തീരുമാനിക്കും കാര്യങ്ങൾ; യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ യുഡിഎഫിലുള്ളവരെ മുഖ്യമന്ത്രിയാകൂവെന്ന് കെ.മുരളീധരന്
തിരുവനന്തപുരം: ശശി തരൂരിനെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ യുഡിഎഫിലുള്ളവരെ മുഖ്യമന്ത്രിയാകൂ. താന്‍ ഏത് പാര്‍ട്ടിയിലാണെന്ന് തരൂര്‍ തീരുമാനിക്കണമെന്ന് മുരളീധരന് പ്രതികരിച്ചു. മുഖ്യമന്ത്രിയാകാന്‍ അര്‍ഹതപ്പെട്ടവര്‍ ഏറെയുണ്ട്. അവരില്‍ ഒരാള്‍ മുഖ്യമന്ത്രിയാകും. ആര് സര്‍വേ നടത്തിയാലും പാര്‍ട്ടി തീരുമാനിക്കുന്നത് പോലെയാണ് കാര്യങ്ങള്‍ നടക്കുകയെന്നും മുരളീധരന് പറഞ്ഞു. അടിയന്തരാവസ്ഥയെക്കുറിച്ചുളള ചര്‍ച്ചയ്ക്ക് ഇപ്പോള്‍ പ്രസക്തിയില്ല. എന്തുകൊണ്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു എന്നതിനേക്കുറിച്ച് ഇന്ദിരാഗാന്ധി തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
Read Moreപാഠം പഠിപ്പിച്ചും പഠിച്ചത് പഠിപ്പിച്ചും രണ്ടുതരം യൂത്തൻമാർ… ദേശീയ പണിമുടക്കിൽ കാറുകളുടെ കാറ്റഴിച്ചുവിട്ട് ഡിവൈഎഫ്ഐ; സൈക്കിൾ പന്പുകൊണ്ട് കാറ്റ് നിറച്ച് യൂത്ത് കോൺഗ്രസ്
കണ്ണൂർ: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി ദ്രോഹ-കർഷകദ്രോഹ നയങ്ങൾക്കെതിരേ നടത്തിയ ദേശീയ പണിമുടക്കിൽ മലയോരത്ത് സംഘർഷം. ശ്രീകണ്ഠപുരം നഗരസഭയിലെ നെടുങ്ങോം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ജോലിക്കെത്തിയ അധ്യാപകരുടെ കാറുകളുടെ ടയറിലെ കാറ്റ് പണിമുടക്ക് അനുകൂലികൾ അഴിച്ചുവിട്ടു. ഇന്നലെ രാവിലെ 11 ഓടെയാണ് സംഭവം. കെപിഎസ്ടിഎ, എച്ച്എസ്എസ്ടിഎ സംഘടനകളിലെ 15 അധ്യാപകരാണ് സ്കൂളിൽ ഹാജരായത്. കാഴ്ചയില്ലാത്ത അധ്യാപകനായ ബേബി ജോസഫ്, മറ്റ് അധ്യാപകരായ ഫോർമിസ്, രജിത്ത്, രാധാകൃഷ്ണൻ, ഷിബു,സുമയ്യ എന്നിവർ എത്തിയ കാർ ഉൾപ്പെടെ ഏഴ് വാഹനങ്ങളുടെ കാറ്റാണ് അഴിച്ചുവിട്ടത്. പുറത്തുനിന്നെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരടങ്ങുന്ന സമരാനുകൂലികൾ സ്കൂളിൽ കയറി ബഹളമുണ്ടാക്കുകയും കാറ്റ് അഴിച്ചുവിടുകയുമായിരുന്നു. സംഘർഷത്തെ തുടർന്ന് ശ്രീകണ്ഠപുരം പോലീസ് സ്ഥലത്തെത്തി. അധ്യാപകർ സ്കൂളിൽതന്നെ തുടർന്നു. കുട്ടികൾ ഇല്ലാത്തതിനാൽ ക്ലാസ് നടന്നില്ല. അതിനിടെ, ഡിവൈഎഫ്ഐ പ്രവർത്തകർ കാറ്റ് അഴിച്ചുവിട്ട ടയറുകളിൽ സൈക്കിൾ പന്പ് ഉപയോഗിച്ച് യൂത്ത് കോൺഗ്രസുകാർ കാറ്റ് നിറച്ചു…
Read Moreകൂട്ടിലാകുമോ കൂട്ടിക്കൽ ജയചന്ദ്രൻ? പീഡനക്കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരേ കുറ്റപത്രം സമർപ്പിച്ച് പോലീസ്; പോക്സോ അടക്കമുള്ള വകുപ്പുകൾ
കോഴിക്കോട്: നാലുവയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽനടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരേ കുറ്റപത്രം സമർപ്പിച്ചു. കസബ പോലീസാണ് ജില്ലാ സെഷൻസ് കോടതിയിൽ കഴിഞ്ഞദിവസം കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രം ഫയലിൽ സ്വീകരിച്ച കോടതി തുടർനടപടികൾക്കുശേഷം കേസ് പോക്സോ പ്രത്യേക കോടതിക്ക് കൈമാറും. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം. 2024-ലാണ് കസബ പോലീസ് ജയചന്ദ്രനെ പ്രതിയാക്കി കേസെടുത്തത്. ജില്ലാകോടതിയും ഹൈക്കോടതിയും മുൻകൂർജാമ്യം നിഷേധിച്ചതിനെത്തുടർന്ന് ആറുമാസത്തോളം ഒളിവിലായിരുന്ന ജയചന്ദ്രൻ സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനുശേഷമാണ് അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരായത്. ഈ വർഷം ജനുവരി 30-ന് കസബ സ്റ്റേഷനിലെത്തിയ ജയചന്ദ്രനെ ചോദ്യംചെയ്തശേഷം വിട്ടയച്ചിരുന്നു.
Read Moreരക്തദാനത്തിന്റെ പേരിലും തട്ടിപ്പ്; ഡോണർമാരെ എത്തിക്കാമെന്ന് പറഞ്ഞ് തട്ടുന്നത് വൻതുകകൾ; പ്രതിഫലം വാങ്ങിയുള്ള രക്തദാനം കുറ്റകരം; ജാഗ്രത പാലിക്കണമെന്ന് പോലീസ്
തിരുവനന്തപുരം: സംസ്ഥാനത്ത് രക്തദാന രംഗത്ത് വര്‍ധിച്ചു വരുന്ന തട്ടിപ്പുകള്‍ക്കെതിരേ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ്. രക്തദാനം ചെയ്യാന്‍ ഡോണര്‍മാരെ എത്തിക്കാം എന്ന് വ്യാജവാഗ്ദാനം നല്കി രക്തം ആവശ്യമുള്ളവരില്‍നിന്ന് വന്‍ തുക മുന്‍കൂര്‍ വാങ്ങിയശേഷം കബളിപ്പിക്കുന്നതാണ് തട്ടിപ്പു സംഘങ്ങളുടെ രീതി. രക്തം ആവശ്യമുള്ളവര്‍ സമൂഹമാധ്യമങ്ങളില്‍ തങ്ങളുടെ വിവരങ്ങള്‍ പോസ്റ്റ് ചെയ്യുന്നതും തട്ടിപ്പുകാര്‍ക്ക് സഹായകരമായിട്ടുണ്ട്. രക്തദാനത്തിനുള്ള കേരള പോലീസിന്റെ പദ്ധതിയായ പോല്‍-ബ്ലഡിലേക്ക് ഇത് സംബന്ധിച്ചു നിരവധി പരാതികളാണ് ലഭിച്ചിട്ടുള്ളത്. പ്രതിഫലം വാങ്ങിയുള്ള രക്തദാനം 1998 ജനുവരി മുതല്‍ രാജ്യത്തു നിരോധിച്ചിട്ടുണ്ട്. രക്തം ആവശ്യമുള്ളവർക്കും ദാതാക്കൾക്കും കേരള പോലീസിന്റെ പോല്‍-ബ്ലഡ് ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാം. രക്തദാന രംഗത്ത് നടക്കുന്ന ഇത്തരം തട്ടിപ്പുകളെക്കുറിച്ച് [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ പരാതികള്‍ അറിയിക്കാം.
Read Moreമകളല്ലെങ്കിലും മകളെപ്പോലെ കാണേണ്ടവൾ; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത് രണ്ടാനച്ഛൻ; അമ്മയുടെ പരായിൽ കേസെടുത്ത് പോലീസ്
ഷില്ലോംഗ്: മേഘാലയയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ രണ്ടാനച്ഛൻ അറസ്റ്റിൽ. ഒളിവിലായിരുന്ന 38കാരനായ പ്രതിയെ റി ഭോയ് ജില്ലയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. രണ്ടാനച്ഛൻ തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്നും ഇപ്പോൾ താൻ ഗർഭിണിയാണെന്നും 15കാരി അമ്മയോടാണ് വെളിപ്പെടുത്തിയത്. തുടർന്ന് ഇവർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഷില്ലോങ്ങിലെ മാവ്ലായ് പോലീസ് സ്റ്റേഷനിൽ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് കൂട്ടിച്ചേർത്തു.
Read Moreകേരള ബാങ്കിന്റെ ജപ്തി ഭീഷണി; ഗൃഹനാഥൻ ജീവനൊടുക്കി; 37 ലക്ഷം രൂപയുടെ ലോണ്‍ കുടിശിക ഉണ്ടായിരുന്നതായി കുടുംബം
കൊച്ചി: എറണാകുളം കുറുമശേരിയില്‍ ജപ്തി ഭീഷണിയെ തുടര്‍ന്ന് ഗൃഹനാഥന് ജീവനൊടുക്കി. കുറുമശേരി സ്വദേശി മധു മോഹനന് (46) ആണ് ജീവനൊടുക്കിയത്. കേരള ബാങ്ക് ആണ് ജപ്തി നോട്ടീസ് നല്‍കിയത്. ചൊവ്വാഴ്ച കേരള ബാങ്ക് ജീവനക്കാർ മധുവിന്റെ വീട്ടിലെത്തി ജപ്തി നോട്ടീസ് പതിക്കുകയായിരുന്നു. 37 ലക്ഷം രൂപയുടെ ലോണ്‍ കുടിശിക ഉണ്ടായിരുന്നതായി കുടുംബം പറയുന്നു. ജപ്തി ഭീഷണിയെ തുടര്‍ന്നാണ് മധു ജീവനൊടുക്കിയതെന്ന് കുടുംബം പറഞ്ഞു. ഡ്രൈവിംഗ് ജോലി ചെയ്യുന്ന മധു മോഹനന് ഭാര്യയും രണ്ട് പെണ്‍കുട്ടികളുമുണ്ട്. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണ്.
Read Moreവലഞ്ഞ് ജനം; ദേശീയ പണിമുടക്ക് സംസ്ഥാനത്ത് പൂർണം; കെഎസ്ആർടിസി ബസുകൾ തടഞ്ഞു, കോഴിക്കോട് ഡ്രൈവർക്ക് മർദനം; പണിമുടക്കി ജലഗതാഗത ബോട്ടുകളും
തിരുവനന്തപുരം: സംയുക്ത തൊഴിലാളി യൂണിയനുകൾ നടത്തുന്ന ദേശീയ പണിമുടക്ക് എട്ടുമണിക്കൂർ പിന്നിട്ടപ്പോൾ സംസ്ഥാനത്ത് ജനജീവിതം സ്തംഭിച്ചു. സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകളടക്കം സർവീസ് നിർത്തിവെച്ചതോടെ യാത്രക്കാർ വലഞ്ഞു. പ്രധാന നഗരങ്ങളിലും ബസ് സ്റ്റാൻഡുകളിലും യാത്രക്കാരുടെ കാത്തിരിപ്പ് മണിക്കൂറുകൾ നീണ്ടു. വിവിധ സ്ഥലങ്ങളിൽ നിന്ന് ട്രെയിനിൽ വന്നിറങ്ങിയ യാത്രക്കാരും പെരുവഴിയിലായി. തിരുവനന്തപുരത്ത് റെയിൽവേ സ്റ്റേഷനിൽ വരുന്ന യാത്രക്കാർക്കായി പോലീസ് വാഹനങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. കടകളും പൂർണമായും അടഞ്ഞുകിടക്കുകയാണ്. സ്വകാര്യ വാഹനങ്ങൾ ഓടുന്നുണ്ട്. അതേസമയം, ദേശീയ പണിമുടക്ക് സംസ്ഥാനത്ത് മിക്കയിടങ്ങളിലും ബന്ദിനു സമാനമായ കാഴ്ചയാണ്. പണിമുടക്ക് അനുകൂലികള്‍ സര്‍വീസ് നടത്താന്‍ തയാറായ കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ സമരാനുകൂലികൾ കെഎസ്ആർടിസി ബസുകൾ തടഞ്ഞു. കോഴിക്കോട് സർവീസ് നടത്താൻ തയാറായ ബസ് കണ്ടക്ടറെ സമരാനുകൂലികൾ മർദിച്ചതായും പരാതിയുണ്ട്. ഇതോടെ, പോലീസ് സംരക്ഷണം അനുവദിക്കുമെങ്കിൽ സർവീസ് നടത്താമെന്ന…
Read Moreതാങ്ങും തണലുമാകേണ്ട അമ്മ അരികിലില്ലാതെ… ബിന്ദുവിന്റെ മകൾ നവമിയെ തുടർചികിത്സയ്ക്കായി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു; കൂട്ടിനായി അമ്മയുടെ സഹോദരിയുടെ മകൾ
ഗാന്ധിനഗര്‍: കഴിഞ്ഞ വ്യാഴാഴ്ച രാവിലെവരെ തന്റെ ചികിത്സയ്ക്കു താങ്ങും തണലുമായി കൂടെ ഉണ്ടായിരുന്ന അമ്മയുടെ വേര്‍പാടില്‍ മനംനൊന്ത് നവമി ഇന്നലെ വീണ്ടും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തുടര്‍ചികിത്സയ്ക്കു പ്രവേശിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ മകള്‍ നവമിയാണ് ഇന്നലെ ഭക്ഷണം വിളമ്പിത്തരാനും താങ്ങിപ്പിടിക്കാനും അമ്മ ഇല്ലാതെ ആശുപത്രിയിലെത്തിയത്. ഇന്നലെ രാവിലെ 8.30നാണു നവമി വീണ്ടും മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കെത്തിയത്. മെഡിക്കല്‍ കോളജില്‍ ന്യൂറോസര്ജന് അടങ്ങുന്ന വിദഗ്ധസംഘമാണ് നവമിയെ ചികിത്സിക്കുന്നത്. അമ്മ ബിന്ദുവിന്റെ സഹോദരിയുടെ മകള്‍ ദിവ്യയും ഭര്‍ത്താവ് ഗിരീഷുമാണ് നവമിക്കൊപ്പം എത്തിയിരിക്കുന്നത്. കഴുത്തിന് പുറകിലും നട്ടെല്ലിന്റെ ഭാഗത്തും വേദന അനുഭവപ്പെട്ടാണ് നവമി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടുന്നത്. തുടര്‍ന്ന് പരിശോധിച്ച ഡോക്ടര്‍മാര്‍ ആശുപത്രിയില്‍ അഡ്മിറ്റാകാനും മൂന്നാഴ്ചത്തേക്ക് മരുന്ന് നല്‍കാമെന്നും ഇതുകൊണ്ട് മാറിയില്ലെങ്കില്‍ ഓപ്പറേഷന് നടത്താമെന്നും അറിയിച്ചിരുന്നു.…
Read More